സര്‍ഫ്രാസ് ആശുപത്രിയിൽ, മുംബൈയുടെ മത്സരം നഷ്ടമായി, ടീം സര്‍വീസസിനോട് തോറ്റു

വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ സര്‍ഫ്രാസ് ഖാന്‍ മുംബൈയ്ക്കായി ഇറങ്ങിയില്ല. താരം തലേ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നതിനാലാണ് ഇത്. കിഡ്നി സ്റ്റോൺ സംബന്ധമായ വേദന കാരണം ആണ് താരത്തിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.

സര്‍വീസസിനെതിരെയുള്ള മത്സരത്തിൽ മുംബൈ 264 റൺസ് നേടിയെങ്കിലും മത്സരം സര്‍വീസസ് എട്ട് വിക്കറ്റിന് വിജയിക്കുകയായിരുന്

മിന്നും ഫോം തുടര്‍ന്ന് സര്‍ഫ്രാസ്, റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് മികച്ച ലീഡ്

സൗരാഷ്ട്രയ്ക്കെതിരെ ഇറാനി കപ്പിൽ മികച്ച ലീഡ് നേടി റെസ്റ്റ് ഓഫ് ഇന്ത്യ. ഇന്ന് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സര്‍ഫ്രാസ് ഖാന്‍ നേടിയ 125 റൺസിന്റെ ബലത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യ 205/3 എന്ന നിലയിലാണ്. സര്‍ഫ്രാസിനൊപ്പം 62 റൺസുമായി ഹനുമ വിഹാരിയും ക്രീസിലുണ്ട്. 107 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

18/3 എന്ന നിലയിലേക്ക് ടീം തകര്‍ന്ന ശേഷം 187 റൺസാണ് സര്‍ഫ്രാസും വിഹാരിയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനഡ്കട് രണ്ട് വിക്കറ്റും ചേതന്‍ സക്കറിയ ഒരു വിക്കറ്റും നേടി.

സര്‍ഫ്രാസിനും ശതകം, അഞ്ഞൂറും കടന്ന് വെസ്റ്റ് സോൺ

500ന് മേലെയുള്ള സ്കോര്‍ നേടി ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോൺ കുതിയ്ക്കുന്നു. മത്സരത്തിൽ 467 റൺസിന്റെ ലീഡാണ് ഇപ്പോള്‍ വെസ്റ്റ് സോണിന്റെ കൈവശമുള്ളത്. 120 ഓവറിൽ 524/4 എന്ന നിലയിലാണ് വെസ്റ്റ് സോൺ. 100 റൺസുമായി സര്‍ഫ്രാസും 18 റൺസ് നേടി ഹെത് പട്ടേലുമാണ് ക്രീസിലുള്ളത്.

265 റൺസ് നേടിയ യശസ്വി ജൈസ്വാളിനെ ആണ് വെസ്റ്റ് സോണിന് ഇന്ന് നഷ്ടമായത്. കൃഷ്ണപ്പ ഗൗതമിന് ആണ് വിക്കറ്റ്.

കന്നി രഞ്ജി കിരീടത്തിനായി മധ്യ പ്രദേശ് നേടേണ്ടത് 108 റൺസ്

അഞ്ചാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ മുംബൈ 269 റൺസിന് ഓള്‍ഔട്ട്. പൃഥ്വി ഷാ(44), സുവേദ് പാര്‍ക്കര്‍(51), സര്‍ഫ്രാസ് ഖാന്‍(45), അര്‍മാന്‍ ജാഫര്‍(37) എന്നിവര്‍ മാത്രമാണ് മുംബൈയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്. 107 റൺസ് മാത്രമായിരുന്നു മുംബൈയുടെ ലീഡ്.

കുമാര്‍ കാര്‍ത്തികേയ 4 വിക്കറ്റ് നേടിയപ്പോള്‍ ഗൗരവ് യാദവും പാര്‍ത്ഥ് സഹാനിയും രണ്ട് വീതം വിക്കറ്റ് നേടി.

മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, യശസ്വിയ്ക്ക് അര്‍ദ്ധ ശതകം

മധ്യ പ്രദേശിനെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി മുംബൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.

78 റൺസ് നേടി യശസ്വി ജൈസ്വാളും 47 റൺസ് നേടി പൃഥ്വി ഷായും ആണ് മുംബൈയ്ക്കായി തിളങ്ങിയത്. 40 റൺസ് നേടി സര്‍ഫ്രാസ് ഖാനും 12 റൺസ് നേടി ഷംസ് മുലാനിയുമാണ് ക്രീസിലുള്ളത്.

രണ്ട് വിക്കറ്റ് നേടി അനുഭവ് അഗര്‍വാളും സാരാന്‍ഷ് ജെയിനും മധ്യ പ്രദേശിനായി തിളങ്ങി. അര്‍മാന്‍ ജാഫര്‍(26), ഹാര്‍ദ്ദിക് ടാമോര്‍(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ലിവിംഗ്സ്റ്റണിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിൽ തകര്‍ന്ന ഡൽഹിയെ മുന്നോട്ട് നയിച്ച് മിച്ചൽ മാര്‍ഷ്

പഞ്ചാബ് കിംഗ്സിനെതിരെ നിര്‍ണ്ണായക മത്സരത്തിൽ 159 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. മിച്ചൽ മാര്‍ഷ് നേടിയ 63 റൺസിനൊപ്പം സര്‍ഫ്രാസ് ഖാന്‍ 32 ആണ് ഡൽഹി നിരയിലെ മറ്റൊരു പ്രധാന സ്കോറര്‍. 7 വിക്കറ്റാണ് ഡൽഹിയ്ക്ക് നഷ്ടമായത്.

ഒരു ഘട്ടത്തിൽ 98/2 എന്ന നിലയിലായിരുന്ന ടീമിന് 3 വിക്കറ്റ് 14 റൺസ് നേടുന്നതിനിടെ നഷ്ടമായെങ്കിലും മാര്‍ഷ് ടീമിനെ 150ന് അടുത്തേക്ക് എത്തിച്ചു.

ആദ്യ ഓവര്‍ എറിയാനെത്തിയ ലിയാം ലിവിംഗ്സ്റ്റണിനെ കണ്ട് സ്ട്രൈക്ക് താന്‍ എടുക്കാമെന്ന് പറഞ്ഞ ഡേവിഡ് വാര്‍ണര്‍ ആദ്യ പന്തിൽ പുറത്തായപ്പോള്‍ സര്‍ഫ്രാസ് ഖാനും മിച്ചൽ മാര്‍ഷും ചേര്‍ന്ന് 51 റൺസ് നേടി മികച്ച തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്.

16 പന്തിൽ 32 റൺസ് നേടിയ സര്‍ഫ്രാസിനെയും 24 റൺസ് നേടിയ ലളിത് യാദവിനെയും അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ ഡൽഹി 11 ഓവറിൽ 98/3 എന്ന നിലയിലായിരുന്നു. തന്റെ അടുത്തടുത്ത ഓവറുകളിൽ ലിയാം ലിവിംഗ്സ്റ്റൺ ഋഷഭ് പന്തിനെയും റോവ്മന്‍ പവലിനെയും പുറത്താക്കിയപ്പോള്‍ ഡൽഹി കരുതുറ്റ നിലയിൽ നിന്ന് 112/5 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് മിച്ചൽ മാര്‍ഷിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. 19ാം ഓവറിൽ റബാഡയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ മാര്‍ഷ് 63 റൺസാണ് നേടിയത്. ലിവിംഗ്സ്റ്റണിന് പുറമെ അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് നേടി. അക്സര്‍ പട്ടേൽ 17 റൺസുമായി പുറത്താകാതെ നിന്നു.

പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം ലക്നൗവിന്റെ തിരിച്ചുവരവ്

പൃഥ്വി ഷാ നല്‍കിയ വെടിക്കെട്ട് ബാറ്റിംഗ് തുടക്കത്തിന്റെ ബലത്തിൽ 149 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഒരു വശത്ത് വാര്‍ണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഡൽഹി 200ന് അടുത്തുള്ള സ്കോര്‍ നേടുമെന്നാണ് ഏവരും കരുതിയത്.

34 പന്തിൽ നിന്ന് പൃഥ്വി 61 റൺസ് നേടിയപ്പോള്‍ മറ്റ് ഡൽഹി താരങ്ങള്‍ 86 പന്തിൽ നിന്ന് 88 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിച്ച ശേഷം ലക്നൗ സ്പിന്നര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കുന്നതാണ് കാണാനായത്.

ഷായുടെ വിക്കറ്റിന് ശേഷം രണ്ട് വിക്കറ്റ് കൂടി രവി ബിഷ്ണോയി നേടിയപ്പോള്‍ 67/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 74/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പൃഥ്വി ഷായെ കൃഷ്ണപ്പ ഗൗതം ആണ് പുറത്താക്കിയത്. പിന്നീട് നാലാം വിക്കറ്റിൽ ഋഷഭ് പന്തും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് ടീമിനെ 75 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നോട്ട് നയിച്ചു.

ഋഷഭ് പന്ത് തുടക്കത്തിൽ സ്പിന്നര്‍മാരെ നേരിടുവാന്‍ ബുദ്ധിമുട്ടിയെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പന്ത് 39 റൺസും സര്‍ഫ്രാസ് 36 റൺസും നേടിയപ്പോളും ഇരുവര്‍ക്കും അതിവേഗത്തിൽ സ്കോറിംഗ് നടത്താനാകാതെ പോയത് ടീമിന് തിരിച്ചടിയായി.

ഫോം കണ്ടെത്തി രഹാനെ, സര്‍ഫ്രാസിനും രഞ്ജിയിൽ ശതകം

രഞ്ജി ട്രോഫിയിൽ ശതകം നേടി മുംബൈ താരം അജിങ്ക്യ രഹാനെ. ഇന്ത്യയ്ക്കായി 2021ലെ മോശം ടെസ്റ്റ് ബാറ്റിംഗിന് ശേഷം താരം മിന്നും തിരിച്ചുവരവാണ് രഞ്ജിയിൽ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി ഫിക്സ്ച്ചറിൽ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തിൽ ആണ് മുംബൈ താരത്തിന്റെ ശതകം.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ രഹാനെ 108 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മറ്റൊരു താരം സര്‍ഫ്രാസ് ഖാനും ശതകം നേടിയിട്ടുണ്ട്. 219 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മുംബൈ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 263/3 എന്ന നിലയിലാണ്. സര്‍ഫ്രാസ് ഖാന്‍ 121 റൺസുമായി ക്രീസിലുണ്ട്.

മുംബൈ സ്ക്വാഡിൽ നാല് താരങ്ങള്‍ക്ക് കോവിഡ്, മുഷ്താഖ് അലി സ്ക്വാഡിൽ നിന്ന് പിന്‍വലിച്ചു

മുംബൈ സ്ക്വാഡിലെ നാല് താരങ്ങള്‍ക്ക് കോവിഡ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായി പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് ഈ നാല് താരങ്ങളെ പിന്‍വലിച്ചു. മുംബൈ സ്ക്വാഡ് യാത്ര തിരിയ്ക്കുന്നതിന് മുമ്പുള്ള പരിശോധനയിലാണ് ഈ താരങ്ങളുടെ കോവിഡ് സ്ഥിരീകരിച്ചത്.

സര്‍ഫ്രാസ് ഖാന്‍, ഷംസ് മുലാനി, പ്രശാന്ത് സോളങ്കി, സായിരാജ് പാട്ടീൽ എന്നിവരാണ് കോവിഡ് ബാധിതരായത്. മുംബൈ എയര്‍പോട്ടിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഗുവഹാട്ടിയിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ഈ നാല് താരങ്ങളെയും വീട്ടിലേക്ക് മടക്കി ഐസൊലേഷനിൽ തുടരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അജിങ്ക്യ രഹാനെ നയിക്കുന്ന ടീം എലൈറ്റ് ബി ഗ്രൂപ്പിലാണ് കളിക്കുന്നത്. കര്‍ണ്ണാടക, ബംഗാള്‍, ബറോഡ, ചത്തീസ്ഗഢ്, സര്‍വീസസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു താരങ്ങള്‍.

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍ മുംബൈ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 7 വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.

യശസ്വി ജൈസ്വാലും ആദിത്യ താരെയും ചേര്‍ന്ന് 88 റണ്‍സാണ് 9.5 ഓവറില്‍ മുംബൈയ്ക്കായി നേടിയത്. 42 റണ്‍സ് നേടിയ ആദിത്യ താരെയെ ജലജ് സക്സേന പുറത്താക്കിയപ്പോളാണ് കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ ലഭിച്ചത്. അധികം വൈകുന്നതിന് മുമ്പ് 40 റണ്‍സ് നേടിയ ജൈസ്വാലിനെ മുംബൈയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 101 റണ്‍സാണ് നേടിയത്. നിധീഷിനായിരുന്നു വിക്കറ്റ്.

അതിന് ശേഷം സൂര്യകുമാര്‍ യാദവും സിദ്ധേഷ് ലാഡും ചേര്‍ന്ന് 49 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 21 റണ്‍സ് നേടിയ ലാഡിനെ പുറത്താക്കി ജലജ് സക്സേന തന്റെ രണ്ടാം വിക്കറ്റ് നേടി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവിനെയും(38) പുറത്താക്കി ജലജ് സക്സേന മുംബൈയുടെ കുതിപ്പിന് തടയിട്ടു.

അവസാന ഓവറുകളില്‍ സര്‍ഫ്രാസ് ഖാനും ശിവം ഡുബേയും കേരള ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ചപ്പോള്‍ മുംബൈ ഇരുനൂറും കടന്ന് മുന്നോട്ട് പോകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെഎം ആസിഫ് മുംബൈയെ 196 റണ്‍സില്‍ ഒതുക്കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 43 റണ്‍സാണ് നേടിയത്.

ശിവം ഡുബേ 13 പന്തില്‍ 26 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 9 പന്തില്‍ 17 റണ്‍സുമാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ സര്‍ഫ്രാസിനെയും ശിവം ഡുബേയെയും ആസിഫ് പുറത്താക്കിയെങ്കിലും താരത്തിന് ഹാട്രിക് നേടാനായില്ല. അവസാന പന്തില്‍ അഥര്‍വ്വയുടെ വിക്കറ്റ് വീഴ്ത്തി താരം തന്റെ മൂന്ന് വിക്കറ്റ് നേട്ടം തികച്ചു.

പൊരുതി നോക്കി സര്‍ഫ്രാസും രാഹുലും, പിടിവിടാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, 22 റണ്‍സ് ജയം

സര്‍ഫ്രാസ് ഖാനും കെഎല്‍ രാഹുലും അര്‍ദ്ധ ശതകങ്ങളുമായി പൊരുതി നോക്കിയെങ്കിലും വിജയം പിടിച്ചെടുക്കാനാകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിജയത്തിനായി 161 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തില്‍ 138 റണ്‍സ് മാത്രമേ പഞ്ചാബിനു 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. അവസാന ഓവറില്‍ പുറത്താകുമ്പോള്‍ 67 റണ്‍സാണ് സര്‍ഫ്രാസ് ഖാന്‍ നേടിയത്. കെഎല്‍ രാഹുല്‍ 55 റണ്‍സ് നേടി പുറത്തായി. ഹര്‍ഭജന്‍ സിംഗിനു പുറമെ തന്റെ കന്നി ഐപിഎല്‍ മത്സരം കളിച്ച സ്കോട്ട് കുഗ്ഗലൈന്‍ രണ്ട് വിക്കറ്റും നേടി.

ഹര്‍ഭജന്‍ സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പതറാതെ പൊരുതിയ സര്‍ഫ്രാസ് ഖാനും കെഎല്‍ രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 110 റണ്‍സിന്റെ ബലത്തില്‍ ചെന്നൈയെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് തള്ളിയിടാമെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് കരുതിയെങ്കിലും അവസാന ഓവറില്‍ കൂറ്റനടികള്‍ നേടുവാന്‍ ടീമിനു കഴിയാതെ പോയതോടെ ടീം പരാജയത്തിലേക്ക് വീണു.

സര്‍ഫ്രാസും കെഎല്‍ രാഹുലും ടി20 ശൈലിയിലുള്ള ഇന്നിംഗ്സ് അല്ല കളിച്ചതെങ്കിലും ഏറെ നിര്‍ണ്ണായകമായ ഇന്നിംഗ്സാണ് ഇരു താരങ്ങളും ഇന്ന് നേടിയത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ നേടി റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തിയപ്പോള്‍ കിംഗ്സിനു അവസാന 4 ഓവറില്‍ വിജയിക്കുവാന്‍ 51 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

താഹിര്‍ എറിഞ്ഞ അടുത്ത ഓവറില്‍ നിന്ന് പഞ്ചാബിനു മൂന്ന് റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു. അടുത്ത ഓവറില്‍ കുഗ്ഗലൈനിന്റെ ഓവറില്‍ വലിയ ഷോട്ടിനു ശ്രമിച്ച് രാഹുല്‍(55) പുറത്തായി. ക്രീസിലെത്തിയ മില്ലര്‍ ഒരു ബൗണ്ടറി നേടിയെങ്കിലും ഓവറില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമേ പഞ്ചാബിനു നേടാനായുള്ളു. അവസാന രണ്ടോവറിലേക്ക് മത്സരം എത്തിയപ്പോള്‍ 39 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്.

ദീപക് ചഹാര്‍ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തില്‍ താരം എറിഞ്ഞ പന്ത് ബീമറായി മാറിയപ്പോള്‍ സര്‍ഫ്രാസ് ബൗണ്ടറി നേടി. കിട്ടിയ ഫ്രീഹിറ്റും ബീമറായപ്പോള്‍ അതില്‍ നിന്ന് 2 റണ്‍സ് കൂടി നേടുവാന്‍ സര്‍ഫ്രാസിനായി. അടുത്ത പന്ത് മികച്ചൊരു യോര്‍ക്കര്‍ എറിഞ്ഞ് ചഹാര്‍ സര്‍ഫ്രാസിനെ ബീറ്റണാക്കിയെങ്കിലും ആദ്യ പന്തില്‍ നിന്ന് 9 റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ ഓവര്‍ അവസാനിച്ചപ്പോള്‍ താരം വെറും 4 റണ്‍സ് കൂടി വഴങ്ങി മില്ലറെ പുറത്താക്കുക കൂടി ചെയ്തു. ഇതോടെ അവസാന ഓവറില്‍ ജയിക്കുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു 26 റണ്‍സ് എന്ന നിലയിലേക്ക് മത്സരം മാറി.

അവസാന ഓവറില്‍ നിന്ന് വെറും 3 റണ്‍സ് മാത്രം വിട്ട് നല്‍കി കുഗ്ഗലൈന്‍ സര്‍ഫ്രാസിനെയും പുറത്താക്കി ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു.

പഞ്ചാബിനെ വട്ടം ചുറ്റി ഡല്‍ഹി ബൗളര്‍മാര്‍, തിളങ്ങിയത് മില്ലറും സര്‍ഫ്രാസും പിന്നെ അവസാന ഓവറുകളില്‍ മന്‍ദീപിന്റെ കൂറ്റനടികളും

കെഎല്‍ രാഹുലും സാം കറനും സര്‍ഫ്രാസ് ഖാനും ഡേവിഡ് മില്ലറുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും ലഭിച്ച തുടക്കം അധികം നേരം നീണ്ട് നില്‍ക്കാതെ എല്ലാവരും മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 166 റണ്‍സ് മാത്രം നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി വലിയ സ്കോറിലേക്ക് പഞ്ചാബിനെ വിടാതെ പിടിച്ചുകെട്ടിയ ഡല്‍ഹി ബൗളര്‍മാര്‍ക്കാണ് ഈ സ്കോറില്‍ പഞ്ചാബിനെ ഒതുക്കിയതിന്റെ ക്രെ‍ഡിറ്റ് ലഭിക്കേണ്ടത്.

ആദ്യ രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും തന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ വെറും 30 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ ക്രിസ് മോറിസാണ് ഡല്‍ഹി ബൗളര്‍മാരില്‍ തിളങ്ങിയത്. കാഗിസോ റബാഡയും സന്ദീപ് ലാമിച്ചാനെയും രണ്ട് വീതം വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ വിശ്രമം നല്‍കി സാം കറനെ ഓപ്പണിംഗില്‍ ഇറക്കി നടത്തിയ പരീക്ഷണം ഒരു പരിധി വരെ വിജയം കണ്ടുവെങ്കിലും കെഎല്‍ രാഹുലിനും സാം കറനും ഏറെ നേരം ക്രീസില്‍ നില്‍ക്കാനാകാതെ പോയത് പഞ്ചാബിനു തിരിച്ചടിയാകുകയായിരുന്നു. 11 പന്തില്‍ നിന്ന് 15 റണ്‍സ് നേടി ലോകേഷ് രാഹുലിനെ ക്രിസ് മോറിസ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ 10 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ സാം കറന്റെ വിക്കറ്റ് സന്ദീപ് ലാമിച്ചാനെ നേടി. ഫോമിലുള്ള മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 58/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് കണ്ടത് പഞ്ചാബിന്റെ തിരിച്ചുവരവായിരുന്നു. 62 റണ്‍സ് നാലാം വിക്കറ്റില്‍ നേടി സര്‍ഫ്രാസ്-മില്ലര്‍ കൂട്ടുകെട്ട് ടീമിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചപ്പോളാണ് സന്ദീപ് ലാമിച്ചാനെ വീണ്ടും അന്തകനായി അവതരിച്ചു. 29 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ സര്‍ഫ്രാസ് ഖാനെയാണ് സന്ദീപ് പുറത്താക്കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം പഞ്ചാബിന്റെ പ്രതീക്ഷയായ ഡേവിഡ് മില്ലറുടെ വിക്കറ്റ് ക്രിസ് മോറിസ് വീഴ്ത്തി. 30 പന്തില്‍ നിന്നാണ് 43 റണ്‍സ് മില്ലര്‍ നേടിയത്.

മില്ലറുടെ പുറത്താകല്‍ കൂടി സംഭവിച്ചതിനു ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. കാഗിസോ റബാഡ എറിഞ്ഞ അവസാന ഓവറുകളിലെ അവസാന രണ്ട് പന്തുകളില്‍ ഫോറും സിക്സും നേടി മന്‍ദീപ് പഞ്ചാബിന്റെ സ്കോര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സിലേക്ക് നയിച്ചു. 21 പന്തില്‍ നിന്ന് പുറത്താകാതെ മന്‍ദീപ് 29 റണ്‍സ് നേടി.

Exit mobile version