ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ അവസാന ദിവസമാണ് കേരളം ക്വാര്‍ട്ടറിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്നത്.

വിജയത്തിനു ശ്രമിയ്ക്കാനായി തങ്ങളുടെ മൂന്നാം ദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു വിജയത്തിനായി ശ്രമിക്കുവാന്‍ ഒരു ദിവസം മുഴുവന്‍ ലഭിച്ചത്. വിജയിച്ചിരുന്നുവെങ്കില്‍ ഹിമാച്ചലിനും ക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളതിനാലാണ് ഹിമാച്ചല്‍ ഡിക്ലറേഷന് മുതിര്‍ന്നത്.

എന്നാല്‍ വിനൂപ് മനോഹരനും(96) സച്ചിന്‍ ബേബിയും(92) സഞ്ജു സാംസണും(61*) അടങ്ങുന്ന താരങ്ങളുടെ പ്രകടനത്തിലാണ് കേരളം അവസാനം ദിവസം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍ തുല്യ സാധ്യതയുമായാണ് ഹിമാച്ചല്‍ പ്രദേശും അവസാന ദിവസം കളത്തിലിറങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ ലീഡ് കൈവിട്ടുവെങ്കിലും രാഹുലും സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയിരുന്നു. രാഹുല്‍ 127 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 40 റണ്‍സും സഞ്ജു സാസംണ്‍ 50 റണ്‍സും നേടി. 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. നേരത്തെ ഹിമാച്ചലിനെ 297 റണ്‍സില്‍ ഒതുക്കുവാന്‍ സഹായിച്ചത് നിധീഷ് എംഡിയുടെ 6 വിക്കറ്റ് നേട്ടമാണ്.

രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ ഹിമാച്ചല്‍ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും സിജോമോന്‍ ജോസഫിന്റെ ബൗളിംഗില്‍ കേരളം തിരികെ മത്സരത്തിലേക്ക് വരികയായിരുന്നു. സിജോ നാല് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

ശതകം നഷ്ടമായി വിനൂപ്, പൂജ്യത്തിനു പുറത്തായി അസ്ഹറുദ്ദീന്, കേരളത്തിനു ജയം കൈയ്യകലത്തില്‍

കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ ടീമിലെ സീനിയര്‍ താരങ്ങളായ സഞ്ജുവിന്റെയും സച്ചിന്‍ ബേബിയുടെയും കൈകളില്‍. ഹിമാച്ചലിന്റെ 297 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 138/2 എന്നി നിലയിലായിരുന്നു. അവിടെ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച സച്ചിന്‍ ബേബിയും വിനൂപ് മനോഹരനും കേരളത്തെ മുന്നോട്ട് നയിച്ചുവെങ്കിലും ശതകത്തിനു 4 റണ്‍സ് അകലെ വിനൂപ് പുറത്തായി. 96 റണ്‍സ് നേടിയ വിനൂപിനെ ഡാഗര്‍ ആണ് പുറത്താക്കിയത്. അടുത്ത ഓവറില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ കേരളം 206/2 എന്ന നിലയില്‍ നിന്ന് 207/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

എന്നാല്‍ സഞ്ജു സാംസണും സച്ചിന്‍ ബേബിയും കൂടി കേരളത്തെ വിജയത്തിലേക്ക് നയിക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍ നിലകൊള്ളുന്നത്. 58 ഓവറില്‍ നിന്ന് 245 റണ്‍സ് നേടിയ കേരളത്തിനു വിജയിക്കുവാന്‍ 52 റണ്‍സ് കൂടി നേടണം. 72 റണ്‍സുമായി സച്ചിന്‍ ബേബിയും 27 റണ്‍സ് നേടി സഞ്ജു സാംസണുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ജയം ലക്ഷ്യമാക്കി കേരളം, 8 വിക്കറ്റ് കൈവശം, നേടേണ്ടത് 159 റണ്‍സ്

തലേദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ കേരളത്തിനു വിജയിക്കുവാന്‍ 297 റണ്‍സ്. വിജയം ലക്ഷ്യമാക്കി കേരളം മികച്ച രീതിയില്‍ മുന്നേറി അവസാന ദിവസം ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ 138/2 എന്ന നിലയിലാണ്. 67 റണ്‍സുമായി നില്‍ക്കുന്ന വിനൂപ് മനോഹരനും 22 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 14 റണ്‍സ് നേടി രാഹുലും 23 റണ്‍സ് നേടിയ സിജോമോന്‍ ജോസഫിന്റെയും വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.

സീസണില്‍ തകര്‍ച്ചയ്ക്ക് പേരുകേട്ട കേരളത്തിന്റെ ബാറ്റിംഗിനെ വിശ്വസിക്കാനാകില്ലെങ്കിലും കേരളം ജയത്തിനായി തന്നെയാണ് ബാറ്റ് വീശുന്നത്. നാലിനു മുകളില്‍ റണ്‍റേറ്റോടു കൂടിയാണ് കേരള ഇന്നിംഗ്സ് മുന്നോട്ട് പോകുന്നത്. എന്നാല്‍ പലപ്പോളും കാണുന്ന പോലെ മികച്ച നിലയില്‍ നിന്ന് തകര്‍ന്നടിയുന്നതാണ് കേരളത്തിന്റെ ഈ സീസണിലെ ബാറ്റിംഗ് പരാജയത്തിന്റെ ഉദാഹരണം.

ആദ്യ ഇന്നിംഗ്സിലും ലീഡ് നേടാവുന്ന നിലയില്‍ നിന്നാണ് കേരളം ഓള്‍ഔട്ട് ആവുന്നത്. സീസണില്‍ പല മത്സരങ്ങളിലും സമാനമായ സ്ഥിതിയില്‍ മത്സരം കേരളം കൈവിട്ടിട്ടുണ്ട്.

കേരളത്തെ സുരക്ഷിത തീരങ്ങളിലേക്ക് നയിച്ച് വിനൂപും ജലജും, അവസാന ഓവറില്‍ ജലജ് പുറത്ത്, അപരാജിതനായി വിനൂപ്

155/6 എന്ന നിലയില്‍ നിന്ന് കേരളത്തെ തിരികെ മത്സരത്തിലേക്ക് എത്തിച്ച കൂട്ടുകെട്ടായിരുന്നു ജലജ് സക്സേനയുടെയും വിനൂപ് മനോഹരന്റെയും. കേരളം കരകയറി 136 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടി ആദ്യ ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നീങ്ങഉമെന്ന് കരുതിയ നിമിഷത്തിലാണ് 68 റണ്‍സ് നേടിയ ജലജ് സക്സേനയെ ശിവം ശര്‍മ്മ പുറത്താക്കിയത്. ഇന്നിംഗ്സിലെ തന്റെ നാലാം വിക്കറ്റ് ശുഭം നേടിയതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 291 റണ്‍സാണ് കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്.

വിനൂപ് മനോഹരന്‍ 77 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു. പകുതി വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ 109 റണ്‍സ് മാത്രം നേടിയ കേരളത്തിനെ ഓപ്പണര്‍ രാഹുല്‍ പുരാത്തി(77) സഞ്ജു സാംസണ്‍(24) വിഷ്ണു വിനോദ്(24) എന്നിവര്‍ക്കൊപ്പം നേടിയ കൂട്ടുകെട്ടാണ് ആദ്യ ഘട്ടത്തില്‍ മുന്നോട്ട് നയിച്ചത്. രാഹുലിനെയും ശിവം ശര്‍മ്മ തന്നെയാണ് പുറത്താക്കിയത്. പിന്നീടാണ് കേരളം കണ്ട മികച്ച രക്ഷാപ്രവര്‍ത്തനവുമായി വിനൂപും ജലജ് സക്സേനയും രംഗത്തെത്തിയത്.

Exit mobile version