ഇന്ററിനെ വീഴ്ത്തി നാപോളി, ലീഗിൽ തലപ്പത്ത്

ഇറ്റാലിയൻ സീരി എയിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു നാപോളി. ജയത്തോടെ ഇന്ററിനെ നാലാം സ്ഥാനത്തേക്ക് തള്ളി ലീഗിൽ ഒന്നാമത് ഏതാനും അന്റോണിയോ കോന്റയുടെ ടീമിന് ആയി. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ നാപോളി തിരിച്ചു വരവ് ആണ് ഇന്ന് കാണാൻ ആയത്. ഡി ലോറൻസോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കെവിൻ ഡുബ്രയിന ആണ് നാപോളി ഗോൾ വേട്ട തുടങ്ങിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ ബെൽജിയം ഇതിഹാസ താരം പരിക്കേറ്റു പുറത്ത് പോയത് നാപോളിക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ലോകോത്തരമായ ഗോൾ ആണ് സ്‌കോട്ട് മക്ഡോമിന നേടിയത്. ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളിയിലൂടെ സ്‌കോട്ടിഷ് താരം നാപോളിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. എന്നാൽ 5 മിനിറ്റിനുള്ളിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ ഇന്ററിന് ആയി ഒരു ഗോൾ മടക്കി. എന്നാൽ 66 മത്തെ മിനിറ്റിൽ നെരസിന്റെ പാസിൽ നിന്നു ഗോൾ നേടിയ അംഗയിസ നാപോളിയുടെ വിലപ്പെട്ട ജയം ഉറപ്പിക്കുക ആയിരുന്നു.

നാപ്പോളിക്ക് നാലാം സീരി എ കിരീടം!!

സീസണിലെ അവസാന മത്സരത്തിൽ കലിരിയെ 2-0 ന് തകർത്തതോടെ നാപ്പോളി ഇറ്റാലിയൻ ചാമ്പ്യന്മാരായി. ഈ വിജയത്തോടെ അവർ മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും മൊത്തത്തിൽ നാലാം സീരി എ കിരീടവും സ്വന്തമാക്കി. സ്കോട്ട് മക്ടോമിനെയുടെയും റൊമേലു ലുക്കാക്കുവിൻ്റെയും ഗോളുകളാണ് നാപ്പോളിക്ക് വിജയം സമ്മാനിച്ചത്. ഈ വിജയം നേപ്പിൾസിൽ വലിയ ആഘോഷങ്ങൾക്ക് തിരികൊളുത്തി.


കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാപ്പോളി ഇത്തവണ കോണ്ടെക്ക് കീഴിൽ ഗംഭീര തിരിച്ചുവരവ് തന്നെ നടത്തി. രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനെ ഒരു പോയിൻ്റിന് പിന്നിലാക്കിയാണ് അവർ കിരീടം ചൂടിയത്. കോമോയെ 2-0 ന് തോൽപ്പിച്ചെങ്കിലും ഇൻ്ററിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.


ഇറ്റാലിയൻ സീരി എയിൽ കുതിപ്പ് തുടർന്ന് അറ്റലാന്റ, ലീഗിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ ഒന്നാം സ്ഥാനത്ത് തുടർന്നു അറ്റലാന്റ. 17 മത്സരങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനത്തുള്ള നാപോളിയെക്കാൾ 2 പോയിന്റുകൾ മുന്നിൽ ആണ് അവർ ഇപ്പോൾ. ഇന്ന് എമ്പോളിയെ ആദ്യം ഗോൾ വഴങ്ങിയ ശേഷം തിരിച്ചു വന്നു ജയിച്ചു ആണ് അറ്റലാന്റ കരുത്ത് കാട്ടിയത്. 13 മത്തെ മിനിറ്റിൽ ലോറൻസോ കൊളൊമ്പോയുടെ ഗോളിൽ അറ്റലാന്റ പിറകിൽ പോയി.

എന്നാൽ 34 മത്തെ മിനിറ്റിൽ സപകോസ്റ്റയുടെ പാസിൽ നിന്നു ചാൾസ് ഡി കെറ്റലാരെ അറ്റലാന്റയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സനിയോളയുടെ പാസിൽ നിന്നു ഗോൾ നേടിയ ലുക്മാൻ അറ്റലാന്റയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ എസ്പോസിറ്റോയുടെ പെനാൽട്ടിയിലൂടെ എതിരാളികൾ ഒപ്പം എത്തിയെങ്കിലും 86 മത്തെ മിനിറ്റിൽ പാസാലിചിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ചാൾസ് ഡി കെറ്റലാരെ അറ്റലാന്റക്ക് വിലപ്പെട്ട ജയം സമ്മാനിച്ചു.

നാപോളിയെ തകർത്തു കരുത്ത് കാണിച്ചു അറ്റലാന്റ

ഇറ്റാലിയൻ സീരി എയിൽ സ്വന്തം മൈതാനത്ത് ആദ്യമായി ഈ സീസണിൽ പരാജയപ്പെട്ടു ലീഗിലെ ഒന്നാം സ്ഥാനക്കാർ ആയ നാപോളി. അറ്റലാന്റ ആണ് തുടർച്ചയായ രണ്ടാം സീസണിലും മറഡോണ സ്റ്റേഡിയത്തിൽ 3-0 ന്റെ മികച്ച ജയം കുറിച്ചത്. അറ്റലാന്റ ആധിപത്യം കണ്ട മത്സരത്തിൽ അഡമോള ലുക്മാന്റെ ഇരട്ട ഗോളുകൾ ആണ് അറ്റലാന്റക്ക് വലിയ ജയം സമ്മാനിച്ചത്.

മത്സരത്തിൽ പത്താം മിനിറ്റിലും 31 മത്തെ മിനിറ്റിലും ചാൾസ് ഡ കെറ്റലാരെയുടെ പാസുകളിൽ നിന്നായിരുന്നു സീസണിൽ മികച്ച ഫോമിലുള്ള ലുക്മാന്റെ ഗോളുകൾ. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് ബെല്ലനോവയുടെ പാസിൽ നിന്നു ഉഗ്രൻ ഫോമിലുള്ള മറ്റെയോ റെറ്റഗുയി ആണ് അറ്റലാന്റ ജയം പൂർത്തിയാക്കിയത്. സീസണിൽ താരത്തിന്റെ ലീഗിലെ 11 മത്തെ ഗോൾ ആയിരുന്നു ഇത്. ജയത്തോടെ നാപോളിക്ക് 3 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് അറ്റലാന്റ ഇപ്പോൾ.

എന്താ കളി! ഇറ്റാലിയൻ ക്ലാസിക്! ഇന്റർ മിലാൻ 4, യുവന്റസ് 4!

ഇറ്റാലിയൻ സീരി എയിൽ ഇറ്റാലിയൻ ഡാർബിയിൽ ഇന്റർ മിലാൻ യുവന്റസ് മത്സരം 4-4 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു. രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം അതുഗ്രൻ ക്ലാസിക് തന്നെയാണ് കാണികൾക്ക് സമ്മാനിച്ചത്. സാൻ സിറോയിൽ ഇന്ററിന് എതിരെ 5 ഷോട്ട് ഗോളിൽ ഉതിർത്ത യുവന്റസ് നാലു ഗോളുകൾ നേടി മത്സരം സമനിലയിൽ ആക്കുക ആയിരുന്നു. 15 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ പെനാൽട്ടിയിലൂടെ ഇന്റർ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 20, 26 മിനിറ്റുകളിൽ വ്ലാഹോവിച്, ടിം വെയ എന്നിവരുടെ ഗോളുകളിൽ യുവന്റസ് മത്സരത്തിൽ മുൻതൂക്കം പിടിച്ചു.

എന്നാൽ 35, 37 മിനിറ്റുകളിൽ 2 മിനിറ്റിൽ 2 ഗോൾ കണ്ടെത്തിയ ഇന്റർ മുൻതൂക്കം തിരിച്ചു പിടിച്ചു. മികിത്യാരൻ ഗോൾ നേടിയ ശേഷം രണ്ടാം പെനാൽട്ടി ഗോൾ കണ്ടെത്തിയ സെലിൻസ്കി ആണ് ഇന്ററിന് 3-2 ന്റെ മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് നേടിയ ഗോൾ കൂടിയായപ്പോൾ ഇന്റർ ജയം പ്രതീക്ഷിച്ചു. എന്നാൽ 62 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കെനൻ യിൽദിസ് 71 മത്തെ മിനിറ്റിലും 82 മത്തെ മിനിറ്റിലും നേടിയ ഗോളുകളിൽ യുവന്റസ് സമനില പിടിക്കുക ആയിരുന്നു. ഇറ്റാലിയൻ സീരി എ ക്ലാസിക് മത്സരം തന്നെയാണ് ഇന്ന് ഇരു ടീമുകളും സാൻ സിറോയിൽ സമ്മാനിച്ചത്.

അന്റോണിയോ കോന്റെക്ക് കീഴിൽ നാപോളി ജയം തുടരുന്നു

ഇറ്റാലിയൻ സീരി എയിൽ ജയം തുടർന്നു അന്റോണിയോ കോന്റെയുടെ നാപോളി. ലീഗിൽ 19 സ്ഥാനക്കാർ ആയ ലെകെയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് നാപോളി ഇന്ന് മറികടന്നത്. വലിയ നാപോളി ആധിപത്യം കണ്ട മത്സരത്തിൽ 27 മത്തെ മിനിറ്റിൽ ജിയോവാണി ഡി ലോറെൻസോ ഗോൾ കണ്ടെത്തിയെങ്കിലും വാർ ഇത് ഓഫ് സൈഡ് ആണെന്ന് കണ്ടെത്തി അനുവദിച്ചില്ല. എന്നാൽ താരം തന്നെ രണ്ടാം പകുതിയിൽ നാപോളി വിജയഗോൾ നേടി.

73 മത്തെ മിനിറ്റിൽ ആണ് ജിയോവാണി ഡി ലോറെൻസോ ലെകെ പ്രതിരോധ പൂട്ട് ഭേദിച്ചത്. 16 തവണ കോർണർ ലഭിച്ച നാപോളി ഗോൾ കണ്ടെത്തിയതും കോർണറിൽ നിന്നായിരുന്നു. കോർണറിൽ നിന്നു മക്ടോമിനെയുടെ ഹെഡറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നാണ് ലോറെൻസോ ഗോൾ നേടിയത്. ജയത്തോടെ 9 കളികളിൽ നിന്ന് 22 പോയിന്റുകളും ആയി നാപോളി ഇറ്റലിയിൽ ഒന്നാം സ്ഥാനത്ത് തുടരും. നിലവിൽ രണ്ടാം സ്ഥാനക്കാർ ആയ ഇന്റർ മിലാനും ആയി 5 പോയിന്റ് മുന്നിൽ ആണ് നാപോളി. നാളെ ഇന്റർ മിലാൻ മൂന്നാം സ്ഥാനക്കാർ ആയ യുവന്റസിനെ ആണ് നേരിടുക.

സീരി എയിൽ ആദ്യമായി ഗോൾ വഴങ്ങി യുവന്റസ്, മത്സരം സമനിലയിൽ

ഇറ്റാലിയൻ സീരി എയിൽ സീസണിൽ ആദ്യമായി ഒരു മത്സരത്തിൽ ഗോൾ വഴങ്ങി യുവന്റസ്. സ്വന്തം മൈതാനത്ത് ആദ്യമായി പോയിന്റ് നഷ്ടപ്പെടുത്തിയ യുവന്റസ് കാഗ്‌ലിയാരിയോട് 1-1 ന്റെ സമനില ആണ് വഴങ്ങിയത്. യുവന്റസിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ നിസാര അവസരങ്ങൾ പോലും വ്ലാഹോവിച് അടക്കമുള്ളവർ പാഴാക്കിയത് ആണ് യുവന്റസിന് വിനയായത്. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു വ്ലാഹോവിച് ആണ് 15 മത്തെ മിനിറ്റിൽ തിയാഗോ മോട്ടയുടെ ടീമിനെ മുന്നിൽ എത്തിച്ചത്.

ഗോൾ നേടിയ ശേഷം തന്റെ ഗോൾ ഗുരുതര പരിക്കേറ്റ സഹതാരം ബ്രമറിന് ജേഴ്‌സി ഉയർത്തി കാണിച്ചു താരം സമർപ്പിച്ചു തുടർന്നു നിരവധി അവസരങ്ങൾ ആണ് യുവന്റസ് പാഴാക്കിയത്. 88 മത്തെ മിനിറ്റിൽ ലൂയിസ് വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട രസ്വാൻ മാറിൻ യുവന്റസിനെ ഞെട്ടിക്കുക ആയിരുന്നു. അടുത്ത നിമിഷം താരത്തിന്റെ തന്നെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയില്ലെങ്കിൽ യുവന്റസ് പരാജയം അറിയുമായിരുന്നു. 89 മിനിറ്റിൽ കൊൻസെസിയാവോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ യുവന്റസ് മത്സരം 10 പേരുമായി ആണ് പൂർത്തിയാക്കിയത്. നിലവിൽ ലീഗിൽ യുവന്റസ് നാപോളി, ഇന്റർ എന്നിവർക്ക് പിറകിൽ മൂന്നാമത് ആണ്.

വമ്പൻ ജയത്തോടെ യുവന്റസ് സീരി എ തലപ്പത്ത്

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നു ഗോൾരഹിത സമനിലകൾക്ക് ശേഷം വമ്പൻ ജയവുമായി യുവന്റസ് ലീഗ് തലപ്പത്ത്. ജെനോവക്ക് എതിരെ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 3 ഗോളുകൾ നേടിയാണ് യുവന്റസ് ജയം കണ്ടത്. 48 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ വ്ലാഹോവിച് 55 മത്തെ മിനിറ്റിൽ രണ്ടാം ഗോളും നേടി യുവന്റസ് മുൻതൂക്കം ഇരട്ടിയാക്കി.

തുടർന്ന് 89 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഫ്രാൻസിസ്കോ ആണ് യുവന്റസ് ജയം പൂർത്തിയാക്കിയത്. അതേസമയം ആവേശകരമായ പോരാട്ടത്തിൽ ഉഡിനെസെയെ നിലവിലെ ജേതാക്കൾ ആയ ഇന്റർ മിലാൻ 3-2 നു തോൽപ്പിച്ചു. ലൗടാരോ മാർട്ടിനസിന്റെ ഇരട്ടഗോൾ ആണ് അവർക്ക് ജയം നൽകിയത്. ജയത്തോടെ ഇന്റർ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി.

2 വർഷത്തിന് ഇടയിൽ ആദ്യമായി ഇന്റർ മിലാനെ തോൽപ്പിച്ചു എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ സീസണിലെ ആദ്യ മിലാൻ ഡാർബിയിൽ ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു എ.സി മിലാൻ. രണ്ടു വർഷത്തിന് ഇടയിൽ ആദ്യമായി ആണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ആയ ഇന്ററിനെ മിലാൻ തോൽപ്പിക്കുന്നത്. സാൻ സിറോയിൽ ആരാധകർക്ക് മുന്നിൽ പത്താം മിനിറ്റിൽ പുലിസിചിന്റെ ഗോളിലൂടെ മിലാൻ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്.

എന്നാൽ 27 മത്തെ മിനിറ്റിൽ ഇന്റർ ലൗടാരോ മാർട്ടിനസിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഡിമാർക്കോയിലൂടെ മത്സരത്തിൽ തിരിച്ചു വന്നു. തുടർന്ന് ഇരു ടീമുകളും അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. സമനിലയിലേക്ക് എന്നു തോന്നിയ മത്സരത്തിൽ 89 മത്തെ മിനിറ്റിൽ വിജയഗോൾ പിറക്കുക ആയിരുന്നു. റെജിന്റേഴ്സിന്റെ ഫ്രീകിക്കിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടിയ മിലാൻ കടുത്ത ആരാധകൻ കൂടി ആയ പ്രതിരോധതാരം മറ്റെയോ ഗാബിയ മിലാനു അവിസ്മരണീയ വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ മിലാൻ ഏഴാമതും ഇന്റർ ആറാമതും ആണ്.

ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്

ചാമ്പ്യൻസ് ലീഗിൽ മികച്ച ജയം നേടാൻ ആയെങ്കിലും ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്. കഴിഞ്ഞ മത്സരങ്ങളിൽ റോമയോടും എമ്പോളിയോടും സമനില വഴങ്ങിയ അവർ ഇന്ന് സ്വന്തം മൈതാനത്ത് നാപോളിയോട് ആണ് ഗോൾരഹിത സമനില വഴങ്ങിയത്. മത്സരത്തിൽ പന്ത് കൈവശം വെക്കാൻ ആയെങ്കിലും ഒരൊറ്റ ഷോട്ട് മാത്രമാണ് യുവന്റസ് ലക്ഷ്യത്തിലേക്ക് അടിച്ചത്.

നാപോളിയും ഒരു ഷോട്ട് മാത്രമെ മത്സരത്തിൽ ലക്ഷ്യത്തിലേക്ക് അടിച്ചുള്ളൂ. തുടർച്ചയായ അഞ്ചാം മത്സരത്തിലും ലീഗിൽ യുവന്റസ് ഗോൾ വഴങ്ങിയിട്ടില്ല. എങ്കിലും ഗോൾ അടിക്കാൻ സാധിക്കാത്തത് അവർക്ക് തലവേദന തന്നെയാണ്. വമ്പന്മാരുടെ പോരാട്ടം തീർത്തും വിരസതയാണ് കാണികൾക്ക് സമ്മാനിച്ചത്. നിലവിൽ ലീഗിൽ നാപോളി മൂന്നാം സ്ഥാനത്തും യുവന്റസ് നാലാം സ്ഥാനത്തും ആണ്.

വീണ്ടും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്. കഴിഞ്ഞ മത്സരത്തിൽ റോമയോട് സമനില വഴങ്ങിയ അവർ ഇന്ന് എമ്പോളിയോടും ഗോൾരഹിത സമനില വഴങ്ങി. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം ഉണ്ടായിട്ടും യുവന്റസിന് ഗോൾ നേടാൻ ആയില്ല.

മത്സരത്തിൽ 15 ഷോട്ടുകൾ ഉതിർത്ത തിയാഗോ മോട്ടയുടെ ടീമിന് പക്ഷെ ലക്ഷ്യത്തിലേക്ക് 3 ഷോട്ടുകൾ മാത്രമെ അടിക്കാൻ സാധിച്ചിട്ടുള്ളൂ. ലീഗിൽ പരാജയം അറിയാത്ത തുടക്കം ആണ് നിലവിൽ ഇരു ടീമുകൾക്കും. നിലവിൽ നാലു കളികൾക്ക് ശേഷം ലീഗിൽ ഒന്നാമതുള്ള യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ പി.എസ്.വി ആണ് അടുത്ത കളിയിലെ എതിരാളികൾ.

സീസണിലെ ആദ്യ ജയം കുറിച്ചു ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ രണ്ടാം മത്സരത്തിൽ സീസണിലെ ആദ്യ ജയം കുറിച്ചു ഇന്റർ മിലാൻ. ആദ്യ മത്സരത്തിൽ ജെനോവയോട് 2-2 ന്റെ സമനില വഴങ്ങിയ ഇന്റർ ഇന്ന് ലെകെയെ എതിരില്ലാത്ത 2 ഗോളിന് ആണ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ അറ്റലാന്റയോട് 4-0 നു തകർന്ന ലെകെക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയം ആയി.

ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ലെകെയും ഒപ്പത്തിനു ഒപ്പം ആയിരുന്നു. അഞ്ചാം മിനിറ്റിൽ മെഹ്ദി തെരമിയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെയോ ഡാർമിൻ ആണ് ഇന്ററിനെ മുന്നിൽ എത്തിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ തുറാമിനെ വീഴ്ത്തിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ ആണ് ഇന്റർ മിലാൻ ജയം പൂർത്തിയാക്കിയത്.

Exit mobile version