അയര്‍ലണ്ടിന്റെ അട്ടിമറി മോഹങ്ങള്‍ പൊലിഞ്ഞു, 66/5 എന്ന നിലയില്‍ നിന്ന് ജയിച്ച് കയറി ഇംഗ്ലണ്ട്

45 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിയ്ക്കുവാനുള്ള അയര്‍ലണ്ടിലെ പ്രതീക്ഷകള്‍ക്ക് മേല്‍ ബാറ്റിംഗ് മികവിലൂടെ മറുപടി നല്‍കി ബെന്‍ ഫോക്സും ടോം കറനും. 98 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെയാണ് ബെന്‍ ഫോക്സും ടോം കറനും ടീമിന്റെ വിജയ ശില്പികളായി മാറിയത്. 198 റണ്‍സിനു അയര്‍ലണ്ടിനെ പുറത്താക്കിയ ശേഷം ചേസിംഗിനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 66/5 എന്ന നിലയിലേക്ക് 14.1 ഓവറില്‍ വീണ ശേഷം ഫോക്സും ഡേവിഡ് വില്ലിയും(20) ചേര്‍ന്ന് 35ാം റണ്‍സിലേക്ക് നീങ്ങിയെങ്കിലും വില്ലി പുറത്തായി.

സ്കോര്‍ 137ല്‍ നില്‍ക്കെ ഫോക്സിനെതിരെ ഒരു എല്‍ബിഡബ്ല്യു തീരുമാനം റിവ്യൂ ചെയ്യാതിരുന്നതാണ് മത്സരത്തില്‍ നിര്‍ണ്ണായക സംഭവമായി മാറിയത്. തുടര്‍ന്ന് ഫോക്സും ടോം കറനും ചേര്‍ന്ന് ടീമിനെ 42 ഓവറില്‍ വിജയത്തിലേക്ക് നയിച്ചു. ഫോക്സ് 61 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടോം കറന്‍ 47 റണ്‍സാണ് നേടിയത്. അയര്‍ലണ്ടിനു വേണ്ടി ജോഷ്വ ലിറ്റില്‍ നാല് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 43.1 ഓവറില്‍ 198 റണ്‍സിനു ഓള്‍ഔട്ട് ആയി. പോള്‍ സ്റ്റിര്‍ലിംഗ് 33 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാര്‍ക്ക് റിച്ചാര്‍ഡ് അഡൈര്‍ 32 റണ്‍സുമായി രണ്ടാമത്തെ മികച്ച സ്കോറര്‍ ആയി. ജോര്‍ജ്ജ് ഡോക്രെല്‍(24), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് നാലും ടോം കറന്‍ മൂന്ന് വിക്കറ്റും നേടി. ഇംഗ്ലണ്ടിനായി ഏകദിന അരങ്ങേറ്റം നടത്തിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ കന്നി വിക്കറ്റ് മത്സരത്തില്‍ നേടി.

ആദ്യ ടി20യില്‍ വിജയം ഇംഗ്ലണ്ടിനു

ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യ ടി20യില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.5 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ ജോണി ബൈര്‍സ്റ്റോ നേടിയ 68 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയത്. ബൈര്‍സ്റ്റോയുടെ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്. ജോ ഡെന്‍ലി 30 റണ്‍സും സാം ബില്ലിംഗ്സ് 18 റണ്‍സും നേടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ മറ്റു താരങ്ങള്‍ക്ക് അധികം റണ്‍സ് കണ്ടെത്താനായില്ല. 5 പന്തില്‍ നിന്ന് 11 റണ്‍സ് നേടി അലക്സ് ഹെയില്‍സ് വെടിക്കെട്ട് തുടക്കം ഇംഗ്ലണ്ടിനു നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടമായത് ടീമിനു തിരിച്ചടിയായെങ്കിലും ബൈര്‍സ്റ്റോയുടെ നിര്‍ണ്ണായക പ്രകടനമാണ് കളി മാറ്റിയത്. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു വേണ്ടി നിക്കോളസ് പൂരന്‍ ആണ് മികവ് പുലര്‍ത്തിയത്. 37 പന്തില്‍ നിന്ന് 58 റണ്‍സുമായി പൂരനു പിന്തുണയായത് 28 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോ മാത്രമാണ്. ക്രിസ് ഗെയില്‍(15), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(14) എന്നിവര്‍ വേഗത്തില്‍ പുറത്തായതും ടീമിനു വലിയ സ്കോര്‍ നേടാനാകാതെ പോകുവാന്‍ കാരണമായി. ഇംഗ്ലണ്ടിനായി ടോം കറന്‍ 4 വിക്കറ്റും ക്രിസ് ജോര്‍ദ്ദാന്‍ 2 വിക്കറ്റും നേടി ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

സറേയുമായി കരാര്‍ പുതുക്കി ഫോക്സും കറന്‍ സഹോദരന്മാരും

ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങളായ സാം കറന്‍, ബെന്‍ ഫോക്സ് എന്നിവര്‍ക്കൊപ്പം ടോം കറനും സറേയുമായുള്ള കരാര്‍ പുതുക്കി. സാം കറന്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയപ്പോള്‍ മൂന്ന് വര്‍ഷത്തേക്കാണ് ബെന്‍ ഫോക്സും ടോം കറനും തങ്ങളുടെ കരാറുകള്‍ പുതുക്കിയത്. ഇരുവരും 2021 വരെയും സാം കറന്‍ 2020 വരെയും കൗണ്ടിയില്‍ തുടരും.

കഴിഞ്ഞ കുറേ കാലമായി മികച്ച പ്രകടനങ്ങള്‍ ദേശീയ ടീമിനുവേണ്ടി നടത്തി വരികയാണ് സാം കറനും ബെന്‍ ഫോക്സും. കറന്‍ ഇന്ത്യയ്ക്കെതിരെ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അതിന്റെ ബലത്തില്‍ ഐപിഎലില്‍ 7.2 കോടിയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ എത്തുകയായിരുന്നു. ബെന്‍ ഫോക്സ് ശ്രീലങ്കയില്‍ 3-0നു ചരിത്ര പരമ്പര വിജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് ട്രോഫി കരസ്ഥമാക്കി. ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് സാം കറന്‍.

ജെയിംസ് വിന്‍സ് വെടിക്കെട്ടിനു ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ ചുരുട്ടിക്കെട്ടി സിഡ്നി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/7 എന്ന സ്കോര്‍ നേടിയ ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ 98 റണ്‍സിനു പുറത്താക്കി 79 റണ്‍സിന്റെ വലിയ വിജയം നേടുകയായിരുന്നു. ബ്രിസ്ബെയിനിന്റെ ജോഷ് ലാലോര്‍ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയെങ്കിലും സിക്സേര്‍സിനു വേണ്ടി ജെയിംസ് വിന്‍സ് 46 പന്തില്‍ 75 റണ്‍സും ജോര്‍ദ്ദന്‍ സില്‍ക്ക് 26 പന്തില്‍ 41 റണ്‍സും നേടി സിഡ്നി നിരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹീറ്റിനെ ടോം കറന്‍, ഷോണ്‍ അബോട്ട് എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടങ്ങള്‍ക്കൊപ്പം ലോയഡ് പോപും (2 വിക്കറ്റ്) ചേര്‍ന്ന് തകര്‍ത്ത് വിടുകയായിരുന്നു. 18.1 ഓവറില്‍ സിഡ്നി വലിയ ജയം പോക്കറ്റിലാക്കുകയായിരുന്നു.

നബിയുടെ ബൗളിംഗ് കരുത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സ്

സിഡ്നി സിക്സേര്‍സിനെതിരെ മെല്‍ബേണ്‍ റെനഗേഡ്സിനു 7 വിക്കറ്റ് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനെ 115/9 എന്ന നിലയില്‍ പിടിച്ചുകെട്ടിയ റെനഗേഡ്സ് 13 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ബൗളിംഗില്‍ മുഹമ്മദ് നബിയും കെയിന്‍ റിച്ചാര്‍ഡ്സണും തകര്‍ത്തെറിഞ്ഞപ്പോള്‍ 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് സിക്സേര്‍സിനു നേടാനായത്. 30 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ടോം കറനാണ് സിക്സേര്‍സിന്റെ ടോപ് സ്കോറര്‍.

ടോം കൂപ്പര്‍(49), സാം ഹാര്‍പ്പര്‍(31) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിലാണ് റെനഗേഡ്സ് അനായാസ ജയം കരസ്ഥമാക്കിയത്. സിക്സേര്‍സിനു വേണ്ടി സ്റ്റീവ് ഒക്കെഫേ രണ്ട് വിക്കറ്റ് നേടി.

ക്രിസ് ലിന്നിന്റെ ഇന്നിംഗ്സ് വിഫലം, ആവേശപ്പോരില്‍ വിജയം സ്വന്തമാക്കി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മൂന്ന് പന്ത് അവശേഷിക്കെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി സിക്സേര്‍സ്. ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചത് മോസസ് ഹെന്‍റികസിന്റെയും ജോര്‍ദ്ദന്‍ സില്‍ക്കിന്റെയും ബാറ്റിംഗ് ആയിരുന്നു. എന്നാല്‍ വിജയത്തിനു തൊട്ടരികെ എത്തി ഇരുവരും പുറത്തായപ്പോള്‍ ടീം പതറുമോയെന്ന് തോന്നിപ്പിച്ചുവെങ്കിലും 3 പന്ത് ബാക്കി നില്‍ക്കെ വിജയം ഉറപ്പിക്കുകയായിരുന്നു സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ നിന്ന് 164/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.3 ഓവറില്‍ 165/5 എന്ന സ്കോര്‍ നേടി സിക്സേര്‍സ് വിജയം ഉറപ്പാക്കി.

ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിലാണ് ഹീറ്റ് 164 റണ്‍സ് നേടിയത്. 55 പന്തില്‍ 5 സിക്സിന്റെയും 3 ഫോറിന്റെയും ബലത്തില്‍ 84 റണ്‍സാണ് ക്രിസ് ലിന്‍ നേടിയത്. മാക്സ് ബ്രയന്റ് 34 റണ്‍സ് നേടിയത് വെറും 18 പന്തില്‍ നിന്നായിരുന്നു. എന്നാല്‍ ഇരുവരെയും പുറത്താക്കി ടോം കറന്‍ സിക്സേര്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 23 റണ്‍സ് നേടിയ ജിമ്മി പിയേര്‍സണെയും ടോം കറന്‍ തന്നെയാണ് പുറത്താക്കിയത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ രണ്ടക്കം നേടുവാനായില്ല. ജോ ഡെന്‍ലി, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷിയസ്, സ്റ്റീവ് ഒക്കേഫെ എന്നിവരും ടോം കറനൊപ്പം വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

57 റണ്‍സ് നേടിയ മോസസ് ഹെന്‍റികസ്(37 പന്തില്‍), 25 പന്തില്‍ 46 റണ്‍സ് നേടിയ ജോര്‍ദ്ദന്‍ സില്‍ക്ക് എന്നിവര്‍ക്കൊപ്പം 30 റണ്‍സ് നേടി ജസ്റ്റിന്‍ അവെന്‍ഡാനോ, ജോഷ് ഫിലിപ്പ്(14*) എന്നിവരും നിര്‍ണ്ണായക പ്രകടനം സിഡ്നി സിക്സേര്‍സിനു വേണ്ടി പുറത്തെടുത്തു.

സിഡ്നി സിക്സേഴ്സിനു വേണ്ടി കളിക്കുവാന്‍ കരാറൊപ്പിട്ട് ടോം കറന്‍

ഇംഗ്ലണ്ട് പേസ് ബൗളര്‍ ടോം കറന്‍ വരുന്ന സീസണ്‍ ബിഗ് ബാഷില്‍ കളിയ്ക്കും. സിഡ്നി സിക്സേഴ്സുമായി ഒരു വര്‍ഷത്തെ കരാറില്‍ താരം ഏര്‍പ്പെട്ടിരിക്കുകയാണ്. ജോണ്‍ ഹേസ്റ്റിംഗ് ആരോഗ്യപകരമായ കാരണങ്ങളാല്‍ റിട്ടയര്‍ ചെയ്ത സിഡ്നി സിക്സേഴ്സ് ബൗളിംഗ് നിരയുടെ പുതിയ കരുത്താവുക എന്ന ലക്ഷ്യത്തോടെയാവും കറന്‍ ബിഗ് ബാഷിലേക്ക് എത്തുന്നത്.

ഐപിഎലില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിച്ചിട്ടുള്ള താരം യുഎഇയിലെ ടി10 ലീഗില്‍ കേരള നൈറ്റ്സ് താരമായിരുന്നു.

സ്റ്റാര്‍ക്കിനു പുറമേ ജോണ്‍സണും ലിസ്റ്റിനു പുറത്ത്, കൊല്‍ക്കത്ത വിട്ട് നല്‍കുന്നത് 8 താരങ്ങളെ

ഇംഗ്ലണ്ട് താരം ടോം കറനു പുറമെ ഓസീസ് താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരെ ഉള്‍പ്പെടെ 8 താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബിഗ് ബാഷില്‍ നിന്ന് വിരമിച്ച മിച്ചല്‍ ജോണ്‍സണ്‍ ഐപിഎലില്‍ നിന്നും ഉടന്‍ രാജി വയ്ക്കുമെന്ന സൂചനയാണ് ഈ പുതിയ പുറത്ത് വരുന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഒരു മത്സരം പോലും കളിക്കാനാകാത്ത കമലേഷ് നാഗര്‍കോടിയും മറ്റു പ്രമുഖ താരങ്ങളും ഉള്‍പ്പെടെ 13 താരങ്ങളെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയിട്ടുള്ളത്.

ടോം കറന്‍ പുറത്ത്, പകരം അനിയന്‍ സാം കറന്‍ ടീമില്‍

ഇംഗ്ലണ്ടിന്റെ ടി20, ഏകദിന മത്സരങ്ങളില്‍ നിന്ന് പരിക്കേറ്റ ടോം കറന്‍ പുറത്ത്. ഇന്ന് നടക്കാനിരുന്ന മത്സരത്തില്‍ താരം പൂര്‍ണ്ണാരോഗ്യവാനാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് താരത്തിന്റെ പരിക്ക് ഭേദമായില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ടോമിനു പകരം അനിയന്‍ സാം കറന്‍ പകരം ഇംഗ്ലണ്ട് ടീമിലെത്തും.

താരം ഈ സീസണില്‍ ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. സറേയുടെ ടി20 ബ്ലാസ്റ്റ് പ്രതീക്ഷകള്‍ക്കും ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. ഡിവിഷന്‍ ഒന്ന് ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതുള്ള സറേയുടെ കിരീട പ്രതീക്ഷകളെ എത്ര കണ്ട് ഈ പരിക്ക് ബാധിക്കുമെന്ന് വരും ദിവസങ്ങളിലെ അറിയൂ.

സറേ ഇംഗ്ലണ്ട് ടീമുകളുടെ മെഡിക്കല്‍ സംഘവുമായി ചേര്‍ന്ന് താരം കിയ ഓവലില്‍ റീഹാബിലിറ്റേഷന്‍ പരിപാടികളില്‍ ഏര്‍പ്പെടുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാണക്കേടില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്, രക്ഷകനായത് ക്രിസ് വോക്സ്

8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും വാലറ്റത്തിന്റെ ചെറുത്ത് നില്പുമാണ്. വോക്സ് 78 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 50 റണ്‍സ് തികയ്ക്കില്ല എന്ന് കരുതിയ ഇംഗ്ലണ്ട് 44.5 ഓവര്‍ വരെ ബാറ്റ് ചെയ്തു എന്നത് തന്നെ അതിശയമാണ്. ഓയിന്‍ മോര്‍ഗന്‍(33) പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് 61/6 എന്ന നിലയിലായിരുന്നു.

പിന്നീട് മോയിന്‍ അലി(33)-വോക്സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ 100 കടത്തി. അലി പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 112/7 ഏറെ വൈകാതെ റഷീദ് ഖാനും പുറത്തായി. 8 വിക്കറ്റിനു ഇംഗ്ലണ്ട് 120 റണ്‍സ്. പിന്നീട് ഒമ്പതാം വിക്കറ്റില്‍ ടോം കുറനുമായി(35) ചേര്‍ന്ന് 60 റണ്‍സാണ് ഇംഗ്ലണ്ടിനായി വോക്സ് നേടിയത്. 4 ബൗണ്ടറിയും 5 സിക്സും സഹിതം 82 പന്തില്‍ നിന്ന് 78 റണ്‍സാണ് വോക്സ് നേടിയത്.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് 4 വിക്കറ്റും ടോപ് ഓര്‍ഡറെ കടപുഴകിയ ഹാസല്‍വുഡ് മൂന്ന് വിക്കറ്റും നേടി. ആന്‍ഡ്രു ടൈ ആണ് വാലറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കിയത്. ടൈ മൂന്ന് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version