18 വര്‍ഷത്തിന് ശേഷം എസ്സെക്സിനോട് വിട പറഞ്ഞ് രവി ബൊപ്പാര

എസ്സെക്സുമായുള്ള 18 വര്‍ഷത്തെ വളരെ നീണ്ട തന്റെ ബന്ധം അവസാനിപ്പിച്ച് സസ്സെക്സിലേക്ക് നീങ്ങുവാന്‍ ഒരുങ്ങി രവി ബൊപ്പാര. തന്റെ ട്വിറ്ററിലൂടെ ഇന്നലെയാണ് ഈ തീരുമാനം ആരാധകരെ അറിയിച്ചത്. പുതിയ കരാര്‍ എസ്സെക്സ് നല്‍കുവാന്‍ തയ്യാറായിരുന്നുവെങ്കിലും തനിക്ക് പുതിയ വെല്ലുവിളി ഏറ്റെടുക്കണമെന്ന് രവി ബൊപ്പാര അറിയിക്കുകയായിരുന്നു. എസ്സെക്സ് ഈ വര്‍ഷം ടി20 ബ്ലാസ്റ്റും കൗണ്ടി ചാമ്പ്യന്‍ഷിപ്പും വിജയിച്ച് നില്‍ക്കുമ്പോള്‍ തലയുയര്‍ത്തിയാണ് ബൊപ്പാരയുടെ മടക്കം.

17ാം വയസ്സില്‍ എസ്സെക്സിന് വേണ്ടി കളിക്കുവാന്‍ ആരംഭിച്ച രവി ബൊപ്പാര വിവിധ ഫോര്‍മാറഅറുകളിലായി 18 സീസണുകളിലായി 499 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 42.06 ശരാശരിയില്‍ 11,148 ഫസ്റ്റ് ക്ലാസ്സ് റണ്‍സും താരം നേടിയിട്ടുണ്ട്. 37 ശതകങ്ങളും വിവിധ ഫോര്‍മാറ്റുകളിലായി താരം നേടിയിട്ടുണ്ട്.

ടി20 ബ്ലാസ്റ്റ് കിരീടം ഉയര്‍ത്തി എസ്സെക്സ്

വോര്‍സെസ്റ്റര്‍ഷയറിനെതിരെ 4 വിക്കറ്റ് ജയവുമായി ടി20 ബ്ലാസ്റ്റ് കിരീടം സ്വന്തമാക്കി എസ്സെക്സ്. ഇന്നലെ ഫൈനല്‍സ് ഡേയില്‍ എസ്സെക്സ് ഡെര്‍ബി ഷെയറിനെ കീഴടക്കി ഫൈനലിലെത്തിയപ്പോള്‍ നോട്ടിംഗാംഷയറിനെ കീഴടക്കിയാണ് വോര്‍സെസ്റ്റര്‍ഷയര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 145 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ 4 വിക്കറ്റ് വിജയം സ്വന്തമാക്കി എസ്സെക്സ കിരീടം ഉയര്‍ത്തി. അവസാന ഓവറില്‍ 12 റണ്‍സെന്ന വിജയ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സാക്കി മാറ്റിയ ശേഷം സൈമണ്‍ ഹാര്‍മര്‍ ബൗണ്ടറി നേടി ടീമിനെ വിജയിപ്പിച്ചു.

ടീം ക്യാപ്റ്റനായ സൈമണ്‍ ഹാര്‍മര്‍ ആണ് കളിയിലെ താരം. ബൗളിംഗില്‍ 16 റണ്‍സ് വിട്ട് നല്‍കിയ നാലോവറില്‍ നിന്ന് 3 വിക്കറ്റ് നേടിയ ഹാര്‍മര്‍ ബാറ്റിംഗില്‍ 7 പന്തില്‍ നിന്ന് 18 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. 22 പന്തില്‍ പുറത്താകാതെ നിന്ന് 36 റണ്‍സ് നേടി രവി ബൊപ്പാരയും 36 റണ്‍സ് നേടിയ ടോം വെസ്റ്റിലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വോര്‍സെസ്റ്റര്‍ഷയറിനായി വെയിന്‍ പാര്‍ണലും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയറിന് വേണ്ടി റിക്കി വെസ്സല്‍സ്(31), മോയിന്‍ അലി(32) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത് സൈമര്‍ ഹാര്‍മര്‍ മൂന്നും ഡാനിയേല്‍ ലോറന്‍സ്, രവി ബൊപ്പാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി എസ്സെക്സ് ബൗളിംഗില്‍ തിളങ്ങി.

ഉദ്ഘാടന മത്സരത്തില്‍ പിടിമുറുക്കി ബൗളര്‍മാര്‍, 3 വിക്കറ്റ് വിജയവുമായി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മേല്‍ക്കൈ നേടി ബൗളര്‍മാര്‍. ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ബൗളര്‍ റോബി ഫ്രൈലിങ്കിനു മുന്നില്‍ രംഗ്പൂര്‍ റൈഡേഴ്സ് ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 20 ഓവറില്‍ ടീം 98 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നേടിയ 44 റണ്‍സാണ് 98 റണ്‍സിലേക്ക് എത്തുവാന്‍ രംഗ്പൂറിനെ സഹായിച്ചത്.

സൊഹാഗ് ഗാസി 21 റണ്‍സ് നേടി. മറ്റാരും തന്നെ രണ്ടക്കം കടക്കാതെ പുറത്താകുകയായിരുന്നു. റോബി ഫ്രൈലിങ്ക് നാല് വിക്കറ്റാണ് മത്സരത്തില്‍ നിന്ന് നേടിയത്. അബു ജയേദ്, നയീം ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ഇന്നിംഗ്സും ആടിയുലഞ്ഞാണ് മുന്നോട്ട് പോയത്. ചെറിയ സ്കോര്‍ നേടുവാന്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീം അവസാന ഓവറിലാണ് വിജം നേടിയത്. നിര്‍ണ്ണായകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 16 റണ്‍സ് നേടി റോബി ഫ്രൈലിങ്ക്(12*)-സന്‍സ്മുള്‍ ഇസ്ലാം(7*) എന്നിവരുടെ പ്രകടനമാണ് ടീമിനു നിര്‍ണ്ണായകമായത്.

27 റണ്‍സ് നേടിയ മുഹമ്മദ് ഷെഹ്സാദ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം 25 റണ്‍സ് നേടി പുറത്തായി. മഷ്റഫെ മൊര്‍തസ രണ്ട് വിക്കറ്റ് നേടി രംഗ്പൂര്‍ റൈഡേഴ്സ് ബൗളര്‍മാരില്‍ വേറിട്ട് നിന്നു. മറ്റു ബൗളര്‍മാരും മികവ് പുലര്‍ത്തിയെങ്കിലും ലക്ഷ്യം തീരെ ചെറുതായത് റൈഡേഴ്സിനു വിനയായി.

വെടിക്കെട്ട് പ്രകടനവുമായി പൂരനും റസ്സലും, 99 റണ്‍സിനു ജയിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

പഞ്ചാബി ലെജന്‍ഡ്സിനെ കശാപ്പ് ചെയ്ത് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ 99 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് വാരിയേഴ്സ് സ്വന്തമാക്കിയത്. 25 പന്തില്‍ 77 റണ്‍സ് നേടിയ നിക്കോളസ് പൂരനും 9 പന്തില്‍ 38 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലും തിളങ്ങിയ മത്സരത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സും 36 റണ്‍സുമായി തിളങ്ങിയപ്പോള്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് 10 ഓവറില്‍ നിന്ന് 183 റണ്‍സ് നേടി. രണ്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. പൂരന്‍ 10 സിക്സ് നേടിയപ്പോള്‍ 9 പന്തില്‍ നിന്ന് 6 സിക്സാണ് റസ്സല്‍ അടിച്ച് കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബി ലെജന്‍ഡ്സ് 7 ഓവറില്‍ നിന്ന് 84 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നാല് വിക്കറ്റുമായി വാരിയേഴ്സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങി.

Exit mobile version