മുഹമ്മദ് ഹഫീസ് പാകിസ്താന്റെ പുതിയ ചീഫ് സെലക്ടർ ആകും

മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ് പാകിസ്താന്റെ പുതിയ ചീഫ് സെലക്ടർ ആകും എന്ന് റിപ്പോർട്ടുകൾ. അടുത്തിടെ രാജിവെച്ച ഇൻസമാം ഉൾ ഹഖിന് പകരമാണ് ഹഫീസ് ചീഫ് സെലക്ടർ ആകാൻ പോകുന്നത്‌. പാകിസ്താൻ സീനിയർ ടീം മാനേജ്മെന്റിൽ വേറെയും അഴിച്ചു പണികൾ നടക്കും എന്നാണ് സൂചന.

മുൻ ടെസ്റ്റ് ക്യാപ്റ്റൻ യൂനിസ് ഖാനും ദേശീയ ടീം മാണെജ്മെന്റിലേക്ക് എത്തിയേക്കും. യൂനുസ് ഖാനെ അടുത്ത പരിശീലകനാക്കാൻ പാകിസ്താൻ ആലോചിക്കുന്നുണ്ട്. വഹാബ് റിയാസ്, സൊഹൈൽ തൻവീർ, യൂനുസ് ഖാൻ എന്നിവർ ചൊവ്വാഴ്ച ലാഹോറിൽ പിസിബിയുടെ ക്രിക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി തലവൻ സക്ക അഷ്‌റഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2014 ഏഷ്യാ കപ്പിൽ അഫ്രീദിയുടെ അടി കൊണ്ടത് കൊണ്ടാണ് അശ്വിനെ കളിപ്പിക്കാൻ ഇന്ത്യ ധൈര്യപ്പെടാത്തത് എന്ന് ഹഫീസ്

അടുത്ത കാലത്തായി ഇന്ത്യൻ താരങ്ങളെ വിമർശിച്ച് വിവാദങ്ങളുടെ ഭാഗമാകുന്ന പാകിസ്താൻ മുൻ താരം ഹഫീസ് ഒരു പ്രസ്താവന കൂടെ നടത്തിയിരിക്കുകയാണ്. ഇന്ത്യ ഇപ്പോൾ അശ്വിനെ കളിപ്പിക്കാത്തതിനുള്ള കാരണം ഷാഹിദ് അഫീദി ആണെന്ന് ഹഫീസ് പറയുന്നു. 2014 ഏഷ്യാ കപ്പിൽ അഫ്രീദി അശ്വിനെ അടിച്ച് പറത്തിയിരുന്നു. അത് ഇന്ത്യ മറക്കാത്തത് കൊണ്ടാണ് ഇന്ത്യ അശ്വിനെ കളിപ്പിക്കാൻ ധൈര്യപ്പെടാത്തത് എന്ന് അദ്ദേഹം പറഞ്ഞു.

താൻ അഫ്രീദിക്ക് നന്ദി പറയുന്നു. അന്ന് അഫ്രീദി രണ്ട് സിക്സുകൾ തുടർച്ചയായി അടിച്ചതിന്റെ ഫലമാണ് ഇപ്പോൾ അശ്വിൻ പുറത്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു. 2014 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് എതിരെ അന്ന് 246 റൺസ് പിന്തുടർന്ന പാകിസ്താൻ അഫ്രീദിയുടെ മികവിൽ ആയിരുന്നു വിജയിച്ചത്. അഫ്രീദി 18 പന്തിൽ 34 റൺസ് എടുത്തതിൽ രണ്ട് സിക്സുകൾ അശ്വിന്റെ പന്തിൽ ആയിരുന്നു. അശ്വിനെ തുടർച്ചയായ രണ്ട് സിക്സുകൾ പറത്തി ആയിരുന്നു അന്ന് പാകിസ്താനെ അഫ്രീദി വിജയത്തിലേക്ക് നയിച്ചത്.

40 വയസ്സുകാര്‍ ടീമിലുണ്ടാകരുതെന്ന നിയമമൊന്നുമില്ല, ഹഫീസിനും ഷൊയ്ബിനും പിന്തുണയുമായി ഇന്‍സമാം ഉള്‍ ഹക്ക്

ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമ്പോള്‍ ആ സ്ഥാനത്ത് പകരക്കാരായി താരങ്ങളുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകനും ഇതിഹാസ താരവുമായ ഇന്‍സമാം ഉള്‍ ഹക്ക്.

മുഹമ്മദ് ഹഫീസിനും ഷൊയ്ബ് മാലിക്കിനും പിന്തുണ അര്‍പ്പിച്ചാണ് ഇന്‍സമാമിന്റെ പ്രതികരണം. ഇരു താരങ്ങള്‍ക്കും പകരക്കാരെ കണ്ടെത്തുക വളരെ പ്രയാസമാണെന്നും 40 വയസ്സ് കഴിഞ്ഞവര്‍ ടീമിലുണ്ടാകാന്‍ പാടില്ലെന്ന് നിയമമൊന്നുമില്ലെന്നും ഇന്‍സമാം വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ യുവ താരങ്ങളെ തങ്ങളുടെ പരിചയ സമ്പത്തിനാൽ മുന്നോട്ട് നയിക്കുവാന്‍ കഴിയുന്ന താരങ്ങളാണ് ഹഫീസും മാലിക്കും എന്നും അവരെ ടീമിൽ നിന്ന് പുറത്താക്കുവാന്‍ എളുപ്പമാണെങ്കിലും പകരക്കാരെ കണ്ടെത്തുക പ്രയാസം ആണെന്നും ഇന്‍സമാം പറഞ്ഞു.

പ്രായത്തിനെ അടിസ്ഥാനമാക്കിയല്ല പ്രകടനത്തെ കണക്കാക്കിയാവണം ടീമിലേക്കുള്ള തിരഞ്ഞെടുപ്പെന്നും ിന്‍സമാം കൂട്ടിചേര്‍ത്തു.

ബംഗ്ലാദേശ് ടി20 പരമ്പരയിൽ നിന്ന് ഹഫീസ് പിന്മാറി

പാക്കിസ്ഥാന്റെ ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് സീനിയര്‍ താരം മുഹമ്മദ് ഹഫീസ് പിന്മാറി. നവംബര്‍ 19ന് ആരംഭിയ്ക്കുന്ന പരമ്പരയിലേക്കായി പാക്കിസ്ഥാന്‍ 18 അംഗ സംഘത്തെ പ്രഖ്യാപിച്ചതിൽ ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഹഫീസ് മാത്രമാണ് ഇല്ലാത്തത്. പകരം ഇഫ്തിക്കര്‍ അഹമ്മദ് ടീമിലേക്ക് എത്തുന്നു.

ഹഫീസ് പിന്മാറിയതിനാലാണ് ടീമിലില്ലാത്തത് എന്നാണ് ചീഫ് സെലക്ടര്‍ മുഹമ്മദ് വസീം പറഞ്ഞത്. അതേ സമയം പരമ്പരയിൽ ബാറ്റിംഗ് കോച്ച് ഹെയ്ഡന്റെ സേവനം ടീമിനുണ്ടാകില്ല.

പാക്കിസ്ഥാന്‍ : Babar Azam (captain), Shadab Khan (vice-captain), Asif Ali, Fakhar Zaman, Haider Ali , Haris Rauf, Hasan Ali, Iftikhar Ahmed, Imad Wasim, Khushdil Shah, Mohammad Nawaz, Mohammad Rizwan (wicketkeeper, Mohammad Wasim Jnr, Sarfaraz Ahmed (wicketkeeper), Shaheen Shah Afridi, Shahnawaz Dahani, Shoaib Malik, Usman Qadir

ഫോം തുടര്‍ന്ന് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, 18 പന്തിൽ 54 റൺസ് നേടി ഷൊയ്ബ് മാലിക്

ടി20 ലോകകപ്പിൽ സ്കോട്‍ലാന്‍ഡിനെതിരെ അപ്രസക്തമായ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഷൊയ്ബ് മാലിക്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് 189/4 എന്ന സ്കോര്‍ നേടിയത്.

ഷൊയ്ബ് മാലിക് 18 പന്തിൽ 6 സിക്സ് ഉള്‍പ്പെടെ 54 റൺസ് നേടിയപ്പോള്‍ ബാബര്‍ അസം 47 പന്തിൽ 66 റൺസ് നേടി. മുഹമ്മദ് ഹഫീസ് 19 പന്തിൽ 31 റൺസും നേടി.

ക്രിസ് ഗ്രീവ്സ് രണ്ടും സഫ്യാന്‍ ഷറീഫ്, ഹംസ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്കോട്‍ലാന്‍ഡിനായി നേടി.

പവര്‍പ്ലേയിൽ പതറി‍യെങ്കിലും അവസാന പത്തോവറിൽ അടിച്ച് തകര്‍ത്ത് പാക്കിസ്ഥാന്‍

നമീബിയയ്ക്കെതിരെ പവര്‍പ്ലേയിൽ പതറിയെങ്കിലും അവസാന മൂന്നോവറിൽ 51 റൺസും അവസാന പത്തോവറിൽ നിന്ന് 130 റൺസ് നേടിയ പാക്കിസ്ഥാന്‍ 189/2 എന്ന സ്കോര്‍ നേടി. തുടക്കത്തിൽ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പിടിച്ചുകെട്ടുവാന്‍ നമീബിയന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ ആദ്യ 6 ഓവറിൽ പിറന്നത് 29 റൺസ് മാത്രമായിരുന്നു.

എന്നാൽ പതിയെ റണ്ണൊഴുകുവാന്‍ തുടങ്ങിയപ്പോള്‍ 113 റൺസാണ് ഓപ്പണര്‍മാര്‍ നേടിയത്. ബാബര്‍ 49 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 50 പന്തിൽ പുറത്താകാതെ 79 റൺസ് നേടി. ഫകര്‍ സമന്‍ (5) ആണ് പുറത്തായ മറ്റൊരു താരം.

മൂന്നാം വിക്കറ്റിൽ 26 പന്തിൽ 67 റൺസാണ് റിസ്വാനും മുഹമ്മദ് ഹഫീസും ചേര്‍ന്ന് നേടിയത്. ഹഫീസ് 16 പന്തിൽ നിന്ന് 32 റൺസാണ് നേടിയത്. ആദ്യ പത്തോവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. പിന്നീട് ടോപ് ഗിയറിലേക്ക് മാറിയ ടീം നമീബിയന്‍ ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നത് പതിവ് കാഴ്ചയായി മാറി.

മിക്കി ആർതർ എന്നും സംരക്ഷിക്കാനുണ്ടാകില്ലെന്ന് അമീർ മനസ്സിലാക്കണമായിരുന്നു, താരത്തിന് പക്വതയില്ല

പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് അമീറിന് പക്വതയില്ലെന്ന് പറഞ്ഞ് ഷൊയ്ബ് അക്തർ. താരത്തിന് മുൻ കോച്ച് മിക്കി ആർതറിൽ നിന്ന് എന്നും സംരക്ഷണം കിട്ടുമെന്ന ചിന്ത പാടില്ലായിരുന്നുവെന്നും ടീം മാനേജ്മെന്റുമായുള്ള പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അക്തർ പറഞ്ഞു. മുഹമ്മദ് ഹഫീസിന് പലപ്പോഴും മാനേജ്മെന്റുമായി പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാൽ താരം ദൈർഘ്യമേറിയ കരിയർ സ്വന്തമാക്കിയത് എങ്ങനെയെന്ന് അമീർ പഠിക്കേണ്ടതുണ്ടെന്നും ഷൊയ്ബ് അക്തർ പറഞ്ഞു.

ചില ദിവസം നമുക്ക് നല്ലതായിരിക്കും ചില ദിവസം മോശമായിരിക്കും എന്നും ഒരാളുടെ തണലിൽ കഴിയാമെന്ന ചിന്തയാണ് അമീറിന് വിനയായതെന്നും താരത്തിന് ഒട്ടും പക്വതയില്ലെന്നുമാണ് അക്തർ അഭിപ്രായപ്പെട്ടത്. ഹഫീസിനെതിരെ മാനേജ്മെന്റ് തിരിഞ്ഞപ്പോൾ താരം ബാറ്റ് കൊണ്ടാണ് മറുപടി കൊടുത്തതെന്നും അതിനാൽ തന്നെ സെലക്ടർമാർക്ക് താരത്തെ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അക്തർ സൂചിപ്പിച്ചു.

പാക്കിസ്ഥാൻ ടീം മാനേജ്മെന്റുമായുള്ള പ്രശ്നം കാരണം മുഹമ്മദ് അമീർ കഴിഞ്ഞ വർഷം അവസാനം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാൻ തീരുമാനിച്ചിരുന്നു.

പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, ബാബര്‍ അസമിന് അര്‍ദ്ധ ശതകം

ബാബര്‍ അസമിന്റെ അര്‍ദ്ധ ശതകവും മുഹമ്മദ് ഹഫീസ് നേടിയ 32 റണ്‍സും ഒഴികെ മറ്റൊരു താരത്തിനും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രം നേടി പാക്കിസ്ഥാന്‍. ബാബര്‍ അസം 50 പന്തില്‍ നിന്ന് മാത്രമാണ് 50 റണ്‍സ് നേടിയത്. അതേ സമയം സീനിയര്‍ താരം ഹഫീസ് 23 പന്തില്‍ നിന്ന് 32 റണ്‍സ് ആണ് നേടിയത്.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഹഫീസിനെ നഷ്ടമായ പാക്കിസ്ഥാന് പിന്നീട് കരയറുവാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ്ജ് ലിന്‍ഡേയും ലിസാഡ് വില്യംസും മൂന്ന് വീതം വിക്കറ്റ് നേടി.

മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ആക്കി പാക്കിസ്ഥാന്‍, കരാര്‍ നിരസിച്ച് ഹഫീസ്

പാക്കിസ്ഥാന് വേണ്ട് അടുത്തിടെയായി ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ഉയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍ അസമിന്റെ അഭാവത്തില്‍ ന്യൂസിലാണ്ടില്‍ ടീമിനെ നയിക്കുകയും ചെയ്തിരുന്നു റിസ്വാന്‍.

അതേ സമയം ഫവദ് അലമിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. മുഹമ്മദ് ഹഫീസിനും കരാര്‍ നല്‍കിയെങ്കിലും താരം അത് നിരസിക്കുകയായിരുന്നു.

പാക്കിസ്ഥാന് ആശ്വാസ വിജയം നൽകി മുഹമ്മദ് റിസ്വാൻ

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ വൈറ്റ്‍വാഷ് ഒഴിവാക്കി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു.

59 പന്തില്‍ 89 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 29 പന്തില്‍ 41 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ന്യൂസിലാണ്ടിനായി സ്കോട്ട് കുഗ്ഗലൈനും ടിം സൗത്തിയും രണ്ട് വിക്കറ്റ് നേടി. അവസാന രണ്ടോവറില്‍ പാക്കിസ്ഥാന് റിസ്വാന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 7 പന്തില്‍ 14 റണ്‍സ് നേടി ഇഫ്തിക്കര്‍ അഹമ്മദ് പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് വേണ്ടി ഡെവണ്‍ കോണ്‍വേ 63 റണ്‍സ് നേടിയപ്പോള്‍ ടിം സൈഫെര്‍ട്ട്(35), ടിം സൈഫെര്‍ട്ട്(31) എന്നിവരും റണ്‍സ് കണ്ടെത്തി. പാക് ബൗളര്‍മാരില്‍ ഫഹീം അഷ്റഫ് മൂന്നും ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ശതകത്തിന് ഒരു റണ്‍സ് അകലെയെത്തി ഹഫീസ്, ടിം സൗത്തിയ്ക്ക് നാല് വിക്കറ്റ്

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യില്‍ പാക്കിസ്ഥാന് 163 റണ്‍സ്. 6 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന് ഈ സ്കോര്‍ നേടിയത്. 10 ഫോറം 5 സിക്സും നേടിയ ഹഫീസ് 57 പന്തില്‍ 99 റണ്‍സാണ് നേടിയത്. ഹഫീസിന്റെ ഒറ്റയാള്‍ പ്രകടനമാണ് പാക്കിസ്ഥാനെ ആദ്യ മത്സരത്തിലും മികച്ച സ്കോറിലേക്ക് നയിച്ചത്.

മുഹമ്മദ് ഫഹീസിന്റെ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തില്‍ 33/3 എന്ന നിലയിലേക്ക് വീണ ശേഷം മുഹമ്മദ് ഫഹീസ് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ഷദബ് ഖാനെ(4) ടീമിന് നഷ്ടമായി. 56/4 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍ ആ ഘട്ടത്തില്‍.

അഞ്ചാം വിക്കറ്റില്‍ മുഹമ്മദ് ഹഫീസും ഖുഷ്ദില്‍ ഷായും ചേര്‍ന്ന് 63 റണ്‍സാണ് പാക്കിസ്ഥാന് വേണ്ടി നേടിയത്. 14 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഏഴാം വിക്കറ്റില്‍ 13 പന്തില്‍ 30 റണ്‍സ് നേടി ഹഫീസ് ഇമാദ് വസീമിനൊപ്പം തിളങ്ങിയാണ് പാക്കിസ്ഥാനെ 163 റണ്‍സിലേക്ക് എത്തിച്ചത്.

ന്യൂസിലാണ്ട് നിരയില്‍ നാല് വിക്കറ്റ് നേടി ടിം സൗത്തിയാണ് മികവ് പുലര്‍ത്തിയത്. താരം 21 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തന്റെ നാലോവറില്‍ നിന്ന് നാല് വിക്കറ്റ് നേടിയത്.

പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് മുഹമ്മദ് ഹഫീസ്, കരാര്‍ ബോര്‍ഡ് ഏതെങ്കിലും യുവതാരത്തിന് നല്‍കണമെന്നും ഹഫീസ്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന് അറിയിച്ച് സീനിയര്‍ താരം മുഹമ്മദ് ഹഫീസ്. തനിക്ക് നല്‍കുന്നതിന് പകരം കരാറിന്റെ സുരക്ഷിതത്വം വേറെ ഏതെങ്കിലും യുവ താരത്തിനാണ് നല്‍കേണ്ടതെന്ന് ഹഫീസ് വ്യക്തമാക്കി. പ്രതിമാസം ഒരു ലക്ഷം പാക്കിസ്ഥാനി രൂപ ലഭിയ്ക്കുന്ന കരാറാണ് ബോര്‍ഡ് വെച്ച് നീട്ടിയതെന്നാണ് അറിയുന്നത്.

ഇതോടെ താരത്തിന് മാച്ച് ഫീസും ദിനബത്തയും മാത്രമേ ലഭിയ്ക്കുകയുള്ളു. പ്രതിമാസമുള്ള വേതനം ബോര്‍ഡിനോട് ആവശ്യമില്ലെന്ന് താരം അറിയിക്കുകയായിരുന്നു. തനിക്ക് പകരം ഏതെങ്കിലും യുവ താരത്തിന് കരാര്‍ നല്‍കണമെന്നാണ് ഹഫീസിന്റെ ആവശ്യം. നേരത്തെ സീനിയര്‍ താരങ്ങളായ ഹഫീസും ഷൊയ്ബ് മാലിക്കും കളം ഒഴിഞ്ഞ് യുവ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മുന്‍ പാക് താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version