ഐ.പി.എൽ. 2026: ഷെർഫെയ്ൻ റുഥർഫോർഡിനെയും ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്


വരാനിരിക്കുന്ന ഐ.പി.എൽ. 2026 സീസണിനായുള്ള ട്രേഡിംഗ് വിൻഡോയിൽ വെച്ച് മുംബൈ ഇന്ത്യൻസ് തങ്ങളുടെ ടീമിനെ ശക്തമാക്കി. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷെർഫെയ്ൻ റുഥർഫോർഡിനെയും, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെയും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. നിലവിലെ 2.6 കോടി രൂപയ്ക്കാണ് മധ്യനിര ബാറ്ററും ബൗളറുമായ റുഥർഫോർഡ് മുംബൈ ഇന്ത്യൻസിലെത്തുന്നത്.

വെസ്റ്റ് ഇൻഡീസിനായി 44 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള റുഥർഫോർഡ്, ടി20 ഇന്റർനാഷണലുകളിൽ ഏറ്റവും കൂടുതൽ ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ റെക്കോർഡ് ഉടമയാണ്. കഴിഞ്ഞ സീസണിൽ 157.30 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.


2 കോടി രൂപയ്ക്കാണ് ഷാർദുൽ താക്കൂറിനെ ടീമിലെത്തിച്ചത്. താക്കൂറിൻ്റെ ഓൾറൗണ്ട് മികവും പരിചയസമ്പത്തും മുംബൈ ഇന്ത്യൻസിന് മുതൽക്കൂട്ടാകും. കഴിഞ്ഞ സീസണിൽ ലഖ്‌നൗവിന് വേണ്ടി 10 മത്സരങ്ങൾ കളിച്ച താക്കൂർ, ഫലപ്രദമായ പേസ് ബൗളിംഗിലും മികച്ച ബാറ്റിംഗിലും കഴിവ് തെളിയിച്ച താരമാണ്. താക്കൂറിനെ ടീമിലെത്തിച്ചതിലൂടെ ബൗളിംഗ്, ബാറ്റിംഗ് വിഭാഗങ്ങളിൽ മുംബൈ ഇന്ത്യൻസിന് കൂടുതൽ സന്തുലിതാവസ്ഥ ലഭിച്ചു.

2.6 കോടി രൂപയ്ക്ക് ഷെർഫാൻ റഥർഫോർഡ് ഗുജറാത്ത് ടൈറ്റൻസിലേക്ക്

വെസ്റ്റ് ഇന്ത്യൻ ഓൾറൗണ്ടറായ ഷെർഫാൻ റൂഥർഫോർഡിനെ ഗുജറാത്ത് ടൈറ്റൻസ് 2.6 കോടി രൂപയ്ക്ക് ഒപ്പുവച്ചു, 10 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള റഥർഫോർഡ്, 106 റൺസും ഒരു വിക്കറ്റും നേടിയിട്ടുണ്ട്. അവസാനമായി കെകെആറിന് വേണ്ടി കളിച്ചെങ്കിലും സ്ഥിരമായി അവസരങ്ങൾ കിട്ടിയില്ല. RCB (2022), ഡൽഹി ക്യാപിറ്റൽസ് (2019) എന്നിവയ്‌ക്കൊപ്പം മുമ്പ് അദ്ദേഹം കളിച്ചിട്ടുണ്ട്.

6 പന്തിൽ 30 റൺസുമായി ഡെവാള്‍ഡ് ബ്രെവിസ്, 5 സിക്സുകള്‍!!! 7 റൺസ് ജയവുമായി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് തോൽവി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് ട്രിന്‍ബാഗോയെ 7 റൺസിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 163/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമേ നേടാനായുള്ളു. 78 റൺസ് നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിന് ശേഷം വെറും 6 പന്തിൽ 5 സിക്സ് അടക്കം 30 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് ആണ് പാട്രിയറ്റ്സിനെ 163 റൺസിലേക്ക് എത്തിച്ചത്. അവസാന ഓവറിൽ 21 റൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റ് നേടിയ ഡുപാവ്ലിയൺ ആണ് ട്രിന്‍ബാഗോ ബൗളര്‍മാരിൽ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിന്‍ബാഗോയ്ക്ക് വേണ്ടി ടിം സീഫെര്‍ട് 59 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കീറൺ പൊള്ളാര്‍ഡ് 31 റൺസും ആന്‍ഡ്രേ റസ്സൽ 29 റൺസും നേടി. പാട്രിയറ്റ്സിന് വേണ്ടി ഷെൽഡൺ കോട്രെൽ മൂന്നും കെവിന്‍ സിങ്ക്ലയര്‍, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആവേശം അവസാന ഓവര്‍ വരെ, രണ്ട് പന്തിൽ കാര്യം അവസാനിപ്പിച്ച് കാർത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെറിയ സ്കോര്‍ ചേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന കടമ്പ കടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടപ്പോള്‍ ഒരു സിക്സും ഫോറും പറത്തി ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് ദിനേശ് കാര്‍ത്തിക് ആണ് നയിച്ചത്.

കൊല്‍ക്കത്തയെ 128 റൺസിന് ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഉമേഷ് യാദവിന്റെ ഇരട്ട പ്രഹരവും ടിം സൗത്തി നേടിയ വിക്കറ്റും ആര്‍സിബിയെ 17/3 എന്ന നിലയിലേക്ക് തള്ളിയിട്ടെങ്കിലും 45 റൺസ് കൂട്ടുകെട്ടുമായി ഡേവിഡ് വില്ലിയും ഷെര്‍ഫെയന്‍ റൂഥര്‍ഫോര്‍ഡും മുന്നോട്ട് നയിച്ചപ്പോള്‍ നരൈന്‍ 18 റൺസ് നേടിയ വില്ലിയെ വീഴ്ത്തി.

എന്നാൽ 39 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടുമായി ഷഹ്ബാസ് അഹമ്മദും റൂഥര്‍ഫോര്‍ഡും ടീമിനെ നൂറ് കടത്തിയെങ്കിലും 27 റൺസ് നേടിയ ഷഹ്ബാദ് തന്റെ വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്.

അധികം വൈകാതെ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിനെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ താരം 28 റൺസാണ് നേടിയത്. അതേ ഓവറിൽ ഹസരംഗയെയും ടിം സൗത്തി പുറത്താക്കിയതോടെ ബാംഗ്ലൂരിന് കാര്യങ്ങള്‍ ശ്രമകരമായി മാറി.

രണ്ടോവറിൽ 17 റൺസ് വേണ്ട ഘട്ടത്തിൽ വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 19ാം ഓവറിൽ ഹര്‍ഷൽ പട്ടേൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസ് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് ലക്ഷ്യം 6 പന്തിൽ 7 ആയി മാറി. കാര്‍ത്തിക് പുറത്താകാതെ 14 റൺസും ഹര്‍ഷൽ പട്ടേൽ 10 റൺസും നേടിയാണ് വിജയം ആര്‍സിബി പക്ഷത്തേക്ക് എത്തിച്ചത്.

 

ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി സൺറൈസേഴ്സ് ഹൈദ്രാബാദ് താരം

സൺറൈസേഴ്സ് ഹൈദ്രാബാദി്റെ കരീബിയന്‍ താരം ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് നാട്ടിലേക്ക് മടങ്ങി. താരത്തിന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് റൂഥര്‍ഫോര്‍ഡ് നാട്ടിലേക്ക് മടങ്ങുന്നു. ജോണി ബൈര്‍സ്റ്റോയ്ക്ക് പകരക്കാരനായാണ് താരത്തെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

സൺറൈസേഴ്സ് ഫ്രാഞ്ചൈസിയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് വിജയിച്ച സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടി പ്രധാന പ്രകടനം പുറത്തെടുത്ത താരമാണ് റൂഥര്‍ഫോര്‍ഡ്.

അപരാജിത കുതിപ്പ് തുടര്‍ന്ന് പാട്രിയറ്റ്സ്, ഗയാനയെ വീഴ്ത്തിയത് 6 വിക്കറ്റിന്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനെതിരെ 6 വിക്കറ്റ് വിജയം ആണ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഗയാന 3 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയപ്പോള്‍ ഗയാന 4 പന്ത് അവശേഷിക്കവെയാണ് സ്കോര്‍ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ഗയാനയ്ക്ക് വേണ്ടി മുഹമ്മദ് ഹഫീസ് 70 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 52 റൺസ് നേടി.

ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ് പുറത്താകാതെ 59 റൺസ് നേടിയപ്പോള്‍ ഡെവൺ തോമസ്(31), എവിന്‍ ലൂയിസ്(30), ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അഞ്ചാം വിക്കറ്റ് പാട്രിയറ്റ്സിനെ കാത്തു, 21 റൺസ് വിജയം

ബാര്‍ബഡോസ് റോയല്‍സിനെതിരെ 21 റൺസിന്റെ മികച്ച വിജയം നേടി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 39/4 എന്ന നിലയിലേക്ക് വീണ പാട്രിയറ്റ്സിന്റെ തിരിച്ചുവരവ് 5ാം വിക്കറ്റിൽ 116 റൺസ് നേടിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് – ഡ്വെയിന്‍ ബ്രാവോ കൂട്ടുകെട്ടിന്റെ മികവിലായിരുന്നു.

റൂഥര്‍ഫോര്‍ഡ് 53 റൺസും ബ്രാവോ പുറത്താകാതെ 47 റൺസും നേടിയപ്പോള്‍ 7 പന്തിൽ 19 റൺസുമായി ഫാബിയന്‍ അല്ലനും 175/5 എന്ന സ്കോറിലേക്ക് പാട്രിയറ്റ്സിനെ എത്തുവാന്‍ സഹായിച്ചു. റോയൽസിന് വേണ്ടി ഒഷേന്‍ തോമസ് മൂന്ന് വിക്കറ്റ് നേടി.

ഷായി ഹോപും(44), അസം ഖാനും(28) മാത്രം റോയല്‍സ് നിരയിൽ തിളങ്ങിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ ബാര്‍ബഡോസ് റോയല്‍സിന് നേടാനായുള്ളു. ഷെൽഡൺ കോട്രെൽ, ഡൊമിനിക് ഡ്രേക്ക്സ് എന്നിവര്‍ പാട്രിയറ്റ്സിനായി രണ്ട് വീതം വിക്കറ്റ് നേടി.

 

പൂരന്‍ ഷോ, നാല് വിക്കറ്റുമായി റൊമാരിയോയും വലിയ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 47 റണ്‍സിന്റെ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെയാണ് ആധികാരിക വിജയം ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുത്ത നിക്കോളസ് പൂരന്‍, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ക്കൊപ്പം അര്‍ദ്ധ ശതകവുമായി ചന്ദ്രപോള്‍ ഹേംരാജും തിളങ്ങി. പൂരന്‍ 30 പന്തില്‍ നിന്ന് 5 സിക്സുകളടക്കം 61 റണ്‍സ് നേടിയപ്പോള്‍ നാല് സിക്സ് ഉള്‍പ്പെടെ 14 പന്തില്‍ നിന്ന് 32 റണ്‍സായിരുന്നു ഷെര്‍ഫൈന്റെ സംഭാവന. ഹേംരാജ് 63 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് നേടിയത്. ട്രിഡന്റ്സിന് വേണ്ടി റോഷോണ്‍ പ്രൈമസ് രണ്ട് വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ബാര്‍ബഡോസിന് വേണ്ടി ആഷ്‍ലി നഴ്സ് 25 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയെങ്കിലും മറ്റ് താരങ്ങള്‍ പരാജയപ്പെട്ടത് ടീമിനെ 16.4 ഓവറില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 133 റണ്‍സിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഗയാനയ്ക്ക് വേണ്ടി നാല് വിക്കറ്റ് പ്രകടനവുമായി റൊമാരിയോ ഷെപ്പേര്‍ഡ് ബൗളിംഗില്‍ തിളങ്ങി. ഷദബ് ഖാന് 2 വിക്കറ്റും ലഭിച്ചു.

അര്‍ദ്ധ ശതകങ്ങളുമായി ധവാനും ശ്രേയസ്സ് അയ്യരും, നിര്‍ണ്ണായക പ്രകടനവുമായി അക്സര്‍ പട്ടേലും ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡും

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 187 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മികച്ച തുടക്കത്തിനു ശേഷം സെറ്റായ ബാറ്റ്സ്മാന്മാര്‍ പുറത്തായെങ്കിലും നിര്‍ണ്ണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂഥര്‍ഫോര്‍ഡും അക്സര്‍ പട്ടേലും  ചേര്‍ന്നാണ് ടീമിനെ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. അവസാന രണ്ടോവറില്‍ നിന്ന് 36 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാനം ശ്രേയസ്സ് അയ്യരും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഡല്‍ഹിയ്ക്ക് മികച്ച സ്കോര്‍ നേടി നല്‍കിയത്. 3.3 ഓവറില്‍ 35 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷമാണ് ഡല്‍ഹിയ്ക്ക് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 10 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ പൃഥ്വി ഷായെയാണ് ഡല്‍ഹിയ്ക്ക് ആദ്യം നഷ്ടമായത്. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്.

രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടുകെട്ടുമായി ധവാനും ശ്രേയസ്സ് അയ്യരും ഒത്തുകൂടിയപ്പോള്‍ ഡല്‍ഹിയുടെ സ്കോര്‍ 100 കടത്തുകയായിരുന്നു. 37 പന്തില്‍ നിന്ന് ധവാന്‍ 50 റണ്‍സ് നേടി ചഹാലിനു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. എന്നാല്‍ ധവാനെയും പന്തിനെയും ശ്രേയസ്സ് അയ്യരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി റോയല്‍ ചലഞ്ചേഴ്സ് സ്പിന്നര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ധവാന്റെയും പന്തിന്റെയും വിക്കറ്റ് ചഹാല്‍ നേടിയപ്പോള്‍ ശ്രേയസ്സ് അയ്യരെ പുറത്താക്കിയത് വാഷിംഗ്ടണ്‍ സുന്ദര്‍ ആയിരുന്നു. 37 പന്തില്‍ 52 റണ്‍സാണ് ശ്രേയസ്സ് അയ്യരുടെ സംഭാവന.

ഇന്നിംഗ്സ് അവസാനത്തോടെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടതോടെ ഡല്‍ഹിയ്ക്ക് വലിയ സ്കോര്‍ നേടാനാകില്ലെന്ന് തോന്നിപ്പിച്ചുവെങ്കിലും ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡും അക്സര്‍ പട്ടേലും അവസാന ഓവറുകളില്‍ നേടിയ വലിയ ഷോട്ടുകളുടെ ബലത്തില്‍ ഡല്‍ഹി 187 റണ്‍സിലേക്ക് എത്തുകയായിരുന്നു. 19 പന്തില്‍ നിന്ന് 46 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

റൂഥര്‍ഫോര്‍ഡ് 13 പന്തില്‍ 28 റണ്‍സും അക്സര്‍ പട്ടേല്‍ 9 പന്തില്‍ നിന്ന് 16 റണ്‍സും നേടിയാണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ഹാട്രിക്കുള്‍പ്പെടെ നാല് വിക്കറ്റുമായി അമീര്‍ യമീന്‍, ജയം സ്വന്തമാക്കി ബംഗാള്‍ ടൈഗേഴ്സ്

ടി10 ലീഗിലെ മൂന്നാമത്തെ മത്സരത്തില്‍ 36 റണ്‍സ് വിജയം നേടി ബംഗാള്‍ ടൈഗേഴ്സ്. നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 10 ഓവറില്‍ നിന്ന് 130 റണ്‍സ് നേടിയ ടീം എതിരാളികളെ 94/7 എന്ന നിലയില്‍ എറിഞ്ഞ് പിടിയ്ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സ് നേടിയത്. 15 റണ്‍സ് നേടിയ സുനില്‍ നരൈനേ ടീമിനു നഷ്ടമായെങ്കിലും 29 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 3 സിക്സും സഹിതം 60 റണ്‍സ് നേടിയ ജേസണ്‍ റോയിയും 21 പന്തില്‍ നിന്ന് 47 റണ്‍സ് സ്വന്തമാക്കിയ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡുമാണ് ബംഗാള്‍ ടൈഗേഴ്സിനായി തിളങ്ങിയത്.

നോര്‍ത്തേണ്‍ വാരിയേഴ്സിനായി 44 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. ഡ്വെയിന്‍ സ്മിത്ത്(18), നിക്കോളസ് പൂരന്‍(14) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വേഗത്തില്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ 2 ഓവറില്‍ 4 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടി. സുനില്‍ നരൈന് രണ്ട് വിക്കറ്റ് ലഭിച്ചു.

പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയം കൊയ്ത് ഗയാന

കരീബിയന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫുകള്‍ക്കായി ഒരുറങ്ങുമ്പോള്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഗയാനയ്ക്ക് ജയം. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയത്ത് നടന്ന മത്സരത്തില്‍ 6 വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 20 ഓവറില്‍ നിന്ന് 154/7 എന്ന സ്കോര്‍ നേടിയപ്പോള്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 14.1 ഓവറില്‍ വിജയം ഗയാന സ്വന്തമാക്കി. 13 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ് ആണ് ഗയാനയുടെ താരമായി മാറിയത്.

കാമറൂണ്‍ ഡെല്‍പോര്‍ട്ട്(37), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(59) എന്നിവരും വിജയികള്‍ക്കായി തിളങ്ങി. ട്രിന്‍ബാഗോയ്ക്കായി ഫവദ് അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഡാരെന്‍ ബ്രാവോ 42 റണ്‍സുമായി പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി. കെവണ്‍ കൂപ്പര്‍ 14 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ദിനേശ് രാംദിന്‍ 32 റണ്‍സ് നേടി. സൊഹൈല്‍ തന്‍വീര്‍, റയാദ് എമ്രിറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി ഗയാന ബൗളര്‍മാരില്‍ തിളങ്ങി.

വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ് ടീം നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ടീമിനെ ഒരു പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ച ആന്തണി ബ്രാംബിള്‍ അവസാന പന്തില്‍ സിക്സ് നേടിയാണ് അവിശ്വസനീയമായ വിജയം ടീമിനു നേടിക്കൊടുത്തത്.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം ക്വാളിഫയറില്‍ വിജയിച്ച് ഫൈനലില്‍ കടക്കുവാന്‍ ഒരവസരം കൂടി നൈറ്റ്സിനു ലഭിക്കും. ആദ്യം ബാറ്റ് ചെയ്ത വാന്‍കോവര്‍ ക്രിസ് ഗെയില്‍(50), ചാഡ്വിക് വാള്‍ട്ടണ്‍(54, 24 പന്തില്‍) എന്നിവരുടെ മികച്ച തുടക്കത്തിനു ശേഷം റാസി വാന്‍ ഡെര്‍ ഡൂസെന്‍(23), ബാബര്‍ ഹയാത്ത്(25), ആന്‍ഡ്രേ റസ്സല്‍(29) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളുടെ കൂടി ബലത്തോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടുകയായിരുന്നു. വിന്‍ഡീസ് നിരിയില്‍ ജെര്‍മിയ ലൂയിസ്, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 66 പന്തില്‍ 10 സിക്സും 11 ബൗണ്ടറിയുമടക്കം നേടിയ 134 റണ്‍സാണ് വിന്‍ഡീസ് ടീമിന്റെ തുണയായി എത്തിയത്. 11/3 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനുമായി ചേര്‍ന്ന് 130 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് നേടിയത്. 28 പന്തില്‍ 44 റണ്‍സ് നേടിയ പൂരനെ നഷ്ടമായെങ്കിലും ആന്തണി ബ്രാംബിളില്‍ മികച്ചൊരു പങ്കാളിയെ റൂഥര്‍ഫോര്‍ഡിനു ലഭിച്ചു.

80 റണ്‍സാണ് അവസാന 35 പന്തില്‍ നിന്ന് കൂട്ടുകെട്ട് നേടിയത്. 11 പന്തില്‍ 23 റണ്‍സുമായി ആന്തണി അവസാന ഓവറില്‍ കളി മാറ്റി മറിച്ചുവെങ്കിലും കൂട്ടുകെട്ടില്‍ കൂടുതലും അപകടകാരിയായത് റൂഥര്‍ഫോര്‍ഡ് ആയിരുന്നു. ടിം സൗത്തി രണ്ടും, ആന്‍ഡ്രേ റസ്സല്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നൈറ്റ്സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version