ആ ഒരു ബോള്‍ മിസ്സ് ആക്കിയതിന് നന്ദി, തെവാത്തിയയോട് യുവരാജ് സിംഗ്

ഷെല്‍ഡണ്‍ കോട്രെല്ലിനെ സിക്സറുകള്‍ പറത്തി രാഹുല്‍ തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ആ ഓവറിലെ അഞ്ചാം പന്ത് താരത്തിന് അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്കെല്ലാം നിരാശയായിരുന്നു തോന്നിയതെങ്കില്‍ വേറെ ഒരാള്‍ മാത്രം അതില്‍ സന്തോഷിച്ചിരുന്നു.

ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട് ബോര്‍ഡിനെ ആറ് സിക്സര്‍ പറത്തിയ യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തുവാനുള്ള അവസരമായിരുന്നു രാഹുല്‍ തെവാത്തിയയ്ക്ക് അഞ്ചാം പന്തിലെ അവസരം നഷ്ടമായപ്പോള്‍ കൈപ്പിടിയില്‍ നിന്ന് വഴുതി പോയത്. തമാശരൂപേണ രാഹുല്‍ തെവാത്തിയയ്ക്ക് ആ സിക്സ് നഷ്ടപ്പെടുത്തിയതിന് ട്വിറ്ററില്‍ നന്ദി കുറിയ്ക്കുവാനും യുവരാജ് സിംഗ് മറന്നില്ല.

വെടിക്കെട്ട് വീരന്‍ ബട്ലറെ പുറത്താക്കിയ കോട്രെല്ലിനെ കാത്തിരുന്നത് വിചിത്രമായ വിധി

രാജസ്ഥാന്റെ ടോപ് ഓര്‍ഡറിലേക്ക് തിരികെ എത്തിയ ജോസ് ബട്‍ലര്‍ ഏത് ടീമിനും പേടി സ്വപ്നമാണ്. ആ മിന്നും താരത്തെ പുറത്താക്കി ഷെല്‍ഡണ്‍ കോട്രെല്‍ ഇന്ന് പഞ്ചാബിന് മികച്ച തുടക്കം പവര്‍ പ്ലേയില്‍ നല്‍കിയിരുന്നു. തന്റെ ആദ്യ രണ്ടോവറില്‍ 22 റണ്‍സ് വഴങ്ങിയെങ്കിലും താരത്തിന് ബട്‍ലറുടെ വിക്കറ്റ് നേടുവാന്‍ സാധിച്ചിരുന്നു.

എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ താരത്തെ കാത്തിരുന്നത് വലിയൊരു തിരിച്ചടിയായിരുന്നു. അതുവരെ ബാറ്റ് ബോളില്‍ കൊള്ളിക്കുവാന്‍ പാട് പെടുകയായിരുന്നു രാഹുല്‍ തെവാത്തിയ താരത്തെ അഞ്ച് സിക്സുകള്‍ പറത്തി മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 19 പന്തില്‍ 8 റണ്‍സ് നേടി കഷ്ടപ്പെടുകയായിരുന്ന രാഹുല്‍ പിന്നീട് തന്റെ ഇന്നിംഗ്സ് 31 പന്തില്‍ 53 റണ്‍സില്‍ അവസാനിപ്പിച്ചാണ് വിമര്‍ശകരുടെ വായടപ്പിച്ചത്.

ആര്‍സിബി ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് ബൗളര്‍മാര്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാര്‍. ഇന്ന് നടന്ന മത്സരത്തില്‍ 207 റണ്‍സ് സ്കോര്‍ ചേസ് ചെയ്യുവാനിറങ്ങിയ ആര്‍സിബിയുടെ തുടക്കം പാളുകയായിരുന്നു. ആദ്യ ഓവറില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ദേവ്ദത്ത് പടിക്കലിനെ(1) നഷ്ടപ്പെട്ട ബാംഗ്ലൂരിന് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം കിട്ടിയ ജോഷ് ഫിലിപ്പിനെ(0) നഷ്ടമായി.

ദേവ്ദത്തിനെ ഷെല്‍ഡണ്‍ കോട്രെല്ലും ഫിലിപ്പിനെ ഷമിയുമാണ് പുറത്താക്കിയത്. ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ വിരാട് കോഹ്‍ലിയെ(1) കൂടി ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയതോടെ 4/3 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീണു. അടുത്ത ഓവറില്‍ ഫിഞ്ചിനെ ഷമി പുറത്താക്കിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും തീരുമാനം ഉടന്‍ റിവ്യൂ ചെയ്ത് തടി രക്ഷപ്പെടുത്തി.

മൂന്ന് വിക്കറ്റ് വീണ ശേഷം കടന്നാക്രമിക്കുവാന്‍ തുടങ്ങിയ എബി ഡിവില്ലിയേഴ്സിന്റെ മികവില്‍ ആറോവര്‍ അവസാനിക്കുമ്പോള്‍ 40/3 എന്ന നിലയിലാണ് ബാംഗ്ലൂര്‍. 21 റണ്‍സുമായി എബി ഡി വില്ലിയേഴ്സും 11 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചുമാണ് ക്രീസിലുള്ളത്.

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി അവിഷ്ക ഫെര്‍ണാണ്ടോയും കുശല്‍ മെന്‍ഡിസും ശതകങ്ങള്‍ നേടിയപ്പോളാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന വലിയ സ്കോര്‍ ശ്രീലങ്ക നേടിയത്.

അവിഷ്ക 127 റണ്‍സും കുശല്‍ മെന്‍ഡിസ് 119 റണ്‍സുമാണ് നേടിയത്. 9/2 എന്ന നിലയിലേക്ക് വീണ ലങ്കയ്ക്കായി 239 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇവര്‍ മൂന്നാം വിക്കറ്റില്‍ നേടിയത്. തിസാര പെരേര 36 റണ്‍സ് നേടിയപ്പോള്‍ ചുരുങ്ങിയ പന്തുകളില്‍ വേഗത്തില്‍ സ്കോറിംഗ് നടത്തി ധനന്‍ജയ ഡിസില്‍വ(12), വനിഡു ഹസരംഗ(17), ഇസ്രു ഉഡാന(17*) എന്നിവരും തിളങ്ങി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ നാലും അല്‍സാരി ജോസഫ് മൂന്നും വിക്കറ്റ് നേടി.

51 റണ്‍സ് നേടിയ ഷായി ഹോപും 31 റണ്‍സ് നേടിയ നിക്കോളസ് പൂരനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മൂന്ന് വീതം വിക്കറ്റുമായി ലക്ഷന്‍ സണ്ടകനും വനിഡു ഹസരംഗയ്ക്കും രണ്ട് വിക്കറ്റ് നേടി നുവാന്‍ പ്രദീപുമാണ് ലങ്കന്‍ ബൗളര്‍മാരിലെ താരങ്ങള്‍.

പുതിയ സീസണ് ആവേശകരമായ തുടക്കം, 11 റണ്‍സ് വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ 11 റണ്‍സിന്റെ ആവേശകരമായ വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജെയിംസ് നീഷമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റ വിജയം ഉറപ്പാക്കിയത്. കീറണ്‍ പൊള്ളാര്‍ഡ് 47 റണ്‍സുമായി ട്രിന്‍ബാഗോയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെയിംസ് നീഷം(33), ദിനേശ് രാംദിന്‍(33) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്.

ഷെല്‍ഡണ്‍ കോട്രെല്ലും റയാദ് എമ്രിറ്റ് എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി. തുടക്കത്തില്‍ 20/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് മധ്യനിരയുടെ തുണയില്‍ നൈറ്റ് റൈഡേഴ്സ് പൊരുതാവുന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. വെറും 32 പന്തില്‍ നിന്നാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനം.

മറുപടി ബാറ്റിംഗിനിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ ചേസിംഗ് ദുഷ്കരമായി. അവസാന ഘട്ടത്തില്‍ 14 പന്തില്‍ 30 റണ്‍സുമായി ഫാബിയന്‍ അല്ലെനും 10 പന്തില്‍‍ 24 റണ്‍സ് നേടി ഉസാമ മിറും മികവ് പുലര്‍ത്തിയെങ്കിലും ടീം 19.4 ഓവറില്‍ 141 റണ്‍സിന് പുറത്താകുകയായിരുന്നു.

മുഹമ്മദ് ഹസനൈന്‍, ജെയിംസ് നീഷം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഖാരി പിയറി രണ്ട് വിക്കറ്റ് നേടി. ജെയിംസ് നീഷം ആണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

വീണും നെടുംതൂണായി ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍ കെയിന്‍ ‘കൂള്‍’ വില്യംസണ്‍, വിന്‍ഡീസിന് വേണ്ടി ഷെല്‍ഡണ്‍ കോട്രെല്ലിന്റെ മാസ്മരിക ബൗളിംഗ്

വിന്‍ഡീസിന്റെ തുടക്കത്തിലെ പ്രഹരത്തില്‍ ആടിയുലഞ്ഞ ന്യൂസിലാണ്ട് ബാറ്റിംഗ് നിരയ്ക്ക് കരുത്തേകി കെയിന്‍ വില്യംസണ്‍. താരത്തിന്റെ ശതകത്തിനൊപ്പം റോസ് ടെയിലറും(69) മികവ് പുലര്‍ത്തിയപ്പോള്‍ ന്യൂസിലാണ്ട് 50 ഓവറില്‍ നിന്ന് 291 റണ്‍സാണ് നേടിയത്. റണ്‍സ് ഒഴുകുമന്ന് പ്രതീക്ഷിച്ച പിച്ചില്‍ തുടക്കത്തിലേറ്റ ഇരട്ട പ്രഹരമാണ് ന്യൂസിലാണ്ടിന്റെ താളം തുടക്തെകത്റ്റിതില്‍ തെറ്റിച്ചത്. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഷെല്‍ഡണ്‍ കോട്രെലാണ് ന്യൂസിലാണ്ടിന് ദുരന്തം വിധിച്ചത്. ആദ്യ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കിയ ശേഷം അതേ ഓവറില്‍ കോളിന്‍ മണ്‍റോയെയും കോട്രെല്‍ മടക്കിയയ്ക്കുമ്പോള്‍ ഇരു ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. 7/2 എന്ന നിലയില്‍ നിന്ന് 160 റണ്‍സ് രണ്ടാം വിക്കറ്റില്‍ വില്യംസണും-റോസ് ടെയിലറും കൂട്ടിചേര്‍ത്തിരുന്നു.

69 റണ്‍സ് നേടിയ റോസ് ടെയിലറെ ക്രിസ് ഗെയില്‍ ആണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ടോം ലാഥമിനെയും കെയിന്‍ വില്യംസണെയും ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കുകയായിരുന്നു. 41 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ജെയിംസ് നീഷവുമായി ചേര്‍ന്ന് നേടിയ വില്യംസണ്‍ 148 റണ്‍സ് നേടിയാണ് പുറത്തായത്.

ന്യൂസിലാണ്ട് അവസാന ഓവറുകളില്‍ നിര്‍ണ്ണായകമായ ബൗണ്ടറികള്‍ നേടിയപ്പോള്‍ 50 ഓവറില്‍ നിന്ന് 291 റണ്‍സ് നേടി. ജെയിംസ് നീഷം 28 റണ്‍സ് നേടി അവസാന പന്തില്‍ പുറത്തായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 6 പന്തില്‍ 16 റണ്‍സും മിച്ചല്‍ സാന്റനര്‍ 5 പന്തില്‍ 10 റണ്‍സും നേടി നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയത്.

ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ഏകദിന ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള നാണംകെട്ട റെക്കോര്‍ഡിന് അര്‍ഹരായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലാണ്ടിന് രണ്ട് ഓപ്പണര്‍മാരെയും അവര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ ആദ്യ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ മടങ്ങിയപ്പോള്‍ ഓവറിലെ അഞ്ചാം പന്തില്‍ രണ്ടാമത്തെ ഓപ്പണര്‍ കോളിന്‍ മണ്‍റോയും മടങ്ങി.

ഇതിന് മുമ്പ് 2006ല്‍ വിന്‍ഡീസിനെതിരെ സിംബാബ്‍വേയുടെ ഓപ്പണര്‍മാരും 2015ല്‍ ശ്രീലങ്കയുടെ ഓപ്പണര്‍മാര്‍ അഫ്ഗാനിസ്ഥാനെതിരെയുമാണ് ഈ നാണംകെട്ട റെക്കോര്‍ഡിനു ഉടമയായത്.

പേസര്‍മാര്‍ നല്‍കിയത് സ്വപ്നതുല്യ തുടക്കം, പ്രത്യേകിച്ച് ഷെല്‍ഡണ്‍

വിന്‍ഡീസിനു പേസര്‍മാര്‍ പ്രത്യേകിച്ച് ഷെല്‍ഡണ്‍ കോട്രെല്‍ നല്‍കിയത് സ്വപ്ന തുല്യ തുടക്കമെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇത്തരം സാഹചര്യങ്ങളില്‍ ഇതുപോലെയുള്ള തുടക്കം നേടുക എന്നത് ഏറെ പ്രാധാന്യമായിരുന്നു. തന്റെ ബൗളര്‍മാര്‍ ന്യൂ ബോളില്‍ എപ്പോളും വിക്കറ്റുകള്‍ നേടി തരുന്നുണ്ടെന്നും ആദ്യ പത്തോവറില്‍ റണ്‍സ് വഴങ്ങിയാലും ടീമിനു വിക്കറ്റ് ലഭിയ്ക്കുമെങ്കില്‍ അത് വലിയൊരു പ്രശ്നമായി തോന്നുന്നില്ലെന്നും ഹോള്‍ഡര്‍ പറഞ്ഞു.

ഇന്ന് തന്റെ ടീം മികച്ച സ്ഥിതിയിലായിരുന്നുെങ്കിലും കാലാവസ്ഥയ്ക്ക് മേല്‍ ഞങ്ങള്‍ക്കാര്‍ക്കും നിയന്ത്രണമില്ലെന്ന് വിന്‍ഡീസ് നായകന്‍ പറഞ്ഞു. ഇന്ന് മുഴുവന്‍ കളി നടന്നേക്കുമെന്നാണ് തങ്ങള്‍ വിചാരിച്ചിരുന്നതെങ്കിലും അതുണ്ടായില്ല, എന്നാല്‍ വരും ദിവസങ്ങളില്‍ മുഴുവന്‍ ഓവറുകള്‍ കളിയ്ക്കുവാന്‍ അവസരമുണ്ടാകുമെന്നും അന്ന് തങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുമാണ് പ്രതീക്ഷയെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന് പിന്നാലെ ഓസ്ട്രേലിയയെയും എറിഞ്ഞിട്ട് വിന്‍ഡീസ് പേസ് പട, കംഗാരുകള്‍ക്ക് നഷ്ടമായത് 5 വിക്കറ്റ്

പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയതിനു ശേഷം ഓസ്ട്രേലിയെയും വെള്ളം കുടിപ്പിച്ച് വിന്‍ഡീസ് പേസ് പട. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എതിരാളികളെ 38/4 എന്ന നിലയിലേക്ക് വിന്‍ഡീസ് പേസ് പട എറിഞ്ഞിട്ട ശേഷം സ്റ്റീവന്‍ സ്മിത്ത്-മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് നേടി ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകര്‍ന്നത്.

എന്നാല്‍ ഡ്രിംഗ്സിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് സ്റ്റോയിനിസിനെയും നഷ്ടമായി. 18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റീവന്‍ സ്മിത്ത് 23 റണ്‍സും അലെക്സ് കാറെ റണ്ണൊന്നും എടുക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ രണ്ട് വിക്കറ്റ് നേടി.

ആദ്യ ടി20യില്‍ വിജയം ഇംഗ്ലണ്ടിനു

ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യ ടി20യില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.5 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ ജോണി ബൈര്‍സ്റ്റോ നേടിയ 68 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയത്. ബൈര്‍സ്റ്റോയുടെ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്. ജോ ഡെന്‍ലി 30 റണ്‍സും സാം ബില്ലിംഗ്സ് 18 റണ്‍സും നേടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ മറ്റു താരങ്ങള്‍ക്ക് അധികം റണ്‍സ് കണ്ടെത്താനായില്ല. 5 പന്തില്‍ നിന്ന് 11 റണ്‍സ് നേടി അലക്സ് ഹെയില്‍സ് വെടിക്കെട്ട് തുടക്കം ഇംഗ്ലണ്ടിനു നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടമായത് ടീമിനു തിരിച്ചടിയായെങ്കിലും ബൈര്‍സ്റ്റോയുടെ നിര്‍ണ്ണായക പ്രകടനമാണ് കളി മാറ്റിയത്. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു വേണ്ടി നിക്കോളസ് പൂരന്‍ ആണ് മികവ് പുലര്‍ത്തിയത്. 37 പന്തില്‍ നിന്ന് 58 റണ്‍സുമായി പൂരനു പിന്തുണയായത് 28 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോ മാത്രമാണ്. ക്രിസ് ഗെയില്‍(15), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(14) എന്നിവര്‍ വേഗത്തില്‍ പുറത്തായതും ടീമിനു വലിയ സ്കോര്‍ നേടാനാകാതെ പോകുവാന്‍ കാരണമായി. ഇംഗ്ലണ്ടിനായി ടോം കറന്‍ 4 വിക്കറ്റും ക്രിസ് ജോര്‍ദ്ദാന്‍ 2 വിക്കറ്റും നേടി ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ഓള്‍റൗണ്ട് മികവുമായി വിന്‍ഡീസ്, ടി20 ജയം 10.5 ഓവറില്‍

ഷെല്‍ഡണ്‍ കോട്രെല്‍ ബൗളിംഗിലും ഷായി ഹോപ് ബാറ്റിംഗിലും തിളങ്ങിയ മത്സരത്തില്‍ ആധികാരിക വിജയവുമായി ടി20 പരമ്പര ആരംഭിച്ച വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ 8 വിക്കറ്റ് വിജയം നേടിയ സന്ദര്‍ശകര്‍ 10.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്. ഷായി ഹോപ് 23 പന്തില്‍ 55 റണ്‍സ് നേടിയപ്പോള്‍ കീമോ പോള്‍(28*), നിക്കോളസ് പൂരന്‍(23*) എന്നിവര്‍ വിജയികള്‍ക്കായി പുറത്താകാതെ നിന്നു. 18 റണ്‍സ് നേടിയ എവിന്‍ ലൂയിസ് ആണ് പുറത്തായ മറ്റൊരു താരം. 6 സിക്സും 3 ഫോറുമടക്കമാണ് ഷായി ഹോപിന്റെ വെടിക്കെട്ട് പ്രകടനം. 16 പന്തില്‍ തന്റെ അര്‍ദ്ധ ശതകം ഹോപ് പൂര്‍ത്തിയാക്കിയിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 129 റണ്‍സിനു ഓള്‍ഔട്ട് ആക്കുവാന്‍ വിന്‍ഡീസിനു സാധിച്ചു. 19 ഓവറില്‍ അവസാനിച്ച ബംഗ്ലാദേശ് ഇന്നിംഗ്സില്‍ 61 റണ്‍സ് നേടി ഷാക്കിബ് അല് ഹസന്‍ ടോപ് സ്കോറര്‍ ആയി. ഷെല്‍ഡണ്‍ കോട്രെല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ കീമോ പോള്‍ രണ്ടും ഒഷെയ്‍ന്‍ തോമസ്, കാര്‍ലോസ് ബ്രാത്‍വെയ്റ്റ്, ഫാബിയന്‍ അല്ലെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നാണംകെട്ട തോല്‍വിയുമായി ലൂസിയ സ്റ്റാര്‍സ്, പാട്രിയറ്റ്സിനു 7 വിക്കറ്റ് ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗ് 13ാം മത്സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങി സെയിന്റ് ലൂസിയ സ്റ്റാര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 12.3 ഓവറില്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 24 റണ്‍സ് നേടിയ കൈസ് അഹമ്മദും 1 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മാത്രമാണ് ടീമിനു വേണ്ടി രണ്ടക്കം കടന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ മൂന്ന് വിക്കറ്റും മഹമ്മദുള്ള, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി പാട്രിയറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി.

ഡെവണ്‍ സ്മിത്ത് പുറത്താകാതെ 38 റണ്‍സുമായി ചെറിയ സ്കോര്‍ 7.4 ഓവറില്‍ മറികടക്കുവാന്‍ പാട്രിയറ്റ്സിനെ സഹായിച്ചു. ബ്രണ്ടന്‍ കിംഗ് 17 റണ്‍സും എവിന്‍ ലൂയിസ് 13 റണ്‍സും നേടി പുറത്തായി.

Exit mobile version