ആധികാരിക വിജയവുമായി ബംഗാള്‍ ടൈഗേഴ്സ്

പഞ്ചാബി ലെജന്‍ഡ്സിനെതിരെ ആധികാരിക വിജയവുമായി ബംഗാള്‍ ടൈഗേഴ്സ്. ബാറ്റിംഗ് നിര പഞ്ചാബി ലെജന്‍ഡ്സിനെ കൈവിട്ട മത്സരത്തില്‍ ലൂക്ക് റോഞ്ചിയാണ്(23) ടീമിന്റെ ടോപ് സ്കോറര്‍. ഉമര്‍ അക്മല്‍ 18 റണ്‍സ് നേടി. മുജീബ് ഉര്‍ റഹ്മാന്‍, സുനില്‍ നരൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റും അമീര്‍ യമീന്‍, മുഹമ്മദ് നബി, അലി ഖാന്‍ എന്നിവരാണ് ബംഗാള്‍ ടൈഗേഴ്സിന്റെ വിക്കറ്റ് നേട്ടക്കാര്‍. 10 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് പഞ്ചാബി ലെജന്‍ഡ്സ് നേടുന്നത്.

6 ഓവറില്‍ നിന്ന് 80 റണ്‍സ് നേടിയാണ് ബംഗാള്‍ ടൈഗേഴ്സ് വിജയം നേടിയത്. 4 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 14 പന്തില്‍ നിന്ന് 43 റണ്‍സ് നേടി ജേസണ്‍ റോയ് ആണ് ടൈഗേഴ്സിന്റെ ബാറ്റിംഗ് മുന്നോട്ട് നയിച്ചത്. 13 പന്തില്‍ നിന്ന് 23 റണ്‍സ് നേടി ലൂക്ക് റൈറ്റും തിളങ്ങി.

പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമേ നേടുവാനായുള്ളു. ഫ്ലെച്ചര്‍ 29 പന്തില്‍ നിന്ന് 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂടുതല്‍ ആക്രമകാരിയായത് 16 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഷഫീക്കുള്ള ഷഫീക്ക് ആയിരുന്നു. 6 ബൗണ്ടറിയും 5 സിക്സും നേടിയാണ് ഫ്ലെച്ചര്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതെങ്കില്‍ ഷഫീക്ക് 4 ബൗണ്ടറിയും 4 സിക്സും നേടി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ കട്ടിംഗ് എന്നിവര്‍ രണ്ടും പ്രവീണ് താംബേ ഒരു വിക്കറ്റും സിന്ധീസിനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

13 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ തിസാര പെരേരയുടെ മികവില്‍ സിന്ധീസ് വിജയ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും താരം പുറത്തായതോടെ ടീം 8 റണ്‍സ് അകലെ വരെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. ഷെയിന്‍ വാട്സണ്‍ 14 പന്തില്‍ 29 റണ്‍സ് നേടി. സൊഹൈല്‍ ഖാനും മുഹമ്മദ് ഇര്‍ഫാനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ ഷറഫുദ്ദീന്‍ അഷ്റഫ്, ഡേവിഡ് വില്ലി, ഷാഹീദ് അഫ്രീദ് എന്നിവര്‍ പഖ്ത്തൂണ്‍സിനായി വിക്കറ്റുകള്‍ നേടി.

വെടിക്കെട്ട് പ്രകടനവുമായി പൂരനും റസ്സലും, 99 റണ്‍സിനു ജയിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

പഞ്ചാബി ലെജന്‍ഡ്സിനെ കശാപ്പ് ചെയ്ത് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ 99 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് വാരിയേഴ്സ് സ്വന്തമാക്കിയത്. 25 പന്തില്‍ 77 റണ്‍സ് നേടിയ നിക്കോളസ് പൂരനും 9 പന്തില്‍ 38 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലും തിളങ്ങിയ മത്സരത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സും 36 റണ്‍സുമായി തിളങ്ങിയപ്പോള്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് 10 ഓവറില്‍ നിന്ന് 183 റണ്‍സ് നേടി. രണ്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. പൂരന്‍ 10 സിക്സ് നേടിയപ്പോള്‍ 9 പന്തില്‍ നിന്ന് 6 സിക്സാണ് റസ്സല്‍ അടിച്ച് കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബി ലെജന്‍ഡ്സ് 7 ഓവറില്‍ നിന്ന് 84 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നാല് വിക്കറ്റുമായി വാരിയേഴ്സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങി.

ഹസ്രത്തുള്ള സാസായിയുടെ മികവില്‍ വിജയം കൊയ്ത് മറാത്ത അറേബ്യന്‍സ്

ബംഗാള്‍ ടൈഗേഴ്സിനെതിരെ 9 വിക്കറ്റ് വിജയം കുറിച്ച് മറാത്ത അറേബ്യന്‍സ്. ബംഗാള്‍ ടൈഗേഴ്സ് നിരയില്‍ ആര്‍ക്കും തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ വന്നപ്പോള്‍ ടീമിനു 7 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് മാത്രമേ നേടാനായുള്ളു.ജേസണ്‍ റോയ്(27) ആണ് ടോപ് സ്കോറര്‍. അമീര്‍ യമീന്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ജെയിംസ് ഫോക്നര്‍ മറാത്ത അറേബ്യന്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടി.

ഹസ്രത്തുള്ള സാസായിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 8.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അറേബ്യന്‍സ് ലക്ഷ്യം മറികടക്കുകയായിരുന്നു. 35 പന്തില്‍ നിന്നാണ് സാസായി തന്റെ 76 റണ്‍സ് നേടിയത്. സഹീര്‍ ഖാനാണ് ഇന്നിംഗ്സില്‍ വീണ ഒരു വിക്കറ്റ് ലഭിച്ചത്.

രണ്ട് പന്ത് ശേഷിക്കെ പഖ്തൂണ്‍സിനെ വിജയത്തിലേക്ക് നയിച്ച് ആന്‍ഡ്രെ ഫ്ലെച്ചര്‍

രാജ്പുത്സ് നേടിയ തകര്‍പ്പന്‍ സ്കോറിനെ രണ്ട് പന്ത് ശേഷിക്കെ മറികടന്ന് പഖ്ത്തൂണ്‍സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സ് 121 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബ്രണ്ടന്‍ മക്കല്ലം 29 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ റീലി റൂസോ(25), ലൗറി ഇവാന്‍സ്(27*) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഖ്ത്തൂണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ആണ് വിജയം കുറിച്ചത്. 9.4 ഓവറിലാണ് ടീമിന്റെ വിജയം. ആന്‍ഡ്രെ ഫ്ലെച്ചര്‍ 27 പന്തില്‍ 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂട്ടായി 29 റണ്‍സുമായി ഷഫീക്കുള്ള ഷഫീക്ക് നിലകൊണ്ടും. 22 റണ്‍സ് നേടിയ കാമറൂണ്‍ ഡെല്‍പോര്‍ട്ട് ആണ് പുറത്തായ ഒരു താരം.

പഞ്ചാബി ലെജന്‍ഡ്സിനു 43 റണ്‍സ് ജയം, കാലിടറി മറാത്ത അറേബ്യന്‍സ്

ടി10 ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി പഞ്ചാബി ലെജന്‍ഡ്സ്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 121/6 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ മറാത്ത അറേബ്യന്‍സ് 9.2 ഓവറില്‍ 78 റണ്‍സിനു ഓള്‍ഔട്ട് ആയി. ഉമര്‍ അക്മല്‍ 18 പന്തില്‍ 31 റണ്‍സുമായി ലെജന്‍ഡ്സിനായി തിളങ്ങിയപ്പോള്‍ ഷൈമാന്‍ അനവര്‍(25), ക്രിസ് ജോര്‍ദ്ദാന്‍(7 പന്തില്‍ 19) എന്നിവര്‍ക്കൊപ്പം നിര്‍ണ്ണായക റണ്‍സുകളുമായി ലോവര്‍ മിഡല്‍ ഓര്‍ഡറും പഞ്ചാബി ലെജന്‍ഡ്സിനെ സഹായിച്ചു. മറാത്തയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗ്ലീസണ്‍ മൂന്നും സഹൂര്‍ ഖാന്‍ രണ്ടും വിക്കറ്റ് നേടി.

അലക്സ് ഹെയില്‍സ് മറാത്തയുടെ ടോപ് ഓര്‍ഡര്‍ ആയെങ്കിലും നജീബുള്ള സദ്രാന്‍(17) ഒഴികെ ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയത് ടീമിന്റെ തോല്‍വിയ്ക്ക് കാരണമായി. സഹീര്‍ ഖാനും ക്രിസ് ജോര്‍ദ്ദാനും യഥേഷ്ടം വിക്കറ്റുകള്‍ നേടിയപ്പോള്‍ 9.2 ഓവറില്‍ മറാത്തകള്‍ ഓള്‍ഔട്ട് ആയി.

1.2 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ട് നല്‍കിയ ക്രിസ് ജോര്‍ദ്ദാന്റെ മാസ്മരിക പ്രകടനത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത് സഹീര്‍ ഖാന്‍ കളിയിലെ താരമായി മാറുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ നേടിയ താരം 8 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മുഹമ്മദ് സമി, അന്‍വര്‍ അലി, മിച്ചല്‍ മക്ലെനാഗന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അനായാസ വിജയവുമായി സിന്ധീസ്, ചാമ്പ്യന്മാര്‍ക്കെതിരെ 9 വിക്കറ്റ് ജയം

പ്രവീണ്‍ താംബേ ഒരുക്കിയ സ്പിന്‍ കുരുക്കില്‍ വീണ ശേഷം 103 റണ്‍സ് നേടിയെങ്കിലും കേരള നൈറ്റ്സിനു സിന്ധീസിനെ പിടിച്ചു നിര്‍ത്താനായില്ല. അനായാസം വിജയത്തിലേക്ക് നീങ്ങിയ സിന്ധീസ് മത്സരം 7.4 ഓവറില്‍ അവസാനിപ്പിക്കുകയായിരുന്നു. 1 വിക്കറ്റിന്റെ ജയം ടീം സ്വന്തമാക്കുമ്പോള്‍ ഷെയന്‍ വാട്സണ്‍ 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. 20 പന്തില്‍ 49 റണ്‍സ് നേടിയ ആന്റണ്‍ ഡെവ്സിച്ച് ആണ് പുറത്തായ താരം.

ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റിനു ഉടമയായത് സന്ദീപ് ലാമിച്ചാനെയായിരുന്നു.

 

വീണ്ടും ഹാട്രിക്ക്, ഇത്തവണ പ്രവീണ്‍ താംബേ, 47 വയസ്സുകാരനു മുന്നില്‍ കേരള നൈറ്റ്സ് തകര്‍ന്നു

47 വയസ്സുകാരന്‍ പ്രവീണ്‍ താംബേയുടെ ഹാട്രിക്ക് നേട്ടത്തില്‍ തകര്‍ന്ന് കേരള നൈറ്റ്സ്.  ആദ്യ ഓവര്‍ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റുമായി താംബേയുടെ മാന്ത്രിക ഓവറിനു ശേഷം നൈറ്റ്സ് 6/4 എന്ന നിലയിലായിരുന്നു. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ നാല് ടോപ് ഓര്‍ഡര്‍ താരങ്ങള്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ടീമിനെ രക്ഷിച്ചത് വെയിന്‍ പാര്‍ണല്‍-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ്. 21/6 എന്ന നിലയില്‍ നിന്നാണ് ടീം 103/7 എന്ന സ്കോറിലേക്ക് എത്തിയതെന്നുള്ളത് കേരള നൈറ്റ്സിന്റെ തിരിച്ചുവരവായി വിശേഷിപ്പിക്കാം.

24 പന്തില്‍ 59 റണ്‍സ് നേടി വെയിന്‍ പാര്‍ണെല്ലിനു പിന്തുണയായി 23 റണ്‍സുമായി സൊഹൈല്‍ തന്‍വീറുമാണ് ടീമിന്റെ സ്കോര്‍ 10 ഓവറില്‍ 103 റണ്‍സിലേക്ക് നയിച്ചത്. താംബേ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഇസ്രു ഉഡാന ഒരു വിക്കറ്റ് നേടി. തന്‍വീര്‍ റണ്ണൗട്ട് ആവുകയായിരുന്നു.

ടൂര്‍ണ്ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ ഹാട്രിക്ക് ഉള്‍പ്പെടെ ഓവറില്‍ നിന്ന് നാല് വിക്കറ്റുകള്‍ നേടിയിരുന്നു.

ഹാട്രിക്കുള്‍പ്പെടെ നാല് വിക്കറ്റുമായി അമീര്‍ യമീന്‍, ജയം സ്വന്തമാക്കി ബംഗാള്‍ ടൈഗേഴ്സ്

ടി10 ലീഗിലെ മൂന്നാമത്തെ മത്സരത്തില്‍ 36 റണ്‍സ് വിജയം നേടി ബംഗാള്‍ ടൈഗേഴ്സ്. നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 10 ഓവറില്‍ നിന്ന് 130 റണ്‍സ് നേടിയ ടീം എതിരാളികളെ 94/7 എന്ന നിലയില്‍ എറിഞ്ഞ് പിടിയ്ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സ് നേടിയത്. 15 റണ്‍സ് നേടിയ സുനില്‍ നരൈനേ ടീമിനു നഷ്ടമായെങ്കിലും 29 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 3 സിക്സും സഹിതം 60 റണ്‍സ് നേടിയ ജേസണ്‍ റോയിയും 21 പന്തില്‍ നിന്ന് 47 റണ്‍സ് സ്വന്തമാക്കിയ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡുമാണ് ബംഗാള്‍ ടൈഗേഴ്സിനായി തിളങ്ങിയത്.

നോര്‍ത്തേണ്‍ വാരിയേഴ്സിനായി 44 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. ഡ്വെയിന്‍ സ്മിത്ത്(18), നിക്കോളസ് പൂരന്‍(14) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വേഗത്തില്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ 2 ഓവറില്‍ 4 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടി. സുനില്‍ നരൈന് രണ്ട് വിക്കറ്റ് ലഭിച്ചു.

കേരള നൈറ്റ്സ് തുടങ്ങി വിജയത്തോടെ

കേരള കിംഗ്സ് എന്ന പേര് മാറ്റി കേരള നൈറ്റ്സായി മാറിയെങ്കിലും ചാമ്പ്യന്‍മാര്‍ തങ്ങളുടെ പതിവു ശൈലിയില്‍ ജയവുമായി രണ്ടാം സീസണ്‍ ടി10 ലീഗ് ആരംഭിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയിലിനു തിളങ്ങാനായില്ലെങ്കിലും ഓയിന്‍ മോര്‍ഗനും പോള്‍ സ്റ്റിര്‍ലിംഗും ചേര്‍ന്ന് പഖ്തൂണ്‍സിന്റെ സ്കോറായ 109 റണ്‍സിനെ 7.5 ഓവറില്‍ മറികടക്കുകയായിരുന്നു.

14 പന്തില്‍ 40 റണ്‍സ് നേടി പോള്‍ സ്റ്റിര്‍ലിംഗും 20 പന്തില്‍ നിന്ന് 46 റണ്‍സുമായി ഓയിന്‍ മോര്‍ഗനുമാണ് കേരള നൈറ്റ്സിന്റെ വിജയം ഒരുക്കിയത്. ക്രിസ് ഗെയില്‍ 13 റണ്‍സ് നേടി പുറത്തായപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് 11 റണ്‍സുമായി വിജയ സമയത്ത് നായകന്‍ ഓയിന്‍ മോര്‍ഗനു കൂട്ടായി ക്രീസില്‍ നിലയുറപ്പിച്ചു.

മത്സരത്തിലെ താരമായി മാറിയ സന്ദീപ് ലാമിച്ചാനെയുടെ മിന്നും ബൗളിംഗ് പ്രകടനത്തിലാണ് 109 റണ്‍സില്‍ പഖ്ത്തൂണ്‍സിനെ നിയന്ത്രിക്കുവാന്‍ കേരള നൈറ്റ്സിനായത്. തന്റെ രണ്ടോവറില്‍ നിന്ന് മൂന്ന് വിക്കറ്റാണ് നേപ്പാള്‍ താരം സന്ദീപ് നേടിയത്. ആന്‍ഡ്രേ ഫ്ലെച്ചര്‍(32), കാമറൂണ്‍ ഡെല്‍പോര്‍ട്ട(28*) എന്നിവര്‍ക്കൊപ്പം ലിയാം ഡോസണ്‍ 25 റണ്‍സ് നേടി പഖ്ത്തൂണ്‍സിനായി തിളങ്ങി.

4 ഓവറില്‍ വിജയം കുറിച്ച് രാജ്പുത്‍സ്, 16 പന്തില്‍ 74 റണ്‍സുമായി മുഹമ്മദ് ഷെഹ്സാദ്

ടി10 ലീഗിന്റെ രണ്ടാം സീസണിനു ആവേശകരമായ തുടക്കം. ഷെയിന്‍ വാട്സന്റെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ നിന്ന് 94 റണ്‍സ് നേടിയ സിന്ധീസിന്റെ സ്കോര്‍ വെറും നാലോവറില്‍ മറികടന്ന് രാജ്പുത്‍സ് തങ്ങളുടെ ടൂര്‍ണ്ണമെന്റിന്റെ തുടക്കം ആവേശകരമാക്കി മാറ്റുകയായിരുന്നു. 16 പന്തില്‍ നിന്ന് 74 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഷെഹ്സാദും 8 പന്തില്‍ 21 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലവുമാണ് ടീമിനെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

12 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഷെഹ്സാദ് തന്റെ അടുത്ത നാല് പന്തില്‍ നിന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സിലേക്കും ടീമിനെ വിജയത്തിലേക്കും നയിച്ചത്. 6 ഫോറും 8 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ ഷെഹ്സാദ് നേടിയത്. 462.50 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 20 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും സഹിതം 42 റണ്‍സാണ് വാട്സണ്‍ നേടിയത്. ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി രാജ്പുത്‍സിനായി തിളങ്ങി.

Exit mobile version