“പ്രീമിയർ ലീഗിൽ ഒരു ഇന്ത്യൻ കളിക്കാരൻ കളിക്കുന്നത് നിങ്ങൾ കാണും” – ആയുഷ് അധികാരി | an Indian player will play in the Premier League one day

ഒരു ഇന്ത്യൻ ഫുട്ബോൾ താരം പ്രീമിയർ ലീഗ് പോലൊരു വലിയ ലീഗിൽ കളിക്കുന്ന കാലം സമീപ ഭാവിയിൽ വരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസർവ് ടീം ക്യാപ്റ്റൻ ആയുഷ് അധികാരി. നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുക ആയിരുന്നു ആയുഷ്.

ഇന്ത്യയിൽ ചെറുപ്പത്തിൽ ഫുട്ബോൾ തിരഞ്ഞെടുക്കുമ്പോൾ, ഞങ്ങൾ ഈ നെക്സ് ജെൻ കപ്പ കളിച്ചതുപോലുള്ള യൂറോപ്യൻ ടീമുകളെയാണ് മാതൃകയായി ഒരോ താരവും ഉറ്റുനോക്കുന്നത്. ഇത്തരം ടീമുകളുമായി കളിച്ച് കൊണ്ട് ഇരിക്കുന്നത് ഇന്ത്യൻ ഫുട്ബോൾ ക്ലബുകലൂം ഈ ക്ലബുകളും തമ്മിലുള്ള അന്തരം കുറക്കും. ആയുഷ് പറയുന്നു.

ഞങ്ങൾ ഇതുപോലെ തുടരുകയാണെങ്കിൽ, ഈ പ്രോഗ്രാമുകളും സംരംഭങ്ങളും തുടരുകയാണെങ്കിൽ, ഞങ്ങൾ സ്വയം മെച്ചപ്പെടും. ആയുഷ് പറയുന്നു. എന്നെങ്കിലും പ്രീമിയർ ലീഗിൽ ഒരു ഇന്ത്യൻ കളിക്കാരൻ കളിക്കുന്നത് നിങ്ങൾ കാണും എന്നും അധികാരി അഭിപ്രായപ്പെട്ടു.

യൂറോപ്യൻ ഫുട്ബോൾ നിലവാരം എന്താണെന്ന് പഠിക്കാനും അനുഭവിക്കാനുമാണ് ഞങ്ങൾ ഇവിടെ വന്നത്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് ആഹ്ലാദകരമായ ഒരു കാര്യമാണ്. ആയുഷ് പറഞ്ഞു.

Story Highlights: “If we keep improving, an Indian player will play in the Premier League one day”

ജോട ആൻഫീൽഡിൽ തുടരും, ലിവർപൂളിൽ പുതിയ കരാർ ഒപ്പുവെച്ചു | Diogo Jota has signed a new long-term contract with Liverpool

ലിവർപൂൾ എഫ്‌സിയിൽ ഡിയോഗോ ജോട്ട പുതിയ ദീർഘകാല കരാർ ഒപ്പുവച്ചു. 2027വരെയുള്ള കരാർ ആണ് ജോട ഒപ്പുവെച്ചത്. 2020 സെപ്റ്റംബറിൽ ആയിരുന്നു വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് ജോട ആൻഫീൽഡിലേക്ക് എത്തിയത്‌. അന്ന് മുതൽ ലിവർപൂളിന്റെ പ്രധാന താരമായി ജോട തുടരുന്നുണ്ട്‌.

കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 21 ഗോളുകൾ ലിവർപൂളിനായി ജോട നേടിയിരുന്നു. കാരബാവോ കപ്പും എമിറേറ്റ്‌സ് എഫ്‌എ കപ്പും ഉയർത്താനും പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്യാനും താരം സഹായിച്ചു.

Story Highlights; Diogo Jota has signed a new long-term contract with Liverpool FC

ബ്രൈറ്റണു മുന്നിൽ വാറ്റ്ഫോർഡ് തോറ്റു!

വാറ്റ്ഫോർഡിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോർഡ് തുടരുന്നു. ഇന്ന് ബ്രൈറ്റണ് എതിരെയും അവർ പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രൈറ്റൺ ഇന്ന് വിജയിച്ചത്. വാറ്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പോട്ടറിന്റെ ടീം തന്നെയാണ്‌ ആധിപത്യം പുലർത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലാമ്പറ്റിയുടെ ഒരു പാസിൽ നിന്ന് നീൽ മോപേയുടെ മനോഹര സ്ട്രൈക്ക് ബ്രൈറ്റണ് ലീഡ് നൽകി.

രണ്ടാം പകുതിയിൽ 82ആം മിനുട്ടിൽ ആയിരുന്നു ബ്രൈറ്റന്റെ രണ്ടാം ഗോൾ. ഒരു കോർണറിൽ നിന്ന് വെബ്സ്റ്റർ ആണ് ഗോൾ നേടിയത്. വെബ്സ്റ്ററിന്റെ ആദ്യ ഗോൾ ശ്രമം ഫോസ്റ്റർ തടുത്തു എങ്കിലും റീബൗണ്ടിൽ താരം പന്ത് വലയിൽ എത്തിച്ചു. ഈ വിജയത്തോടെ ബ്രൈറ്റൺ 23 മത്സരങ്ങളിൽ 33 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തി. വാറ്റ്ഫോർഡ് 19ആം സ്ഥാനത്ത് ആണുള്ളത്.

പ്രീമിയർ ലീഗ് കിരീടമാണ് സ്പർസിൽ തന്റെ ലക്ഷ്യം എന്ന് കോണ്ടെ

ടോട്ടൻഹാമിന്റെ മുഖ്യ പരിശീലകൻ അന്റോണിയോ കോണ്ടെ തന്റെ ഈ ക്ലബിലെ ആഗ്രഹം പ്രീമിയർ ലീഗ് നേടുക എന്നതാണെന്ന് പറഞ്ഞു. എന്നാൽ അത് സംഭവിക്കുന്നതിന് കുറച്ച് ദൂരം പോകേണ്ടതുണ്ട് എന്നും കോണ്ടെ പറഞ്ഞു.

“എന്റെ ആദ്യ ലക്ഷ്യം ഈ ടീമിനും ഈ ക്ലബ്ബിനും ഒരു അടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കുക എന്നതാണ്. ഫലങ്ങളെ കുറിച്ച് പിന്നീട് നോക്കാം, ”കോണ്ടെ പറഞ്ഞു “ഈ നിമിഷത്തിൽ നമ്മൾ ഒരുപാട് പ്രയത്നിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച്, ഞങ്ങൾ ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടുവെന്ന് ഞാൻ കരുതുന്നു, എങ്കിലും ഞങ്ങളുടെ മുന്നിലുള്ള പാത നീളമുള്ളതാണ്” അദ്ദേഹം പറഞ്ഞു.

“ലീഗ് ജയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുക ആണെങ്കിൽ, നിങ്ങൾ എന്നോട് ചാമ്പ്യൻസ് ലീഗിനുള്ള മത്സരത്തെക്കുറിച്ച് ചോദിച്ചാൽ, ലീഗ് വിജയിക്കുക എന്നതാണ് എന്റെ ആഗ്രഹം. ചാമ്പ്യൻസ് ലീഗിന് പോകാനല്ല.” കോണ്ടെ പറഞ്ഞു.

പ്രീമിയർ ലീഗിൽ റെക്കോർഡുകൾ എല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വഴിയേ.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മോശം അവസ്ഥയിലൂടെയാണ് ടീം കടന്നു പോവുന്നത് എങ്കിലും പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഏറ്റവും കൂടുതൽ വിജയങ്ങൾ എന്നിവയെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിലാണ്. ഇന്നലെ നടന്ന ബ്രെന്റ്ഫോഡിന് എതിരായ മത്സരത്തോടെ പുതിയ ഒരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ എവേ മത്സരങ്ങൾ വിജയിച്ച റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിൽ തന്നെയാണ്, എന്നാൽ 300 എവേ മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി മാറി ചുവന്ന ചെകുത്താന്മാർ.

ഇന്നലെ ബ്രെന്റഫോഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ യുണൈറ്റഡ് തങ്ങളുടെ 300മത്തെ എവേ വിജയമായിരുന്നു സ്വന്തമാക്കിയത്. 1992ൽ പ്രീമിയർ ലീഗ് തുടങ്ങിയതിന് ശേഷം ഇതുവരെ 567 പ്രീമിർ ലീഗ് എവേ മത്സരങ്ങൾ ആണ് യുണൈറ്റഡ് കളിച്ചിട്ടുള്ളത്. അതിൽ 300 എണ്ണം വിജയിച്ചപ്പോൾ 122 എണ്ണം പരാജയപ്പെടുകയും 146 മത്സരങ്ങൾ സമനിയിൽ കലാശിക്കുകയും ചെയ്തു. 964 ഗോളുകൾ അടിച്ചപ്പോൾ 618 ഗോളുകൾ യുണൈറ്റഡ് വഴങ്ങുകയും ചെയ്തു.

എവേ വിജയങ്ങളുടെ എണ്ണത്തിൽ ചെൽസിയാണ് രണ്ടാമതുള്ളത്, 259 വിജയങ്ങളാണ് ചെൽസിയുടെ പേരിൽ ഉള്ളത്. ആഴ്‌സണൽ 246 വിജയങ്ങൾ, ലിവർപൂൾ 239 വിജയങ്ങൾ, മാഞ്ചസ്റ്റർ സിറ്റി 188 വിജയങ്ങൾ – എന്നീ ടീമുകൾ ആണ് അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

പ്രീമിയർ ലീഗിനേക്കാളും ഫിസിക്കൽ ലീഗാണ് ഫ്രഞ്ച് ലീഗ്” – പോചടീനോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വലിയ ഫിസിക്കൽ വെല്ലുവിളി ഉള്ള ലീഗാണ് ഫ്രഞ്ച് ലീഗ് എന്ന് പി എസ് ജി പരിശീലകനായ പോചടീനോ. ഫ്രഞ്ച് ലീഗ് വളരെ സങ്കീർണ്ണമായ ലീഗാണെന്നാണ് എന്റെ വിലയിരുത്തൽ എന്ന് പോചടീനോ പറഞ്ഞു. വലിയ ഗുണനിലവാരം ഈ ലീഗിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും ഫിസിക്കൽ ആയ ലീഗാണ് ഇതെന്ന് ഞാൻ കരുതുന്നു. പോചടീനോ പറഞ്ഞു.

ഇവിടെ ഉള്ള എല്ലാ ടീമുകൾക്കും ഗുണമേന്മയുള്ളതും, ഗെയിമുകൾ ജയിക്കാനുള്ള കഴിവുള്ളതുമായ ടീമുകളുമാണെന്ന് പോചടീനോ പറഞ്ഞു. പ്രീമിയർ ലീഗിനേക്കാൾ മികച്ച ലീഗാണിതെന്ന് ഞാൻ പറയുന്നില്ല എന്നും എന്നാൽ ഇവിടെയുള്ള ഗെയിമുകൾ പ്രീമിയർ ലീഗിനേക്കാൾ ശാരീരികമായ ചാലഞ്ചുകൾ ഉയർത്തുന്നുണ്ട് എന്നും പോചടീനോ പറഞ്ഞു.

ഫൊൻസെക ന്യൂകാസിൽ പരിശീലകനാകാൻ സാധ്യത

സ്റ്റീവ് ബ്രൂസിന് പകരം പുതിയ പരിശീലകനായുള്ള ന്യൂകാസിലിന്റെ അന്വേഷ തുടരുകയാണ്. മുൻ റോമ പരിശീലകനായ ഫോൻസെക ആണ് സാധ്യത ലിസ്റ്റിൽ ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോഴും ന്യൂകാസിൽ ഉടമകൾ ഒരു പരിശീലകനെയും ഉറപ്പിച്ചിട്ടില്ല.

ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ ആയിരുന്നു ഫൊൻസെക റോമ ക്ലബ് വിട്ടത്‌. സീരി എയിലെ ദയനീയ പ്രകടനങ്ങളാണ് ഫൊൻസെക പുറത്താകാൻ കാരണം. അവസാന രണ്ടു വർഷമായി എ എസ് റോമയെ നയിച്ചത് ഫൊൻസെക ആയിരുന്നു‌. ഉക്രൈൻ ക്ലബായ ശക്തറിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു ഫൊൻസെക റോമയിൽ എത്തുന്നത്.

ഉക്രൈനിൽ ശക്തറിനൊപ്പം ഫൊൻസെക നടത്തിയ പ്രസിംഗ് ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ആ മികവ് ഇറ്റലിയിൽ ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. മുമ്പ് പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

എവർട്ടൺ പഴയ എവർട്ടൺ അല്ല!! വെസ്റ്റ്ബ്രോമിനെ തകർത്തെറിഞ്ഞ് രണ്ടാം ജയം

എവർട്ടണും ആഞ്ചലോട്ടിയും ഇത്തവണ ഒരുങ്ങി തന്നെയാണ്. ആദ്യ മത്സരത്തിൽ സ്പർസിനെ തോൽപ്പിച്ച് തുടങ്ങിയ എവർട്ടൺ ഇന്ന് വെസ്റ്റ് ബ്രോമിനെ തകർത്തെറിഞ്ഞാണ് മൂന്ന് പോയിന്റ് നേടിയത്‌. ഗോൾ മഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു എവർട്ടന്റെ വിജയം. കാൾവെർട്ട് ലൂവിന്റെ ഹാട്രിക്കും പുതിയ സൈനിംഗ് ഹാമസ് റോഡ്രിഗസിന്റെ മികവും ആണ് എവർട്ടണ് വലിയ വിജയം നൽകിയത്.

മത്സരത്തിന്റെ പത്താം മിനുട്ടിൽ യുവതാരം ഡിയാങന ഗോളിലൂടെ വെസ്റ്റ് ബ്രോം ആണ് ലീഡ് എടുത്തത്‌. ഗ്രൗണ്ടിന്റെ പകുതിയിൽ നിന്ന് ഡ്രിബിൾ ചെയ്റത് വന്നാണ് ഡിയാങനെ ആ ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതിയിൽ തന്നെ എവർട്ടണ് തിരിച്ചുവരാൻ ആയി. 31ആൻ മിനുട്ടിൽ ഒരു ബാക്ക് ഹീൽ ഗോളിലൂടെ കാല്വെർട് ലൂവിൻ ആൺ. സമനിൽ നേടിയത്‌. പിന്നാലെ 45ആം മിനുട്ടിൽ ഹാമസ് റോഡ്രിഗസ് എവർട്ടണ് ലീഡും നൽകി. റോഡ്രിഗസിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് വെസ്റ്റ് ബ്രോം താരം ഗിബ്സ് റോഡ്രീഗസിനെ മുഖത്ത് ഇടിച്ചതിന് ചുവപ്പ് കാർഡ് കണ്ടു. പിന്നാലെ അവരുടെ പരിശീലകൻ ബിലിചും ചുവപ്പ് കണ്ടു പുറത്തായി. അത് കാര്യങ്ങൾ എവർട്ടണ് എളുപ്പമാക്കി. രണ്ടാൻ പകുതിയുടെ തുടക്കത്തിൽ മാത്യുസ് പെരേരയുടെ ഒരു സുന്ദര ഫ്രീകിക്ക് വെസ്റ്റ് ബ്രോമിനെ 2-2 എന്ന സ്കോറിൽ എത്തിച്ചു എങ്കിലും പിന്നീട് കാര്യങ്ങൾ മാറി‌. 54ആം മിനുട്ടിൽ കീൻ എവർട്ടണെ മുന്നിൽ എത്തിച്ചു. പിന്നാലെ രണ്ട് ഗോളുകൾ അടിച്ച് കാൾവർട്ട് ലൂവിൻ ഹാട്രിക്ക് തികച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി എവർട്ടൺ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ഇപ്പോൾ.

നായകനായി വില്ല്യൻ!! ഹാട്രിക്ക് അസിസ്റ്റ്, ആഴ്സണലിന് സ്വപ്ന തുടക്കം

പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ആഴ്സണലിന്റെ തകർപ്പൻ വിജയത്തോടെ തുടക്കം. ഇന്ന് ക്രേവൻ കോട്ടേജിൽ വെച്ച് ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വലിയ വിജയം തന്നെയാണ് നേടിയത്. അർട്ടേറ്റയുടെ രണ്ട് പുതിയ സൈനിംഗുകളും ഗംഭീര പ്രകടനവുമായി ഇത് പുതിയ ആഴ്സണലാണെന്ന സൂചനകൾ ഇന്ന് നൽകി.

പുതിയ സൈനിംഗ് ആയ ഡിഫൻഡർ ഗബ്രിയേൽ ഒരു ഗോൾ നേടിയപ്പോൾ ചെൽസിയിൽ നിന്ന് എത്തിയ വില്ല്യൻ മൂന്ന് അസിസ്റ്റുകളുമായാണ് തിളങ്ങിയത്. മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. വില്യന്റെ ഷോട്ടിൽ നിന്ന് ലഭിച്ച റീബൗൺ ഒരു ടാപിന്നിലൂടെ വലയിൽ എത്തിച്ചായിരുന്നു ലകാസെറ്റ് ആദ്യ ഗോൾ നേടിയത്. 49ആം മിനുട്ടിൽ ആണ് ഗബ്രിയേൽ തന്റെ അരങ്ങേറ്റത്തിൽ തന്നെ ആഴ്സണലിനായി ഗോൾ നേടിയത്‌.

വില്യന്റെ കോർണർ ഒരു ഫ്രീ ഹെഡറിലൂടെ ഗബ്രിയേൽ വലയിൽ എത്തിക്കുക ആയിരുന്നു. 59ആം മിനുട്ടിൽ ഒബാമയങ്ങിന്റെ വക ആയിരുന്നു ആഴ്സണലിന്റെ മൂന്നാം ഗോൾ. വില്യന്റെ പാസ് സ്വീകരിച്ച ഒബാമയങ്ങ് മികച്ച ഒരു ഫിനിഷിലൂടെ ആണ് മൂന്നാം ഗോൾ നേടിയത്. ഈ ഗോളിന് ശേഷവും നിരവധി അവസരങ്ങൾ ആഴ്സണൽ സൃഷ്ടിച്ചു. എങ്കിലും നാലാം ഗോൾ പിറന്നില്ല.

കെവിൻ ഡിബ്രൂയ്ൻ പ്രീമിയർ ലീഗിലെ മികച്ച താരം

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ തരാം കെവിൻ ഡിബ്രൂയ്നെ പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരം. ലിവർപൂൾ താതാരങ്ങളായ ജോർദാൻ ഹെൻഡേഴ്‌സൺ, സാഡിയോ മാനെ, ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് സൗത്താംപ്ടൺ താരം ഇങ്സ് ലെസ്റ്റർ തരാം ജാമി വാർഡി എന്നിവരെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി പ്ലേയ്‌മേക്കറായ കെഡിബി ഈ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്.

https://twitter.com/premierleague/status/1294921955607564288

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് ഡിബ്രൂയ്നെയെ ഈ അവാർഡിനർഹനാക്കിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ 13 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയ ഡി ബ്രൂയ്നെ 33 ഗോളുകളിൽ ആണ് പങ്കാളിയായത്. 136 ഗോളവസരങ്ങൾ സീസണിലാകെ ഡിബ്രൂയ്നെ ഉണ്ടാക്കിയിരുന്നു. എന്നാൽ ഫുട്ബാൾ എഴുത്തുകാരുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ജോർദാൻ ഹെൻഡേഴ്‌സൺ ഡിബ്രൂയ്നെ പിന്തള്ളി സ്വന്തമാക്കിയിരുന്നു.

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ലിയോണിനോട് തോറ്റ് പുറത്തായിരുന്നു.

ഒരു ആഴ്സണൽ ആരാധകന്റെ ഡയറിക്കുറിപ്പ് !

പ്രതീക്ഷകൾ അവസാനിക്കുമ്പോഴാണല്ലോ ജീവിച്ചു തുടങ്ങേണ്ടത്. എന്നാര് പറഞ്ഞു, അല്ല ആരെങ്കിലും പറഞ്ഞു കാണാണമല്ലോ.. പറഞ്ഞു വന്നത് ആർസണൽ ഫുട്‌ബോൾ ക്ലബ്‌ ഇന്ന് അത്തരമൊരു മാറ്റത്തിന്റെ പാതയിലാണ്.

കിതച്ചു തളർന്ന ഭീമന്റെ അവസ്ഥ, കുതിപ്പുകൾക്ക് കാലം ചങ്ങലയിട്ട് തളച്ചിരിക്കുന്നു. ഒരുപാട് ഒരുപാട് വർഷങ്ങൾക്കിപ്പുറം ഏറ്റവും മോശമായി സീസൺ ഫിനിഷ് ചെയ്യുന്നു. ഭാവി സുരക്ഷിതമാണെന്ന് ആവർത്തിച്ചു മനസിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും ആത്മാവിശ്വാസത്തിന്റെ കണികകൾ ഓടിയൊളിക്കുന്നത് പോലെ.

എവിടെയാണ് പിഴച്ചത് ആർക്കാണ് പിഴവ് സംഭവിക്കുന്നത്, പിഴവുകൾ ആവർത്തിക്കുമോ, തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടാൻ ആർട്ടേറ്റക്ക് വരും സീസണിൽ കഴിയുമോ, അറുക്കീസ് ബോർഡ് ട്രാൻസ്ഫറിന് ഫണ്ട് അലോട്ട് ചെയ്യുമോ, മുസ്താഫിയുടെ മണ്ടത്തരങ്ങൾക്ക് അറുതി ഉണ്ടാവുമോ, ചോദ്യങ്ങൾ അനവധിയാണ്, ഉത്തരങ്ങളൊന്നും ഒരുത്തരമേയല്ല..

ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പ്രതീക്ഷകൾ, അത് തന്നെയാണ് മുന്നോട്ട് ചാലകശക്തിയും.. ഒരു ആഴ്സണൽ ഫാൻ ആയിരിക്കുക എന്നത് വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ റൈഡാണ്.. സ്റ്റാർട്ടായാൽ ആയി പിന്നെ പുറകേ വരുന്നത് അനുഭവിക്കുക തന്നെ. ഉയരങ്ങളും താഴ്ചകളും ദിനചര്യയായി മാറി കഴിഞ്ഞിരിക്കും, പക്ഷേ പതറാതെ മുന്നോട്ട് പോവുകയാണ് താക്കോൽ എന്നെന്നെ പഠിപ്പിച്ചത് ആഴ്സണൽ ഫുട്‌ബോൾ ക്ലബ് തന്നെയാണ്.(സപ്ലി എഴുതുന്നവർ ഇത് രണ്ട് വട്ടം വായിക്കുക, അതിൽ പ്രത്യേകിച്ച് ഒന്നുമില്ല, പക്ഷേ പഠിച്ചാൽ പാസാവും)

നമുക്ക് പ്രതീക്ഷകളെ പറ്റി സംസാരിക്കാം..
കടലാസിൽ എങ്കിലും ലീഗിലെ ഏറ്റവും നല്ല മുന്നേറ്റ നിരയാണെന്നുള്ളത് അഭിമാനിക്കാൻ ഉള്ള വകയാണ്. അതിലേക്കിനി വെടിമരുന്ന് ചേർക്കുക എന്നത് അർട്ടേറ്റക്ക് മാത്രം ചെയ്യാൻ ആവുന്ന കാര്യം മാത്രമാണ്. ലക്ക ഫോം കണ്ടെത്തട്ടെ..

**(ബാക്ക് ഗ്രൗണ്ടിൽ കുരിശ് വരയ്ക്കുന്ന .gif)**

യുവനിരയെ കാണുമ്പോഴാണ് മനസ്സിന് സന്തോഷമേറുന്നത്.. മാർട്ടിനെല്ലി സാക്ക ടിയേർണി സാലിബ തുടങ്ങിയവർ പ്രതീക്ഷകൾക്ക് 916 തിളക്കം നൽകുന്നുണ്ട്..

ഉടച്ചു വാർക്കേണ്ട പ്രതിരോധവും ഉറപ്പു വരുത്തേണ്ട മധ്യനിരയും ഒരു വ്യാഴവട്ടക്കാലത്തിൽ അധികമായി ആഴ്സണലിന്റെ പ്രശ്നമാണ്. ടൊറേര ഷാക്ക, സെബയോസ് എന്നിവർക്കിടയിലേക്ക് ഒരു ലോകോത്തര താരത്തെ ബോർഡ് കാശെറിഞ്ഞു വാങ്ങാതെ മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ല.

പ്രതിരോധത്തിലും മറിച്ചല്ല. പരിക്ക് സാലിബയ്ക്ക് ഒരു വില്ലനാവാത്തിടത്തോളം കാലം പിടിച്ചു നിൽക്കാമെന്ന് പ്രതീക്ഷയുണ്ട്.

വാർദ്ധക്യപെൻഷനുകാർ വിലസുന്ന തളർവാതം പിടിച്ച പ്രതിരോധത്തിൽ സ്റ്റാർട്ട് ചെയ്യാൻ സ്‌ട്രൈക്കർസ് പേടിക്കുന്ന പ്രൂവൺ ആയൊരു ഡിഫണ്ടർ , ആ ഒരു സൈനിംഗിന് വരും സീസണിൽ വരുത്താനാവുന്നത് നല്ലൊരു മാറ്റമായിരിക്കും.. എല്ലാ പ്രാവശ്യത്തേയും പോലെ വെറും വാഗ്ദാനമായി ഒടുങ്ങാതിരിക്കട്ടെ..

കുപ്പത്തൊട്ടിയിലെ മാണിക്യമെന്നോ ഉറങ്ങിക്കിടന്ന സിംഹമെന്നോ (ഗ്ർർർർ…) വിളിക്കേണ്ട മുതലാണ് സാക്ഷാൽ മാർട്ടിനെസ്.. റീസ്റ്റാർട്ടിന് ശേഷം ലീഗിലെ ഏറ്റവും നല്ല സേവ് റേറ്റ്സ് എന്നത് ചില്ലറ കാര്യമല്ല.. പരിക്ക് മാറി ലെനോ വരുമ്പോ ആര് സ്റ്റാർട്ട് ചെയ്യണമെന്ന് തല്ലി തീരുമാനിക്കട്ടെ.. നിലവിൽ ടെൻഷൻ ഇല്ലാത്തൊരു ഭാഗം..((((പൂർണ്ണത്രേസ്യാ..നെഞ്ചിൽ കൈ വെക്കുന്നു))))

സക്കയും മർട്ടിനെല്ലിയും സ്‌കൂൾ വിട്ട പിള്ളേരെ പോലെ എതിർ ഡിഫൻസിനിടയിൽ ഓടി കളിക്കട്ടെ, റെഡ് കാർഡ് വാങ്ങാതിരിക്കാൻ ഷക്കയുടെ ഭാര്യ കോഫി മെഷീൻ ഓഫർ ചെയ്യട്ടെ, ജലദോഷവും പുറം വേദനയും മാറി ഒസിൽ അസിസ്റ്റ്റ്റ് കൊണ്ടമ്മാനമാടട്ടെ. ബാക്കി ഒക്കെ വരുന്ന പോലെ..

മിഡ്ടേബിൾ ക്ലബ് ആയ സ്ഥിതിക്ക് വരുന്ന ട്രാൻസ്ഫർ വിൻഡോയിലും
അങ്ങനെ ഒരു മെന്റാലിറ്റി കാണിച്ചാൽ അത് നമ്മളുടെ അധഃപതനമാണ്. With right invenstment on right it’s possible to turn around everything. ഇതും ആരെങ്കിലും എപ്പഴെങ്കിലും പറഞ്ഞതായിരിക്കണം. ആഹ് അപ്പൊ പറഞ്ഞു വന്ന കാര്യം പ്രതീക്ഷകൾ അസ്തമിക്കുന്നില്ല, അസ്തമിക്കാനിത് സൂര്യൻ ഒന്നുമല്ലല്ലോ(pls laugh at my lame humour sense).

ആഹ് അതായത് പഴയ പ്രതാപത്തിലേക്ക് അർട്ടേറ്റയെന്ന അച്ചുതണ്ടിനെ ഇടത്തുമാറി വരിഞ്ഞു ചുറ്റി കിതപ്പില്ലാതെ കുതിച്ചുയർന്നു വളരാൻ നമുക്ക് കഴിയട്ടെ, പ്രതീക്ഷകളും ഉദിച്ചുയരട്ടെ.. നന്ദി നമസ്കാരം..

ചരിത്രമെഴുതി റൊണാൾഡോ, പ്രിമിയർ ലീഗിനും ലാ ലീഗക്കും പിന്നാലെ സീരി എയിലും 50 ഗോളുകൾ!!!

ഇറ്റലിയിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ്,ലാ ലീഗ, സീരി എ എന്നീ ലീഗുകളിൽ 50 ഗോളടിക്കുന്ന ആദ്യത്തെ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. ടൂറിനിൽ ലാസിയോക്കെതിരായ നിർണായക മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം സ്വന്തമാക്കിയത്.

വെറും 61 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ 50 ഗോളുകൾ അടിച്ച് കൂട്ടിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 84 ഗോളുകളും ലാ ലീഗയിൽ റയൽ മാഡ്രിഡിന് വേണ്ടി 311 തവണയും ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടുണ്ട്. ഈ സീസണിൽ കിരീടത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന യുവന്റസിന്റെ ടോപ്പ് സ്കോറർ കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Exit mobile version