ആവേശപ്പോരാട്ടത്തിനു ശേഷം വീണ്ടും വില്ലനായി മഴ, രാജസ്ഥാന്‍-ബാംഗ്ലൂര്‍ മത്സരം ഉപേക്ഷിച്ചു

അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഇന്നിംഗ്സിനു ശേഷം രാജസ്ഥാന്‍ 63 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങി മത്സരം നാലാം ഓവറിലേക്ക് കടന്നപ്പോള്‍ വീണ്ടും വില്ലനായി മഴ കടന്ന് വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 3.2 ഓവറില്‍ 41/1 എന്ന നിലയില്‍ രാജസ്ഥാന്‍ നില്‍ക്കവേയാണ് മഴ വീണ്ടുെമെത്തുന്ന്ത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയും പോയിന്റുകള്‍ ടീമുകള്‍ പങ്കിട്ടെടുക്കുകയും ചെയ്തു. ഇതോടെ ബാംഗ്ലൂരിന്റെ നേരിയ പ്രതീക്ഷകള്‍ അവസാനിച്ചു. അതേ സമയം രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ മറ്റു മത്സരങ്ങളെ ആശ്രയിച്ചിരിക്കും.

ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറില്‍ ആദ്യ മൂന്ന് പന്തില്‍ തന്നെ ഒരു സിക്സും ഫോറും സഹിതം സഞ്ജു സാംസണ്‍ മിന്നല്‍ തുടക്കം ടീമിനു നല്‍കിയെങ്കിലും പിന്നീടുള്ള മൂന്ന് പന്തുകളില്‍ റണ്ണൊന്നും നേടാനാകാതെ പോയി. രണ്ടാം ഓവറില്‍ ലിയാം ലിവിംഗ്സ്റ്റണ്‍ നവ്ദീപ് സൈനിയെ ഒരു ഫോറും സിക്സും നേടി തുടങ്ങിയ ശേഷം വെറും രണ്ട് റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നേടാനായത്. ഇതോടെ ലക്ഷ്യം 3 ഓവറില്‍ 41 റണ്‍സായി മാറി.

കുല്‍വന്ത് ഖെജ്രോലിയ എറിഞ്ഞ മൂന്നാം ഓവറിലും സിക്സോടു കൂടി സഞ്ജു സാംസണ്‍ തുടങ്ങിയെങ്കിലും പിന്നീട് ഓവറില്‍ നിന്ന് വലിയ ഷോട്ടുകള്‍ പിറക്കാതിരുന്നപ്പോള്‍ കാര്യങ്ങള്‍ രാജസ്ഥാന് ശ്രമകരമാകുമെന്ന ഘട്ടത്തിലേക്ക് കടന്നുവെങ്കിലും അവസാന രണ്ട് പന്തില്‍ നിന്ന് ഒരു സിക്സും ഫോറും സഹിതം സഞ്ജു സാംസണ്‍ ലക്ഷ്യം രണ്ടോവറില്‍ 23 റണ്‍സാക്കി മാറ്റി.

മത്സരത്തിലെ തന്നെ ഏറെ നിര്‍ണ്ണായകമായ 4ാം ഓവര്‍ കോഹ്‍ലി എറിയാന്‍ ഏല്പിച്ചത് യൂസുവേന്ദ്ര ചഹാലിനെയായിരുന്നു. ആദ്യ പന്തില്‍ നിന്ന് ബൈ രൂപത്തില്‍ ഒരു റണ്‍സ് രാജസ്ഥാന്‍ നേടിയപ്പോള്‍ സഞ്ജുവിനെ പുറത്താക്കി ചഹാല്‍ ബാംഗ്ലൂരിനു സാധ്യത വര്‍ദ്ധിപ്പിച്ചു. 13 പന്തില്‍ നിന്ന് 28 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്.

ഈ വിക്കറ്റ് വീണയുടനെ മഴയെത്തി കളി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.

 

പാണ്ടേ എഡ്ജ് ചെയ്തില്ലെന്നാണ് താന്‍ കരുതിയിരുന്നത് – സഞ്ജു സാംസണ്‍

മനീഷ് പാണ്ടേയെ മികച്ചൊരു സ്റ്റംപിംഗിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കിയിരുന്നുവെങ്കിലും അതിനു മുമ്പ് മനീഷ് പന്ത് എഡ്ജ് ചെയ്തതിനാല്‍ കീപ്പര്‍ ക്യാച്ച് രീതിയില്‍ പുറത്തായി എന്ന തീരുമാനം അമ്പയര്‍മാര്‍ കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും മനീഷ് പന്ത് എഡ്ജ് ചെയ്തുവെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞ് സഞ്ജു സാംസണ്‍. സ്റ്റംപിംഗ് കഴിഞ്ഞ് ടീം നായകന്‍ സ്റ്റീവ് സ്മിത്ത് തന്നോട് ഇക്കാര്യം ചോദിച്ചപ്പോള്‍ താന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത് അങ്ങനെ ഒരു സംഭവമില്ലെന്നായിരുന്നു.

താന്‍ ഒരിക്കല്‍ പോലും പന്ത് എഡ്ജ് ചെയ്തിരുന്നുവെന്ന് കരുതിയിരുന്നില്ലായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. ടീമിനു യോഗ്യതയ്ക്കുള്ള അവസരം ഇനിയും ഉണ്ടെന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്. ഇത്തരം ടൂര്‍ണ്ണമെന്റില്‍ ഒന്നും അസംഭവ്യമല്ല, എന്തും സാധിക്കും. അതിനാല്‍ തന്നെ യോഗ്യതയെകുറിച്ച് ഞങ്ങള്‍ ഇപ്പോളും സ്വപ്നം കാണുന്നുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

സ്വപ്ന തുടക്കം നല്‍കി ലിയാം-രഹാനെ കൂട്ടുകെട്ട്, വിജയം ഉറപ്പാക്കി സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിനു സണ്‍റൈസേഴ്സ് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം 5 പന്തുകള്‍ അവശേഷിക്കെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ആതിഥേയര്‍. തങ്ങളുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ പരീക്ഷിച്ചാണ് രാജസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയത്. അജിങ്ക്യ രഹാനെയ്ക്കൊപ്പം ബാറ്റ് ചെയ്യാനെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ മെല്ലെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സണ്‍റൈസേഴ്സ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് പ്രഹരിക്കുന്നതാണ് കണ്ടത്.

റഷീദ് ഖാന്റെ ഓവറില്‍ ലിവിംഗ്സ്റ്റണ്‍ 26 പന്തില്‍ 44 റണ്‍സ് നേടി വിക്കറ്റിനു പിന്നില്‍ സാഹ പിടിച്ച് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 9.1 ഓവറില്‍ 78 റണ്‍സാണ് നേടിയത്. എന്നാല്‍ ഏതാനും ഓവറുകള്‍ക്ക് ശേഷം അജിങ്ക്യ രഹാനെയെയും(39) ടീമിനു നഷ്ടമായതോടെ കാര്യങ്ങള്‍ പഴയത് പോലെ കടുപ്പമേറിയതാകുമെന്ന പ്രതീതി കൊണ്ടുവന്നു. ഷാക്കിബിനാണ് രഹാനെയുടെ വിക്കറ്റ്.

സഞ്ജുവും സ്മിത്തും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ രാജസ്ഥാനെ വിജയത്തിനടുത്തേക്ക് കൂടുതല്‍ അടുപ്പിയ്ക്കുകയായിരുന്നു. ഇടയ്ക്ക് വ്യക്തിഗത സ്കോര്‍ 30ല്‍ നില്‍ക്കെ സഞ്ജു നല്‍കിയ ക്യാച്ച് റഷീദ് ഖാന്‍ കൈവിട്ടതോടെ മത്സരത്തിലേക്ക് തിരിച്ചുവരുവാനുള്ള സണ്‍റൈസേഴ്സിന്റെ അവസരം ടീം കൈവിടുകയായിരുന്നു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ എട്ട് വിക്കറ്റ് കൈവശമുള്ള രാജസ്ഥാന് ജയത്തിനായി നേടേണ്ടിയിരുന്നത് 29 റണ്‍സ് മാത്രമായിരുന്നു.

തുടര്‍ന്ന് 30 പന്തില്‍ നിന്ന് തങ്ങളുടെ 50 റണ്‍സ് കൂട്ടുകെട്ട് നേടിയ സഞ്ജു-സ്മിത്ത് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സിനെ മുന്നോട്ട് നയിച്ചു. തന്റെ സ്പെല്ലിലെ അവസാന പന്തിലാണ് സ്മിത്തിനെ ഖലീല്‍ പുറത്താക്കിയത്. 16 പന്തില്‍ നിന്ന് സ്മിത്ത് 22 റണ്‍സാണ് നേടിയത്. സ്മിത്ത് പുറത്താകുമ്പോള്‍ വിജയത്തിനായി മൂന്നോവറില്‍ നിന്ന് 13 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.  55 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സഞ്ജു-സ്മിത്ത് കൂട്ടുകെട്ട് നേടിയത്.

സഞ്ജുവിനും ആഷ്ടണ്‍ ടര്‍ണറിനു വലിയ ഷോട്ടുകള്‍ പിന്നീടുള്ള രണ്ടോവറില്‍ നേടുവാന്‍ സാധിക്കാതെ പോയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 4 റണ്‍സായി. ഇന്നിംഗ്സിലെ 18, 19 ഓവറില്‍ വെറും 9 റണ്‍സാണ് രാജസ്ഥാന് സണ്‍റൈസേഴ്സ് വിട്ട് നല്‍കിയത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ഷാക്കിബിനെ ബൗണ്ടറി കടത്തി സഞ്ജു വിജയം രാജസ്ഥാന് നേടിക്കൊടുത്തു.

32 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു.

 

ലെഗ് സ്പിന്നുമായി മലയാളി താരം, ഐപിഎലില്‍ ഈ സീസണില്‍ രണ്ടാമത്തെ മലയാളിയ്ക്ക് അവസരം നല്‍കി രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ പരിക്ക് മൂലം കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി കളിച്ചില്ലെങ്കിലും ഇന്നും താരം മത്സരത്തിനില്ലെങ്കിലും മറ്റൊരു മലയാളി താരത്തിനു ഐപിഎലില്‍ അവസരം നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കേരളത്തിന്റെ താരം സുധേഷന്‍ മിഥുനിനാണ് ഇന്ന് റസ്സലിനും കൂട്ടര്‍ക്കുമെതിരെ പന്തെറിയുവാന്‍ രാജസ്ഥാന്‍ റോയല്‍സ് അവസരം നല്‍കിയിരിക്കുന്നത്.

ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഈ കായംകുളം സ്വദേശിയെ സ്വന്തമാക്കിയത്. കേരളത്തിനു വേണ്ടി രഞ്ജിയിലും മറ്റഉം നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള താരമാണ് ഈ വലംകൈയ്യന്‍ ലെഗ് ബ്രേക്ക് ബൗളര്‍. മികച്ച ഫീല്‍ഡര്‍ കൂടിയാണ് മിഥുന്‍.

സഞ്‍ജു ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, ലോകകപ്പിൽ ഇന്ത്യക്കായിറങ്ങണം

രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി. ഇന്ത്യയുടെ ലോകകപ്പ് ജേതാവ് ഗൗതം ഗംഭീർ. സഞ്‍ജു ആണ് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന് പറഞ്ഞ അദ്ദേഹം ലോകകപ്പിൽ ഇന്ത്യക്കായിറങ്ങേണ്ടത് ടീം ഇന്ത്യയുടെ ആവശ്യമാണെന്നും പറഞ്ഞു. നാലാമതായിട്ടായിരിക്കണം സഞ്ജു ബാറ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സെലക്ടർമാർ സഞ്ജു സാംസണിനെ തഴയുന്നതായി ക്രിക്കറ്റ് ആരാധകരിൽ നിന്നും പരാതി ഏറെ ഉയർന്നിരുന്നു. ട്വിറ്ററിലൂടെയാണ് ഗംഭീർ യുവതാരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു സെഞ്ചുറി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീർ അഭിനന്ദിച്ചത്.

അല്പായുസ്സായി സഞ്ജുവിന്റെ ഓറഞ്ച് ക്യാപ്, ക്യാപ് സ്വന്തമാക്കി ഓവറുകള്‍ക്കകം അത് വാര്‍ണര്‍ക്ക് സ്വന്തം

ഡേവിഡ് വാര്‍ണര്‍ തുടര്‍ച്ചയായ തന്റെ രണ്ടാം അര്‍ദ്ധ ശതകം നേടിയപ്പോള്‍ സഞ്ജു സാംസണിനു നിതീഷ് റാണയില്‍ നിന്ന് സ്വന്തമാക്കിയ ഓറഞ്ച് ക്യാപ് നഷ്ടം. ആദ്യ മത്സരത്തില്‍ 85 റണ്‍സ് നേടിയ വാര്‍ണര്‍ ഇന്ന് തന്റെ വ്യക്തിഗത സ്കോര്‍ 48 റണ്‍സിലെത്തിയപ്പോളാണ് സഞ്ജുവിന്റെ 132 റണ്‍സിനെ മറികടന്നത്.

ശക്തമായ ബാറ്റിംഗ് തുടര്‍ന്ന വാര്‍ണര്‍ തന്റെ ശതകത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 37 പന്തില്‍ 69 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ ബെന്‍ സ്റ്റോക്സ് ആണ് പുറത്താക്കിയത്. 9 ഫോറും 2 സിക്സും അടങ്ങിയതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. 154 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കിയിട്ടുള്ളത്. തൊട്ടു പിന്നിലുള്ള സഞ്ജുവിനെക്കാള്‍ 22 റണ്‍സ് അധികം വാര്‍ണര്‍ സ്വന്തമാക്കിയിട്ടുണ്ട്.

മത്സരം ശേഷം മാത്രമേ വാര്‍ണര്‍ക്ക് തന്റെ ഓറഞ്ച് ക്യാപ് ലഭിയ്ക്കുകയുള്ളു.

ഐപിഎലിന്റെ ആദ്യ ശതകം, അത് സഞ്ജു സാംസണിന്റെ വക

ഐപിഎല്‍ 12ാം സീസണിന്റെ ആദ്യ ശതകം അത് സഞ്ജു സാംസണിന്റെ വക. സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 55 പന്തില്‍ നിന്ന് 102 റണ്‍സ് നേടി പുറത്താകാതെ നിന്ന് സഞ്ജു സാംസണ്‍ 198 റണ്‍സിലേക്ക് രാജസ്ഥാനെ മുന്നോട്ട് നയിച്ചത്. 10 ഫോറും നാല് സിക്സും അടക്കമാണ് 102 റണ്‍സ് സഞ്ജു നേടിയത്.

ഐപിഎല്‍ തുടക്കത്തില്‍ തന്നെ ശതകം നേടാനായതില്‍ ഏറ്റവും വലിയ സന്തോഷമുണ്ടെന്ന് സഞ്ജു സാംസണ്‍ വ്യക്തമാക്കി. തന്റെ ഇന്നിംഗ്സിന്റെ പൂര്‍ണ്ണത കൈവരിക്കുന്നത് അത് ടീം ജയിക്കുമ്പോള്‍ മാത്രമാണെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസണ്‍, വെല്ലുവിളിയുമായി വാര്‍ണറുടെ ബാറ്റിംഗ്

തന്റെ 55 പന്ത് 102 റണ്‍സ് തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ സഞ്ജു സാംസണ് ഓറഞ്ച് ക്യാപ് സ്വന്തം. നിതീഷ് റാണ് സ്വന്തമാക്കി വെച്ചിരുന്ന നേട്ടം ഒരു റണ്‍സ് വ്യത്യാസത്തിലാണ് സഞ്ജു സാംസണ്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 30 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ ഐപിഎലിലെ 12ാം സീസണിലെ ആദ്യ ശതകം നേടി 132 റണ്‍സോടെ നേട്ടം സ്വന്തമാക്കിയത്.

131 റണ്‍സുമായി നിതീഷ് റാണ് സഞ്ജുവിന്റെ തൊട്ടുപുറകില്‍ തന്നെ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നിലകൊള്ളുന്നുണ്ട്. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റ് ചെയ്യുന്ന ശൈലി പരിശോധിച്ചാല്‍ സഞ്ജുവിനു അധിക സമയം ഓറഞ്ച് ക്യാപ് നിലനിര്‍ത്തുവാന്‍ സാധിച്ചേക്കില്ല.

സെന്‍സേഷനല്‍ സഞ്ജു, തിളങ്ങി അജിങ്ക്യ രഹാനെയും

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ 70 റണ്‍സിനു ശേഷം ഭുവനേശ്വര്‍ കുമാറിനെ ഒരോവറില്‍ 24 റണ്‍സ് അടിച്ചെടുത്ത് സഞ്ജു ഉഗ്രരൂപം പൂണ്ടപ്പോള്‍ മികച്ച സ്കോറിലേക്ക് നീങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎലിലെ ഈ സീസണിലെ ആദ്യ ശതകാണ് സഞ്ജു ഇന്ന് സ്വന്തമാക്കിയത്. സഞ്ജു 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ സ്റ്റോക്സ് 16 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 198 റണ്‍സ് നേടി ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ഹൈദ്രാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ റഷീദ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ രാജസ്ഥാനു വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജോസ് ബട്‍ലറെ നഷ്ടമായെങ്കിലും മെല്ലെയെങ്കിലും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും സഞ്ജു സാംസണും കൂടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

8 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 55 റണ്‍സ് മാത്രം നേടിയ രാജസ്ഥാന്‍ അടുത്ത 7 ഓവറില്‍ നിന്ന് 67 റണ്‍സാണ് നേടിയത്. അതില്‍ തന്നെ പത്തോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 75 റണ്‍സാണ് നേടിയിരുന്നത്. 15 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ടീം 122 റണ്‍സാണ് നേടിയത്. ഇതിനിടെ രഹാനെയും സഞ്ജു സാംസണും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഷാഹ്ബാസ് എറിഞ്ഞ 16ാം ഓവറില്‍ രാജസ്ഥാന്‍ 13 റണ്‍സ് നേടിയെങ്കിലും അജിങ്ക്യ രഹാനെയുടെ വിക്കറ്റ് ടീമിനു നഷ്ടമായി. 49 പന്തില്‍ നിന്നാണ് 70 റണ്‍സ് രഹാനെ നേടിയത്. 4 ഫോറും 3 സിക്സുമാണ് താരം നേടിയത്. 119 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ സഞ്ജുവും രഹാനെയും നേടിയത്.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ ആദ്യ പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും സഹിതം 24 റണ്‍സ് നേടി സഞ്ജു സാംസണ്‍ ഉഗ്രരൂപം പൂണ്ടു. അടുത്ത ഓവറിലും യഥേഷ്ടം റണ്‍സ് നേടിയ സഞ്ജു സാംസണ്‍ അവസാന ഓവറില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 54 പന്തില്‍ നിന്നാണ് സഞ്ജു ശതകം പൂര്‍ത്തിയാക്കിയത്.

ടോസ് കേരളത്തിനു, മണിപ്പൂരിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത്, സഞ്ജു സാംസണ്‍ ഇല്ല

മണിപ്പൂരിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് കേരളം. രഞ്ജി ട്രോഫിയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. കേരളത്തിനു വേണ്ടി ഡാരില്‍ എസ് ഫെരാരിയോ കളിക്കുന്നുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീനാണ് വിക്കറ്റ് കീപ്പറുടെ റോളില്‍. വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിഷ്ണു വിനോദാണ് ടീമിലെ മറ്റൊരു കീപ്പര്‍.

കേരളം: വിഷ്ണു വിനോദ്, അരുണ്‍ കാര്‍‍ത്തിക്, ഡാരില്‍ എസ് ഫെരാരിയോ, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, രോഹന്‍ പ്രേം, വിനൂപ ഷീല മനോഹരന്‍, നിധീഷ് എംഡി, മിഥുന്‍ എസ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍

മണിപ്പൂര്‍: ബിശ്വോര്‍ജിത്ത്, ഹോമേന്ദ്രോ, നര്‍സിംഗ് യാദവ്, കിഷന്‍, ഷാ, പ്രൊഫുല്ലമണി, മയാംഗ് രാഘവ്, അജയ് സിംഗ്, ഹൃതിക് കനോജിയ, യശ്പാല്‍ സിംഗ്, പ്രിയോജിത് കെ

വരൂ, കാണൂ, കയ്യടിക്കൂ, സഞ്ജു സാംസണ് വേണ്ടി

ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന്റെ ഒമ്പതാം വിക്കറ്റ് വീണപ്പോള്‍ ഇന്നിംഗ്സ് അവസാനിച്ചുവെന്നാണ് ഏവരും കരുതിയത്. ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിടെ കൈവിരലിനു പൊട്ടലേറ്റ സഞ്ജു ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നില്ല. സമാനമായ സ്ഥിതിയില്‍ പതിനൊന്നാമനായി സഞ്ജു ഇറങ്ങുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

സ്കോര്‍ 163ല്‍ നില്‍ക്കെ സഞ്ജു ക്രീസിലെത്തി, തന്റെ പൊട്ടലേറ്റ വിരലുമായി. ഒറ്റക്കൈ കൊണ്ട് 9 പന്തുകള്‍ നേരിടുകയും ചെയ്തു. കേരളത്തിനു നിര്‍ണ്ണായകമായ റണ്ണുകള്‍ നേടുകയെന്ന വലിയ ആവശ്യത്തിനു വേണ്ടിയാണ് സഞ്ജു തന്റെ പരിക്ക് വക വയ്ക്കാതെ ക്രീസിലെത്തിയത്. മറുവശത്ത് 36 റണ്‍സ് നേടി നില്‍ക്കുകയായിരുന്ന ജലജ് സക്സേന വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നുണ്ടായിരുന്നു.

എന്നാല്‍ ദിവസത്തെ അവസാന ഓവറില്‍ അക്സര്‍ പട്ടേല്‍ സഞ്ജുവിനെ പുറത്താക്കുമ്പോള്‍ കേരളം എട്ട് റണ്‍സ് കൂടിയാണ് അവസാന വിക്കറ്റില്‍ നേടിയത്. എട്ട് റണ്‍സും നേടിയത് ജലജ് സക്സേനയായിരുന്നുവെങ്കിലും റണ്ണൊന്നും നേടാനാകില്ലെന്ന തികഞ്ഞ ബോധമുണ്ടായിട്ടും ക്രീസില്‍ എത്തിയ സഞ്ജുവിനു ഒരു വലിയ കൈയ്യടി ആര്‍ഹിക്കുന്നു.

മത്സരം മൂന്നാം ദിവസത്തേക്ക് എത്തിക്കുകയും കുറച്ച് കൂടി റണ്‍സ് നേടി കേരളത്തിന്റെ ലീഡ് വര്‍ദ്ധിപ്പിക്കു എന്ന ലക്ഷ്യവും സാധ്യമായില്ലെങ്കിലും ഈ പോരാട്ട വീര്യം സഞ്ജുവിനെ വലിയൊരു സല്യൂട്ടിനു അര്‍ഹനാക്കുന്നു. ആ സല്യൂട്ട് നാളെ കേരളത്തിനു വിജയം സമ്മാനിച്ച് കേരള ടീമംഗള്‍ സഞ്ജുവിനുള്ള സ്നേഹ സമ്മാനമായി നല്‍കട്ടേയെന്ന് ആശംസിക്കുന്നു.

ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ അവസാന ദിവസമാണ് കേരളം ക്വാര്‍ട്ടറിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്നത്.

വിജയത്തിനു ശ്രമിയ്ക്കാനായി തങ്ങളുടെ മൂന്നാം ദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു വിജയത്തിനായി ശ്രമിക്കുവാന്‍ ഒരു ദിവസം മുഴുവന്‍ ലഭിച്ചത്. വിജയിച്ചിരുന്നുവെങ്കില്‍ ഹിമാച്ചലിനും ക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളതിനാലാണ് ഹിമാച്ചല്‍ ഡിക്ലറേഷന് മുതിര്‍ന്നത്.

എന്നാല്‍ വിനൂപ് മനോഹരനും(96) സച്ചിന്‍ ബേബിയും(92) സഞ്ജു സാംസണും(61*) അടങ്ങുന്ന താരങ്ങളുടെ പ്രകടനത്തിലാണ് കേരളം അവസാനം ദിവസം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍ തുല്യ സാധ്യതയുമായാണ് ഹിമാച്ചല്‍ പ്രദേശും അവസാന ദിവസം കളത്തിലിറങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ ലീഡ് കൈവിട്ടുവെങ്കിലും രാഹുലും സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയിരുന്നു. രാഹുല്‍ 127 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 40 റണ്‍സും സഞ്ജു സാസംണ്‍ 50 റണ്‍സും നേടി. 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. നേരത്തെ ഹിമാച്ചലിനെ 297 റണ്‍സില്‍ ഒതുക്കുവാന്‍ സഹായിച്ചത് നിധീഷ് എംഡിയുടെ 6 വിക്കറ്റ് നേട്ടമാണ്.

രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ ഹിമാച്ചല്‍ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും സിജോമോന്‍ ജോസഫിന്റെ ബൗളിംഗില്‍ കേരളം തിരികെ മത്സരത്തിലേക്ക് വരികയായിരുന്നു. സിജോ നാല് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

Exit mobile version