ചെൽസിയുടെ നല്ല കാലം തുടരുന്നു, ന്യൂകാസിലിനെയും തോൽപ്പിച്ചു

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ചെൽസി 2-1 ന് സുപ്രധാന വിജയം നേടി, പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ അവരുടെ മുന്നേറ്റം തുടർന്നു. ഇന്ന് 18-ാം മിനിറ്റിൽ നിക്കോളാസ് ജാക്‌സൺ ചെൽസിയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടു. പെഡ്രോ നെറ്റോയുടെ സമയബന്ധിതമായ ഒരു ലോ ക്രോസ് ശാന്തമായി പരിവർത്തനം ചെയ്താണ് ജാക്സണ് ചെൽസിയെ മുന്നിൽ എത്തിച്ചത്‌ . ജാക്സൻ്റെ ഗോൾ സീസണിലെ ആറാം ഗോളായി ഇത്‌.

32-ാം മിനിറ്റിൽ അലക്സാണ്ടർ ഇസക്കിലൂടെ ന്യൂകാസിൽ തിരിച്ചടിച്ചു, ടിനോ ​​ലിവ്‌റാമെൻ്റോയും ലൂയിസ് ഹാളും ഉൾപ്പെട്ട ഗംഭീരമായ ഒരു സീക്വൻസിനുശേഷം ഒരു ക്ലോസ്-റേഞ്ച് ഫിനിഷിലൂടെ ആയിരുന്നു ഇസാകിന്റെ ഗോൾ. ഈ സീസണിലെ പ്രീമിയർ ലീഗിലെ ഇസക്കിൻ്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.

രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ കോൾ പാമർ ചെൽസിയുടെ ലീഡ് തിരിച്ചുപിടിച്ചതോടെ ചെക്സി മൂന്ന് പോയിന്റ് ഉറപ്പിച്ചു. റോമിയോ ലാവിയയുടെ അസിസ്റ്റിൽ നിന്നായിരുന്നു പാമർ ഗോൾ. സീസണിലെ തൻ്റെ ഏഴാം ഗോളാണ് പാമർ ഇന്ന് നേടിയത്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റുമായി ചെൽസി ഇപ്പോൾ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.

ബേൺലിയേയും തകർത്ത് ന്യൂകാസിൽ; കോംപാനിക്കും സംഘത്തിനും വിജയം ഇനിയും അകലെ

സീസണിലെ പതറിയ തുടക്കത്തിന് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ന്യൂകാസിൽ. ഇന്ന് നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി കൊണ്ട് പ്രിമിയർ ലീഗിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ചിരിക്കുകയാണ് എഡി ഹോവും സംഘവും. ആൽമിറോൺ, ഇസാക്ക് എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കി. ഇതോടെ പോയിന്റ് പട്ടികയിൽ എട്ടാമതാണ് ന്യൂകാസിൽ. ബേൺലി തരം താഴ്ത്തൽ മേഖലയിൽ തന്നെ തുടരുന്നു.

ബേൺലോയുടെ മുന്നേറ്റങ്ങളോടെയാണ് സെന്റ് ജെയിംസ് പാർക്കിൽ മത്സരം ആരംഭിച്ചത്. നാലാം മിനിറ്റിൽ തന്നെ കൊലോഷോയുടെ പാസിൽ ആംദോനിക്ക് ലഭിച്ച മികച്ചൊരു അവസരം തടുത്തു കൊണ്ട് പോപ്പ് ന്യൂകാസിലിന്റെ രക്ഷക്കെത്തി. എന്നാൽ പെട്ടെന്ന് താളം വീണ്ടുടുത്തു കൊണ്ട് ആതിഥേയർ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇസാക്കിന്റെ ഷോട്ട് കീപ്പർ കൈക്കലാക്കി. 14ആം മിനിറ്റിൽ ന്യൂകാസിൽ വല കുലുക്കി. എതിർ താരത്തിൽ നിന്നും പന്ത് കൈക്കലാക്കിയ ട്രിപ്പിയർ ആൽമിറോണിന് പാസ് നൽകി. ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം താരം ബോക്സിന് പുറത്തു നിന്നും തൊടുത്ത മനോഹരമായ ഷോട്ട് വലയിൽ പതിച്ചു. ഗ്വിമിറസിന്റെ പാസിൽ നിന്നും ഇസാക്ക് സുവർണാവസരം മുതലെടുത്തില്ല. ആൻഡേഴ്‌സന്റെ ഡൈവിങ് ഹെഡർ മികച്ചൊരു സേവിലൂടെ ട്രാഫോർഡ് തട്ടിയകറ്റി. പിന്നീട് താരത്തിന്റെ ലോങ് റേഞ്ചറും കീപ്പർ തടുത്തു.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ന്യൂകാസിലിന്റെ സമ്പൂർണ ആധിപത്യം ആയിരുന്നു. ഒരു ഗോൾ കൂടി കണ്ടെത്തി മത്സരം പൂർണ്ണമായും തങ്ങളുടേതാക്കാൻ അവർ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഗോൾ മാത്രം അകന്ന് നിന്നു. ട്രിപ്പിയറുടെ മികച്ചൊരു ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇടക്ക് ജോയലിന്റൺ പരിക്കേറ്റ് കയറിയത് ടീമിന് തിരിച്ചടി ആയി. നിരവധി നീക്കങ്ങൾ ഫലം കാണാതെ പോകുന്നതിനിടെ 76ആം മിനിറ്റിൽ കാത്തിരുന്ന ഗോൾ എത്തി. ഗോർഡോനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഇസാക്ക് അനായാസം വലയിൽ എത്തിച്ചു. അൽ ദാഖിലിന്റെ ഷോട്ട് നിക് പോപ്പ് സേവ് ചെയ്തു. പിന്നീടും ഒട്ടനവധി അവസരങ്ങൾ ന്യൂകാസിലിന് ലഭിച്ചെങ്കിലും സ്‌കോർ നില ഉയർത്താൻ മാത്രം ആയില്ല.

ആഴ്സണലിന് ഇന്ന് നിർണായക പോരാട്ടം, ന്യൂകാസിലിന് എതിരെ

ആഴ്സണലിന് ഇനി ശേഷിക്കുന്ന നാലു മത്സരങ്ങളിൽ ഏറ്റവും നിർണായകമായതും ബുദ്ധിമുട്ടുള്ളതുമായ മത്സരമാണ് ഇന്ന്. അവർ ഇന്ന് എവേ ഗ്രൗണ്ടിൽ ചെന്ന് ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് നാലു പോയിന്റ് പിറകിൽ ആയ ആഴ്സണലിന് ഇനിയും പോയിന്റ് നഷ്ടപ്പെടുത്താൻ ആകില്ല. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി അവർക്കു മേൽ സമ്മർദ്ദം ഉയർത്താൻ ആഴ്സണലിനാകും. ഇന്ന് വിജയിച്ചില്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നെ കിരീടം വെറും രണ്ട് വിജയം മാത്രം അകലെ ആകും.

അവസാന ആഴ്ചകൾ ആഴ്സണലിന് നല്ലത് ആയിരുന്നില്ല എങ്കിലും കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ പരാജയപ്പെടുത്തി കൊണ്ട് ആഴ്സണൽ ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. ഇന്ന് ആ വിജയം ആവർത്തിക്കാൻ ആകും എന്നാകും പ്രതീക്ഷ. എന്നാൽ ന്യൂകാസിലിനെ സെന്റ് ജെയിംസ് പാർക്കിൽ ചെന്ന് തോൽപ്പിക്കുക അത്ര എളുപ്പമാകില്ല. ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ അത്ര മികച്ച രീതിയിലാണ് ന്യൂകാസിൽ കളിക്കുന്നത്.

ടോപ് 4ൽ ഫിനിഷ് ചെയ്യണം എന്ന് ഉറപ്പിച്ച് കളിക്കുന്ന ന്യൂകാസിൽ ഇന്ന് വിജയത്തിനായി തന്നെ ആകും കളിക്കുക. അവസാന മൂൻബ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അടിച്ച ന്യൂകാസിൽ നല്ല ഫോമിൽ ആണ്. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരം കാണേണ്ടി വന്നവർക്ക് ടിക്കറ്റ് തുക തിരികെ നൽകാൻ സ്പർസ്

ന്യൂകാസിൽ യുണൈറ്റഡിനെതിരായ തങ്ങളുടെ ടീമിന്റെ തോൽവി കാണാൻ സെന്റ് ജെയിംസ് പാർക്കിലേക്ക് പോയ ആരാധകർക്ക് മത്സര ടിക്കറ്റിന്റെ വില തിരികെ നൽകാൻ ടോട്ടൻഹാം കളിക്കാർ തീരുമാനിച്ചു. ആരാധകരുടെ നിരാശയും രോഷവും മനസിലാക്കിയ താരങ്ങൾ സംയുക്തമായാണ് ടിക്കറ്റ് തുക തിരികെ നൽകുന്നത്. ടീം ഒരു ഔദ്യോഗിക പ്രസ്താവനയും ഇന്ന് പുറത്തിറക്കി.

ഇത്തരമൊരു തോൽവിയെ അഭിമുഖീകരിക്കാൻ വാക്കുകൾ മാത്രം പോരാ എന്ന് സംയുക്ത പ്രസ്താവനയിൽ താര‌ങ്ങൾ പറയുന്നു. ന്യൂകാസിലിനെതിരായ 6-1 തോൽവി നിരാശാജനകമായിരുന്നു, എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ അടുത്ത മത്സരത്തിൽ കാര്യങ്ങൾ ശരിയാക്കാൻ ഉറച്ചാകും തങ്ങൾ ഇറങ്ങുന്നത് എന്നും താരങ്ങൾ പറഞ്ഞു. ടിക്കറ്റ് തുക തിരികെ നൽകുന്നത് ഒന്നുമല്ല എന്ന് അറിയാം എന്നും എന്നാൽ ഇതെങ്കിലും തങ്ങൾ ചെയ്യേണ്ടതുണ്ട് എന്നും താരങ്ങൾ പറഞ്ഞു.

24 വർഷത്തിനു ശേഷം ന്യൂകാസിൽ ഒരു ഫൈനലിൽ

ന്യൂകാസിൽ യുണൈറ്റഡ് ഇംഗ്ലീഷ് ഫുട്ബോളിലെ വലിയ ശക്തിയായി ഉയരുകയാണ്. ഇന്നലെ രണ്ടാം പാദ സെമിയിലും സൗതാമ്പ്ടണെ പരാജയപ്പെടുത്തിയതോടെ ന്യൂകാസിൽ യുണൈറ്റഡ് ലീഗ് കപ്ല് ഫൈനലിൽ എത്തി. 24 വർഷത്തിനു ശേഷമാണ് ന്യൂകാസിൽ യുണൈറ്റഡ് ഒരു ഫൈനൽ കളിക്കുന്നത്. അവസാനമായി 1999ൽ എഫ് എ കപ്പ് ഫൈനലിൽ ആണ് ന്യൂകാസിൽ യുണൈറ്റഡ് കളിച്ചത്.

ഇന്നലെ ഹോം ഗ്രൗണ്ടിൽ വെച്ച് 2-1 എന്ന സ്കോറിനണ് ന്യൂകാസിൽ ജയിച്ചത്. നേരത്തെ ആദ്യ പാദം 1-0 എന്ന സ്കോറിനും ന്യൂകാസിൽ ജയിച്ചിരുന്നു. ലോങ്സ്റ്റഫിന്റെ ഇരട്ട ഗോളുകൾ ആണ് ന്യൂകാസിലിന് വിജയം നൽകിയത്. അഞ്ചാം മിനുട്ടിലും 21ആം മിനുട്ടിലും ആയിരുന്നു ലോങ്സ്റ്റാഫിന്റെ ഗോളുകൾ. ചെ ആഡംസിലൂടെ ഒരു ഗോൾ സൗതാമ്പ്ടൺ മടക്കി എങ്കിലും പോരാട്ടം അവിടെ അവസാനിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡും നോട്ടിങ്ഹാം ഫോറസ്റ്റും തമ്മിലുള്ള സെമിയിലെ വിജയികളെ ആകും ന്യൂകാസിൽ ഫൈനലിൽ നേരിടുക. ഫോറസ്റ്റിന്റെ ആദ്യ പാദത്തിൽ 3-0ന് തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ്ട്രാഫോർഡിൽ രണ്ടാം പാദ സെമിക്കായി ഇറങ്ങും.

അഭ്യൂഹങ്ങൾ മാത്രം, റൊണാൾഡോയും ന്യൂകാസിലും തമ്മിൽ ചർച്ചകൾ നടന്നിട്ടില്ല

യുനൈറ്റഡ് വിട്ടതോടെ ഫ്രീ ഏജന്റ് ആയി മാറിയ ക്രിസ്റ്റിയാനോക്ക് വേണ്ടി ന്യൂകാസിൽ മുന്നോട്ടു വന്നേക്കുമെന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമായി അവസാനിച്ചു. താരവും ക്ലബ്ബും തമ്മിൽ യാതൊരു വിധ ചർച്ചയും നടന്നിട്ടില്ല എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്‌തു. താരം നിലവിൽ ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഭാവിയെ കുറിച്ചുള്ള തീരുമാനം പതുക്കെ മാത്രമേ എടുക്കൂ എന്നും ഫാബ്രിസിയോ പറഞ്ഞു.

അതേ സമയം ക്രിസ്റ്റിയാനോ ഒരുപക്ഷേ യൂറോപ്പ് വിടാൻ സാധ്യതയുണ്ടെന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ തവണ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന സൗദി ടീം വീണ്ടും താരവുമായി ബന്ധപ്പെട്ടേക്കും എന്നും മാർക സൂചിപ്പിച്ചു. താരത്തിന്റെ ഭാവി എവിടെയാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

യൂറോപ്പ് വിടാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും പ്രമുഖ ക്ലബ്ബുകളിൽ ഏതിലെങ്കിലും എത്താൻ കഴിയുമോ എന്നുള്ള കാര്യം സംശയമാണ്. ചെൽസിക്കും നേരത്തെ റൊണാൾഡോയെ ടീമിൽ എത്തിക്കാൻ താൽപര്യം ഉണ്ടായിരുന്നു. ഏതായാലും ലോകകപ്പ് അവസാനിക്കുന്നത് വരെ താരം തന്റെ പുതിയ തട്ടകത്തെ കുറിച്ചു തീരുമാനം എടുക്കില്ല എന്നു വേണം അനുമാനിക്കാൻ.

98ആം മിനുട്ടിൽ വിജയ ഗോൾ!! ആൻഫീൽഡിൽ ലിവർപൂൾ ക്ലബിന് നാടകീയ വിജയം

ലിവർപൂൾ പ്രീമിയർ ലീഗിൽ നാടകീയ വിജയം.ന്യൂകാസിലിന് എതിരായ മത്സരത്തിൽ 98ആം മിനുട്ടിൽ ഫാബിയോ കർവാലോയുടെ സ്ട്രൈക്കിൽ നിന്ന് ആണ് ക്ലോപ്പിന്റെ ടീം 2-1ന്റെ വിജയം നേടിയത്.

കഴിഞ്ഞ മത്സരത്തിൽ ബൗണ്മതിന് എതിരെ 9 ഗോളുകൾ അടിച്ച ലിവർപൂളിനെ അല്ല ഇന്ന് കാണാൻ ആയത്. ന്യൂകാസിലിന് മുന്നിൽ തുടക്കത്തിൽ ലിവർപൂൾ പതറുന്നതാണ് കണ്ടത്. കൗണ്ടറുകളിൽ അവസരങ്ങൾ സൃഷ്ടിച്ച് ന്യൂകാസിൽ ഇടക്ക് ലിവർപൂളിനെ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തു. മത്സരത്തിന്റെ 38ആം മിനുട്ടിൽ ആൻഫീൽഡിനെ ഞെട്ടിച്ചു കൊണ്ട് ന്യൂകാസിലിന്റെ പുതിയ സൈനിംഗ് ഇസാക് ഗോൾ നേടി.

ലോങ്സ്റ്റഫിന്റെ ത്രൂപാസ് മികച്ച ഫിനിഷിലൂടെ ആണ് ഇസാക് വലയിൽ എത്തിച്ചത്. ഈ ഗോളിന്റെ ബലത്തിൽ ന്യൂകാസിൽ ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു. ഇസാക് ഒരിക്കൽ കൂടെ ലിവർപൂൾ വല കുലുക്കി എങ്കിലും നേരിയ വ്യത്യാസത്തിന് ഓഫ്സൈഡ് ആയത് ന്യൂകാസിലിന് രക്ഷയായി.

61ആം മിനുട്ടിലാണ് ലിവർപൂളിന്റെ സമനില ഗോൾ വന്നത്. മൊ സലായുടെ പാസിൽ നിന്ന് ഫർമിനോയുടെ ഫിനിഷ്. സ്കോർ 1-1. പിന്നീടങ്ങോട്ട് ലിവർപൂളിന്റെ വിജയത്തിനായുള്ള അന്വേഷണം ആയിരുന്നു. പക്ഷെ നിക് പോപിനെ മറികടന്ന് വിജയ ഗോൾ നേടാൻ ലിവർപൂളിനായില്ല.അവസാനം ഇഞ്ച്വറി ടൈമിന്റെ 8ആം മിനുട്ടിലായിരുന്നു കാർവാലോ ഒരു കോർണറിൽ നിന്ന് വിജയ ഗോൾ നേടിയത്.

ഈ ജയത്തോടെ 8 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ. ന്യൂകാസിൽ 6 പോയിന്റുമായി പതിനൊന്നാം സ്ഥാനത്തും നിൽക്കുന്നു.

അവസരങ്ങൾ തുലച്ച് ബ്രൈറ്റൺ, ന്യൂകാസിലിന് എതിരെ സമനില

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് കൊണ്ട് സീസൺ തുടങ്ങിയ ബ്രൈറ്റണ് ആ മികവ് ഇന്ന് തുടരാൻ ആയില്ല. ന്യൂകാസിൽ യുണൈറ്റഡിന് എതിരെ സ്വന്തം ഗ്രൗണ്ടിൽ ഗോൾരഹിത സമനിലയാണ് ബ്രൈറ്റൺ വഴങ്ങിയത്.

ഇന്ന് ബ്രൈറ്റന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ബ്രൈറ്റൺ ആയിരുന്നു. പക്ഷെ അവസാന സീസണുകളിൽ ഗ്രഹാം പോട്ടറിന്റെ ടീമുകളിൽ നിന്ന് കാണാൻ ആയ ഫിനിഷിങിലെ പിഴവ് ഇന്നും ആവർത്തിച്ചു. 35ആം മിനുട്ടിൽ ഒരു ഗോൾ ലൈൻ ക്ലിയറൻസ് ആണ് ബ്രൈറ്റണെ തടഞ്ഞത്. സോളിയുടെ ഒരു ഹാഫ് വോളിയാണ് ഗോൾ ലൈനിൽ നിന്ന് ന്യൂകാസിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്.

അവസാനം വരെ പൊരുതി എങ്കിലും ന്യൂകാസിലിന്റെ ഗോൾ വലയിൽ പന്തെത്തിക്കാൻ ബ്രൈറ്റണ് ആയില്ല. ഇത്രയും അവസരം സൃഷ്ടിച്ചും ഗോളടിക്കാൻ ആയില്ല എന്നത് ബ്രൈറ്റണ് നിരാശ നൽകും. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് ടീമുകൾക്കും 4 പോയിന്റ് വീതമാണ് ഉള്ളത്.

Story Highlight: Brighton 0-0 Newcastle

മാഡിസണായി ന്യൂകാസിലിന്റെ പുതിയ ബിഡ് | Newcastle have improved their bid for James Maddison

ലെസ്റ്റർ മിഡ്ഫീൽഡർ ജെയിംസ് മാഡിസണിനായി ന്യൂകാസിൽ പുതിയ 50 മില്യൺ പൗണ്ടിന്റെ ബിഡ് സമർപ്പിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂകാസിലിന്റെ £40 മില്യന്റെ ആദ്യ ബിഡ് ക്ലബ് നിരസിച്ചിരുന്നു. 25കാരനായ മാാഡിസണായുള്ള പുതിയ ബിഡും ഇതുവരെ ലെസ്റ്റർ സ്വീകരിച്ചിട്ടില്ല. 60 മില്യൺ എങ്കിലും ലഭിച്ചാൽ മാത്രമേ ലെസ്റ്റർ മാഡിസണെ വിട്ടു നൽകുകയുള്ളൂ.

2018 ജൂണിൽ നോർവിച്ചിൽ നിന്ന് 24 മില്യൺ പൗണ്ടിന് ആയിരുന്നു മാഡിസൻ ലെസ്റ്ററിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ലെസ്റ്ററിനായി 53 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 12 അസിസ്റ്റുകളും മാഡിസൺ നേടിയിരുന്നു. ന്യൂകാസിലിന്റെ ഓഫർ അംഗീകരിക്കപ്പെടുകയാണെങ്കിൽ മാഡിസൺ ക്ലബിന്റെ റെക്കോർഡ് സൈനിംഗായി മാറും.

വലിയ കളികൾ മാത്രം!! ന്യൂകാസിൽ ബ്രസീലിൽ നിന്ന് ഒരു സൂപ്പർ താരത്തെ സ്വന്തമാക്കി

ന്യൂകാസിൽ യുണൈറ്റഡിന് വലിയ കളികൾ മാത്രം. അവർ ഒരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കുകയാണ്. ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്ന് ബ്രസീലിയൻ താരം ബ്രൂണോ ഗുയിമാരെസിനെ സ്വന്തമാക്കാൻ ന്യൂകാസിൽ ധാരണയിൽ എത്തിയിരിക്കുകയാണ്. ആഡ്-ഓണു ഉൾപ്പെടെ 33 മില്യൺ പൗണ്ട് ആകും ട്രാൻസ്ഫർ തുക. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കാൻ ലണ്ടണിൽ എത്തും.

2020ൽ ആയിരുന്നു മധ്യനിര താരം ബ്രസീലിൽ നിന്ന് ലിയോണിലേക്ക് എത്തിയത്. ന്യൂകാസിലിന്റെ ജനുവരിയിലെ മൂന്നാം സൈനിംഗ് ആകും ഇത്. ഇതിനകം അവർ ട്രിപ്പിയറിനെയും ക്രിസ് വൂഡിനെയും ന്യൂകാസിൽ സൈൻ ചെയ്തിട്ടുണ്ട്. അവർ ഇനിയും കൂടുതൽ താരങ്ങളെ സ്വന്തമാക്കും എന്നാണ് സൂചനകൾ.

ലിംഗാർഡിനെ വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ശ്രമം വിജയിക്കുന്നു. താരത്തെ 6 മാസത്തെ ലോണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു നൽകിയേക്കും. ന്യൂകാസിലിന്റെ രണ്ട് ഓഫറുകൾ യുണൈറ്റഡ് നിരസിച്ച ശേഷമാണ് അവസനാ ഘട്ടത്തിൽ കാര്യങ്ങൾ മാറുന്നത്.

Credit: Twitter

താരത്തിന്റെ വേതനം മുഴുവനായി നൽകാമെന്നും ലോൺ തുകയായി 3 മില്യൺ നൽകാം എന്നും ന്യൂകാസിൽ യുണൈറ്റഡ് പറഞ്ഞിട്ടുണ്ട്. റിലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാനായി പാടുപെടുന്ന ന്യൂകാസിൽ വലിയ സൈനിംഗുകൾ നടത്തി കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ സീസണ വെസ്റ്റ് ഹാമിൽ അത്ഭുതങ്ങൾ നടത്തിയ ലിംഗാർഡിനെ സ്വന്തമാക്കാൻ ആയാൽ അത് ന്യൂകാസിലിന് വലിയ കരുത്താകും. ഇനി ആറ് ദിവസം കൂടി മാത്രമെ ട്രാൻസ്ഫർ വിൻഡോ ഉള്ളൂ.

സൗദി പണം പ്രവർത്തിച്ച് തുടങ്ങി, തനിക്ക് ന്യൂകാസിൽ മതി എന്ന് പറഞ്ഞ് ട്രാൻസ്ഫർ അപേക്ഷ നൽകി ബ്രസീലിയൻ ഡിഫൻഡർ

ന്യൂകാസിൽ യുണൈറ്റഡ് വലിയ ട്രാൻസ്ഫറുകൾ നടത്തുന്നത് തുടരുന്നു. ന്യൂകാസിലിലേക്ക് പോകാൻ താൻ താല്പര്യപ്പെടുന്നു എന്ന് പറഞ്ഞ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് സെവിയ്യയുടെ ഡിഫൻഡർ ആയ ഡിയേഗോ കാർലോസ് ആണ്. അദ്ദേഹം സെവിയ്യ ക്ലബിന് ക്ലബ് വിടാൻ അനുവദിക്കണം എന്ന് ട്രാൻസ്ഫർ അപേക്ഷ നൽകി. ന്യൂകാസിൽ വാഗ്ദാനം ചെയ്ത വലിയ വേതനം ആണ് ഡിയേഗോ കാർലോസിനെ ന്യൂകാസിലേക്ക് ആകർഷിപ്പിക്കുന്നത്.

കാർലോസിനെ കൂടാതെ ഒരു സെന്റർ ബാക്കിനെ കൂടെ സ്വന്തമാക്കാൻ ന്യൂകാസിൽ ശ്രമിക്കുന്നത്. ന്യൂകാസിൽ ഡിഫൻസിന് പ്രീമിയർ ലീഗിൽ ഈ സീസണിൽ വളരെ മോശം റെക്കോർഡാണ് ഉള്ളത്. ഈ കഴിഞ്ഞ ടോക്കൊയോ ഒളിമ്പിക്സിലെ ബ്രസീൽ വിജയത്തിൽ വലിയ പങ്കുവഹിക്കാൻ ഡിയേഗോ കാർലോസിനായിരുന്നു. 28കാരനായ താരം ഈ സീസണിൽ സെവിയ്യക്ക് ആയി 28 മത്സരങ്ങൾ കളിച്ചിരുന്നു.

Exit mobile version