ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളുടെ വീടുകൾ മണിപ്പൂരിൽ തകർക്കപ്പെട്ടു ആരും അതിനെപ്പറ്റി സംസാരിക്കുന്നില്ല

മണിപ്പൂർ സംഘർഷത്തിൽ പ്രതികരിച്ചു മുൻ ഇന്ത്യൻ താരം സികെ വിനീത്. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന മണിപ്പൂർ താരങ്ങളുടെ വീടുകൾ മണിപ്പൂരിൽ പൂർണമായും തകർക്കപ്പെട്ടു എന്നു പറഞ്ഞ വിനീത് നിലവിൽ താരങ്ങളും കുടുംബവും സുഹൃത്തുക്കളുടെ വീടുകളിൽ അഭയം തേടിയിരിക്കുക ആണെന്നും കൂട്ടിച്ചേർത്തു. മാസങ്ങൾ ആയി ഇത് നടന്നിട്ടെങ്കിലും ഒരു മാധ്യമവും ഇതിനെപറ്റി സംസാരിക്കുന്നില്ലെന്നും താരം ട്വീറ്റ് ചെയ്തു.

മാധ്യമങ്ങൾക്ക് ഇതിനെപ്പറ്റി അറിയാമോ അല്ല അവർ അറിഞ്ഞു കൊണ്ട് അവഗണിക്കുക ആണോ അവർക്ക് എന്ത് നടക്കുക ആണെന്ന് അറിയാമോ എന്ന ചോദ്യങ്ങൾ അദ്ദേഹം ഉയർത്തി. ഇവർ തന്റെ പഴയ സഹതാരങ്ങളും സുഹൃത്തുക്കളും ആണെന്ന് പറഞ്ഞ വിനീത് അവർ രാജ്യത്തിനു ആയി കളിക്കുമ്പോൾ അവരുടെ ഉറ്റവർ സുരക്ഷിതർ ആണെന്ന ഉറപ്പ് അവർക്ക് നൽകാൻ നമുക്ക് ആവുമോ എന്നും അദ്ദേഹം ചോദിച്ചു. എല്ലാവർക്കും സുരക്ഷിതമായ ഇടം നമ്മൾ ഒരുക്കണം എന്നു പറഞ്ഞ വിനീത് മണിപ്പൂർ കണ്ണീരിൽ ആണെന്നും നമുക്ക് അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാം എന്നും കൂട്ടിച്ചേർത്തു. നേരത്തെ മറ്റ് പല ഇന്ത്യൻ ഫുട്ബോൾ താരങ്ങളും മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

“മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് അവസാനം വേണം”, അണിഞ്ഞത് മണിപ്പൂർ പതാകയാണെന്ന് ജീക്സൺ

ഇന്ന് ഇന്ത്യയുടെ സാഫ് കപ്പ് ഫൈനലിനു ശേഷം ജീക്സൺ സിങ് ഒരു പതാക കയ്യിലേന്തിയത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. മണിപ്പൂരിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാൻ ആണ് ജീക്സൺ ആ പതാക അണിഞ്ഞത് എന്ന് താരം മത്സര ശേഷം പറഞ്ഞു. ഇ എസ് പി എന്റെ റിപ്പോർട്ടറായ ശ്യാം വാസുദേവൻ ആണ് ജീക്സണുമായുള്ള സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ചത്.

“അത് എന്റെ മണിപ്പൂർ പതാകയാണ്. എന്താണ് മണിപ്പൂരിൽ നടക്കുന്നത് എന്ന് എല്ലാവരോടും പറയാൻ ആഗ്രഹിച്ചു. ഇന്ത്യയിലും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ജീവിക്കണം. കലാപങ്ങൾ അല്ല വേണ്ടത്. എനിക്ക് സമാധാനം വേണം.” ജീക്സൺ പറയുന്നു.

“ഇപ്പോൾ 2 മാസം കഴിഞ്ഞിട്ടും പോരാട്ടം തുടരുകയാണ്. എനിക്ക് അങ്ങനെയൊരു അവസ്ഥ ഇനിയും തുടരേണ്ട്. ഞാൻ ഇത് സർക്കാരിന്റെയും മറ്റുള്ളവരുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.” താരം തുടർന്നു.

എന്റെ കുടുംബം സുരക്ഷിതമാണ്, പക്ഷേ ഒരുപാട് കുടുംബങ്ങളുണ്ട് അവർ കഷ്ടത അനുഭവിക്കുന്നു. പലർക്കും വീടുകൾ നഷ്ടപ്പെട്ടു. കാര്യങ്ങൾ ഉടൻ ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.

മണിപ്പൂരിനെ നിലംപരിശാക്കി കേരളം, വിജയം 75 റണ്‍സിന്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരെ 75 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 149/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മണിപ്പൂരിന് 20 ഓവറില്‍ 74/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 4 വിക്കറ്റ് നേടിയ മിഥുന്‍ ആണ് കേരള നിരയില്‍ തിളങ്ങിയത്. തന്റെ നാലോവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്‍കിയ മിഥുന്‍ നാല് വിക്കറ്റ് വീഴ്ത്തി. മണിപ്പൂരിന് വേണ്ടി 27 റണ്‍സുമായി ഗാരിയാന്‍ബാം ജോണ്‍സണ്‍ സിംഗ് ടോപ് സ്കോറര്‍ ആയി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി 48 റണ്‍സ് നേടിയ സച്ചിന്‍ ബേബി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്ണു വിനോദ്(25), റോബിന്‍ ഉത്തപ്പ(29) എന്നിവരും റണ്‍സ് കണ്ടെത്തി. മണിപ്പൂര്‍ ബൗളര്‍മാരില്‍ തോമസ് സ്മിത്ത്, ബിശ്വോര്‍ജിത്ത് രാജേന്ദ്രോ എന്നിവര്‍ മൂന്നും ലാമാബം അജയ് സിംഗ് രണ്ട് വിക്കറ്റും നേടി.

83 റണ്‍സ് വിജയം സ്വന്തമാക്കി കേരളം

മണിപ്പൂരിനെതിരെ 83 റണ്‍സിന്റെ വിജയം നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നായകന്‍ സച്ചിന്‍ ബേബി പുറത്താകാതെ നേടിയ 75 റണ്‍സിന്റെ ബലത്തില്‍ 186/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മണിപ്പൂരിനു 20 ഓവറില്‍ നിന്ന് 103 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. മത്സരം വിജയിച്ചത് വഴി കേരളത്തിനു 4 പോയിന്റ് ലഭിയ്ക്കുകയും ചെയ്തു.

കേരളത്തിനായി സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നിധീഷ് എംഡി, രോഹന്‍ പ്രേം, മിഥുന്‍ എസ്, വിനൂപ് ഷീല മനോഹരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 28 പന്തില്‍ നിന്ന് പുറത്താകാതെ 40 റണ്‍സ് നേടിയ യശ്പാല്‍ സിംഗും 32 റണ്‍സ് നേടിയ മയാംഗ് രാഘവും ആണ് മണിപ്പൂര്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയ താരങ്ങള്‍.

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി സച്ചിന്‍ ബേബി, മണിപ്പൂരിനെതിരെ 186 റണ്‍സ് നേടി കേരളം

16 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും തകര്‍ച്ചയില്‍ നിന്ന് 186 റണ്‍സെന്ന വലിയ സ്കോര്‍ നേടി കേരളം. ഇന്ന് നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെയായിരുന്നു കേരളത്തിന്റെ വെടിക്കെട്ട് പ്രകടനം. സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിനു തുണയായത്. 46 പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്ന സച്ചിനു പിന്തുണയായി മുഹമ്മദ് അസ്ഹറുദ്ദീന്‍ 26 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്തായി.

വിഷ്ണു വിനോദ് 34 റണ്‍സും ഡാരില്‍ എസ് ഫെരാരിയോ 22 റണ്‍സും നേടി പുറത്തായി. രണ്ട് കേരള താരങ്ങള്‍ റണ്‍ഔട്ട് ആയപ്പോള്‍ മണിപ്പൂരിനായി ക്യാപ്റ്റന്‍ ഹോമേന്ദ്രോ രണ്ട് വിക്കറ്റ് നേടി.

ടോസ് കേരളത്തിനു, മണിപ്പൂരിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത്, സഞ്ജു സാംസണ്‍ ഇല്ല

മണിപ്പൂരിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് കേരളം. രഞ്ജി ട്രോഫിയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. കേരളത്തിനു വേണ്ടി ഡാരില്‍ എസ് ഫെരാരിയോ കളിക്കുന്നുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീനാണ് വിക്കറ്റ് കീപ്പറുടെ റോളില്‍. വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിഷ്ണു വിനോദാണ് ടീമിലെ മറ്റൊരു കീപ്പര്‍.

കേരളം: വിഷ്ണു വിനോദ്, അരുണ്‍ കാര്‍‍ത്തിക്, ഡാരില്‍ എസ് ഫെരാരിയോ, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, രോഹന്‍ പ്രേം, വിനൂപ ഷീല മനോഹരന്‍, നിധീഷ് എംഡി, മിഥുന്‍ എസ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍

മണിപ്പൂര്‍: ബിശ്വോര്‍ജിത്ത്, ഹോമേന്ദ്രോ, നര്‍സിംഗ് യാദവ്, കിഷന്‍, ഷാ, പ്രൊഫുല്ലമണി, മയാംഗ് രാഘവ്, അജയ് സിംഗ്, ഹൃതിക് കനോജിയ, യശ്പാല്‍ സിംഗ്, പ്രിയോജിത് കെ

പുതുച്ചേരിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്

പുതുച്ചേരിയ്ക്ക് വേണ്ടി രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്. ഇന്ന് മണിപ്പൂരിനെതിരെ പത്ത് വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിപ്പോള്‍ ആദ്യ ഇന്നിംഗ്സിലായിരുന്നു റൈഫിയുടെ മികച്ച പ്രകടനം. തന്റെ പന്ത്രണ്ടോവറില്‍ റൈഫി 4 വിക്കറ്റാണ് വീഴ്ത്തിയത്. ഒപ്പം പങ്കജ് സിംഗും നാല് വിക്കറ്റ് വീഴ്ത്തിയതോടെ മണിപ്പൂര്‍ 132 റണ്‍സിനു ഓള്‍ഔട്ട് ആയി.

238 റണ്‍സാണ് പുതുച്ചേരി തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ നേടിയത്. റൈഫി പൂജ്യത്തിനു പുറത്തായപ്പോള്‍ സായി കാര്‍ത്തിക്(55), സൈജു ടൈറ്റസ്(42), വിഗ്നേശ്വരന്‍ മാരിമുത്തു(37) എന്നിവര്‍ക്കൊപ്പം ഫാബിദ് അഹമ്മദ് 41 റണ്‍സ് നേടി തിളങ്ങി. തോക്ചോം കിഷന്‍ നാല് വിക്കറ്റും ബിശ്വോര്‍ജിത്ത് കോന്‍തൗജം മൂന്നും വിക്കറ്റ് നേടി മണിപ്പൂര്‍ നിരയില്‍ തിളങ്ങി.

രണ്ടാം ഇന്നിംഗ്സില്‍ മണിപ്പൂര്‍ 118 റണ്‍സിനു ഓള്‍ഔട്ട് ആയി. 52 റണ്‍സ് നേടിയ യശ്പാല്‍ സിംഗ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. പങ്കജ് സിംഗ് രണ്ടാം ഇന്നിംഗ്സിലും മൂന്ന് വിക്കറ്റ് നേടി തിളങ്ങി. റൈഫിയ്ക്കും ഫാബിദ് അഹമ്മദിനും ഓരോ വിക്കറ്റ് ലഭിച്ചു.

ലക്ഷ്യമായ 13 റണ്‍സ് 1.1 ഓവറില്‍ നേടി പുതുച്ചേരി 10 വിക്കറ്റ് വിജയം നേടി.

Exit mobile version