ബ്ലാസ്റ്റേഴ്‌സ് മൺസൂൺ | Fanzone

ISL വീണ്ടും കൊച്ചിയിലേക്ക്. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഏറ്റ തിരിച്ചടിയിൽ  സങ്കടപ്പെട്ടിരുന്ന കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കിട്ടുന്ന രണ്ടാമത്തെ സന്തോഷ വാർത്തയാണ് ഇത്. ആദ്യത്തേത് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയതായിരുന്നു, 2025 വരെ കോച്ച് ഇവാനുമായി കരാർ ഒപ്പിട്ടത്.

ഇക്കൊല്ലം കൊച്ചിയിൽ കളി നടത്തിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഇതിലും ഭേദപ്പെട്ട കളി കാഴ്ച വച്ചേനെ എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ആരാധകർ. അങ്ങനെ നോക്കുമ്പോൾ, ആശാന്റെ കീഴിൽ നമ്മുടെ ടീം അടുത്ത സീസണിൽ കണക്കു തീർക്കും എന്ന് തന്നെയാണ് അവർ കരുതുന്നത്.

വർഷങ്ങളോളം മുള ഗ്യാലറികളിൽ തിങ്ങിയിരിന്നു മികച്ച ഫുട്ബോളിനെ പിന്തുണച്ചിരുന്ന കേരളത്തിലെ കാണികളുടെ പിന്തുടർച്ചക്കാർ ഇനിയും ആത്മവിശ്വാസം കൈ വിട്ടിട്ടില്ല. സീസൺ അനുസരിച്ചു ടീമുകൾക്ക് മാറി മാറി പിന്തുണ നൽകിയിരുന്ന ആരാധകരാണ് പണ്ട് കേരളത്തിൽ ഉണ്ടായിരുന്നത്. ആകെ ഒരു ആശ്വാസം സന്തോഷ് ട്രോഫി ടീമായിരുന്നു. കേരളം മൊത്തം ആ ടീമിന് പിന്നിൽ അണിനിരക്കുമായിരിന്നു.

പിന്നീട് വന്ന ടിവി പ്രക്ഷേപണം ആസ്വാദകരെ കടലിനു അക്കരേക്ക് കൊണ്ട് പോയി യുറോപിയൻ, ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, സൗത്ത് അമേരിക്കൻ ലീഗുകളെ പരിചയപ്പെടുത്തി. അപ്പോഴും ഓരോരുത്തർ അവരവരുടെ ഇഷ്ട ടീമുകളെ തിരഞ്ഞെടുത്തു. കേരളം മൊത്തം അപ്പോഴും ഒരു ടീമിന് പിന്നിൽ അണിനിരന്നില്ല. വേൾഡ് കപ്പു കാലങ്ങളിലെ ഫ്ലെക്സുകൾ ആ കഥ ലോകം മുഴുവൻ എത്തിക്കാറുമുണ്ട്.

ISL ലീഗിൽ അധികം ശോഭിക്കാൻ പല വർഷങ്ങളിലും കഴിഞ്ഞിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സിന് പക്ഷെ ആരാധകരുടെ കാര്യത്തിൽ ഒരിക്കലും പിറകിൽ നിൽക്കേണ്ടി വന്നിട്ടില്ല. ലീഗിൽ ഏറ്റവും അധികം ഫാൻസ്‌ ഉള്ളതും, ഏറ്റവും നല്ല ഫാൻസ്‌ ഉള്ളതും ബ്ലാസ്റ്റേഴ്സിന് തന്നെ. മാനേജ്‌മെന്റിന്റെ കഴിവ് കേടു കൊണ്ട് പല സീസണുകളിലും കളി പാളിയപ്പോഴും ആരാധകർ ഒറ്റക്കെട്ടായി കൊമ്പന് പിന്നിൽ നിന്നിരുന്നു.

കഴിഞ്ഞ സീസണിൽ അവർക്കു അതിനുള്ള പ്രതിഫലവും കിട്ടി. കപ്പ് ഉയർത്തിയില്ലെങ്കിലും, ശക്തമായ കളി കാഴ്ചവെച്ചു ടീം ഫാൻസിനു നന്ദി പറഞ്ഞു.

അങ്ങനെയുള്ള ഒരു സമയത്തു, ടീമിനെ അറിയുന്ന ഒരു കോച്ചിനെ കിട്ടുകയും, ഹോം ഗ്രൗണ്ടിലേക്ക് കളി തിരികെ വരികയും ചെയ്യുന്നതിലും വലുതായി ആരാധകർക്ക് സന്തോഷിക്കാൻ മറ്റെന്തുണ്ട്. വരാൻ പോകുന്നത് തങ്ങളുടെ ടീമിന്റെ നാളുകളാണ് എന്ന് അവർ വിശ്വസിക്കുന്നു.

കൊച്ചിയിലെ ഫുട്ബാൾ ആരാധകരിൽ മുന്നിലുള്ള വിവേകേട്ടൻ പറഞ്ഞ പോലെ, “ഇറ്റ് വിൽ ബി എ ബ്ലാസ്റ്റേഴ്‌സ് മൺസൂൺ സീസൺ ഇൻ ISL”.  മണ്സൂണിലും വലിയൊരു സീസൺ നമുക്കില്ലല്ലോ!

ഒരു ആഴ്സണൽ ആരാധകന്റെ ഡയറിക്കുറിപ്പ് !

പ്രതീക്ഷകൾ അവസാനിക്കുമ്പോഴാണല്ലോ ജീവിച്ചു തുടങ്ങേണ്ടത്. എന്നാര് പറഞ്ഞു, അല്ല ആരെങ്കിലും പറഞ്ഞു കാണാണമല്ലോ.. പറഞ്ഞു വന്നത് ആർസണൽ ഫുട്‌ബോൾ ക്ലബ്‌ ഇന്ന് അത്തരമൊരു മാറ്റത്തിന്റെ പാതയിലാണ്.

കിതച്ചു തളർന്ന ഭീമന്റെ അവസ്ഥ, കുതിപ്പുകൾക്ക് കാലം ചങ്ങലയിട്ട് തളച്ചിരിക്കുന്നു. ഒരുപാട് ഒരുപാട് വർഷങ്ങൾക്കിപ്പുറം ഏറ്റവും മോശമായി സീസൺ ഫിനിഷ് ചെയ്യുന്നു. ഭാവി സുരക്ഷിതമാണെന്ന് ആവർത്തിച്ചു മനസിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും ആത്മാവിശ്വാസത്തിന്റെ കണികകൾ ഓടിയൊളിക്കുന്നത് പോലെ.

എവിടെയാണ് പിഴച്ചത് ആർക്കാണ് പിഴവ് സംഭവിക്കുന്നത്, പിഴവുകൾ ആവർത്തിക്കുമോ, തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടാൻ ആർട്ടേറ്റക്ക് വരും സീസണിൽ കഴിയുമോ, അറുക്കീസ് ബോർഡ് ട്രാൻസ്ഫറിന് ഫണ്ട് അലോട്ട് ചെയ്യുമോ, മുസ്താഫിയുടെ മണ്ടത്തരങ്ങൾക്ക് അറുതി ഉണ്ടാവുമോ, ചോദ്യങ്ങൾ അനവധിയാണ്, ഉത്തരങ്ങളൊന്നും ഒരുത്തരമേയല്ല..

ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പ്രതീക്ഷകൾ, അത് തന്നെയാണ് മുന്നോട്ട് ചാലകശക്തിയും.. ഒരു ആഴ്സണൽ ഫാൻ ആയിരിക്കുക എന്നത് വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ റൈഡാണ്.. സ്റ്റാർട്ടായാൽ ആയി പിന്നെ പുറകേ വരുന്നത് അനുഭവിക്കുക തന്നെ. ഉയരങ്ങളും താഴ്ചകളും ദിനചര്യയായി മാറി കഴിഞ്ഞിരിക്കും, പക്ഷേ പതറാതെ മുന്നോട്ട് പോവുകയാണ് താക്കോൽ എന്നെന്നെ പഠിപ്പിച്ചത് ആഴ്സണൽ ഫുട്‌ബോൾ ക്ലബ് തന്നെയാണ്.(സപ്ലി എഴുതുന്നവർ ഇത് രണ്ട് വട്ടം വായിക്കുക, അതിൽ പ്രത്യേകിച്ച് ഒന്നുമില്ല, പക്ഷേ പഠിച്ചാൽ പാസാവും)

നമുക്ക് പ്രതീക്ഷകളെ പറ്റി സംസാരിക്കാം..
കടലാസിൽ എങ്കിലും ലീഗിലെ ഏറ്റവും നല്ല മുന്നേറ്റ നിരയാണെന്നുള്ളത് അഭിമാനിക്കാൻ ഉള്ള വകയാണ്. അതിലേക്കിനി വെടിമരുന്ന് ചേർക്കുക എന്നത് അർട്ടേറ്റക്ക് മാത്രം ചെയ്യാൻ ആവുന്ന കാര്യം മാത്രമാണ്. ലക്ക ഫോം കണ്ടെത്തട്ടെ..

**(ബാക്ക് ഗ്രൗണ്ടിൽ കുരിശ് വരയ്ക്കുന്ന .gif)**

യുവനിരയെ കാണുമ്പോഴാണ് മനസ്സിന് സന്തോഷമേറുന്നത്.. മാർട്ടിനെല്ലി സാക്ക ടിയേർണി സാലിബ തുടങ്ങിയവർ പ്രതീക്ഷകൾക്ക് 916 തിളക്കം നൽകുന്നുണ്ട്..

ഉടച്ചു വാർക്കേണ്ട പ്രതിരോധവും ഉറപ്പു വരുത്തേണ്ട മധ്യനിരയും ഒരു വ്യാഴവട്ടക്കാലത്തിൽ അധികമായി ആഴ്സണലിന്റെ പ്രശ്നമാണ്. ടൊറേര ഷാക്ക, സെബയോസ് എന്നിവർക്കിടയിലേക്ക് ഒരു ലോകോത്തര താരത്തെ ബോർഡ് കാശെറിഞ്ഞു വാങ്ങാതെ മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ല.

പ്രതിരോധത്തിലും മറിച്ചല്ല. പരിക്ക് സാലിബയ്ക്ക് ഒരു വില്ലനാവാത്തിടത്തോളം കാലം പിടിച്ചു നിൽക്കാമെന്ന് പ്രതീക്ഷയുണ്ട്.

വാർദ്ധക്യപെൻഷനുകാർ വിലസുന്ന തളർവാതം പിടിച്ച പ്രതിരോധത്തിൽ സ്റ്റാർട്ട് ചെയ്യാൻ സ്‌ട്രൈക്കർസ് പേടിക്കുന്ന പ്രൂവൺ ആയൊരു ഡിഫണ്ടർ , ആ ഒരു സൈനിംഗിന് വരും സീസണിൽ വരുത്താനാവുന്നത് നല്ലൊരു മാറ്റമായിരിക്കും.. എല്ലാ പ്രാവശ്യത്തേയും പോലെ വെറും വാഗ്ദാനമായി ഒടുങ്ങാതിരിക്കട്ടെ..

കുപ്പത്തൊട്ടിയിലെ മാണിക്യമെന്നോ ഉറങ്ങിക്കിടന്ന സിംഹമെന്നോ (ഗ്ർർർർ…) വിളിക്കേണ്ട മുതലാണ് സാക്ഷാൽ മാർട്ടിനെസ്.. റീസ്റ്റാർട്ടിന് ശേഷം ലീഗിലെ ഏറ്റവും നല്ല സേവ് റേറ്റ്സ് എന്നത് ചില്ലറ കാര്യമല്ല.. പരിക്ക് മാറി ലെനോ വരുമ്പോ ആര് സ്റ്റാർട്ട് ചെയ്യണമെന്ന് തല്ലി തീരുമാനിക്കട്ടെ.. നിലവിൽ ടെൻഷൻ ഇല്ലാത്തൊരു ഭാഗം..((((പൂർണ്ണത്രേസ്യാ..നെഞ്ചിൽ കൈ വെക്കുന്നു))))

സക്കയും മർട്ടിനെല്ലിയും സ്‌കൂൾ വിട്ട പിള്ളേരെ പോലെ എതിർ ഡിഫൻസിനിടയിൽ ഓടി കളിക്കട്ടെ, റെഡ് കാർഡ് വാങ്ങാതിരിക്കാൻ ഷക്കയുടെ ഭാര്യ കോഫി മെഷീൻ ഓഫർ ചെയ്യട്ടെ, ജലദോഷവും പുറം വേദനയും മാറി ഒസിൽ അസിസ്റ്റ്റ്റ് കൊണ്ടമ്മാനമാടട്ടെ. ബാക്കി ഒക്കെ വരുന്ന പോലെ..

മിഡ്ടേബിൾ ക്ലബ് ആയ സ്ഥിതിക്ക് വരുന്ന ട്രാൻസ്ഫർ വിൻഡോയിലും
അങ്ങനെ ഒരു മെന്റാലിറ്റി കാണിച്ചാൽ അത് നമ്മളുടെ അധഃപതനമാണ്. With right invenstment on right it’s possible to turn around everything. ഇതും ആരെങ്കിലും എപ്പഴെങ്കിലും പറഞ്ഞതായിരിക്കണം. ആഹ് അപ്പൊ പറഞ്ഞു വന്ന കാര്യം പ്രതീക്ഷകൾ അസ്തമിക്കുന്നില്ല, അസ്തമിക്കാനിത് സൂര്യൻ ഒന്നുമല്ലല്ലോ(pls laugh at my lame humour sense).

ആഹ് അതായത് പഴയ പ്രതാപത്തിലേക്ക് അർട്ടേറ്റയെന്ന അച്ചുതണ്ടിനെ ഇടത്തുമാറി വരിഞ്ഞു ചുറ്റി കിതപ്പില്ലാതെ കുതിച്ചുയർന്നു വളരാൻ നമുക്ക് കഴിയട്ടെ, പ്രതീക്ഷകളും ഉദിച്ചുയരട്ടെ.. നന്ദി നമസ്കാരം..

ഒരു ഫെഡറർ ഫാനിന്റെ ജൽപ്പനങ്ങൾ

പുൽ മൈതാനത്ത് ഇനി ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ടെന്നീസ് പ്രതിഭയുടെ, കായികതാരത്തിന്റെ തേരോട്ടത്തിന്റെ ദിനങ്ങളാണ് ഞാൻ പ്രതീക്ഷിക്കുന്നത്! ഏറ്റവും വലിയ പിറന്നാൾ സമ്മാനം നൽകിയത് ഫെഡററാണ്, കരയിപ്പിച്ചതും ആഹ്ലാദം തന്നെതും ആശ്വാസം തന്നതും ഒക്കെ ഈ മനുഷ്യനാണ്. എന്തെന്നാൽ ഈ മനുഷ്യന്റെ ഓരോ നേട്ടവും എന്റേതായിരുന്നു ഓരോ വിഷമവും കണ്ണീരും എന്റേതായിരുന്നു. അടങ്ങാത്ത ദേഷ്യമാണ് ഫെഡറർ വിരമിക്കണം എന്നു പറഞ്ഞു വരുന്നവരോട്.

ഈ നിത്യയൗവനത്തിന് ഈ നിത്യവസന്തത്തിന് ഒരിക്കലും ടെന്നീസ് കളിക്കാൻ പറ്റാത്ത ദിവസം ഉണ്ടാവരുത് എന്നാഗ്രഹിക്കാത്ത ദിവസങ്ങളില്ല. ആരാണ് റോജർ ഫെഡറർ എനിക്ക് എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ ചുരുക്കാം ‘I am not a fan I am a devotee! Love means Roger Federer to me!’ ഞാനൊരു ആരാധകനല്ല മറിച്ച് ഒരു ഭക്തനാണ്, എന്തെന്നാൽ സ്നേഹത്തിന്റെ മറുപേരാണ് എനിക്ക് റോജർ ഫെഡറർ. ❤❤❤ 14 നു ആ മനോഹര ട്രോഫി ഫെഡറർ വീണ്ടും ചുംബിക്കും എന്നു തന്നെയാണ് പ്രതീക്ഷ. I hope when the time comes he can kiss it again!

പക്ഷെ കടമ്പകൾ ഏറെയാണ് ആദ്യ റൗണ്ടുകൾ മുതൽ തന്നെ കഴിഞ്ഞ പ്രാവശ്യം കെവിൻ ആന്റേഴ്‌സനോട് 2 സെറ്റ് നേടിയ ശേഷം ക്വാട്ടറിൽ തോറ്റത് ഫെഡറർ മറക്കാൻ ഇടയില്ല. അതിനാൽ തന്നെ സൂക്ഷിച്ചു തന്നെയാവും 37 കാരന്റെ ഓരോ നീക്കങ്ങളും. സെമിയിൽ നദാൽ- ഫെഡറർ, ഫൈനലിൽ ദ്യോക്കോവിച്ച്- ഫെഡറർ ഇങ്ങനെ സ്വപ്നതുല്യമത്സരങ്ങൾ തന്നെയാണ് ഞാൻ ഇപ്പഴെ പ്രതീക്ഷിക്കുന്നത്. എല്ലാം മറികടന്നു 9 താമത്തെ വിംബിൾഡനും 21 മത്തെ ഗ്രാന്റ്‌ സ്‌ലാമും ഫെഡറർ സ്വന്തമാക്കും എന്ന സ്വപ്നത്തിൽ തന്നെയാണ് ഞാൻ. പക്ഷെ വിജയതത്തിനും തോൽവിക്കും അപ്പുറം ഇനിയും എണ്ണിയാൽ തീരാത്ത വർഷങ്ങളോളം ഫെഡറർ ടെന്നീസ് കളിക്കുന്നത് കാണണം എന്ന ആഗ്രഹം മാത്രമെ എന്നും മനസ്സിലുള്ളൂ. എന്തെന്നാൽ ഫെഡറർ ടെന്നീസ് കളിക്കുക എന്നാൽ ഒരു സംഗീതജ്ഞന്റെ സംഗീതം പോലെയോ ചിത്രകാരന്റെ ചിത്രം പോലെയോ സുന്ദരമായിട്ടാണ്, എന്തെന്നാൽ ഫെഡററിന്റെ ടെന്നീസ് എന്നും മനുഷ്യരാശിക്ക് എന്നും സൂക്ഷിക്കാവുന്ന ഒരു കലയാണ്‌.

അങ്ങനെയൊന്നും പുറത്താക്കാനാവില്ല ചാമ്പ്യൻസ് ലീഗിന്റെ മാനസപുത്രനെ

യുവേഫ ചാമ്പ്യൻസ് ലീഗ് എന്നതിനെ യുവേഫ ക്രിസ്റ്റ്യാനോ ലീഗ് എന്നാക്കി മാറ്റണം എന്ന് ആരാധകരെല്ലാവരും തെല്ലൊരു കുസൃതിയോടെയും അതിലുമധികം അഭിമാനത്തോടെയും പറയുന്നത് വെറുതെയല്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാക്കാം.. ഫൈനൽ വരെ എത്തിയാലും വെറും 13 കളികൾ മാത്രമുള്ള ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ 17 ഗോളുകൾ നേടി. തീർന്നില്ല, ആ റെക്കോർഡിന് തൊട്ട് പിന്നിൽ 16 ഉം 15 ഉം ഗോളുകൾ നേടി വേറെ രണ്ട് സീസണുകൾ കൂടെ അവസാനിപ്പിച്ച റൊണാൾഡോ ഒരു സീസണിലെ വ്യക്തിഗത ഗോൾ അടിച്ചവരുടെ പട്ടികയിൽ ആദ്യ 3 ൽ തന്റേതല്ലാത്ത ഒരു പേരും ഉൾക്കൊള്ളിക്കാൻ ഇട നൽകുന്നില്ല. 12 ഗോളുകൾ നേടിയ മെസ്സി ആണ് നാലാമൻ എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാം എത്രത്തോളം റൊണാൾഡോ ആധിപത്യം അതിൽ പ്രകടമാണെന്ന്.

റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ എഴുതി തീർക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ റയലിന് നാല് കിരീടങ്ങൾ നേടി കൊടുത്ത രീതി ഇറ്റലിയിലും ആവർത്തിച്ചു യുവന്റസിനെ ജേതാക്കളാക്കാൻ സ്പെയിനിൽ നിന്ന് ചേക്കേറിയ റൊണാൾഡോക്ക് തുടക്കം അത്ര ശുഭകരമല്ലായിരുന്നു. ആദ്യ കളിയിൽ തന്നെ അർഹിക്കാത്ത ഒരു ചുവപ്പ് കാർഡിനെ തുടർന്ന് പുറത്തു പോകേണ്ടി വന്നു.

തുടർനടപടിയായി വന്ന സസ്പെന്ഷനെ തുടർന്ന് അടുത്ത കളി ഗാലറിയിൽ ഇരുന്നു കാണേണ്ടതായും വന്നു. പിന്നീട് തന്നെ താനാക്കിയ യൂണൈറ്റഡിനെതിരെ തിരിച്ചു വന്ന് ഒരു ഗോൾ അടിച്ചെങ്കിലും റയലിന്റെ മിഡ്‌ഫീൽഡ് ഇല്ലാതെ റൊണാൾഡോക്ക് ഗോൾ അടിക്കാൻ കഴിയില്ല എന്നും റൊണാൾഡോയെ ചാമ്പ്യൻസ് ലീഗിലെ താരമാക്കുന്നതിൽ റയലിന്റെ പങ്ക് വലുതാണെന്നും വിമർശനങ്ങൾ വന്നു തുടങ്ങി. കൂടാതെ അദ്ദേഹത്തോടൊപ്പം എന്നും ചേർത്ത് താരതമ്യപ്പെടുത്തുന്ന മറ്റൊരു ഇതിഹാസ താരം മെസ്സി 6 ഗോളുകളുമായി കുതിച്ചതും സ്വന്തം ടീമിലെ തന്നെ യുവതാരം ഡിബാല 5 ഗോളുകളുമായി തിളങ്ങിയപ്പോഴും പഴി റൊണാൾഡോക്കായിരുന്നു. റൗണ്ട് ഓഫ് 16 ൽ അത്ലറ്റികോ മാഡ്രിഡിന്റെ സ്വന്തം തട്ടകത്തിൽ 2 ഗോളിന്റെ കമ്മിയുമായി യുവന്റസിനു മടങ്ങേണ്ടി വന്നതോടെ എല്ലാവരും റൊണാൾഡോയെ തള്ളി പറയാൻ തുടങ്ങി. ഇനി ഒരു തിരിച്ചു വരവ് താരതമ്യേന ശക്‌തമായ പ്രതിരോധ നിരയുള്ള അത്ലറ്റികോക്കെതിരെ യുവന്റസിനു അസാധ്യമാണെന്ന് കാൽപന്ത് വിദഗ്ധർ വരെ വിധിയെഴുതി.

എന്നാൽ അവരെല്ലാം കാർലോസ് ആഞ്ചെലോട്ടി തന്റെ പഴയ ശിഷ്യനെ പറ്റി പറഞ്ഞ വാക്കുകൾ മറന്നു. “റൊണാൾഡോ അപകടകാരിയായ ഒരു കളിക്കാരനാണ്. അതിലും അപകടകാരിയായ ഒരു കളിക്കാരനേയുള്ളു, കഴിഞ്ഞ കളിയിൽ ഗോൾ നേടാനാകാതെ പോയ റൊണാൾഡോ ” എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.. അതിനെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന പ്രകടനമാണ് ഇന്നലെ കണ്ടത്. വാണ്ട മെട്രോപ്പോളിറ്റാനോയിൽ തന്നെ കൂകി വിളിച്ച അത്ലറ്റികോ ആരാധകർക്കും ടീമിന്റെ വിജയത്തിൽ മതി മറന്നാഘോഷിച്ച അത്ലറ്റികോ പരിശീലകൻ സിമിയോണേക്കും മറുപടി റൊണാൾഡോ ഇന്നലെ ട്യൂറിനിൽ കൊടുത്തു. കഴിഞ്ഞ വർഷം കണ്ണഞ്ചിപ്പിക്കുന്ന ഒരു ഓവർഹെഡ് കിക്കിലൂടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തച്ചുടച്ച അതേ റൊണാൾഡോ അതേ ട്യൂറിനിൽ വച്ചു രണ്ട് ഹെഡർ ഗോളുകളുടെയും ഒരു പെനാൽറ്റിയുടെയും അകമ്പടിയോടെ അത്ലറ്റികോയെ കശാപ്പ് ചെയ്തപ്പോൾ എതിർ ടീമിലായിരുന്നിട്ട് കൂടെ കഴിഞ്ഞ വർഷം തന്റെ മിന്നും ഗോളിനെ അഭിനന്ദിച്ച ട്യൂറിനിലെ കാൽപന്ത് ആരാധകരെ ആനന്ദ കണ്ണീരിലാറാടിച്ച റൊണാൾഡോ തന്റെ ചുവടുമാറ്റം വെറുതെയാകില്ല എന്ന സൂചന തരുന്നു. റൊണാൾഡോ കളം മാറ്റി ചവിട്ടിയപ്പോൾ തകർന്ന് പോയ റയൽ 10 വർഷങ്ങൾക്കിപ്പുറം ആദ്യമായി ക്വാർട്ടർ പോലും കാണാതെ പുറത്തായെങ്കിലും റൊണാൾഡോയെ അത്ര പെട്ടെന്നൊന്നും പുറത്താക്കാൻ ചാമ്പ്യൻസ് ലീഗിന് കഴിയില്ല.

കാരണം ഏത് ടീമിലും ആയിക്കൊള്ളട്ടെ, റൊണാൾഡോ എന്നും ചാമ്പ്യൻസ് ലീഗിന്റെ പ്രിയ പുത്രൻ തന്നെ ആയിരിക്കും.. തന്റെ റെക്കോർഡുകൾ വീണ്ടും വീണ്ടും സ്വയം തിരുത്തിക്കുറിക്കാൻ അയാൾ കച്ച കെട്ടി ഇറങ്ങിയാൽ പിന്നെ 1996 നു ശേഷം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം എന്ന യുവന്റസിന്റെ ചിരകാലാഭിലാഷം ഈ വർഷം സാർത്ഥകമാകുമെന്ന പ്രതീതി ഉളവാക്കുന്നു. ക്വാർട്ടർ ഫൈനലിലും അവിടെ ജയിച്ചാൽ അവിടുന്നങ്ങോട്ടും അയാൾ ഉണ്ടാകും യുവന്റസിന്റെ മുൻനിരയിൽ തന്നെ. എതിരാളികൾ ആരുമായിക്കൊള്ളട്ടെ, അവരുടെ വല തുളച്ചു യുവന്റസിനൊരു കിരീടം നെയ്തെടുക്കാൻ മികവുറ്റ ഒരു കലാകാരനെ പോലെ 7ആം നമ്പർ ജേർസിയുമണിഞ്ഞ്..

ഫാൻസോൺ: പെലെ ഗുഡ്, മറഡോണ ബെറ്റർ, ജോർജ് ബെസ്റ്റ്

ലണ്ടനിലെ ക്രോംവെൽ ഹോസ്പിറ്റലിലെ ഡോക്റ്റർമാരുടെ 1.5 മാസത്തെ ശ്രമങ്ങളും നിഷ്ഫലമാക്കി കൊണ്ട് 2005 നവംബർ 25 ന് ആ മനുഷ്യഹൃദയം നിലച്ചു. അതിനു കൃത്യം 5 ദിവസങ്ങൾക്ക് മുൻപ് തോൽവി ഉറപ്പാക്കിയ ആ കളിയിൽ മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോൾ അയാൾ ലോകത്തോട് ഇങ്ങനെ പറഞ്ഞു “Don’t die like me” വളരെ വൈകിയാണെങ്കിലും അയാൾ ആ സത്യം മനസ്സിലാക്കിയിരുന്നു. അമിത മദ്യപാനവും വഴിവിട്ട ജീവിതവും കാരണം തന്റെ ജീവിതവും കരിയറും നശിപ്പിച്ച ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബാൾ പ്രതിഭകളിൽ ഒരാളായ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രിയ 7 ആം നമ്പർ താരം ജോർജ് ബെസ്റ്റ് ജീവിതത്തിൽ നിന്നും ബൂട്ടഴിക്കുമ്പോൾ മാഞ്ചസ്റ്റർ നഗരം തേങ്ങി, കാരണം അവർ അയാളെ അത്രത്തോളം സ്നേഹിച്ചിരുന്നു, പെലെയോ മറഡോണയോ ആയിരുന്നില്ല അവർക്ക് ബെസ്റ്റ് “ബെസ്റ്റ്” തന്നെയായിരുന്നു ബെസ്റ്റ്

“the Busby Babes” എന്നറിയപ്പെട്ടിരുന്ന സർ മാറ്റ് ബസ്‌ബി എന്ന തന്ത്രക്ജനായ മാനേജരുടെ കീഴിൽ ലോകം വെട്ടിപ്പിടിക്കാനുള്ള യാത്രയിൽ 1958 മ്യൂനിചിൽ വിമാനാപകടത്തിൽ തകർണ്ണിടിഞ്ഞത് മാഞ്ചസ്റ്ററിന്റെ സ്വപ്നങ്ങളായിരുന്നു.പാതിവഴിയിൽ തകർന്നുപോയ സ്വപ്നങ്ങൾ. ലോക ഫുട്ബാളിനെ ഞെട്ടിച്ച ആ ദുരന്തത്തിൽ നിന്നും ചുവന്ന ചെകുത്താന്മാരെ മാറ്റ് ബസ്‌ബി മെല്ലെ മെല്ലെ പിടിച്ചുയർത്തികൊണ്ടുവരുന്ന സമയത്താണ് 1961 ൽ ബെസ്ററ് യുണൈറ്റഡിന്റെ യൂത്ത്‌ ടീമിലെത്താൻ കാരണമായ യുണൈറ്റഡ് സ്‌കൗട്ട് ബോബ് ബിഷപ്പിന്റെ “I think I’ve found you a genius.” എന്ന ടെലഗ്രാം മാനേജർ ബസ്ബിക്കെതുന്നത് രണ്ടു വർഷങ്ങക്ക് ശേഷം ചുവന്ന ചെകുത്താന്മാരുടെ തന്റെ 17 ആം വയസിൽ സീനിയർ ടീമിൽ അരങ്ങേറിയ ഈ നോർത്തേൺ അയർലണ്ടുകാരൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാഞ്ചസ്റ്ററുകാരുടെ പ്രിയതാരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങുകളിൽ വേഗതയും ചുടുലതയും കോർത്തിണക്കി എതിരാളികളെ തുടർച്ചയായി ട്രിബിൾ ചെയ്തു വെട്ടിളൊഴിഞ്ഞു കുതിച്ചിരുന്ന ആ സുന്ദരനായ നീളൻ മുടിക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

1964 മുതൽ 67 വരെ 3 വർഷത്തിനിടെ 2 തവണ യുണൈറ്റഡിനെ ഇംഗ്ളീഷ് ലീഗ് ചാമ്പ്യന്മാരാക്കിയ
ബെസ്റ്റ്1968 ൽ ചരിത്രത്തിലാദ്യമായി ആദ്യമായി ചുവന്ന ചെകുത്താന്മാരെ യൂറോപ്യൻ കപ്പ് (ഇന്നത്തെ ചാമ്പ്യൻസ് ലീഗ് )ചാമ്പ്യന്മാരാക്കുമ്പോൾ ബെസ്റ്റിനു പ്രായം വെറും 22. സെമിയിൽ അക്കാലത്തു യൂറോപ്പ്യൻ ഫുട്ബാൾ അടക്കിവാണിന്നിരുന്ന റയൽ മാഡ്രിഡിനെ ഓൾഡ് ട്രാഫോഡിൽ ആദ്യപാദത്തിൽ ബെസ്റ്റിന്റെ ഏകഗോളിന് വീഴ്ത്തിയ യുനൈറ്റഡ് രണ്ടാം പാദത്തിൽ സാന്റിയാഗോ ബെർണാബുവിൽ ആദ്യ പകുതിയിൽ 3 -1 ന് പിന്നിട്ട് നിന്നിട്ടും രണ്ടാം പകുതിയിൽ രണ്ടുഗോളുകളടിച്ചുകൊണ്ട് ശക്തമായി തിരിച്ചുവന്നപ്പോൾ 3 ആം ഗോളിന് വഴിയൊരുക്കിയതും ബെസ്റ്റായിരുന്നു അഗ്രഗേറ്റ്‌ സ്‌കോർ 4 -3 ന് റയലിനെ പിന്തള്ളി ചുവന്ന ചെകുത്താന്മാർ വെംബ്ലിയിലേക്ക് പറക്കുമ്പോൾ നിർണായകമായത് ആദ്യപാദത്തിലെ ബെസ്റ്റിന്റെ ഗോളായിരുന്നു. ഫൈനലിൽ ഇതിഹാസ താരം യുസേബിയോയുടെ നേത്രത്തിൽ അക്കാലത്തു യൂറോപ്യൻ ഫുട്ബാളിലെ കരുത്തരായ ബെനഫികയായിരുന്നു. വെംബ്ലിയിൽ തങ്ങളുടെ ചുവന്ന ജേർസിക്ക് പകരം നീല ജേഴ്സിയിൽ ഏതാണ്ട് 1 ലക്ഷത്തിനടുത്തു വരുന്ന കാണികൾക്ക് മുന്നിൽ ചുവന്ന ചെകുത്താന്മാർക്ക് വിജയത്തിൽകുറഞ്ഞ ഒന്നും തന്നെ പോരായിരുന്നു കാരണം മറ്റൊന്നുമല്ല മൂണിച്ചിൽ തകർന്നടിഞ്ഞ തങ്ങളുടെ സ്വപ്നങ്ങൾക്ക് കൃത്യം 10 വർഷങ്ങൾക്കിപ്പുറം ആയിരുന്നു ആ ഫൈനൽ. യുണൈറ്റഡിനായി തന്റെ ജീവിതം മാറ്റിവെച്ച ബസ്ബിയെന്ന ആ മാനേജരും ഇത്രയും കാലം കാത്തിരുന്നതും ആ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നു. മത്സരം തുടങ്ങി ആദ്യമുതലെ സ്വന്തം കാണികൾക്കുമുന്നിൽ തകർത്തുകളിക്കുന്ന മാഞ്ചസ്റ്റർ കിട്ടുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുമായി ബെനഫിക്കയും, യുണൈറ്റഡിന്റെ വലതുവിങ്ങിലൂടെ ബെനഫിക്കൻ പ്രധിരോധനിരയെ തന്റെ ഡ്രിബ്ലിങ് മികവുകൊണ്ടും വേഗം കൊണ്ടും തുടർച്ചയായി കബലിക്കുന്ന ബെസ്റ്റിനെ ബെനഫിക്കൻതാരങ്ങൾ കടുത്ത ഫൗളിലൂടെയായിരുന്നു നേരിട്ടത് അയാളുടെ പല മുന്നേറ്റങ്ങളും അവർ കായികമായിത്തന്നെ തടഞ്ഞു, ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബോബി ചാൾട്ടന്റെ മുന്നിലെത്തിയ യുണൈറ്റഡിനെ കളി തീരാൻ 10 മാത്രമുള്ളപ്പോൾ ഗ്രാസയുടെ ഗോളിൽ ബെനഫിക്ക സമനില പിടിച്ചു. അപ്പോഴും ബെസ്റ്റ് തന്റെ ത്വതസിദ്ധമായ ശൈലിയിൽ ഇരുവിങ്ങുകളിൽകൂടിയും ബെനഫിക്കൻ പ്രധിരോധനിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു പലപ്പോഴും ഗോൾകീപ്പർ ഹെൻഡ്രിക്ക്ന്റെ സേവുകളിലായിരുന്നു അതവസാനിച്ചിരുന്നത്.

നിശ്ചിത സമയത്തിന് ശേഷം അധികസമയത്തേക്ക് കടന്ന മത്സരത്തിൽ വെറും 2 മിനിട്ടുകൾക്കുള്ളിൽ ഒരു കൗണ്ടർ അറ്റാക്കിൽ മൈതാന മധ്യത്തിൽ നിന്നും ഉയർന്ന വന്ന പന്തിനെ കാലിൽ കുരുക്കിയ ബെസ്റ്റ് ആദ്യം തന്നെ തടയാൻ വന്ന ഡിഫൻഡറെ വേഗവും ടെക്നിക്കും കൊണ്ട് മറികടന്നു പെനാൽറ്റി ബോക്സിലേക്ക് കുതിച്ചു കയറുമ്പോൾ യുണൈറ്റഡിന്റെയും കപ്പിനുമിടയിൽ അതുവരെ വിലങ്ങുതടിയായി നിന്നിരുന്ന ബെനഫിക്കൻ ഗോൾകീപ്പർ മാത്രം അവിടെയും അയാൾ ഒരു ഷോട്ടിന് മുതിരാതെ മുന്നോട്ട് കയറിവന്ന കീപ്പറെയും കബളിപിച്ചു ഒഴിഞ്ഞ വലയിലേക്ക് പന്ത് പായിക്കുമ്പോൾ വെംബ്ലി പൊട്ടിത്തെറിച്ചു. അവർകാത്തിരുന്നത് ആ ഒരു നിമിഷത്തിനായിരുന്നു ഇരു കൈകളും ഉയർത്തികൊണ്ട് ആ 22 കാരൻ വെംബ്ലിയുടെ പുൽത്തകിടുകളൂടെ ഓടുമ്പോൾ ഗാലറി ഇളകിമറിയുകയായിരുന്നു തൊട്ടുപിന്നാലെ കിഡ്, രണ്ടാം ഗോളുമായി ചാൾട്ടണും ബെനഫിക്കയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു. ചരിത്രത്തിലാദ്യമായി ചുവന്ന ചെകുത്താന്മാർ യൂറോപ്യൻ ഫുട്ബാളിന്റെ രാജകീയ നേട്ടത്തിൽ മുത്തമിടുമ്പോൾ ബെസ്റ്റിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു അതിന് പിന്നിൽ. ബെസ്റ്റിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനകളിലൊന്നായിരുന്നു ആ ഫൈനൽ. ആ വർഷത്തെ ബാലൻഡിയോറും സ്വന്തമാക്കിയ ബെസ്റ്റ് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അന്ന് .

ബസ്ബിയുടെ വിടവാങ്ങലിനൊപ്പം പ്രശസ്തിയും വഴിവിട്ട ജീവിതവും ബെസ്റ്റിന്റെ കളിക്കളത്തിലെ പ്രകടനങ്ങളെ സാരമായിത്തന്നെ ബാധിച്ചു. മദ്യവും പെണ്ണും ചൂതാട്ടവും ഒപ്പം കളിക്കളത്തിലെ ചൂടൻ സ്വഭാവങ്ങളും അയാളെ പിന്നോട്ടടിച്ചു. 10 വർഷങ്ങൾ ചെകുത്താന്മാർക്ക് വേണ്ടി കളിച്ച ബെസ്റ്റ് തന്റെ 27 ആം വയസ്സിൽ യുണൈറ്റഡ് വിട്ടു. മോശം ഫോമും കളത്തിനു പുറത്തെ കളികളും അയാളെ യുണൈറ്റഡ് ടീമിന് പുറത്തേക്ക് നയിച്ചു യുണൈറ്റഡ് വിട്ട് 37 ആം വയസ്സിൽ വിരമിക്കുന്നത് വരെ 10 വർഷങ്ങൾ ക്ലബുകൾ മാറി കളിച്ചു അയാൾ പക്ഷെ എവിടെയും വിജയിക്കാനോ തന്റെ പഴയ ഫോമിലേക്കോ തിരിച്ചുവരാൻ കഴിയാതെ അയാൾ ഉഴറിനടന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 470 ഓളം മത്സരങ്ങളിൽനിന്നായി 180 ഓളം ഗോളുകൾ നേടിയ ബെസ്റ്റ് യുണൈറ്റഡിൽ ഉണ്ടാക്കിയ സ്വാധീനം നേടിയ ഗോളുകൾ കൊണ്ടളക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അതിലും എത്രെയോ വലുതായിരുന്നു അത്.

ലോക ഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച ട്രിയോ ആയിരുന്നു ‘holy trinity’ എന്ന പേരിലറിയപ്പെട്ട ബെസ്റ്റ്, ചാൾട്ടൻ, ലോ ട്രിയോ യുണൈറ്റഡിന്റെ അക്കാലത്തെ കുതിപ്പിന് പിന്നിൽ ഇവരുടെ കരുത്തായിരുന്നു, ഒപ്പം യുണൈറ്റഡിന്റെ ലെജൻഡറി നമ്പറായ 7 ആം നമ്പറിലെ ലജസിയുടെ തുടക്കവും ബെസ്റ്റിലൂടെയായിരുന്നു, ഒരുപക്ഷേ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച 7 ആം നമ്പർ താരമാരെന്നു ചോദിച്ചാലും ഭൂരിപക്ഷം ആളുകളുകളുടെയും ഉത്തരം ബെസ്റ്റ് എന്നാവും.

രാജ്യാന്ത ഫുട്ബാളിൽ ഒരു ശരാശരി ടീമായ നോർത്തേൺ അയർലൻഡിന് വേണ്ടി കളിച്ച ബെസ്റ്റിന് യുണൈറ്റഡിലുണ്ടാക്കിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല വെറും 39 കളികളിലാണ് ബെസ്റ്റ് അയാൾ അയർലണ്ടിന്റെ പച്ച ജേഴ്സിയണിഞ്ഞത്. 1976 ൽ നെതർലണ്ടിനെതിരായ മത്സരത്തിലാണ് ബെസ്റ്റിന്റെ ജീതത്തിലെ മറ്റൊരു പ്രശസ്ത സംഭവം നടന്നത്. അജാക്സിലും ബാഴ്സയിലും മിന്നിത്തിളങ്ങിയ ജോഹാൻ ക്രൈഫിന്റെ നേത്രത്തിൽ ടോട്ടൽ ഫുട്ബാളുമായി ലോകഫുട്ബാളിൽ പുതിയ വിപ്ലവത്തിലൂടെ ലോക ഫുട്ബാളിനെ അടക്കി ഭരിക്കുന്ന സമയം, ബെസ്റ്റാവട്ടെ യുണൈറ്റഡ് വിട്ട് മോശം ഫോമിലും. അന്ന് കളിക്കുമുൻപ് ക്രൈഫ് നിങ്ങളേക്കാൾ മികച്ച കളിക്കാരനാണോ എന്ന ജേർണലിസ്റ്റ് ബിൽ എലിയട്ടിന്റെ ചോദ്യത്തിന് തന്റെ സുന്ദരമായ ചിരിയിലൂടെ മറുപടികൊടുത്തതിങ്ങനെ “You’re kidding, aren’t you? I’ll tell you what I’ll do tonight… I’ll nutmeg Cruyff, the first chance I get.” അതൊരു വെറുംവാക്കായിരുന്നില്ല ആംസ്റ്റർഡാമിലെ ഡി ക്വിപ്പ് സ്റ്റേഡിയത്തിൽ ക്രൈഫിന്റെ സ്വന്തം കാണികൾക്ക് മുന്നിൽ മത്സരം തുടങ്ങി 5 ആം മിനുട്ടിൽ അവർ നേർക്കുനേർ മുഖാമുഖംവന്നു തന്നെ തടായാൻ നിൽക്കുന്ന ക്രൈഫിനെ തന്റെ ചുമലുകൾ രണ്ടുതവണ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചുകൊണ്ട് കബളിപ്പിച്ചുകൊണ്ട് ക്രൈഫിന്റെ കാൽപാദങ്ങൾക്കിടയിലൂടെ പന്തുമായി കുതിച്ചുകയറിയ പന്തുമായി കുതിക്കുമ്പോൾ വിജയ ശ്രീലാളിതനെപ്പോലെ അയാൾ തന്റെ മുഷ്ട്ടികൾ ആകാശത്തേക്ക് ഉയർത്തി. അയാൾ തന്റെ വാക്ക് പാലിച്ചിരിക്കുകായായിരുന്നു അവിടെ.

ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ ബെസ്റ്റിനു ശരിക്കും എന്തായിരുന്നു സംഭവിച്ചത്. “കളത്തിനു പുറത്തെ കളികളിലൂടെ” കളിക്കളത്തിൽ കളിച്ചു നേടിയതെല്ലാം അയാൾ “കളിച്ചുതന്നെ ” തുലച്ചു കളിമികവിനുമൊപ്പം അതി സുന്ദരനുമായിരുന്നു ബെസ്റ്റ്. ഫുട്ബാളിലെ ആദ്യ സെലിബ്രിറ്റി ആയിരുന്നു അയാൾ. ആരും കൊതിച്ചുപോവുന്ന സൗന്ദര്യത്തിനുടമ ഹോളിവുഡ് നടന്മാർപോലും തോറ്റുപോവുന്ന സുന്ദരൻ, നീളൻ മുടിയും സുന്ദരമായ കണ്ണുകളും ആരും കൊതിച്ചുപോവുന്ന ശരീര പ്രകൃതിയും. സ്ത്രീകളുടെ സ്വപ്ന കാമുകൻ. ഏതൊരു സ്ത്രീകളും വീണുപോവുന്ന സുന്ദരൻ . മാഞ്ചസ്റ്റർ നഗരത്തിലെ പ്രഭു കുമാരികൾ അയാളുടെ ഒരു രാത്രിക്കായി കാത്തിരുന്നു ”I used to go missing a lot… Miss Canada, Miss United Kingdom, Miss World.”അദ്ദേഹത്തിന്റെ ഈ വാക്കുകൾ മതി അയാളുടെ ജീവിതമെങ്ങനെയായിരുന്നെന്നു മനസ്സിലാക്കാൻ, ഒപ്പം മദ്യപാനവും ആഡംബര കാറുകളും പക്ഷികളും അങ്ങനെയാൾ ജീവിതം ധൂർത്തടിക്കുകയായിയുരുന്നു ഒരിക്കൽ തന്റെ മദ്യപാനത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ ““I’ve stopped drinking, but only while I’m asleep.”അതായിരുന്നു ബെസ്റ്റ് .

ഒരു സ്പോർട്സ് താരത്തിന്റെ കരിയറിന്റെ ഏറ്റവും പീക്ക് ടൈം ആവുന്ന 27 വയസ്സായപ്പോഴേക്കും അയാളുടെ കരിയർ ഏതാണ്ട് അയാൾ തന്നെ തീർത്തിരുന്നു എന്നുപറയുന്നതാവും ശരി. പക്ഷെ അപ്പോഴേക്കും അയാൾ കൃത്യമായി പറഞ്ഞാൽ മാഞ്ചസ്റ്ററിലെ ആ 10 വർഷങ്ങൾ അയാൾ തന്റെ പേര് ഫുട്ബാൾ ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ കൊത്തിവെച്ചിരുന്നു. ബെൽഫാസ്റ്റിലെ തെരുവിൽ നിന്നും വന്നു മാഞ്ചസ്റ്റർ നഗരവും ലോകഫുട്ബാളും കീഴടക്കിയ ആ പ്രതിഭ ജോർജ് ബെസ്റ്റ് ..!! തിരിച്ചുവരകളുടെ രാജാക്കന്മാരുടെ ആദ്യ രാജകുമാരൻ ..മ്യൂനിച് വിമാനാപകടത്തിൽ ഒരു ടീം ഏതാണ്ട് മുഴുവൻ തകർന്നുപോയിട്ടും തിരിച്ചുവന്ന ചുവന്ന ചെകുത്താന്മാർ ഏത് പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ലോകം മുഴുവനുമുള്ള കോടിക്കണക്കിനു ഫാൻസിനുള്ളിൽ ഒരു വിശ്വാസമുണ്ട് അവർ തിരിച്ചുവന്നിരിക്കും ….

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Fanzone: മുപ്പത്തിആറിലും തിളക്കം കെടാതെ ഫെഡറർ എന്ന ഇതിഹാസം

കായിക ലോകത്ത് വ്യക്തിഗത പ്രകടനം കൊണ്ടും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ രണ്ടേ രണ്ടു ഇതിഹാസങ്ങളാണ് സ്വിറ്റ്സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും .

ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇന്നലെ തന്റെ ഇരുപതാം ഗ്രാൻഡ്സ്ലാം കിരീടം ചൂടി തന്റെ എതിരാളിയെയും ആരാധകരെയും മത്സര സംഘാടകരെയും അഭിസംബോധന ചെയ്ത് നന്ദിയും പറഞ്ഞു ഒന്നര മിനുട്ടോളം വേദിയിൽ നിന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ റോജർ ഫെഡററുടെ ആ മുഖം കണ്ടാൽ അറിയാം ആ കായിക താരത്തിന്റെ അഹങ്കാരമോ നേട്ടങ്ങളുടെ അമിതാവേശമോ ഒട്ടും പോലും ഇല്ലാത്ത ആ മനസ്സ്.

എതിരാളികൾക്ക് മേലെ നിർണായക പോയിന്റുകൾ നേടുമ്പോൾ ഭീകര ശബ്ദവും ആംഗ്യ പ്രകടനങ്ങളും ബാറ്റ് നിലത്തേക്ക് എറിഞ്ഞുമൊക്കെ രോഷം തീർക്കുന്ന നിമിഷങ്ങൾ ടെന്നിസ് കോർട്ടുകളിൽ നാം ധാരാളം കാണുന്നതാണ്. അത്തരം നിമിഷങ്ങളിൽ ഒരു പുഞ്ചിരി തൂകി കമ്മോൺ എന്ന ഒരൊറ്റ വാക്കിൽ ഒതുക്കി തന്റെ മുഷ്ട്ടികൾ രണ്ടു കുലുക്കൽ കുലുക്കി സ്വയം നിയന്ത്രിക്കുന്ന ഫെഡററെ കാണാൻ എന്തൊരു ഭംഗിയാണ്. ഒഫീഷ്യലുകളുടെ തെറ്റോ ശെരിയോ ആയ തീരുമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രശംസിനീയമാണ്.

തന്റെ മുപ്പത്തിആറാം വയസ്സിലും ടെന്നീസ് കോർട്ടിലെ ഒരുപാട് യവ്വനങ്ങളെ തന്റെ കായികമികവുകൊണ്ടു പിന്നിലാക്കി ഫെഡറർ ജൈത്രയാത്ര തുടരുമ്പോൾ പറയാനുള്ളത് ഒന്നേ ഒള്ളൂ. “പഴകി കൊണ്ടിരിക്കുന്ന ഫെഡറർ എന്ന ഇതിഹാസത്തിനു വീര്യം കൂടിക്കൊണ്ടിരിക്കുകയാണ് ”

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version