സന്ദീപും ബേസിലും കസറി, തമിഴ്നാട് 268 റണ്‍സിനു ഓള്‍ഔട്ട്

249/6 എന്നി നിലയില്‍ നിന്ന് 268 റണ്‍സിനു തമിഴ്നാടിനെ ഓള്‍ഔട്ട് ആക്കി കേരളം. 92 റണ്‍സ് നേടി ഷാരൂഖ് ഖാന്‍ പുറത്താകാതെ നിന്നുവെങ്കിലും ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി സന്ദീപ് വാര്യറും ബേസില്‍ തമ്പിയും ചേര്‍ന്ന് കേരളത്തിനു അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ഇന്ന് വീണ വിക്കറ്റുകളില്‍ സന്ദീപ് രണ്ടും ബേസില്‍ തമ്പി രണ്ടും വിക്കറ്റാണ് നേടിയത്.

Pic Credits: KCA/FB Page

സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോിച്ചപ്പോള്‍ ബേസില്‍ തമ്പിയ്ക്ക് നാല് വിക്കറ്റ് ലഭിച്ചു. ജലജ് സക്സേനയ്ക്കാണ് ഒരു വികക്റ്റ് ലഭിച്ചത്. തമിഴ്നാട് നിരയില്‍ മുഹമ്മദ് 29 റണ്‍സുമായി ഷാരൂഖിനു പിന്തുണ നല്‍കിയെങ്കിലും സന്ദീപ് വാര്യര്‍ പുറത്താക്കുകയായിരുന്നു. 87 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന സ്കോറര്‍.

ലഞ്ചിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി തമിഴ്നാട്

ലഞ്ചിനു ലഞ്ചിനു മുമ്പ് 81/5 എന്ന നിലയിലേക്ക് വീണ തമിഴ്നാടിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ സന്ദീപ് വാര്യറും ബേസില്‍ തമ്പിയും തമിഴ്നാടിനെ 31/4 എന്ന നിലയിലേക്ക് തള്ളിയിട്ടിരുന്നു. അവിടെ നിന്ന് എന്‍ ജഗദീഷനുമൊത്ത് നായകന്‍ ബാബ ഇന്ദ്രജിത്ത് തിരിച്ചുവരവ് നടത്തുമ്പോളാണ് ജലജ് സക്സേന ജഗദീഷനെ(21) പുറത്താക്കിയത്.

എന്നാല്‍ ലഞ്ചിനു ശേഷം ഇന്ദ്രജിത്തും ഷാരൂഖ് ഖാനും മത്സരം കീഴ്മേല്‍ മറിക്കുന്ന കാഴ്ചയാണ് കണ്ടത്. ആറാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 87 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്തിനെ സന്ദീപ് വാര്യര്‍ പുറത്താക്കിയെങ്കിലും ഷാരൂഖ് ഖാന്‍ തമിഴ്നാടിനെ മുന്നോട്ട് നയിച്ചു. 82 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഷാരൂഖ് ഖാനൊപ്പം 25 റണ്‍സുമായി എം മുഹമ്മദ് ആണ് ക്രീസില്‍.

ആദ്യ സെഷനിലെ ആധിപത്യം കേരളം കൈവിട്ടതോടെ മത്സരം വിജയിക്കുക കേരളത്തിനു ശ്രമകരമായിത്തീരുമെന്ന് വേണം വിലയിരുത്തുവാന്‍.

തമിഴ്നാടിനെ തകര്‍ത്ത് ബേസില്‍ തമ്പിയും സന്ദീപ് വാര്യറും, ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം തിരിച്ചു കയറിയ തമിഴ്നാടിനു അഞ്ചാം പ്രഹരമേല്പിച്ച് ജലജ് സക്സേന

കേരളത്തിന്റെ ആദ്യ പ്രഹരങ്ങളില്‍ തകര്‍ന്ന് തമിഴ്നാട്. 31/4 എന്ന നിലയിലേക്ക് വീണ ടീം ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം പന്തില്‍ അഭിനവ് മുകുന്ദിനെ പൂജ്യത്തിനു പുറത്താക്കി സന്ദീപ് വാര്യര്‍ ആണ് കേരളത്തിനു ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ബാബ അപരാജിതിനെ പുറത്താക്കി സന്ദീപ് വാര്യര്‍ തന്റെ രണ്ടാം വിക്കറ്റും നേടി. അടുത്ത ഓവറില്‍ 16 റണ്‍സ് നേടിയ കൗശികിനെ പുറത്താക്കിയ ബേസില്‍ തമ്പി അടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെയും പവലിയനിലേക്ക് മടക്കി.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി ബാബ ഇന്ദ്രജിത്ത്-എന്‍ ജഗദീഷന്‍ കൂട്ടുകെട്ടാണ് തമിഴ്നാടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ലഞ്ചിനു തൊട്ടുമുമ്പ് ജഗദീഷനെ(21) പുറത്താക്കി ജലജ് സക്സേന തമിഴ്നാടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. 37 റണ്‍സുമായി തമിഴ്നാട് നായകന്‍ ബാബ അപരാജിത് ആണ് ക്രീസില്‍ നില്‍ക്കുന്നത്.

പ്രതീക്ഷയോടെ കേരളം നാളെ തമിഴ്നാടിനെതിരെ

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനായി കേരളം ഇറങ്ങുന്നു. തമിഴ്നാടാണ് കേരളത്തിന്റെ നാളത്തെ എതിരാളികള്‍. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് കേരളത്തിന്റെ ഇതുവരെയുള്ള നേട്ടം.

ആദ്യ മത്സരത്തില്‍ കേരളം ഹൈദ്രാബാദ് മത്സരം സമനിലയിലായ ശേഷം ആന്ധ്രയെ കീഴടക്കിയ കേരളം ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഒന്നാം ഇന്നിംഗ്സിലെ തകര്‍ച്ച കാരണം മധ്യ പ്രദേശിനോട് തുമ്പയില്‍ അപ്രതീക്ഷിത തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ സച്ചിന്‍ ബേബിയും വിഷ്ണു വിനോദും കേരളത്തിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നുവെങ്കിലും തോല്‍വി ഒഴിവാക്കുവാന്‍ ടീമിനു സാധിച്ചില്ല. 4 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് കേരളത്തിനുള്ളത്.

തമിഴ്നാടിനു ഇതുവരെ 4 മത്സരങ്ങളില്‍ നിന്ന് 5 പോയിന്റ് മാത്രമാണ് നേടാനായത്. ഒരു മത്സരം പരാജയപ്പെട്ട ടീം മൂന്ന് മത്സരങ്ങളില്‍ സമനിലയില്‍ പിരിയുകയായിരുന്നു.

തമിഴ്നാട് വിജയ് ഹസാരെ ടീമിലേക്ക് തിരികെ എത്തി മുരളി വിജയും വാഷിംഗ്ടണ്‍ സുന്ദറും

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുരളി വിജയ്‍യും പരിക്കേറ്റ് കുറച്ച് കാലമായി കളത്തിനു പുറത്തിരിക്കുന്ന ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തി വിജയ് ഹസാരെ സ്ക്വാഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സി ഹരി നിശാന്ത്, യോ മഹേഷ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും ടീമിലേക്ക് എത്തുന്നത്. വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുരളി വിജയയെ നേരത്തെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിനു ശേഷം എസെക്സ്സിനു വേണ്ടി മൂന്ന് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും താരം നേടി.

കഴിഞ്ഞ് ജൂണില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെയാണ് വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായത്. മേയ് 1നു ഐപിഎലില്‍ ആര്‍സിബിയുമായാണ് താരം അവസാനമായി ഒരു മത്സരം കളിച്ചത്.

ആറ് മത്സരങ്ങളില്‍ നിന്ന് തമിഴ്നാട് നാല് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയാല്‍ മാത്രമേ തമിഴ്നാടിനു ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാനാകൂ.

അടിച്ച് തകര്‍ത്ത് വിജയ് ശങ്കറും കൂട്ടരും, തമിഴ്നാടിനു 130 റണ്‍സ് ജയം

വിജയ് ശങ്കര്‍ ശതകവും ബാബ ഇന്ദ്രജിത്ത്, അഭിനവ് മുകുന്ദ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങളും നേടിയ മത്സരത്തില്‍ 130 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി തമിഴ്നാട്. ആസാമിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത തമിഴ്നാട് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. വിജയ് ശങ്കര്‍(129), ബാബ ഇന്ദ്രജിത്ത്(92), അഭിനവ് മുകുന്ദ്(71) എന്നിവര്‍ക്കൊപ്പം ഓപ്പണര്‍ എന്‍ ജഗദീഷന്‍ 37 റണ്‍സ് നേടിയപ്പോള്‍ തമിഴ്നാട് 334 റണ്‍സ് നേടി.

7 സിക്സും 7 ബൗണ്ടറിയും അടക്കം 99 പന്തില്‍ നിന്നാണ് വിജയ് ശങ്കറുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. അമിത് സിന്‍ഹ രണ്ടും അരൂപ് ദാസ്, മുഖ്താര്‍ ഹുസൈന്‍ എന്നിവര്‍ ആസാമിനായി ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസാം 44.1 ഓവറില്‍ 204 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. യോ മഹേഷ്, ബാബ അപരാജിത്ത്, വരുണ്‍ ചക്രവര്‍ത്തി, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എം മുഹമ്മദ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും തമിഴ്നാടിനായി നേടി.

45 റണ്‍സ് നേടിയ റയാന്‍ പരാഗ് ആണ് ആസാം നിരയിലെ ടോപ് സ്കോറര്‍. ഗോകുല്‍ ശര്‍മ്മ 42 റണ്‍സും വസീഖുര്‍ റഹ്മാന്‍ 43 റണ്‍സും നേടി.

ശതകവുമായി അസ്നോഡ്കര്‍, തമിഴ്നാടിനെ അട്ടിമറിച്ച് ഗോവ

ശക്തരായ തമിഴ്നാടിനെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗോവ. തമിഴ്നാടിന്റെ 210 റണ്‍സ് 46.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഗോവയ്ക്ക് തുണയായത് സ്വപ്നില്‍ അസ്നോഡ്കറുടെ ശതകമാണ്(103). അസ്നോഡ്ക്കറിനൊപ്പം നായകന്‍ സഗുണ്‍ കമത്തും(38) ചേര്‍ന്നപ്പോള്‍ അനായാസ വിജയത്തിലേക്ക് കുതിക്കുമെന്ന് ഗോവ കരുതിയെങ്കിലും അവസാനം വിക്കറ്റുകള്‍ തുടരെ വീണത് ഗോവന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. എന്നിരുന്നാലും നേടേണ്ടത് ചെറിയ സ്കോറായതിനാല്‍ കൂടുതല്‍ നഷ്ടമില്ലാതെ ഗോവയ്ക്ക് വിജയമുറപ്പിക്കാനായി. അശ്വിന്‍ പത്തോവറില്‍ 30 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് കൗശിക് ഗാന്ധി(43), മുരളി വിജയ്(51), ബാബ അപരാജിത്(52) എന്നിവരുടെ മികവില്‍ വലിയ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചുവെങ്കിലും ആര്‍ക്കും മികച്ച തുടക്കം തുടര്‍ന്ന് കൊണ്ട് പോകുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീം 48.5 ഓവറില്‍ 210 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഗോവയ്ക്കായി ദര്‍ഷന്‍ മിസാല്‍, ശ്രീനിവാസ് ഫാഡ്ടേ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമിഴ്നാടിനെതിരെയും തിളങ്ങി റെയ്‍ന, എന്നാല്‍ ജയമില്ല

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് ഫോം കണ്ടെത്തി ഉത്തര്‍ പ്രദേശിന്റെ സുരേഷ് റെയ്‍ന. എന്നാല്‍ മികച്ച മറുപടിയുമായി തമിഴ്നാട് ബാറ്റ്സ്മാന്മാര്‍ ടീമിനെ 5 വിക്കറ്റ് വിജയം നേടിക്കൊടുക്കുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സുരേഷ് റെയ്‍ന(61), അക്ഷ്ദീപ് നാഥ്(38*), ശിവം ചൗധരി(38) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. തമിഴ്നാടിനായി വാഷിംഗ്ടണ്‍ സുന്ദര്‍ 2 വിക്കറ്റ് നേടി.

Sanjay Yadav

163 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ തമിഴ്നാടിനെ സഞ്ജയ് യാദവിന്റെ ബാറ്റിംഗാണ് റണ്‍ റേറ്റ് വരുതിയിലാക്കാന്‍ സഹായിച്ചത്. 29 പന്തില്‍ 50 റണ്‍സ് തികച്ച സഞ്ജയ് 52 റണ്‍സ് നേടി പുറത്താകുമ്പോള്‍ തമിഴ്നാടിനു വിജയം 34 റണ്‍സ് അകലെയായിരുന്നു. പ്രവീണ്‍ കുമാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 18 എന്ന നിലയിലേക്ക് എത്തിച്ച യുപി വീണ്ടും വിജയ പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ അങ്കിത് രാജ്പുത് എറിഞ്ഞ 19ാം ഓവറില്‍ 13 റണ്‍സ് നേടി തമിഴ്നാട് ബൗളര്‍മാര്‍ മത്സരം തിരികെ സ്വന്തം പക്ഷത്തേക്കാക്കി. അവസാന ഓവറില്‍ 5 റണ്‍സ് വേണ്ടിയിരുന്ന തമിഴ്നാട് 4 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

11 പന്തുകളില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്ന ജഗദീഷനും ആറ് റണ്‍സ് നേടി പുറത്താകാതെ നിന്ന ശ്രീകാന്ത് അനിരുദ്ധയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഭരത് ശങ്കര്‍(30), വാഷിംഗ്ടണ്‍ സുന്ദര്‍(33) എന്നിവരായിരുന്നു തമിഴ്നാടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഉത്തര്‍ പ്രദേശിനായി അങ്കിത് രാജ്പുതും മൊഹ്സിന്‍ ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പ്രവീണ്‍ കുമാറിനു ഒരു വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അര്‍ദ്ധ ശതകവുമായി സച്ചിന്‍ ബേബി, കേരളത്തിനു രണ്ടാം തോല്‍വി

തുടക്കത്തില്‍ തമിഴ്നാടിന്റെ ഓപ്പണിംഗ് സ്പെല്‍ എറിയുന്ന വിഗ്നേഷിന്റെ മൂര്‍ച്ഛയേറിയ പന്തുകള്‍ക്ക് മുന്നില്‍ കേരളം പതറിയെങ്കിലും പിന്നീട് അരുണ്‍ കാര്‍ത്തിക്(31), സച്ചിന്‍ ബേബി(51), സല്‍മാന്‍ നിസാര്‍(38) എന്നിവരുടെ മികവാര്‍ന്ന് ബാറ്റിംഗിന്റെ ബലത്തില്‍ 14 റണ്‍സ് നേടി കേരളം തോല്‍വിയുടെ ആക്കം കുറച്ചു. തമിഴ്നാടിനോട് 35 റണ്‍സിനു പരാജയം ഏറ്റുവാങ്ങി സൗത്ത് സോണ്‍ ടി20 മത്സരത്തില്‍ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തില്‍ മൂന്നാം ഓവറില്‍ തന്നെ 11/3 എന്ന നിലയിലേക്ക് വീണ കേരളത്തെ നാലാം വിക്കറ്റില്‍ അരുണ്‍ കാര്‍ത്തിക്-സച്ചിന്‍ ബേബി കൂട്ടുകെട്ട് നേടിയ 71 റണ്‍സാണ് കൂറ്റന്‍ തോല്‍വി ഒഴിവാക്കാന്‍ സഹായിച്ചത്. അരുണ്‍ പുറത്തായ ശേഷം എത്തിയ സല്‍മാന്‍ നിസാറും അതി വേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നുവെങ്കിലും ലക്ഷ്യം ഏറെ പ്രയാസകരമായിരുന്നതിനാല്‍ എത്തിപ്പെടാന്‍ കേരളത്തിനായില്ല.

ആദ്യ സ്പെല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്തത്തിയ വിഗ്നേഷ് രണ്ടാം വര‍വില്‍ സച്ചിന്‍ ബേബിയെയും പുറത്താക്കി തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. പിന്നീട് സല്‍മാന്‍ നിസാറിനെയും പുറത്താക്കി വിഗ്നേഷ് മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.  സഞ്ജയ് യാദവിനാണ് ഒരു വിക്കറ്റ്.

ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ദിനേശ് കാര്‍ത്തിക്(71), എന്‍ ജഗദീഷന്ർ(35*), ബാബ അപരാജിത്(34), വാഷിംഗ്ടണ്‍ സുന്ദര്‍(30) എന്നിവരുടെ ബലത്തിലാണ് 184 റണ്‍സ് നേടിയത്. നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റണ്‍ നിരക്ക് താഴാതെ നോക്കുവാന്‍ തമിഴ്നാടിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം, കേരളത്തിനെതിരെ തമിഴ്നാടിനു മികച്ച സ്കോര്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളത്തിനു 185 റണ്‍സ് വിജയ ലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ സച്ചിന്‍ ബേബി ഇന്ന് തമിഴ്നാടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡ് രണ്ടക്കം കടക്കുന്നതിനു മുമ്പ് ഓപ്പണര്‍ ഭരത് ശങ്കറിനെ നഷ്ടമായെങ്കിലും പിന്നീട് തമിഴ്നാടിന്റെ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്.

92 റണ്‍സ് കൂട്ടുകെട്ടാണ് ദിനേശ് കാര്‍ത്തിക്കും വാഷിംഗ്ടണ്‍ സുന്ദറും നേടിയത്. എന്നാല്‍ ഇരുവരെയും ഓവറുകളുടെ വ്യത്യാസത്തില്‍ നഷ്ടമായത് തമിഴ്നാടിന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. 26 പന്തില്‍ 30 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് തുടക്കത്തില്‍ ആക്രമിച്ചു കളിച്ചതെങ്കിലും പിന്നീട് ദിനേശ് കാര്‍ത്തിക് തന്റെ ഉഗ്രരൂപമെടുക്കുകയായിരുന്നു. പുറത്താകുമ്പോള്‍ 8 ബൗണ്ടറിയും 4 സിക്സും സഹതിം 38 പന്തില്‍ നിന്നാണ് 71 റണ്‍സ് ദിനേശ് കാര്‍ത്തിക് നേടിയത്.

ദിനേശ് കാര്‍ത്തിക് പുറത്താകുമ്പോള്‍ 13.1 ഓവറില്‍ 117/3 എന്ന നിലയിലായിരുന്നു തമിഴ്നാടിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബാബ അപരാജിത്-ജഗദീഷന്‍ സഖ്യം മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 52 റണ്‍സ് അടിച്ചു കൂടിയ സഖ്യത്തിന്റെ ബലത്തില്‍ തമിഴ്നാട് 4 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. അപരാജിത് 34 റണ്‍സ് നേടി പുറത്തായപ്പോള്‍ ജഗദീഷന്‍ 35 നേടി പുറത്താകാതെ നിന്നു.

തമിഴ്നാടിന്റെ ആദ്യ മത്സരത്തിലും ദിനേശ് കാര്‍ത്തിക് അര്‍ദ്ധ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. കേരളത്തിനായി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും ഫാബിദ് അഹമ്മദ് ഒരു വിക്കറ്റും നേടി. സന്ദീപ് വാര്യര്‍ക്ക് മാത്രമാണ് തമിഴ്നാട് ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാന്‍ സാധിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ ബൗളിംഗ് പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version