മധ്യ പ്രദേശിലേക്ക് നീക്കം വേണ്ടെന്ന് തീരുമാനിച്ച ഹനുമ വിഹാരി

വരുന്ന രഞ്ജി സീസണിൽ മധ്യ പ്രദേശിലേക്ക് നീങ്ങുവാന്‍ തീരുമാനിച്ച ഹനുമ വിഹാരി തന്റെ തീരുമാനം പിന്‍വലിച്ച് ആന്ധ്രയ്ക്കായി തന്നെ കളിക്കുമെന്ന് അറിയിച്ചു. താരം നീക്കം ആവശ്യപ്പെട്ട് ആന്ധ്ര ക്രിക്കറ്റ് അസോസ്സിയേഷനെ സമീപിച്ചുവെങ്കിലും ഇതുവരെ എന്‍ഒസി കൊടുത്തില്ലായിരുന്നുവെന്നും താരം ഇപ്പോള്‍ തങ്ങളോടൊപ്പം നിൽക്കുവാന്‍ തീരുമാനിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും എസിഎ സിഇഒ ശിവ റെഡ്ഢി വ്യക്തമാക്കി.

വിഹാരി താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും തങ്ങള്‍ ഇതിന്മേൽ ഒരു തീരുമാനം എടുത്തില്ലെന്നായിരുന്നു മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്.

ബംഗാളിന് 438 റൺസ്, മധ്യ പ്രദേശിന് 2 വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ആദ്യ സെമിയിൽ ബംഗാള്‍ അതിശക്തമായ നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ബംഗാള്‍ 438 റൺസ് നേടിയപ്പോള്‍ മധ്യ പ്രദേശ് 56/2 എന്ന നിലയിലാണ്. 17 റൺസുമായി സാരാന്‍ശ് ജെയിനും 4 റൺസും നേടി അനുഭവ് അഗര്‍വാളും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 23 റൺസ് നേടിയ ഹിമാന്‍ഷു മന്ത്രിയുടെയും 12 റൺസ് നേടിയ യഷ് ദുബേയുടെയും വിക്കറ്റുകളാണ് മധ്യ പ്രദേശിന് നഷ്ടമായത്.

ആദ്യ ദിവസം സുദീപ് ഗരാമി(112), അനുസ്തൂപ് മജൂംദാര്‍ (120) എന്നിവരുടെ ശതകങ്ങളുടെ ബലത്തിൽ ബാറ്റ് വീശിയ സന്ദര്‍ശകര്‍ക്കായി മനോജ് തിവാരി(42), അഭിഷേക് പോറെൽ(51) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്.

മധ്യ പ്രദേശിനായി കുമാര്‍ കാര്‍ത്തികേയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അനുഭവ് അഗര്‍വാളും ഗൗരവ് യാദവും രണ്ട് വീതം വിക്കറ്റ് നേടി.

രഞ്ജി സെമി ഫൈനലുകള്‍ ഇന്ന്

2022-23 സീസൺ രഞ്ജി ട്രോഫി സെമി ഫൈനലുകള്‍ ഇന്ന് നടക്കും. ആദ്യ സെമിയിൽ ബംഗാളും മധ്യ പ്രദേശും ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ കര്‍ണ്ണാടക സൗരാഷ്ട്രയെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാള്‍ ജാര്‍ഖണ്ഡിനെയും മധ്യ പ്രദേശ് ആന്ധ്രയെയും പരാജയപ്പെടുത്തിയപ്പോള്‍ സൗരാഷ്ട്ര പഞ്ചാബിനെ മറികടന്നും കര്‍ണ്ണാടക ഉത്തരാഖണ്ഡിനെതിരെ കൂറ്റന്‍ വിജയവും നേടിയാണ് സെമി ഉറപ്പാക്കിയത്.

ഫെബ്രുവരി 16ന് ആണ് ഫൈനൽ മത്സരം നടക്കുന്നത്. വേദി നിശ്ചയിച്ചിട്ടില്ല.

രഞ്ജി ട്രോഫി സെമി ലൈനപ്പ് അറിയാം

രഞ്ജി ട്രോഫിയുടെ സെമി ലൈനപ്പ് തയ്യാറായി. ആദ്യ സെമിയിൽ മധ്യ പ്രദേശും ബംഗാളും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ കര്‍ണ്ണാടകയ്ക്ക് എതിരാളികള്‍ സൗരാഷ്ട്രയാണ്. ആദ്യ ക്വാര്‍ട്ടറിൽ ബംഗാള്‍ ജാര്‍ഖണ്ഡിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോള്‍ സൗരാഷ്ട്ര പഞ്ചാബിനെതിരെ 71 റൺസ് വിജയം ആണ് നേടിയത്.

മൂന്നാം ക്വാര്‍ട്ടറിൽ ഉത്തരാഖണ്ഡിനെതിരെ ഒരിന്നിംഗ്സിനും 281 റൺസിനും ആണ് കര്‍ണ്ണാടകയുടെ വിജയം. നാലാം ക്വാര്‍ട്ടറിൽ ആന്ധ്രയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി മധ്യ പ്രദേശ് സെമി ഉറപ്പാക്കി.

കന്നി രഞ്ജി കിരീടവുമായി മധ്യ പ്രദേശ്

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കിരീട ജേതാക്കളായി മധ്യ പ്രദേശ്. 108 റൺസ് വിജയ ലക്ഷ്യം നേടിയിറങ്ങിയ മധ്യ പ്രദേശ് 29.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.

ആദ്യ ഇന്നിംഗ്സിൽ ശതകം നേടിയ യഷ് ദുബേയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഹിമാന്‍ഷു മന്ത്രിയും ശുഭം ശര്‍മ്മയും 52 റൺസ് നേടി മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചു. ഹിമാന്‍ഷു 37 റൺസ് നേടിയപ്പോള്‍ താരത്തെയും പാര്‍ത്ഥ് സഹാനിയെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഷംസ് മുലാനി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

പിന്നീട് ശുഭം ശര്‍മ്മയും രജത് പടിദാറും ചേര്‍ന്ന് 35 റൺസ് നേടി മധ്യ പ്രദേശിനെ കന്നി രഞ്ജി കിരീടത്തിന് 7 റൺസ് അകലേയ്ക്ക് നയിച്ചു. ശുഭം ശര്‍മ്മ 30 റൺസ് നേടി പുറത്തായപ്പോള്‍ ഷംസ് മുലാനിയ്ക്കായിരുന്നു ഈ വിക്കറ്റും. രജത് പടിദാര്‍ 30 റൺസുമാണ് നേടിയത്.

കന്നി രഞ്ജി കിരീടത്തിനായി മധ്യ പ്രദേശ് നേടേണ്ടത് 108 റൺസ്

അഞ്ചാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ മുംബൈ 269 റൺസിന് ഓള്‍ഔട്ട്. പൃഥ്വി ഷാ(44), സുവേദ് പാര്‍ക്കര്‍(51), സര്‍ഫ്രാസ് ഖാന്‍(45), അര്‍മാന്‍ ജാഫര്‍(37) എന്നിവര്‍ മാത്രമാണ് മുംബൈയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്. 107 റൺസ് മാത്രമായിരുന്നു മുംബൈയുടെ ലീഡ്.

കുമാര്‍ കാര്‍ത്തികേയ 4 വിക്കറ്റ് നേടിയപ്പോള്‍ ഗൗരവ് യാദവും പാര്‍ത്ഥ് സഹാനിയും രണ്ട് വീതം വിക്കറ്റ് നേടി.

വേഗത്തിൽ സ്കോറിംഗുമായി മുംബൈ, 2 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ്

മധ്യ പ്രദേശിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ വേഗത്തിൽ സ്കോറിംഗ് നടത്തി മുംബൈ. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 113/2 എന്ന നിലയിലാണ്. മധ്യ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 536 റൺസ് നേടിയപ്പോള്‍ ആ സ്കോര്‍ മറികടക്കുവാന്‍ 49 റൺസ് കൂടി മുംബൈ നേടണം.

പൃഥ്വി ഷാ(44), ഹാര്‍ദ്ദിക് ടാമോര്‍(25) എന്നിവരുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ അര്‍മാന്‍ ജാഫര്‍ 30 റൺസുമായി ക്രീസിലുണ്ട്.

രജത് പടിദാറിനും ശതകം, മധ്യ പ്രദേശിന്റെ ലീഡ് നൂറ് കടന്നു

രഞ്ജി ട്രോഫി ഫൈനലില്‍ മികച്ച സ്കോറിലേക്ക് മധ്യ പ്രദേശ് നീങ്ങുന്നു. മത്സരത്തിന്റെ നാലാം ദിവസം ലഞ്ചിന്റെ സമയത്ത് 101 റൺസ് ലീഡുമായി മധ്യ പ്രദേശ് 475/6 എന്ന നിലയിലാണ്. 120 റൺസുമായി രജത് പടിദാറും 20 റൺസ് നേടി സാരാന്‍ഷ് ജെയിനും ആണ് ക്രീസിലുള്ളത്.

നേരത്തെ മുംബൈയുടെ ഇന്നിംഗ്സ് 374 റൺസിൽ അവസാനിച്ചിരുന്നു. യഷ് ദുബേ(133), ശുഭം ശര്‍മ്മ(116) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മധ്യ പ്രദേശ് ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. മുംബൈയ്ക്കായി മോഹിത് അവസ്തി, തുഷാര്‍ ദേശ്പാണ്ടേ, ഷംസ് മുലാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫൈനലില്‍ വ്യക്തമായ മേൽക്കൈ നേടി മധ്യ പ്രദേശ്

മുംബൈയ്ക്കെതിരെ മധ്യ പ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ് വെറും 7 റൺസ് അകലെ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസാണ് മധ്യ പ്രദേശ് നേടിയത്.

374 റൺസായിരുന്നു മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 67 റൺസ് നേടിയ രജത് പടിദാറും 11 റൺസുമായി ആദിത്യ ശ്രീവാസ്തവയും ആണ് ക്രീസിലുള്ളത്. 133 റൺസ് നേടിയ യഷ് ദുബേയും 116 റൺസ് നേടിയ ശുഭം ശര്‍മ്മയും ആണ് മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചത്.

ശതകങ്ങളുമായി യഷ് ദുബേയും ശുഭം ശര്‍മ്മയും, നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് മധ്യ പ്രദേശ് അടുക്കുന്നു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കെതിരെ മധ്യ പ്രദേശ് മികച്ച നിലയിൽ. മത്സരത്തിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ മത്സരം സമനിലയിലേക്ക് ആണ് നീങ്ങുന്നതെങ്കിലും നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാനായാൽ മധ്യ പ്രദേശിന് മത്സരം സ്വന്തമാക്കാമെന്നിരിക്കവേ 82 ഓവറിൽ ടീം 250/1 എന്ന നിലയിലാണ്.

യഷ് ദുബേയും(109), ശുഭം ശര്‍മ്മയും(102) ശതകങ്ങള്‍ നേടി രണ്ടാം വിക്കറ്റിൽ 203 റൺസിന്റെ കൂട്ടുകെട്ടാണ് നേടിയിരിക്കുന്നത്. 125 റൺസ് കൂടിയാണ് മധ്യ പ്രദേശ് ലീഡിനായി നേടേണ്ടത്.

മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, യശസ്വിയ്ക്ക് അര്‍ദ്ധ ശതകം

മധ്യ പ്രദേശിനെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി മുംബൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.

78 റൺസ് നേടി യശസ്വി ജൈസ്വാളും 47 റൺസ് നേടി പൃഥ്വി ഷായും ആണ് മുംബൈയ്ക്കായി തിളങ്ങിയത്. 40 റൺസ് നേടി സര്‍ഫ്രാസ് ഖാനും 12 റൺസ് നേടി ഷംസ് മുലാനിയുമാണ് ക്രീസിലുള്ളത്.

രണ്ട് വിക്കറ്റ് നേടി അനുഭവ് അഗര്‍വാളും സാരാന്‍ഷ് ജെയിനും മധ്യ പ്രദേശിനായി തിളങ്ങി. അര്‍മാന്‍ ജാഫര്‍(26), ഹാര്‍ദ്ദിക് ടാമോര്‍(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടി മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്ക് ടോസ്. ടോസ് നേടിയ മുംബൈ നായകന്‍ പൃഥ്വി ഷാ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗാളിനെ പരാജയപ്പെടുത്തിയാണ് മധ്യ പ്രദേശ് ഫൈനലില്‍ എത്തിയതെങ്കില്‍ ഉത്തര്‍ പ്രദേശിനെതിരെയുള്ള മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ ബലത്തിലാണ് മുംബൈ ഫൈനലില്‍ പ്രവേശിച്ചത്.

മുംബൈ: Prithvi Shaw (c), Yashasvi Jaiswal, Armaan Jaffer, Suved Parkar, Sarfaraz Khan, Hardik Tamore (wk), Shams Mulani, Tanush Kotian, Dhawal Kulkarni, Tushar Deshpande, Mohit Avasthi

മധ്യ പ്രദേശ്: Yash Dubey, Himanshu Mantri (wk), Shubham S Sharma, Rajat Patidar, Aditya Shrivastava (c), Akshat Raghuwanshi, Saransh Jain, Kumar Kartikeya, Anubhav Agarwal, Gaurav Yadav, Parth Sahani

Exit mobile version