കീമോ പോളിന്റെ ബൗളിംഗ് മികവില്‍ പാട്രിയറ്റ്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, വെടിക്കെട്ട് ബാറ്റിംഗുമായി ഹെറ്റ്മ്യര്‍

ബൗളര്‍മാരുടെ മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ മികവാര്‍ന്ന ജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 127/8 എന്ന സ്കോറാണ് നേടിയത്. ലക്ഷ്യം പതിനേഴ് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗയാന മറികടന്നു.

മികച്ച തുടക്കത്തിന് ശേഷം സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയത് കീമോ പോളിന്റെ ബൗളിംഗ് പ്രകടനം ആണ്. എവിന്‍ ലൂയിസ് 18 പന്തില്‍ 30 റണ്‍സ് നേടി പുറത്താകുമ്പോള്‍ 5.4 ഓവറില്‍ 53/2 എന്ന നിലയിലായിരുന്ന ടീമിനെ പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി കീമോ പോള്‍ ആണ് പ്രതിസന്ധിയിലാക്കിയത്.

ബെന്‍ ഡങ്ക് 29 റണ്‍സ് നേടി. റയാദ് എമ്രിറ്റ്(17), ക്രിസ് ലിന്‍(16) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഗയാനയ്ക്ക് വേണ്ടി കീമോ പോള്‍ നാലും ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റും നേടി.

മറ്റു താരങ്ങളുടെ ബാറ്റിംഗ് പ്രകടനം മോശമായെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ 44 പന്തില്‍ നിന്നുള്ള 71 റണ്‍സാണ് ഗയാനയുടെ വിജയത്തിന്റെ അടിത്തറ. പാട്രിയറ്റ്സിന് വേണ്ടി റയാദ് എമ്രിറ്റ് മൂന്ന് വിക്കറ്റ് നേടി.

പുതിയ സീസണ് ആവേശകരമായ തുടക്കം, 11 റണ്‍സ് വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ 11 റണ്‍സിന്റെ ആവേശകരമായ വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജെയിംസ് നീഷമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റ വിജയം ഉറപ്പാക്കിയത്. കീറണ്‍ പൊള്ളാര്‍ഡ് 47 റണ്‍സുമായി ട്രിന്‍ബാഗോയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെയിംസ് നീഷം(33), ദിനേശ് രാംദിന്‍(33) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്.

ഷെല്‍ഡണ്‍ കോട്രെല്ലും റയാദ് എമ്രിറ്റ് എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി. തുടക്കത്തില്‍ 20/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് മധ്യനിരയുടെ തുണയില്‍ നൈറ്റ് റൈഡേഴ്സ് പൊരുതാവുന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. വെറും 32 പന്തില്‍ നിന്നാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനം.

മറുപടി ബാറ്റിംഗിനിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ ചേസിംഗ് ദുഷ്കരമായി. അവസാന ഘട്ടത്തില്‍ 14 പന്തില്‍ 30 റണ്‍സുമായി ഫാബിയന്‍ അല്ലെനും 10 പന്തില്‍‍ 24 റണ്‍സ് നേടി ഉസാമ മിറും മികവ് പുലര്‍ത്തിയെങ്കിലും ടീം 19.4 ഓവറില്‍ 141 റണ്‍സിന് പുറത്താകുകയായിരുന്നു.

മുഹമ്മദ് ഹസനൈന്‍, ജെയിംസ് നീഷം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഖാരി പിയറി രണ്ട് വിക്കറ്റ് നേടി. ജെയിംസ് നീഷം ആണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

വിജയം തുടര്‍ന്ന് ഗയാന, 3 റണ്‍സ് ജയം

സിപിഎല്‍ 2018ല്‍ വിജയം തുടര്‍ന്ന് ഗയാന ആമസോണ്‍ വാരിയേഴ്സ്. സെയിന്റ് ലൂസിയ സ്റ്റാര്‍സിനെതിരെ 3 റണ്‍സ് ജയമാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് നേടിയത്. 20 ഓവറില്‍ നിന്ന് ആദ്യം ബാറ്റ് ചെയ്ത ഗയാന 141/4 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സിനു 138/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ 16 റണ്‍സ് ലക്ഷ്യം നേടേണ്ടിയിരുന് സ്റ്റാര്‍സിനു 12 റണ്‍സ് മാത്രമേ നേടാനായുള്ളു. റയാദ് എമ്രിറ്റ് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്കായി ലൂക്ക് റോഞ്ചി(42), ചാഡ്വിക് വാള്‍ട്ടണ്‍(31) എന്നിവര്‍ക്കൊപ്പം ഷിമ്രണ്‍ ഹെറ്റ്മ്യര്‍(21), ജേസണ്‍ മുഹമ്മദ്(20*) എന്നിവരും തിളങ്ങി. ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 16 റണ്‍സുമായി പുറത്താകാതെ നിന്നു. സ്റ്റാര്‍സിനു വേണ്ടി ക്വായിസ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

45 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സും 32 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡുമൊഴികെ മറ്റാര്‍ക്കും തന്നെ സ്റ്റാര്‍സ് നിരയില്‍ തിളങ്ങാനായില്ല. റയാദ് എമ്രിറ്റ് മൂന്നും ഇമ്രാന്‍ താഹിര്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version