ഷഹീന്‍ അഫ്രീദി ലോകകപ്പിനുണ്ടാകും, താരം ഒക്ടോബറിൽ മടങ്ങിയെത്തും – പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പരിക്കേറ്റ് പാക് പേസര്‍ ഏഷ്യ കപ്പിനില്ലെങ്കിലും താരം ഒക്ടോബറിൽ മടങ്ങിയെത്തുമെന്നും പാക്കിസ്ഥാന്റെ ലോകകപ്പ് സ്ക്വാഡിന് ശക്തി പകരുവാന്‍ താരവും കാണുെമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന ഏഴ് മത്സരങ്ങളുടെ ടി20 പരമ്പരയിലും താരം കളിക്കില്ലെങ്കിലും ഒക്ടോബറിൽ താരത്തിന്റെ മടങ്ങിവരവ് സാധ്യമാകുമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര സെപ്റ്റംബര്‍ 20 മുതൽ ഒക്ടോബര്‍ 2 വരെയാണ് നടക്കുക.

 

Story Highlights: PCB hopeful Shaheen Afridi return by October, confident that the pace bowler will be available for the World Cup.

ഷഹീന്‍ അഫ്രീദിയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

പരിക്കേറ്റ പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ഏഷ്യ കപ്പിനുള്ള സ്ക്വാഡിലേക്ക് മുഹമ്മദ് ഹസ്നൈനിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ഓഗസ്റ്റ് 27ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിൽ തൊട്ടടുത്ത ദിവസം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഉണ്ട്.

2019 മാര്‍ച്ചിൽ ആണ് ഹസ്നൈന്‍ ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന് വേണ്ടി ഏകദിനത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിട്ടുള്ളത്. പാക്കിസ്ഥാനായി 18 ടി20 മത്സരത്തിലും എട്ട് ഏകദിനത്തിലും താരം കളിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് യഥാക്രമം 17, 12 വിക്കറ്റുകളും നേടിയിട്ടുണ്ട്.

 

Story Highlights: Mohammad Hasnain to replace Shaheen Afridi in Asia Cup

ഷഹീന്‍ അഫ്രീദി ഏഷ്യ കപ്പിൽ നിന്ന് പുറത്ത്

പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ഏഷ്യ കപ്പിനില്ല. കാൽമുട്ടിലെ ലിഗമെന്റിലെ പരിക്ക് കാരണം ആണ് താരം ഏഷ്യ കപ്പിൽ നിന്ന് പുറത്ത് പോകുന്നത്. പകരം ഹസന്‍ അലി ടീമിലേക്ക് എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

താരത്തിന് 4-6 ആഴ്ചത്തെ വിശ്രമം ആവും ആവശ്യമായി വരിക എന്നാണ് മെഡിക്കൽ ടീം വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരൊയ ഹോം പരമ്പരയും താരത്തിന് നഷ്ടമാകും.

അതേ സമയം ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കും ടി20 ലോകകപ്പിനും താരം ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്.

 

Story Highlights: Shaheen Afridi ruled out from Asia cup.

രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് തിരിച്ചടിയായി ഷഹീന്‍ അഫ്രീദിയുടെ പരിക്ക്

പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ശ്രീലങ്കയ്ക്കെതിരെയുള്ള ഗോളിൽ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിൽ കളിക്കില്ല. താരത്തിന്റെ കാൽമുട്ടിനേറ്റ പരിക്ക് കാരണം ആണ് ഇത്. ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ആണ് ഷഹീന്‍ അഫ്രീദിയുടെ കാൽമുട്ടിന് പരിക്കേൽക്കുന്നത്.

താരം ശ്രീലങ്കയിൽ ടെസ്റ്റ് സ്ക്വാഡിനൊപ്പം തുടരുമെന്നും താരത്തിന്റെ പരിക്കിന് മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ചികിത്സ തേടുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.

ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ താരം വെറും 7 ഓവറാണ് എറിഞ്ഞത്.

ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്

2022 കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വൺ-ഡേ കപ്പിനുമുള്ള ടീമിലേക്ക് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്. ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ആണ് താരത്തെ വിദേശ താരമായി കൗണ്ടി ടീമിലെത്തിച്ചിരിക്കുന്നത്.

പരിചയസമ്പത്തുള്ള ലോക നിലവാരമുള്ള താരമാണ് ഉമേഷ് യാദവ് എന്നാണ് ക്ലബ് പ്രതികരിച്ചത്. മികച്ച വേഗത്തിൽ പന്തെറിയുന്ന ഉമേഷിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുവാന്‍ സാധിക്കുമെന്നും മിഡിൽസെക്സ് ഹെഡ് ഓഫ് മെന്‍സ് പെര്‍‍ഫോമന്‍സ് ക്രിക്കറ്റ് ആയ അലന്‍ കോള്‍മാന്‍ വ്യക്തമാക്കി.

തനിക്ക് രണ്ട് പേരെയും ഇഷ്ടം, ബാബര്‍ അസമോ കോഹ്‍ലിയോ എന്ന ചോദ്യത്തിന് ഷഹീന്‍ അഫ്രീദിയുടെ മറുപടി

ബാബര്‍ അസമിനെയും വിരാട് കോഹ്‍ലിയെയും തനിക്ക് ഒരു പോലെ ഇഷ്ടം എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍‍ അഫ്രീദി. രണ്ട് ബാറ്റിംഗ് ഇതിഹാസങ്ങളിൽ മികച്ച ഒരാളെ തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെട്ടപ്പോളാണ് ഷഹീന്‍ ഇത്തരത്തിലുള്ള മറുപടിയുമായി രംഗത്തെത്തിയത്.

അതേ സമയം ജോസ് ബട‍്ലറെക്കാള്‍ മികച്ച താരമായി മുഹമ്മദ് റിസ്വാനെയും ഐപിഎലിനെക്കാള്‍ മികച്ച ലീഗ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആണെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരമായി താരം വ്യക്തമാക്കി.

റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ, രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ഓടിച്ചിട്ടടി

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യ ഏകദിനത്തിലെ മികച്ച വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗിനിറങ്ങി 348/8 എന്ന സ്കോറാണ് നേടിയത്.

ബെന്‍ മക്ഡര്‍മട്ട് നേടിയ ശതകത്തിനൊപ്പം ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ഇന്നിംഗ്സുമാണ് ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കിയത്.

മക്ഡര്‍മട്ട് 104 റൺസ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 89 റൺസും ലാബൂഷാനെ 59 റൺസും സ്റ്റോയിനിസ് 49 റൺസും ആണ് ആതിഥേയര്‍ക്കായി നേടിയത്.

പാക് ബൗളര്‍മാരിൽ സാഹിദ് മഹമ്മൂദ് 10 ഓവറിൽ 71 റൺസ് വഴങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി 4 വിക്കറ്റ് വീഴ്ത്തി.

രണ്ടാം സെഷനിൽ പാക്കിസ്ഥാന്റെ അതിശക്തമായ തിരിച്ചുവരവ്

ലാഹോറിൽ ഓസ്ട്രേലിയയെ 391 റൺസിന് ഓള്‍ ഔട്ട് ആക്കി പാക്കിസ്ഥാന്‍. ലഞ്ചിന് ശേഷം 341/5 എന്ന നിലയിൽ നിന്ന് അവശേഷിക്കുന്ന 5 വിക്കറ്റുകള്‍ 50 റൺസ് നേടുന്നതിനിടെ ആണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

67 റൺസ് നേടി അലക്സ് കാറെയെ നൗമന്‍ അലി പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഷഹീന്‍ അഫ്രീദിയും നസീം ഷായും ചേര്‍ന്ന് ഓസ്ട്രേലിയന്‍ വാലറ്റത്തെ എറിഞ്ഞിട്ടു. ഗ്രീന്‍ 79 റൺസ് നേടി.

നാല് വീതം വിക്കറ്റാണ് ഷഹീന്‍ അഫ്രീദിയും നസീം ഷായും നേടിയത്.

വീണ്ടും ഖവാജ, പാക്കിസ്ഥാനെതിരെ താരത്തിന് ശതകം നഷ്ടമായത് 9 റൺസിന്

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 232 റൺസ്. 8/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ഉസ്മാന്‍ ഖവാജയുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും അര്‍ദ്ധ ശതകങ്ങൾ മുന്നോട്ട് നയിക്കുകയായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം 138 റൺസ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഈ സഖ്യം നേടിയത്. 59 റൺസ് നേടിയ സ്മിത്തിനെ ആണ് ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്.

അധികം വൈകാതെ 91 റൺസ് നേടിയ ഖവാജയുടെ വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. 26 റൺസ് നേടിയ ട്രാവിസ് ഹെഡ് പുറത്തായ ശേഷം ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 20 റൺസുമായി കാമറൺ ഗ്രീനും 8 റൺസ് നേടി അലക്സ് കാറെയുമാണ് ക്രീസിലുള്ളത്.

അഫ്രീദിയ്ക്ക് പുറമെ നസീം ഷായും രണ്ട് വിക്കറ്റ് നേടി. 5 വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സാജിദ് ഖാന്‍ ഒരു വിക്കറ്റ് നേടി.

ഷഹീന്‍ അഫ്രീദി പുരുഷ ക്രിക്കറ്റര്‍, സ്മൃതി മന്ഥാന വനിത ക്രിക്കറ്റര്‍

ഐസിസിയുടെ പുരുഷ വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടി പാക്കിസ്ഥാന്റെ ഷഹീന്‍ അഫ്രീദിയും ഇന്ത്യയുടെ സ്മൃതി മന്ഥാനയും. ഷഹീന്‍ അഫ്രീദിയ്ക്ക് സര്‍ ഗാര്‍ഫീൽഡ് സോബേഴ്സ് ട്രോഫി ലഭിച്ചപ്പോള്‍ സ്മൃതി റേച്ചൽ ഹെയ്ഹോ ഫ്ലിന്റ് ട്രോഫിയ്ക്ക് അര്‍ഹയായി.

ഷഹീന്‍ 2021ൽ 36 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 78 വിക്കറ്റ് നേടിയപ്പോള്‍ 22 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 855 റൺസാണ് സ്മൃതി നേടിയത്. ഷഹീന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം 6/51 എന്ന പ്രകടനം ആയിരുന്നു. സ്മൃതി ഒരു ശതകവും അഞ്ച് അര്‍ദ്ധ ശതകങ്ങളുമാണ് 2021ൽ നേടിയത്.

ബ്രണ്ടന്‍ കിംഗിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പൊരുതി നോക്കി ഷെപ്പേര്‍ഡ്, പക്ഷേ ടീമിന് വിജയമില്ല

പാക്കിസ്ഥാന്‍ നല്‍കിയ 173 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് നേടാനായത് 163 റൺസ്. ഇതോടെ പരമ്പരയിലെ രണ്ടാം ടി20യും പാക്കിസ്ഥാന്‍ വിജയിച്ചു. 9 റൺസ് വിജയം ആണ് ആതിഥേയര്‍ സ്വന്തമാക്കിയത്. റൊമാരിയോ ഷെപ്പേര്‍ഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം വിന്‍ഡീസിനെ ലക്ഷ്യത്തിന് വളരെ അടുത്ത് എത്തിച്ചുവെങ്കിലും ടീമിനെ അവസാന കടമ്പ കടത്തുവാന്‍ ഷെപ്പേര്‍ഡിനും സാധിച്ചില്ല. 19 പന്തിൽ പുറത്താകാതെ 35 റൺസാണ് ഷെപ്പേര്‍ഡ് സ്വന്തമാക്കിയത്. വിന്‍ഡീസ് ഇന്നിംഗ്സിലെ അവസാന പന്തിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

43 പന്തിൽ 67 റൺസ് നേടിയ ബ്രണ്ടന്‍ കിംഗ് ആണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. നിക്കോളസ് പൂരന്‍ 26 റൺസ് നേടി. പാക്കിസ്ഥാന്‍ നിരയിൽ ഷഹീന്‍ അഫ്രീദി മൂന്നും മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

157 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം

ബംഗ്ലാദേശിനെതിരെ പരമ്പരയിൽ മുന്നിലെത്തുവാന്‍ പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 157 റൺസിന് അവസാനിപ്പിച്ച് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ മത്സരത്തിൽ ടീമിന് മേൽക്കൈ നല്‍കുകയായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്തുണയുമായി സാജിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 153/6 എന്ന നിലയിൽ നിന്ന് ബംഗ്ലാദേശ് 157 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

59 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

Exit mobile version