മൂന്ന് വിക്കറ്റുമായി ഷംസി, ദക്ഷിണാഫ്രിക്കയുമായുള്ള നിര്‍ണ്ണായക മത്സരത്തിൽ 135 റൺസ് നേടി വെസ്റ്റിന്‍ഡീസ്

സൂപ്പര്‍ 8 ഗ്രൂപ്പ് 2 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റിന്‍ഡീസിന് നേടാനായത് 135 റൺസ്. റോസ്ടൺ ചേസ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഓപ്പണര്‍ കൈൽ മയേഴ്സ് 35 റൺസ് നേടി ടീമിലെ രണ്ടാമത്തോ ടോപ് സ്കോറര്‍ ആയി.

മറ്റ് താരങ്ങള്‍ക്കാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. 5/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ കൈൽ മയേഴ്സ് – റോസ്ടൺ ചേസ് കൂട്ടുകെട്ട് 81 റൺസ് മൂന്നാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചുവെങ്കിലും മയേഴ്സ് പുറത്തായ ശേഷം ടീം വീണ്ടും തകര്‍ച്ച നേരിട്ടു.

86/2 എന്ന നിലയിൽ നിന്ന് ടീം പൊടുന്നനെ 97/6 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. ചേസ് 52 റൺസ് നേടി പുറത്തായപ്പോളാണ് ടീമിന് 6ാം വിക്കറ്റ് നഷ്ടമായത്. 9 പന്തിൽ 15 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ റണ്ണൗട്ട് രൂപത്തിൽ പുറത്തായതും വെസ്റ്റിന്‍ഡീസിന് അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുന്നതിൽ തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് ടീമിന് മികവ് പുലര്‍ത്തുവാന്‍ സഹായിച്ചത്.

118/8 എന്ന നിലയിൽ നിന്ന് അൽസാരി ജോസഫ് (11*) – ഗുഡകേഷ് മോട്ടി (4*) എന്നിവര്‍ ചേര്‍ന്ന് നേടിയ 17 റൺസിന്റെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ 135/8 എന്ന സ്കോറിലെത്തിച്ചത്.

ലീഡ് 175 റൺസ്, വെസ്റ്റിന്‍ഡീസ് മുന്നേറുന്നു

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിന് 175 റൺസ് ലീഡ്. ടീം 290/8 എന്ന നിലയിൽ ആണ് ബാറ്റ് ചെയ്യുന്നത്. 11 റൺസുമായി ഗുഡകേഷ് മോട്ടി്യും 3 റൺസ് നേടി ജേസൺ ഹോള്‍ഡറും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

70 റൺസ് നേടി റോസ്ടൺ ചേസ് 44 റൺസ് നേടിയ ജോഷ്വ ഡാ സിൽവ 30 റൺസുമായി കൈൽ മയേഴ്സ് എന്നിവരാണ് രണ്ടാം ദിവസം വെസ്റ്റിന്‍ഡീസിനായി റൺസ് കണ്ടെത്തിയത്. സിംബാബ്‍വേയ്ക്കായി ബ്രണ്ടന്‍ മാവുടയും വിക്ടര്‍ ന്യാവുച്ചിയും മൂന്ന് വീതം വിക്കറ്റ് നേടി.

നേരത്തെ സിംബാബ്‍വേയുടെ ആദ്യ ഇന്നിംഗ്സ് ഒന്നാം ദിവസം തന്നെ 115 റൺസിൽ അവസാനിച്ചിരുന്നു.

ആവേശം അവസാന പന്ത് വരെ, ഒരു റൺസ് വിജയവുമായി സെയിന്റ് ലൂസിയ കിംഗ്സ്

അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി 1 റൺസ് വിജയം നേടി സെയിന്റ് ലൂസിയ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ കിംഗ്സ് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളു.

അവസാന ഓവറിൽ 22 റൺസായിരുന്നു വിജയത്തിനായി ട്രിന്‍ബാഗോ നേടേണ്ടിയിരുന്നത്. റസ്സൽ അവസാന മൂന്ന് പന്തിൽ ഒരു ഫോറും രണ്ട് സിക്സും നേടിയെങ്കിലും ആദ്യ മൂന്ന് പന്തിൽ വലിയ ഷോട്ടുകള്‍ ട്രിന്‍ബാഗോയ്ക്ക് നേടാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി.

ആന്‍ഡ്രേ റസ്സൽ 11 പന്തിൽ 23 റൺസും സുനിൽ നരൈന്‍ 14 പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ കീറൺ പൊള്ളാര്‍ഡ്(34), ടിം സീഫെര്‍ട്(44) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 3 വിക്കറ്റ് നേടി റോസ്ടൺ ചേസ് കിംഗ്സിനായി ബൗളിംഗിൽ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ജോൺസൺ ചാള്‍സ്(54), ഡേവിസ് വീസ്(14 പന്തിൽ 33) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 147 റൺസ് നേടിയത്.

വിരാട്, രോഹിത്, സൂര്യകുമാർ എന്നിവരെ വീഴ്ത്തി ചേസ്, കോഹ്‍ലിയുടെ അർദ്ധ ശതകത്തിന് ശേഷം ഇന്ത്യയെ 186 റൺസിലെത്തിച്ച് പന്ത് – വെങ്കിടേഷ് അയ്യർ കൂട്ടുകെട്ട്

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 186 റൺസ്. റോസ്ടൺ ചേസിന്റെ തകർപ്പൻ സ്പെല്ലാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചത്. തന്റെ നാലോവറിൽ താരം 25 റൺസ് വിട്ട് കൊടുത്ത് വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, സൂര്യകുമാർ യാദവ് എന്നിവരെ ആണ് ചേസ് വീഴ്ത്തിയത്.

106/4 എന്ന നിലയിൽ നിന്ന് 76 റൺസ് കൂട്ടുകെട്ട് നേടി ഋഷഭ് പന്ത് – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറിലാണ് വിന്‍ഡീസിന് കൂട്ടുകെട്ട് തകര്‍ക്കാനായത്.

രണ്ടാം ഓവറിൽ ഇഷാൻ കിഷനെ നഷ്ടമായ ശേഷം രോഹിത്തും(19) കോഹ്‍ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റൺസ് നേടുകയായിരുന്നു. എന്നാൽ രോഹിത്തിനെയും സൂര്യകുമാറിനെയും വീഴ്ത്തി റോസ്ടൺ ചേസ് ഇന്ത്യൻ ബാറ്റിംഗിന്റെ താളം തെറ്റിച്ചു.

മികച്ച ഫോമിൽ കളിച്ച വിരാട് കോഹ്‍ലി 41 പന്തിൽ 52 റൺസ് നേടിയ ശേഷമാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം ഋഷഭ് പന്ത് – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് 76 റൺസ് നേടി ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 35 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് ഈ സ്കോര്‍ നേടിയത്.

അയ്യര്‍ 18 പന്തിൽ 33 റൺസും പന്ത് 28 പന്തിൽ 52 റൺസുമാണ് നേടിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

രണ്ടാം സെഷനിൽ ശ്രീലങ്കന്‍ ബാറ്റിംഗ് തകര്‍ന്നു, റോസ്ടൺ ചേസിന് അഞ്ച് വിക്കറ്റ്

രണ്ടാം സെഷനിൽ ശക്തമായ തിരിച്ചുവരവ് നടത്തി വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍. ശ്രീലങ്കയുടെ അവശേഷിക്കുന്ന് നാല് വിക്കറ്റുകള്‍ ജോമൽ വാരിക്കനും റോസ്ടൺ ചേസും ചേര്‍ന്ന് രണ്ടാം സെഷനിൽ നേടുകയായിരുന്നു.

അവസാന വിക്കറ്റിൽ ലസിത് എംബുൽദേനിയയും(17) പ്രവീൺ ജയവിക്രമയും ചേര്‍ന്ന് നേടിയ 25 റൺസ് കൂട്ടുകെട്ടാണ് ടീമിനെ 386 റൺസിലേക്ക് എത്തിച്ചത്. ദിനേശ് ചന്ദിമൽ 45 റൺസ് നേടിയപ്പോള്‍ റോസ്ടൺ ചേസ് അഞ്ചും ജോമൽ വാരിക്കന്‍ 3 വിക്കറ്റും നേടി.

ലഞ്ചിന് പിരിയുമ്പോള്‍ 341/6 എന്ന നിലയിലായിരുന്ന ശ്രീലങ്കയ്ക്ക് അടുത്ത നാല് വിക്കറ്റ് 45 റൺസ് നേടുന്നതിനിടെയാണ് നഷ്ടമായത്.

കരുണാരത്നേ 147 റൺസിൽ പുറത്ത്, 300 കടന്ന് ശ്രീലങ്ക

വെസ്റ്റിന്‍ഡീസിനെതിരെ ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 341/6 എന്ന നിലയിൽ. ധനന്‍ജയ ഡി സില്‍വയെ(61) ആണ് ആദ്യം ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്.

അധികം വൈകാതെ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെയും ശ്രീലങ്കയ്ക്ക് നഷ്ടമായി. 147 റൺസ് നേടിയ ദിമുതിന്റെ വിക്കറ്റ് റോസ്ടൺ ചേസ് ആണ് നേടിയത്.

ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്കയ്ക്കായി 33 റൺസുമായി ദിനേശ് ചന്ദിമലും 6 റൺസ് നേടി സുരംഗ ലക്മലുമാണ് ക്രീസിലുള്ളത്. രമേശ് മെന്‍ഡിസ്(13) ആണ് പുറത്തായ മറ്റൊരു താരം.

ആദ്യ ദിവസം ശ്രീലങ്ക കരുതുറ്റ നിലയിൽ, കരുണാരത്നേയ്ക്ക് ശതകം

ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ ശതകത്തിനൊപ്പം പതും നിസ്സങ്ക, ധനന്‍ജയ ഡി സിൽവ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം കരുതുറ്റ നിലയിൽ ശ്രീലങ്ക. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 88 ഓവറിൽ 267/3 എന്ന നിലയിലാണ് ശ്രീലങ്ക.

ഒന്നാം വിക്കറ്റിൽ നിസ്സങ്ക – കരുണാരത്നേ കൂട്ടുകെട്ട് 139 റൺസാണ് നേടിയത്. 56 റൺസ് നേടിയ നിസ്സങ്ക പുറത്തായ ശേഷം ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി ടീം 170/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പുതുതായി ക്രീസിലെത്തിയ ധനന്‍ജയ ഡി സിൽവ മികച്ച പിന്തുണയാണ് കരുണാരത്നേയ്ക്ക് നല്‍കിയത്.

ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കരുണാരത്നേ 132 റൺസും ധനന്‍ജയ ഡി സിൽവ 56 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. 97 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയിട്ടുള്ളത്.

വിന്‍ഡീസിനായി റോസ്ടൺ ചേസ് രണ്ടും ഷാനൺ ഗബ്രിയേൽ ഒരു വിക്കറ്റും നേടി.

ട്രിന്‍ബാഗോയ്ക്ക് വീണ്ടും തോല്‍വി, 5 റൺസ് വിജയവുമായി കിംഗ്സ്

കഴിഞ്ഞ സീസണിലെ അപരാജിത കുതിപ്പിന് ശേഷം ഈ സീസണിലെ രണ്ടാമത്തെ തോല്‍വിയേറ്റു വാങ്ങി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് ലൂസിയ കിംഗ്സ് ആണ് ട്രിന്‍ബാഗോയെ 5 റൺസിന് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 157/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 3 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിൽ 14 റൺസായിരുന്നു വിജയത്തിനായി ട്രിന്‍ബാഗോ നേടേണ്ടിയിരുന്നതെങ്കിലും ടീമിനെ 8 റൺസ് മാത്രമേ ഓവറിൽ നേടാനായുള്ളു.

16 പന്തിൽ 40 റൺസ് നേടിയ ടിം സീഫെര്‍ട്ടും 40 റൺസ് നേടിയ കോളിന്‍ മൺറോയുമാണ് ട്രിന്‍ബാഗോയ്ക്കായി തിളങ്ങിയത്. സീഫെര്‍ട്ട് മത്സരത്തിൽ ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും മൺറോ 46 പന്തുകള്‍ നേരിട്ടാണ് ഈ സ്കോര്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സിന് വേണ്ടി ടിം ഡേവിഡ്(43), റോസ്ടൺ ചേസ്(30*), ആന്‍ഡ്രേ ഫ്ലെച്ചര്‍(28), റഖീം കോര്‍ണ്‍വാൽ(23) എന്നിവരാണ് റൺസ് കണ്ടെത്തിയത്. തന്റെ നാലോവറിൽ 17 റൺസ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റ് നേടിയ റോസ്ടൺ ചേസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങി വെസ്റ്റിന്‍ഡീസ്

സെയിന്റ് ലൂസിയയിലെ ആദ്യ ടെസ്റ്റിൽ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി വെസ്റ്റിന്‍ഡസ്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസ് 162 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിന്റെയും 63 റൺസിന്റെയും വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസ് 97 റൺസിന് ഓള്‍ഔട്ട് ആയിരുന്നു.

62 റൺസ് നേടിയ റോസ്ടൺ ചേസ് മാത്രമാണ് ആതിഥേയര്‍ക്കായി പൊരുതി നിന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ അഞ്ചും ആന്‍റിച്ച് നോര്‍ക്കിയ മൂന്നും കേശവ് മഹാരാജ് രണ്ടും വിക്കറ്റ് നേടുകയായിരുന്നു.

സൂക്ക്സിന് 10 റണ്‍സ് വിജയം, റോസ്ടണ്‍ ചേസ് കളിയിലെ താരം

റോസ്ടണ്‍ ചേസിന്റെ മികവില്‍ 144/7 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പിടിച്ച് കെട്ടിയ സെയിന്റ് ലൂസിയ സൂക്ക്സിന് 10 റണ്‍സ് വിജയം. 145 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ഗയാനയ്ക്ക് വേണ്ടി നിക്കോളസ് പൂരന്‍ തിളങ്ങിയെങ്കിലും 8 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു.

നേരത്തെ റോസ്ടണ്‍ ചേസ് 66 റണ്‍സ് നേടിയാണ് സൂക്ക്സിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 68 റണ്‍സ് നേടിയ നിക്കോളസ് പൂരന്‍ ആണ് ഗയാന നിരയിലെ ടോപ് സ്കോറര്‍. കീമോ പോള്‍ 20 റണ്‍സ് നേടി. സൂക്ക്സിന് വേണ്ടി സ്കോട്ട് കുജ്ജെലൈന്‍ മൂന്ന് വിക്കറ്റും ചെമാര്‍ ഹോള്‍ഡര്‍, കെസ്രിക് വില്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

താഹിറിന്റെ മാസ്മരിക സ്പെല്‍, സൂക്ക്സ് നിരയില്‍ പിടിച്ച് നിന്നത് റോസ്ടണ്‍ ചേസ് മാത്രം

റോസ്ടണ്‍ ചേസ് നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 144 റണ്‍സ് നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ഇമ്രാന്‍ താഹിറിന്റെ മാസ്മരിക സ്പെല്ലാണ് മത്സരം തുടക്കത്തില്‍ മാറ്റി മറിച്ചത്.

റോസ്ടണ്‍ ചേസിന്റെ അര്‍ദ്ധ ശതകമില്ലായിരുന്നുവെങ്കില്‍ സൂക്ക്സ് നാണംകെട്ട സ്കോറില്‍ അവസാനിക്കേണ്ടതായിരുന്നു. താഹിറിന്റെ അവസാന ഓവറില്‍ റോസ്ടണ്‍ ചേസ് ഒരു സിക്സ് നേടുകയും ചെയ്തപ്പോള്‍ തന്റെ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റാണ് താഹിര്‍ നേടിയത്.

ചേസ് 66 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 27 റണ്‍സ് നേടി പുറത്തായി. ഇരുവരും തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 57 റണ്‍സാണ് സൂക്ക്സിന് ആശ്വാസമായി മാറിയത്. ആറാം വിക്കറ്റില്‍ ചേസും ജാവെല്ലേ ഗ്ലെനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 43 റണ്‍സ് കൂട്ടുകെട്ടും ഇന്നിംഗ്സിന്റെ അവസാനത്തോടെ ടീമിന് തുണയായി. അവസാന ഓവറിലെ നാലാം പന്തില്‍ 19 റണ്‍സ് നേടിയ ഗ്ലെന്‍ പുറത്തായി.

തൊട്ടടുത്ത പന്തില്‍ ചേസും പുറത്താകുകയായിരുന്നു. 51 പന്തില്‍ നിന്നാണ് ചേസിന്റെ 66 റണ്‍സ്. ഇരു വിക്കറ്റുകളും നേടിയത് ഒഡിയന്‍ സ്മിത്ത് ആയിരുന്നു. 7 വിക്കറ്റാണ് സൂക്ക്സിന് നഷ്ടമായത്.

പാട്രിയറ്റ്സിനെ വീഴ്ത്തി റോസ്ടണ്‍ സ്കോട്ട് കുജ്ജെലൈനും, പാഴായി പോയത് രാംദിന്റെ ഒറ്റയാള്‍ പോരാട്ടം

173 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വീണ്ടും പരാജയം. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമില്ലാത്ത ടീമെന്ന ചീത്ത് പേരുമായാണ് ടീം ഇന്ന് തോറ്റു മടങ്ങുന്നത്. കൂറ്റന്‍ ലക്ഷ്യത്തിനിറങ്ങിയ ടീമിന് ക്രിസ് ലിന്നും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തില്‍ മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കി ലിന്‍ 14 റണ്‍സ് നേടി മടങ്ങിയ ശേഷം പാട്രിയറ്റ്സ് കഷ്ടപ്പെടുകയായിരുന്നു.

29 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ അടക്കം മൂന്ന് വിക്കറ്റ് റോസ്ടണ്‍ ചേസ് നേടിയതോടെ കാര്യങ്ങള്‍ പാട്രിയറ്റ്സിന് കൂടുതല്‍ പ്രയാസകരമായി. പിന്നീട് ദിനേശ് രാംദിന്‍ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും ജയം പാട്രിയറ്റ്സിന് അപ്രാപ്യമായിക്കൊണ്ടിരിക്കുകയായിരുന്നു. റോസ്ടണ്‍ ചേസ് തന്റെ നാലോവറില്‍ വെറും 12 റണ്‍സ് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

അധികം വൈകാതെ രാംദിനെയും കീറണ്‍ പവലിനെയും സൊഹൈല്‍ തന്‍വീറിനെയും സ്കോട്ട് കുജ്ജെലൈനും പുറത്താക്കിയതോടെ മത്സരത്തിലെ പാട്രിയറ്റ്സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അവസാന ഓവറില്‍ ലക്ഷ്യം 28 റണ്‍സെന്നിരിക്കെ ഷെല്‍ഡണ്‍ കോട്രെല്‍ ചില കൂറ്റനടികള്‍ക്ക് ശ്രമിച്ചുവെങ്കിലും മത്സരത്തില്‍ സൂക്ക്സ് 10 റണ്‍സ് വിജയം നേടി. 11 പന്തില്‍ നിന്ന് 26 റണ്‍സാണ് കോട്രെല്‍ നേടിയത്. 20 ഓവറില്‍ 162/8 എന്ന നിലയിലാണ് പാട്രിയറ്റ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.

സ്കോട്ട് കുജ്ജെലൈന്‍ നാലും റോസ്ടണ്‍ ചേസ് മൂന്നും വിക്കറ്റ് നേടിയാണ് സൂക്ക്സിന്റെ വിജയ ശില്പികളായത്.

Exit mobile version