ആരാധകരോടും ബോര്‍ഡിനോടും ആരാധകരോടും ഉമര്‍ അക്മൽ മാപ്പ് പറയുന്ന വീഡിയോ പങ്കുവെച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

തന്നെ സമീപിച്ച ബുക്കികളെക്കുറിച്ച് കൃത്യ സമയത്ത് അധികാരികളെ അറിയിക്കാത്തതിന് താന്‍ മാപ്പ് പറയുകയാണെന്ന് പറഞ്ഞ് ഉമര്‍ അക്മൽ. തന്റെ കുടുംബത്തോടും പാക്കിസ്ഥാന്‍ ബോര്‍ഡിനോടും ക്രിക്കറ്റ് ആരാധകരോടും താന്‍ മാപ്പ് പറയുകയാണെന്ന് മൂന്ന് വര്‍ഷത്തെ വിലക്ക് നേരിടുന്ന താരം പറഞ്ഞു.

പാക്കിസ്ഥാന്‍ ബോര്‍ഡ് ആണ് താരത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. ഏപ്രിൽ 2020ന് ആണ് താരത്തിന് മൂന്ന് വര്‍ഷത്തെ വിലക്ക് ചുമത്തിയത്. തന്റെ സഹതാരങ്ങളോടും താരം ഇത്തരത്തിലുള്ള സമീപനങ്ങളെക്കുറിച്ച് അധികാരികളെ അറിയിക്കണമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ക്രിക്കറ്റ് കളിക്കാനാകാത്ത സമയം വളരെ കടുപ്പമേറിയതാണെന്നും അത് തന്നെ വളരെ അധികം വിഷമസ്ഥിതിയിലാക്കിയിട്ടുണ്ടെന്നും ഉമര്‍ അക്മൽ വീഡിയയോയിൽ പറയുന്നു.

ഉമര്‍ അക്മലിന്റെ ശിക്ഷ ഒരു വര്‍ഷത്തേക്ക് കുറച്ചു കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലീഗില്‍ തന്നെ സമീപിച്ച ബുക്കികളെക്കുറിച്ച് ബോര്‍ഡിനോട് അറിയിക്കാതിരുന്നതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയ ഉമര്‍ അക്മലിന് ആശ്വാസമായി കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ വിധി. രണ്ട് തവണയാണ് താരത്തിനെ ബുക്കികള്‍ സമീപിച്ചത്. ഇത് റിപ്പോര്‍ട്ട് ചെയ്യാത്തതിന് താരത്തിനെ മൂന്ന് വര്‍ഷത്തേക്കാണ് പിസിബി വിലക്കിയത്.

ഫെബ്രുവരി 20, 2020ല്‍ വിലക്ക് ലഭിച്ച താരത്തിന്റെ വിലക്ക് ഒരു വര്‍ഷത്തേക്ക് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ കുറയ്ക്കുകയായിരുന്നു. 4.25 മില്യണ്‍ പാക്കിസ്ഥാന്‍ രൂപ പിഴയായും പാക്കിസ്ഥാന്റെ ആന്റി കറപ്ഷന്‍ കോഡിന്റെ റീഹാബിലേഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്താല്‍ താരത്തിന് തിരിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്നാണ് അറിയുന്നത്.

ഉമർ അക്മലിന്റെ വിലക്ക് ഒന്നര വർഷമായി കുറച്ചു

പാകിസ്ഥാൻ താരം ഉമർ അക്മലിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് ഒന്നര വർഷമായി കുറച്ചു. വാതുവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് താരത്തിന് മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്.

വിലക്കിനെതിരെ താരം നൽകിയ അപ്പീലിനെ തുടർന്നാണ് വിലക്ക് കാലാവധി കുറച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച വിലക്കിന്റെ കാലാവധി 2021 ഓഗസ്റ്റ് മാസം അവസാനിക്കും.  കഴിഞ്ഞ ഏപ്രിലിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അച്ചടക്ക സമിതിയാണ് മൂന്ന് വർഷത്തെ വിലക്ക് താരത്തിന് നൽകിയത്.

പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ വാതുവെപ്പുകാർ തന്നെ സമീപിച്ചത് അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാതിരുന്നതാണ് താരത്തിന് വിലക്ക് നൽകാൻ കാരണം. തുടർന്ന് താരം വിലക്കിനെതിരെ അപ്പീൽ നൽകുകയായിരുന്നു. ഉമർ അക്മലിന്റെ അപ്പീൽ പരിഗണിച്ച വിരമിച്ച സുപ്രീം കോടതി ജഡ്ജി ഫഖിർ മുഹമ്മദാണ് വിലക്കിന്റെ കാലാവധി കുറച്ചത്.

2019ലാണ് ഉമർ അക്മൽ പാകിസ്ഥാന് വേണ്ടി അവസാനമായി കളിച്ചത്. പാകിസ്ഥാന് വേണ്ടി 16 ടെസ്റ്റ് മത്സരങ്ങളും 121 ഏകദിന മത്സരങ്ങളും 84 ടി20 മത്സരങ്ങളും ഉമർ അക്മൽ കളിച്ചിട്ടുണ്ട്.

ഉമർ അക്മലിന്റെ അപ്പീൽ ജൂലൈ 13ന് പരിഗണിക്കും

വാതുവെപ്പുമായി ബന്ധപ്പെട്ട് 3 വർഷത്തെ വിലക്ക് നേരിടുന്ന മുൻ പാകിസ്ഥാൻ താരം ഉമർ അക്മലിന്റെ അപ്പീൽ ജൂലൈ 13ന് പരിഗണിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സുപ്രീം കോടതി ജഡ്ജിയായ ഫാഖിർ മുഹമ്മദ് ഖോഖർ ആണ് അപ്പീൽ പരിഗണിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് വാതുവെപ്പുക്കാർ തന്നെ സമീപിച്ചത് അഴിമതി വിരുദ്ധ സമിതിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഉമർ അക്മലിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയത്.

ലാഹോറിലെ നാഷണൽ ഹൈ പെർഫോമെൻസ് സെന്ററിൽ വെച്ചാവും താരത്തിന്റെ വാദം കേൾക്കുക. നേരത്തെ ജൂൺ 11ന് വെച്ച അപ്പീലാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂലൈ 13ലേക്ക് മാറ്റിയത്.

വിലക്കിനെതിരെയുള്ള ഉമർ അക്മലിന്റെ അപ്പീൽ ജൂൺ 11ന് പരിഗണിക്കും

മൂന്ന് വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയതിനെതിരെ മുൻ പാകിസ്ഥാൻ താരം ഉമർ അക്മൽ സമർപ്പിച്ച അപേക്ഷ ജൂൺ 11ന് പരിശോധിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സുപ്രീം കോടതി ജഡ്ജി ഫഖിർ മുഹമ്മദ് ഖോകാറിന്റെ നേതൃത്വത്തിലാണ് ഉമർ അക്മലിന്റെ മൂന്ന് വർഷത്തെ വിലക്കിന്മേലുള്ള അപ്പീൽ പരിശോധിക്കുക. കഴിഞ്ഞ ഏപ്രിൽ 27നാണ് വാതുവെപ്പുകാർ തന്നെ സമീപിച്ചത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിന്റെ പേരിൽ താരത്തെ മൂന്ന് വർഷത്തേക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കിയത്.

തുടർന്ന് മെയ് 19 വിലക്കിനെതിരെ ഉമർ അക്മൽ അപ്പീലിന് പോവുകയും ചെയ്തിരുന്നു. വിളക്കിന്റെ കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമർ അക്മൽ അപ്പീൽ നൽകിയത്. അന്ന് ഈ വിഷയത്തിൽ അച്ചടക്ക സമിതിയോട് ഉമർ അക്മൽ സഹകരിക്കുന്നില്ലെന്നും അച്ചടക്ക കമ്മിറ്റി മേധാവി ഫസൽ ഇ മിറാൻ പറയുകയും ചെയ്തിരുന്നു.

ഉമര്‍ അക്മലിന്റെ ഹിയറിംഗ് കേള്‍ക്കുവാനുള്ള വിധികര്‍ത്താവിനെ നിയമിച്ചു

പാക്കിസ്ഥാന്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ ഉമര്‍ അക്മല്‍ വിധിയ്ക്കെതിരെ അടുത്തിടെ അപ്പീലിന് പോയിരുന്നു. ഈ അപ്പീല്‍ കേള്‍ക്കുവാനുള്ള സ്വകാര്യ വിധികര്‍ത്താവിനെ നിയമിച്ചു. മുന്‍ സുപ്രീം കോടതി ജഡജ് ജസ്റ്റിസ് ഫകീര്‍ മുഹമ്മദ് ഖോഖാര്‍ ആണ് ഉമര്‍ അപ്പീലിന്റെ ഭാഗം കേള്‍ക്കുക. റിട്ടയര്‍ ആയ ജഡ്ജി ഹിയറിംഗിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

രണ്ട് തവണ തന്നെ സമീപിച്ച ബുക്കികളുടെ കാര്യം ബോര്‍ഡിനെ അറിയിച്ചില്ല എന്നതാണ് ഉമര്‍ അക്മലിന്റെ നേരെയുള്ള നടപടിക്ക് കാരണം. ഇതിനെത്തുടര്‍ന്ന് ഫെബ്രുവരി 17 2020ല്‍ താരത്തിനെ സസ്പെന്‍ഡ് ചെയ്യുകയും പിഎസ്എലില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന് ശേഷം താരത്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോകേണ്ടതില്ല എന്നായിരുന്നു അക്മലിന്റെ ആദ്യ നിലപാട്. പിന്നീട് ഏറെ വൈകി മാത്രമാണ് താരം തനിക്കെതിരെയുള്ള നടപടിയ്ക്കെതിരെ അപ്പീല്‍ പോകുവാന്‍ തീരുമാനിച്ചത്.

മൂന്ന് വര്‍ഷത്തെ വിലക്കിനെതിരെ അപ്പീലുമായി ഉമര്‍ അക്മല്‍

തനിക്കെതിരെയുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്കിനെതിരെ ഔദ്യോഗിക അപ്പീല്‍ നല്‍കി പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മല്‍. 29 വയസ്സുള്ള താരത്തെ മൂന്ന് വര്‍ഷത്തേക്കാണ് ബോര്‍ഡ് വിലക്കിയത്. ഫെബ്രുവരി 17ന് പിഎസ്എലില്‍ നിന്ന് ആദ്യം താരത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഏപ്രില്‍ 27ന് പിസിബി ബോര്‍ഡിന്റെ അച്ചടക്ക പാനല്‍ താരത്തെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു.

താരത്തിനെതിരെ ബുക്കികകള്‍ സമീപിച്ചപ്പോള്‍ അത് ബോര്‍ഡിനെ യഥാസമയം അറിയിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് ബോര്‍ഡ് നടപടി സ്വീകരിച്ചത്. അന്വേഷണത്തിനിടെ ബുക്കികളുടെ വിവരം വെളിപ്പെടുത്തുവാന്‍ സഹായിക്കാതിരുന്ന ഉമര്‍ അക്മല്‍ അന്വേഷണത്തിനോട് യാതൊരു തരത്തിലുമുള്ള സഹകരണം പ്രകടിപ്പിച്ചില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിരുന്നു.

നേരത്തെ താരത്തിനെതിരെയുള്ള കുറ്റത്തിനെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് ഉമര്‍ അക്മല്‍ തീരുമാനിച്ചത്. ഇപ്പോള്‍ പുതിയ നീക്കവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബോര്‍ഡ് പുതിയ ജഡ്ജിനെ നിയമിച്ച് ഈ നടപടിയില്‍ അന്വേഷണം നടത്തേണ്ടതുണ്ട്.

ഉമര്‍ അക്മല്‍ അഹങ്കാരി, തനിക്ക് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് – മിക്കി ആര്‍തര്‍

പാക്കിസ്ഥാന്‍ വിലക്കിയ താരം ഉമര്‍ അക്മലിനുമായുള്ള തന്റെ മോശം അനുഭവം പങ്ക് വെച്ച് മുന്‍ പാക് കോച്ച് മിക്കി ആര്‍തര്‍. 2017ല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ തനിക്ക് മോശം വരവേല്പാണ് മിക്കി ആര്‍തറില്‍ നിന്ന് ലഭിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഈ സംഭവമാണ് ഇപ്പോള്‍ മിക്കി ആര്‍തര്‍ ഓര്‍ത്തെടുത്ത് പറയുന്നത്. അന്നത്തെ ടീം ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവറിനോട് മോശമായി പെരുമാറുന്ന അക്മലിനെയാണ് താന്‍ കണ്ടതെന്നും അതിനെതിരെ താന്‍ പ്രതികരിച്ചുവെന്നും മിക്കി ആര്‍തര്‍ വെളിപ്പെടുത്തി.

ഉമര്‍ അക്മല്‍ ഒരു അഹങ്കാരിയാണെന്നും താരത്തിനെ നേര്‍വഴിയ്ക്ക് കൊണ്ടുവരുവാന്‍ താന്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ചുവെന്നും മിക്കി ആര്‍തര്‍ വെളിപ്പെടുത്തി. താരത്തിന് പല തവണ ഫിറ്റ്നെസ്സ് പ്രോഗ്രാം നല്‍കിയാലും വീണ്ടും ഫിറ്റ്നെസ്സ് ട്രെയിനറുടെ പുറകെ ശല്യം ചെയ്ത് ഇവയ്ക്കായി സമീപിക്കുമെന്നും പിന്നീട് ഗ്രാന്റ് ഫ്ലവറിനോട് ഒരു ബഹുമാനമില്ലാതെ പെരുമാറുന്നത് താന്‍ കണ്ടെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

താന്‍ ഉമര്‍ അക്മലിനോട് അക്കാഡമി സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് സ്വന്തം ഫിറ്റ്നെസ്സ് മെച്ചപ്പെടുത്താനും റണ്‍സ് സ്കോര്‍ ചെയ്യുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം താന്‍ താരത്തോട് സംസാരിച്ചപ്പോള്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അത് താരത്തിനെ നേര്‍വഴിക്ക് കൊണ്ടുവരുവാന്‍ വേണ്ടിയാണ് എന്നും ആര്‍തര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ വീണ്ടും അക്മലിനെ കളിക്കാന്‍ ടീമിലെടുക്കുകയാണെങ്കില്‍ അത് ഭൂലോക മണ്ടത്തരമായി വിശേഷിപ്പിക്കേണ്ടി വരുമെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി.

വാതുവെപ്പുകാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ വിസ്സമ്മതിച്ച് ഉമർ അക്മൽ

വാതുവെപ്പ് വിവാദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയ മുൻ പാകിസ്ഥാൻ താരം ഉമർ അക്മൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വാർത്തകൾ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ച അച്ചടക്ക സമിതിയുടെ മുൻപിൽ താരം തന്നെ സമീപിച്ച രണ്ട് വാതുവെപ്പുകാരുടെ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തുന്നില്ലെന്നാണ് പുതിയ വിവരങ്ങൾ.

റിപ്പോർട്ടുകൾ പ്രകാരം ഉമർ അക്മറിനെ ലാഹോറിൽ വെച്ച് രണ്ട് വാതുവെപ്പുകാർ സമീപിച്ചുവെന്നാണ് വിവരം. ഒരു പാർട്ടിയിൽ വെച്ചാണ് ഇവരെ പരിചയപെട്ടതെന്ന് ഉമർ അക്മൽ സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാൽ ഇവരുമായുള്ള ചർച്ചകളിൽ എന്ത് കാര്യങ്ങളാണ് ചർച്ച ചെയ്യപ്പെട്ടതെന്ന് ഉമർ അക്മൽ അച്ചടക്ക സമിതിയുടെ മുൻപിൽ വെളിപ്പെടുത്തിയില്ല.

നേരത്തെ അഴിമതി വിരുദ്ധ നിയമത്തിലെ ചില നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ താരത്തെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നു.

ഇന്ത്യന്‍ മഹാരഥന്മാരെ കണ്ട് പഠിക്കുവാന്‍ ഉമറിനെ ഉപദേശിച്ച് കമ്രാന്‍ അക്മല്‍

അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ ഉമര്‍ അക്മലിന് സഹോദരന്‍ കമ്രാന്‍ അക്മലിന്റെ വക ഉപദേശം. ഇന്ത്യയിലെ മുന്‍ നിര ക്രിക്കറ്റര്‍മാരായ എംഎസ് ധോണി, വിരാട് കോഹ്‍ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ മാതൃകയാക്കുവാനാണ് കമ്രാന്‍ തന്റെ സഹോദരന് നല്‍കിയ ഉപദേശം.

കരിയറിന്റെ തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനായിരുന്നു ഉമര്‍ അക്മല്‍. ജീവിതത്തില്‍ പല തരത്തില്‍ ശ്രദ്ധ തിരിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അതില്‍ നിന്നെല്ലാം തിരിച്ച് വരുവാന്‍ ശ്രമിക്കേണ്ടതാണ് എന്ന് ഉമറിനോട് കമ്രാന്‍ ഉപദേശിച്ചു. താരത്തിന്റോട് ഇന്ത്യന്‍ താരങ്ങളെ മാതൃകയാക്കുവാനാണ് കമ്രാന്‍ ഉപദേശിച്ചത്.

കരിയറിന്റെ തുടക്കത്തിലുള്ള വിരാട് കോഹ്‍ലി അല്ല ഇന്ന് എന്നത് കണ്ട് പഠിക്കുവാന്‍ കമ്രാന്‍ ആവശ്യപ്പെട്ടു. ധോണി എങ്ങനെയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചതെന്നും സച്ചിന്‍ എങ്ങനെ വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നിന്നുവെന്നതും ഉത്തമ ഉദാഹരണങ്ങളാണെന്ന് കമ്രാന്‍ അക്മല്‍ പറഞ്ഞു.

ഉമര്‍ ചെറുപ്പമാണ്, റിപ്പോര്‍ട്ട് ചെയ്യുവാന്‍ വൈകിയെന്ന ഒരു കാരണത്താല്‍ ഉമറിനെതിരെ പിസിബിയുടെ നയം വേറെ തലത്തിലാണ്

ക്രിക്കറ്റ് ഞങ്ങളുടെ അന്നമാണെന്നും കോവിഡ് പ്രതിസന്ധിയിക്കിടെ അതിനൊപ്പം തന്നെയുള്ള പ്രതിസന്ധിയിലാണ് അക്മല്‍ കുടുംബം കടന്ന് പോകുന്നതെന്ന് പറഞ്ഞ് ഉമര്‍ അക്മലിന്റെ ജേഷ്ഠ സഹോദരന്‍ കമര്ാന്‍ അക്മല്‍. പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഉമര്‍ അക്മല്‍ മീഡിയയില്‍ പറഞ്ഞ പോലെ ഒന്നും ചെയ്തില്ലെന്നാണ് താന്‍ ശക്തമായി വിശ്വസിക്കുന്നതെന്ന് കമ്രാന്‍ പറഞ്ഞു.

പിസിബി ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുവാന്‍ വൈകി എന്ന ഒറ്റക്കാരണത്താല്‍ ഉമറിനെതിരെ വേറിട്ട നീതിയാണ് കാണിക്കുന്നതെന്ന് കമ്രാന്‍ ആരോപിച്ചു. മറ്റുള്ളവരെ പോലെയല്ല പിസിബി ഉമറിനെ കാണുന്നതെന്നും കമ്രാന്‍ പറഞ്ഞു. നേരത്തെ മിക്കി ആര്‍തറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റ് താരത്തിനെതിരെ തിരിഞ്ഞിരുന്നുവെന്നും. ഇപ്പോള്‍ അത് തന്നെ തുടരുകയാണെന്നും പറഞ്ഞ കമ്രാന്‍ താരത്തിന് ഇപ്പോള്‍ വേണ്ടത് പിന്തുണയാണെന്നും പറഞ്ഞു.

പാക്കിസ്ഥാന് വേണ്ടി 53 ടെസ്റ്റുകളും 157 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് കമ്രാന്‍ അക്മല്‍.

ഈ ശിക്ഷ ഉമര്‍ അക്മല്‍ അര്‍ഹിച്ചിരുന്നു – സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും

ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തെ പിന്തുണച്ച് പാക് ഇതിഹാസ താരങ്ങളായ സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും. തന്നെ സമീപ്പിച്ച ബുക്കികളുടെ വിവരം ബോര്‍ഡിനെ അറിയിക്കാതിരുന്നതിനാണ് പാക്കിസ്ഥാന്‍ താരത്തിനെതിരെ നടപടിയുണ്ടായത്. നിരവധി തവണ ഇതാവര്‍ത്തിച്ചിട്ടും താരം ഒരു തവണ പോലും ബോര്‍ഡിനെ സമീപിച്ചില്ലെന്നതാണ് ഗുരുതരമായ ആരോപണമായി കണക്കാക്കുന്നത്.

അക്മലന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീണെന്നാണ് സഹീര്‍ അബ്ബാസ് പറഞ്ഞത്. സീനിയര്‍ താരമെന്ന നിലയില്‍ നിയമം അറിയാവുന്ന വ്യക്തിയായിരുന്നിട്ട് കൂടി താരം അത് അവഗണിക്കുകയായിരുന്നുവെന്ന് അബ്ബാസ് പറഞ്ഞു. നിയമങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ ഒരു താരം എത്ര മികച്ച് നിന്നിട്ടും എന്ത് കാര്യമെന്ന് അബ്ബാസ് ചോദിച്ചു.

ഉമര്‍ അക്മലുമായി താന്‍ മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തോട് സമീപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെവിക്കൊണ്ടില്ലെന്ന് ജാവേദ് മിയാന്‍ദാദ് പറഞ്ഞു. തങ്ങളുടെ കരിയറുകള്‍ നശിപ്പിക്കാതിരിക്കുവാന്‍ ആഗ്രഹമുള്ള യുവ താരങ്ങള്‍ ഉമര്‍ അക്മലിന് സംഭവിച്ചതില്‍ നിന്ന് പഠിക്കാവുന്നതേയുള്ളുവെന്നും മിയാന്‍ദാദ് വ്യക്തമാക്കി.

Exit mobile version