തിളങ്ങിയത് ഓപ്പണര്‍മാര്‍ മാത്രം, ചെന്നൈയ്ക്ക് 172 റൺസ്

ഐപിഎലിലെ ആദ്യ ക്വാളിഫയറിൽ ചെന്നൈയിൽ 172/7 എന്ന സ്കോര്‍. ഓപ്പണര്‍മാരായ റുതുരാജ് ഗായക്വാഡും ഡെവൺ കോൺവേയും നൽകിയ മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകളുമായി ഗുജറാത്ത് തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 87 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്.

എന്നാൽ അടുത്തടുത്ത ഓവറുകളിൽ റുതുരാജിനെയും കോൺവേയെയും മോഹിത് ശര്‍മ്മയും മൊഹമ്മദ് ഷമിയും പുറത്താക്കിയപ്പോള്‍ ശിവം ഡുബേയുടെ വിക്കറ്റ് നൂര്‍ അഹമ്മദ് നേടി. റുതുരാജ് 44 പന്തിൽ 60 റൺസും കോൺവേ 34 പന്തിൽ 40 റൺസുമാണ് നേടിയത്.

പിന്നീട് അജിങ്ക്യ രഹാനെ(17), അമ്പാട്ടി റായിഡു(17), രവീന്ദ്ര ജഡേജ(22) എന്നിവര്‍ കുറവ് പന്തിൽ വേഗത്തിൽ സ്കോറിംഗ് നടത്തിയതാണ് ചെന്നൈയെ 172/7 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഗുജറാത്തിനായി മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

ആധികാരികം ഗുജറാത്ത്, പ്ലേ ഓഫിലേക്ക്!!! സൺറൈസേഴ്സ് ഐപിഎലില്‍ നിന്ന് പുറത്ത്

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ  തോൽവിയേറ്റ് വാങ്ങി ഐപിഎലില്‍ നിന്ന് പുറത്തായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 188/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് 154 റൺസ് മാത്രമേ നേടാനായുള്ളു. 34 റൺസ് വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് ഉറപ്പാക്കി.

മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് സൺറൈസേഴ്സിന്റെ നടുവൊടിച്ചത്. 44 പന്തിൽ 64 റൺസ് നേടി ഹെയിന്‍റിച്ച് ക്ലാസ്സന്‍ മാത്രമാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്. ക്ലാസ്സനെ ഷമിയാണ് പുറത്താക്കിയത്.  4 വിക്കറ്റാണ് ഷമി നേടിയത്. ഭുവനേശ്വര്‍ കുമാര്‍ 27 റൺസ് നേടി.  എട്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയ 68 റൺസാണ് വലിയ തോൽവിയിൽ നിന്ന് സൺറൈസേഴ്സിനെ രക്ഷിച്ചത്.  ഷമിയ്ക്കൊപ്പം മോഹിത് ശര്‍മ്മയും നാല് വിക്കറ്റ് നേടി.

ഷമിയുടെ സ്പെല്ലിൽ തകര്‍ന്ന ഡൽഹിയെ 130 റൺസിലേക്ക് എത്തിച്ച് അമന്‍ ഹകീം ഖാന്റെ അര്‍ദ്ധ ശതകം

മൊഹമ്മദ് ഷമിയുടെ തീപാറും ഓപ്പണിംഗ് സ്പെല്ലിൽ 23/5 എന്ന നിലയിലേക്ക് വീണ ഡൽഹിയുടെ തിരിച്ചുവരവ്. 130/8 എന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ച് ഡൽഹിയുടെ വാലറ്റം ചെറുത്ത്നിൽക്കുകയായിരുന്നു. 51 റൺസ് നേടിയ അമന്‍ ഹകീം ഖാന്‍, 27 റൺസ് നേടിയ അക്സര്‍ പട്ടേൽ എന്നിവര്‍ക്കൊപ്പം 13 പന്തിൽ 23 റൺസ് നേടി റിപൽ പട്ടേൽ എന്നിവരാണ് ഡൽഹിയ്ക്കായി പൊരുതിയത്.

മൊഹമ്മദ് ഷമിയുടെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്ന ഡൽഹി 23/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ ഫിലിപ്പ് സാള്‍ട്ടിനെ പുരത്താക്കിയ ഷമി റൈലി റൂസ്സോയെ തന്റെ രണ്ടാം ഓവറിൽ പുറത്താക്കി. പിന്നീട് ഒരേ ഓവറിൽ മനീഷ് പാണ്ടേയെയും പ്രിയം ഗാര്‍ഗിനെയും പുറത്താക്കി ഷമി ഡൽഹിയെ തകര്‍ത്തെറിഞ്ഞു.

ആറാം വിക്കറ്റിൽ 50 റൺസ് നേടിയ അക്സര്‍ പട്ടേൽ – അമന്‍ ഹകീം ഖാന്‍ കൂട്ടുകെട്ടാണ് വലിയ തകര്‍ച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. 27 റൺസ് നേടിയ അക്സര്‍ പട്ടേലിനെ മോഹിത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ അമനും റിപൽ പട്ടേലും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 53 റൺസ് കൂടി നേടി. അമനെ പുറത്താക്കി റഷീദ് ഖാന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

റിപൽ പട്ടേലിന്റെ വിക്കറ്റ് മോഹിത് ശര്‍മ്മ നേടി. ഷമി നാലും മോഹിത് രണ്ടും വിക്കറ്റാണ് ഗുജറാത്തിനായി നേടിയത്.

ബുംറയില്ലെങ്കിൽ ആര്, സിറാജിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ജസ്പ്രീത് ബുംറ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്ത് പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആരാകും താരത്തിന് പകരം ടീമിലെത്തുക എന്ന ചോദ്യം ഉയര്‍ന്ന് വന്നിരിക്കുകയാണ്. സ്വാഭാവികമായി ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ അംഗങ്ങളായ മൊഹമ്മദ് ഷമിയും ദീപക് ചഹാറും ആണ് എത്തേണ്ടതെങ്കിലും സെലക്ടര്‍മാര്‍ പകരക്കാരനായി മൊഹമ്മദ് സിറാജിനെ പ്രഖ്യാപിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെ എത്തിയ ബുംറ ഏതാനും ടി20 മത്സരങ്ങളിൽ കളിച്ചുവെങ്കിലും പിന്നീട് വീണ്ടും പരിക്കിന്റെ പിടിയിലാകുകയായിരുന്നു. ഷമി, ചഹാര്‍, സിറാജ് എന്നിവരിൽ നിന്ന് ഒരാള്‍ ഇന്ത്യയുടെ പ്രധാന സ്ക്വാഡിലേക്ക് എത്തുമെന്ന് ഉറപ്പാണ്.

സിറാജിന് ആദ്യ സ്ക്വാഡിൽ ഇടം ഇല്ലെങ്കിൽ താരത്തെ സ്റ്റാന്‍ഡ് ബൈ താരങ്ങളിൽ ഉള്‍പ്പെടുത്തും. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനങ്ങള്‍ ദീപക് ചഹാറിനെ തുണയ്ക്കുവാനും സാധ്യതയുണ്ട്.

ഹൂഡയും ഷമിയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുമില്ല, ഹൂഡയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ടീമിലേക്ക് എത്തുവാന്‍ സാധ്യത

പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ദീപക് ഹൂഡ കളിക്കില്ല. കോവിഡ് മുക്തിയിക്ക് ശേഷം പൂര്‍ണ്ണ ഫിറ്റ്നെസ്സിലേക്ക് എത്താത്ത ഷമിയും പരമ്പരയിൽ കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. ദീപക് ഹൂഡയും ഷമിയും തിരുവനന്തപുരത്തേക്ക് യാത്രയായിട്ടില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

പുറം വേദന കാരണമാണ് ദീപക് ഹൂഡ ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന മത്സരത്തിൽ സെലക്ഷന് ലഭ്യമായിരുന്നില്ല. ഹൂഡയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ടീമിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ദീപക് ഹൂഡ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിക്കിന്റെ റീഹാബ് കാര്യങ്ങള്‍ക്കായി എത്തി എന്നാണ് ഏറ്റവും പുതിയ വിവരം.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ഷമി കളിക്കില്ല, താരത്തിന് കോവിഡ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പമ്പരയിൽ ഇന്ത്യയ്ക്ക് മൊഹമ്മദ് ഷമിയുടെ സേവനം ലഭിയ്ക്കില്ല. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് താരത്തിന് ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത്. പകരം ഉമേഷ് യാദവ് ടീമിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

സെപ്റ്റംബര്‍ 20ന് ആണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര ആരംഭിയ്ക്കുന്നത്. മൊഹാലിയിലെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 23ന് നാഗ്പൂരിലും സെപ്റ്റംബര്‍ 25ന് ഹൈദ്രാബാദിലുമാണ് മത്സരം.

കോവിഡ് മാറിയാൽ ഷമി ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ കളിക്കും. സെപ്റ്റംബര്‍ 28ന് തിരുവനന്തപുരത്തും ഒക്ടോബര്‍ 2ന് ഗുവഹാട്ടിയിലും ഒക്ടോബര്‍ 4ന് ഇന്‍ഡോറിലുമാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര നടക്കുക.

“മൊഹമ്മദ് ഷമി ലോകകപ്പിന് എന്തായാലും ഉണ്ടാകണം, അദ്ദേഹം ഒരു ലോകോത്തര ബൗളർ ആണ്” – ബ്രെറ്റ് ലീ

ഇന്ത്യൻ പേസർ മൊഹമ്മദ് ഷമി അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ എന്തായാലും ടീമിൽ ഉണ്ടാകണം എന്ന് ബ്രെറ്റ് ലീ. അദ്ദേഹത്തിന് ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിൽ ഷമി ഇല്ലാത്ത ഒരു ടീം ഉണ്ടാകരുത് എന്ന് ബ്രെറ്റ് ലീ പറഞ്ഞു.

അദ്ദേഹം ഒരു ലോകോത്തര ബൗളറാണ്, അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. കളിയുടെ അവസാനം, മുഹമ്മദ് ഷമിയെപ്പോലെയുള്ള അനുഭവസമ്പത്തുള്ള, സമ്മർദ്ദത്തിലാവാത്ത ഒരാൾ ഇന്ത്യൻ ടീമിൽ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓസ്ട്രേലിയൻ താരം പറഞ്ഞു.

അവൻ മുമ്പ് ഇതുപോലുള്ള സാഹചര്യങ്ങളിൽ ഷമി കളിച്ചിട്ടുണ്ട്. അവസാന ഓവറിൽ ഓസ്‌ട്രേലിയക്ക് 10 റൺസ് വേണ്ടിയിരുന്ന സാഹചര്യത്തിൽ അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ദുഷ്‌കരമായ സാഹചര്യങ്ങളിൽ പന്തെറിഞ്ഞ് പരിചയമുള്ള ആണ് അദ്ദേഹം. ബ്രെറ്റ് ലീ പറയുന്നു.

ഞാൻ തീർച്ചയായും അദ്ദേഹത്തിന് വേണ്ടി വാദിക്കും എന്നും ബ്രെറ്റ് ലീ പറഞ്ഞു. ഷമിയെ ഏഷ്യൻ കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിന് ഏറെ വിമർശനങ്ങൾ ഇപ്പോൾ ഇന്ത്യൻ ടീം കേൾക്കുന്നുണ്ട്.

“താൻ സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ രാജ്യം തന്റെ ഒപ്പം നിന്നിരുന്നു” – ഷമി

പാകിസ്താനെതിരായ സൂപ്പർ 4 മത്സരത്തിനിടയിൽ ക്യാച്ച് നഷ്ടപ്പെടുത്തിയ അർഷ്ദീപ് സിങ് വലിയ ആക്രമണം ആയിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നേരിട്ടത്. മുമ്പ് ഇന്ത്യൻ പേസർ ഷമിയും സമാനമായ പ്രശ്നങ്ങളിലൂടെ കടന്നു പോയിരുന്നു. ഇപ്പോൾ ഷമി അർഷ്ദീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്‌.

ഞങ്ങളെ ട്രോളാൻ വേണ്ടി മാത്രമാണ് ഈ ഫേക് അക്കൗണ്ടുകൾ ജീവിക്കുന്നത് എന്നും അവർക്ക് വേറെ ജോലിയില്ല എന്നും ഷമി പറയുന്നു. ഞങ്ങൾ മികച്ച പ്രകടനം നടത്തുമ്പോൾ നിങ്ങൾ നല്ല ക്യാച്ച് എടുത്തെന്ന് അവർ പറയില്ല, പക്ഷേ അവസരം കിട്ടുമ്പോൾ എല്ലാം ഞങ്ങളെ ട്രോളും. പ്രമുഖ മാധ്യമം ആയ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ ഷമി പറഞ്ഞു.

ധൈര്യമുണ്ടെങ്കിൽ, യഥാർത്ഥ അക്കൗണ്ടുകളിൽ നിന്ന് വരട്ടെ. വ്യാജ അക്കൗണ്ടുകളിൽ നിന്ന് ആർക്കും എന്തും പറയാം ഷമി ൽ പറഞ്ഞു. . ഞാൻ ഇത് നേരിട്ടിരുന്നു, പക്ഷെ ഇത് എന്നെ ബാധിക്കില്ല, കാരണം എന്റെ രാജ്യം എനിക്കായി അന്ന് നിലകൊണ്ടു. അദ്ദേഹം പറഞ്ഞു.

ഞാൻ അർഷ്ദീപിനോട് ഒന്ന് മാത്രമേ പറയൂ, ഇത് ഒന്നും നിങ്ങളുടെ മുന്നോട്ടേക്കുള്ള യാത്രക്ക് തടസ്സമാകരുത്, കാരണം നിങ്ങളുടെ കഴിവ് വളരെ വലുതാണ്. ഷമി കൂട്ടിച്ചേർത്തു.

2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ ഇന്ത്യ

ആദ്യ ഇന്നിംഗ്സിൽ 246/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ലെസ്റ്റര്‍ഷയറിനെ 244 റൺസിന് പുറത്താക്കി 2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 80/1 എന്ന നിലയിലാണ്. 31 റൺസ് നേടി ആദ്യ ഇന്നിംഗ്സിലെ ഹീറോ ശ്രീകര്‍ ഭരതും 9 റൺസുമായി ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്. 38 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ആദ്യ ദിവസത്തെ സ്കോറിൽ തന്നെ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലെസ്റ്റര്‍ഷയറിന് വേണ്ടി 76 റൺസുമായി ഋഷഭ് പന്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷി പട്ടേലും റോമന്‍ വാക്കറും 34 റൺസ് വീതം നേടി. ലൂയിസ് കിംബര്‍ 31 റൺസ് നേടി.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റും ശര്‍ദ്ധുൽ താക്കൂര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മത്സരത്തിൽ ഇപ്പോള്‍ ഇന്ത്യയുടെ പക്കൽ 82 റൺസ് ലീഡാണുള്ളത്.

റൺ മെഷീന്‍ റൂട്ട്, ഇന്ത്യയ്ക്കെതിരെ വീണ്ടുമൊരു ശതകവുമായി ഇംഗ്ലണ്ട് നായകന്‍

ജോ റൂട്ട് നേടിയ ശതകത്തിന്റെ ബലത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 423/8 എന്ന നിലയിലാണ്. ടോപ് ഓര്‍ഡറിന്റെ കരുത്തുറ്റ പ്രകടനമാണ് ഇംഗ്ലണ്ടിനെ 345 റൺസ് ലീഡിലേക്ക് നയിച്ചത്. ഇതിൽ 121 റൺസ് നേടി ജോ റൂട്ട് അതിശക്തമായ പ്രകടനം പുറത്തെടുത്തു. റൂട്ടിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്.

ദാവിദ് മലന്‍(70), ഹസീബ് ഹമീദ്(68), റോറി ബേൺസ്(61) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി  മുഹമ്മദ് ഷമി മൂന്നും രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജും എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

24 റൺസ് നേടിയ ക്രെയിഗ് ഓവര്‍ട്ടണും റണ്ണൊന്നുമെടുക്കാതെ ഒല്ലി റോബിന്‍സണും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

വീരോചിതം ഇന്ത്യയുടെ വാലറ്റം, ഷമി ഹീറോയാടാ ഹീറോ!!!

ഋഷഭ് പന്തിന് വേണ്ടി ഹോംവര്‍ക്ക് ചെയ്തെത്തിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഷമിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഷമിയും ബുംറയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ 259 റണ്‍സിന്റെ ലീഡാണ് നേടാനായത്.

ഷമിയും ബുംറയും യഥേഷ്ടം സിംഗിളുകള്‍ നേടിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന ഇംഗ്ലണ്ട് നായകനെയാണ് ലോര്‍ഡ്സിൽ കണ്ടത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 286/8 എന്ന നിലയിലാണ്.

ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഋഷഭ് പന്തിനെ പുറത്താക്കി ഒല്ലി റോബിന്‍സൺ ആണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. 22 റൺസാണ് ഋഷഭ് പന്ത് നേടിയത്. 16 റൺസ് നേടിയ ഇഷാന്ത് ശര്‍മ്മയെയും റോബിന്‍സൺ പുറത്താക്കി.

എന്നാൽ ഒമ്പതാം വിക്കറ്റിൽ 77 റൺസ് നേടി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുകയായിരുന്നു. മോയിന്‍ അലിയെ സിക്സര്‍ പറത്തിയാണ് ഷമി തന്റെ അര്‍ദ്ധ ശതകം നേടിയത്. ഷമിയുടെ ടെസ്റ്റിലെ രണ്ടാമത്തെ അര്‍ദ്ധ ശതകം ആണിത്.

ഷമി 52 റൺസും ബുംറ 30 റൺസുമാണ് ഇന്ത്യയ്ക്കായി നേടി ലഞ്ചിന് പിരിയുമ്പോള്‍ ക്രീസിൽ നില്‍ക്കുന്നത്.

ട്രെന്റ് ബ്രിഡ്ജിൽ നിറഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ട് ഓള്‍ഔട്ട്

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 183 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടാനായത്. 64 റൺസ് നേടിയ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.

ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റും ശര്‍ദ്ധുൽ താക്കൂര്‍ ജോ റൂട്ടിന്റെ ഉള്‍പ്പെടെ 2 സുപ്രധാന വിക്കറ്റുകളും നേടി. 2018ലെ പരമ്പരയിലെ പോലെ വാലറ്റത്തിൽ സാം കറന്‍ നിര്‍ണ്ണായകമായ സേവനം നടത്തുകയായിരുന്നു. 27 റൺസുമായി സാം കറന്‍ പുറത്താകാതെ നിന്നു.

 

Exit mobile version