കേരളത്തിന് 9 വിക്കറ്റ് വിജയം, രോഹന്‍ കുന്നുമ്മലിന് ശതകം

ബിഹാറിനെതിരെ 9 വിക്കറ്റിന്റെ വിജയം നേടി കേരളം 201 റൺസിന് ബിഹാറിനെ എറിഞ്ഞിട്ട ശേഷം 24.4 ഓവറിൽ 205 റൺസാണ് കേരളം നേടിയത്. രോഹന്‍ കുന്നുമ്മലും രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 183 റൺസാണ് നേടിയത്.

രാഹുല്‍ 63 പന്തിൽ 83 റൺസ് നേടി പുറത്തായപ്പോള്‍ രോഹന്‍ 75 പന്തിൽ 107 റൺസ് നേടി പുറത്താകാതെ നിന്നു. 12 ഫോറും 4 സിക്സും ആണ് രോഹന്‍ നേടിയതെങ്കില്‍ രാഹുല്‍ 9 ഫോറും 3 സിക്സും നേടി.

സച്ചിൻ ബേബിയുടെ വിക്കറ്റിന് ശേഷം കേരളത്തിന്റെ താളം തെറ്റി

മധ്യ പ്രദേശിന്റെ കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ കേരളത്തിന് ക്വാര്‍ട്ടര്‍ കടക്കാനാകില്ല. ഒരു ഘട്ടത്തിൽ 369/2 എന്ന നിലയിൽ നിന്ന് സച്ചിന്‍ ബേബിയെ നഷ്ടമായപ്പോള്‍ കേരളം അതു വരെ കോഷ്വന്റിൽ കേരളം മുന്നിലായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റ് വീണതോടെ കേരളം 9 റൺസിന് പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ടത്.

മൂന്ന് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ കേരളം 378 റൺസായിരുന്നു നേടേണ്ടിയിരുന്നത്. 114 റൺസ് നേടിയ സച്ചിൻ പുറത്തായി അധികം വൈകാതെ രാഹുലും പുറത്തായതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ യോഗ്യത ഇല്ലാതായി. 136 റൺസാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.

369/2 എന്ന നിലയിൽ നിന്ന് 382/6 എന്ന നിലയിലേക്ക് കേരളം വീണതോടെ കാര്യങ്ങള്‍ കൂടുതൽ പ്രശ്നത്തിലായി. 153 ഓവറിൽ കേരളം 432/9 എന്ന നിലയിലെത്തിയപ്പോള്‍ മത്സരം അവസാനിക്കുകയായിരുന്നു. മധ്യ പ്രദേശിന്റെ സ്കോറിന് 153 റൺസ് അകലെ വരെ എത്തുവാന്‍ കേരളത്തിന് സാധിച്ചിരുന്നു.

ആദ്യ ഇന്നിംഗ്സ് അവസാനിക്കാതെ മത്സരം സമനിലയിൽ അവസാനിച്ചുവെന്നാണ് സ്കോര്‍ കാര്‍ഡിൽ സൂചിപ്പിച്ചിരിക്കുന്നത്.

സെഞ്ച്വറി തികച്ച് രാഹുൽ, സച്ചിന്‍ ബേബിയ്ക്ക് അര്‍ദ്ധ ശതകം

മധ്യ പ്രദേശിന്റെ പടുകൂറ്റന്‍ സ്കോര്‍ ആയി 585/9 എന്ന സ്കോര്‍ പിന്തുടരുന്ന കേരളം 104 ഓവര്‍ പിന്നിടുമ്പോള്‍ 296/2 എന്ന നിലയിൽ. 111 റൺസുമായി രാഹുൽ പുരാത്തിയും 65 റൺസ് നേടി സച്ചിന്‍ ബേബിയുമാണ് ക്രീസിൽ.

മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 103 റൺസ് കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്.

രാഹുലിനും ശതകം, രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ കേരളത്തിന് 158 റൺസ് ലീഡ്

രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച ലീഡ്. മേഘാലയയ്ക്കെതിരെ ഇന്ന് രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം 306/2 എന്ന നിലയിലാണ്. ടീമിന് 158 റൺസിന്റെ ലീഡാണ് കൈവശമുള്ളത്.

133 റൺസുമായി രാഹുൽ പുരാത്തിയും 52 റൺസ് നേടി സച്ചിൻ ബേബിയുമാണ് ക്രീസിലുള്ളത്. 10 റൺസ് നേടിയ ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് നഷ്ടമായത്.

ഉത്തപ്പയ്ക്ക് ശതകം, രാഹുലിന്റെ മികച്ച ഇന്നിംഗ്സ്, കേരളം കുതിയ്ക്കുന്നു

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യ ദിനത്തില്‍ കരുത്താര്‍ന്ന പ്രകടനവുമായി കേരളം. ടോസ് നേടി തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 276/3 എന്ന നിലയിലാണ്. 102 റണ്‍സുമായി റോബിന്‍ ഉത്തപ്പ അവസാന ഓവറില്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. 36 റണ്‍സ് നേടി സച്ചിന്‍ ബേബിയാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സ് ആണ് നേടിയത്.

97 റണ്‍സില്‍ പുറത്തായ രാഹുല്‍ പിയും 32 റണ്‍സ് നേടിയ ജലജ് സക്സേനയുടെ വിക്കറ്റുമാണ് കേരളത്തിന് നഷ്ടമായത്. ഡല്‍ഹിയ്ക്കായി വികാസ് മിശ്രയും തേജസ് ബരോക്കയും ഓരോ വിക്കറ്റ് നേടി.

രാഹുലിന് ശതകം നഷ്ടം, ഡല്‍ഹിയ്ക്കെതിരെ മികച്ച നിലയില്‍ കേരളം

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കതിരെ മികച്ച നിലയില്‍ കേരളം മുന്നേറുന്നു. ഒന്നാം ദിവസം 79 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 235/2 എന്ന നിലയിലാണ് നില്‍ക്കുന്നത്. തുമ്പ സെെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

രാഹുല്‍ പിയും ജലജ് സക്സേനയും കൂടി കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 32 റണ്‍സ് നേടിയ ജലജ് സക്സേനയെ കേരളത്തിന് നഷ്ടമായി.

പിന്നീട് രാഹുലും റോബിന്‍ ഉത്തപ്പയും കൂടി 118 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി കേരളത്തിനെ ശക്തമായ നിലയിലേക്ക് എത്തിച്ചു. എന്നാല്‍ തന്റെ ശതകത്തിന് മൂന്ന് റണ്‍സ് അകലെ രാഹുല്‍ പുറത്തായി. 97 റണ്‍സ് നേടിയ താരം പുറത്തായ ശേഷം സച്ചിന്‍ ബേബിയ്ക്കൊപ്പം റോബിന്‍ ഉത്തപ്പ കേരളത്തിന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. റോബിന്‍ 73 റണ്‍സും സച്ചിന്‍ ബേബി 25 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ശതകം, ആന്ധ്രയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെ വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 230/6 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 39.4 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. 89 പന്തില്‍ 139 റണ്‍സ് നേടിയ വിഷ്ണു വിനോദിന്റെ ഇന്നിംഗ്സാണ് കേരളത്തിന് തുണയായത്. ഒരു റണ്‍സ് നേടിയപ്പോളേക്കും രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം കേരളത്തെ വിഷ്ണു വിനോദും സച്ചിന്‍ ബേബിയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 79 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 19 റണ്‍സ് നേടിയ സച്ചിന്‍ ബേബി പുറത്തായെങ്കിലും വിഷ്ണു വിനോദ് തന്റെ സ്ഫോടനാത്മകമായ ബാറ്റിംഗ് തുടര്‍ന്നു.

13 ബൗണ്ടറിയും 9 സിക്സും അടക്കമായിരുന്നു വിനോദിന്റെ 139 റണ്‍സ്. റോബിന്‍ ഉത്തപ്പ(1), സഞ്ജു സാംസണ്‍(0) എന്നിവര്‍ക്ക് പുറമെ വിഷ്ണുവിന്റെ വിക്കറ്റും നേടിയതും ഗിരിനാഥ് റെഡ്ഢിയായിരുന്നു. ജലജ് സക്സേന(46*)യ്ക്കൊപ്പം 110 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ ശേഷമാണ് വിഷ്ണു പുറത്തായത്. പിന്നീട് സക്സേനയ്ക്ക് കൂട്ടായി 27 റണ്‍സുമായി രാഹുല്‍ പൊന്നന്‍ ക്രീസില്‍ വിജയ സമയത്തുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയ്ക്ക് വേണ്ടി 58 റണ്‍സുമായി റിക്കി ഭുയി ടോപ് സ്കോറര്‍ ആയപ്പോള്‍ കിരണ്‍ റാവു(38), സുമന്ത്(31), ധര്‍മ്മ നരേന്‍(30), അശ്വിന്‍ ഹെബ്ബാര്‍(31) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. കേരളത്തിനായി ബേസില്‍ തമ്പിയും മിഥുനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേനയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. 6 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് ആന്ധ്ര നേടിയത്.

ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ അവസാന ദിവസമാണ് കേരളം ക്വാര്‍ട്ടറിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്നത്.

വിജയത്തിനു ശ്രമിയ്ക്കാനായി തങ്ങളുടെ മൂന്നാം ദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു വിജയത്തിനായി ശ്രമിക്കുവാന്‍ ഒരു ദിവസം മുഴുവന്‍ ലഭിച്ചത്. വിജയിച്ചിരുന്നുവെങ്കില്‍ ഹിമാച്ചലിനും ക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളതിനാലാണ് ഹിമാച്ചല്‍ ഡിക്ലറേഷന് മുതിര്‍ന്നത്.

എന്നാല്‍ വിനൂപ് മനോഹരനും(96) സച്ചിന്‍ ബേബിയും(92) സഞ്ജു സാംസണും(61*) അടങ്ങുന്ന താരങ്ങളുടെ പ്രകടനത്തിലാണ് കേരളം അവസാനം ദിവസം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍ തുല്യ സാധ്യതയുമായാണ് ഹിമാച്ചല്‍ പ്രദേശും അവസാന ദിവസം കളത്തിലിറങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ ലീഡ് കൈവിട്ടുവെങ്കിലും രാഹുലും സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയിരുന്നു. രാഹുല്‍ 127 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 40 റണ്‍സും സഞ്ജു സാസംണ്‍ 50 റണ്‍സും നേടി. 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. നേരത്തെ ഹിമാച്ചലിനെ 297 റണ്‍സില്‍ ഒതുക്കുവാന്‍ സഹായിച്ചത് നിധീഷ് എംഡിയുടെ 6 വിക്കറ്റ് നേട്ടമാണ്.

രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ ഹിമാച്ചല്‍ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും സിജോമോന്‍ ജോസഫിന്റെ ബൗളിംഗില്‍ കേരളം തിരികെ മത്സരത്തിലേക്ക് വരികയായിരുന്നു. സിജോ നാല് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

ലീഡ് വഴങ്ങി കേരളം, 286 റണ്‍സിനു ഓള്‍ഔട്ട്

ഹിമാച്ചല്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. തലേ ദിവസത്തെ സ്കോറായ 219/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു സ്കോര്‍ 268ല്‍ നില്‍ക്കെ സഞ്ജു സാംസണെ നഷ്ടമായി. അര്‍പിത് ഗുലേരിയയുടെ ബൗളിംഗിനു മുന്നില്‍ പിന്നീട് കേരളം തകരുന്ന കാഴ്ചയാണ് കാണുവാനായത്. 268/5 എന്ന നിലയില്‍ നിന്ന് 268/3 എന്ന നിലയിലേക്ക് ഓവറുകളുടെ വ്യത്യാസത്തില്‍ കേരളം തകര്‍ന്നടിയുകയായിരുന്നു. സഞ്ജു 50 റണ്‍സ് നേടി പുറത്തായപ്പോള്‍ ഋഷി ധവാന്‍ 127 റണ്‍സ് നേടിയ രാഹുലിനെ പുറത്താക്കി.

11 റണ്‍സ് അകലെ 286 റണ്‍സിനു കേരളം ഓള്‍ഔട്ട് ആവുകയായിരുന്നു. ബേസില് തമ്പി 14 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍പിത് ഗുലേരിയ 5 വിക്കറ്റും ഋഷി ധവാന്‍ മൂന്ന് വിക്കറ്റും നേടി ഹിമാച്ചല്‍ ബൗളര്‍മാരില്‍ തിളങ്ങി. ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഹിമാച്ചല്‍ വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സ് നേടിയിട്ടുണ്ട്. അങ്കുഷ് ബൈന്‍സ് 9 റണ്‍സും പ്രശാന്ത് ചോപ്ര 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

നിര്‍ണ്ണായകമായ കന്നി ശതകവുമായി രാഹുല്‍, ഒപ്പം പിന്തുണയുമായി സഞ്ജു

ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. തകര്‍ച്ചയില്‍ ഒരു വശത്ത് നിന്ന് പൊരുതിയ ഓപ്പണര്‍ രാഹുലിന്റെ മികവില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 219/5 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 146/5 എന്ന നിലയിലേക്ക് വീണ കേരളത്തെ ആറാം വിക്കറ്റില്‍ 73 റണ്‍സ് നേടി രാഹുലും സഞ്ജു സാംസണും കൂടിയാണ് രക്ഷപ്പെടുത്തിയത്.

രാഹുല്‍ കന്നി ശതകം നേടിയപ്പോള്‍ സഞ്ജു 32 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 103 റണ്‍സാണ് രാഹുലിന്റെ നേട്ടം. 40 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു പ്രധാന സ്കോറര്‍. ഹിമാച്ചലിനു വേണ്ടി അര്‍പിത് ഗുലേരിയ 2 വിക്കറ്റ് നേടി.

നേരത്തെ ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 297 റണ്‍സില്‍ അവസാനിച്ചിരുന്നു. അങ്കിത് കല്‍സി 101 റണ്‍സ് നേടി പുറത്തായപ്പോള്‍ നിധീഷ് എംഡി കേരളത്തിനായി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് വാര്യറും ബേസില്‍ തമ്പിയും രണ്ട് വീതം വിക്കറ്റ് നേടി.

അരങ്ങേറ്റം ഉഷാറാക്കുവാന്‍ കഴിയാതെ വത്സല്‍, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച, രാഹുലിനു അര്‍ദ്ധ ശതകം

ഡല്‍ഹിയ്ക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കരകയറി കേരളം. 17/2 എന്ന നിലയിലായിരുന്ന കേരളത്തെ രാഹുല്‍ പിയും സഞ്ജു സാംസണും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. എന്നാല്‍ ലഞ്ചിനോട് തൊട്ടടുത്ത് സഞ്ജുവിനെ(24) നഷ്ടമായത് കേരളത്തിനു തിരിച്ചടിയായി. രാഹുലിനൊപ്പം 61 റണ്‍സ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത് ശേഷമാണ് സഞ്ജുവിന്റെ മടക്കം. നാല് പന്തുകള്‍ക്ക് ശേഷം ശിവം ശര്‍മ്മ അതേ ഓവറില്‍ സച്ചിന്‍ ബേബിയെ പൂജ്യത്തിനു പുറത്താക്കിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. 78/2 എന്ന നിലയില്‍ നിന്ന് 78/4 എന്ന നിലയിലേക്ക് കേരളം വീഴുകയായിരുന്നു.

50 റണ്‍സുമായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ ശതകം നേടി നില്‍ക്കുന്ന രാഹുലും വിഷ്ണു വിനോദുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 109/4 എന്ന നിലയിലാണ്.

മധ്യ പ്രദേശിനെതിരെയും തമിഴ്നാടിനെതിരെയും തോല്‍വിയേറ്റു വാങ്ങിയ കേരളം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ലൈനപ്പ് അടിമുടി മാറ്റിയെത്തിയ കേരളത്തിനു വേണ്ടി ഓപ്പണിംഗ് സ്ഥാനത്തിറങ്ങിയ വിഎ ജഗദീഷ് പൂജ്യത്തിനു രണ്ടാം ഓവറില്‍ തന്നെ പുറത്തായി. തന്റെ രഞ്ജി അരങ്ങേറ്റം നടത്തിയ വത്സല്‍ ഗോവിന്ദിനും കാര്യമായി ഒന്നും ചെയ്യാനാകാതെയായപ്പോള്‍ കേരളം പ്രതിരോധത്തിലായി.

പിന്നീട് സഞ്ജുവും രാഹുലും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചതെങ്കിലും മൂന്നാം വിക്കറ്റ് വീണത് കേരളത്തിന്റെ മത്സരത്തിലെ ആനുകൂല്യം നഷ്ടമാക്കി. ഡല്‍ഹിയ്ക്കായി ശിവം ശര്‍മ്മ രണ്ട് വിക്കറ്റും ആകാശ് സുധന്‍, വികാസ് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അവശേഷിക്കുന്നത് ഒരു വിക്കറ്റ്, 117 റണ്‍സ് പിന്നിലായി കേരളം, അര്‍ദ്ധ ശതകം നേടി രാഹുല്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം. തമിഴ്നാടിനെ 268 റണ്‍സിനു പുറത്താക്കിയ ശേഷം കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 151/9 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍. 28 റണ്‍സുമായി സിജോമോന്‍ ജോസഫും റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യറുമാണ് ക്രീസില്‍.. രോഹന്‍ പ്രേമിനു പകരം ടീമിലെത്തിയ രാഹുല്‍ പി നേടിയ അര്‍ദ്ധ ശതകം മാത്രമാണ് എടുത്ത് പറയാവുന്ന ബാറ്റിംഗ് പ്രകടനം. കഴിഞ്ഞ മത്സരത്തിലെ താരങ്ങളായ സച്ചിന്‍ ബേബിയും(1) വിഷ്ണു വിനോദും(0) എളുപ്പത്തില്‍ പുറത്താകുകയായിരുന്നു.

ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക്(22), അക്ഷയ് ചന്ദ്രന്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. തമിഴ്നാടിനു വേണ്ടി നടരാജനും രാഹില്‍ ഷായും മൂന്ന് വീതം വിക്കറ്റും സായി കിഷോര്‍ രണ്ട് വിക്കറ്റും നേടി.

Exit mobile version