മികച്ച ടി20 ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ താന്‍ ടീമിലുണ്ടാകം – സ്റ്റീവന്‍ സ്മിത്ത്

ഒരു കാലത്ത് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആയി വിശേഷിപ്പിക്കപ്പെട്ട താരമാണ് സ്റ്റീവന്‍ സ്മിത്ത്. ഏകദിനത്തിലും ടെസ്റ്റിലും താരം ഇപ്പോളും സജീവമായി സ്കോറിംഗ് നടത്തുമ്പോളും ടി20യിൽ അത്ര മികച്ച പ്രകടനം അല്ല താരം പുറത്തെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ നൂറിന് താഴെ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

എന്നാൽ താന്‍ മികച്ച ടി20 ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ ഈ ലോകകപ്പ് ടീമിലും തനിക്ക് ഇടം ഉണ്ടാകുമെന്നാണ് താരം പറഞ്ഞത്. ശ്രീലങ്ക ടൂറിൽ താന്‍ കൂടുതൽ സ്വാതന്ത്ര്യത്തോടെയാണ് കളിച്ചതെന്നും തനിക്ക് ആദ്യ പന്തിൽ തന്നെ സിക്സര്‍ പറത്തുവാനുള്ള ഒരു മനോഭാവം ഉണ്ടായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു.

 

മാക്സ്വെൽ വെടിക്കെട്ട്, സിംബാബ്‍വേയ്ക്കെതിരെ 5 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. സിംബാബ്‍വേ ആദ്യം ബാറ്റ് ചെയ്ത് 47.3 ഓവറിൽ 200 റൺസിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയ 33.3 ഓവറിൽ 201 റൺസ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയാണ് വിജയം ഉറപ്പാക്കിയത്.

വെസ്‍ലി മാധവേരെയും(72), മരുമാനിയും(45) റെഗിസ് ചകാബ്‍വയും(31) മാത്രമാണ് സിംബാബ്‍വേ നിരയിൽ പൊരുതി നോക്കിയത്. കാമറൺ ഗ്രീന്‍ 5 വിക്കറ്റ് നേടിയപ്പോള്‍ ആഡം സംപ 3 വിക്കറ്റും നേടി സിംബാബ്‍വേയെ വരുതിയിലാക്കി.

ഓസ്ട്രേലിയയയ്ക്കായി ഡേവിഡ് വാര്‍ണര്‍ 57 റൺസ് നേടി പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്ത് 48 റൺസുമായി പുറത്താകാതെ നിന്നു. 9 പന്തിൽ 32 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ആണ് ഓസ്ട്രേലിയന്‍ വിജയം വേഗത്തിലാക്കിയത്.

സ്മിത്തിനും ലാബുഷെയിനിനും ശതകം, ഓസ്ട്രേലിയ മുന്നൂറിനടുത്ത്

ശ്രീലങ്കയ്ക്കെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ മികച്ച നിലയിൽ ഒന്നാം ദിവസം അവസാനിപ്പിച്ച് ഓസ്ട്രേലിയ. മാര്‍നസ് ലാബൂഷെയിനിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങളാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍ നൽകിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 298/5 എന്ന നിലയിലാണ്.

പ്രഭാത് ജയസൂര്യ ഇന്നത്തെ കളിയുടെ അവസാനത്തോടെ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് ശ്രീലങ്കയ്ക്ക് ആശ്വസിക്കുവാനുള്ള വക നൽകിയത്. ലാബൂഷെയിന്‍ – സ്മിത്ത് കൂട്ടുകെട്ട് 134 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

ലാബൂഷെയിന്‍ 104 റൺസ് നേടി പുറത്തായപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 109 റൺസും 16 റൺസ് നേടി അലക്സ് കാറെയും ആണ് ക്രീസിലുള്ളത്.

സ്റ്റീവ് സ്മിത്ത് പരിമിത ഓവര്‍ പരമ്പരയ്ക്കില്ല, പകരം മിച്ചൽ സ്വെപ്സൺ ടീമിൽ

ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ പാക്കിസ്ഥാനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ കളിക്കില്ല. പകരം മിച്ചൽ സ്വെപ്സണെ ഓസ്ട്രേലിയ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും കൈമുട്ടിന്റെ വേദന കൈകാര്യം ചെയ്യുന്നതിനായി വിശ്രമം എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മൂന്ന് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലുമാണ് ടീമുകള്‍ കളിക്കുക.

മെിക്കൽ സ്റ്റാഫിനോട് സംസാരിച്ച ശേഷമാണ് സ്റ്റീവ് സ്മിത്ത് ഈ തീരുമാനം എടുത്തത്.

വീണ്ടും ഖവാജ, പാക്കിസ്ഥാനെതിരെ താരത്തിന് ശതകം നഷ്ടമായത് 9 റൺസിന്

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 232 റൺസ്. 8/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ഉസ്മാന്‍ ഖവാജയുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും അര്‍ദ്ധ ശതകങ്ങൾ മുന്നോട്ട് നയിക്കുകയായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം 138 റൺസ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഈ സഖ്യം നേടിയത്. 59 റൺസ് നേടിയ സ്മിത്തിനെ ആണ് ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്.

അധികം വൈകാതെ 91 റൺസ് നേടിയ ഖവാജയുടെ വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. 26 റൺസ് നേടിയ ട്രാവിസ് ഹെഡ് പുറത്തായ ശേഷം ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 20 റൺസുമായി കാമറൺ ഗ്രീനും 8 റൺസ് നേടി അലക്സ് കാറെയുമാണ് ക്രീസിലുള്ളത്.

അഫ്രീദിയ്ക്ക് പുറമെ നസീം ഷായും രണ്ട് വിക്കറ്റ് നേടി. 5 വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സാജിദ് ഖാന്‍ ഒരു വിക്കറ്റ് നേടി.

നങ്കൂരമിട്ട് ഖവാജ, ഓസ്ട്രേലിയ കരുതുറ്റ നിലയിൽ

കറാച്ചി ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റീവ് സ്മിത്തിനെ നഷ്ടമായെങ്കിലും കരുതുറ്റ നിലയിൽ ഓസ്ട്രേലിയ. 3 വിക്കറ്റ് നഷ്ടത്തിൽ ടീം 251 റൺസാണ് നേടിയത്. ഉസ്മാൻ ഖവാജ നേടിയ 127 റൺസാണ് ടീമിന് കരുത്തായത്.

മൂന്നാം വിക്കറ്റിൽ ഖവാജയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 159 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 72 റൺസ് നേടിയ സ്മിത്തിനെ ഹസന്‍ അലി പുറത്താക്കുകയായിരുന്നു. ഡേവിഡ് വാർണ‍ർ 36 റൺസ് നേടി പുറത്തായി.

വലിയ മോഹങ്ങള്‍ വേണ്ട!!! സ്മിത്തിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ

ബിഗ് ബാഷ് ഫൈനൽസിൽ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കുവാനുള്ള സ്മിത്തിന്റെ ആഗ്രഹം തള്ളിക്കളഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. സ്മിത്തിന് വേണ്ടി അപേക്ഷ ഫ്രാഞ്ചൈസി നല്‍കിയെങ്കിലും അത് ബോര്‍ഡ് നിരസിക്കുകയായിരുന്നു.

ന്യൂസിലാണ്ടുമായുള്ള ഏകദിന പരമ്പര മാറ്റി വെച്ചതോടെയാണ് സ്മിത്ത് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെയുള്ള മത്സരം കളിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചത്. താരം മെൽബേണിലേക്ക് പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുവാന്‍ എത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്നാൽ സ്മിത്തിന് വേണ്ടി നിയമം മാറ്റേണ്ടതില്ലെന്ന് സ്റ്റേറ്റ് സിഇഒമാര്‍ നല്‍കിയ ഉപദേശമാണ് ബോര്‍ഡ് താരത്തിന് അവസരം നിഷേധിക്കുവാന്‍ കാരണം എന്നാണ് അറിയുന്നത്.

പകരക്കാരായി എത്തുന്ന താരങ്ങള്‍ പ്രാദേശിക താരങ്ങളുടെ പൂളിൽ നിന്ന് മാത്രം ആകണമെന്നാണ് ബിഗ് ബാഷിലെ നിയമം.

ഇരട്ട പ്രഹരങ്ങളുമായി ബ്രോഡ്, ഖവാജയ്ക്ക് ശതകം

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 321/6 എന്ന നിലയിൽ. ലഞ്ചിന് ശേഷം സ്മിത്തിനെയും കാമറൺ ഗ്രീനിനെയും പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് ആണ് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കിയത്.

115 റൺസാണ് സ്മിത്തും ഖവാജയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. സ്മിത്ത് 67 റൺസ് നേടിയപ്പോള്‍ ഗ്രീന്‍(5), അലക്സ് കാറെ(13) എന്നിവരുടെ വിക്കറ്റുകളും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി.

ഖവാജ 102 റൺസും പാറ്റ് കമ്മിന്‍സ് 15 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 36 റൺസ് നേടിയിട്ടുണ്ട്.

ബാറ്റിംഗ് ഫോം വീണ്ടെടുത്ത് വാര്‍ണര്‍, ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം

ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാര്‍ണറും ആരോൺ ഫിഞ്ചും അടിച്ച് തകര്‍ത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ 6.5 ഓവറിൽ 70 റൺസാണ് കൂട്ടുകെട്ട് നേടിയത്. 23 പന്തിൽ 37 റൺസ് നേടിയ ഫിഞ്ചിനെ വനിന്‍ഡു ഹസരംഗ ബൗള്‍ഡാക്കിയപ്പോള്‍ തന്റെ അടുത്ത ഓവറിൽ മാക്സ്വവെല്ലിനെയും ഹസരംഗ തന്നെ പിടിച്ചു പുറത്താക്കി.

തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്ത വാര്‍ണര്‍ 42 പന്തിൽ 65 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയ വിജയത്തിന് ഏറെ അടുത്തെത്തിയിരുന്നു. സ്മിത്തും വാര്‍ണറും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 50 റൺസാണ് കൂട്ടിചേര്‍ത്തത്. വാര്‍ണര്‍ പുറത്തായ ശേഷം സ്മിത്ത് – സ്റ്റോയിനിസ് കൂട്ടുകെട്ട് അവശേഷിക്കുന്ന 25 റൺസ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി.

സ്മിത്ത് 28 റൺസും സ്റ്റോയിനിസ് 16 റൺസും നേടിയാണ് ഓസ്ട്രേലിയന്‍ വിജയം അനായാസം ആക്കിയത്.

മികച്ച തുടക്കത്തിന് ശേഷം പ്രതീക്ഷ തരത്തിലുള്ള സ്കോര്‍ കണ്ടെത്താനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്

മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പ്രതീക്ഷിച്ച പോലൊരു സ്കോറിലേക്ക് എത്താനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. ഖലീല്‍ അഹമ്മദ് എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സും ഒരു ഫോറും അടക്കം 14 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്ത് പുറത്താകാതെ നേടിയ 34 റണ്‍സിന്റെയും ഓപ്പണിംഗില്‍ പൃഥ്വി ഷായുടെയും ശിഖര്‍ ധവാന്റെയും ബാറ്റിംഗ് മികവും മധ്യ ഓവറുകളില്‍ പന്തിന്റെ പ്രകടനവുമാണ് ടീമിനെ 159/4 എന്ന സ്കോറിലേക്ക് എത്തിച്ചത്.

പൃഥ്വ ഷായും ശിഖര്‍ ധവാനും 10.2 ഓവറില്‍ 81 റണ്‍സാണ് നേടിയത്. റഷീദ് ഖാന്‍ ആണ് ശിഖര്‍ ധവാനെ വീഴ്ത്തി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 28 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ആണ് ഡല്‍ഹിയ്ക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പൃഥ്വി ഷായുടെ വിക്കറ്റ് കൂടി റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായതോടെ ഡല്‍ഹി പ്രതിരോധത്തിലായി. 39 പന്തില്‍ 53 റണ്‍സ് നേടിയ പൃഥ്വി ഷാ പുറത്താകുമ്പോള്‍ ഡല്‍ഹി 84/2 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് ക്യാപ്റ്റന്‍ ഋഷഭ് പന്തും സ്റ്റീവന്‍ സ്മിത്തും മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് നേടിയാണ് ഡല്‍ഹിയെ മുന്നോട്ട് നയിച്ചത്. 37 റണ്‍സ് നേടിയ പന്തിന്റെ വിക്കറ്റ് സിദ്ധാര്‍ത്ഥ് കൗള്‍ ആണ് നേടിയത്. അതേ ഓവറില്‍ ഹെറ്റ്മ്യറിന്റെ വിക്കറ്റും കൗള്‍ നേടി.

അവസാനം വരെ പൊരുതി മുംബൈ, മൂന്നാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎലില്‍ ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ അവസാന ഓവര്‍ വരെ പൊരുതി മുംബൈ ഇന്ത്യന്‍സ്. ലക്ഷ്യമായ 138 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ ആണ് വിജയം നേടാനായത്.

രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിയ്ക്ക് പൃഥ്വി ഷായെ നഷ്ടമായിരുന്നു. ശിഖര്‍ ധവാനും സ്റ്റീവന്‍ സ്മിത്തും രണ്ടാം വിക്കറ്റില്‍ നേടിയ 53 റണ്‍സും ധവാനും ലളിത് യാദവും ചേര്‍ന്ന് നേടിയ 36 റണ്‍സും ആണ് ഡല്‍ഹിയുടെ ചേസിംഗില്‍ നിര്‍ണ്ണായകമായത്. സ്മിത്ത് 33 റണ്‍സും ശിഖര്‍ ധവാന്‍ 45 റണ്‍സുമാണ് നേടിയത്. സ്മിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കീറണ്‍ പൊള്ളാര്‍ഡാണ് കൂട്ടുകെട്ട് തകര്‍ത്തത്. ധവാന്റെ വിക്കറ്റ് ചഹാറും നേടി.

ലക്ഷ്യം 3 ഓവറില്‍ 22 എന്ന നിലയിലേക്ക് അവസാനത്തോട് എത്തിയപ്പോള്‍ ലളിത് യാദവും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്ന് ലക്ഷ്യം അവസാന ഓവറില്‍ 5 റണ്‍സാക്കി കുറയ്ക്കുകയായിരുന്നു. 23 റണ്‍സ് കൂട്ടുകെട്ടാണ് ലളിത് യാദവും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്ന് നേടിയത്. ലളിത് യാദവ് 22 റണ്‍സും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 14 റണ്‍സും നേടി പുറത്താകാതെ നിന്നാണ് ഡല്‍ഹിയുടെ വിജയം ഉറപ്പാക്കിയത്.

സ്മിത്ത് ഡല്‍ഹിയ്ക്കായി കളിക്കുന്നു, പഞ്ചാബിന് വേണ്ടി ജലജ് സക്സേനയുടെ അരങ്ങേറ്റം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഋഷഭ് പന്ത്

പഞ്ചാബ് കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്ത്. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട പഞ്ചാബ് കിംഗ്സ് ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ ടീമില്‍ ജലജ് സക്സേന ആദ്യമായി അരങ്ങേറ്റം കുറിയ്ക്കുകയാണ്. അതേ സമയം ഡല്‍ഹി നിരയില്‍ സ്റ്റീവ് സ്മിത്ത് തിരികെ എത്തുകയാണ്.ലുക്മാന്‍ മെറിവാല ടീമിലെത്തുമ്പോള്‍ ടോം കറനും അജിങ്ക്യ രഹാനെയും പുറത്ത് പോകുന്നു.

പഞ്ചാബ് കിംഗ്സ് : KL Rahul(w/c), Mayank Agarwal, Chris Gayle, Deepak Hooda, Nicholas Pooran, Shahrukh Khan, Jhye Richardson, Jalaj Saxena, Mohammed Shami, Riley Meredith, Arshdeep Singh

ഡല്‍ഹി ക്യാപിറ്റല്‍സ് : Prithvi Shaw, Shikhar Dhawan, Steven Smith, Rishabh Pant(w/c), Marcus Stoinis, Lalit Yadav, Chris Woakes, Ravichandran Ashwin, Kagiso Rabada, Avesh Khan, Lukman Meriwala

Exit mobile version