അതിവേഗം!!! ബഹുദൂരം!!! ജോസ് ബട്‍ലര്‍

ഐപിഎലില്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായി ജോസ് ബട്‍ലര്‍ മാറിയിട്ട് ഏതാനും മത്സരങ്ങളായി. ഇന്ന് താരം ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 116 റൺസ് കൂടി ആയതോടെ താരം മറ്റുള്ള താരങ്ങളിൽ നിന്ന് വളരെ അധികം മുന്നിലെത്തിക്കഴിഞ്ഞിട്ടുണ്ട്.

491 റൺസ് നേടിയിട്ടുള്ള ജോസ് ഏഴ് മത്സരങ്ങളിൽ മൂന്ന് ശതകങ്ങള്‍ ഇതുവരെ നേടിക്കഴിഞ്ഞു. 41 ഫോറും 32 സിക്സുമാണ് താരം ഈ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് നേടിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 265 റൺസ് നേടിയ കെഎൽ രാഹുലും ഇത്രയും മത്സരങ്ങളിൽ നിന്ന് 254 റൺസ് നേടിയ പൃഥ്വി ഷായും 250 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയും എല്ലാം ജോസ് ബട്‍ലറിനെക്കാള്‍ ബഹുദൂരം പിന്നിലായാണ് സ്ഥിതിചെയ്യുന്നത്.

ഒരു സീസണിൽ ഏറ്റവും അധികം റൺസ് നേടിയ താരമെന്ന ബഹുമതി ജോസ് ബട്ലര്‍ക്ക് സ്വന്തമാക്കാനാകുമോ എന്ന കാത്തിരിപ്പാവും ഇനിയുള്ള മത്സരങ്ങളിൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

റുതുരാജ്, ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഐപിഎൽ ഫൈനലില്‍ നേടിയ 32 റൺസ് നേടിയ ഓറഞ്ച് ക്യാപിനൊപ്പം ഐപിഎലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി മാറി. ഫാഫ് ഡു പ്ലെസി ഒരു ഘട്ടത്തിൽ താരത്തിൽ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുക്കുമെന്ന് തോന്നിച്ചുവെങ്കിലും താരം 633 റൺസ് വരെ മാത്രമേ എത്തിയുള്ളു. ഫാഫ് ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്തായപ്പോള്‍ താരം 59 പന്തിൽ 86 റൺസാണ് നേടിയത്.

പഞ്ചാബ് കിംഗ്സ് നായകന്‍ രാഹുല്‍ ആണ് മൂന്നാം സ്ഥാനത്ത്. 13 ഇന്നിംഗ്സിൽ നിന്ന് 626 റൺസാണ് രാഹുല്‍ നേടിയത്. പ്ലേ ഓഫ് യോഗ്യത നേടുവാന്‍ താരത്തിന്റെ ടീമിന് സാധിച്ചില്ല. അതേ സമയം ഫൈനല്‍ കളിച്ച ചെന്നൈ താരം റുതുരാജ 16 ഇന്നിംഗ്സിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ആര്‍ക്കും മറികടക്കാനാകാതെ ഡേവിഡ് വാര്‍ണര്‍

ഐപിഎലില്‍ താന്‍ 12 മത്സരങ്ങള്‍ക്ക് ശേഷം മടങ്ങുമ്പോളേക്കും റണ്‍ മല സൃഷ്ടിച്ചാണ് ഡേവിഡ് വാര്‍ണര്‍ ടീമില്‍ നിന്ന് യാത്ര പറഞ്ഞത്. ഓറഞ്ച് ക്യാപ് തന്നില്‍ നിന്ന് തട്ടിയെടുക്കണമെങ്കില്‍ ഈ റണ്‍ മലയെന്ന കടമ്പ കടന്ന് എടുക്കുവാന്‍ മറ്റു താരങ്ങള്‍ക്കായി നല്‍കിയ വെല്ലുവിളിയുടെ ഏഴയലത്ത് എത്തുവാന്‍ ആര്‍ക്കും സാധിച്ചില്ല. രണ്ടാം സ്ഥാനത്തുള്ള കെഎല്‍ രാഹുല്‍ 593 റണ്‍സ് നേടിയെങ്കിലും പ്ലേ ഓഫില്‍ രാഹുലിന്റെ ടീം കടക്കാതിരുന്നതിനാല്‍ ആ സാധ്യതകളും അടഞ്ഞു.

692 റണ്‍സ് നേടിയ വാര്‍ണറെ മറികടക്കുവാന്‍ പിന്നീടുള്ള സാധ്യത ക്വിന്റണ്‍ ഡി കോക്കിനായിരുന്നു. എന്നാല്‍ ആദ്യ ക്വാളിഫയറിലും ഫൈനലിലും താരത്തിനു വലിയൊരു ഇന്നിംഗ്സ് പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ 529 റണ്‍സില്‍ താരത്തിന്റെ റണ്‍ വേട്ട അവസാനിക്കുകയും ഐപിഎല്‍ 2019ന്റെ ഓറഞ്ച് ക്യാപ്പിനു ഉടമയായി ഡേവിഡ് വാര്‍ണര്‍ മാറുകയും ചെയ്യുകയായിരുന്നു.

വാര്‍ണറുടെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ആ പുരസ്കാരം സ്വീകരിച്ചത്. റെക്കോര്‍ഡ് ചെയ്ത് വീഡിയോയില്‍ ഓറഞ്ച് ക്യാപ് നേടാനായത് വളരെ വലിയ ബഹുമതിയാണെന്ന് വാര്‍ണര്‍ അറിയിച്ചു. ബാറ്റ്സ്മാന്മാര്‍ ഇത്തരം അവാര്‍ഡുകള്‍ക്കായി അല്ല കളിയ്ക്കാനെത്തുന്നത്, ജയത്തിനായി വേണ്ടിയാണ് അവര്‍ കളത്തിലിറങ്ങുന്നതെന്നും വാര്‍ണര്‍ പറഞ്ഞു. മികച്ച വിക്കറ്റുകള്‍ സൃഷ്ടിച്ച ഹൈദ്രാബാദിലെ ക്യുറേറ്റര്‍മാര്‍ക്ക് വാര്‍ണര്‍ പ്രത്യേക നന്ദി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ലീഗില്‍ മികച്ച കാണികള്‍ക്ക് മുന്നില്‍ കളിയ്ക്കുവാനാകുന്നത് ഏറ്റവും വലിയ കാര്യമാണെന്നും വാര്‍ണര്‍ തന്റെ വീഡിയോയില്‍ അറിയിച്ചു.

മാറി മറിഞ്ഞ് ഓറഞ്ച് ക്യാപ്, വാര്‍ണറില്‍ നിന്ന് റസ്സലിലേക്ക്

ദിവസങ്ങളുടെയും മണിക്കൂറുകളുടെയും നിമിഷങ്ങളുടെയും വ്യത്യാസത്തിലാണ് ഈ സീസണ്‍ ഐപിഎലിന്റെ തുടക്കത്തില്‍ ഓറഞ്ച് ക്യാപ് അവകാശികള്‍ മാറി മറിഞ്ഞത്. ആദ്യം അത് സ്വന്തമാക്കിയത് ഋഷഭ് പന്താണെങ്കില്‍ തൊട്ടു പുറകെ അതിന്റെ അവകാശിയായി നിതീഷ് റാണ വന്നു. ഐപിഎലിലെ ഈ സീസണിലെ ആദ്യ ശതകം നേടി സഞ്ജു സാംസണ്‍ റാണയെ ഒരു റണ്ണിനു പിന്തള്ളി ക്യാപ് സ്വന്തമാക്കി ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ വെടിക്കെട്ടുമായി ഡേവിഡ് വാര്‍ണര്‍ അത് സ്വന്തമാക്കി. വാര്‍ണറില്‍ നിന്ന് ഇപ്പോള്‍ റസ്സലിന്റെ പക്കലെത്തി നില്‍ക്കുന്നു ഓറഞ്ച് ക്യാപ്.

ഇന്ന് തന്റെ 28 പന്ത് 62 റണ്‍സ് പ്രകടനത്തിലൂടെ റസ്സല്‍ 159 റണ്‍സുമായാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുന്നത്. ഡേവിഡ് വാര്‍ണറുടെ 154 റണ്‍സിനെക്കാള്‍ 5 റണ്‍സ് അധികം. മൂന്നാം സ്ഥാനത്തുള്ളത് ക്രിസ് ഗെയിലാണ്. ഗെയില്‍ 139 റണ്‍സുമായി നില്‍ക്കുമ്പോള്‍ സഞ്ജു സാംസണ്‍ 132 റണ്‍സുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. നിതീഷ് റാണയും അത്രയും തന്നെ റണ്‍സാണ് നേടിയിട്ടുള്ളത്.

ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസണ്‍, വെല്ലുവിളിയുമായി വാര്‍ണറുടെ ബാറ്റിംഗ്

തന്റെ 55 പന്ത് 102 റണ്‍സ് തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ സഞ്ജു സാംസണ് ഓറഞ്ച് ക്യാപ് സ്വന്തം. നിതീഷ് റാണ് സ്വന്തമാക്കി വെച്ചിരുന്ന നേട്ടം ഒരു റണ്‍സ് വ്യത്യാസത്തിലാണ് സഞ്ജു സാംസണ്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 30 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ ഐപിഎലിലെ 12ാം സീസണിലെ ആദ്യ ശതകം നേടി 132 റണ്‍സോടെ നേട്ടം സ്വന്തമാക്കിയത്.

131 റണ്‍സുമായി നിതീഷ് റാണ് സഞ്ജുവിന്റെ തൊട്ടുപുറകില്‍ തന്നെ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നിലകൊള്ളുന്നുണ്ട്. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റ് ചെയ്യുന്ന ശൈലി പരിശോധിച്ചാല്‍ സഞ്ജുവിനു അധിക സമയം ഓറഞ്ച് ക്യാപ് നിലനിര്‍ത്തുവാന്‍ സാധിച്ചേക്കില്ല.

Exit mobile version