ബിസിസിഐ ആവശ്യപ്പെട്ടു, നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കി

ഇന്ത്യന്‍ താരം ടി നടരാജന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരത്തെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് താരത്തിനെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജനാക്കി നിര്‍ത്തുവാനായി താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ബിസിസിഐയുടെ ഈ ആവശ്യം.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കാനിരിക്കവെയാണ് ബിസിസിഐയുടെ ഈ നീക്കം. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകളുടെ ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ ടീം മാനേജ്മെന്റിന് താരത്തെ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിന് ആവശ്യമാണെന്നാണ് തങ്ങളെ അറിയിച്ചതെന്നും ഉചിതമായ തീരുമാനം തമിഴ്നാട് അസോസ്സിയേഷന്‍ ഈ വിഷയത്തില്‍ കൈക്കൊണ്ടുവെന്നും അധികാരികള്‍ അറിയിച്ചു.

സുപ്രീംകോടതി ഇടപ്പെട്ടു, തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മറ്റു സംസ്ഥാന താരങ്ങളില്ല

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അന്യ സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് സുപ്രീം കോടതി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ അറിയിപ്പ് പ്രകാരം നേരത്തെ ഇത്തരത്തില്‍ താരങ്ങളുടെ പങ്കെടുക്കല്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ടിഎന്‍പിഎല്‍ ഭാരവാഹികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതാത് അസോസ്സിയേഷനുകളില്‍ നിന്ന് അനുമതി പത്രം വാങ്ങിച്ചതിനാല്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നായിരുന്നു ടിഎന്‍പിഎലിനു വേണ്ട ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ബിസിസിഐ ഭരണഘടനയിലെ ഇതിന്മേലുള്ള നിയമാവലി ചൂണ്ടിക്കാണിച്ചാണ് സിഒഎ അഭിഭാഷകന്‍ എതിര്‍വാദം ഉന്നയിച്ചത്. ഇതിനെ സുപ്രീം കോടതി ശരി വയ്ക്കുകയായിരുന്നു. ഫ്രാഞ്ചൈസികള്‍ക്ക് രണ്ട് പുറം സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കാമെന്ന് നേരത്തെ ടിഎന്‍പിഎല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും കാര്യങ്ങള്‍ കുഴപ്പത്തിലാക്കി സിഒഎ, അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതിയില്ല

തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനു ലഭിച്ച ബിസിസിഐ അനുമതിയെ വിലക്കി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. നേരത്തെ തന്നെ ഇത്തരത്തില്‍ അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതി നല്‍കി ടൂര്‍ണ്ണമെന്റ് നടത്തുകയാണെങ്കില്‍ അംഗീകൃതമല്ലാത്തതായി ടൂര്‍ണ്ണമെന്റിനെ പ്രഖ്യാപിക്കുമെന്ന താക്കീത് സിഒഎ നല്‍കിയിരുന്നു. എന്നാല്‍ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഇതിനു ബിസിസിഐയ്ക്ക് നേരത്തെ തന്നെ കത്തയയ്ച്ചിരുന്നുവെന്നും ബിസിസിഐ അനുമതി ലഭിച്ചതാണെന്നുമാണ് അസോസ്സിയേഷന്‍ വാദിച്ചത്.

ഇപ്പോള്‍ ബിസിസിഐ നിയമങ്ങള്‍ പ്രകാരം ഇപ്രകാരം അനുമതി നല്‍കുക സാധ്യമല്ലെന്നു സിഒഎ തിരികെ ടിഎന്‍സിഎയ്ക്ക് കത്ത് നല്‍കി. താരങ്ങള്‍ക്ക് അനുമതി പത്രം നല്‍കിയ അസോസ്സിയേഷനുകളോട് അത് പിന്‍വലിക്കുവാനും സിഒഎ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ടിഎന്‍സിഎ തിങ്കളാഴ്ച നടക്കുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളു. അടുത്ത് കുറച്ച് കാലമായി പല വിഷയങ്ങളിലും ബിസിസിഐയും സിഒഎയും വിരുദ്ധ ചേരികളിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൈഫി വിന്‍സെന്റ് ഗോമസ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചേക്കും

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം പതിപ്പില്‍ ഓരോ ഫ്രാഞ്ചൈസിയിലും രണ്ട് അന്യ സംസ്ഥാന താരങ്ങളെ ഉള്‍പ്പെടുത്തിയേക്കാമെന്ന് അറിയിച്ച് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍. മലയാളി താരം റൈഫി വിന്‍സെന്റ് ഗോമസ് ഇത്തരത്തില്‍ കളിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. ഹനുമ വിഹാരി, ഷെല്‍ഡണ്‍ ജാക്സണ്‍, ഉന്മുക്ത് ചന്ദ്, ധര്‍മ്മേന്ദ്ര ജഡേജ എന്നിവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തേക്കുമെന്നാണ് ആദ്യം ലഭിയ്ക്കുന്ന സൂചന.

ഇത്തരത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിക്കുന്നത് തമിഴ്നാട്ടിലെ താരങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുന്ന താരങ്ങള്‍ ഐപിഎല്‍ 2018ല്‍ പങ്കെടുത്തവരായിരിക്കരുത് എന്നതാണ് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ നിബന്ധന.

അതാത് സംസ്ഥാന അസോസ്സിയേഷനുകളില്‍ നിന്ന് താരങ്ങള്‍ അനുമതി പത്രം വാങ്ങേണ്ടതായുമുണ്ട്. ടീമില്‍ മാത്രമല്ല അവസാന ഇലവനിലും രണ്ട് താരങ്ങളെ ഇപ്രകാരം ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുമതിയുണ്ടാകുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version