എംബപ്പെ ഗോളടിച്ചിട്ടും ഫ്രാൻസിന് സമനില

യൂറോ കപ്പ് 2024ൽ ഫ്രാൻസിന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സമനില. ഇന്ന് പോളണ്ടിനെ നേരിട്ട ഫ്രാൻസ്‌ 1-1 എന്ന സമനിലയാണ് വഴങ്ങിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാവാനുള്ള അവസരം ഫ്രാൻസ് നഷ്ടപ്പെടുത്തി. 5 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എംബപ്പെ ഇന്ന് മാസ്ക് അണിഞ്ഞ് കൊണ്ട് കളത്തിൽ ഇറങ്ങി.

ഇന്ന് ആദ്യ പകുതിയിൽ ഫ്രാൻസ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ഒന്നു വന്നില്ല. എംബപ്പെക്ക് മാത്രം മൂന്നോളം നല്ല അവസരങ്ങൾ ലഭിച്ചു. ഒന്നിം ഗോളായില്ല. അവസാനം ഒരു പെനാൾട്ടിയിലൂടെ ഫ്രാൻസിന് ലീഡ് എടുക്കാൻ ആയി. 56ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ഗോളിന് 79ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ തന്നെ പോളണ്ട് മറുപടി നൽകി. ലെവൻഡോസ്കി ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല എങ്കിലും റഫറി പിഴവ് കണ്ടെത്തി വീണ്ടും പെനാൾട്ടി എടുക്കാൻ ആവശ്യപ്പെടുകയും അപ്പോൾ ലെവൻഡോസ്കി ലക്ഷ്യത്തിൽ പന്ത് എത്തിക്കികയും ആയിരുന്നു. ഇരുടീമുകൾക്കും വിജയ ഗോൾ നേടാൻ ആയില്ല.

പോളണ്ട് 1 പോയിന്റുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ നെതർലണ്ട്സിനെ തോൽപ്പിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി.

റാഗ്നിക് മാസ്റ്റർക്ലാസ്!! ഓസ്ട്രിയ പോളണ്ടിനെ തകർത്തു!!

യൂറോ കപ്പിൽ ഓസ്ട്രിയക്ക് നിർണായക വിജയം. ഇന്ന് പോളണ്ടിനെ നേരിട്ട ഓസ്ട്രിയ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. പരിശീലകൻ റാൾഫ് റാഗ്നികിന്റെ ടാക്ടിക്സ് കൃത്യമായി പ്രവർത്തിക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കൊണ്ട് കീഴടങ്ങിയ ഓസ്ട്രിയ ഇന്ന് അർഹിച്ച വിജയം തന്നെ നേടി. രണ്ട് മത്സരങ്ങളും തോറ്റ പോളണ്ട് ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതിന് വക്കിലാണ്.

ഇന്ന് തുടക്കം മുതൽ മികച്ച ഫുട്ബോൾ ആണ് ഓസ്ട്രിയ കളിച്ചത്. 9ആം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ ട്രോണർ ഓസ്ട്രിയക്ക് ലീഡ് നൽകി. 30ആം മിനുട്ടിൽ പിയറ്റെകിലൂടെ പോളണ്ട് സമനില നേടി. ഇതോടെ കളി ആവേശകരമായി.

രണ്ടാം പകുതിയിൽ തുടരെ ആക്രമണങ്ങൾ നടത്തിയ ഓസ്ട്രിയ 66ആം മിനുട്ടിൽ ബോംഗ്രാറ്റ്നറിലൂടെ ലീഡ് തിരിച്ചുപിടിച്ചു. 78ആം മിനുട്ടിൽ സബിറ്റ്സറിനെ ഗോൾകീപ്പർ ചെസ്നി വീഴ്ത്തിയതിന് ഓസ്ട്രിയക്ക് ഒരു പെനാൾട്ടി ലഭിച്ചു. പെനാൾട്ടി അർണോടവിച് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-1.

ഈ വിജയത്തോടെ ഓസ്ട്രിയയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമായി. അവസാന മത്സരത്തിൽ ഓസ്ട്രിയ നെതർലന്റ്സിനെ ആകും നേരിടേണ്ടത്.

യൂറോ യോഗ്യത അപകടത്തിൽ; ഫെർണാണ്ടോ സാന്റോസ് പോളണ്ട് ടീമിൽ നിന്നും പുറത്തേക്ക്

യൂറോ കപ്പ് ക്വാളിഫയർ റൗണ്ടിലെ മോശം പ്രകടനത്തിന് പിറകെ ഫെർണാണ്ടോ സാന്റോസ് പോളണ്ട് ടീമിൽ നിന്നും പുറത്തേക്ക്. ചുമതല ഏറ്റെടുത്ത് വെറും ഒൻപത് മാസങ്ങൾക്കുള്ളിൽ തന്നെ പോർച്ചുഗീസുകാരനായ കോച്ചിനെ മാറ്റാനുള്ള തീരുമാനം പോളണ്ട് കൈക്കൊണ്ടെന്ന് ഫാബ്രിസിയോ റൊമാനോയും പോളിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അവസാന മത്സരത്തിൽ അൽബെനിയയുമായുള്ള തോൽവിയാണ് കടുത്ത നടപടി സ്വീകരിക്കാൻ ടീമിനെ പ്രേരിപ്പിച്ചത്. നേരത്തെ പോർച്ചുഗൽ കോച്ച് ആയിരുന്ന സാന്റോസ്, ലോകകപ്പിന് ശേഷം ജനുവരിയിലാണ് പോളണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്.

യൂറോ ക്വാളിഫയറിൽ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ ഉൾപ്പെട്ട പോളണ്ടിന് പക്ഷെ ആദ്യ അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ വെറും രണ്ടു ജയങ്ങൾ മാത്രമാണ് സമ്പാദ്യം. മൂന്ന് തോൽവിയും ഏറ്റു വാങ്ങിയ ടീം നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങൾ കൂടി ശേഷിക്കേ ഇനിയും കാത്തിരിക്കാൻ പോളണ്ട് ടീം ശ്രമിക്കില്ലെന്ന് വ്യക്തം. മോൾഡോവ, അൽബെനിയ തുടങ്ങിയവരോടേറ്റ തോൽവി ആണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. പുതിയ കോച്ച് ആരായിരിക്കും എന്ന സൂചനകൾ ഇല്ല. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ടീമിന്റെ തുടർന്നുള്ള മത്സരങ്ങൾ. സാന്റോസിന് കീഴിൽ ആകെ ആറു മത്സരങ്ങൾ പോളണ്ട് കളത്തിൽ ഇറങ്ങി.

യൂറോ യോഗ്യതയിൽ ജയവുമായി ബെൽജിയം, ഓസ്ട്രിയ ടീമുകൾ, പോളണ്ടിനെ ഞെട്ടിച്ചു മൊൾഡോവ

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എഫിൽ എസ്റ്റോണിയയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നു ബെൽജിയം. ഇരട്ടഗോളുകൾ നേടിയ റോമലു ലുകാക്കു ആണ് ബെൽജിയത്തിന് മികച്ച ജയം സമ്മാനിച്ചത്. തുടർച്ചയായ 15 മത്തെ യോഗ്യത മത്സരത്തിൽ ആണ് ലുകാക്കു ഗോൾ നേടുന്നത്. ബകയോക ആണ് ബെൽജിയത്തിന്റെ മൂന്നാം ഗോൾ നേടിയത്.

അതേ ഗ്രൂപ്പിൽ തന്നെ നടന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രിയ സ്വീഡനെ രണ്ടാം പകുതിയിൽ നേടിയ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി. അതേസമയം ഗ്രൂപ്പ് ഇയിൽ കരുത്തരായ പോളണ്ടിനെ മൊൾഡോവ അട്ടിമറിച്ചു. മിലിക്, ലെവൻഡോവ്സ്കി എന്നിവരുടെ ഗോളിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ ആയ ശേഷം മൂന്നു ഗോളുകൾ തിരിച്ചു അടിച്ച് ആണ് മൊൾഡോവ പോളണ്ടിനെ ഞെട്ടിച്ചത്. അതേസമയം ഗ്രൂപ്പ് ജെയിൽ കരുത്തരായ ബോസ്നിയയെ ലക്‌സംബർഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കും അട്ടിമറിച്ചു.

മുൻ പോർച്ചുഗൽ പരിശീലകൻ ഇനി പോളണ്ടിനൊപ്പം

മുൻ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പോളണ്ട് ദേശീയ ടീമിന്റെ പരിശീലകൻ ആകും. സാന്റോസ് പോളണ്ടുമായി 2026വരെയുള്ള കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിൽ പോർച്ചുഗൽ സെമി ഫൈനൽ കാണാതെ പുറത്തായതോടെ ആയിരുന്നു ഫെർണാണ്ടോ സാന്റോസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. സാന്റോസ് ഏഷ്യയിലേക്ക് വരാൻ ആണ് സാധ്യത എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

സാന്റോസ് കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയതിന് ഏറെ വിമർശനങ്ങൾക്ക് ഇരയായിരുന്നു. 2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ ചുമതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു.

അർജന്റീനയില്ലാതെ പ്രീക്വാർട്ടർ നടക്കുമോ!! ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നോട്ട്

അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ വിജയമാണ് അർജന്റീന നേടിയത്. മകാലിസ്റ്ററും ഹൂലിയൻ ആല്വാരസും ആണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. പരാജയപ്പെട്ടു എങ്കിലും അത്ഭുതകരമായി പോളണ്ടും പ്രീക്വാർട്ടറിലേക്ക് എത്തി. മെക്സിക്കോയെ ഗോൾഡിഫറൻസിന്റെ ബലത്തിൽ പിറകിലാക്കി ആണ് പോളണ്ട് പ്രീക്വാർട്ടറിലേക്ക് കടന്നത്.

ഇന്ന് സ്റ്റേഡിയം 974ൽ അർജന്റീനക്ക് നല്ല തുടക്കമാണ് ലഭിച്ചത്. വിജയം ആവശ്യമായത് കൊണ്ട് വിജയം തേടി അർജന്റീന തുടക്കം മുതൽ അറ്റാക്ക് ചെയ്താണ് കളിച്ചത്‌. ആറാം മിനുട്ടിൽ മെസ്സിയുടെ ഒരു വലം കാലു കൊണ്ടുള്ള ഷൂട്ട് കളിയിലെ ആദ്യ ഗോൾ ശ്രമം ആയി. ഈ ഷോട്ട് അനായസം പോളിഷ് കീപ്പർ ചെസ്നി തടഞ്ഞു. 10 മിനുട്ടിൽ വീണ്ടും മെസ്സി ചെസ്നിയെ പരീക്ഷിച്ചു. ഇത്തവണ മെസ്സിയുടെ ഇടം കാലൻ ഷോട്ട് നിയർ പോസ്റ്റിൽ വെച്ച് ചെസ്നി തടഞ്ഞു.

28ആം മിനുട്ടിൽ അർജന്റീന വീണ്ടും ഗോളിനോട് അടുത്തു ഹൂലിയൻ ആല്വരസിന്റെ ഷോട്ട് പോളണ്ട് ഗോൾകീപ്പർ ബ്ലോക്ക് ചെയ്തപ്പോൾ അതിനു തൊട്ടു പിറകെ വന്ന അകൂനയുടെ ഷോട്ട് ഗോൾ വലയിൽ നിന്ന് ഇഞ്ചുകൾ മാത്രം വ്യത്യാസത്തിലാണ് പുറത്ത് പോയത്.

32ആം മിനുട്ടിൽ വീണ്ട ചെസ്നി പോളണ്ടിന്റെ രക്ഷയ്ക്ക് എത്തി. ഡിമറിയയുടെ ഒരു കോർണർ നേരെ വലയിൽ എത്തുന്നത് തടയാൻ പോളിഷ് കീപ്പർ പ്രയാസപ്പെട്ടു. 36ആം മിനുട്ടിൽ ചെസ്നിയുടെ മറ്റൊരു സൂപ്പർ സേവ്. ഇത്തവണ ആൽവരസിന്റെ ഷോട്ട് ആണ് ഗോളാകാതെ മടങ്ങിയത്.

ഈ ഷോട്ടിന് പിറകെ മെസ്സിയെ ഫൗൾ ചെയ്തതിന് പെനാൾട്ടി അപ്പീൽ ചെയ്തു. വിവാദമാകാവുന്ന ഒരു വിധി വാർ പരിശോധനക്ക് ശേഷം വന്നു. പെനാൾട്ടി എന്ന് റഫറി വിസിൽ ഊതി. പെനാൾട്ടി എടുക്കാൻ എത്തിയത് മെസ്സി. ഈ ലോകകപ്പിലെ തന്നെ മികച്ച സേവിൽ ഒന്നിലൂടെ ചെസ്നി മെസ്സിയെ തടഞ്ഞു. സ്കോർ ഗോൾ രഹിതമായി തുടർന്നു. ഇതിനു ശേഷം ആദ്യ പകുതിയിൽ രണ്ട് സേവ് കൂടെ ചെസ്നി നടത്തി.

ആദ്യ പകുതിയിലെ മികവ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെസ്നിക്ക് കാണിക്കാൻ ആയില്ല. 46ആം മിനുട്ടിൽ മധ്യനിരതാരം മകാലിസ്റ്ററിലൂടെ അർജന്റീന ലീഡ് എടുത്തു. മൊളീനയുടെ പാസിൽ നിന്ന് ആയിരുന്നു മകാലൊസ്റ്ററിലെ അർജന്റീന കരിയറിലെ ആദ്യ ഗോൾ വന്നത്.

ഇതിനു ശേഷം കളി അർജന്റെർനയുടെ കയ്യിൽ ആയിരുന്നു. അവർ പന്ത് കൈവശം വെച്ച് നിരന്തരം അറ്റാക്ക് ചെയ്തു കൊണ്ടേയിരുന്നു. 67ആം മിനുട്ടിൽ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ വന്നു. എൻസോയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിൽ വെച്ച് യുവതാരം ഹൂലിയോ ആല്വാരസ് ആണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്.

ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചു. 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ആണ് അർജന്റീന നേടിയത്. ഓസ്ട്രേലിയ ആയിരിക്കും അർജന്റീനയുടെ പ്രീക്വാർട്ടറിലെ എതിരാളികൾ.

പോളണ്ട് 4 പോയിന്റുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് സൗദിയെ തോൽപ്പിച്ച മെക്സിക്കോയ്ക്കും 4 പോയിന്റ് ആയിരുന്നു. ഗോൾഡിഫറൻസ് ആണ് പോളണ്ടിനെ തുണച്ചത്‌ പോളണ്ട് ഇനി പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെ നേരിടും.

ഒടുവിൽ റോബർട്ട് ലെവൻഡോവ്സ്കി ലോകകപ്പിൽ ഒരു ഗോൾ നേടി!

ലോകകപ്പിൽ ഗോൾ നേടാൻ സാധിച്ചില്ല എന്ന സങ്കടം തന്റെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ മാറ്റി റോബർട്ട് ലെവൻഡോവ്സ്കി. പോളണ്ട് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആയിട്ടും യൂറോപ്പിൽ രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരം ആയിട്ടും ലോകകപ്പിൽ മാത്രം അക്കൗണ്ട് തുറക്കാൻ താരത്തിന് ആയിരുന്നില്ല. 2018 ലോകകപ്പിൽ 3 മത്സരത്തിൽ എല്ലാ മിനിറ്റും കളിച്ചിട്ടും ഗോൾ കണ്ടത്താൻ ആവാത്ത താരം ഈ ലോകകപ്പിൽ ആദ്യ മത്സരത്തിൽ മെക്സിക്കോക്ക് എതിരെ പെനാൽട്ടി പാഴാക്കിയിരുന്നു.

ഇന്ന് സൗദി അറേബ്യക്ക് എതിരെ വിയർത്ത പോളണ്ടിനെ ആദ്യ ഗോളിന് അവസരം ഉണ്ടാക്കിയ ലെവൻഡോവ്സ്കി സൗദി താരത്തിന്റെ പിഴവ് മുതലെടുത്ത് രണ്ടാം ഗോൾ നേടി ജയം ഉറപ്പിക്കുക ആയിരുന്നു. ഗോൾ നേടിയ ശേഷം ആനന്ദക്കണ്ണീർ വാർത്ത താരത്തിന്റെ മുഖത്ത് ഗോൾ നേടിയ ആശ്വാസം കാണാൻ ഉണ്ടായിരുന്നു. പോളണ്ടിനു ആയി 136 മത്തെ മത്സരത്തിൽ ലെവൻഡോവ്സ്കി നേടുന്ന 77 മത്തെ ഗോൾ ആയിരുന്നു ഇത്. പോളണ്ടിനു ആയി മൂന്നു യൂറോ കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരവും ലെവൻഡോവ്സ്കി ആയിരുന്നു.

അർജന്റീനയ്ക്ക് എതിരായ അത്ഭുതം പോളണ്ടിന് എതിരെ ഇല്ല, സൗദി അറേബ്യ പതറി

അർജന്റീനയെ വിറപ്പിച്ച സൗദി അറേബ്യക്ക് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പോളണ്ടിന് എതിരെ ആ പ്രകടനം ആവർത്തിക്കാൻ ആയില്ല. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പോളണ്ട് ഇന്ന് വിജയിച്ചു. നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കാത്തത് ആണ് സൗദിക്ക് തിരിച്ചടി ആയത്. അവർ ഒരു പെനാൾട്ടിയും ഇന്ന് നഷ്ടമാക്കി. ലെവൻഡോസ്കി ഒരു ഗോളും ഒരു അസിസ്റ്റും നേടി കളിയിലെ താരമായി.

അർജന്റീനയെ തോൽപ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ സൗദി അറേബ്യ ഇന്ന് പോളണ്ടിന് എതിരെയും മികച്ച രീതിയിൽ ആണ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ പന്ത് കൈവശം വെച്ച് കളി നിയന്ത്രിക്കാൻ അവർ ശ്രമിച്ചു. 14ആം മിനുട്ടിൽ സൗദി താരം കാനോയുടെ ഒരു എഫേർട് ചെസ്നിയുടെ ആദ്യ സേവ് ആയി മാറി. പന്ത് കൈവശം വെച്ചു എങ്കിലും വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ സൗദി അറേബ്യക്ക് ആയില്ല.

മത്സരത്തിന്റെ 39ആം മിനുട്ടിൽ പോളണ്ട് കളിയുടെ ഗതിക്ക് വിപരീതമായി ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ പന്ത് കൈക്കലാക്കി കോർണർ ലൈൻ കടക്കാതെ പന്ത് സംരക്ഷിച്ച് ലെവൻഡോസ്കി നൽകിയ പാസ് സിലെൻസ്കി വലയിൽ എത്തിക്കുക ആയിരിന്നു. സ്കോർ 1-0.

ഈ ഗോളിന് ആദ്യ പകുതിയിൽ തന്നെ മറുപടി കൊടുക്കാൻ സൗദിക്ക് ആകുമായിരുന്നു. ബിയലെക് അൽ ഷെഹ്രിയെ ഫൗൾ ചെയ്തതിനായിരുന്നു വാർ പെനാൾട്ടി വിധിച്ചത്‌. പക്ഷെ പെനാൾട്ടി എടുത്ത അൽ ദാസരിക്ക് പിഴച്ചു. പെനാൾട്ടിയും അതിനു പിറകെ വന്ന ഫോളോ അപ്പും ചെസ്നി സേവ് ചെയ്തു. ആദ്യ പകുതി പോളണ്ട് 1-0ന് തന്നെ അവസാനിപ്പിക്കുകയും ചെയ്തു.

രണ്ടാം പകുതിയിലും സൗദി അറേബ്യ അറ്റാക്ക് തുടർന്നു. 54ആം മിനുട്ടിൽ വീണ്ടും അൽ ദാസരിയെ പോളിഷ് കീപ്പർ തടയുന്നത് കാണാൻ ആയി. സൗദി അറേബ്യ കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞതോടെ പോളണ്ട് സൗദി ഡിഫൻസിൽ ഗ്യാപ്പുകൾ കണ്ടെത്താൻ തുടങ്ങി. മിലികിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. അതിനു പിന്നാലെ ലെവൻഡോസ്കിയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി.

അവസാനം 82ആം മിനുട്ടിൽ സൗദി താരം അൽ മാൽകിയുടെ പിഴവ് മുതലെടുത്ത് ലെവൻഡോസ്കി പോളണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. ലെവൻഡോസ്കിയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളായി ഇത്. ഈ ഗോൾ പോളണ്ട് വിജയം ഉറപ്പിക്കുകയും ചെയ്തും

ഈ ജയത്തോടെ പോളണ്ട് നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായി. 3 പോയിന്റുമായി മെക്സിക്കോ രണ്ടാമത് നിൽക്കുന്നു.

ഖത്തർ ലോകകപ്പിൽ ലെവൻഡോസ്കിയുടെ പോളണ്ട് ഇന്ന് ഒച്ചോവയുടെ മെക്സിക്കോക്ക് എതിരെ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഇന്ന് പോളണ്ട് മെക്സിക്കോയെ നേരിടും. ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടം അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ ഇരുവർക്കും വളരെ നിർണായകമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് നടക്കുക. 1978 ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പോളണ്ടിനു ആയിരുന്നു ജയം എങ്കിലും സമീപകാലത്തെ പ്രകടനങ്ങൾ മെക്സിക്കോയുടെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ 8 ലോകകപ്പുകളിൽ തുടർച്ചയായി ഗ്രൂപ്പ് ഘട്ടം കടക്കാനും അവർക്ക് ആയി. ഗോൾ കീപ്പർ ഒച്ചോവ, ആന്ദ്രസ് ഗുഡാർഡോ എന്നിവർക്ക് മെക്സിക്കൻ ജെഴ്സിയിൽ ഇത് അഞ്ചാം ലോകകപ്പ് ആണ്.

മുന്നേറ്റത്തിലെ മികച്ച താരങ്ങൾ ആണ് മെക്സിക്കോയുടെ കരുത്ത്. ഉഗ്രൻ ഫോമിലുള്ള നാപോളി താരം ഹിർവിങ് ലൊസാനോ, ഗോൾ കണ്ടത്താൻ ലേശം ബുദ്ധിമുട്ട് ഉണ്ടെങ്കിലും വോൾവ്സിന്റെ റൗൾ ഹിമനസ് എന്നിവർ പോളണ്ട് പ്രതിരോധത്തിന് വെല്ലുവിളി ആവും. മധ്യനിരയിൽ അയാക്‌സ് താരമായ അൽവാരസും പ്രതിരോധത്തിൽ മറ്റൊരു അയാക്‌സ് താരമായ സാഞ്ചസും മെക്സിക്കൻ കരുത്ത് ആണ്. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയെ തോൽപ്പിച്ചത് അടക്കം നിരവധി വീരഗാഥകൾ ഉള്ള മെക്സിക്കോക്ക് ലോകകപ്പിൽ എന്നും ഫോമിലേക്ക് ഉയരുന്ന ഒച്ചോവയുടെ സാന്നിധ്യവും കരുത്ത് ആണ്.

അതേസമയം കളിച്ച ഏക ലോകകപ്പിൽ മൂന്നു മത്സരവും കളിച്ചിട്ടും ഗോൾ കണ്ടത്താൻ ആവാത്ത ക്ഷീണം മെക്സിക്കോക്ക് എതിരെ മാറ്റാൻ ആവും റോബർട്ട് ലെവൻഡോസ്കി ഇന്ന് ഇറങ്ങുക. ലെവൻഡോസ്കിക്ക് ഒപ്പം സിലൻസ്കി, മിൽക് തുടങ്ങിയ മികച്ച താരങ്ങളും പോളണ്ട് മുന്നേറ്റത്തിൽ ഉണ്ട്. ഗിലിക്, ബെഡ്നറക്, മാത്യു കാശ് തുടങ്ങിയ അനുഭവ സമ്പന്നരായ പ്രതിരോധം ആണ് ചെസ്നിക്ക് മുന്നിൽ പോളണ്ട് അണിനിരത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം നല്ല തുടക്കം കൊണ്ടു മായിച്ചു കളയണം എന്ന ഉദ്ദേശവും ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ പോളണ്ട് ടീമിന് ഉണ്ട്. തുല്യശക്തികളുടെ മികച്ച പോരാട്ടം തന്നെ ഇന്ന് ഗ്രൂപ്പ് സിയിൽ ഈ പോരാട്ടത്തിൽ പ്രതീക്ഷിക്കാം.

ലെവൻഡോസ്കിയുടെ നേതൃത്വത്തിൽ പോളണ്ട്, ലോകകപ്പ് ടീം പ്രഖ്യാപിച്ചു

2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള പോളണ്ടിന്റെ 26 അംഗ ടീം പ്രഖ്യാപിച്ചു. ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്നെ പോളണ്ടിനെ നയിക്കും.

ബാഴ്സലോണക്ക് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയ ലെവൻഡോസ്കിക്ക് ഒപ്പം പോളണ്ടിന്റെ അറ്റാക്കിൽ പിയാറ്റെകും മിലികും എല്ലാം ഉണ്ട്‌. അറ്റാക്ക് തന്നെയാണ് പോളണ്ടിന്റെ ഏറ്റവും ശക്തമായ ഏരിയ.

അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ്സിയിൽ ആണ് പോളണ്ട്.

Poland’s 2022 World Cup squad in full:

Goalkeepers: Bartlomiej Dragowski (Spezia), Lukasz Skorupski (Bologna), Wojciech Szczesny (Juventus)

Defenders: Jan Bednarek (Aston Villa, on loan from Southampton), Bartosz Bereszynski (Sampdoria), Matty Cash (Aston Villa), Kamil Glik (Benevento), Robert Gumny (Augsburg), Artur Jedrzejczyk (Legia Warsaw), Jakub Kiwior (Spezia), Mateusz Wieteska (Clermont), Nicola Zalewski (Roma)

Midfielders: Krystian Bielik (Birmingham City), Przemyslaw Frankowski (Lens), Kamil Grosicki (Pogon Szczecin), Jakub Kaminski (Wolfsburg), Grzegorz Krychowiak (Al-Shabab), Michal Skoras (Lech Poznan), Damian Szymanski (AEK Athens), Sebastian Szymanski (Feyenoord), Piotr Zielinski (Napoli), Szymon Zurkowski (Fiorentina)

Forwards: Robert Lewandowski (Barcelona), Arkadiusz Milik (Juventus), Krzysztof Piatek (Salernitana), Karol Swiderski (Charlotte FC)

ഇന്ത്യയുടെ വിജയ യാത്ര തുടരുന്നു, പോളണ്ടിനെതിരെ 8-2ന്റെ വിജയത്തോടെ ക്വാര്‍ട്ടറിൽ

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ വിജയകുതിപ്പ് തുടരുന്നു. ആദ്യ മത്സരത്തിൽ ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞ ശേഷം വിജയങ്ങള്‍ കൊയ്ത് ഗോള്‍ മഴ തീര്‍‍ത്ത് മുന്നേറുന്ന ഇന്ത്യ ഇന്ന് 8-2ന്റെ വിജയം ആണ് പോളണ്ടിനെതിരെ നേടിയത്.

മറ്റു മത്സരങ്ങളിൽ പാക്കിസ്ഥാന്‍ ഈജിപ്റ്റിനെയും(3-1) ഫ്രാന്‍സ് കാനഡയെയും(11-1) മലേഷ്യ ദക്ഷിണാഫ്രിക്കയെയും(4-3) പരാജയപ്പെടുത്തി. ചിലിയ്ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ വിജയം ആണ് ബെല്‍ജിയം സ്വന്തമാക്കിയത്.

പൂള്‍ ബിയിൽ നിന്ന് ഇന്ത്യയും ഫ്രാന്‍സും ക്വാര്‍ട്ടറിൽ കയറി. പൂള്‍ എ യിൽ നിന്ന് ബെല്‍ജിയവും മലേഷ്യയും ക്വാര്‍ട്ടറി. കയറി.

മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം, ആധിപത്യം തുടര്‍ന്ന് നൈജീരിയ

അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 4×400 മീറ്റര്‍ മിക്സഡ് റിലേയിൽ  ഹീറ്റ്സിൽ രണ്ടാം സ്ഥാനക്കാരായിരുന്നുവെങ്കിലും ഫൈനലിൽ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെടുകയായിരുന്നു.

പോളണ്ടിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച  നൈജീരിയയ്ക്ക് സ്വര്‍ണ്ണം ലഭിച്ചു. ഫൈനലില്‍ 150 മീറ്റര്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ നൈജീരിയയും പോളണ്ടും ഇന്ത്യയും തമ്മിൽ ചെറിയ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും അവസാന 50 മീറ്ററിൽ നൈജീരിയ പിടിമുറുക്കുകയായിരുന്നു. 3.19.70 എന്ന സമയത്തിലാണ് നൈജീരിയയുടെ സ്വര്‍ണ്ണ നേട്ടം.

ഇന്ത്യയ്ക്ക് വെങ്കല മെഡൽ ലഭിച്ചു. ഇന്ത്യ ഹീറ്റ്സിൽ കളിച്ച ടീമിൽ ഒരു മാറ്റം വരുത്തി ആദ്യ റൗണ്ടിൽ ഭരത് ശ്രീധര്‍ മത്സരത്തിൽ ഇറങ്ങി. 3.20.60 സെക്കന്‍ഡാണ് ഇന്ത്യയുടെ സമയം. സീസണിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഇന്ത്യയുടേത്.

Exit mobile version