തങ്ങളെ പുറത്താക്കുവാനുള്ള തീരുമാനത്തിനെതിരെ നിയമ നപടിയ്ക്കൊരുങ്ങി സെയിന്റ് ലൂസിയ സ്റ്റാര്‍സ്

വരാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ നിന്ന് തങ്ങളെ പുറത്താക്കുവാനുള്ള തീരമാനത്തിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി സെയിന്റ് ലൂസിയ സ്റ്റാര്‍സ് ഉടമകള്‍. തങ്ങളെ ഇത്തരത്തില്‍ പുറത്താക്കുവാനുള്ള യാതൊരു അധികാരവും സിപിഎല്‍ ലിമിറ്റഡിനില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ക്കായി ഏതറ്റം വരെയും പോകുമെന്നാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി പുറത്ത് വിട്ട് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

ഫ്രാഞ്ചൈസിയെ പുറത്താക്കുവാനുള്ള കാരണം പുറത്ത് വിട്ടിട്ടില്ലെങ്കിലും ഈ വര്‍ഷം മുതല്‍ ടീമിന് ലീഗില്‍ കളിക്കാനാകില്ലെന്നും സെയിന്റ് ലൂസിയ അടിസ്ഥാനമാക്കി പുതിയ ടീമിനെ കൊണ്ടുവരുമെന്നുമാണ് ടൂര്‍ണ്ണമെന്റ് അധികാരികള്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെയുടന്‍ തന്നെ നിയമനടപടി ആരംഭിക്കുമെന്നാണ് സെയിന്റ് ലൂസിയ സ്റ്റാര്‍സ് ടീമുടമകള്‍ പറയുന്നത്.

സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ പുറത്താക്കി കരീബിയന്‍ പ്രീമിയര്‍ ലീഗ് അധികാരികള്‍

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2019ല്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സ് പങ്കെടുക്കില്ല. ടീമിന്റെ നടത്തിപ്പുകാരായ റോയല്‍ സ്പോര്‍ട്സ് ക്ലബ്ബുമായുള്ള കരാര്‍ സിപിഎല്‍ ലിമിറ്റഡ് റദ്ദാക്കിയതോടെയാണ് ഇത്. സെപ്റ്റംബര്‍ 4ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇി റോയല്‍ സ്പോര്‍ട്സ് ക്ലബ്ബിന് ഒരു ഫ്രാഞ്ചൈസിയുടെയും നടത്തിപ്പവകാശം നേടുവാന്‍ സാധ്യമാകില്ല. സെയിന്റ് ലൂസിയ അടിസ്ഥാനമാക്കി പുതിയ ഫ്രാഞ്ചൈസിയ്ക്കായുള്ള നടപടികള്‍ ടൂര്‍ണ്ണമെന്റ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ടെന്നും അറിയുന്നു.

ഡാരെന്‍ സാമി നയിക്കുന്ന ടീമിന് ഇതുവരെ കിരീടം നേടുവാന്‍ സാധിച്ചിട്ടില്ല. 2013 മുതല്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായിരുന്ന ടീം ആദ്യ കാലത്ത് സെയിന്റ് ലൂസിയ സൗക്സ് എന്നാണ് അറിഞ്ഞിരുന്നത്. 2017ലാണ് ടീമിന്റെ പേര് സെയിന്റ് ലൂസിയ സ്റ്റാര്‍സ് എന്നാക്കി മാറ്റിയത്.

നാട്ടില്‍ ജയമില്ലാതെ ട്രിഡന്റ്സ്, സ്റ്റാര്‍സിനോടും തോല്‍വി

തങ്ങളുടെ നാട്ടില്‍ വിജയമില്ലാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്നലെ ടീമിനെതിരെ സെയിന്റ് ലൂസിയ സ്റ്റാര്‍സ് 6 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. 35 റണ്‍സ് നേടിയ ഹാഷിം അംല ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20നു മുകളില്‍ സ്കോര്‍ നേടാനായില്ല. സ്റ്റാര്‍സിനു വേണ്ടി ക്രിസ്റ്റഫര്‍ ലാമോന്റ് രണ്ട് വിക്കറ്റ് വീഴ്ത്തി തന്റെ കണിശതയാര്‍ന്ന ബൗളിംഗ് പ്രകടനത്തിനു മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി. കെസ്രിക് വില്യംസ്, ഒബെയ്ദ് മക്കോയ് എന്നിവര്‍ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

17.3 ഓവറിലാണ് നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ സ്റ്റാര്‍സ് ലക്ഷ്യം മറികടന്നത്. ഡേവിഡ് വാര്‍ണര്‍ 42 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ താരത്തിനു ചന്ദ്രപോള്‍ ഹേംരാജ്(37) മികച്ച പിന്തുണ നല്‍കി. ലെന്‍ഡല്‍ സിമ്മണ്‍സ് 24 റണ്‍സുമായി പുറത്താകാതെ ഡേവിഡ് വാര്‍ണര്‍ക്ക് കൂട്ടായി വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു.

മുഹമ്മദ് ഇര്‍ഫാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും ചെറിയ ലക്ഷ്യം മറികടക്കുന്നതില്‍ നിന്ന് സ്റ്റാര്‍സിനെ തടയുവാന്‍ അവര്‍ക്കായില്ല. 2 വിജയങ്ങള്‍ മാത്രമുള്ള ബാര്‍ബഡോസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

തല്ലാവാസിനു ജയം, സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ പരാജയപ്പെടുത്തിയത് 21 റണ്‍സിനു

സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ 21 റണ്‍സിനു പരാജയപ്പെടുത്തി ജമൈക്ക തല്ലാവാസ്. ടൂര്‍ണ്ണമെന്റിലെ 17ാം മത്സരത്തില്‍ റോവ്‍മന്‍ പവലിനൊപ്പം മറ്റു ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരും ഡേവിഡ് മില്ലറും റണ്‍സുമായി രംഗത്തെത്തിയപ്പോള്‍ ജമൈക്ക തല്ലാവാസിനു മികച്ച സ്കോര്‍ നേടാനാകുകയായിരുന്നു. 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് തല്ലാവാസ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍സിനു 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 183 റണ്‍സ് മാത്രമേ നേടാനായുള്ളു. 64 റണ്‍സ് നേടിയ റോ‍വ്‍മന്‍ പവല്‍ ആണ് കളിയിലെ താരം.

37 പന്തില്‍ നിന്ന് 5 സിക്സ് ഉള്‍പ്പെടെയായിരുന്നു പവലിന്റെ കരുത്താര്‍ന്ന ഇന്നിംഗ്സ്. ഡേവിഡ് മില്ലര്‍ 13 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയതോടെ തല്ലാവാസ് സ്കോര്‍ 200 കടക്കുകയായിരുന്നു. പുറത്താകാതെ നിന്ന മില്ലര്‍ 3 സിക്സ് നേടിയപ്പോള്‍ ജോണ്‍സണ്‍ ചാള്‍സ്(34), കെന്നാര്‍ ലൂയിസ്(33) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. കെസ്രിക് വില്യംസ് മൂന്ന് വിക്കറ്റ് നേടി സ്റ്റാര്‍സിനു വേണ്ടി തിളങ്ങി.

ഡേവിഡ് വാര്‍ണര്‍(42), കീറണ്‍ പൊള്ളാര്‍ഡ്(46), ലെന്‍ഡല്‍ സിമ്മണ്‍(45) എന്നിവര്‍ കുറഞ്ഞ പന്തുകളില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ സ്റ്റാര്‍സ് ക്യാമ്പില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും തുടരെ വിക്കറ്റുകള്‍ വീണതാണ് ടീമിനു തിരിച്ചടിയായത്. മധ്യനിര തിളങ്ങിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്ന് മികച്ച പ്രകടനം വരാത്തതും ടീമിനു തിരിച്ചടിയായി. ഒഷെയന്‍ തോമസ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തല്ലാവാസിനു വേണ്ടി തിളങ്ങി.

പുറത്താകാതെ ഫ്ലെച്ചറും കീറണ്‍ പൊള്ളാര്‍ഡും, സ്റ്റാര്‍സിനു ജയം

കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടും ആന്‍ഡ്രേ ഫ്ലെച്ചറിന്റെ ഇന്നിംഗ്സും സെയിന്റ് ലൂസിയ സ്റ്റാര്‍സിന്റെ സാധ്യതകളെ സജീവമാക്കി നിര്‍ത്തി. 18 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും നേടി കീറണ്‍ പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സാണ് ഗയാനയുടെ സ്കോര്‍ 18.1 ഓവറില്‍ മറികടക്കുവാന്‍ സ്റ്റാര്‍സിനെ സഹായിച്ചത്. ഒപ്പം ആന്‍ഡ്രേ ഫ്ലെച്ചര്‍ 45 റണ്‍സുമായി പുറത്താകാതെ നിന്നു. വീരസാമി പെരുമാള്‍ രണ്ടും ദേവേന്ദ്ര ബിഷൂ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ ‍വാരിയേഴ്സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളു. 9 പന്തില്‍ 24 റണ്‍സ് നേടിയ ലൂക്ക് റോഞ്ചിയുടെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം ആമസോണ്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. കാമറൂണ്‍ ഡെല്‍പോര്‍ട്ട് 25 റണ്‍സും സൊഹൈല്‍ തന്‍വീര്‍(19), റയാദ് എമ്രിറ്റ്(17) എന്നിവരുടെ ബാറ്റിംഗ് പ്രകടനവുമാണ് ഗയാനയെ 140 റണ്‍സിലേക്ക് എത്തിച്ചത്.

കെസ്രിക് വില്യംസ്, ഒബേദ് മക്ക്കോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ മക്ലെനാഗന്‍, റഖീം കോണ്‍വാല്‍, കൈസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നാണംകെട്ട തോല്‍വിയുമായി ലൂസിയ സ്റ്റാര്‍സ്, പാട്രിയറ്റ്സിനു 7 വിക്കറ്റ് ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗ് 13ാം മത്സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങി സെയിന്റ് ലൂസിയ സ്റ്റാര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 12.3 ഓവറില്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 24 റണ്‍സ് നേടിയ കൈസ് അഹമ്മദും 1 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മാത്രമാണ് ടീമിനു വേണ്ടി രണ്ടക്കം കടന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ മൂന്ന് വിക്കറ്റും മഹമ്മദുള്ള, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി പാട്രിയറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി.

ഡെവണ്‍ സ്മിത്ത് പുറത്താകാതെ 38 റണ്‍സുമായി ചെറിയ സ്കോര്‍ 7.4 ഓവറില്‍ മറികടക്കുവാന്‍ പാട്രിയറ്റ്സിനെ സഹായിച്ചു. ബ്രണ്ടന്‍ കിംഗ് 17 റണ്‍സും എവിന്‍ ലൂയിസ് 13 റണ്‍സും നേടി പുറത്തായി.

തല്ലാവാസിനു 6 വിക്കറ്റ് ജയം

സെയിന്റ് ലൂസിയ സ്റ്റാര്‍സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. 20 ഓവറില്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആയ സെയിന്റ് ലൂസിയ സ്റ്റാര്‍സിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 2 പന്ത് ശേഷിക്കെയാണ് തല്ലാവാസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സിനു വേണ്ടി ആന്‍ഡ്രേ ഫ്ലെച്ചര്‍ (33 പന്തില്‍ 43 റണ്‍സ്), ഡാരെന്‍ സാമി(36), കീറണ്‍ പൊള്ളാര്‍ഡ്(26) ലെന്‍ഡല്‍ സിമ്മണ്‍സ്(22), കാവെം ഹോഡ്ജ്(21) എന്നിവരാണ് ലൂസിയ സ്റ്റാര്‍സിനു വേണ്ടി തിളങ്ങിയത്.

ജമൈക്ക തല്ലാവാസിനു വേണ്ടി ഒഷെയന്‍ തോമസ്, ആഡം സംപ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ആന്‍ഡ്രേ റസ്സല്‍ രണ്ടും ക്രിഷ്മാര്‍ സാന്റോക്കി ഒരു വിക്കറ്റും നേടി.

ഗ്ലെന്‍ ഫിലിപ്പ്സ് നേടിയ അര്‍ദ്ധ ശതകമാണ് തല്ലാവാസിന്റെ വിജയത്തിനു നെടും തൂണായത്. 58 റണ്‍സാണ് ഫിലിപ്പ്സ് നേടിയത്. റോവ്മന്‍ പവല്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്നു. 23 പന്തില്‍ നിന്നാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ഫിലിപ്പ്സ് 6 സിക്സും റോവ്മന്‍ പവല്‍ 4 സിക്സും നേടി. ജോണ്‍സണ്‍ ചാള്‍സ് 31 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയം തുടര്‍ന്ന് ഗയാന, 3 റണ്‍സ് ജയം

സിപിഎല്‍ 2018ല്‍ വിജയം തുടര്‍ന്ന് ഗയാന ആമസോണ്‍ വാരിയേഴ്സ്. സെയിന്റ് ലൂസിയ സ്റ്റാര്‍സിനെതിരെ 3 റണ്‍സ് ജയമാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് നേടിയത്. 20 ഓവറില്‍ നിന്ന് ആദ്യം ബാറ്റ് ചെയ്ത ഗയാന 141/4 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സിനു 138/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ 16 റണ്‍സ് ലക്ഷ്യം നേടേണ്ടിയിരുന് സ്റ്റാര്‍സിനു 12 റണ്‍സ് മാത്രമേ നേടാനായുള്ളു. റയാദ് എമ്രിറ്റ് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്കായി ലൂക്ക് റോഞ്ചി(42), ചാഡ്വിക് വാള്‍ട്ടണ്‍(31) എന്നിവര്‍ക്കൊപ്പം ഷിമ്രണ്‍ ഹെറ്റ്മ്യര്‍(21), ജേസണ്‍ മുഹമ്മദ്(20*) എന്നിവരും തിളങ്ങി. ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 16 റണ്‍സുമായി പുറത്താകാതെ നിന്നു. സ്റ്റാര്‍സിനു വേണ്ടി ക്വായിസ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

45 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സും 32 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡുമൊഴികെ മറ്റാര്‍ക്കും തന്നെ സ്റ്റാര്‍സ് നിരയില്‍ തിളങ്ങാനായില്ല. റയാദ് എമ്രിറ്റ് മൂന്നും ഇമ്രാന്‍ താഹിര്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൂറ് റണ്‍സിന്റെ ജയവുമായി ചാമ്പ്യന്മാര്‍ പടയോട്ടം ആരംഭിച്ചു

2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് കോളിന്‍ മണ്‍റോയുടെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന്റെ ബലത്തിലാണ് 100 റണ്‍സ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 195/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.3 ഓവറില്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സ് പുറത്തായി.

മണ്‍റോ(68), ദിനേശ് രാംദിന്‍(50*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത്. 27 പന്തില്‍ നിന്ന് 4 സിക്സ് ഉള്‍പ്പെടെയായിരുന്നു രാംദിന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകം. കീറണ്‍ പൊള്ളാര്‍ഡ്, മിച്ചല്‍ മക്ലെനാഗന്‍, കെസ്രിക് വില്യംസ് എന്നിവര്‍ സെയിന്റ് ലൂസിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍സ് നിരയില്‍ ആരു തന്നെ 20നു മേലുള്ല സ്കോര്‍ നേടിയില്ല. ആന്‍ഡ്രേ ഫ്ലെച്ചര്‍ 19 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. നൈറ്റ് റൈഡേഴ്സിനു വേണ്ടി വേണ്ടി ഡ്വെയിന്‍ ബ്രാവോ, ഫവദ് അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പകരക്കാരെ പ്രഖ്യാപിച്ച് സെയിന്റ് ലൂസിയ സ്റ്റാര്‍സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ല്‍ തങ്ങളുടെ ടീമില്‍ കളിക്കാനാകാതെ വരുന്ന താരങ്ങള്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് സെയിന്റ് ലൂസിയ സ്റ്റാര്‍സ്. റുമ്മാന്‍ റയീസ്, ഹുസൈന്‍ തലത് എന്നിവര്‍ക്ക് പകരം ന്യൂസിലാണ്ട് താരം മാര്‍ക്ക് ചാപ്മാന്‍, മുഹമ്മദ് സമി എന്നിവരെയാണ് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version