സമ്മര്‍ദ്ദം ആര് അതിജീവിക്കും അവര്‍ ജയിക്കും, പാക്കിസ്ഥാന്റെ അത്ര പ്രതിഭ ദക്ഷിണാഫ്രിക്കയ്ക്കില്ല

പാക്കിസ്ഥാന്റെ അത്രയും പ്രതിഭ ദക്ഷിണാഫ്രിക്കയ്ക്കില്ലെന്ന് അഭിപ്രായപ്പെട്ട് വഹാബ് റിയാസ്. അവരുടെ ബൗളര്‍മാര്‍ മികച്ച താരങ്ങളാണ്, എന്നാല്‍ ടീമെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ ഈ ലോകകപ്പില്‍ ഒത്തൊരുമിച്ച് നിലകൊള്ളുവാന്‍ ആയിട്ടില്ല. അവരും നമ്മളും ചില ഘടകങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ട്. ആരാണ് സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് അവര്‍ വിജയിക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് വഹാബ് റിയാസ്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ വിശ്രമം ലഭിച്ചത് നല്ലതാണെന്നും താരം പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഒരിടവേള തങ്ങളെടുത്തു. കുറച്ച് ചുറ്റിക്കറങ്ങിയ നല്ല ഭക്ഷണം കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു ഉണര്‍വ്വ് തോന്നുന്നുണ്ട്. തങ്ങള്‍ വരുത്തിയ തെറ്റുകള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ തന്നെ ഒരു ഇടവേള ടീമിനു ഗുണം ചെയ്യുമെന്നും വഹാബ് റിയാസ് പറഞ്ഞു.

ഹസന്‍ അലിയും വഹാബും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി

ഹസന്‍ അലിയും വഹാബ് റിയാസും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് സമ്മതിച്ച് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ഇരുവരും വെടിക്കെട്ട് ബാറ്റിംഗിനു പേര് കേട്ടവരാണ്. 160/6 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ പുറത്തെടുത്ത പോരാട്ട വീര്യം പ്രശംസനീയമാണെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു. മികച്ച പന്തെറിയുവാന്‍ ശ്രമിച്ച് ഒന്ന് പിഴച്ചാല്‍ ഗ്രൗണ്ട് ചെറുതായതിനാല്‍ തന്നെ സിക്സുകളുടെ പെരുമഴയായിരിക്കുമെന്നതിനാല്‍ തന്നെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ ശ്രമകരമായിരുന്നു.

50 ഓവര്‍ തികച്ച് ബാറ്റ് ചെയ്തില്ലെന്നതും മോശം കാര്യമാണ്. ഓസ്ട്രേലിയ ഒരു അധികം ബാറ്റ്സ്മാനുമായാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്, എന്നിട്ടും ടീം ഓള്‍ഔട്ട് ആയത് മോശമാണ്. സംപയെ പുറത്തിരുത്തുകയെന്നത് ശ്രമകരമായ തീരുമാനമായിരുന്നു, പക്ഷേ ഒരു ബാറ്റിംഗ് ഓള്‍റൗണ്ടര്‍ പരിക്കേറ്റ് പുറത്ത് പോകുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ കടുത്ത തീരുമാനമാണെങ്കിലും എടുക്കേണ്ടതായി വരുമെന്നും ഫിഞ്ഞ് പറഞ്ഞു. സംപ മികച്ച രീതിയില്‍ പന്തെറിയുകയായിരുന്നുവെന്നതിനാല്‍ തന്നെ താരത്തെ പുറത്തിരുത്തുക വലിയ പ്രയാസമേറിയ തീരുമനമായിരുന്നുവെന്നും ഓസ്ട്രേലിയന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

ലക്ഷ്യബോധമില്ലാതെ പാക് ടോപ് ഓര്‍ഡര്‍, പൊരുതി നോക്കിയത് വഹാബ്-സര്‍ഫ്രാസ് കൂട്ടുകെട്ട്, ഓസ്ട്രേലിയയ്ക്കെതിരെ 41 റണ്‍സിന്റെ തോല്‍വി

307 റണ്‍സിനു ഓസ്ട്രേലിയയെ എറിഞ്ഞിട്ട് മികച്ച തിരിച്ചുവരവ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നടത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ വന്നപ്പോള്‍ 41 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇന്ന് 308 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് 266 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക് ബാറ്റ്സ്മാന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കാര്യങ്ങള്‍ ടീമിനു കൂടുതല്‍ ശ്രമകരമായി. 136/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് വീണതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

ഫകര്‍ സമനെ ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നീട് ഇമാം ഉള്‍ ഹക്ക് അര്‍ദ്ധ ശതകം നേടിയെങ്കിലും ബാബര്‍ അസം(30), മുഹമ്മദ് ഹഫീസ്(46) എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാതിരുന്നപ്പോള്‍ പാക് ബാറ്റിംഗ് ലക്ഷ്യ ബോധമില്ലാതെ നീങ്ങുകയായിരുന്നു. ഹസന്‍ അലിയുടെ 15 പന്തില്‍ നിന്നുള്ള 32 റണ്‍സും സര്‍ഫ്രാസ് അഹമ്മദ്-വഹാബ് റിയാസ് എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമെല്ലാം പൊരുതി നോക്കിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്നു കുറച്ച് കൂടി ഉത്തരവാദിത്വമുള്ള പ്രകടനം വന്നിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നേനെ.

സര്‍ഫ്രാസും വഹാബ് റിയാസും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 64 റണ്‍സാണ് നേടിയതെങ്കിലും കൂട്ടുകെട്ട് മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ക്കുകയായിരുന്നു. 45 റണ്‍സാണ് വഹാബ് റിയാസ് നേടിയത്. 2 ഫോറും 3 സിക്സുമാണ് താരത്തിന്റെ സംഭാവന.  ഏറെ വൈകാതെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 45.4 ഓവറില്‍ 266 റണ്‍സിനു അവസാനിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

ടീം സെലക്ഷന്‍ ശ്രമകരം, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാരുടെ തിരഞ്ഞെടുപ്പ്

ലോകകപ്പ് സ്ക്വാഡിനു വേണ്ട 15 താരങ്ങളെ കണ്ടെത്തുക എളുപ്പമുള്ള കാര്യമാണെന്നാണ് ജനത്തിന്റെ വിചാരമെന്നും എന്നാല്‍ അതല്ല സംഭവമെന്നും വളരെയേറെ സമ്മര്‍ദ്ദമുള്ള കാര്യമാണ് ഇതെന്നും അഭിപ്രായപ്പെട്ട് പാക് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ടീം സെലക്ഷന്‍ എന്നും ദുഷ്കരമായ കാര്യമാണ്. പാക്കിസ്ഥാനില്‍ പ്രത്യേകിച്ച് ലോകകപ്പിനു വേണ്ടി ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുക്കുക എന്നത് അതിനെക്കാള്‍ ശ്രമകരമാണെന്നും ഇന്‍സമാം പറഞ്ഞു.

മുഹമ്മദ് അമര്‍, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി എന്നിങ്ങനെ മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ടീം തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രയാസകരമാണെന്നും ഇന്‍സമാം പറഞ്ഞു. അതേ സമയം പ്രാഥമിക സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങളാണ് പാക്കിസ്ഥാന്‍ വരുത്തിയത്. ജുനൈദ് ഖാനും ഫഹീം അഷ്റഫും ഒഴിവാക്കപ്പെട്ടപ്പോള്‍ മുഹമ്മദ് അമീറും വെറ്ററന്‍ താരം വഹാബ് റിയാസും ടീമിലേകേ്ക് തിരികെ എത്തി.

സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍

ലോകകപ്പിനു മുമ്പേയുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിലാണ് അഫ്ഗാനിസ്ഥാന്റെ ആവേശകരമായ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 262 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 49.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

112 റണ്‍സ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക്(32), ഷൊയ്ബ് മാലിക്(44) എന്നിവരും റണ്‍സ് നേടിയെങ്കിലും വലിയൊരു സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. മുഹമ്മദ് നബി മൂന്നും റഷീദ് ഖാന്‍, ദവലത് സദ്രാന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 47.5 ഓവറില്‍ 262 റണ്‍സിനു ഓള്‍ഔട്ടായി.

263 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി 74 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹഷ്മത്തുള്ള ഷഹീദിയാണ് ടീമിന്റെ ടോപ് സ്കോറര്‍. റഹ്മത് ഷാ(32), ഹസ്രത്തുള്ള സസായി(49), മുഹമ്മദ് നബി(34) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി. അവസാന ഓവറില്‍ നാല് റണ്‍സായിരുന്നു അഫ്ഗാനിസ്ഥാന്‍ വിജയത്തിനായി നേടേണ്ടിയിരുന്നത്. രണ്ട് പന്ത് ബാക്കി നില്‍ക്കെ ടീം ലക്ഷ്യം മറികടന്നു. പാക്കിസ്ഥാന്‍ ബൗളര്‍മാരില്‍ വഹാബ് റിയാസ് മൂന്ന് വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം നടത്തിയപ്പോള്‍ ഇമാദ് വസീമിനു 2 വിക്കറ്റ് ലഭിച്ചു.

ലോകകപ്പിലേക്കുള്ള വിളി അപ്രതീക്ഷിതം

ലോകകപ്പ് സ്ക്വാഡില്‍ തന്നെ ഉള്‍പ്പെടുത്തി ഇന്‍സമാം-ഉള്‍-ഹക്കിന്റെ അറിയിപ്പ് വരുന്നത് വളരെ വൈകിയാണെന്നും തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്. ലോകകപ്പിന്റെ ആദ്യ പ്രാഥമിക സ്ക്വാഡിലോ ഇംഗ്ലണ്ടിനെതിരെയുള്ള 17 അംഗ സംഘത്തിലോ ഉള്‍പ്പെടാതിരുന്ന താരത്തിനെ അവസാന 15ല്‍ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായ ഒരു കാര്യമായാണ് വിലയിരുത്തപ്പെട്ടത്.

തലേന്ന് രാത്രി വളരെ വൈകിയാണ് തന്നോട് കാര്യം അവതരിപ്പിച്ചത്. ഒരു നിമിഷം തനിക്ക് അത് വിശ്വസിക്കാനായില്ലെങ്കിലും താന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോളാണ് റാവല്‍പിണ്ടിയില്‍ ഒരു മത്സരം കളിച്ച ശേഷം ലോകകപ്പിനു വരുവാന്‍ തയ്യാറാകുക എന്ന് ഇന്‍സമാം പറഞ്ഞതെന്ന് വഹാബ് വെളിപ്പെടുത്തി. രണ്ട് വര്‍ഷത്തോളമായി വഹാബ് ഏകദിനത്തില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ട്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ പാക് പേസര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ പോയതാണ് വഹാബ് റിയാസിനു അവസരമായി മാറിയത്. താന്‍ ഇംഗ്ലണ്ടില്‍ അധികം ഏകദിനങ്ങളില്‍ കളിച്ചിട്ടില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിലും ടി20 മത്സരങ്ങളിലും അവിടെ ആവശ്യത്തിനു മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും വഹാബ് അറിയിച്ചു.

മൂന്ന് മാറ്റങ്ങളോടെ പാക്കിസ്ഥാന്‍, ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

15 അംഗ പ്രാഥമിക സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി പാക്കിസ്ഥാന്‍. ഇന്ന് തങ്ങളുടെ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, ആസിഫ് അലി എന്നിവരെ ഉള്‍പ്പെടുത്തി. അതേ സമയം ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം അഷ്റഫ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.

സ്ക്വാഡ്: സര്‍ഫ്രാസ് അഹമ്മദ്, ഫകര്‍ സമന്‍, ഇമാം-ഉള്‍-ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ആസിഫ് അലി, ഷദബ് ഖാന്‍, ഇമാദ് വസീം, ഹാരിസ് സൊഹൈല്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈന്‍.

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍ 20 ഓവറില്‍ നിന്ന് നേടിയപ്പോള്‍ രണ്ട് പന്ത് അവശേഷിക്കെ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ ക്വേറ്റ മറികടക്കുകയായിരുന്നു.

കമ്രാന്‍ അക്മലും മിസ്ബ ഉള്‍ ഹക്കും 49 റണ്‍സ് വീതം നേടിയാണ് പേഷ്വാര്‍ നിരയില്‍ തിളങ്ങിയത്. മിസ്ബ പുറത്താകാതെ നിന്നപ്പോള്‍ ലിയാം ഡോസണും 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഷൊയ്ബ് മക്സൂദ് 26 റണ്‍സ് നേടി. ക്വേറ്റയ്ക്ക് വേണ്ടി മുഹമ്മദ് നവാസ് രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍, ഗുലാം മുദ്ദാസ്സര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും ഉമര്‍ അക്മലും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്നാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ അഹമ്മദ് ഷെഹ്സാദിനെ നഷ്ടമായ ക്വേറ്റയ്ക്ക് ഷെയിന്‍ വാട്സണെയും(19), റിലീ റൂസോവിനെയും(19) വേഗത്തില്‍ നഷ്ടമായി. എന്നാല്‍ ഉമര്‍ അക്മല്‍ 50 പന്തില്‍ നിന്ന് 7 ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 75 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് 37 റണ്‍സുമായി ഉമറിനു മികച്ച പിന്തുണ നല്‍കി. പുറത്താകാതെ നിന്ന ഉമര്‍ അക്മലിനൊപ്പം 11 റണ്‍സുമായി ഡ്വെയിന്‍ സ്മിത്തുമാണ് വിജയ സമയത്ത് ക്വേറ്റയ്ക്കായി ക്രീസിലുണ്ടായിരുന്നത്. പേഷ്വാറിനു വേണ്ടി വഹാബ് റിയാസ് തന്റെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് 2 വിക്കറ്റ് നേടി. വെറും 18 റണ്‍സാണ് താരം തന്റെ നാലോവറില്‍ വിട്ട് നല്‍കിയത്.

കൊടുങ്കാറ്റായി എവിന്‍ ലൂയിസ്, 49 പന്തില്‍ നിന്ന് 109 നോട്ടൗട്ട്, ഹാട്രിക്കുമായി വഹാബ്, കോമില്ലയ്ക്ക് ജയം

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ വിജയം നേടി കോമില്ല വിക്ടോറിയന്‍സ്. 80 റണ്‍സിനു വിജയം കുറിയ്ക്കുമ്പോള്‍ രണ്ട് വ്യക്തിഗത പ്രകടന മികവിലാണ് ടീമിന്റെ വിജയം ബാറ്റിംഗില്‍ ശതകം നേടിയ എവിന്‍ ലൂയിസും ബൗളിംഗില്‍ ഹാട്രിക് നേടിയ വഹാബ് റിയാസുമാണ് ടീമിന്റെ വിജയ ശില്പികള്‍. ആദ്യം ബാറ്റ് ചെയ്ത കോമില്ല 5 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടിയപ്പോള്‍ 18.5 ഓവറില്‍ ഖുല്‍ന ടൈറ്റന്‍സ് ഓള്‍ഔട്ട് ആവുകയായിരുന്നു.

49 പന്തില്‍ നിന്ന് 10 സിക്സും 5 ബൗണ്ടറിയും സഹിതം 109 റണ്‍സുമായി എവിന്‍ ലൂയിസ് പുറത്താകാതെ നിന്നപ്പോള്‍ തമീം ഇക്ബാല്‍(25), ഇമ്രുള്‍ കൈസ്(39), ഷംസുര്‍ റഹ്മാന്‍(28*) എന്നിവരും ടീമിനായി ബാറ്റിംഗില്‍ തിളങ്ങി. ഖുല്‍നയ്ക്കായി മഹമ്മദുള്ളയും കാര്‍ലോസ് ബ്രാത്‍വൈറ്റും രണ്ട് വീതം വിക്കറ്റ് നേടി.

ബൗളിംഗില്‍ ഹാട്രിക്ക് നേട്ടവുമായി വഹാബ് റിയാസും മൂന്ന് വിക്കറ്റ് നേടി ഷാഹിദ് അഫ്രീദിയുമാണ് കോമില്ലയ്ക്കായി തിളങ്ങിയത്. 50 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറാണ് ഖുല്‍ന ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. ജുനൈദ് സിദ്ദിക്കി 27 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റ് 22 റണ്‍സും നേടി.

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ലോകകപ്പില്‍ ജയിക്കുന്നത് കാണണം, തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് വഹാബ് റിയാസ്

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ആദ്യമായി ഒരു ലോകകപ്പ് മത്സരത്തില്‍ വിജയിക്കുന്നത് കാണണമെന്ന തന്റെ ആഗ്രഹം വ്യക്തമാക്കി വഹാബ് റിയാസ്. 2015 ലോകകപ്പില്‍ പാക്കിസ്ഥാനു വേണ്ടി ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് വഹാബ് റിയാസെങ്കിലും പാക്കിസ്ഥാന്റെ ഏകദിന ടീമില്‍ ഇപ്പോള്‍ താരമില്ല. എന്നാലും തന്റെ കൂട്ടുകാര്‍ ഇന്ത്യയെ കീഴടക്കുന്നത് കാണുവാന്‍ തനിക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് വഹാബ് പങ്കുവെച്ചത്.

ജൂണ്‍ 16നു മാഞ്ചസ്റ്ററിലാണ് 2019 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ-പാക് മത്സരം. വിരാട് കോഹ്‍ലിയെ മാത്രമല്ല മുഴുവന്‍ ഇന്ത്യന്‍ ടീമിനെയും വേണ്ടത്ര ഗൗരവത്തോടെ സമീപിച്ച് വേണം പാക്കിസ്ഥാന്‍ ആ മത്സരത്തിനു തയ്യാറെടുക്കേണ്ടതെന്നാണ് വഹാബ് പറയുന്നത്. കോഹ്‍ലി ഇല്ലാത്ത ഏഷ്യ കപ്പിലും ഇന്ത്യയോട് രണ്ട് തവണയാണ് പാക്കിസ്ഥാന്‍ പരാജയപ്പെട്ടത്.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പാക്കിസ്ഥാനു ആവര്‍ത്തിക്കാനാകുമെന്നാണ് താരം വിശ്വസിക്കുന്നത്. ഇതുവരെ ലോകകപ്പില്‍ കളിച്ച ആറ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് പാക്കിസ്ഥാനെ കീഴടക്കിയിട്ടുള്ളത്.

Exit mobile version