പാക്കിസ്ഥാനെതിരെയുള്ള ജമൈക്കയിലെ ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്

ജമൈക്കയിൽ ഇന്ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്ത വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചു. അവസാന ഇലവനെ ടോസിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ 17 അംഗ സംഘത്തെയാണ് പരമ്പരയ്ക്കായി ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ശേഷം 13 അംഗ സംഘമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു.

Windies

ക്രെയിഗ് ബ്രാത്‍വൈറ്റ് നയിക്കുന്ന ടീമിലെ ഉപനായന്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് ആണ്.

ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്‍

വിന്‍ഡീസിനെതിരെയുള്ള ശ്രമകരമായ ലക്ഷ്യം മറികടക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ച് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായ ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ഡെവണ്‍ കോണ്‍വേ എന്നിവര്‍.

വിന്‍ഡീസ് 180 റണ്‍സ് നേടിയെങ്കിലും പുതുക്കിയ ലക്ഷ്യമായ 176 റണ്‍സ് 4 പന്ത് അവശേഷിക്കെ മറികടന്ന് ന്യൂസിലാണ്ട്. ഒരു ഘട്ടത്തില്‍ 63/4 എന്ന നിലയില്‍ നിന്ന് ഡെവണ്‍ കോണ്‍വേ(29 പന്തില്‍ 41), ജെയിംസ് നീഷം കൂട്ടുകെട്ട് നേടിയ 77 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മത്സരത്തിലേക്ക് ന്യൂസിലാണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

കോണ്‍വേ പുറത്തായ ശേഷം നീഷത്തിന് കൂട്ടായി മിച്ചല്‍ സാന്റനര്‍ എത്തിയപ്പോള്‍ ടീം 15.2 ഓവറിലാണ് വിജയം നേടിയത്. 24 പന്തില്‍ നീഷം 48 റണ്‍സും 18 പന്തില്‍ സാന്റനര്‍ 31 റണ്‍സും നേടിയാണ് മികച്ച വിജയത്തിലേക്ക് ആതിഥേയരെ എത്തിച്ചത്.

രണ്ട് ടി20 ലോകകപ്പ് ജയിക്കുകയും റാങ്ക് 9ല്‍ തുടരുകയും ചെയ്യുന്നത് ഓഫ് ബാലന്‍സ് ആയി തോന്നാറുണ്ട് – ആന്‍ഡ്രേ ഫ്ലെച്ചര്‍

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയ്ക്കായി ഒരുങ്ങുമ്പോള്‍ രണ്ട് വട്ടം ടി20 ലോക കിരീടം നേടിയിട്ടുള്ള വിന്‍ഡീസ് റാങ്കിംഗില്‍ 9ാം സ്ഥാനത്താണുള്ളത്. 2012ലും 2016ലും ലോക ടി20 കിരീടം നേടിയിട്ടുള്ള ടീമിന്റെ ഇപ്പോളത്തെ അവസ്ഥ അല്പം മോശമാണെങ്കിലും തങ്ങള്‍ തിരികെ റാങ്കിംഗില്‍ ഉയരുമെന്ന് പറഞ്ഞ് ആന്‍ഡ്രേ ഫ്ലെച്ചര്‍.

വരാനിരിക്കുന്ന ടി20 ലോകകപ്പുകള്‍ക്കുള്ള തങ്ങളുടെ തയ്യാറെടുപ്പുകളാണ് ഈ പരമ്പരയെന്നും സ്ക്വാഡില്‍ പ്രമുഖ താരങ്ങളായ ക്രിസ് ഗെയില്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ് എന്നിവര്‍ ഇല്ലെങ്കിലും തങ്ങള്‍ പോസിറ്റീവ് രീതിയില്‍ തന്നെ മത്സരത്തെ സമീപിക്കുമെന്നും ആന്‍ഡ്രേ ഫ്ലെച്ചര്‍ വ്യക്തമാക്കി.

മികച്ച പരിശീലനവും മറ്റും നടത്തിയ തങ്ങള്‍ക്ക് മികച്ച ഫലം കിട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍ഡ്രേ ഫ്ലെച്ചര്‍ വ്യക്തമാക്കി.

ബയോ ബബിള്‍ നിയമങ്ങളുടെ ലംഘനം, വിന്‍ഡീസിന് ഇനി പരിശീലനത്തിന് അവസരമില്ല

ന്യൂസിലാണ്ട് പര്യടനത്തിനിടെ ബയോ ബബിള്‍ നിയമങ്ങളുട ലംഘനം കാരണം ഇനി ക്വാറന്റീന്‍ സമയം കഴിയുന്ന വരെ വിന്‍ഡീസ് താരങ്ങള്‍ക്ക് പരിശീലനത്തിന് അനുമതിയില്ലെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. ക്രെസ്റ്റചര്‍ച്ചില്‍ രണ്ട് ബയോ ബബിളില്‍ കഴിയുന്ന താരങ്ങള്‍ തമ്മില്‍ തമ്മില്‍ സോഷ്യലൈസ് ചെയ്യുകയും ഭക്ഷണം പങ്കു വയ്ക്കുകയും ചെയ്യുക വഴി ബയോ ബബിള്‍ നിയമങ്ങളുടെ ലംഘനം താരങ്ങള്‍ നടത്തിയെന്നാണ് ന്യൂസിലാണ്ട് ബോര്‍ഡ് കണ്ടെത്തിയത്.

പലവട്ടം ടീം അംഗങ്ങള്‍ ഈ നിയമങ്ങള് ലംഘിയ്ക്കുകയായിരുന്നുവെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് വ്യക്തമാക്കി. ഇതോടെ വെള്ളിയാഴ്ച ക്വാറന്റൈന്‍ കാലം കഴിയുന്ന വരെ ടീമിന് പരിശീലനത്തിന് അനുമതിയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ ലംഘനങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഹോട്ടല്‍ സ്റ്റാഫുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് വ്യക്തമാക്കി.

വിന്‍ഡീസ് വനിത ടീമിന്റെ കോച്ചായി ഇതിഹാസ താരം കോര്‍ട്നി വാല്‍ഷ്

വിന്‍ഡീസ് വനിത ടീമിന്റെ മുഖ്യ കോച്ചായി വിന്‍ഡീസ് ഇതിഹാസ താരം കോര്‍ട്നി വാല്‍ഷ്. 2022 വരെയാണ് താരത്തിന്റെ പുതിയ ദൗത്യം. മുമ്പ് കുറച്ച് കാലം വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫായി പ്രവര്‍ത്തിച്ചിട്ടുള്ള വാല്‍ഷ് ബംഗ്ലാദേശ് പുരുഷ ടീമിന്റെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ വികസനത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി ഏതെങ്കിലും തരത്തില്‍ ഉള്‍പ്പെടണമെന്നത് തന്റെ അതിയായ ആഗ്രഹം ആയിരുന്നുവെന്നും തനിക്കുള്ള പരിചയ സമ്പത്ത് ഉപയോഗിച്ച് ടീമില്‍ മാറ്റം വരുത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാല്‍ഷ് വ്യക്തമാക്കി.

താന്‍ വനിത ടീമിനൊപ്പം കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്രവര്‍ച്ചിട്ടിട്ടുണ്ടെന്നും അത് കൂടാതെ ഇന്ത്യ കരീബിയന്‍ പര്യടനത്തിനെത്തിയപ്പോളും താന്‍ ടീമിനൊപ്പമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ എന്താണ് വേണ്ടതെന്ന വ്യക്തമായ ബോധം തനിക്കുണ്ടെന്നും വാല്‍ഷ് സൂചിപ്പിച്ചു.

ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ജേസണ്‍ ഹോള്‍ഡര്‍, ആറ് വിക്കറ്റ്

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് 204 റണ്‍സിന് ഓള്‍ഔട്ട്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ജേസണ്‍ ഹോള്‍ഡറുടെ ബൗളിംഗിന് മുന്നിലാണ് ആതിഥേയരായ ഇംഗ്ലണ്ട് മുട്ടുമടക്കിയത്. ആറാം വിക്കറ്റില്‍ ജോസ് ബട്‍ലര്‍-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് 67 റണ്‍സുമായി ചെറുത്ത് നില്പ് നടത്തിയെങ്കിലും ഇരുവരെയും വീഴ്ത്തി ജേസണ്‍ ഹോള്‍ഡര്‍ മത്സരത്തില്‍ വിന്‍‍ഡീസിന് മേല്‍ക്കൈ നല്‍കുകായയിരുന്നു.

ജേസ‍ണ്‍ ഹോള്‍ഡര്‍ 6 വിക്കറ്റാണ് നേടിയത്. 43 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോസ് ബട്‍ലര്‍ 35 റണ്‍സ് നേടി. വാലറ്റത്തോടൊപ്പം ഡൊമിനിക് ബെസ്സ് നേടിയ 31 റണ്‍സ് ഏറെ നിര്‍ണ്ണായകമായി മാറി.

ഇന്നിംഗ്സിലെ അവസാന വിക്കറ്റ് ഷാനണ്‍ ഗബ്രിയേല്‍ ആണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഡൊമിനിക് ബെസ്സ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഷാനണ്‍ ഗബ്രിയേല്‍ നാല് വിക്കറ്റ് വീഴ്ത്തി.

മൂന്ന് ഓവറുകള്‍ക്ക് ശേഷം വില്ലനായി മഴ, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം കളി തടസ്സപ്പെടുത്തി വീണ്ടും മഴ. മൂന്ന് ഓവറുകള്‍ മാത്രം പന്തെറിഞ്ഞപ്പോളേക്കും മഴ വീണ്ടും എത്തുകയായിരുന്നു. നേരത്തെ മഴ കാരണം ടോസ് വൈകി ആദ്യ സെഷന്‍ ഉപേക്ഷിച്ച ശേഷമാണ് മത്സരം വൈകി ആരംഭിച്ചത്.

ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓപ്പണര്‍ ഡൊമിനിക് സിബ്ലേയുടെ വിക്കറ്റാണ് നഷ്ടമായത്. അക്കൗണ്ട് തുറക്കാത്ത ഡൊമിനിക്കിന്റെ വിക്കറ്റ് വിന്‍ഡീസ് പേസര്‍ ഷാനണ്‍ ഗബ്രിയേല്‍ ആണ് നേടിയത്.

ആദ്യ സെഷന്‍ മഴ മൂലം നഷ്ടം

ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ആദ്യ സെഷന്‍ നഷ്ടമായി. മഴ കാരണമാണ് ടോസ് വൈകിയത്. കൊറോണ മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് നിര്‍ത്തി വെച്ച ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് തിരിച്ചെത്തുമ്പോളാണ് രസം കൊല്ലിയായി മഴയെത്തിയത്.

മഴ ഇല്ലെങ്കിലും പിച്ചിലെ നനവ് മാറാത്തതിനാലാണ് ടോസ് വൈകുന്നത്. ഇതോടെ ഉച്ച ടീമുകള്‍ ഉച്ച ഭക്ഷണം നേരത്തെ ആക്കുകയായിരുന്നു. കൊറോണയ്ക്ക് ശേഷം പുതിയ നിയമങ്ങളോടു കൂടിയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉമിനീര്‍ വിലക്കും മറ്റു പുതിയ നിയമങ്ങള്‍ക്കും ശേഷം ക്രിക്കറ്റിന്റെ മടങ്ങിവരവിനായി ആരാധകര്‍ കാത്തിരിക്കുമ്പോളാണ് വില്ലനായി മഴയെത്തിയത്.

ടോപ് ഓര്‍ഡര്‍ തന്നെ റണ്‍സ് കണ്ടെത്തണമെന്നില്ല, ആര്‍ക്കും നേടാം – ജേസണ്‍ ഹോള്‍ഡര്‍

ഇംഗ്ലണ്ടില്‍ വിജയത്തിനായി വിന്‍ഡീസ് താരങ്ങള്‍ ആവശ്യത്തിന് റണ്‍സ് നേടേണ്ടതുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മികവ് പുലര്‍ത്താനാകുമെങ്കിലും ബാറ്റ്സ്മാന്മാര്‍ ആവശ്യത്തിന് റണ്‍സ് നേടുമോ എന്നതാണ് ടീമിനെ അലട്ടുന്ന ചോദ്യം. ഇംഗ്ലണ്ടില്‍ ടോപ് ഓര്‍ഡര്‍ തന്നെ റണ്‍സ് കണ്ടെത്തേണ്ടതില്ലെന്നും ആര്‍ക്ക് വേണേലും റണ്‍സ് കണ്ടെത്തി ടീമിനെ സഹായിക്കാമെന്നാണ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കിയത്.

ടീമിന്റെ ബാറ്റിംഗ് നിരയ്ക്ക് സ്ഥിരതയും മികച്ച ആഴവുമുണ്ടെന്ന് ജേസണ്‍ വ്യക്തമാക്കി. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കുമെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ മുമ്പ് തങ്ങള്‍ ജയിച്ചിട്ടുണ്ടെന്നും അന്ന് ടോപ് ഓര്‍ഡര്‍ മികവ് പുലര്‍ത്തിയെന്നും പറഞ്ഞ ജേസണ്‍ ടീമില്‍ ആര്‍ക്കും റണ്‍സ് കണ്ടെത്തുവാന്‍ കഴിവുണ്ടെന്നും പറഞ്ഞു.

ഇംഗ്ലണ്ടിനെ നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ മികച്ചത് – ഷമാര്‍ ബ്രൂക്ക്സ്

ക്രിക്കറ്റ് ജൂലൈ 8ന് വീണ്ടും മടങ്ങിയെത്തുമ്പോള്‍ ഇംഗ്ലണ്ടിനെ നേരിടുവാനുള്ള സര്‍വ്വ തയ്യാറെടുപ്പുകളും നടത്തിയാണ് തങ്ങളെത്തുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ഷമാര്‍ ബ്രൂക്ക്സ്. മികച്ച പരിശീലനത്തിലാണ് ടീം കഴിഞ്ഞ ദിവസങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് പറഞ്ഞ ബ്രൂക്ക്സ് പ്രാക്ടീസ് മാച്ചുകളിലും മത്സരത്തിലുള്ള തീവ്രത താരങ്ങള്‍ പുറത്തെടുത്തുവെന്ന് പറഞ്ഞു.

മൂന്ന് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നിന്നവരാണെങ്കിലും കഴിഞ്ഞ നാലാഴ്ചത്തെ പരിശീലനം താരങ്ങളെ ഇംഗ്ലണ്ടിനെ നേരിടുവാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രൂക്ക്സ് വ്യക്തമാക്കി. ഇംഗ്ലണ്ട് ബൗളിംഗ് മികച്ചതാണെങ്കിലും അവര്‍ക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് വീശാനായാല്‍ മത്സരത്തില്‍ വിന്‍ഡീസിനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു.

തങ്ങളുടെ ബൗളര്‍മാരും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ പോന്നവരാണെന്നും ഷമാര്‍ വ്യക്തമാക്കി. ബാറ്റ്സ്മാന്മാര്‍ ക്രീസില്‍ സമയം ചെലവഴിക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടുമെന്ന് ഉറപ്പാണെന്നും ഷമാര്‍ വ്യക്തമാക്കി.

സാം കറന്‍ സെല്‍ഫ് ഐസൊലേഷനില്‍

അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ തന്റെ ഹോട്ടല്‍ മുറിയില്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറി. ഇംഗ്ലണ്ടിന്റെ ഇന്റര്‍-സ്ക്വാഡ് പരിശീലന മത്സരത്തില്‍ ഇനി സാം കറന്‍ പങ്കെടുക്കുകയില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ജോസ് ബട്‍ലറിന്റെ ടീമില്‍ അംഗമായിരുന്നു ഈ യുവ താരം.

മത്സരത്തിന്റെ ആദ്യ ദിവസം 15 റണ്‍സ് നേടി ക്രീസില്‍ നിന്ന് താരം പിന്നീട് അന്ന് രാത്രി തന്നെ അസുഖ ബാധിതനാകുകയായിരുന്നു. പിറ്റേ ദിവസം താരത്തിന്റെ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും താരത്തിനെ മുഴുവന്‍ സമയ നിരീക്ഷണത്തിലിരുത്തുകയാണെന്നും താരത്തിന്റെ കോവിഡ് പരിശോധന നടത്തിയെന്നും ഇംഗ്ലണ്ട് അറിയിച്ചു.

ജൂലൈ എട്ടിനാണ് വിന്‍ഡീസുമായുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ്. ഇംഗ്ലണ്ട് താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും രണ്ട് തവണയാണ് കോവിഡ് പരിശോധനയ്ക്ക് ആഴ്ചയില്‍ വിധേയരാക്കുന്നത്.

താനാണ് ടീമിലെ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരമെങ്കിലും അതൊരു ബാധ്യതയായി തോന്നുകയില്ല

മറ്റുള്ള താരങ്ങളെ അപേക്ഷിക്കുമ്പോള്‍ വിന്‍ഡീസ് ടീമിലെ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരമാണ് അല്‍സാരി ജോസഫ്. 23 വയസ്സുകാരന്‍ താരം താനാണ് ടീമിലെ ശക്തി കുറഞ്ഞ താരമെന്ന് എതിരാളികള്‍ കരുതുമെങ്കിലും തനിക്ക് അത് അനുകൂല സാഹചര്യമാക്കി മാറ്റാവുന്നതേയുള്ളുവെന്ന് അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു.

തന്റെ ജോലി കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍, ഷാനണ്‍ ഗബ്രിയേല്‍ പോലുള്ള സീനിയര്‍ താരങ്ങളെ പിന്തുണയ്ക്കുകയാണെന്നും സമ്മര്‍ദ്ദം സൃഷ്ടിച്ച് നിര്‍ത്തുകയുമാണെന്ന് അല്‍സാരി ജോസഫ് വ്യക്തമാക്കി. തനിക്ക് ഈ സ്ഥിതി തനിക്ക് അനുകൂലമാക്കി മാറ്റാവുന്നതേയുള്ളുവെന്നും തന്റെ കഴിവുകളെ തനിക്കറിയാമെന്നും എന്നാല്‍ ഇംഗ്ലണ്ടിന് അത് വലിയ പിടിയില്ലാത്ത കാര്യമാണെന്നും അതിനാല്‍ തന്നെ അവസരം കിട്ടിയാല്‍ അവരെ വിറപ്പിക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അല്‍സാരി ജോസഫ് അഭിപ്രായപ്പെട്ടു.

Exit mobile version