ലെഗ് സ്പിന്നുമായി മലയാളി താരം, ഐപിഎലില്‍ ഈ സീസണില്‍ രണ്ടാമത്തെ മലയാളിയ്ക്ക് അവസരം നല്‍കി രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ പരിക്ക് മൂലം കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി കളിച്ചില്ലെങ്കിലും ഇന്നും താരം മത്സരത്തിനില്ലെങ്കിലും മറ്റൊരു മലയാളി താരത്തിനു ഐപിഎലില്‍ അവസരം നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കേരളത്തിന്റെ താരം സുധേഷന്‍ മിഥുനിനാണ് ഇന്ന് റസ്സലിനും കൂട്ടര്‍ക്കുമെതിരെ പന്തെറിയുവാന്‍ രാജസ്ഥാന്‍ റോയല്‍സ് അവസരം നല്‍കിയിരിക്കുന്നത്.

ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഈ കായംകുളം സ്വദേശിയെ സ്വന്തമാക്കിയത്. കേരളത്തിനു വേണ്ടി രഞ്ജിയിലും മറ്റഉം നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള താരമാണ് ഈ വലംകൈയ്യന്‍ ലെഗ് ബ്രേക്ക് ബൗളര്‍. മികച്ച ഫീല്‍ഡര്‍ കൂടിയാണ് മിഥുന്‍.

169 റണ്‍സ് ജയം നേടി കേരളം, എസ് മിഥുന് 6 വിക്കറ്റ്

എസ് മിഥുനിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ഹിമാചലിനെതിരെ 169 റണ്‍സ് വിജയം നേടി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ 65 റണ്‍സ് നേടി പുറത്താകാതിരുന്ന മിഥുന്‍ ഇരു ഇന്നിംഗ്സുകളിലായി 9 വിക്കറ്റാണ് നേടിയത്. ഹിമാചലിനെ രണ്ടാം ഇന്നിംഗ്സില്‍ 182 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളം ജയം നേടുമ്പോള്‍ 6 വിക്കറ്റും സ്വന്തമാക്കിയത് മിഥുനായിരുന്നു.

47 റണ്‍സ് നേടി അമിത് കുമാറും 41 റണ്‍സ് നേടിയ അങ്കുഷ് ബൈന്‍സിനുമൊപ്പം പുറത്താകാതെ 33 റണ്‍സുമായി നിന്ന ശ്രേഷ്ഠ് നിര്‍മോഹി എന്നിവര്‍ മാത്രമാണ് ഹിമാചല്‍ നിരയില്‍ റണ്‍സ് കണ്ടെത്താനായുള്ളു. 80/1 എന്ന നിലയില്‍ മിഥുന്‍ എറിഞ്ഞ 26ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെയാണ് ഹിമാചലിന്റെ തകര്‍ച്ച തുടങ്ങിയത്.

അങ്കുഷ് ബൈന്‍സ്, നിഖില്‍ ഖാണ്ട, സുമിത് വര്‍മ്മ എന്നിവരെയാണ് ആ ഓവറില്‍ മിഥുന്‍ പുറത്താക്കിയത്. പ്രവീണ്‍ താക്കൂര്‍, അങ്കിത് കൗശിക്, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരാണ് മിഥുന്റെ മറ്റു വിക്കറ്റുകള്‍. സച്ചിന്‍ ബേബി മൂന്ന് വിക്കറ്റും അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version