മൂന്ന് വീതം വിക്കറ്റുമായി ഇഷാന്ത്, കുല്‍ദീപ്, ഉമേഷ്, പരിശീലന മത്സരത്തില്‍ പിടിമുറുക്കി ഇന്ത്യ

വിന്‍ഡീസ് എ ടീമിനെതിരെ പരിശീലന മത്സരത്തില്‍ വലിയ ലീഡ് നേടി ഇന്ത്യ. ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 297/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 181 റണ്‍സിന് പുറത്താക്കുകയായിരുന്നു.ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് വിന്‍ഡീസിന്റെ പതനം ഉറപ്പാക്കിയത്. കവിം ഹോഡ്ജ് ആതിഥേയര്‍ക്കായി 51 റണ്‍സും ജാഹ്മാര്‍ ഹാമിള്‍ട്ടണ്‍ 33 റണ്‍സുമാണ് നേടിയിട്ടുള്ളത്.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 84/1 എന്ന നിലയിലാണ്. 48 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഹനുമ വിഹാരിയാണ് ഇന്ത്യയുടെ പ്രധാന സ്കോറര്‍. 200 റണ്‍സിന്റെ ലീഡാണ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നേടിയിട്ടുള്ളത്. മയാംഗ് അഗര്‍വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ 20 റണ്‍സുമായി രഹാനെയാണ് വിഹാരിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

ഇന്ത്യയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ ചേതേശ്വര്‍ പുജാര 100 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 68 റണ്‍സും ഹനുമ വിഹാരി(37*), ലോകേഷ് രാഹുല്‍(36), ഋഷഭ് പന്ത്(33) എന്നിവരായിരുന്നു പ്രധാന സ്കോറര്‍മാര്‍.

ഇന്ത്യ എ – വിന്‍ഡീസ് എ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍, ഷാഹ്ബാസ് നദീമിന് അഞ്ച് വിക്കറ്റ്

ഇന്ത്യ, വിന്‍ഡീസ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 37/0 എന്ന് നിലയില്‍ അവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് മത്സരം അവസാനിക്കുമ്പോള്‍ 314/6 എന്ന നിലയിലായിരന്നു. 92 റണ്‍സ് നേടിയ ജെറമി സോളോസാനോ, 77 റണ്‍സ് നേടിയ ബ്രാണ്ടന്‍ കിംഗ്, 69 റണ്‍സുമായി സുനില്‍ ആംബ്രിസ് എന്നിവരാണ് വിന്‍ഡീസിന് വേണ്ടി തിളങ്ങിയത്. 373 റണ്‍സ് വിജയിക്കുവാനായി നേടേണ്ടിയിരുന്ന വിന്‍ഡീസിനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഷാഹ്ബാസ് നദീം ആണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

നദീം അഞ്ച് വിക്കറ്റാണ് നേടിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. മൂന്നാം മത്സരവും വിജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങളെയാണ് വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ താരങ്ങള്‍ തടയിട്ടത്.

ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട ശതകം നേടി ശുഭ്മന്‍ ഗില്‍

ആദ്യ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായെങ്കിലും അതിന്റെ കോട്ടം രണ്ടാം ഇന്നിംഗ്സില്‍ നികത്തി ശുഭ്മന്‍ ഗില്‍. വിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ 5ാം വിക്കറ്റില്‍ 315 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ഹനുമ വിഹാരിയോടൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ശുഭ്മന്‍ ഗില്‍ നടത്തിയിരിക്കുന്നത്. ഗില്‍ 204 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ഹനുമ വിഹാരി 118 റണ്‍സ് നേടിയാണ് ക്രീസില്‍ നിന്നിരുന്നത്. ഇരുവരുടെയും അപരാജിത കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 365/4 എന്ന സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ചേസ് ചെയ്ത വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 194 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 14/3 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷമാണ് 365 റണ്‍സിലേക്ക് എത്തിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് നേടിയിട്ടുണ്ട്.

വിജയത്തിനായി 336 റണ്‍സാണ് ടീം ഇനിയും നേടേണ്ടത്. 15 റണ്‍സുമായി മോന്റസിന്‍ ഹോഡ്ജും 20 റണ്‍സ് നേടി ജെറമി സോളാന്‍സോയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

അനൗദ്യോഗിക ടെസ്റ്റ് ഇന്ത്യ എ യ്ക്ക് മേല്‍ക്കൈ

വിന്‍ഡീസിനെതിരെയുള്ള അനൗദ്യോഗിക ആദ്യ ടെസ്റ്റില്‍ ആദ്യ ദിവസം കഴിയുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്നലെ ആന്റിഗ്വയില്‍ ആരംഭിച്ച മത്സരത്തില്‍ ആതിഥേയരെ 228 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഷഹ്ബാസ് നദീമിന്റെ ബൗളിംഗ് പ്രകടനമാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 70/1 എന്ന നിലയിലാണ് നില്‍ക്കുന്നത്. 28 റണ്‍സ് നേടിയ അഭിമന്യൂ ഈശ്വരന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഷഹ്ബാസ് നദീം 62 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റും ശിവം ഡൂബേ ഒരു വിക്കറ്റും നേടുകയായിരുന്നു. 59 റണ്‍സ് നേടിയ റഖീം കോര്‍ണ്‍വാല്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 53 റണ്‍സുമായി പ്രതിരോധം തീര്‍ക്കുവാന്‍ ശ്രമിച്ചു.

ഇന്ത്യയ്ക്കായി 31 റണ്‍സുമായി പ്രിയാംഗ് പഞ്ചലും 9 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

വിന്‍‍ഡീസ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിനുള്ള ടീമിലേക്ക് കേരള പേസര്‍ സന്ദീപ് വാര്യറെ ഉള്‍പ്പെടുത്തി. സന്ദീപിനെ നവ്ദീപ് സൈനിയ്ക്ക് പകരമായാണ് ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈനിയെ ഇന്ത്യയുടെ സീനിയിര്‍ ടീമിന്റെ വിന്‍ഡീസ് പര്യടനത്തിനായുള്ള ടീമിന്റെ ഭാഗമായി തിരഞ്ഞെടുത്തതോടെയുള്ള ഒഴിവിലേക്കാണ് സന്ദീപിനെ പരിഗണിച്ചിരിക്കുന്നത്. നേരത്തെ ശ്രീലങ്ക എ ടീമിനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാകുവാന്‍ സന്ദീപിന് കഴിഞ്ഞിരുന്നു. അന്നത്തെ മത്സരങ്ങളില്‍ താരം പത്ത് വിക്കറ്റാണ് നേടിയത്.

വെള്ളിയാഴ്ച താരം കരീബിയന്‍ മണ്ണിലേക്ക് യാത്രയാകുമന്നാണ് അറിയുന്നത്. രണ്ടാം അനൗദ്യോദിക ടെസ്റ്റ് പോര്‍ട്ട് ഓഫ് സ്പെയിനില്‍ ജൂലൈ 31നും മൂന്നാമത്തെ മത്സരം ഓഗസ്റ്റ് 6നും നടക്കും.

148 റണ്‍സ് വിജയം, ഇന്ത്യ എ യ്ക്ക് പരമ്പര, മനീഷ് പാണ്ടേയ്ക്ക് ശതകം, ക്രുണാലിന് അഞ്ച് വിക്കറ്റ്

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് എ ടീമിനെ തകര്‍ത്ത് മൂന്നാമത്തെ അനൗദ്യോഗിക ഏകദിനവും സ്വന്തമാക്കി ഇന്ത്യ എ. ഇന്നലെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ടേയുടെ ശതകവും ക്രുണാല്‍ പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് നേട്ടവും തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 295 റണ്‍സാണ് നേടിയത്. അതേ സമയം വിന്‍ഡീസ് 147 റണ്‍സിന് ഓള്‍ഔട്ട് ആയി.

ഓപ്പണര്‍ അന്മോല്‍പ്രീത് പൂജ്യത്തിന് പുറത്തായെങ്കിലും ശ്രേയസ്സ് അയ്യരും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അയ്യര്‍ 47 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 109 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍ 77 റണ്‍സ് നേടി പുറത്തായി. ഇരുവരെയും റഖീം കോണ്‍വാല്‍ ആണ് പുറത്താക്കിയത്. 87 പന്തില്‍ നിന്ന് അതിവേഗത്തില്‍ തന്റെ 100 റണ്‍സ് തികച്ച് മനീഷ് പാണ്ടേയും പുറത്തായപ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിലാണ് 295 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 89/2 എന്ന നിലയില്‍ നിന്ന് 117/9 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ 34.2 ഓവറില്‍ 147 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ എ 148 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ഇന്ന് പരമ്പര സ്വന്തമാക്കുവാനിറങ്ങുന്നു

വിന്‍ഡീസ് എ യ്ക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും 65 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ ഇന്ന് പരമ്പര സ്വന്തമാക്കുവാനായി ഇറങ്ങുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശേഷം ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗിലും ഖലീല്‍ അഹമ്മദ് ബൗളിംഗിലും തിളങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ റുതുരാജ് ഗായക്വാഡും(85) ശുഭ്മന്‍ ഗില്ലും(62) ടോപ് ഓര്‍ഡറില്‍ തിളങ്ങിയതിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ 43.5 ഓവറില്‍ 190 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആക്കി. 71 റണ്‍സുമായി റേമണ്‍ റീഫര്‍ വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍ ആയി നിന്നപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താകാതെ 34 റണ്‍സ് നേടി. ഇന്ത്യയ്ക്കായി നവ്ദീപ് സൈനി അഞ്ച് വിക്കറ്റ് നേടി തിളങ്ങി.

കഴിഞ്ഞ മത്സരം നടന്ന ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് ഇന്ന് മത്സരം നടക്കുക. ഇവിടുത്തെ പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരിക്കിനെത്തുടര്‍ന്ന് പൃഥ്വി ഷാ വിന്‍ഡീസ് എ ടൂറിലെ ഏകദിനങ്ങള്‍ക്കില്ല, പന്തിന് പകരം ഇഷാന്‍ കിഷന്‍, മയാംഗിന് പകരം അന്മോല്‍പ്രീത് സിംഗ്

അടുത്താഴ്ച ആരംഭിക്കുവാനിരിക്കുന്ന ഇന്ത്യ എ യുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്ന് പൃഥ്വി ഷാ പുറത്ത്. പരിക്കാണ് താരത്തിനെ പുറത്തിരുത്തുവാന്‍ കാരണമായത്. പൃഥ്വിയ്ക്ക് പകരം റുതുരാജ് ഗൈക്വാഡ് ആണ് ടീമിലേക്ക് എത്തുന്നത്. അഞ്ച് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ-വിന്‍ഡീസ് എ ടീമുകളുടെ 50 ഓവര്‍ പരമ്പര.

ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ച ഋഷഭ് പന്തിന് പകരം ഇഷാന്‍ കിഷനെ ഇന്ത്യ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയാംഗ് അഗര്‍വാളിന് പകരം അന്മോല്‍പ്രീത് സിംഗിനും ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. ജൂലൈ 11നാണ് പരമ്പരയിലെ ആദ്യ മത്സരം.

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് വൃദ്ധിമന്‍ സാഹ, ഏകദിനങ്ങളില്‍ ഋഷഭ് പന്ത്

2018 ജനുവരിയില്‍ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ച വൃദ്ധിമന്‍ സാഹ വീണ്ടും ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നു. ഇന്ത്യ എ ടീമിന്റെ വിന്‍ഡീസ് ടൂറിനുള്ള ടീമിലാണ് താരത്തിനു ഇടം ലഭിച്ചിരിക്കുന്നത്. മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സാഹയ്ക്ക് ഇടം ലഭിച്ചിരിക്കുന്നത്. അതേ സമയം ഋഷഭ് പന്ത് അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഇടം പിടിച്ചു.

ഇന്ത്യ ലോകകപ്പിനു ശേഷം വിന്‍ഡീസ് ടെസ്റ്റ് പരമ്പര കളിയ്ക്കുന്നുണ്ടെന്നത് പരിഗണിച്ച് മൂന്നാമത്തെ മത്സരത്തില്‍ പൃഥ്വി ഷായെയും മയാംഗ് അഗര്‍വാളിനെയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനീഷ് പാണ്ടേ ഏകദിനങ്ങളില്‍ ഇന്ത്യ എ ടീമിനെയും ശ്രേയസ്സ് അയ്യര്‍ ചതുര്‍ദിന മത്സരങ്ങളില്‍ ടീമിനെയും നയിക്കും. ജൂലൈ 11നാണ് പര്യടനം ആരംഭിയ്ക്കുന്നത്.

ഇന്ത്യ എ ഏകദിന ടീം: മനീഷ് പാണ്ടേ, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശുഭ്മന്‍ ഗില്‍, ശ്രേയസ്സ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, രാഹുല്‍ ചഹാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, നവ്ദീപ് സൈനി, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍

ഇന്ത്യ എ ചതുര്‍ദിന ടീം(ആദ്യ രണ്ട് മത്സരങ്ങള്‍): ശ്രേയസ്സ് അയ്യര്‍, പ്രിയാംഗ് പഞ്ചല്‍, അഭിമന്യൂ ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ശിവം ഡുബേ, വൃദ്ധിമന്‍ സാഹ, കെഎസ് ഭരത്, കൃഷ്ണപ്പ ഗൗതം, ഷഹ്ബാസ് നദീം, മയാംഗ് മാര്‍ക്കണ്ടേ, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍, അവേശ് ഖാന്‍

ഇന്ത്യ എ ചതുര്‍ദിന ടീം(മൂന്നാം മത്സരം): ശ്രേയസ്സ് അയ്യര്‍, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ശിവം ഡുബേ, വൃദ്ധിമന്‍ സാഹ, കെഎസ് ഭരത്, കൃഷ്ണപ്പ ഗൗതം, ഷഹ്ബാസ് നദീം, മയാംഗ് മാര്‍ക്കണ്ടേ, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍, അവേശ് ഖാന്‍

5 വിക്കറ്റ് ജയം നേടി ഇന്ത്യ എ

ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന്റെ ബലത്തിലാണ് വിജയം നേടിയത്. വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 302 റണ്‍സിനു പുറത്തായപ്പോള്‍ ഇന്ത്യ 192 റണ്‍സിനു ഓള്‍ഔട്ടായി. 110 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിന്‍ഡീസ് എന്നാല്‍ രണ്ടാം ഇന്നിംഗ്സി 210 റണ്‍സിനു പുറത്തായി.

ഇതോടെ 321 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ ജയവും പരമ്പരയും സ്വന്തമാക്കി. ടൊണ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് നായകന്‍ ഷമാര്‍ ബ്രൂക്ക്സ് 122 റണ്‍സുമായി പുറത്താകാതെ നിന്നു. 41 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. ഷഹ്ബാസ് നദീമിനു മൂന്ന് വിക്കറ്റും ലഭിച്ചു.

മറുപടിയ്ക്കായി ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയാണ് നേരിട്ടത്. 48 ഓവറില്‍ 192 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ അങ്കിത് ഭാവനേ 43 റണ്‍സുമായി പുറത്താകാതെ ടോപ് സ്കോറര്‍ ആയി നിന്നു. കരുണ്‍ നായര്‍ 42 റണ്‍സും വിജയ് ശങ്കര്‍ 30 റണ്‍സും നേടി. വിന്‍ഡീസിനായി റെയ്മണ്‍ റീഫര്‍ അഞ്ചും ഒഷാനെ തോമസ് മൂന്നും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം വിന്‍ഡീസ് നേടിയെങ്കിലും പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 137/2 എന്ന നിലയില്‍ നിന്ന് ടീം 210 റണ്‍സിനു ഓള്‍ഔട്ട് ആയി. മുഹമ്മദ് സിറാജ് രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ പിന്തുണയുമായി രജനീഷ് ഗുര്‍ബാനി മൂന്നും ജയന്ത് യാദവ് രണ്ടും വിക്കറ്റ് നേടി. വിന്‍ഡീസ് നിരയില്‍ ജര്‍മൈന്‍ ബ്ലാക്ക്‍വുഡ് 67 റണ്‍സും ജോണ്‍ കാംപെല്‍ 61 റണ്‍സും നേടി.

321 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 67.1 ഓവറില്‍ ലക്ഷഅയം നേടി. ഹനുമ വിഹാരി(68) റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അഭിമന്യു ഈശ്വരന്‍(31), കരുണ്‍ നായര്‍(55) എന്നിവര്‍ക്കൊപ്പം പുറത്താകാതെ നിന്ന ഋഷഭ് പന്ത്(67*), ജയന്ത് യാദവ്(23*) എന്നിവര്‍ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തോല്‍വിയൊഴിവാക്കി വിന്‍ഡീസ് എ, ഇന്ത്യ എ-യുമായുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍

ഇന്ത്യ-വിന്‍‍ഡീസ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിനു സമനിലയില്‍ അവസാനം. ടെസ്റ്റിന്റെ അവസാനത്തെയും നാലാമത്തെയും ദിവസം ഇന്ത്യ നല്‍കിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനു 7 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് മാത്രമേ നേടാനായുള്ളു. ജോണ്‍ കാംപെല്‍(44), റഖീം കോണ്‍വാല്‍(40), സുനില്‍ അംബ്രിസ്(42), ജെര്‍മൈന്‍ ബ്ലാക്ക്‍വുഡ്(61) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് തോല്‍വി ഒഴിവാക്കി മത്സരം സമനിലയിലാക്കുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്. ഇന്ത്യയ്ക്കായി നവദീപ് സൈനി, ഷഹ്ബാസ് നദീം, ജയന്ത് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും അങ്കിത് രാജ്പുത് ഒരു വിക്കറ്റും നേടി.

നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 609/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരുണ്‍ നായര്‍ക്ക്(93) തന്റെ ശതകം നഷ്ടമായി. 360 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ വിന്‍ഡീസിനു മുന്നില്‍ നല്‍കിയത്. ശ്രീകര്‍ ഭരത് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി ഷെര്‍മന്‍ ലൂയിസ് 4 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആധിപത്യം ഉറപ്പിച്ച് ഇന്ത്യ എ, ലീഡ് 286 റണ്‍സ്, പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം നഷ്ടം

വിന്‍ഡീസ് എ ടീമിനെതിരെ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ ടീം. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം വിന്‍ഡീസ് 383 റണ്‍സ് സ്കോര്‍ ചെയ്ത് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര പുറത്തെടുത്ത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 536/4 എന്ന നിലയിലാണ്.

മയാംഗ് അഗര്‍വാലാണ് മൂന്നാം ദിവസം ആദ്യം പുറത്തായ താരം. 159/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 68 റണ്‍സ് നേടിയ മയാംഗിനെ നഷ്ടമായെങ്കിലും പൃഥ്വി ഷായും രവികുമാര്‍ സമര്‍ത്ഥും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

188 റണ്‍സ് നേടിയ പൃഥ്വി ഷായ്ക്ക് തന്റെ ഇരട്ട ശതകം നഷ്ടമായി. ഇതിനിടെ രവികുമാര്‍ തന്റെ ശതകം നേടി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 77 റണ്‍സുമായി കരുണ്‍ നായരും 6 റണ്‍സ് നേടി വിജയ് ശങ്കറുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് മത്സരത്തില്‍ 286 റണ്‍സ് ലീഡാണ് സ്വന്തമാക്കാനായത്.

വിന്‍ഡീസിനായി ഷെര്‍മന്‍ ലൂയിസ് രണ്ടും ചെമര്‍ ഹോള്‍ഡര്‍, ഡെവണ്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version