ഷാർദുൽ താക്കൂർ പുറത്തുപോയി പരിശീലനം നടത്തിയതിൽ ബി.സി.സി.ഐക്ക് അതൃപ്തി

ബി.സി.സി.ഐയുടെ അനുമതിയില്ലതെ പുറത്തുപോയി മുംബൈ ഫാസ്റ്റ് ബൗളർ ഷാർദുൽ താക്കൂർ പരിശീലനം നടത്തിയതിൽ ബി.സി.സി.ഐക്ക് അതൃപ്തി. ബോർഡിന്റെ അനുമതിയില്ലാതെ താരം പുറത്തുപോയി പരിശീലനം നടത്തിയത് നിർഭാഗ്യകരമായെന്ന് ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

നേരത്തെ കേന്ദ്ര സർക്കാർ ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതോടെയാണ് താക്കൂർ പുറത്തുപോയി പരിശീലനം നടത്തിയത്. എന്നാൽ ബി.സി.സി.ഐയുമായി കരാർ ഉള്ള താരമായ ഷാർദുൽ താക്കൂർ അനുമതിയില്ലാതെ പുറത്തുപോയി പരിശീലനം നടത്തിയതാണ് ബി.സി.സി.ഐ അതൃപ്തിയായത്.

ബി.സി.സി.ഐയുടെ ഗ്രേഡ് സി കോൺട്രാക്ട് ഉള്ള താരമാണ് ഷാർദുൽ താക്കൂർ. അതെ സമയം മറ്റു മുംബൈ സ്വദേശികളായ രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവർ പരിശീലനം പുനരാരംഭിച്ചിരുന്നില്ല.

കേരളത്തിന്റെ സ്കോറിന് മാന്യത പകര്‍ന്ന് നിധീഷ്-അക്ഷയ് ചന്ദ്രന്‍ കൂട്ടുകെട്ട്

മുംബൈയ്ക്കെതിരെ ബാറ്റിംഗ് തുടക്കത്തില്‍ പാളിയെങ്കിലും ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പിന്റെ ബലത്തില്‍ 199 റണ്‍സാണ് കേരളം നേടിയത്. ഒരു ഘട്ടത്തില്‍ കേരളം 130/8 എന്ന നിലയിലേക്ക് വീണ ശേഷമാണ് 68 റണ്‍സ് നേടി കേരളത്തെ മുന്നോട്ട് നയിക്കുവാന്‍ ഈ കൂട്ടുകെട്ടിനായത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്നിംഗ്സിന്റെ അവസാനത്തോടെ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് കേരളത്തെ ഓള്‍ഔട്ട് ആക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 199 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്കോറര്‍. നിധീഷ് എംഡി 40 റണ്‍സ് നേടി. അക്ഷയ് ചന്ദ്രനെ(29) പുറത്താക്കിയാണ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈ തകര്‍ത്തത്. മൂന്ന് പന്തുകള്‍ക്ക് ശേഷം നിധീഷും പുറത്തായതോടെ കേരളത്തിന്റെ ചെറുത്ത്നില്പ് അവസാനിച്ചു.

38 റണ്‍സ് നേടിയ രാഹുല്‍-മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്ത് നില്പാണ് കേരളത്തെ നൂറ് കടക്കുവാന്‍ സഹായിച്ചത്. 82/5 എന്ന നിലയില്‍ നിന്ന് ടീം സ്കോര്‍ 120ലേക്ക് ഇരുവരും നയിച്ചുവെങ്കിലും ഇരുവരെയും അടുത്തടുത്ത് നഷ്ടമായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.

48.4 ഓവറില്‍ കേരളം ഓള്‍ഔട്ട് ആയപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂറും ധവാല്‍ കുല്‍ക്കര്‍ണ്ണിയും മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ധ്രുമില്‍ മട്കര്‍ രണ്ട് വിക്കറ്റും നേടി.

ജലജ് സക്സേനയും ശര്‍ദ്ധുല്‍ താക്കൂറും മികവ് പുലര്‍ത്തി, ഇന്ത്യയ്ക്ക് 303 റണ്‍സ്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ എട്ടാം വിക്കറ്റിന്റെ ബലത്തില്‍ 303 റണ്‍സ് നേടി ഇന്ത്യ എ. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 204/7 എന്ന നിലയിലായിരുന്ന ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരുടെ 100 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ടീമിന് നേടാനായിരുന്നു. 96 പന്തില്‍ നിന്ന് 61 റണ്‍സ് നേടി ജലജ് സക്സേന പുറത്താകാതെ നിന്നപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ 34 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗിസാനി ഗിഡിയും ഡെയിന്‍ പീഡെടും മൂന്ന് വീതം വിക്കറ്റും മാര്‍ക്കോ ജാന്‍സെന്‍, ലുഥോ സിപാംല എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

164 റണ്‍സിന് ദക്ഷിണാഫ്രിക്ക എ ഓള്‍ഔട്ട്, ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലീഡിന് 35 റണ്‍സ് പിന്നിലായി ഇന്ത്യ

ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 129/2 എന്ന നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനെ 164 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ കരുത്തുറ്റ പ്രകടനം പുറത്തെടുത്തത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ എയ്ഡന്‍ മാര്‍ക്രത്തെയും പീറ്റര്‍ മലനെയും നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക പിന്നീട് ആ പ്രഹരത്തില്‍ നിന്ന് കരകയറിയില്ല. മാര്‍ക്കത്തെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ പീറ്റര്‍ മലനെ ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക 70/7 എന്ന നിലയിലേക്ക് വീണു.

മാര്‍ക്കോ ജാന്‍സെന്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന് ഡെയിന്‍ പീഡെറ്റുമായി(33) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 31 റണ്‍സും ആറാം വിക്കറ്റില്‍ വിയാന്‍ മുള്‍ഡറും ഡെയിന്‍ പീഡെറ്റും നേടിയ 30 റണ്‍സുമാണ് ദക്ഷിണാഫ്രിക്ക നടത്തിയ ചെറുത്തുനില്പുകളില്‍ എടുത്ത് പറയാവുന്നത്. 51.5 ഓവറില്‍ 164 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും കൃഷ്ണപ്പ ഗൗതമും മൂന്ന് വീതം വിക്കറ്റും ഷഹ്ബാസ് നദീം രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ 66 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ഓപ്പണ്‍ റുതുരാജ് ഗായ്ക്വാഡ്, റിക്കി ഭുയി എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗായ്ക്വാഡ് 30 റണ്‍സും റിക്കി ഭുയി 26 റണ്‍സും നേടി. അങ്കിത് ഭാവനേ ആണ് ശുഭ്മന്‍ ഗില്ലിനൊപ്പം ക്രിസീലുള്ളത്. 38 ഓവറില്‍ 129 റണ്‍സാണ് ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

വിജയത്തോടെ ഏകദിന പരമ്പര അവസാനിപ്പിച്ച് ഇന്ത്യ എ

4-1ന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടിയ ടീമിന് തുണയായത് സഞ്ജു സാംസണിന്റെ(91) വെടിക്കെട്ട് പ്രകടനവും ശിഖര്‍ ധവാന്‍(51), ശ്രേയസ്സ് അയ്യര്‍ (36) എന്നിവരുടെ ബാറ്റിംഗ് മികവുമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ നിന്ന് 168 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിലെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇതോടെ 36 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പരയിലെ നാലാം വിജയം കരസ്ഥമാക്കി. കഴിഞ്ഞ മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിന് ഇന്ത്യയ്ക്ക് കൈവിടേണ്ടി വന്നിരുന്നു. ഇന്ന് റീസ ഹെന്‍ഡ്രിക്സ്(59), കൈല്‍ വെറൈന്നേ(44) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു. ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റ് ലഭിച്ചു.

താക്കൂറിനെതിരെ മലിംഗയോട് സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നു

പ്രാദേശിക ക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടടി കളിയ്ക്കുന്ന ശര്‍ദ്ധുല്‍ താക്കൂറിനെ അടുത്തറിയാവുന്ന താരമാണ് രോഹിത് ശര്‍മ്മ. അതിനാല്‍ തന്നെ അവസാന പന്തില്‍ ലസിത് മലിംഗയോട് താന്‍ താരത്തിനെതിരെ സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. വിജയിക്കുവാന്‍ രണ്ട് റണ്‍സുള്ളപ്പോള്‍ സ്ലോ ഓഫ് കട്ടര്‍ എറിഞ്ഞ മലിംഗയെ ഓണ്‍ സൈഡിലേക്ക് ഫ്ലിക്ക് ചെയ്യുവാനുള്ള താക്കൂറിന്റെ ശ്രമം പരാജയപ്പെട്ടപ്പോള്‍ താരം വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

ബാറ്റ്സ്മാനെ പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം, ശര്‍ദ്ധുല്‍ താക്കൂറിനെ തനിക്ക് നന്നായി അറിയാം, താരം എവിടെ അടിയ്ക്കാന്‍ ശ്രമിയ്ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ സംയുക്തമായി സ്ലോവ്ര‍ ബോള്‍ എറിയാമെന്ന് തീരുമാനിക്കുകയായിരുന്നു. താക്കൂര്‍ വലിയ ഷോട്ടിനു ശ്രമിയ്ക്കുമെന്നും സ്ലോവര്‍ ബോള്‍ ആയതിനാല്‍ പന്ത് ആകാശത്തുയര്‍ന്ന് ക്യാച്ച് ആകുവാനുള്ള സാധ്യത കണക്കിലെടുത്താണ് ആ തീരുമാനം കൈക്കൊണ്ടത്. ഇങ്ങനെയാണെങ്കിലും അത് സിക്സര്‍ പോകുവാനുള്ള സാധ്യതയുമുണ്ടായിരുന്നവെന്നത് സത്യമാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ വ്യക്തമാക്കി.

നാലാം ഏകദിനം, ഇന്ത്യയ്ക്ക് 222 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ യ്ക്കെതിരെയുള്ള നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സിനു 221/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഒല്ലി പോപ്(65), സ്റ്റീവന്‍ മുല്ലാനീ(58*) എന്നിവരുടെ ചെറുത്ത്നില്പാണ് ടീമിനെ 221 റണ്‍സിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തില്‍ 55/4 എന്ന നിലയിലേക്കും പിന്നീട് 113/5 എന്ന നിലയിലേക്കും വീണ് ശേഷമാണ് ഇംഗ്ലണ്ട് 200 കടന്നത്. സാം ബില്ലിംഗ്സ് 24 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ നാലും ദീപക് ചഹാര്‍ രണ്ടും വിക്കറ്റ് നേടി. അവേശ് ഖാനു ഒരു വിക്കറ്റും ലഭിച്ചു. അജിങ്ക്യ രഹാനെ മടങ്ങിയതോടെ അങ്കിത് ഭാവനെ ആണ് ഇന്ത്യയെ മത്സരത്തില്‍ നയിക്കുന്നത്. ഇഷാന്‍ കിഷനു പകരം ഋഷഭ് പന്തും ടീമിലേക്ക് എത്തി. ആദ്യ മത്സരങ്ങളില്‍ കളിച്ച ടീമില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം മത്സരത്തിനു എത്തിയിരിക്കുന്നത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ 3-0നു വിജയിച്ചു.

പരിക്കിനു ശേഷം ആരും എന്നോട് ഒന്നും സംസാരിച്ചിട്ടില്ല, എന്നാല്‍ താക്കൂറിന്റെ ഈ വാദം തള്ളി ബിസിസിഐ

തന്റെ പരിക്കിനു ശേഷം ദേശീയ സെലക്ടര്‍മാര്‍ ആരും തന്നോട് ഒന്നും സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ് ശര്‍ദ്ധുല്‍ താക്കൂര്‍. ഒക്ടോബറില്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചുവെങ്കിലും 10 പന്തുകള്‍ മാത്രമാണ് ആ അരങ്ങേറ്റം നീണ്ട് നിന്നത്. അതിനു ശേഷം പരിക്കേറ്റ് പുറത്ത് പോയ താരം ഏകദേശം രണ്ട് മാസത്തോളം കളത്തിനു പുറത്തായിരുന്നു. മുംബൈയ്ക്ക് വേണ്ടി ചത്തീസ്ഗഢിനെതിരെ ഇരു ഇന്നിംഗ്സുകളിലായി നാല് വീതം വിക്കറ്റ് നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താക്കൂര്‍.

താന്‍ ഓരോ കളിയും മെച്ചപ്പെട്ട് വരികയാണെന്നും തന്റെ ഫിറ്റ്നെസ്സും മെച്ചപ്പെടുന്നുണ്ടെന്നാണ് താക്കൂര്‍ പറഞ്ഞത്. തിരിച്ച് ദേശീയ ടീമിലേക്ക് തിരികെ എത്തുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും താക്കൂര്‍ അറിയിച്ചു. എന്നാല്‍ താരവുമായി സ്ഥിരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. താരത്തിനോട് സെലക്ടര്‍മാര്‍ നിരന്തരം സംസാരിക്കുന്നുണ്ടെന്നും രഞ്ജിയില്‍ തിരിച്ചുവരവിന്റെ കാര്യങ്ങളും ഇന്ത്യ എ ടീമിനു വേണ്ടി കളിയ്ക്കുവാനുമായി തയ്യാറെടുത്ത് നില്‍ക്കണമെന്ന് താരത്തോട് അറിയിച്ചിട്ടുണ്ടുമെന്നാണ് ബിസിസിഐയുടെ ഭാഷ്യം.

പരിക്ക്, ഓസ്ട്രേലിയ ടി20-ടെസ്റ്റ് പരമ്പരകളില്‍ താക്കൂര്‍ കളിക്കുക സംശയത്തില്‍

ടെസ്റ്റ് അരങ്ങേറ്റത്തില്‍ പരിക്കേറ്റ ശര്‍ദ്ധുല്‍ താക്കൂര്‍ ഓസ്ട്രേലിയയിലെ ടി20 ടെസ്റ്റ് പരമ്പരകളില്‍ കളിക്കുന്നത് സംശയത്തിലെന്ന് സൂചന. താരത്തിന്റെ റീഹാബ് പ്രക്രിയ ഏഴ് ആഴ്ചയോളം നീണ്ട് നില്‍ക്കുമെന്ന തരത്തിലുള്ള സൂചനയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. നവംബര്‍ 21നാണ് ഇന്ത്യ ഓസ്ട്രേലിയ ടീമുകളുടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അരങ്ങേറുക. ഡിസംബര്‍ ആറിനു ടെസ്റ്റ് പരമ്പരയും ആരംഭിക്കും. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ജനുവരി 12നു ആരംഭിക്കുന്ന് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുടെ സമയത്തേക്ക് താക്കൂര്‍ ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്.

താന്‍ എത്ര കഠിനമായി ശ്രമിച്ചാലും രണ്ടാം ടെസ്റ്റിനു മുമ്പ് തനിക്ക് പൂര്‍ണ്ണ ആരോഗ്യവാനാകുവാന്‍ കഴിയില്ലെന്നാണ് താക്കൂര്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ തന്നെ ടി20-ടെസ്റ്റ് പരമ്പരകളെക്കാള്‍ താന്‍ സാധ്യത നല്‍കുന്നത് ഏകദിന പരമ്പരയ്ക്കാണെന്നാണ് താരം വ്യക്തമാക്കിയത്.

വിന്‍ഡീസിനെതിരെ ഹൈദ്രാബാദ് ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയെങ്കിലും വെറും 10 പന്തുകള്‍ മാത്രമാണ് താരത്തിനു എറിയുവാന്‍ സാധിച്ചത്. വിന്‍ഡീസ് ഏകദിന ടീമില്‍ ശര്‍ദ്ധുല്‍ താക്കൂറിനു പകരം ഉമേഷ് യാദവ് സ്ഥാനം പിടിച്ചു.

ടെസ്റ്റിലെ മികവ്, ഏകദിന ടീമില്‍ സ്ഥാനം പിടിച്ച് ഉമേഷ് യാദവ്

പരിക്കേറ്റ ശര്‍ദ്ധുല്‍ താക്കൂറിനു പകരം ഇന്ത്യയുടെ ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ച് ഉമേഷ് യാദവ്. വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര വിജയത്തില്‍ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടത്തിലൂടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് യാദവ് ആദ്യം പ്രഖ്യാപിച്ച ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടല്ലായിരുന്നു.

എന്നാല്‍ ഹൈദ്രാബാദില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ശര്‍ദ്ധുല്‍ താക്കൂര്‍ 10 പന്തുകള്‍ക്ക് ശേഷം പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും ഏകദിന പരമ്പരയില്‍ നിന്നും പുറത്താകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഏകദിന ടീമിലേക്ക് ഉമേഷ് യാദവിനെ പരിഗണിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്, ഹോള്‍ഡര്‍ മടങ്ങിയെത്തുന്നു, താക്കുറിനു അരങ്ങേറ്റം

ഹൈദ്രാബാദിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഈ മത്സരത്തിനെത്തുന്നത്. ശര്‍ദ്ധുല്‍ താക്കൂര്‍ ഇന്ത്യയുടെ 294ാം ടെസ്റ്റ് താരമായി തന്റെ അരങ്ങേറ്റം കുറിയ്ക്കും. മുഹമ്മദ് ഷമിയ്ക്ക് പകരമാണ് ശര്‍ദ്ധുല്‍ താക്കൂര്‍ അവസാന ഇലവനില്‍ ഇടം പിടിച്ചത്.

അതേ സമയം വിന്‍ഡീസിനു ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തുന്നു എന്നത് കരുത്തേകുന്നു. കീമോ പോളിനും ഷെര്‍മ്മന്‍ ലൂയിസിനും പകരം ജേസണ്‍ ഹോള്‍ഡറും ജോമെല്‍ വാരിക്കനും ടീമിലേക്ക് എത്തുന്നു. കെമര്‍ റോച്ച് മത്സരത്തിനുണ്ടാകുമെന്നാണ് കരുതിയതെങ്കിലും താരത്തിനു അവസരം ലഭിയ്ക്കുന്നില്ല.

ഇന്ത്യ: വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവി ചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, ശര്‍ദ്ധുല്‍ താക്കൂര്‍

വിന്‍ഡീസ്: ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, സുനില്‍ അംബ്രിസ്, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, കീറണ്‍ പവല്‍, ഷെയിന്‍ ഡോവ്റിച്ച്‌, ഷെര്‍മന്‍ ലൂയിസ്, ദേവേന്ദ്ര ബിഷൂ, ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍

Exit mobile version