പകരം വീട്ടി ബംഗാള്‍ ടൈഗേഴ്സ്, മറാത്ത അറേബ്യന്‍സിനെ കീഴടക്കി മൂന്നാം സ്ഥാനം

രണ്ടാം ക്വാളിഫയറില്‍ മറാത്ത അറേബ്യന്‍സിനോട് പരാജയമേറ്റു വാങ്ങിയതിന്റെ പ്രതികാരം തീര്‍ത്ത് ബംഗാള്‍ ടൈഗേഴ്സ്. മൂന്നാം സ്ഥാനത്തിനുള്ള പോരാടത്തില്‍ മറാത്ത അറേബ്യന്‍സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ന് ബംഗാള്‍ ടൈഗേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് 121/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 5 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ബംഗാള്‍ ടൈഗേഴ്സ് വിജയം കുറിച്ചു.

ആഡം ലിത്ത്(24 പന്തില്‍ 52), ഹസ്രത്തുള്ള സാസായി(15 പന്തില്‍ 39) എന്നിവരാണ് അറേബ്യന്‍സിനായി തിളങ്ങിയത്. ബംഗാളിനു വേണ്ടി അലി ഖാനും മുജീബ് ഉര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റ് നേടി.

ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡിന്റെ ബാറ്റിംഗ് മികവിലാണ് ബംഗാള്‍ ടൈഗേഴ്സിന്റെ വിജയം. 21 പന്തില്‍ 46 റണ്‍സ് നേടിയ ഷെര്‍ഫെയ്‍നൊപ്പം മുഹമ്മദ് ഉസ്മാന്‍ 9 പന്തില്‍ 28 റണ്‍സുമായി തിളങ്ങിയപ്പോള്‍ റിക്കി വെസ്സല്‍സ്(3 പന്തില്‍ 11*) സാം ബില്ലിംഗ്സ്(10*) എന്നിവര്‍ പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 9.1 ഓവറിലാണ് ടീമിന്റെ വിജയം.

എലിമിനേറ്ററില്‍ പത്ത് വിക്കറ്റ് വിജയം, നോര്‍ത്തേണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

7ഹാര്‍ദ്ദസ് വില്‍ജോയന്റെ ബൗളിംഗ് മികവില്‍ മറാത്ത അറേബ്യന്‍സിനെ 72 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം അഞ്ച് ഓവറില്‍ മറികടന്ന് ടി10 ലീഗിന്റെ ഫൈനലില്‍ കടന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്ന് ഒന്നാം ക്വാളിഫയറില്‍ പഖ്ത്തൂണ്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ഇപ്പോള്‍ പഖ്ത്തൂണ്‍സുമായി വീണ്ടും കലാശപ്പോരിനു അവസരം ലഭിച്ചിരിയ്ക്കുകയാണ് വാരിയേഴ്സിനു.

ഹാര്‍ദ്ദസ് വില്‍ജോയന്‍ തന്റെ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ വഹാബ് റിയാസ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 15 റണ്‍സ് നേടിയ ഹസ്രത്തുള്ള സാസായി ആണ് മറാത്ത അറേബ്യന്‍സിന്റെ ടോപ് സ്കോറര്‍. 13 റണ്‍സ് നേടിയ ഡ്വെയിന്‍ ബ്രാവോയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്സ് നിക്കോളസ് പൂരന്‍(16 പന്തില്‍ 43 റണ്‍സ്), ലെന്‍ഡല്‍ സിമ്മണ്‍സ്(14 പന്തില്‍ 31) എന്നിവരുടെ അപരാജിതമായ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലക്ഷ്യം അഞ്ചോവറില്‍ മറികടക്കുകയായിരുന്നു.

മറാത്ത അറേബ്യന്‍സിനോട് തോല്‍വി, ബംഗാള്‍ വാരിയേഴ്സ് മൂന്നാം സ്ഥാനത്തിനായി പോരാടും

മറാത്ത അറേബ്യന്‍സിനു 7 വിക്കറ്റ് വിജയത്തോടെ എലിമിനേറ്ററിലേക്ക് യോഗ്യത. ബംഗാള്‍ വാരിയേഴ്സിനെതിരെ അലക്സ് ഹെയില്‍സിന്റെ മികവില്‍ ജയിച്ച ടീം ഇതോടെ എലിമിനേറ്ററില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ വാരിയേഴ്സ് 10 ഓവറില്‍ 135/7 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും മറാത്ത അറേബ്യന്‍സ് 19.1 ഓവറില്‍ 138/3 എന്ന സ്കോര്‍ നേടി വിജയം ഉറപ്പിച്ചു.

സുനില്‍ നരൈന്‍(40), മുഹമ്മദ് നബി(46) എന്നിവരുടെ മികവിലാണ് 10 ഓവറില്‍ നിന്ന് ബംഗാള്‍ ടൈഗേഴ്സ് 135/7 എന്ന സ്കോര്‍ നേടിയത്. അറേബ്യന്‍സിനായി ഡ്വെയിന്‍ ബ്രാവോ 4 വിക്കറ്റ് നേടി മികച്ച് നിന്നു.

32 പന്തില്‍ 87 റണ്‍സ് നേടിയ അലക്സ് ഹെയില്‍സും 9 പന്തില്‍ 27 റണ്‍സ് നേടി ഡ്വെയിന്‍ ബ്രാവോയുമാണ് മറാത്ത അറേബ്യന്‍സിന്റെ വിജയ ശില്പികള്‍.

9 വിക്കറ്റ് വിജയവുമായി മറാത്ത അറേബ്യന്‍സ്

സിന്ധീസിനെതിരെ അനായാസ ജവുമായി മറാത്ത അറേബ്യന്‍സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മികവ് പുലര്‍ത്തിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍ സാധിക്കാത്തത് ടീമിനു തിരിച്ചടിയായി. 28 പന്തില്‍ നിന്നാണ് വാട്സണ്‍ 46 റണ്‍സ് നേടി പുറത്താകാതെ നിന്നത്. തിസാര പെരേര(17), ബെന്‍ കട്ടിംഗ്(19*) എന്നിവരുടെ മികവിലാണ് സിന്ധീസ് 10 ഓവറില്‍ 98/4 എന്ന സ്കോര്‍ നേടിയത്. റഷീദ് ഖാന്‍ 3 വിക്കറ്റ് നേടി.

നജീബുള്ള സദ്രാന്റെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിനപ്പം 30 റണ്‍സുമായി അലക്സ് ഹെയില്‍സും പിന്തുണച്ചപ്പോള്‍ മറാത്തയുടെ വിജയം 7.1 ഓവറില്‍ സാധ്യമാകുകയായിരുന്നു. 24 പന്തില്‍ നിന്നാണ് നജീബുള്ള സദ്രാന്‍ 60 റണ്‍സ് നേടി പുറത്താകാതെ നിന്നത്. 16 പന്തില്‍ നിന്നാണ് ഹെയില്‍സ് തന്റെ 30 റണ്‍സ് സ്വന്തമാക്കിയത്. 89 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

പത്തോവറില്‍ രാജ്പുത്സിനു നേടാനായത് 63 റണ്‍സ്, അഞ്ചാം ഓവറില്‍ ലക്ഷ്യം മറികടന്ന് മറാത്ത അറേബ്യന്‍സ്

രാജ്പുത്സിനെതിരെ ആധികാരിക വിജയവുമായി മറാത്ത അറേബ്യന്‍സ്. വിജയ ലക്ഷ്യമായ 64 റണ്‍സ് അഞ്ചാം ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെയാണ് ടീം സ്വന്തമാക്കിയത്. ഹസ്രത്തുള്ള സാസായി 12 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഹെയില്‍സ് 27 റണ്‍സുമായി താരത്തിനു പിന്തുണ നല്‍കി. ഇരു താരങ്ങളും 2 സിക്സുകളും 3 ബൗണ്ടറിയുമാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സിനെ 63 റണ്‍സില്‍ ഒതുക്കുവാന്‍ മറാത്തയ്ക്ക് സാധിച്ചിരുന്നു. 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 15 റണ്‍സ് നേടി റണ്ണൗട്ടായ ബെന്‍ ഡങ്ക് ആണ് ടോപ് സ്കോറര്‍. മറാത്തയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗ്ലീസണ്‍, ജെയിംസ് ഫോക്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പൂരന്‍ വീണ്ടും, 24 പന്തില്‍ 62 റണ്‍സ്, ജയം കുറിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

മറാത്ത അറേബ്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം കുറിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്. മഴ മൂലം 9 ഓവര്‍ മാത്രമായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് 9 ഓവറില്‍ 94/6 എന്ന സ്കോര്‍ നേടുകയായിരുന്നു. നജീബുള്ള സദ്രാന്‍ 9 പന്തില്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ അറേബ്യന്‍സിനു സാധിച്ചില്ല. വാരിയേഴ്സിനു വേണ്ടി ഹാര്‍ദുസ് വില്‍ജോയെന്‍ മൂന്നും വഹാബ് റിയാസ് രണ്ടും ആന്‍ഡ്രേ റസ്സല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്സ് 7.2 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു. 2 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേണ്ടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത് നിക്കോളസ് പൂരന്‍ ആയിരുന്നു. ലെന്‍ഡല്‍ സിമ്മണ്‍സ് 16 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ആന്‍ഡ്രേ റസ്സല്‍ 15 റണ്‍സ് നേടി പുറത്തായി. റഷീദ് ഖാനും ഡ്വെയിന്‍ ബ്രാവോയുമാണ് മറാത്ത അറേബ്യന്‍സിന്റെ വിക്കറ്റ് നേട്ടക്കാര്‍.

ഹസ്രത്തുള്ള സാസായിയുടെ മികവില്‍ വിജയം കൊയ്ത് മറാത്ത അറേബ്യന്‍സ്

ബംഗാള്‍ ടൈഗേഴ്സിനെതിരെ 9 വിക്കറ്റ് വിജയം കുറിച്ച് മറാത്ത അറേബ്യന്‍സ്. ബംഗാള്‍ ടൈഗേഴ്സ് നിരയില്‍ ആര്‍ക്കും തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ വന്നപ്പോള്‍ ടീമിനു 7 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് മാത്രമേ നേടാനായുള്ളു.ജേസണ്‍ റോയ്(27) ആണ് ടോപ് സ്കോറര്‍. അമീര്‍ യമീന്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ജെയിംസ് ഫോക്നര്‍ മറാത്ത അറേബ്യന്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടി.

ഹസ്രത്തുള്ള സാസായിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 8.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അറേബ്യന്‍സ് ലക്ഷ്യം മറികടക്കുകയായിരുന്നു. 35 പന്തില്‍ നിന്നാണ് സാസായി തന്റെ 76 റണ്‍സ് നേടിയത്. സഹീര്‍ ഖാനാണ് ഇന്നിംഗ്സില്‍ വീണ ഒരു വിക്കറ്റ് ലഭിച്ചത്.

പഞ്ചാബി ലെജന്‍ഡ്സിനു 43 റണ്‍സ് ജയം, കാലിടറി മറാത്ത അറേബ്യന്‍സ്

ടി10 ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി പഞ്ചാബി ലെജന്‍ഡ്സ്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 121/6 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ മറാത്ത അറേബ്യന്‍സ് 9.2 ഓവറില്‍ 78 റണ്‍സിനു ഓള്‍ഔട്ട് ആയി. ഉമര്‍ അക്മല്‍ 18 പന്തില്‍ 31 റണ്‍സുമായി ലെജന്‍ഡ്സിനായി തിളങ്ങിയപ്പോള്‍ ഷൈമാന്‍ അനവര്‍(25), ക്രിസ് ജോര്‍ദ്ദാന്‍(7 പന്തില്‍ 19) എന്നിവര്‍ക്കൊപ്പം നിര്‍ണ്ണായക റണ്‍സുകളുമായി ലോവര്‍ മിഡല്‍ ഓര്‍ഡറും പഞ്ചാബി ലെജന്‍ഡ്സിനെ സഹായിച്ചു. മറാത്തയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗ്ലീസണ്‍ മൂന്നും സഹൂര്‍ ഖാന്‍ രണ്ടും വിക്കറ്റ് നേടി.

അലക്സ് ഹെയില്‍സ് മറാത്തയുടെ ടോപ് ഓര്‍ഡര്‍ ആയെങ്കിലും നജീബുള്ള സദ്രാന്‍(17) ഒഴികെ ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയത് ടീമിന്റെ തോല്‍വിയ്ക്ക് കാരണമായി. സഹീര്‍ ഖാനും ക്രിസ് ജോര്‍ദ്ദാനും യഥേഷ്ടം വിക്കറ്റുകള്‍ നേടിയപ്പോള്‍ 9.2 ഓവറില്‍ മറാത്തകള്‍ ഓള്‍ഔട്ട് ആയി.

1.2 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ട് നല്‍കിയ ക്രിസ് ജോര്‍ദ്ദാന്റെ മാസ്മരിക പ്രകടനത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത് സഹീര്‍ ഖാന്‍ കളിയിലെ താരമായി മാറുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ നേടിയ താരം 8 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മുഹമ്മദ് സമി, അന്‍വര്‍ അലി, മിച്ചല്‍ മക്ലെനാഗന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version