എലിമിനേറ്ററില്‍ വിജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സ് പുറത്ത്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ വിജയം കരസ്ഥമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സിനെതിരെ 5 വിക്കറ്റ് വിജയത്തോടെ മധുരൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. സഞ്ജയ് യാദവ് പുറത്താകാതെ 52 പന്തില്‍ നിന്ന് 77 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം അവസാന പന്തില്‍ മധുരൈ പാന്തേഴ്സ് മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ വിജയം. 64 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് ആണ് മധുരൈയ്ക്ക് വേണ്ടി മികവ് പുലര്‍ത്തിയത്. പരാജയമേറ്റുവാങ്ങിയെങ്കിലും കാഞ്ചി വീരന്‍സിന്റെ സഞ്ജയ് യാദവ് ആണ് കളിയിലെ താരം.

അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന മധുരൈയ്ക്ക് വേണ്ടി അഭിഷേക് തന്‍വറും(7 പന്തില്‍ 15 റണ്‍സ്) ജഗദീഷന്‍ കൗശിക്കും(19 പന്തില്‍ 26 റണ്‍സ്) വിജയ ശില്പികളായി മാറുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണ്ണായകമായ 31 റണ്‍സാണ് നേടിയത്. ഷിജിത്ത് ചന്ദ്രന്‍ 21 റണ്‍സ് നേടി.

ആദ്യ ക്വാളിഫയറില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട് പരാജയപ്പെട്ടുവെങ്കിലും ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് ഇനി മധുരൈ പാന്തേഴ്സിനെതിരെ രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടുവാനുള്ള അവസരം ലഭിയ്ക്കും. വിജയികള്‍ ഓഗസ്റ്റ് 15ന് നടക്കുന്ന ഫൈനലില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ നേരിടും.

തമിഴ്നാടിനെതിരെയും തിളങ്ങി റെയ്‍ന, എന്നാല്‍ ജയമില്ല

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് ഫോം കണ്ടെത്തി ഉത്തര്‍ പ്രദേശിന്റെ സുരേഷ് റെയ്‍ന. എന്നാല്‍ മികച്ച മറുപടിയുമായി തമിഴ്നാട് ബാറ്റ്സ്മാന്മാര്‍ ടീമിനെ 5 വിക്കറ്റ് വിജയം നേടിക്കൊടുക്കുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സുരേഷ് റെയ്‍ന(61), അക്ഷ്ദീപ് നാഥ്(38*), ശിവം ചൗധരി(38) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. തമിഴ്നാടിനായി വാഷിംഗ്ടണ്‍ സുന്ദര്‍ 2 വിക്കറ്റ് നേടി.

Sanjay Yadav

163 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ തമിഴ്നാടിനെ സഞ്ജയ് യാദവിന്റെ ബാറ്റിംഗാണ് റണ്‍ റേറ്റ് വരുതിയിലാക്കാന്‍ സഹായിച്ചത്. 29 പന്തില്‍ 50 റണ്‍സ് തികച്ച സഞ്ജയ് 52 റണ്‍സ് നേടി പുറത്താകുമ്പോള്‍ തമിഴ്നാടിനു വിജയം 34 റണ്‍സ് അകലെയായിരുന്നു. പ്രവീണ്‍ കുമാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 18 എന്ന നിലയിലേക്ക് എത്തിച്ച യുപി വീണ്ടും വിജയ പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ അങ്കിത് രാജ്പുത് എറിഞ്ഞ 19ാം ഓവറില്‍ 13 റണ്‍സ് നേടി തമിഴ്നാട് ബൗളര്‍മാര്‍ മത്സരം തിരികെ സ്വന്തം പക്ഷത്തേക്കാക്കി. അവസാന ഓവറില്‍ 5 റണ്‍സ് വേണ്ടിയിരുന്ന തമിഴ്നാട് 4 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

11 പന്തുകളില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്ന ജഗദീഷനും ആറ് റണ്‍സ് നേടി പുറത്താകാതെ നിന്ന ശ്രീകാന്ത് അനിരുദ്ധയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഭരത് ശങ്കര്‍(30), വാഷിംഗ്ടണ്‍ സുന്ദര്‍(33) എന്നിവരായിരുന്നു തമിഴ്നാടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഉത്തര്‍ പ്രദേശിനായി അങ്കിത് രാജ്പുതും മൊഹ്സിന്‍ ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പ്രവീണ്‍ കുമാറിനു ഒരു വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version