11 സിക്സുകള്‍!!! റഖീം കോൺവാലിന്റെ മികവിൽ ആദ്യ ക്വാളിഫയറിൽ തകര്‍ത്തടിച്ച് ബാര്‍ബഡോസ് റോയൽസ്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് ആദ്യ ക്വാളിഫയറിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ബാര്‍ബഡോസ് റോയൽസ്. ടോസ് നേടിയ ഗയാന ആമസോൺ വാരിയേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ബാര്‍ബഡോസിനായി റഖീം കോൺവാലും കൈൽ മയേഴ്സും വെടിക്കെട്ട് തുടക്കമാണ് നൽകിയത്.

6.4 ഓവറിൽ 26 റൺസ് നേടിയ കൈൽ മയേഴ്സിനെ നഷ്ടമാകുമ്പോള്‍ ബാര്‍ബഡോസ് 56 റൺസാണ് നേടിയത്. പിന്നീട് 90 റൺസാണ് കോൺവാലും അസം ഖാനും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.

കോൺവാൽ 54 പന്തിൽ 91 റൺസ് നേടി പുറത്തായപ്പോള്‍ താരം 2 ഫോറും 11 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അസം ഖാന്‍ 35 പന്തിൽ 52 റൺസും നേടി. ഇരുവരുടെയും ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ബാര്‍ബഡോസ് നേടിയത്. ഗയാനയ്ക്കായി റൊമാരിയോ ഷെപ്പേര്‍ഡ് 2 വിക്കറ്റ് നേടി.

ശതകം തികച്ച ബ്രാത്‍വൈറ്റ് അവസാന വിക്കറ്റായി വീണു, വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട്

ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ശതകത്തിന്റെയും റഖീം കോണ്‍വാലിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആന്റിഗ്വയില്‍ ഒന്നാം ഇന്നിംഗ്സില്‍ 354 റണ്‍സ് നേടി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 111.1 ഓവറിലാണ് ടീം ഈ സ്കോര്‍ നേടിയത്.

ബ്രാത്‍വൈറ്റ് 126 റണ്‍സും റഖീം കോണ്‍വാല്‍ 73 റണ്‍സുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 103 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ വിന്‍ഡീസിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മല്‍ 4 വിക്കറ്റും ദുഷ്മന്ത ചമീര 3 വിക്കറ്റും നേടി.

ശതകത്തിനരികെ എത്തി ക്രെയിഗ് ബ്രാത്‍വൈറ്റ്, വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 222/7 എന്ന നിലയിലായിരുന്നു ടീമിനെ 65 റണ്‍സ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് – റഖീം കോണ്‍വാല്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

ശ്രീലങ്കയേല്പിച്ച കനത്ത പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് ബ്രാത്‍വൈറ്റ് തന്റെ ശതകത്തിന് അരികെയാണ് നില്‍ക്കുന്നത്. 99 റണ്‍സ് നേടി ബ്രാത്‍വൈറ്റിന് കൂട്ടായി 43 റണ്‍സുമായി റഖീം കോണ്‍വാല്‍ ആണ് ക്രീസില്‍.

ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ വെസ്റ്റിന്‍ഡീസ് ലഞ്ചിന് പിരിയുമ്പോള്‍ 27 ഓവറില്‍ 86/3 എന്ന നിലയിലായിരുന്നുവെങ്കിലും രണ്ടാം സെഷനിലെ ആദ്യ ഓവറില്‍ തന്നെ 49 റണ്‍സ് നേടിയ കൈല്‍ മയേഴ്സിനെ ടീമിന് നഷ്ടമായി.

രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 171/5 എന്ന നിലയിലായിരുന്നു.

ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(18), ജേസണ്‍ ഹോള്‍ഡര്‍(30), അല്‍സാരി ജോസഫ്(29) എന്നിവരോടൊപ്പം ചെറുത്ത് നിന്ന ക്രെയിഗ് ടീം സ്കോര്‍ 222/7 എന്ന നിലയിലേക്ക് എത്തിച്ചു.

തുടര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ക്രെയിഗ് – റഖീം കൂട്ടുകെട്ട് വെസ്റ്റിന്‍ഡീസിനെ ആദ്യ ദിവസം അവസാനിക്കുന്നതിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഡിക്ക്വെല്ലയ്ക്ക് ശതകം നഷ്ടം, 476 റണ്‍സിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക

ആന്റിഗ്വ ടെസ്റ്റ് അവസാനം ദിവസം ബാക്കി നില്‍ക്കെ വിജയം നേടുവാന്‍ 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് നേടേണ്ടത് 341 റണ്‍സ്. ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയില്‍ ആണ്. 8 റണ്‍സുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 15 റണ്‍സ് നേടി ക്രുമാ ബോണ്ണറുമാണ് ക്രീസിലുള്ളത്.

പതും നിസ്സങ്കയും നിരോഷന്‍ ഡിക്ക്വെല്ലയും നടത്തിയ പോരാട്ട വീര്യത്തിന്റെ ബലത്തില്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 376 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

മത്സരത്തില്‍ 374 റണ്‍സ് ലീഡാണ് ശ്രീലങ്ക നേടിയത്. നിസ്സങ്ക 103 റണ്‍സ് നേടിയപ്പോള്‍ ഡിക്ക്വെല്ലയ്ക്ക് ശതകം നാല് റണ്‍സ് അകലെ നഷ്ടമായി. ആതിഥേയര്‍ക്കായി കെമര്‍ റോച്ചും റഖീം കോണ്‍വാലും മൂന്ന് വീതം വിക്കറ്റ് നേടി.

കൈല്‍ മയേഴ്സ് 2 വിക്കറ്റും നേടി.

വിന്‍ഡീസിനും ബാറ്റിംഗ് തകര്‍ച്ച, രക്ഷകനായി റഖീം കോണ്‍വാല്‍, 99 റണ്‍സ് ലീഡ്

ശ്രീലങ്കയെ 169 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 268/8 എന്ന നിലയില്‍ വെസ്റ്റിന്‍ഡീസ്. 60 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന റഖീം കോണ്‍വാല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ജോഷ്വ ഡാ സില്‍വി(46), ജോണ്‍ കാംപെല്‍(42), ക്രുമാ ബോണ്ണര്‍(32), കൈല്‍ മയേഴ്സ്(45) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മത്സരത്തില്‍ 99 റണ്‍സിന്റെ ലീഡാണ് രണ്ട് വിക്കറ്റ് അവശേഷിക്കെ ടീമിന്റെ കൈവശമുള്ളത്.

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ 5 വിക്കറ്റ് നേടി. ദുഷ്മന്ത ചമീരയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

മെഹ്ദി ഹസന്‍ പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം

ധാക്കയില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 231 റണ്‍സ് വിജയ ലക്ഷ്യം തേടിയിങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും മെഹ്ദി ഹസന്‍ വാലറ്റത്തോടൊപ്പം നിന്ന് ബംഗ്ലാദേശിനെ വിജയത്തിന് തൊട്ടരുകിലെത്തിച്ചുവെങ്കിലും താരം 31 റണ്‍സ് നേടി അവസാന വിക്കറ്റായി വീണപ്പോള്‍ ബംഗ്ലാദേശിനെതിരെ 17 റണ്‍സിന്റെ വിജയം വിന്‍ഡീസ് നേടി.

231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 59/0 എന്ന നിലയിലായിരുന്നുവെങ്കിലും തുടര്‍ന്ന് ബാറ്റിംഗ് തകര്‍ച്ച നേരിട്ട ടീം 213 റണ്‍സിന് ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് കണ്ടത്. 50 റണ്‍സ് നേടിയ തമീം ഇക്ബാല്‍ കഴിഞ്ഞാല്‍ 31 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി.

തമീം ഇക്ബാല്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ മോമിനുള്‍ ഹക്ക്(26), ലിറ്റണ്‍ ദാസ്(22) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിക്കുമെന്ന തോന്നല്‍ ബംഗ്ലാദേശ് ആരാധകര്‍ക്ക് നല്‍കിയെങ്കിലും വേഗത്തില്‍ മടങ്ങുകയായിരുന്നു. ഒട്ടുമിക്ക ബാറ്റ്സ്മാന്മാരും രണ്ടക്കത്തിലേക്ക് കടന്നുവെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ ആര്‍ക്കും സാധിച്ചില്ല.

വിന്‍ഡീസിന് വേണ്ടി റഖീം കോര്‍ണ്‍വാല്‍ നാലും ജോമല്‍ വാരിക്കന്‍, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി.

ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസ്, റഖീം കോര്‍ണ്‍വാലിന് അഞ്ച് വിക്കറ്റ്

ബംഗ്ലാദേശിന്റെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഖീം കോര്‍ണ്‍വാല്‍. തുടര്‍ന്ന് 96.5 ഓവറില്‍ ബംഗ്ലാദേശ് 296 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 71 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ പുറത്താക്കിയ റഖീം അതേ ഓവറില്‍ നയീം ഹസനെയും മടക്കി. 126 റണ്‍സായിരുന്നു ലിറ്റണ്‍ ദാസ് – മെഹ്ദി ഹസന്‍ കൂട്ടുകെട്ട് നേടിയത്.

തൊട്ടടുത്ത ഓവറില്‍ ഷാനണ്‍ ഗബ്രിയേല്‍ 57 റണ്‍സ് നേടിയ മെഹ്ദി ഹസന്റെ പ്രതിരോധം ഭേദിച്ചതോടെ ബംഗ്ലാദേശിന്റെ കാര്യം കുഴപ്പത്തിലായി. റഖീം കോര്‍ണ്‍വാല്‍ അഞ്ചും ഷാനണ്‍ ഗബ്രിയേല്‍ 3 വിക്കറ്റുമാണ് മത്സരത്തില്‍ നേടിയത്. അവസാന വിക്കറ്റുള്‍പ്പെടെ രണ്ട് വിക്കറ്റ് അല്‍സാരി ജോസഫ് വീഴ്ത്തി.

113 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്.

അര്‍ദ്ധ ശതകത്തിന് ശേഷം മുഷ്ഫിക്കുര്‍ റഹിം പുറത്ത്

ധാക്കയില്‍ വ്യക്തമായ ആധിപത്യം ഉറപ്പാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ 409 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 181/6 എന്ന നിലയില്‍ ആണ്. ഇന്ന് മുഹമ്മദ് മിഥുനെ(15) നഷ്ടമായ ശേഷം അധികം വൈകാതെ തന്നെ അര്‍ദ്ധ ശതകം തികച്ച മുഷ്ഫിക്കുര്‍ റഹിമിനെയും ബംഗ്ലാദേശിന് നഷ്ടമായി.

റഹിം 54 റണ്‍സാണ് നേടിയത്. ഇരു വിക്കറ്റുകളും വീഴ്ത്തിയത് റഖീം കോര്‍ണ്‍വാല്‍ ആയിരുന്നു. ബംഗ്ലാദേശിന് വേണ്ടി 23 റണ്‍സുമായി ലിറ്റണ്‍ ദാസും 11 റണ്‍സ് നേടി മെഹ്ദി ഹസനുമാണ ക്രീസിലുള്ളത്. ഇന്നത്തെ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ തുടക്കം മോശം

വിന്‍ഡീസിനെ 259 റണ്‍സിന് പുറത്താക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മോശം. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 218 റണ്‍സ് ലീഡ് നേടിയ ബംഗ്ലാദേശ് 47/3 എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സില്‍.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ തമീം ഇക്ബാലിനെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെയും മൂന്ന് പന്തുകളുടെ ഇടവേളയില്‍ പുറത്താക്കി റഖീം കോണ്‍വാല്‍ ആണ് ബംഗ്ലാദേശിനെ 1/2 എന്ന നിലയിലേക്ക് ആക്കിയത്. ഷദ്മന്‍ ഇസ്ലാമിനെ(5) നഷ്ടമാകുമ്പോള്‍ ബംഗ്ലാദേശ് 33/3 എന്ന നിലയിലായിരുന്നു.

31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കും 10 റണ്‍സുമായി മുഷ്ഫിക്കുര്‍ റഹിമുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ലക്ഷ്യം 5 ഓവറില്‍ 47 റണ്‍സ്, റഷീദ് ഖാന്റെ ഓവറില്‍ 17 റണ്‍സ് നേടി വിജയം സ്വന്തമാക്കി സൂക്ക്സ്

മഴ മൂലം ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ആദ്യ ഇന്നിംഗ്സ് 18.1 ഓവറില്‍ 131/7 എന്ന നിലയില്‍ അവസാനിച്ച ശേഷം കളി പുനരാരംഭിക്കുവാനുള്ള സാഹചര്യം വന്നപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സിന് 5 ഓവറില്‍ വിജയത്തിനായി 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ലക്ഷ്യം 5 പന്തുകള്‍ അവശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ടീം മറികടക്കുകയായിരുന്നു.

ആദ്യ ഓവര്‍ എറിഞ്ഞ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ മൂന്ന് തവണ അതിര്‍ത്തി കടത്തിയ റഖീം കോണ്‍വാല്‍ നല്‍കിയ തുടക്കത്തിന്റെ ചുവട് പിടിച്ചാണ് സെയിന്റ് ലൂസിയ് സൂക്ക്സ് തങ്ങളുടെ വിജയം ഉറപ്പാക്കിയത്. 8 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയ കോണ്‍വാല്‍ റഷീദ് ഖാന്റെ ഓവറില്‍ പുറത്തായപ്പോള്‍ നജീബുള്ള സദ്രാനെ(5) റെയ്മണ്‍ റീഫര്‍ മടക്കി.

ലക്ഷ്യം അവസാന രണ്ടോവറില്‍ 12 റണ്‍സെന്നിരിക്കെ റഷീദ് ഖാന്‍ എറിഞ്ഞ ഓവറിന്റെ ആദ്യത്തെ പന്ത് തന്നെ സിക്സര്‍ പറത്തിയ മുഹമ്മദ് നബി അടുത്ത പന്തില്‍ ബൗണ്ടറി നേടി കാര്യങ്ങള്‍ സൂക്ക്സിനെ എളുപ്പമാക്കുമെന്ന് കരുതിയെങ്കിലും മൂന്നാമത്തെ പന്തില്‍ നബിയെ മടക്കി റഷീദ് ഖാന്‍ തിരിച്ചടിയ്ക്കുകയായിരുന്നു. 6 പന്തില്‍ നിന്ന് 15 റണ്‍സാണ് മുഹമ്മദ് നബി നേടിയത്.

എന്നാല്‍ ഓവറിന്റെ അഞ്ചാം പന്തില്‍ റഷീദ് ഖാനെ വീണ്ടും സിക്സര്‍ പറഞ്ഞ് ആന്‍ഡ്രേ ഫ്ലെച്ചര്‍ മത്സരം സൂക്ക്സിന് അനുകൂലമാക്കി മാറ്റുകയായിരുന്നു. ഓവറില്‍ നിന്ന് നേടിയ 17 റണ്‍സിന്റെ പിന്തുണയോടെ അവസാന ഓവറില്‍ വെറും ഒരു റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സൂക്ക്സ് അത് അനായാസം നേടുകയായിരുന്നു.

ആന്‍ഡ്രേ ഫ്ലെച്ചര്‍ പുറത്താകാതെ 16 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ടോസ് നേടി ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗ് തിര‍ഞ്ഞെടുത്തു, അല്‍സാരി ജോസഫിന് പകരം റഖീം കോര്‍ണ്‍വാല്‍ ടീമില്‍

മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ്. ടീമില്‍ ഒരു മാറ്റവുമായാണ് ടീം ഇറങ്ങുന്നത്. അല്‍സാരി ജോസഫിന് പകരം റഖീം കോര്‍ണ്‍വാല്‍ ടീമില്‍ എത്തുന്നു. പരമ്പരയില്‍ ഇപ്പോള്‍ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം ഓരോ മത്സരങ്ങള്‍ ജയിച്ച് നില്‍ക്കുകയാണ്.

അതെ സമയം ഇംഗ്ലണ്ട് ടീമില്‍ സാക്ക് ക്രോളി ടീമിന് പുറത്ത് പോകുകയാണ്. അതിനാല്‍ തന്നെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റമുണ്ടാകുമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വ്യക്തമാക്കി. സാം കറനും ടീമില്‍ അവസരമില്ല. പകരം ജോഫ്ര ആര്‍ച്ചറും ജെയിംസ് ആന്‍ഡേഴ്സണും ടീമിലേക്ക് എത്തുന്നു.

9 വിക്കറ്റ് വിജയവുമായി വിന്‍ഡീസ്

അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റ് ജയം നേടി വിന്‍ഡീസ്. ഇരു ടീമുകളും തമ്മിലുള്ള ഏക ടെസ്റ്റിന്റെ മൂന്നാം ദിവസം അഫ്ഗാനിസ്ഥാനെ 120 റണ്‍സിന് ഓള്‍ഔട്ടാക്കിയ ശേഷം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഇരു ഇന്നിംഗ്സുകളിലായി 10 വിക്കറ്റ് നേടിയ റഖീം കോണ്‍വാലാണ് മാന്‍ ഓഫ് ദി മാച്ച്.

8 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. ജോണ്‍ കാംപെല്‍(19*), ഷായി ഹോപ്(6*) എന്നിവരാണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

109/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന്‍ 11 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇതോടെ വിന്‍ഡീസിന്റെ വിജയ ലക്ഷ്യം 31 റണ്‍സായി മാറി. ജേസണ്‍ ഹോള്‍ഡര്‍, റോഷ്ടണ്‍ ചേസ്, റഖീം കോണ്‍വാല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വിന്‍ഡീസിനായി നേടി.

Exit mobile version