അഞ്ച് മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റ്, എന്നിട്ടും തന്നെ ആരും പരിഗണിച്ചില്ല – സിദ്ധാര്‍ത്ഥ് കൗള്‍

ഇന്ത്യന്‍ ടീമിലേക്കോ എ ടീമിലേക്കോ പോലും തന്നെ പരിഗണിക്കാത്തത് വിഷമം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൗള്‍. കഴിഞ്ഞ വര്‍ഷം താന്‍ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റാണ് നേടിയത്. ഇതിൽ ഒരു ഹാട്രിക്കും മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു.

എന്നാൽ തനിക്ക് എ ടീമിലേക്ക് പോലും പരിഗണന പോലും കിട്ടുന്നില്ലെന്ന് താരം പറഞ്ഞു. എന്നാൽ തന്നെ സെലക്ടര്‍മാര്‍ പരിഗണിച്ചാലും ഇല്ലെങ്കിലും താന്‍ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും സിദ്ധാര്‍ത്ഥ് കൗള്‍ വ്യക്തമാക്കി.

നായകന്‍ നയിച്ചു, സഞ്ജുവിന്റെ മികവിൽ 164 റൺസ് നേടി രാജസ്ഥാന്‍ റോയല്‍സ്

സൺ‍റൈസേഴ്സിനെതിരെ ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മികവിൽ 164 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. സഞ്ജു 57 പന്തിൽ 82 റൺസ് നേടിയപ്പോള്‍ യശസ്വി ജൈസ്വാലും മഹിപാൽ ലോംറോറും ആണ് രാജസ്ഥാന്‍ നിരയിൽ തിളങ്ങിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസാണ് നേടിയത്. എവിന്‍ ലൂയിസിനെ രണ്ടാം ഓവറിൽ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ ശേഷം സഞ്ജുവും യശസ്വി ജൈസ്വാലും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 55 റൺസാണ് നേടിയത്.

23 പന്തിൽ 36 റൺസാണ് ജൈസ്വാൽ നേടിയത്. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. ബിഗ് ഹിറ്റര്‍ ലിയാം ലിവിംഗ്സറ്റണിനെയും നഷ്ടമായതോടെ രാജസ്ഥാന്‍ 10.1 ഓവറിൽ 77/3 എന്ന നിലയിലായി. 41 പന്തിൽ സഞ്ജു സാംസൺ തന്റെ അര്‍ദ്ധ ശതകം തികച്ച സഞ്ജു പിന്നീട് കൂടുതൽ അപകടകാരിയായി മാറുന്നതാണ് കണ്ടത്.

അടുത്ത 15 പന്തിൽ 32 റൺസാണ് സഞ്ജു സാംസൺ നേടിയത്. അവസാന ഓവറിലെ രണ്ടാം പന്തിലാണ് താരം പുറത്തായത്. അതേ ഓവറിൽ റിയാന്‍ പരാഗിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ ടീം 164 റൺസാണ് നേടിയത്. മഹിപാൽ ലോംറോര്‍ പുറത്താകാതെ 29 റൺസ് നേടി.

അവസാന മൂന്നോവറിൽ വെറും 18 റൺസ് മാത്രം വിട്ട് നല്‍കി സൺറൈസേഴ്സ് ബൗളര്‍മാര്‍ മികച്ച രീതിയിലുള്ള തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്.

 

കര്‍ണ്ണാടകയെ തകര്‍ത്ത് സിദ്ധാര്‍ത്ഥ് കൗളിന്റെ ഹാട്രിക്ക്, പഞ്ചാബിന് അനായാസ ജയം

സിദ്ധാര്‍ത്ഥ് കൗള്‍ നേടിയ ഹാട്രിക്കിന്റെ ബലത്തില്‍ കര്‍ണ്ണാടകയെ 125/8 എന്ന സ്കോറില്‍ പിടിച്ച് നിര്‍ത്തിയ ശേഷം ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പഞ്ചാബ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ നാല് വിക്കറ്റ് നേടുകയായായിരുന്നു.

17ാം ഓവറില്‍ രോഹന്‍ കദം, അനിരുദ്ധ, മിഥുന്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയാണ് സിദ്ധാര്‍ത്ഥ് കൗള്‍ തന്റെ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കിയത്. നേരത്തെ 13 റണ്‍സ് നേടിയ കരുണ്‍ നായരെയും കൗള്‍ തന്നെയാണ് പുറത്താക്കിയത്. 32 റണ്‍സ് നേടിയ രോഹന്‍ കദം ആണ് കര്‍ണ്ണാടക നിരയിലെ ടോപ് സ്കോറര്‍.

52 പന്തില്‍ 89 റണ്‍സ് നേടിയ പ്രഭ്സിമ്രന്‍ സിംഗ് ആണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. അഭിഷേക് ശര്‍മ്മയുടെ(30) വിക്കറ്റ് ടീമിന് നഷ്ടമായെങ്കിലും 14.4 ഓവറില്‍ ടീം വിജയം ഉറപ്പാക്കിയെന്ന് പ്രഭ്സിമ്രന്‍ ഉറപ്പാക്കി. ഗുര്‍കീരത്ത് മന്‍ സിംഗ് 8 റണ്‍സുമായി പുറത്താകാതെ നിന്നു. കൃഷ്ണപ്പ ഗൗതമിനാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ് ലഭിച്ചത്.

 

ഇവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫിനിഷര്‍മാര്‍ – ധോണി, യുവരാജ്, കോഹ്‍ലി എന്നിവരുടെ പേര് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൗള്‍

ക്രിക്കറ്റിലെ തന്റെ അഭിപ്രായത്തില്‍ എംഎസ് ധോണി, യുവരാജ് സിംഗ്, വിരാട് കോഹ്‍ലി എന്നിവരാണ് ഏറ്റവും മികച്ച ഫിനിഷര്‍മാരെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് കൗള്‍. ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ഇവരാണ് ഏറ്റവും യോജ്യരായ താരങ്ങളെന്ന് ട്വിറ്ററില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുക്കുമ്പോള്‍ താരംപറഞ്ഞു.

ഐപിഎലില്‍ സണ്‍റൈസേ്സ് ഹൈദ്രാബാദിന് വേണ്ടി കളിക്കുന്ന താരം ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് മറ്റു താരങ്ങളെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സംവദിക്കുന്നുണ്ട്. അതിനിടിയിലെ ഒരു ചോദ്യത്തിനാണ് താരം ഇത്തരത്തില്‍ മറുപടി പറഞ്ഞത്.

ഐപിഎലില്‍ സണ്‍റൈസേഴ്സിന് വേണ്ടിയുള്ള പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്. 45 മത്സരങ്ങളില്‍ നിന്ന് ഐപിഎലില്‍ 49 വിക്കറ്റാണ് താരം നേടിയത്. ഇതില്‍ തന്നെ 2018ല്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനും ആവാന്‍ താരത്തിനായി. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചുവെങ്കിലും ഐപിഎലിലെ പ്രകടനം ആവര്‍ത്തിക്കുവാന്‍ താരത്തിനായില്ല.

സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നായകന്‍ സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285 റണ്‍സ് നേടി ഇംഗ്ലണ്ട് ലയണ്‍സ്. 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് ലയണ്‍സ് നേടിയത്.

സാം ബില്ലിംഗ്സ് പുറത്താകാതെ 108 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഡേവിസ് 54 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് വിക്കറ്റും മയാംഗ് മാര്‍ക്കണ്ടേ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സിദ്ധാര്‍ത്ഥ് കൗളിനു മുന്നില്‍ തകര്‍ന്ന് കേരളം, 121 റണ്‍സിനു പുറത്ത്

രഞ്ജി ട്രോഫിയില്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി കേരളത്തിനെ ബാറ്റിംഗിനയയ്ച്ച പഞ്ചാബ് 121 റണ്‍സിനു എതിരാളികളെ എറിഞ്ഞിടുകയായിരുന്നു. 37 ഓവര്‍ മാത്രമാണ് കേരളത്തിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്. സിദ്ധാര്‍ത്ഥ് കൗളിന്റെ ആറ് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ നടുവൊടിച്ചത്. 35 റണ്‍സ് നേടിയ വിഷ്ണു വിനോദ് ടോപ് സ്കോറര്‍ ആയി. ഒന്നാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിചേര്‍ത്ത് ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. രാഹുല്‍ പി 20 റണ്‍സും അരുണ്‍ കാര്‍ത്തിക്ക് 21 റണ്‍സും നേടുകയായിരുന്നു.

മയാംഗ് മാര്‍ക്കണ്ടേ രണ്ടും ബല്‍തേജ് സിംഗ്, മന്‍പ്രീത് സിംഗ് ഗ്രേവാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അവസാന ടി20 ഈ മൂന്ന് താരങ്ങള്‍ക്ക് വിശ്രമം

വിന്‍ഡീസിനെതിരെയുള്ള അവസാന ടി20യില്‍ മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കുവാന്‍ ബിസിസിഐയുടെ തീരുമാനം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ സിദ്ധാര്‍ത്ഥ് കൗളിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാഹ്ബാസ് നദീം, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലേക്ക് എത്തി. ബിസിസിഐ ഇന്ന് പത്രക്കുറിപ്പിലൂടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂറിനു താരങ്ങള്‍ പൂര്‍ണ്ണാരോഗ്യവന്മാരായി ഇരിക്കുവാന്‍ കൂടിയാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ടേ, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഷാഹ്ബാസ് നദീം

ശതകം നേടി ശുഭ്മന്‍ ഗില്‍, റണ്‍സുമായി യുവരാജ് സിംഗും, പഞ്ചാബിനു ജയം

ഹിമാച്ചല്‍ പ്രദേശിനെതിരെ 35 റണ്‍സ് ജയം നേടി പഞ്ചാബ്. യുവ താരം ശുഭ്മന്‍ ഗില്ലിനൊപ്പം യുവരാജ് സിംഗും മന്‍ദീപ് സിംഗും ഗുര്‍കീരത് സിംഗ് മന്നും നേടിയ റണ്‍സുകളുടെ ബലത്തില്‍ 290 റണ്‍സ് നേടിയ പഞ്ചാബ് എതിരാളികളെ 255 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് ഈ വിജയം നേടിയത്.

115 റണ്‍സ് നേടി ഗില്ലിനൊപ്പം യുവരാജ് 48 റണ്‍സും മന്‍ദീപ്(39), ഗുര്‍കീരത്(31) എന്നിവരും ചേര്‍ന്നപ്പോള്‍ പഞ്ചാബ് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടുകയായിരുന്നു. ഹിമാച്ചലിനു വേണ്ടി ഋഷി ധവാന്‍ മൂന്ന് വിക്കറ്റ് നേടി.

പ്രശാന്ത് ചോപ്ര(95), അന്‍കുഷ് ബൈന്‍സ്(56) എന്നിവരുടെ പോരാട്ട വീര്യത്തിനു പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ഹിമാച്ചലിനു തിരിച്ചടിയായത്. 48.3 ഓവറില്‍ ടീം 255 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ 4 വിക്കറ്റ് നേടി പഞ്ചാബ് ബൗളര്‍മാരില്‍ മികവ് തെളിയിച്ചപ്പോള്‍ ആര്‍ഷദീപ് സിംഗ് രണ്ടും മന്‍പ്രീത് ഗോണി, മയാംഗ് മാര്‍ക്കണ്ടേ, ഗുര്‍കീരത് സിംഗ് മന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version