ചരിത്രം കുറിച്ച് ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്, ഇന്ത്യക്ക് ആയി സൗത്ത് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ വെള്ളിമെഡൽ!

ഇന്ത്യക്ക് ആയി പുതിയ ചരിത്രം കുറിച്ചു ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്. സീനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ലക്ഷദ്വീപുകാരിയായ മുബസ്സിന സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയാണ് ചരിത്രം എഴുതിയത്. നേരത്തെ ജൂനിയർ തലത്തിൽ ഇന്ത്യക്ക് ആയി മെഡൽ നേടിയ താരം ലോങ് ജംപിൽ വീണ്ടും ചരിത്രം ആവർത്തിക്കുക ആയിരുന്നു.

തന്റെ ആദ്യ ശ്രമത്തിൽ 6.07 മീറ്റർ ചാടിയ താരം വെള്ളി ഉറപ്പിക്കുക ആയിരുന്നു. 6.23 മീറ്റർ ചാടിയ ശ്രീലങ്കൻ താരമാണ് സ്വർണം നേടിയത്. തന്റെ ഏറ്റവും മികച്ച ദൂരമായ 6.30 മീറ്റർ ചാടാൻ ആയില്ലെങ്കിലും ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആയി മെഡൽ നേടി ചരിത്രം കുറിക്കാൻ ലക്ഷദ്വീപിന്റെ അഭിമാന താരത്തിന് ആയി.

നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം, നാലാം സ്ഥാനത്ത് എത്തി സച്ചിന്‍ യാദവ്

ടോക്കിയോയിലെ ജപ്പാന്‍ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സ് 2025ലെ ജാവ്‍ലിന്‍ മത്സരത്തിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ മെഡൽ പ്രതീഷയായ നീരജ് ചോപ്ര അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്താകുകയായിരുന്നു.  84.03 മീറ്റര്‍ എറിഞ്ഞ നീരജ് ചോപ്ര എട്ടാം സ്ഥാനത്താണ് എത്തിയത്. അതേ സമയം ഇന്ത്യയുടെ മറ്റൊരു താരം സച്ചിന്‍ യാദവ് (86.27) നാലാം സ്ഥാനത്ത് എത്തി. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിനും മികവ് പുലര്‍ത്താനായില്ല.

മത്സരത്തിൽ ട്രിനിഡാഡ് & ടൊബാഗോയുടെ കെര്‍ഷോൺ വാൽകോട്ട് (87.83) സ്വര്‍ണ്ണവും ഗ്രനേഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് (87.38) വെള്ളിയും അമേരിക്കയുടെ കര്‍ടിസ് തോംപ്സൺ (86.67) വെങ്കല മെഡലും നേടി.

ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്കയുടെ കര്‍ടിസ് തോംപ്സൺ 86.67 മീറ്റര്‍ എറിഞ്ഞ് ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ സച്ചിന്‍ യാദവ് 86.27 മീറ്റര്‍ താണ്ടി രണ്ടാം സ്ഥാനത്തും ആയിരുന്നു. നീരജ് ചോപ്ര ആന്‍ഡേഴ്സൺ പീറ്റേഴ്സിന് പിന്നിൽ നാലാം സ്ഥാനത്തായിരുന്നു.

രണ്ടാം റൗണ്ടിൽ ലീഡ് നില മാറി മറിയുന്നതാണ് കണ്ടത്. ആന്‍ഡേഴ്സൺ പീറ്റേഴ്സ് 87.38 മീറ്റര്‍ എറിഞ്ഞ് ലീഡിലേക്ക് എത്തിയെങ്കിലും അധികം വൈകാതെ തന്നെ 87.83 മീറ്റര്‍ ദൂരത്തേക്ക് ജാവ്‍ലിന്‍ പായിച്ച് പീറ്റേഴ്സിനെ മറികടന്ന് വാള്‍കോട്ട് ഒന്നാം സ്ഥാനത്തേക്ക് എത്തി.

രണ്ടാം റൗണ്ടിലെ ഈ പ്രകടനത്തിനെ വെല്ലുന്ന പ്രകടനം ഈ താരങ്ങള്‍ക്കോ മറ്റു താരങ്ങള്‍ക്കോ നടത്താനായില്ല.

അന്നു റാണിക്ക് പോളണ്ടിൽ സ്വർണം; സീസണിലെ മികച്ച പ്രകടനം


പോളിഷ് നഗരമായ ഷ്‌സെസിനിൽ നടന്ന എട്ടാമത് ഇന്റർനാഷണൽ വീസ്‌ലാവ് മാനിയാക് മെമ്മോറിയൽ മീറ്റിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം അന്നു റാണിക്ക് സ്വർണം. 62.59 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് അന്നു റാണി സ്വർണം നേടിയത്.


ദേശീയ റെക്കോർഡ് ഉടമയായ ഈ 32-കാരി ഒരു വർഷത്തിലേറെയായി 60 മീറ്ററിന് മുകളിൽ ജാവലിൻ എറിഞ്ഞിട്ടില്ലായിരുന്നു. ഈ വിജയത്തോടെ നിന്ന് തിരിച്ചെത്താൻ അന്നു റാണിക്ക് സാധിച്ചു. ആദ്യ ശ്രമത്തിൽ 60.95 മീറ്ററും, രണ്ടാം ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 62.59 മീറ്ററും എറിഞ്ഞു. ആറാം ശ്രമത്തിൽ 60.07 മീറ്ററും അന്നു റാണി പിന്നിട്ടു. 2022-ൽ 63.82 മീറ്റർ എറിഞ്ഞ് റെക്കോർഡ് പ്രകടനം നടത്തിയതിന് ശേഷം അന്നു റാണിയുടെ മികച്ച പ്രകടനമാണിത്.


പാരീസ് ഒളിമ്പിക്സിൽ 55.81 മീറ്റർ മാത്രം എറിഞ്ഞ് ഫൈനലിൽ എത്താൻ കഴിയാതെ പോയ അന്നു റാണിക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും. പോളണ്ടിൽ വെച്ച് നടന്ന മത്സരത്തിന് മുൻപ് ഈ സീസണിൽ 58.82 മീറ്റർ മാത്രമായിരുന്നു അന്നു റാണിയുടെ മികച്ച പ്രകടനം.
ടോക്കിയോയിൽ അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന്റെ 64 മീറ്റർ ഓട്ടോമാറ്റിക് യോഗ്യതാ മാർക്ക് നേടാൻ അന്നു റാണിക്ക് കഴിഞ്ഞിട്ടില്ല.

തിരിച്ചുവരവിൽ സുവർണ നേട്ടവുമായി മുരളി ശ്രീശങ്കർ


പോർച്ചുഗൽ: പരിക്കിൽ നിന്ന് മോചിതനായി രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്തിയ മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കറിന് സുവർണ നേട്ടം. പോർച്ചുഗലിൽ നടന്ന മീറ്റിങ് മയ്യ സിഡാഡ് ഡു ഡെസ്പോർട്ടോയിൽ 7.75 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒന്നാം സ്ഥാനത്തെത്തിയത്.


ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെ മെഡൽ ജേതാവായ ശ്രീശങ്കറിൻ്റെ ഈ വിജയം, പ്രധാന ടൂർണമെന്റുകൾക്ക് മുന്നോടിയായി അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകും. പരിക്കിനെ തുടർന്ന് പാരിസ് ഒളിമ്പിക്‌സ് നഷ്ടമായ ശ്രീശങ്കർ, കഴിഞ്ഞ മാസം പൂനെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക്സിൽ 8.05 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്.


ശ്രീശങ്കർ ഇപ്പോൾ ടോക്കിയോയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുകയാണ്. അതിനുള്ള യോഗ്യതാ മാർക്ക് 8.27 മീറ്ററാണ്.

650 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുരളി ശ്രീശങ്കറിന്റെ മിന്നുന്ന തിരിച്ചുവരവ്


ഇന്ത്യൻ ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കർ 650 ദിവസത്തെ പരിക്ക് കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. ജൂലൈ 12 ശനിയാഴ്ച പുണെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.05 മീറ്റർ ദൂരം ചാടിയാണ് അദ്ദേഹം തന്റെ വരവ് അറിയിച്ചു.


ഒരുകാലത്ത് ഒളിമ്പിക്സ് പ്രതീക്ഷയായിരുന്ന ഈ 26 വയസ്സുകാരൻ, 2023 ലെ ഏഷ്യൻ ഗെയിംസിന് ശേഷം പരിശീലനത്തിനിടെ കാൽമുട്ടിലെ പാറ്റെല്ലാർ ടെൻഡണിന് പൂർണ്ണമായി പൊട്ടലുണ്ടായതിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ പരിക്ക് ശസ്ത്രക്രിയ ആവശ്യമാക്കുകയും 2024 ലെ പാരിസ് ഒളിമ്പിക്സ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് ഇന്ത്യൻ അത്ലറ്റിക്സിന് വലിയ തിരിച്ചടിയായിരുന്നു.


പുണെയിൽ, ശ്രീശങ്കർ 7.84 മീറ്റർ ചാടിത്തുടങ്ങി. ഓരോ ശ്രമത്തിലും അദ്ദേഹം തന്റെ പ്രകടനം മെച്ചപ്പെടുത്തി. അടുത്ത ശ്രമത്തിൽ 7.99 മീറ്റർ ചാടിയ അദ്ദേഹം നാലാമത്തെ ശ്രമത്തിൽ 8 മീറ്റർ കടന്നു. 8.05 മീറ്റർ എന്ന തന്റെ ഏറ്റവും മികച്ച ദൂരം അദ്ദേഹം ഈ വൈകുന്നേരം നേടി.


ഈ ചാട്ടം ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്കായ 8.27 മീറ്ററിന് താഴെയാണെങ്കിലും, പരിക്കിന്റെ തീവ്രതയും നീണ്ട വീണ്ടെടുക്കൽ യാത്രയും പരിഗണിച്ച് ഇതൊരു ശ്രദ്ധേയമായ വ്യക്തിഗത വിജയമാണ്. ശ്രീശങ്കറിന്റെ എക്കാലത്തെയും മികച്ച ചാട്ടം 8.41 മീറ്ററാണ്. ഇപ്പോൾ ടോക്കിയോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് (2025 സെപ്റ്റംബർ) യോഗ്യത നേടാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അടുത്ത വർഷം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പങ്കെടുക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.


ശ്രീശങ്കറിന്റെ തിരിച്ചുവരവ് ഇന്ത്യൻ അത്ലറ്റിക്സിന് വലിയ ഉത്തേജനമാണ് നൽകുന്നത്.

മുഹമ്മദ് അഫ്സൽ പി 800 മീറ്ററിൽ 1:45-ൽ താഴെ ഓടി ചരിത്രം കുറിച്ചു


പുരുഷന്മാരുടെ 800 മീറ്ററിൽ 1:45-ൽ താഴെ സമയം കണ്ടെത്താനാകുന്ന ആദ്യ ഇന്ത്യൻ താരമായി മുഹമ്മദ് അഫ്സൽ പി ഇന്ത്യൻ അത്‌ലറ്റിക്സ് ചരിത്രത്തിൽ ഇടംപിടിച്ചു. പോളണ്ടിലെ പോസ്നാൻ ഗ്രാൻഡ് പ്രിക്സിൽ നടന്ന മത്സരത്തിൽ അഫ്സൽ 1:44.93 എന്ന തകർപ്പൻ സമയം കുറിച്ചു. ഇത് പുതിയ ദേശീയ റെക്കോർഡാണ്, ഇന്ത്യൻ മധ്യദൂര ഓട്ടത്തിൽ ഒരു വലിയ കുതിച്ചുചാട്ടമാണിത്.


ഈ വർഷം ഇത് രണ്ടാം തവണയാണ് മലയാളിയായ അഫ്സൽ ദേശീയ റെക്കോർഡ് തകർക്കുന്നത്. ഇത് അദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള പുരോഗതിയും അന്താരാഷ്ട്ര ട്രാക്കിലെ വർദ്ധിച്ചുവരുന്ന സ്വാധീനവും അടിവരയിടുന്നു. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യൻ 800 മീറ്റർ ഓട്ടക്കാർക്ക് ഒരു പുതിയ നിലവാരം സ്ഥാപിക്കുക മാത്രമല്ല, ആഗോള മധ്യദൂര മത്സരങ്ങളിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിക്കുന്നതിന്റെ സൂചന കൂടിയാണ്.

തന്റെ തന്നെ ലോക റെക്കോർഡ് വീണ്ടും തകർത്തു ഡുപ്ലാന്റിസ്

പുരുഷ പോൾ വോൾട്ടിൽ പാരീസ് ഒളിമ്പിക്സിൽ താൻ സ്ഥാപിച്ച ലോക റെക്കോർഡ് വീണ്ടും തിരുത്തി അർമാൻഡ് മോണ്ടോ ഡുപ്ലാന്റിസ്. പാരീസ് ഒളിമ്പിക്സിലെ 6.25 മീറ്റർ എന്ന ഉയരം 6.26 മീറ്റർ ചാടിയാണ് സിലെസിയ ഡയമണ്ട് ലീഗിൽ മറികടന്നത്. ഏത് ഉയരവും തനിക്ക് അസാധ്യമല്ലെന്നു ഒരിക്കൽ കൂടി താരം ലോകത്തിനു കാണിച്ചു കൊടുക്കുക ആയിരുന്നു.

Duplantis

ലോക റെക്കോർഡ് തകർക്കുന്നത് സ്ഥിരം കഥയാക്കിയ ഡുപ്ലാന്റിസ് ഇത് ഈ സീസണിൽ മൂന്നാം തവണയാണ് തന്റെ തന്നെ ലോക റെക്കോർഡ് തകർക്കുന്നത്. ഒളിമ്പിക്സിൽ ലോക റെക്കോർഡ് കുറിച്ചു 20 ദിവസത്തിനുള്ളിൽ ആണ് സ്വീഡിഷ് താരം വീണ്ടും പുതിയ ഉയരം കുറിച്ച് ലോക റെക്കോർഡ് കുറിക്കുന്നത്. എതിരാളികൾ 6 മീറ്റർ മറികടക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് ആണ് തമാശ എന്ന പോലെ ലോക റെക്കോർഡ് തകർത്തു കൊണ്ടുള്ള ഡുപ്ലാന്റിസ് മാജിക് ലോക അത്ലറ്റിക് രംഗത്ത് തുടരുന്നത്.

വെറും 2 സെന്റി മീറ്ററിന് നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെറും 2 സെന്റിമീറ്ററിന് ഒന്നാം സ്ഥാനം നഷ്ടം. ചെക്ക് റിപബ്ലികിന്റെ യാകുബ് വാഡ്ലെച് ആണ് സ്വർണ്ണം നേടിയത്‌. 88.38 മീറ്റർ ആയിരുന്നു അദ്ദേഹത്തിനെ ഒന്നാമത് ഫിനിഷ് ചെയ്യാൻ സഹായിച്ച ത്രോ. നീരജിന്റെ ഏറ്റവും മികച്ച ത്രോ 88.36 മീറ്റർ ആയിരുന്നു.

അവസാന അറ്റമ്പ്റ്റിൽ ആണ് നീരജ് 88.36 മീറ്റർ എറിഞ്ഞത്. ഒന്നാമത് ഫിനിഷ് ചെയ്ത ത്രോയുമായി വെറും 2 സെന്റിമീറ്റർ വ്യത്യാസം. 84.93, 86.24, 86.18, 82.28, 88.36 എന്നിങ്ങനെ ആയിരുന്നു നീരജിന്റെ ഇന്നത്തെ ത്രോ. ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജെനയ്ക്ക് ഇന്ന് 76.31 മീറ്റർ മാത്രമെ മികച്ച ത്രോ ആയി എറിയാൻ ആയുള്ളൂ.

ലോക അത്‌ലറ്റ് ഓഫ് ദി ഇയർ!! അവാർഡിനുള്ള അവസാന 5 പേരിൽ നീരജ് ചോപ്ര

2023 ലെ പുരുഷ ലോക അത്‌ലറ്റ് ഓഫ് ദി ഇയർ അവാർഡിനുള്ള അഞ്ച് പേരുടെ ചുരുക്കപ്പട്ടികയിൽ നീരജ് ചോപ്ര ഇടം നേടി. 11 അത്‌ലറ്റുകളുടെ ലിസ്റ്റ് വോട്ടിംഗിലൂടെ അഞ്ചായി ചുരുങ്ങിയപ്പോഴും നീരജ് തന്റെ സ്ഥാനം നിലനിർത്തി.

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലും നേടിയ നീരജ് ചോപ്ര അവാർഡ് സാധ്യതയിൽ മുന്നിൽ ഉണ്ട്. 100 മീറ്ററിലും 200 മീറ്ററിലും ലോക ചാമ്പ്യൻ നോഹ ലൈൽസ്, പോൾവോൾട്ട് താരം മോണ്ടോ ഡുപ്ലാന്റിസ്, ഷോട്ട്പുട്ട് താരം റയാൻ ക്രൗസർ, കെനിയൻ മാരത്തൺ താരം കെൽവിൻ കിപ്തം എന്നിവർക്കൊപ്പമാണ് നീരജ് ചോപ്ര ഈ ബഹുമതിക്കായി പോരാടുന്നത്.

പുരുഷ-വനിതാ ലോക അത്‌ലറ്റ് ഓഫ് ദ ഇയർ ജേതാവിനെ ഡിസംബർ 11ന് പ്രഖ്യാപിക്കും.

സാധ്യത ലിസ്റ്റിൽ ഉള്ളവർ:

Neeraj Chopra, IND, javelin
· World champion
· Asian Games champion

Ryan Crouser, USA, shot put
· World champion
· World record

Mondo Duplantis, SWE, pole vault
· World champion
· Diamond League champion with world record

Kelvin Kiptum, KEN, marathon
· London and Chicago Marathon winner
· Marathon world record breaker

Noah Lyles, USA, 100m/200m
· World 100m and 200m champion
· World leader and undefeated in six finals at 200m
.

34 മത് സൗത്ത് സോൺ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ലക്ഷദ്വീപ്

തെലുങ്കാനയിൽ നടക്കുന്ന 34 മത് സൗത്ത് സോൺ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ലക്ഷദ്വീപ്. അണ്ടർ 16 പെൺ കുട്ടികളുടെ ലോങ് ജംപിൽ ഹനീന ഫർസാന ലക്ഷദ്വീപിന് ആയി സ്വർണം നേടി. 5.44 മീറ്റർ ദൂരം ആണ് ഹനീന ചാടിയത്. തെലുങ്കാനയുടെ വൈശാലി വെള്ളി നേടിയപ്പോൾ തമിഴ് നാടിന്റെ സദന രവിക്ക് ആണ് ഈ ഇനത്തിൽ വെങ്കലം.

അതേസമയം അണ്ടർ 14 പെൺ കുട്ടികളുടെ ഹെപ്റ്റോതലണിൽ ലക്ഷദ്വീപിന്റെ മുസൈന മുഹമ്മദ് സ്വർണം നേടി. 1598 പോയിന്റുകൾ നേടിയാണ് മുസൈന ലക്ഷദ്വീപിന് ആയി ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്വർണം നേടിയത്. തെലുങ്കാനയിൽ നിന്നുള്ള താരങ്ങൾ ആണ് ഈ ഇനത്തിൽ വെള്ളിയും വെങ്കലവും നേടിയത്. സമീപകാലത്ത് ലക്ഷദ്വീപ് അത്ലറ്റിക്സിൽ നടത്തുന്ന മികവിന്റെ തുടർച്ചയാണ് ഈ മെഡൽ നേട്ടങ്ങൾ.

ഇന്ത്യയുടെ നീരജ് ചോപ്ര ലോകത്തെ മികച്ച അത്ലറ്റ് പുരസ്കാരത്തിനുള്ള നോമിനേഷനിൽ

ഇന്ത്യയുടെ നീരജ് ചോപ്ര 2023-ലെ മികച്ച പുരുഷ ലോക അത്‌ലറ്റിനായുള്ള പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ലോക അത്‌ലറ്റിക്‌സ് ബോഡി പ്രഖ്യാപിക്കുന്ന അവാർഡിനുള്ള 11 പേരുടെ ചുരുക്കപ്പട്ടികയിൽ ഒളിമ്പിക്, ലോക ചാമ്പ്യൻ ഇടം നേടി. നീരജ് ഇതാദ്യമായാണ് ഈ നോമിനേഷൻ പട്ടികയിൽ ഇടം നേടുന്നത്.

ഷോട്ട്പുട്ട് ലോക ചാമ്പ്യൻ റയാൻ ക്രൗസർ, പോൾവോൾട്ട് താരം മോണ്ടോ ഡുപ്ലാന്റിസ്, 100 മീറ്റർ, 200 മീറ്റർ ലോക ചാമ്പ്യൻ നോഹ ലൈൽസ് എന്നിവർ നീരജിനൊപ്പം ലിസ്റ്റിൽ ഉണ്ട്. പുരുഷൻമാരുടെ ജാവലിൻ ഇനത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണമെഡലോടെ നീരജ് ചോപ്ര ഈ സീസണ് അവസാനം കുറിച്ചിരുന്നു. ഹാങ്‌ഷൗവിൽ സീസണിലെ ഏറ്റവും മികച്ച ത്രോ ആയ 88.88 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണ്ണം സ്വന്തമാക്കിയത്. ഈ പുരസ്കാരം നേടാൻ ആയാൽ ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറും.

NOMINEES FOR MEN’S WORLD ATHLETE OF 2023

1. Neeraj Chopra, IND, javelin
· World champion
· Asian Games champion

2. Ryan Crouser, USA, shot put
· World champion
· World record

3. Mondo Duplantis, SWE, pole vault
· World champion
· Diamond League champion with world record

4. Soufiane El Bakkali, MAR, 3000m steeplechase
· World champion
· Undefeated in six finals

5. Jakob Ingebrigtsen, NOR, 1500m/mile/5000m
· World 5000m champion and 1500m silver medallist
· European records for 1500m, mile and 3000m

6. Kelvin Kiptum, KEN, marathon
· London and Chicago Marathon winner
· Marathon world record breaker

7. Pierce LePage, CAN, decathlon
· World champion
· World leader

8. Noah Lyles, USA, 100m/200m
· World 100m and 200m champion
· World leader and undefeated in six finals at 200m

9. Alvaro Martin, ESP, race walk
· World 20km and 35km race walk champion
· World leader 20km race walk

10. Miltiadis Tentoglou, long jump
· World champion
· European Indoor champion

മെഡൽ നമ്പർ 90!! ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സെഞ്ച്വറിയിലേക്ക് അടുക്കുന്നു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. പുരുഷന്മാരുടെ റിക്കർവ് ടീം ഇന്ന് വെള്ളി സ്വന്തമാക്കി. ഇന്ന് ഫൈനലിൽ കരുത്തരായ ദക്ഷിണ കൊറിയയോട് 1-5ന് തോറ്റതോടെയാണ് ഇന്ത്യക്ക് വെള്ളിയുമായി തൃപ്തിപ്പെടേണ്ടി വന്നത്‌. അതനു ദാസ്, തുഷാർ ഷെൽക്കെ, ധീരജ് ബൊമ്മദേവര സഖ്യമാണ് ഇന്ത്യക്കായി മത്സരിച്ചത്. ഇവർ നേരത്തെ സെമിയിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.

ഇന്ത്യയുടെ വനിതാ ടീം ഇതേ ഇനത്തിൽ ഇന്ന് വെങ്കലം നേടിയിരുന്നു. ഈ മെഡലോടെ ഇന്ത്യക്ക് 90 മെഡൽ ആയി. നൂറ് എന്ന മാന്ത്രിക സംഖ്യയിലേക്ക് ഇന്ത്യ അടുക്കുന്ന സൂചനകളാണിത് നൽകുന്നത്. ഇന്ത്യ ഇതുവരെ 21 സ്വർണ്ണവും 33 വെള്ളിയും 36 വെങ്കലവും നേടിയിട്ടുണ്ട്.

Exit mobile version