ലക്ഷ്യം 15 ഓവറിൽ 152 റൺസ്, ഇന്ത്യയ്ക്കെതിരെ വിജയവുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യിൽ 5 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക. 19.3 ഓവറിൽ 180/7 എന്ന സ്കോറാണ് ഇന്ത്യ നേടിയതെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 15 ഓവറിൽ 152 റൺസാി പുനഃക്രമീകരിച്ചു.

2.5 ഓവറിൽ 41 റൺസാണ് ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. 16 റൺസ് നേടിയ മാത്യു ബ്രെറ്റ്സ്കേ റണ്ണൗട്ട് ആകുകയായിരുന്നു. 6 ഓവര്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 78/1 എന്ന നിലയിലായിരുന്നു.
രണ്ടാം വിക്കറ്റിൽ റീസ ഹെന്‍ഡ്രിക്സ് – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് 54 റൺസാണ് നേടിയത്.

17 പന്തിൽ 30 റൺസ് നേടിയ മാര്‍ക്രത്തെ പുറത്താക്കി മുകേഷ് കുമാര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത ഓവറിൽ റീസ ഹെന്‍ഡ്രിക്സിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 27 പന്തിൽ 49 റൺസാണ് താരം നേടിയത്.

17 റൺസ് നേടിയ മില്ലറെ മുകേഷ് കുമാര്‍ പുറത്താക്കുമ്പോള്‍ 13 പന്തിൽ 13 റൺസായിരുന്നു ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്. ആന്‍ഡിലെ ഫെഹ്ലുക്വാേയും(4 പന്തിൽ പുറത്താകാതെ 10 റൺസും) ട്രിസ്റ്റന്‍ സ്റ്റബ്സും (14) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 13.5 ഓവറിൽ വിജയത്തിലേക്ക് നയിച്ചു.

വെടിക്കെട്ട് ബാറ്റിംഗുമായി ഡൊണാവന്‍ ഫെരൈര!!! മാര്‍ക്രവും റീസയും തിളങ്ങി, മൂന്നാം ടി20യിൽ 190 റൺസ് നേടി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടി20യിൽ ആശ്വാസ ജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് 190 റൺസ് നേടി. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് ഡൊണാവന്‍ ഫെരൈരയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് തുണയായത്. ടെംബ ബാവുമയെയും മാത്യു ബ്രീറ്റ്സ്കെയുടെയും വിക്കറ്റുകള്‍ നഷ്ടമായി 12/2 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 190 എന്ന സ്കോറാണ് നേടിയത്.

58 റൺസുമായി റീസ – മാര്‍ക്രം കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. റീസ ഹെന്‍ഡ്രിക്സ് 30 പന്തിൽ 42 റൺസ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 23 പന്തിൽ 41 റൺസ് നേടി. ട്രിസ്റ്റന്‍ സ്റ്റബ്സ് 16 പന്തിൽ 25 റൺസ് നേടിയപ്പോള്‍ അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ഡൊണാവന്‍ ഫെരൈരയുടെ വെടിക്കെട്ട് ബാറ്റിംഗാണ്.

താരം 21 പന്തിൽ 48 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ഷോൺ അബോട്ട് 4 വിക്കറ്റ് നേടി.

മാര്‍ക്രത്തിന് സെഞ്ച്വറി, സൺറൈസേഴ്സ് ഈസ്റ്റേൺ കേപിന് വിജയം, ഫൈനലില്‍ പ്രിട്ടോറിയ ക്യാപിറ്റൽസിനെ നേരിടും

എസ്എ20യിലെ രണ്ടാം സെമിയിൽ മികച്ച റൺ സ്കോറിംഗ് കണ്ട മത്സരത്തിൽ 14 റൺസ് വിജയവുമായി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്. ജോബര്‍ഗ് സൂപ്പര്‍ കിംഗ്സിനെയാണ് ടീം പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 213/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സൂപ്പര്‍ കിംഗ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമേ നേടാനായുള്ളു. 31 റൺസായിരുന്നു അവസാന ഓവറിൽ ജയിക്കുവാന്‍ സൂപ്പര്‍ കിംഗ്സ് നേടേണ്ടിയിരുന്നത്.

58 പന്തിൽ 100 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിംഗ് മികവിലാണ് 213 റൺസെന്ന മികച്ച സ്കോര്‍ സൺറൈസേഴ്സ് നേടിയത്. ജോര്‍ദന്‍ ഹെര്‍മാന്‍ 48 റൺസ് നേടി. സൂപ്പര്‍ കിംഗ്സിന് വേണ്ടി ലിസാദ് വില്യംസ് 4 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സിന് വേണ്ടി റീസ ഹെന്‍ഡ്രിക്സ് 54 പന്തിൽ 96 റൺസ് നേടിയെങ്കിലും ടോപ് ഓര്‍ഡറിലെ മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാത്തത് തിരിച്ചടിയായി. 14 പന്തിൽ 38 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും 9 പന്തിൽ 20 റൺസ് നേടിയ ഡൊണാവന്‍ ഫെരേരയും അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും 14 റൺസിന്റെ തോൽവി സൂപ്പര്‍ കിംഗ്സ് ഏറ്റുവാങ്ങി.

അയര്‍ലണ്ടിനെതിരെ 44 റൺസിന്റെ മികച്ച വിജയവുമായി ദക്ഷിണാഫ്രിക്ക

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ തകര്‍പ്പന്‍ ജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 182 റൺസ് നേടിയപ്പോള്‍ റീസ ഹെന്‍ഡ്രിക്സ്(42), ഹെയിന്‍റിച്ച് ക്ലാസ്സന്‍(39), ഡേവിഡ് മില്ലര്‍(34), എയ്ഡന്‍ മാര്‍ക്രം(27) എന്നിവരാണ് തിളങ്ങിയത്.

അയര്‍ലണ്ടിനായി ഹാരി ടെക്ടര്‍ 34 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗ് 28 റൺസും നേടി. 19 പന്തിൽ 32 റൺസുമായി ബാരി മക്കാര്‍ത്തി അവസാന ഓവറുകളിൽ തിളങ്ങിയെങ്കിലും 18.5 ഓവറിൽ 138 റൺസ് മാത്രമേ അയര്‍ലണ്ടിന് നേടാനായുള്ളു.

വെയിന്‍ പാര്‍ണൽ 5 വിക്കറ്റും ഡ്വെയിന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്.

തുടക്കം പാളിയെങ്കിലും റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, റീസ ഹെന്‍ഡ്രിക്സിനും എയ്ഡന്‍ മാര്‍ക്രത്തിനും അര്‍ദ്ധ ശതകം

ആദ്യ ഓവറിൽ ക്വിന്റൺ ഡി കോക്കിനെ നഷ്ടമാതുടക്കം പാളിയെങ്കിലും റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, റീസ ഹെന്‍ഡ്രിക്സിനും എയ്ഡന്‍ മാര്‍ക്രത്തിനും അര്‍ദ്ധ ശതകംയപ്പോള്‍ അക്കൗണ്ട് തുറന്നില്ലെങ്കിലും സൗത്താംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 191/5 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ വിജയം നേടുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാനാകും.

ഡി കോക്ക് പുറത്തായ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോ റൈലി റൂസ്സോയുടെ തകര്‍പ്പന്‍ ബാറ്റിംഗിനൊപ്പം റീസ ഹെന്‍ഡ്രിക്സും മികച്ച നിന്നപ്പോള്‍ രണ്ടാം വിക്കറ്റിൽ 55 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

18 പന്തിൽ 31 റൺസ് നേടിയ റൂസ്സോ പുറത്തായ ശേഷം എയ്ഡന്‍ മാര്‍ക്രത്തോടൊപ്പം ഹെന്‍ഡ്രിക്സ് 87 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്. 50 പന്തിൽ 70 റൺസായിരുന്നു ഹെന്‍ഡ്രിക്സിന്റെ സംഭാവന.

പിന്നീട് നാലാം വിക്കറ്റിൽ എയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറും കൂടി 17 പന്തിൽ 41 റൺസ് കൂടി ചേര്‍ത്തപ്പോള്‍ 9 പന്തിൽ 22 റൺസ് നേടിയ മില്ലര്‍ അവസാന ഓവറിലാണ് പുറത്തായത്.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ മാര്‍ക്രം 51 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടി.

8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക, ചാമ്പ്യന്മാര്‍ക്ക് രണ്ടാം തോല്‍വി

ടെംബ ബാവുമയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും വെസ്റ്റിന്‍ഡീസ് നല്‍കിയ 144 റൺസ് വിജയ ലക്ഷ്യം 18.2 ഓവറിൽ മറികടന്ന് ദക്ഷിണാഫ്രിക്ക. 2 വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും റീസ ഹെന്‍ഡ്രിക്സ്, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ബാറ്റിംഗ് മികവാണ് ദക്ഷിണാഫ്രിക്കന്‍ വിജയം ഒരുക്കിയത്.

രണ്ടാം വിക്കറ്റിൽ 57 റൺസ് റീസ ഹെന്‍ഡ്രിക്സും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും നേടിയപ്പോള്‍ 39 റൺസ് നേടിയ റീസ ഹെന്‍ഡ്രിക്സിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

ക്രീസിൽ എയ്ഡന്‍ മാര്‍ക്രം എത്തിയ ശേഷം വേഗത്തിൽ റൺസ് പിറന്ന് തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പത്തിലായി. മൂന്നാം വിക്കറ്റിൽ 54 പന്തിൽ 84 റൺസാണ് മാര്‍ക്രം – റാസ്സി കൂട്ടുകെട്ട് നേടിയത്. മാര്‍ക്രം 26 പന്തിൽ 51 റൺസും റാസ്സി 51 പന്തിൽ 43 റൺസുമാണ് നേടിയത്.

ഓപ്പണര്‍മാരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പ്രകടനവും, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍

അയര്‍ലണ്ടിനെതിരെ മൂന്നാം ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ റീസ ഹെന്‍ഡ്രിക്സ് – ടെംബ ബാവുമ കൂട്ടുകെട്ട് നേടിയ 127 റൺസ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് നയിക്കുവാനുള്ള അടിത്തറയായി മാറിയത്. ഹെന്‍ഡ്രിക്സ് 48 പന്തിൽ 69 റൺസ് നേടിയപ്പോള്‍ 51 പന്തിൽ 72 റൺസായിരുന്നു ടെംബ ബാവുമയുടെ സംഭാവന.

കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന ഡേവിഡ് മില്ലര്‍ അത് വീണ്ടും തുടര്‍ന്നപ്പോള്‍ 189 റൺസിലേക്ക് ദക്ഷിണാഫ്രിക്ക എത്തുകയായിരുന്നു. മില്ലര്‍ 17 പന്തിൽ 36 റൺസാണ് നേടിയത്.

വിജയത്തോടെ ഏകദിന പരമ്പര അവസാനിപ്പിച്ച് ഇന്ത്യ എ

4-1ന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടിയ ടീമിന് തുണയായത് സഞ്ജു സാംസണിന്റെ(91) വെടിക്കെട്ട് പ്രകടനവും ശിഖര്‍ ധവാന്‍(51), ശ്രേയസ്സ് അയ്യര്‍ (36) എന്നിവരുടെ ബാറ്റിംഗ് മികവുമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ നിന്ന് 168 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിലെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇതോടെ 36 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പരയിലെ നാലാം വിജയം കരസ്ഥമാക്കി. കഴിഞ്ഞ മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിന് ഇന്ത്യയ്ക്ക് കൈവിടേണ്ടി വന്നിരുന്നു. ഇന്ന് റീസ ഹെന്‍ഡ്രിക്സ്(59), കൈല്‍ വെറൈന്നേ(44) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു. ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ദക്ഷിണാഫ്രിക്കയുടെ മികച്ച തുടക്കത്തിന് ശേഷം കളി മുടക്കി മഴ

22 ഓവറില്‍ 108/1 എന്ന സ്കോര്‍ നേടി നില്‍ക്കവെ ദക്ഷിണാഫ്രിക്ക എയുടെ ബാറ്റിംഗിനെ തടസ്സപ്പെടുത്തി മഴ. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ ആശ്വാസ വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് റീസ ഹെന്‍ഡ്രിക്സിന്റെ അര്‍ദ്ധ ശതകമാണ് ഇന്ന് മികച്ച തുടക്കം നല്‍കിയത്. മാത്യൂ ബ്രിറ്റ്സ്കേയുമായി ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 10 ഓവറില്‍ നിന്ന് 58 റണ്‍സ് ദക്ഷിണാഫ്രിക്ക നേടിയെങ്കിലും 25 റണ്‍സ് നേടിയ മാത്യൂവിനെ രാഹുല്‍ ചഹാര്‍ പുറത്താക്കി.

പിന്നീട് രണ്ടാം വിക്കറ്റില്‍ 50 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടിയെങ്കിലും അത്ര കനത്തതല്ലാത്ത മഴ ഇന്നിംഗ്സിന് തടസ്സം സൃഷ്ടിച്ചു. 28 റണ്‍സ് നേടിയ ടെംബ ബാവുമയാണ് 52 റണ്‍സ് നേടി നില്‍ക്കുന്ന റീസ ഹെന്‍ഡ്രിക്സിനൊപ്പം ക്രീസിലുള്ളത്.

ശതകവുമായി വെല്ലുവിളി ഉയര്‍ത്തി റീസ ഹെന്‍ഡ്രിക്സ്, ചഹാലിന് അഞ്ച് വിക്കറ്റില്‍ വീണ് ദക്ഷിണാഫ്രിക്ക

ഇന്ത്യ എയുടെ സ്കോറായ 327 റണ്‍സ് തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക എ ടീമിന് 69 റണ്‍സിന്റെ തോല്‍വി. മത്സരത്തില്‍ റീസ ഹെന്‍ഡ്രിക്സ് ശതകവും ഹെയിന്‍റിച്ച് ക്ലാസ്സെന്‍ അര്‍ദ്ധ ശതകവും നേടിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക പതറുകയായിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ചും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയുടെ റണ്‍വേട്ടയെ ഇല്ലായ്മ ചെയ്തത്. 45 ഓവറില്‍ ദക്ഷിണാഫ്രിക്ക 258 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

110 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സും, 58 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെനുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. ആദ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ ചഹാല്‍ തന്നെയാണ് വാലറ്റത്തെയും തുടച്ച് നീക്കിയത്.

ഏകദിനത്തിനു പിന്നാലെ ടി20യിലും വൈറ്റ് വാഷ് ചെയ്യപ്പെട്ട് ശ്രീലങ്ക

ശ്രീലങ്കയുടെ ദുരന്തമായി തീര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു അവസാനം. ഏകദിനത്തിലും ടി20യിലും ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ലങ്കയുടെ മടക്കം. ഇന്ന് നടന്ന മൂന്നാം ടി20യില്‍ 198/2 എന്ന കൂറ്റന്‍ സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. 42 പന്തില്‍ 77 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡ്വെയിന്‍ പ്രിട്ടോറിയസും 66 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സിനുമൊപ്പം 34 റണ്‍സ് നേടി ജീന്‍-പോള്‍ ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്കോറര്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.4 ഓവറില്‍ 137 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇടയ്ക്ക് മഴ മൂലം ശ്രീലങ്കയുടെ ഇന്നിംഗ്സ് 17 ഓവറായി ചുരുക്കി ലക്ഷ്യം പുതുക്കി നിശ്ചയിച്ചുവെങ്കിലും 45 റണ്‍സ് അകലെ വരെയെ ടീമിനു എത്തുവാനായുള്ളു. 38 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയും 36 റണ്‍സ് നേടിയ ഇസ്രു ഉഡാനയുമാണ് ലങ്കയുടെ പോരാളികള്‍.

ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലേ ഫെഹ്ലുക്വായോ നാലും ജൂനിയര്‍ ഡാല, ലുഥോ സിംപാംല എന്നിവര്‍ രണ്ട വീതം വിക്കറ്റും നേടി. ഡ്വെയിന്‍ പ്രിട്ടോറിയസ് കളിയിലെ താരവും റീസ ഹെന്‍ഡ്രിക്സ് പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ടി20യിലും ജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം, ശ്രീലങ്കന്‍ പോരാട്ടത്തിനു മാന്യത നല്‍കി ഇസ്രു ഉഡാന

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ വിജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 180/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്കയ്ക്ക് 164 റണ്‍സേ നേടാനായുള്ളു. 48 പന്തില്‍ നിന്ന് 84 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഇസ്രു ഉഡാനയാണ് ശ്രീലങ്കയുടെ സ്കോറിനു മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 83/7 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ 8 ഫോറും 6 സിക്സും സഹിതം 84 റണ്‍സ് നേടിയാണ് ഇസ്രു തോല്‍വിയുടെ ഭാരം കുറച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസ് മൂന്നും ഡെയില്‍ സ്റ്റെയിന്‍, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ എന്നിവരാണ് തിളങ്ങിയത്. റീസ 65 റണ്‍സും റാസ്സി 64 റണ്‍സും നേടിയപ്പോള്‍ 17 പന്തലി്‍ നിന്ന് പുറത്താകാതെ 33 റണ്‍സ് നേടി ജീന്‍ പോള്‍ ഡുമിനിയും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.

Exit mobile version