തലൈവാസിന് തിരിച്ചടി, പവന്‍ സെഹ്രാവത്തിന് ആദ്യ മത്സരത്തിൽ തന്നെ പരിക്ക്

പ്രൊ കബഡിയുടെ ഒമ്പതാം സീസണിന്റെ മിന്നും താരം പവൻ സെഹ്രാവത് ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്ത്. പ്രൊ കബഡിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായ പവൻ, തമിഴ് തലൈവാസിന്റെ‌ നായകനും അറ്റാക്കിങ്ങ് കോച്ചുമാണ്.

ഗുജറാത്ത് ടൈറ്റസിന്റെ ചന്ദൻ രഞിതിനെ ടാക്കിൾ ചെയ്യാനുള്ള ശ്രമത്തിനിടെ താരത്തിന്റെ വലത് കാൽ മുട്ടിന് പരിക്കേൽക്കുകയായിരിന്നു. മത്സരം നിർത്തിവെച്ച് സ്ട്രെച്ചറിൽ ഉടനെ തന്നെ മെഡിക്കൽ സംഘം ആശുപത്രിയിലേക്ക് മാറ്റി.

ധോണിയുടെയും കേധാറിന്റെയും ബാറ്റിംഗ് സമീപനത്തെ ന്യായീകരിച്ച് കോഹ്‍ലി

ഇന്ത്യയുടെ ഇംഗ്ലണ്ടിനോടുള്ള 31 റണ്‍സ് തോല്‍വിയേക്കാളും അവസാന ഓവറുകളില്‍ മത്സരത്തെ സമീപിച്ച രീതിയെയാണ് ഇന്ന് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. എംഎസ് ധോണിയും കേധാര്‍ ജാഥവും ചേര്‍ന്ന് 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഇന്ന് തങ്ങളുടെ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തില്‍ പോലും കൂറ്റനടികള്‍ക്ക് ശ്രമിക്കാതെയാണ് ഇരുവരും ബാറ്റ് വീശിയത്.

അവസാന ഓവറില്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏക സിക്സ് പിറന്നത്. അത് ധോണിയാണ് നേടിയത്. ധോണി 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 12 റണ്‍സാണ് 13 പന്തില്‍ നേടിയത്. എന്നാല്‍ ഇരുവരുടെയും ഈ ശൈലിയെ ന്യായീകരിക്കുകയാണ് വിരാട് കോഹ്‍ലി. ധോണി വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചുവെന്നും എന്നാല്‍ അത് വേണ്ട രീതിയില്‍ ബൗണ്ടറിയായി പിറന്നില്ലെന്നാണ് വിരാട് കോഹ്‍ലിയുടെ ഭാഷ്യം.

കാര്യമെന്ത് തന്നെയായാലും ശ്രമിക്കുക കൂടി ചെയ്യാതെയാണ് ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനോട് കീഴടങ്ങിയത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയം നേടിയാല്‍ വിജയിക്കുാമെന്നിരിക്കെ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം അത്ര പ്രാധാന്യമുള്ളതായിരുന്നില്ലെങ്കിലും ടീമിന്റെ ഈ ശൈലിയെ ആരാധകര്‍ തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ഇന്നത്തെ മത്സര ശേഷം.

നിര്‍ണ്ണായക ഘട്ടത്തില്‍ നിര്‍ണ്ണായക വിക്കറ്റുകളുമായി ലിയാം പ്ലങ്കറ്റ്, ഇന്ത്യയ്ക്ക് ഈ ലോകകപ്പിലെ ആദ്യ തോല്‍വി

ഇന്ത്യയ്ക്ക് അത്ര പ്രാധാന്യമുള്ള മത്സരമായിരുന്നില്ലെങ്കിലും ഇംഗ്ലണ്ടിന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ 33 റണ്‍സിന്റെ വിജയം സ്വന്തമാക്കി ആതിഥേയര്‍. ഇന്ന് ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ്മ ശതകവും വിരാട് കോഹ്‍ലി അര്‍ദ്ധ ശതകവും നേടിയെങ്കിലും ഇംഗ്ലണ്ട് ഒരുക്കി നല്‍കിയ 338 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് 306 റണ്‍സ് മാത്രമേ നേടാനായുള്ളു.

സെമിയില്‍ കടക്കുവാന്‍ ഇംഗ്ലണ്ടിന് തങ്ങളുടെ അവസാന മത്സരം വിജയിക്കണമെന്നിരിക്കെ ഈ ഫലം പാക്കിസ്ഥാന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെടുകയും പാക്കിസ്ഥാന്‍ വിജയം കുറിച്ചാലും മാത്രമേ പാക്കിസ്ഥാന് സെമി സാധ്യത തുറക്കുകയുള്ളു. അതും ന്യൂസിലാണ്ടിനെ റണ്‍റേറ്റില്‍ മറികടക്കുവാന്‍ മികച്ച മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.

മൂന്നാം ഓവറില്‍ കെഎല്‍ രാഹുലിനെ നഷ്ടമായ ശേഷം വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിംഗ്സ് മെല്ലെ കെട്ടിപ്പടുക്കുകയായിരുന്നു. ക്രിസ് വോക്സ് തുടരെ മൂന്ന് മെയ്ഡനുകള്‍ എറിഞ്ഞ് തുടങ്ങിയപ്പോള്‍ രണ്ടാം ഓവറില്‍ രോഹിത്തിനെ ജോഫ്രയുടെ പന്തില്‍ ജോ റൂട്ട് കൈവിടുക കൂടി ചെയ്തു. പത്തോവറില്‍ ഇന്ത്യ 28 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും നിലയുറപ്പിച്ച ശേഷം വിരാടും രോഹിത്തും സ്കോറിംഗിന് വേഗത കൂട്ടി. എന്നാല്‍ മത്സരഗതിയ്ക്കെതിരായി വിരാട് കോഹ്‍ലി ലിയാം പ്ലങ്കറ്റ് എറിഞ്ഞൊരു വൈഡ് ബോള്‍ കളിക്കാന്‍ ശ്രമിച്ച് പോയിന്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ ജെയിംസ് വിന്‍സ് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

138 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി രോഹിത്-വിരാട് കൂട്ടുകെട്ട് ഇന്ത്യയുടെ ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന് കൂട്ടുകെട്ട് കൂടിയാണ് നേടിയത്. 66 റണ്‍സാണ് കോഹ്‍ലി നേടിയത്. പിന്നീട് തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും 102 റണ്‍സ് നേടിയ രോഹിത്തിനെ ക്രിസ് വോക്സ് പുറത്താക്കി. 15 അര്‍ദ്ധ ശതകങ്ങള്‍ നേടിയ രോഹിത്തിന്റെ കരിയറിലെ തന്നെ സിക്സ് പിറക്കാത്ത ആദ്യ ഏകദിന ശതകം കൂടിയാണ് ഇന്നത്തേത്.

രോഹിത്ത് പുറത്താകുമ്പോള്‍ ഇന്ത്യ 36.1 ഓവറില്‍ 198/3 എന്ന നിലയിലായിരുന്നു. പിന്നീട് ലോകകപ്പ് അരങ്ങേറ്റക്കാരന്‍ ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും 28 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും 32 റണ്‍സ് നേടിയ പന്തിനെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് ലിയാം പ്ലങ്കറ്റ് നേടി.

പിന്നീട് 33 പന്തില്‍ 45 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ലിയാം പ്ലങ്കറ്റ് പുറത്താക്കിയപ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രഹരം മറികടക്കുവാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ പോയി. ആറാം വിക്കറ്റില്‍ 31 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയെങ്കിലും എംസ് ധോണിയും കേധാര്‍ ജാഥവും ഒരിക്കലും വിജയം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയല്ല ബാറ്റ് വീശിയത്. 31 പന്തില്‍ നിന്ന് ധോണി പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.

ഫിഞ്ചിനെയും ഗ്രെയിം സ്മിത്തിനെയും മറികടന്ന് വിരാട് കോഹ്‍ലി

ഒരു ലോകകപ്പ് നായകന്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ ശതകം നേടുകയെന്ന റെക്കോര്‍ഡിന് അര്‍ഹനായി വിരാട് കോഹ്‍ലി. ഇന്ന് ഇംഗ്ലണ്ടിനെതിരെ 66 റണ്‍സ് നേടി പുറത്താകുന്നതിനിടെയാണ് വിരാട് കോഹ്‍ലി ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിനു ശേഷം ആരോണ്‍ ഫിഞ്ചിനും ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനുമൊപ്പം 4 അര്‍ദ്ധ ശതകങ്ങളുമായിയായിരുന്നു കോഹ്‍ലി നില കൊണ്ടിരുന്നത്.

ന്യൂസിലാണ്ടിനെതിരെ 8 റണ്‍സിന് പുറത്തായപ്പോള്‍ ഫിഞ്ചിന് അഞ്ചാം അര്‍ദ്ധ ശതകം എന്ന നേട്ടം കൈവിടേണ്ടി വന്നു. 2007 ലോകകപ്പിലാണ് ഗ്രെയിം സ്മിത്ത് തുടര്‍ച്ചയായ നാല് അര്‍ദ്ധ ശതകങ്ങള്‍ നേടിയത്.

ഗാംഗുലിയ്ക്ക് ശേഷം രോഹിത്, ഒരു ലോകകപ്പില്‍ തന്നെ മൂന്ന് ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാ ശ്രമകരമായ ചേസിനിടെ തന്റെ ശതകം നേടിയ രോഹിത് ശര്‍മ്മയ്ക്ക് ഒരു റെക്കോര്‍ഡ് കൂടി. 2003ല്‍ സൗരവ് ഗാംഗുലി നേടിയ മൂന്ന് ശതകങ്ങളുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് രോഹിത് ഇന്നത്തെ തന്റെ ഇന്നിംഗ്സിലൂടെ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 122 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.

പിന്നീട് പാക്കിസ്ഥാനെതിരെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യന്‍ ഉപ നായകന്‍ പുറത്തെടുത്തത്. 140 റണ്‍സാണ് അന്ന് താരം നേടിയത്. ഇന്ന് ഇംഗ്ലണ്ടിനോടു കൂടി ശതകം നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം എത്തുകയായിരുന്നു. ഇന്ന് രോഹിത് 102 റണ്‍സ് നേടിയാണ് പുറത്തായത്.

ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സംഹാര താണ്ഡവത്തിന് ശേഷം ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ട് , ഷമിയ്ക്ക് അഞ്ച് വിക്കറ്റ്

ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും ആദ്യ പത്തോവറില്‍ 47 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും പിന്നീട് ഗിയര്‍ മാറി അടി തുടങ്ങിയപ്പോള്‍ പതറിയെങ്കിലും ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിന്റെ സ്കോറിംഗ് വേഗത കുറയ്ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 400നു മേലുള്ള സ്കോറിലേക്ക് കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറും അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് 337 റണ്‍സിലേക്ക് എത്തി. 79 റണ്‍സ് നേടിയാണ് സ്റ്റോക്സ് പുറത്തായത്.

പിച്ച് പതിഞ്ഞ വേഗതയിലേക്ക് മാറിയതും ഇന്ത്യയുടെ ബൗളിംഗ് മികവും ഒരു പോലെ തുണയ്ക്കെത്തിയപ്പോള്‍ ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ 22.1 ഓവറില്‍ നിന്ന് 160 റണ്‍സ് നേടി കുതിയ്ക്കുമ്പോള്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി ഗ്രൗണ്ടിലെത്തിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 66 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് പുറത്തായത്.

റോയ് പുറത്തായെങ്കിലും തന്റെ വെടിക്കെട്ട് പ്രകടനം തുടര്‍ന്ന ബൈര്‍സ്റ്റോ 111 റണ്‍സ് നേടി ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 6 സിക്സും 10 ഫോറും സഹിതമായിരുന്നു ബൈര്‍സ്റ്റോയുടെ ഇന്നിംഗ്സ്. അടുത്ത ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും ഷമി പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട 207/3 എന്ന നിലയിലേക്കായി.

മത്സരം അവസാന പത്തോവറിലേക്ക് കടക്കുമ്പോള്‍ ഇംഗ്ലണ്ട് 245/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ജോ റൂട്ടും-ബെന്‍ സ്റ്റോക്സും നേടിയ 70 റണ്‍സ് കൂട്ടുകെട്ടിനു ശേഷം ജോ റൂട്ടിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 44 റണ്‍സ് നേടിയ റൂട്ടിനെയും വീഴ്ത്തിയത് ഷമിയായിരുന്നു. ഇതിനിടെ 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ബെന്‍ സ്റ്റോക്സ് പൂര്‍ത്തിയാക്കി. 8 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ ബട്‍ലറെയും ഷമി പുറത്താക്കിയെങ്കിലും ഓവറില്‍ നിന്ന 17 റണ്‍സാണ് താരം വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടന്നു. 33 റണ്‍സാണ് ബട്‍ലര്‍-സ്റ്റോക്സ് കൂട്ടുകെട്ട് നേടിയത്.

ഷമിയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ ക്രിസ് വോക്സ് പുറത്തായെങ്കിലും രണ്ട് ഫോറും ഒരു സിക്സും അടക്കം നേടി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ സ്കോര്‍ മുന്നോട്ട് കൊണ്ടുപോയി. മത്സരത്തിലെ അഞ്ചാം വിക്കറ്റാണ് ഷമി നേടിയത്. 54 പന്തില്‍ നിന്ന് 6 ഫോറും 3 സിക്സും സഹിതം 79 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് അവസാന ഓവറിലെ നാലാം പന്തിലാണ് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. അവസാന പത്തോവറില്‍ ഇംഗ്ലണ്ട് 92 റണ്‍സാണ് നേടിയത്.

 

അത് അത്യപൂര്‍വ്വമായ കാഴ്ച, പാക് ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോഹ്‍ലി

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന്‍ വിജയം കുറിച്ചതോടെ ഇന്നത്തെ മത്സരഫലം പാക്കിസ്ഥാന് ഏറെ നിര്‍ണ്ണായകമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ വിജയത്തിനായി ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാവും പാക് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്നലെ റമീസ് രാജ ഒരു വീഡിയോ പങ്കുവെച്ചതില്‍ പാക് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഈ മത്സരത്തില്‍ പിന്തുണയ്ക്കുന്നു എന്ന് പറയുന്നത് കാണാമായിരുന്നു. സമാനമായ ഒട്ടനവധി വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

അതിനെക്കുറിച്ച് ഇന്ന് ടോസ് സമയത്ത് വിരാട് കോഹ്‍ലിയും പറഞ്ഞിരുന്നു. ചിരിച്ച് കൊണ്ടാണ് കോഹ്‍ലി ഇക്കാര്യത്തെ പരാമര്‍ശിച്ചത്. പാക് ആരാധകര്‍ ഇന്ത്യന്‍ വിജയത്തിനായി ആഗ്രഹിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

പുതിയ ജഴ്സിയില്‍ ഇംഗ്ലണ്ടിന് പണികൊടുക്കുവാന്‍ ഇന്ത്യ, മത്സര ഫലം ഉറ്റുനോക്കി പാക്കിസ്ഥാനും ബംഗ്ലാദേശും

ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഇന്ന് ടോസ് നേടി ഇംഗ്ലണ്ട് നായകന്‍ ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. മോയിന്‍ അലിയ്ക്ക് പകരം ലിയാം പ്ലങ്കറ്റും ഓപ്പണിംഗില്‍ ജേസണ്‍ റോയ് ജെയിംസ് വിന്‍സിന് പകരം ടീമിലേക്ക് എത്തുന്നു. അതേ സമയം ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുന്നു.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്

ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

ഹമീദ് ഹസ്സന്റെ പരിക്ക് കാര്യങ്ങള്‍ അവതാളത്തിലാക്കി

ഹമീദ് ഹസ്സന്റഎ പരിക്കാണ് മത്സരത്തില്‍ ടീമിനേറ്റ തിരിച്ചടിയുടെ കാരണമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ടീം 100% പോരാട്ടം പുറത്തെടുത്തുവെങ്കിലും വിജയിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി. പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചതിന് പ്രശംസ അര്‍ഹിക്കുന്നു. ഇമാദ് നിര്‍ണ്ണായക ഇന്നിംഗ്സാണ് പുറത്തെടുത്തത്. ഷദബ് ഖാന്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തതും ഇമാദിന് സഹായം നല്‍കി.

അവസാന ഓവറുകളില്‍ അഫ്ഗാനിസ്ഥാന്‍ കളി കൈവിടുന്ന കാഴ്ചയാണ് ഹെഡിംഗ്‍ലിയില്‍ കണ്ടത്. ഗുല്‍ബാദിന്‍ നൈബ് എറിഞ്ഞ 46ാം ഓവറില്‍ പിറന്ന 18 റണ്‍സാണ് മത്സരത്തിന്റെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയത്. ഹമീദ് ഹസന്‍ പരിക്കേറ്റ് 2 ഓവര്‍ മാത്രം എറിഞ്ഞ് കളം വിടുകയായിരുന്നു. ബാറ്റ്സ്മാന്മാര്‍ 30-40 റണ്‍സ് നേടുന്നത് മാത്രമല്ല കാര്യമെന്നും അത് 60-70 സ്കോറാക്കി മാറ്റണമെന്നും ചിലപ്പോള്‍ ശതകത്തിലേക്ക് അത് മാറഅറുകയാണ് വേണ്ടതെന്നും നൈബ് പറഞ്ഞു.

കുറച്ച് കൂടി തീവ്രമായ ശ്രമം ഉണ്ടെങ്കില്‍ മാത്രമേ മത്സരങ്ങള്‍ വിജയിക്കുവാനാകുള്ളുവെന്നും കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്നും നൈബ് പറഞ്ഞു. കളി കാണാനെത്തിയ ആരാധകര്‍ക്ക് നന്ദിയും നൈബ് പറഞ്ഞു.

ഈ പിച്ചില്‍ ഖവാജ-കാറെ കൂട്ടുകെട്ടിന്റേത് വേറിട്ട് നില്‍ക്കുന്ന പ്രകടനം – കെയിന്‍ വില്യംസണ്‍

ബാറ്റിംഗ് വളരെ പ്രയാസകരമായ പിച്ചായിരുന്നു ലോര്‍ഡ്സിലേതെന്നും വളരെ ശക്തമായ നിലയില്‍ നിന്നാണ് മത്സരം കൈവിട്ടതെന്ന് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ഈ പിച്ചിനെ തങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഉള്‍ക്കൊണ്ടത് ഓസ്ട്രേലിയയാണെന്നും ഖവാജ-കാറെ കൂട്ടുകെട്ട് വേറിട്ട് തന്നെ നില്‍ക്കുന്ന പ്രകടനമായിരുന്നുവെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

വലിയൊരു കൂട്ടുകെട്ടാണ് ടീമിന് ആവശ്യമായിരുന്നതെന്നും എന്നാല്‍ അത് ഒരിക്കലും ഉണ്ടായില്ലെന്നും കീവിസ് നായകന്‍ പറഞ്ഞു. ഈ തോല്‍വികളില്‍ നിന്ന് മുന്നോട്ട് ടീം വേഗം നീങ്ങേണ്ടതുണ്ടെന്നും ഈ ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകേണമെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

92/5 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത് കണ്ട് പഠിക്കേണ്ട കാര്യം തന്നെയാണെന്നും ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്‍ ഇരുവരും അവിശ്വസനീയമായ തിരിച്ചുവരവിനാണ് കളം ഒരുക്കിയതെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

മക്ഗ്രാത്തിന്റെ ഈ നേട്ടം മറികടക്കുവാന്‍ സ്റ്റാര്‍ക്ക് നേടേണ്ടത് മൂന്ന് വിക്കറ്റ് കൂടി

ഒരു ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുകയെന്ന റെക്കോര്‍ഡ് നിലവില്‍ ഗ്ലെന്‍ മക്ഗ്രാത്തിന് സ്വന്തമാണ്. 2007 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് 26 വിക്കറ്റുകളാണ് അന്ന് ടീമിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക സംഭാവനയായി നേടിയത്. ഇപ്പോള്‍ ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടത്തോടെ മിച്ചല്‍ സ്റ്റാര്‍ക്ക് 24 വിക്കറ്റുമായി നിലകൊള്ളുകയാണ്. 3 വിക്കറ്റ് കൂടി നേടിയാല്‍ മക്ഗ്രാത്തിന്റെ റെക്കോര്‍ഡിനെ സ്റ്റാര്‍ക്കിന് മറികടക്കാം.

ലോകകപ്പില്‍ 71 വിക്കറ്റുകളാണ് മക്ഗ്രാത്തിന് സ്വന്തമാക്കാനായിട്ടുള്ളത്. അതേ സമയം സ്റ്റാര്‍ക്കിന്റെ ഇപ്പോളത്തെ നേട്ടം 46 വിക്കറ്റും. 29 വയസ്സുള്ള സ്റ്റാര്‍ക്കിന് ഒരു ലോകകപ്പ് കൂടി കളിക്കാമെന്നിരിക്കെ മക്ഗ്രാത്തിന്റെ ആകെയുള്ള ലോകകപ്പ് വിക്കറ്റ് നേട്ടം മറികടക്കാനാകുമോ എന്നതാണ് ഇനി കാത്തിരുന്ന കാണേണ്ടത്.

മാന്‍ ഓഫ് ദി മാച്ച് നേടിയെങ്കിലും മത്സരത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഖവാജയ്ക്കും സ്റ്റാര്‍ക്കിനെന്നും പറഞ്ഞ് അലെക്സ് കാറെ

ഓസ്ട്രേലിയയുടെ വമ്പന്‍ തിരിച്ചുവരവാണ് ലോര്‍ഡ്സില്‍ ഇന്നലെ കണ്ടത്. 92/5 എന്ന നിലയിലേക്ക് വീണിട്ട് പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത് ഉസ്മാന്‍ ഖവാജയും അലെക്സ് കാറെയുമായിരുന്നു. ഖവാജ നങ്കൂരമിട്ട് ഇന്നിംഗ്സിന്റെ അവസാനം വരെ പൊരുതി 88 റണ്‍സ് നേടി പുറത്തായപ്പോള്‍ 71 റണ്‍സ് നേടിയാണ് കാറെ മടങ്ങിയത്.

ഖവാജയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത് കാറെയുടെ ബാറ്റിംഗ് ആയിരുന്നു. 129 പന്ത് നേരിട്ട ഖവാജ 5 ബൗണ്ടറി മാത്രമാണ് നേടിയത് തന്റെ ഇന്നിംഗ്സില്‍. അതേ സമയം അലെക്സ് കാറെ 72 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു തന്റെ ബാറ്റ് വീശിയത്. പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്ക് വന്ന് ന്യൂസിലാണ്ട് ബാറ്റിംഗിനെ നിഷ്പ്രഭമാക്കിയെങ്കിലും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പറിനായിരുന്നു.

എന്നാല്‍ മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ഖവാജയ്ക്കും മിച്ചല്‍ സ്റ്റാര്‍ക്കിനുമാണെന്നാണ് അലെക്സ് കാറെ പറഞ്ഞത്. താന്‍ പിച്ചിനെ പഠിച്ച ശേഷം മാത്രമാണ് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മാറിയതെന്നും ഖവാജ വിക്കറ്റുകള്‍ വീഴുമ്പോള്‍ മനോധൈര്യം കൈവിടാതെ പിടിച്ച് നിന്നുവെന്നും കാറെ പറഞ്ഞു.

നേരത്തെ ക്രീസിലെത്തുമ്പോള്‍ കൂടുതല്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് കരുതാമെങ്കിലും താന്‍ ഇഷ്ടപ്പെടു്ന്നത് അവസാന പത്തോവറില്‍ ക്രീസിലെത്തുക എന്നതാണെന്ന് കാറെ പറഞ്ഞു. താന്‍ നേരത്തെ ക്രീസിലെത്തുമ്പോള്‍ അതിനര്‍ത്ഥം ടീം തകര്‍ച്ചയിലാണെന്നാണ്, അത് തനിക്ക് അത്ര സന്തോഷം നല്‍കുന്ന കാര്യമല്ലെന്നും കാറെ പറഞ്ഞു.

Exit mobile version