രണ്ടിൽ രണ്ട് വിജയം, സിക്സര്‍ വെടിക്കെട്ടുമായി നജീബുള്ള സദ്രാന്‍, അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 4ലേക്ക്

ബംഗ്ലാദേശിനെതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിലെ വിജയത്തിലൂടെ തങ്ങളുടെ രണ്ടാം വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് ബംഗ്ലാദേശിനെ 127/7 എന്ന സ്കോറിലൊതുക്കിയ ശേഷം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്റെ വിജയം.

പവര്‍പ്ലേയിൽ ബംഗ്ലാദേശിന് മത്സരത്തിൽ പിടിമുറുക്കാനായെങ്കിലും നജീബുള്ള സദ്രാന്‍ 17 പന്തിൽ 43 റൺസ് നേടിയാണ് വിജയം അനായാസമാക്കിയത്. ഇബ്രാഹിം സദ്രാന്‍ നജീബുള്ളയ്ക്കൊപ്പം പുറത്താകാതെ 42 റൺസ് നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

4.1 ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 15 റൺസ് മാത്രമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. രണ്ടാം വിക്കറ്റിൽ 30 റൺസ് നേടിയെങ്കിലും ഹസ്രത്തുള്ള സാസായി(23) – ഇബ്രാഹിം സദ്രാന്‍ കൂട്ടുകെട്ടിന് ഇന്നിംഗ്സിന് വേഗത നൽകാനായില്ല. നബിയും വേഗത്തിൽ പുറത്തായപ്പോള്‍ 62/3 എന്ന നിലയിൽ 69 റൺസ് കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഈ സദ്രാന്‍ കൂട്ടുകെട്ട് നേടിയത്.

6 സിക്സുകള്‍ നേടി നജീബുള്ളയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് അഫ്ഗാന്‍ വിജയം സാധ്യമാക്കിയത്.

 

ടി20യിലും വിജയിച്ച് തുടങ്ങി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടി20യിൽ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 159/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 4 പന്ത് ബാക്കി നിൽക്കവേയാണ് 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടിയത്.

സിക്കന്ദര്‍ റാസ(45), വെസ്‍ലി മാധവേരെ(32), റെഗിസ് ചകാബ്‍വ(29) എന്നിവരാണ് സിംബാബ്‍വേയ്ക്കായി റൺസ് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരന്‍ നിജത് മസൂദ് 3 വിക്കറ്റ് നേടി.

ബാറ്റിംഗിൽ 26 പന്തിൽ 45 റൺസ് നേടിയ ഹസ്രത്തുള്ള സാസായിയും 33 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് സിംബാബ്‍വേയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. പിന്നീട് തുടരെ മൂന്ന് വിക്കറ്റ് 3 റൺസ് നേടുന്നതിനിടെ നഷ്ടമായി 86/3 എന്ന നിലയിലേക്ക് 11 ഓവറിൽ അഫ്ഗാനിസ്ഥാന്‍ വീണുവെങ്കിലും 25 പന്തിൽ 44 റൺസ് നേടിയ നജീബുള്ള സദ്രാന്‍ പുറത്താകാതെ നിന്ന് ആണ് വിജയം ഒരുക്കിയത്. 8 പന്തിൽ 15 റൺസുമായി മുഹമ്മദ് നബിയും മികവ് പുലര്‍ത്തി.

17ാം ഓവറിൽ സിംബാബ്‍വേയുടെ പ്രധാന ബൗളര്‍ ബ്ലെസ്സിംഗ് മുസറബാനി 26 റൺസ് വഴങ്ങിയതാണ് മത്സരത്തെ മാറ്റി മറിച്ചത്. അതിന് മുമ്പ് 24 പന്തിൽ 54 റൺസായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടേണ്ടിയിരുന്നത്.

സിംബാബ്‍വേയ്ക്ക് വേണ്ടി റയാന്‍ ബര്‍ള്‍ മൂന്ന് വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാനെ 215 റൺസിലൊതുക്കി ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തിൽ 215 റൺസ് മാത്രം നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന്റെ തുടക്കം പാളുകയായിരുന്നു. പിന്നീട് വന്ന താരങ്ങള്‍ക്കും സ്കോറിംഗ് വേഗത്തിലാക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ 49.1 ഓവറിൽ അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.

67 റൺസ് നേടിയ നജീബുള്ള സദ്രാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. റഹ്മത് ഷാ 34 റൺസ് നേടിയപ്പോള്‍ ഹസ്മത്തുള്ള ഷഹീദിയും(28), മുഹമ്മദ് നബിയും(20) വേഗത്തിൽ പുറത്തായി. നജീബുള്ള 49ാം ഓവറിലാണ് പുറത്തായത്.

ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും ഷൊറിഫുള്‍ ഇസ്ലാമും ഷാക്കിബ് അൽ ഹസനും ടാസ്കിന്‍ അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി.

അഫ്ഗാന്‍ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി നജീബുള്ള

ന്യൂസിലാണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും നജീബുള്ള സദ്രാന്റെ പോരാട്ട വീര്യത്തിൽ 124 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ഇന്നത്തെ മത്സര ഫലം ഈ രണ്ട് ടീമുകളെ പോലെ ഇന്ത്യയും ഉറ്റുനോക്കുന്ന ഒന്നാണ്. ഒരു ഘട്ടത്തിൽ നൂറ് കടക്കില്ലെന്ന് കരുതിയ അഫ്ഗാനിസ്ഥാനെ നജീബുള്ള സദ്രാന്റെ ഒറ്റയാള്‍ പ്രകടനമാണ് ഈ സ്കോറിലേക്ക് എത്തിച്ചത്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തിൽ പിടിമുറുക്കുവാന്‍ സാധിച്ചാൽ ആവേശകരമായ ഒരു മത്സരം തന്നെ ഏവര്‍ക്കും കാണാം.

ന്യൂസിലാണ്ട് ബൗളര്‍മാര്‍ തുടക്കത്തിൽ തന്നെ പിടിമുറുക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19/3 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലാകുകയായിരുന്നു. നാലാം വിക്കറ്റിൽ സദ്രാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് 37 റൺസ് കൂടി നേടിയെങ്കിലും ഇഷ് സോദി നൈബിനെ(15) പുറത്താക്കിയതോടെ അഫ്ഗാനിസ്ഥാന്‍ 56/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് നജീബുള്ള സദ്രാന്‍ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയും നിര്‍ണ്ണായക സംഭാവന നല്‍കി അഫ്ഗാനിസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി. 48 പന്തിൽ 59 റൺസ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നബിയെ(14) പുറത്താക്കി ടിം സൗത്തി ആയിരുന്നു. നബി പുറത്താകുമ്പോള്‍ 115 റൺസായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടിയത്.

48 പന്തിൽ 59 റൺസ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നബിയെ(14) പുറത്താക്കി ടിം സൗത്തി ആയിരുന്നു. ഇന്നിംഗ്സിലെ 19ാം ഓവറിൽ നജീബുള്ളയെയും കരീം ജനതിനെയും ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയതോടെ മികച്ച സ്കോറെന്ന ടീമിന്റെ പ്രതീക്ഷ അവസാനിച്ചു.

48 പന്തിൽ 73 റൺസ് നേടിയ നജീബുള്ള 6 ഫോറും മൂന്ന് സിക്സുമാണ് നേടിയത്. ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 2 വീതം വിക്കറ്റ് നേടി ടിം സൗത്തിയും ജെയിംസ് നീഷവും ന്യൂസിലാണ്ട് ബൗളര്‍മാരിൽ തിളങ്ങി. അവസാന ഓവറുകളിൽ ശക്തമായി ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ നിന്ന അഫ്ഗാനിസ്ഥാന് എന്നാൽ 9 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായത് അല്പം കൂടി ഭേദപ്പെട്ട സ്കോര്‍ നേടുന്നതിൽ നിന്ന് തടസ്സമായി മാറി.

 

തീപ്പൊരിയായി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

സ്കോട്‍ലാന്‍ഡിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. റഹ്മാനുള്ള ഗുര്‍ബാസ്, ഹസ്രത്തുള്ള സാസായി, നജീബുള്ള സദ്രാന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുവാന്‍ ഒരു പന്ത് അവശേഷിക്കെ മൊഹമ്മദ് ഷഹ്സാദിനെ ആണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. 15 പന്തിൽ 22 റൺസാണ് ഷഹ്സാദ് നേടിയത്. 55 റൺസാണ് ഒന്നാം വിക്കറ്റിൽ സാസായി – ഷഹ്സാദ് കൂട്ടുകെട്ട് നേടിയത്.

പത്താം ഓവര്‍ പൂര്‍ത്തിയാകുന്നതിന് ഒരു പന്ത് അവശേഷിക്കവേ ഹസ്രതുള്ള സാസായിയുടെ വിക്കറ്റും അഫ്ഗാനിസ്ഥാന് നഷ്ടമായി. 30 പന്തിൽ 44 റൺസ് നേടിയ സാസായിയെ മാര്‍ക്ക് വാട്ട് ആണ് പുറത്താക്കിയത്. പത്താം ഓവര്‍ അവസാനിക്കുമ്പോള്‍ 82/2 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍.

സാസായിയുടെ വിക്കറ്റ് നഷ്ടമായ ശേഷം റഹ്മാനുള്ള ഗുര്‍ബാസും നജീബുള്ള സദ്രാനും സ്കോട്‍ലാന്‍ഡ് ബൗളിംഗ് നിരയെ കടന്നാക്രമിക്കുകയായിരുന്നു. 87 റൺസാണ് മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 37 പന്തിൽ 46 റൺസ് നേടി ഗുര്‍ബാസ് പുറത്തായതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. ഇതിനിടെ 30 പന്തിൽ നജീബുള്ള സദ്രാന്‍ തന്റെ അര്‍ദ്ധ ശതകം നേടി.

നജീബുള്ള 34 പന്തിൽ 59 റൺസുമായി അവസാന പന്തിൽ പുറത്തായപ്പോള്‍ മുഹമ്മദ് നബി 4 പന്തിൽ 11 റൺസ് നേടി അവസാന ഓവറുകളിൽ നജീബുള്ളയ്ക്ക് പിന്തുണ നല്‍കി.

 

മൂന്നാം ടി20യിലും ആധികാരിക വിജയം, പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ടി20യിലും ആധികാരിക വിജയവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയതെങ്കിലും സിംബാബ്‍വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളു. 47 റണ്‍സിന്റെ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി നജീബുള്ള സദ്രാന്‍ ആണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. പുറത്താകാതെ 35 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ താരം 5 വീതം സിക്സും ഫോറുമാണ് മത്സരത്തില്‍ നേടിയത്. ഉസ്മാന്‍ ഖനി(72), അസ്ഗര്‍ അഫ്ഗാന്‍(24), കരീം ജനത്(21) എന്നിവരാണ് അഫ്ഗാനിസ്ഥാന് വേണ്ടി റണ്‍സ് നേടിയത്.

മറുപടി ബാറ്റംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളു. 29 പന്തില്‍ പുറത്താകാതെ 41 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടീമിന്റെ ടോപ് സ്കോറര്‍. താരിസായി മുസകാണ്ട 30 റണ്‍സ് നേടി. റയാന്‍ ബര്‍ള്‍ ആണ് സിംബാബ്‍വേ നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 56/5 എന്ന നിലയിലേക്ക് വീണ സിംബാബ്‍വേയ്ക്കായി 80 റണ്‍സ് കൂട്ടുകെട്ടാണ് ബര്‍ള്‍-റാസ നേടിയത്.

നജീബുള്‍ സദ്രാന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 11 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യില്‍ 11 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് നോയിഡയില്‍ നടന്ന മത്സരത്തില്‍ അയര്‍ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 172 റണ്‍സ് നേടിയപ്പോള്‍ ചേസിംഗില്‍ അഫ്ഗാനിസ്ഥാന്‍ 15 ഓവറില്‍ 133/5 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളിയില്‍ തടസ്സം സൃഷ്ടിച്ചത്. ഇതോടെ 11 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ 70/4 ന്ന നിലയില്‍ പരുങ്ങലിലായ അഫ്ഗാനിസ്ഥാനെ സമീയുള്ള ഷിന്‍വാരിയും 21 പന്തില്‍ 42 റണ്‍സ് നേടിയ നജീബുള്ള സദ്രാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കളി തടസ്സപ്പെടുന്നതിന് തൊട്ടുമുമ്പ് 28 റണ്‍സ് നേടിയ ഷിന്‍വാരി പുറത്തായെങ്കിലും അത് ടീമിന് തിരിച്ചടിയായില്ല. 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഓപ്പണര്‍മാര്‍ അഫ്ഗാനിസ്ഥാന് മിന്നല്‍ തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 54 റണ്‍സാണ് റഹ്മാനുള്ള ഗുര്‍ബാസ്(13 പന്തില്‍ 28), ഹസ്രത്തുള്ള സാസായി കൂട്ടുകെട്ട് നേടിയത്. സാസായി 15 പന്തില്‍ 23 റണ്‍സ് നേടി. 54/0 എന്ന നിലയില്‍ നിന്ന് 55/3 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീഴുകയായിരുന്നു. അയര്‍ലണ്ടിന് വേണ്ടി സിമി സിംഗ് 2 വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിന് വേണ്ടി 41 പന്തില്‍ 60 റണ്‍സുമായി ടോം സ്റ്റിര്‍ലിംഗ് ടോപ് സ്കോറര്‍ ആയി. കെവിന്‍ ഒബ്രൈന്‍(35), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(29), ഹാരി ടെക്ടര്‍(29*) എന്നിവരാണ് അയര്‍ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. അഫ്ഗാനിസ്ഥാനായി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ വിന്‍ഡീസിന് 47 റണ്‍സിന്റെ വിജയം രണ്ടാം ഏകദിനത്തില്‍ നേടാനായി.

177/5 എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ൗട്ട് ആയത്. 56 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ 39ാം ഓവറിന്റെ അവസാന പന്തില്‍ ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുഹമ്മദ് നബിയെ ഹെയ്ഡാന്‍ വാല്‍ഷ് പുറത്താക്കി. റഹ്മത് ഷാ(33) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി റോഷ്ടണ്‍ ചേസ്, ഹെയ്ഡന്‍ വാല്‍ഷ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 45.4 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടിയത്. നിക്കോളസ് പൂരന്‍ 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ എവിന്‍ ലൂയിസ്(54), ഷായി ഹോപ്(43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(34) എന്നിവര്‍ റണ്‍സ് കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

ലക്നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരവും വിന്‍ഡീസ് 7 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി. ടി20 പരമ്പരയും ഏക ടെസ്റ്റും ഇതേ സ്റ്റേഡിയത്തിലാണ് നടക്കുക.

സിംബാബ്‍വേയ്ക്ക് രണ്ടാം തോല്‍വി, 28 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ 28 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 197/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. സിംബാബ്‍വേയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അഫ്ഗാനിസ്ഥാന് വേണ്ടി 30 പന്തില്‍ നിന്ന് 69 റണ്‍സുമായി നജീബുള്ള സദ്രാനും 24 പന്തില്‍ 43 റണ്‍സ് നേടിയ റഹ്മാനനുള്ള ഗുര്‍ബാസും തിളങ്ങിയപ്പോള്‍ 18 പന്തില്‍ 38 റണ്‍സുമായി മുഹമ്മദ് നബിയും തിളങ്ങി. സിംബാബ്‍വേയ്ക്ക് വേണ്ടി ടെണ്ടായി ചതാരയും ഷോണ്‍ വില്യംസും രണ്ട് വീതം വിക്കറ്റ് നേടി.

സിംബാബ്‍വേ ബാറ്റിംഗ് നിരയില്‍ റെഗിസ് ചകാബ്‍വ 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(26), ടിനോടെണ്ട മുടോംബോഡ്സി(20), റയാന്‍ ബര്‍ള്‍(25) എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ നിലയുറപ്പിക്കുവാനാകാതെ പോയത് ടീമിന് തിരിച്ചടിയായി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് മാലിക്കും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് സിംബാ‍ബ്‍വേ നേടിയത്.

അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും, ഷഹീന്‍ അഫ്രീദിയ്ക്ക് 4 വിക്കറ്റ്

പാക്കിസ്ഥാനെതിരെ 227 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. സ്പിന്നിനു വലിയ പിന്തുണയുള്ള പിച്ചില്‍ വലിയ സ്കോറല്ലെങ്കിലും മൂന്ന് മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാന് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് നജീബുള്ള സദ്രാന്റെ ഇന്നിംഗ്സായിരുന്നു. താരം 45ാം ഓവറില്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ അല്പം കൂടി മികച്ച സ്കോറിലേക്ക് ടീമിനു എത്താമായിരുന്നു. ഷഹീന്‍ അഫ്രീദി ഇന്നിംഗ്സിന്റെ തുടക്കത്തിലും ഒടുക്കത്തിലും വിക്കറ്റുകള്‍ നേടി അഫ്ഗാനിസ്ഥാന് തിരിച്ചടിയേല്പിക്കുകയായിരുന്നു.

റഹ്മത് ഷായും ഗുല്‍ബാദിന്‍ നൈബും ഭേദപ്പെട്ട തുടക്കം ടീമിനു നല്‍കിയെങ്കിലും 15 റണ്‍സ് നേടിയ നൈബിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. അടുത്ത പന്തില്‍ ഹസ്മത്തുള്ള ഷഹീദിയെയും പുറത്താക്കി ഹാട്രിക്കിനു അടുത്ത് ഷഹീന്‍ എത്തിയെങ്കിലും താരത്തിന് നേട്ടം കൊയ്യാനായില്ല. റഹ്മത് ഷായും ഇക്രം അലി ഖില്ലും ചേര്‍ന്ന് 30 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും 35 റണ്‍സ് നേടിയ റഹ്മത് ഷായെ ഇമാദ് വസീം പുറത്താക്കി.

നാലാം വിക്കറ്റില്‍ അതിവേഗ ബാറ്റിംഗുമായി അസ്ഗര്‍ അഫ്ഗാന്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും 35 പന്തില്‍ 42 റണ്‍സ് നേടിയ താരത്തെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് വീണ്ടും മേല്‍ക്കൈ നല്‍കി. മത്സരം മാറ്റി മറിച്ച മുഹൂര്‍ത്തമായിരുന്നു അത്. 250നു മേലുള്ള സ്കോറിലേക്ക് അഫ്ഗാനിസ്ഥാന്‍ നീങ്ങുമെന്ന സ്ഥിതിയില്‍ നിന്ന് അടുത്ത ഓവറില്‍ ഇമാദ് വസീമിനെയും നഷ്ടമായി ടീം 125/5 എന്ന നിലയിലേക്ക് വീണു.

മുഹമ്മദ് നബിയും(16) പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 200 കടക്കുമോയെന്ന് കരുതിയെങ്കിലും നജീബുള്ള സദ്രാനും ഷമിയുള്ള ഷിന്‍വാരിയും ചേര്‍ന്ന് ടീമിനെ 200 കടത്തിയെങ്കിലും 42 റണ്‍സ് നേടിയ നജീബുള്ളയെയും റഷീദ് ഖാനെയും പുറത്താക്കി ഷഹീന്‍ അഫ്രീദി വീണ്ടും അഫ്ഗാനിസ്ഥാന് തിരിച്ചടി നല്‍കി. സമിയുള്ള ഷിന്‍വാരി 19 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സിലേക്ക് എത്തുകയായിരുന്നു.

നബിയുടെ നാല് വിക്കറ്റുകള്‍ക്ക് നുവാന്‍ പ്രദീപിലൂടെ മറുപടി നല്‍കി ശ്രീലങ്ക

41 ഓവറില്‍ നിന്ന് ലക്ഷ്യമായ 187 റണ്‍സ് നേടുവാനാകാതെ അഫ്ഗാനിസ്ഥാന്‍ വീണപ്പോള്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കടന്ന് കൂടി ശ്രീലങ്ക. 36.5 ഓവറില്‍ 201 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ആദ്യ ഇന്നിംഗ്സില്‍ പലപ്പോഴായി തടസ്സം സൃഷ്ടിച്ച മഴ മൂലം അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം പുനര്‍ നിര്‍ണ്ണയിക്കുകയായിരുന്നു. 41 ഓവറില്‍ നിന്ന് 187 റണ്‍സാണ് വിജയിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ നേടേണ്ടിയിരുന്നത്.

താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ച ടീമിനു 34 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടാനായെങ്കിലും ലസിത് മലിംഗ മുഹമ്മദ് ഷെഹ്സാദിനെ(7) പുറത്താക്കിയ ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ശ്രീലങ്ക സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 57/5 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍ അപ്പോള്‍ 30 റണ്‍സ് നേടി ഹസ്രത്തുള്ള സാസായി ആയിരുന്നു.

ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബും നജീബുള്ള സദ്രാനും ചേര്‍ന്ന് ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് നുവാന്‍ പ്രദീപ് അഫ്ഗാനിസ്ഥാന്റെ വില്ലനായി എത്തുന്നത്. 64 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്ത് പ്രദീപ് നൈബിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ റഷീദ് ഖാനെയും പുറത്താക്കിയതോടെ കാര്യങ്ങള്‍ അഫ്ഗാനിസ്ഥാന് ശ്രമകരമായി.

43 റണ്‍സുമായി നജീബുള്ള സദ്രാന്‍ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സിലെ 9ാം വിക്കറ്റായി താരം പുറത്തായപ്പോള്‍ ലക്ഷ്യം പിന്നെയും 42 റണ്‍സ് അകലെയായിരുന്നു. അധികം വൈകാതെ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടീം നേടിയത് 152 റണ്‍സായിരുന്നു. 34 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.

മികവ് കാട്ടി പാറ്റ് കമ്മിന്‍സും ആഡം സംപയും, അഫ്ഗാനിസ്ഥാന്‍ 207 റണ്‍സിനു ഓള്‍ഔട്ട്

ഓസ്ട്രേലിയയ്ക്കെതിരെ 207 റണ്‍സിനു ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍. ഏഷ്യയിലെ മറ്റു വമ്പന്മാര്‍ക്ക് ഇതുവരെ ഈ ടൂര്‍ണ്ണമെന്റില്‍ നേടുവാന്‍ കഴിയാതിരുന്നത് എന്നാല്‍ അഫ്ഗാനിസ്ഥാന് ഇന്ന് സാധിച്ചു. ഇരുനൂറ് കടക്കുക എന്ന ലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് അഫ്ഗാനിസ്ഥാന്‍ നേടിയത്. 5 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മത് ഷാ(43), ഗുല്‍ബാദിന്‍ നൈബ്(31), നജീബുള്ള സദ്രാന്‍(51) എന്നിവര്‍ മികവ് കാട്ടിയപ്പോള്‍ റഷീദ് ഖാന്‍ 11 പന്തില്‍ നിന്ന് 27 റണ്‍സ് നേടി.

ആഡം സംപയും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും നേടിയാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

Exit mobile version