മണിപ്പൂരിനെ നിലംപരിശാക്കി കേരളം, വിജയം 75 റണ്‍സിന്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരെ 75 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 149/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മണിപ്പൂരിന് 20 ഓവറില്‍ 74/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 4 വിക്കറ്റ് നേടിയ മിഥുന്‍ ആണ് കേരള നിരയില്‍ തിളങ്ങിയത്. തന്റെ നാലോവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്‍കിയ മിഥുന്‍ നാല് വിക്കറ്റ് വീഴ്ത്തി. മണിപ്പൂരിന് വേണ്ടി 27 റണ്‍സുമായി ഗാരിയാന്‍ബാം ജോണ്‍സണ്‍ സിംഗ് ടോപ് സ്കോറര്‍ ആയി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി 48 റണ്‍സ് നേടിയ സച്ചിന്‍ ബേബി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്ണു വിനോദ്(25), റോബിന്‍ ഉത്തപ്പ(29) എന്നിവരും റണ്‍സ് കണ്ടെത്തി. മണിപ്പൂര്‍ ബൗളര്‍മാരില്‍ തോമസ് സ്മിത്ത്, ബിശ്വോര്‍ജിത്ത് രാജേന്ദ്രോ എന്നിവര്‍ മൂന്നും ലാമാബം അജയ് സിംഗ് രണ്ട് വിക്കറ്റും നേടി.

ലെഗ് സ്പിന്നുമായി മലയാളി താരം, ഐപിഎലില്‍ ഈ സീസണില്‍ രണ്ടാമത്തെ മലയാളിയ്ക്ക് അവസരം നല്‍കി രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ പരിക്ക് മൂലം കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി കളിച്ചില്ലെങ്കിലും ഇന്നും താരം മത്സരത്തിനില്ലെങ്കിലും മറ്റൊരു മലയാളി താരത്തിനു ഐപിഎലില്‍ അവസരം നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കേരളത്തിന്റെ താരം സുധേഷന്‍ മിഥുനിനാണ് ഇന്ന് റസ്സലിനും കൂട്ടര്‍ക്കുമെതിരെ പന്തെറിയുവാന്‍ രാജസ്ഥാന്‍ റോയല്‍സ് അവസരം നല്‍കിയിരിക്കുന്നത്.

ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഈ കായംകുളം സ്വദേശിയെ സ്വന്തമാക്കിയത്. കേരളത്തിനു വേണ്ടി രഞ്ജിയിലും മറ്റഉം നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള താരമാണ് ഈ വലംകൈയ്യന്‍ ലെഗ് ബ്രേക്ക് ബൗളര്‍. മികച്ച ഫീല്‍ഡര്‍ കൂടിയാണ് മിഥുന്‍.

Exit mobile version