നടരാജനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് ഗവാസ്കർ

2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സൺ റൈസേഴ്സ് പേസർ നടരാജൻ ഇടം നേടണം ആയിരുന്നു എന്ന് ഇതിഹാസ ഇന്ത്യൻ ബാറ്റർ സുനിൽ ഗവാസ്‌കർ. നടരാജനെ ടീമിലേക്ക് പരിഗണിക്കാത്തതിനെ ഗവാസ്കർ വിമർശിച്ചു. ഈ ഐപിഎൽ സീസണിൽ ഇതുവരെ നടരാജൻ ഏഴ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

“ഇടങ്കയ്യൻ പേസർ ബൗളറായ ടി നടരാജൻ ടീമിൽ ഉണ്ടാകും എന്നാണ് ഞാൻ ചിന്തിച്ചത്. അവൻ വളരെ നന്നായി ബൗൾ ചെയ്യുന്നുണ്ട്. അതിനാൽ, ടീമിലുണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷേ കുഴപ്പമില്ല. അവർക്ക് കിട്ടിയ സീം ബൗളർമാർക്കെല്ലാം അനുഭവപരിചയമുണ്ട്, അതിനാൽ അതിൽ പ്രശ്‌നമില്ല,” ഇന്ത്യ ടുഡേയോട് സംസാരിക്കവെ സുനിൽ ഗവാസ്‌കർ പറഞ്ഞു.

“നാലാമത്തെ സീം ബൗളർ ആയി ഹാർദിക് പാണ്ഡ്യയും ഉണ്ട്. അതുകൊണ്ടായിരിക്കാം സെലക്ടർമാർ നാല് സ്പിൻ ബൗളർമാരുമായി പോയത്.” ഗവാസ്‌കർ പറഞ്ഞു.

പരിക്ക് മാറി എത്തുന്ന സുന്ദറും നടരാജനും തമിഴ്നാട് ടീമിൽ

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള തമിഴ്നാടിന്റെ ടീം പ്രഖ്യാപിച്ചു. കരുത്തരായ 16 അംഗ സംഘത്തെയാണ് തമിഴ്നാട് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ബാബ അപരാജിത് ആണ് ടീമിനെ നയിക്കുന്നത്.

ഒക്ടോബര്‍ 11ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ടീമിനായി വാഷിംഗ്ടൺ സുന്ദറും വിജയ് ശങ്കറും ടീമിലിടം പിടിച്ചിട്ടുണ്ട്.

തമിഴ്നാട്: B Aparajith (capt), Washington Sundar (vice-capt), B Sai Sudharsan, T Natarajan, M Shahrukh Khan, R Sai Kishore, R Sanjay Yadav, Sandeep Warrier, M Siddharth, Varun Chakravarthy, J Suresh Kumar, C Hari Nishaanth, N Jagadeesan, R Silambarasan, M Ashwin, G Ajitesh

ആര്‍സിബി ക്ലീന്‍ ബൗള്‍ഡ്!!!! 68 റൺസിന് ഓള്‍ഔട്ട്

സൺറൈസേഴ്സിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 16.1 ഓവറിൽ 68 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ടി നടരാജനും മാര്‍ക്കോ ജാന്‍സനും സൺറൈസേഴ്സിന് വേണ്ടി മൂന്ന് വതം വിക്കറ്റ് നേടി. ജഗദീഷ സുചിത് 2 വിക്കറ്റും നേടി.

മത്സരത്തിലൊരു ഘട്ടത്തിലും സൺറൈസേഴ്സിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഫാഫിനും കൂട്ടര്‍ക്കുമായില്ല. 15 റൺസ് നേടിയ സുയാഷ് പ്രഭുദേശായിയും 12 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലും മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയ താരങ്ങള്‍. 12 റൺസ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു.

മാര്‍ക്കോ ജാന്‍സന്റെ രണ്ടാം ഓവറാണ് ആര്‍സിബിയുടെ താളം തെറ്റിച്ചത്. ഫാഫ് ഡു പ്ലെസിയെയും വിരാട് കോഹ്‍ലിയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ താരം ഓവറിലെ അവസാന പന്തിൽ അനുജ് റാവത്തിനെയും വീഴ്ത്തി. 8/3 എന്ന നിലയിലേക്ക് വീണ ടീമിന് പിന്നീടൊരിക്കലും ഒരു തിരിച്ചുവരവ് സാധ്യമായതുമില്ല.

ഉഫ് ഉമ്രാന്‍!!! ഉമ്രാന്റെയും നടരാജന്റെയും തീപാറും സ്പെല്ലിന് ശേഷം കൊല്‍ക്കത്തയെ 175 റൺസിലെത്തിച്ച് നിതീഷും റസ്സലും

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 31/3 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ 175 റൺസിലേക്ക് എത്തിച്ച് നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും. ടി നടരാജനും ഉമ്രാന്‍ മാലിക്കും അടങ്ങിയ തീപാറും പേസ് ബൗളിംഗിനെതെിരെ ഈ സ്കോര്‍ നേടുവാനായത് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്ക് സന്തോഷകരമായ കാര്യം കൂടിയാണ്.

ആരോൺ ഫിഞ്ചിനെ മാര്‍ക്കോ ജാന്‍സന്‍ മടക്കിയപ്പോള്‍ ടി നടരാജന്റെ ഇരട്ട പ്രഹരങ്ങള്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. 39 റൺസ് നാലാം വിക്കറ്റിൽ നേടി ശ്രേയസ്സ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തയെ തിരികെ ട്രാക്കിലെത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഉമ്രാന്‍ മാലിക്കിന്റെ ഒരു തകര്‍പ്പന്‍ പന്ത് അയ്യരുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

28 റൺസാണ് അയ്യര്‍ നേടിയത്. നിതീഷ് റാണയും ഷെൽഡൺ ജാക്സണും ചേര്‍ന്ന് ഉമ്രാന്‍ മാലികിന്റെ അടുത്ത ഓവറിൽ ഓരോ സിക്സര്‍ നേടിയെങ്കിലും ജാക്സണേ മടക്കി ഉമ്രാന്‍ പകരം വീട്ടി. ഇതിനിടെ നിതീഷ് റാണ 32 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ഉമ്രാന്‍ തന്റെ തീപാറും സ്പെല്ലിൽ 27 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റാണ് നേടിയത്. 36 പന്തിൽ 54 റൺസ് നേടിയ നിതീഷ് റാണയെ പുറത്താക്കി നടരാജന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. അവസാന ഓവര്‍ എറിഞ്ഞ സുചിത്തിനെ 2  സിക്സുകളും ഒരു ബൗണ്ടറിയും പായിച്ച് ആന്‍ഡ്രേ റസ്സൽ കൊല്‍ക്കത്തയെ 175 റൺസിലേക്ക് എത്തിച്ചു. താരം പുറത്താകാതെ 25 പന്തിൽ 49 റൺസാണ് നേടിയത്.

ചെന്നൈയ്ക്ക് 154 റൺസ് സമ്മാനിച്ച് മോയിനും ജഡേജയും

അവസാന രണ്ടോവറിൽ നേടിയ 29 റൺസിന്റെ ബലത്തിൽ സൺറൈസേഴ്സിനെതിരെ 154 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡറിൽ മോയിന്‍ അലി ഒഴികെ മറ്റാരും കാര്യമായ സംഭാവന നൽകായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസ് നേടി ചെന്നൈ ക്യാമ്പിൽ ആശ്വാസം നല്‍കുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

48 റൺസ് നേടിയ മോയിന്‍ അലി ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. താരം അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ചാണ് പുറത്തായത്. അമ്പാട്ടി റായിഡു 27 റൺസ് നേടിയപ്പോള്‍ റുതുരാജ് ഗായക്വാഡ്(16), റോബിന്‍ ഉത്തപ്പ(15) എന്നിവരും വേഗത്തിൽ മടങ്ങി. 62 റൺസ് മൂന്നാം വിക്കറ്റിൽ നേടി മോയിന്‍ അലിയും അമ്പാട്ടി റായിഡും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ടീമിന് തിരിച്ചടിയായി.

19 ാം ഓവർ എറിഞ്ഞ നടരാജനെ തന്റെ സ്പെലില്ലെ അവസാന രണ്ട് പന്തിൽ ഒരു ബൗണ്ടറിയും സിക്സും ജഡേജ പായിച്ചപ്പോള്‍ 30 റൺസാണ് നടരാജന്‍ തന്റെ സ്പെല്ലിൽ വഴങ്ങിയത്. സൺറൈസേഴ്സിന് വേണ്ടി വാഷിംഗ്ടൺ സുന്ദറും ടി നടരാജനും 2 വീതം വിക്കറ്റ് നേടി.

 

നടരാജൻ ഹൈദ്രാബാദിൽ

ടി നടരാജനെ സ്വന്തമാക്കി ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദ്രാബാദ്. 1 കോടി അടിസ്ഥാന വിലയുമായി എത്തിയ താരത്തിനെ 4 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദ്രാബാദ് സ്വന്തമാക്കിയത്.

ടി നടരാജന് വേണ്ടി താരം മുമ്പ് കളിച്ച സൺറൈസേഴ്സ് ഹൈദ്രാബാദ് ആണ് ആദ്യം രംഗത്തെത്തിയത്. അധികം വൈകാതെ ഗുജറാത്ത് ടൈറ്റന്‍സ് രംഗത്തെത്തി.

ലോകകപ്പ് ടീമിലുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല, അതിനാൽ തന്നെ നിരാശയില്ല – നടരാജന്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ തനിക്ക് ഇടം ലഭിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്നും കാരണം താന്‍ ടീമിൽ ഇടം ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നത് കൊണ്ടാണെന്നും ടി നടരാജന്‍ പറഞ്ഞു. തനിക്ക് സെലക്ഷനുണ്ടാകുമെന്ന് ഒട്ടനവധി പേര്‍ പറഞ്ഞുവെങ്കിലും താന്‍ യാഥാര്‍ത്ഥ്യബോധത്തോടെയാണ് കാര്യങ്ങളെ സമീപിച്ചതെന്ന് നടരാജന്‍ വ്യക്തമാക്കി.

താന്‍ പരിക്കിൽ നിന്ന് വരികയായിരുന്നുവെന്നും അഞ്ച് മാസത്തിന് മേലെ ക്രിക്കറ്റ് കളിക്കാതെയാണ് താന്‍ വരുന്നതെന്ന ബോധ്യം തനിക്കുണ്ടായിരുന്നു. ഇതെല്ലാം കാരണം തന്നെ തനിക്ക് ടീമിൽ ഇടം ലഭിയ്ക്കാത്തതിൽ നിരാശയുണ്ടാകേണ്ട കാര്യം തനിക്കില്ലായിരുന്നുവെന്നും ടി നടരാജന്‍ വ്യക്തമാക്കി.

ബിസിസിഐ ആവശ്യപ്പെട്ടു, നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കി

ഇന്ത്യന്‍ താരം ടി നടരാജന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരത്തെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് താരത്തിനെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജനാക്കി നിര്‍ത്തുവാനായി താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ബിസിസിഐയുടെ ഈ ആവശ്യം.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കാനിരിക്കവെയാണ് ബിസിസിഐയുടെ ഈ നീക്കം. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകളുടെ ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ ടീം മാനേജ്മെന്റിന് താരത്തെ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിന് ആവശ്യമാണെന്നാണ് തങ്ങളെ അറിയിച്ചതെന്നും ഉചിതമായ തീരുമാനം തമിഴ്നാട് അസോസ്സിയേഷന്‍ ഈ വിഷയത്തില്‍ കൈക്കൊണ്ടുവെന്നും അധികാരികള്‍ അറിയിച്ചു.

നടരാജനില്ല, നവ്ദീപ് സൈനിയ്ക്ക് അരങ്ങേറ്റം

സിഡ്നിയിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ രണ്ട് മാറ്റങ്ങളാണ് ടീമിലുള്ളതെങ്കിലും ടി നടരാജന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ത്യയ്ക്കായി നവ്ദീപ് സൈനി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കും. മയാംഗ് അഗര്‍വാളിന് പകരം ഇന്ത്യ രോഹിത് ശര്‍മ്മയെ ഓപ്പണറായി പരിഗണിക്കുമെന്നും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വ്യക്തമാക്കി.

പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതം ഇന്ത്യയും ഓസ്ട്രേലിയയും ജയിച്ചിട്ടുണ്ട്. അഡിലെയ്ഡിലെ ബാറ്റിംഗ് പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ പരമ്പര സമനിലയിലാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഇലവന്‍: അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി

ഉമേഷ് യാദവ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്, പകരക്കാരായി ഉയര്‍ന്ന് വരുന്നത് രണ്ട് പേരുകള്‍

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബൗളിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ഉമേഷ് യാദവ് ഇനി ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. താരത്തിന് പകരം സിഡ്നിയില്‍ ആര് ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിയ്ക്കുമെന്നതില്‍ വ്യക്തതയില്ലെങ്കിലും ടി നടരാജന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

രണ്ട് ടെസ്റ്റില്‍ നിന്നായി 4 വിക്കറ്റാണ് ഉമേഷ് യാദവ് നേടിയത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 4 ഓവര്‍ മാത്രം എറിഞ്ഞ ഉമേഷ് ജോ ബേണ്‍സിനെ പുറത്താക്കുകയായിരുന്നു. താരം നാട്ടിലേക്ക് ഉടന്‍ മടങ്ങുമെന്നും വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

നടരാജന് പകരം ശര്‍ദ്ധുല്‍ താക്കൂറിന് ഇന്ത്യ സിഡ്നി ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

നടരാജന് അനുമോദനവുമായി താരത്തിന്റെ ഐപിഎല്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍

നടരാജന്റെ വിജയകരമായ ടി20 അരങ്ങേറ്റത്തിന് ശേഷം താരത്തിന് അനുമോദനവുമായി ഡേവിഡ് വാര്‍ണര്‍. ഐപിഎലില്‍ താരത്തിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇരുവരും സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടിയായിരുന്നു കളിച്ചത്.

ഐപിഎലില്‍ സണ്‍റൈസേഴ്സിന് വേണ്ടി കളിച്ച് യോര്‍ക്കര്‍ രാജാവെന്ന വിളിപ്പേര് നേടിയ നടരാജന്‍. ഇന്ത്യയ്ക്ക് വേണ്ടി ഏകദിന-ടി20 അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു. ഒരു ഏകദിനത്തിലും മൂന്ന് ടി20 മത്സരത്തിലും കളിച്ച താരത്തിന് എട്ട് വിക്കറ്റാണ് നേടാനായത്.

വാര്‍ണര്‍ രണ്ടാം ഏകദിനത്തിന് ശേഷം പരിക്കിന്റെ പിടിയിലായതിനാല്‍ തന്നെ ഇരു താരങ്ങളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം സാധ്യമായില്ലെങ്കിലും താരത്തിനെ പ്രശംസ കൊണ്ടു മൂടുവാന്‍ ഡേവിഡ് വാര്‍ണര്‍ മറന്നില്ല.

തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് വാര്‍ണര്‍ നടരാജനൊപ്പം സണ്‍റൈസേഴ്സ് ജഴ്സിയില്‍ കളിക്കുന്ന ചിത്രം പങ്കുവെച്ചത്.

ടി20 ലോകകപ്പ് വരുന്നത് പരിഗണിക്കുമ്പോള്‍, നടരാജന്‍ ഇന്ത്യയുടെ പ്രധാന ആയുധം – വിരാട് കോഹ്‍ലി

ഇന്ത്യയുടെ ഏറ്റവും പുതിയ കണ്ടെത്തലായ ടി നടരാജന്‍ ടീമിന്റെ ഏറ്റവും വലിയ ആസ്തി ആയി മാറുമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത താരം ദേശീയ ടീമില്‍ ഇടം നേടി മൂന്ന് മത്സരങ്ങളില്‍ നിന്നായി ആറ് വിക്കറ്റ് നേടുകയായിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പ് പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് താരം ഇന്ത്യയുടെ വജ്രായുധമായി മാറുമെന്നാണ് വിരാട് കോഹ്‍ലി പറഞ്ഞത്. ഷമിയുടെയും ബുംറയുടെ അഭാവത്തില്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും അത് വിജയകരമായി നിറവേറ്റുവാനും കഴിഞ്ഞ ഒരു താരത്തെ ഇന്ത്യയ്ക്ക് ലഭിച്ചുവെന്ന് കോഹ്‍ലി പറഞ്ഞു.

സമ്മര്‍ദ്ദ ഘട്ടത്തില്‍ സമചിത്തത വിടാതെയാണ് താരം പന്തെറിഞ്ഞതെന്നും വളരെ കഠിനാധ്വാനിയാണ് താരമെന്നും നടരാജന്‍ വ്യക്തമാക്കി.

Exit mobile version