പണം നല്‍കുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി ജെയിംസ് ഫോക്നർ

തന്റെ കരാര്‍ അനുസരിച്ചുള്ള പണം പാക്കിസ്ഥാൻ ബോർഡ് തരുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറി ജെയിംസ് ഫോക്നർ. എന്നാൽ ഇതല്ല സത്യാവസ്ഥയെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡും താരത്തിന്റെ ഫ്രാഞ്ചൈസി ആയ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് താരം പറയുന്നതെന്നാണ് ബോര്‍ഡിന്റെ ഭാഷ്യം.

താരം തന്റെ ബാറ്റും പേഴ്സണൽ വസ്തുക്കളും വലിച്ചെറിഞ്ഞ് ഹോട്ടലിൽ നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് പാക്കിസ്ഥാനി സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന വിവരങ്ങള്‍. 70 ശതമാനം പണം താരത്തിന് കൈമാറിയെന്നും ബാക്കി 30 ശതമാനം ലീഗ് കഴി‍ഞ്ഞ് 40 ദിവസത്തിൽ നല്‍കുകയെന്നാണ് പൊതുവേയുള്ള നടപടിക്രമമെന്നും പിസിബി പ്രസ്താവനയിൽ പറയുന്നു.

 

ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിനായി തന്റെ അവസാന പിഎസ്എൽ സീസൺ കളിക്കാനായി ബൂം ബൂം എത്തുന്നു

തന്റെ കരിയറിലെ അവസാന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കുവാനായി ഷഹീദ് അഫ്രീദി ഒരുങ്ങുന്നു. വരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ അഫ്രീദി ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് കളിക്കുവാനായി ഇറങ്ങുക. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ അഫ്രീദി കളിക്കുന്ന നാലാമത്തെ ടീമാകും ഗ്ലാഡിയേറ്റേഴ്സ്.

കഴിഞ്ഞ സീസണിൽ താരം മുൽത്താന്‍ സുൽത്താന്‍സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ട്രേഡിംഗിലൂടെയാണ് ഈ കൈമാറ്രം നടന്നിരിക്കുന്നത്. അഫ്രീദിയെ വിട്ട് നല്‍കിയപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സിന് ഒരു ഡയമണ്ട് പിക്കും സിൽവര്‍ പിക്കുമാണ് വരുന്ന പിഎസ്എൽ ഡ്രാഫ്ടില്‍ ലഭിച്ചിരിക്കുന്നത്.

ഫാഫ് ഡു പ്ലെസി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മടങ്ങുന്നു

കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരത്തിലെ ഫീൽഡിംഗിനിടെ കൂട്ടിയിടിച്ച ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫാഫ് ഡു പ്ലെസി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മടങ്ങുന്നു. താരത്തിന് കൺകഷന്‍ സംഭവിച്ചതിനാലാണ് ഈ തീരുമാനം. പേഷ്വാര്‍ സൽമിയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് ഫാഫ് ഡു പ്ലെസിയ്ക്ക് അപകടം സംഭവിച്ചത്.

ബൗണ്ടറി ലൈനിൽ സഹതാരത്തോട് കൂടിമുട്ടിയ താരത്തെ ഉടന്‍ മത്സരത്തിൽ നിന്ന് പിന്‍വലിച്ച് നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. മുഹമ്മദ് ഹസ്നൈനിന്റെ കാല്‍മുട്ടിൽ താരത്തിന്റെ തല ഇടിയ്ക്കുകയായിരുന്നു. താരം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

നസീം ഷായ്ക്ക് പിഎസ്എൽ കളിക്കുവാൻ അനുമതി നൽകി പാക്കിസ്ഥാൻ ബോർഡ്

പാക്കിസ്ഥാൻ പേസർ നസീം ഷായ്ക്ക് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ബയോ ബബിളിൽ ചേരുവാൻ അനുമതി നൽകി ബോർഡ്. നേരത്തെ കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചുവെന്ന് പറഞ്ഞ് താരത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിൻവലിച്ചിരുന്നു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ഹോട്ടൽ ബയോ ബബിളിൽ പ്രവേശിക്കുവാൻ താരത്തിന് അനുമതി കൊടുക്കുകയായിരുന്നു.

ആർടിപിസിആർ ടെസ്റ്റ് യഥാവിധം നൽകിയില്ല എന്നതായിരുന്നു നസീം ഷായ്ക്കെതിരെ പാക്കിസ്ഥാൻ ബോർഡ് കുറ്റകരമായി കണ്ടെത്തിയത്. 48 മണിക്കൂറിനുള്ള എടുത്ത റിപ്പോർട്ട് നൽകേണ്ടിടത്ത് താരം വളരെ പഴയ റിപ്പോർട്ട് നൽകുകയായിരുന്നു. താരത്തിനെതിരെ എടുത്ത നടപടി ശക്തമായ സന്ദേശമാണ് നൽകുന്നതെന്നാണ് ബോർഡ് പറഞ്ഞതെങ്കിലും ഇപ്പോൾ യുവതാരത്തിന് ഇളവ് നൽകുവാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.

അബു ദാബിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം കോവിഡ് പോസിറ്റീവായി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ഓള്‍റൗണ്ടര്‍ അന്‍വര്‍ അലി ആണ് പോസിറ്റീവായത്. നാളെ താരങ്ങള്‍ ലാഹോറില്‍ നിന്നും കറാച്ചിയില്‍ നിന്നും അബു ദാബിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലാണ് അന്‍വര്‍ അലി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

താരത്തെ കറാച്ചിയില്‍ ഐസൊലേഷനിലേക്ക് മാറ്റിയെന്നാണ് ലഭിയ്ക്കുന്ന വിവരം. അബു ദാബിയില്‍ ജൂണ്‍ മുതല്‍ ആണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കുക.

പ്രൊട്ടോക്കോള്‍ ലംഘനം, നസീം ഷായ്ക്ക് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല

പ്രൊട്ടോക്കോള്‍ ലംഘനം ആരോപിച്ച് പാക്കിസ്ഥാന്‍ താരം നസീം ഷായെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വലിച്ചു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം നോണ്‍-കംപ്ലയന്റ് ആയ ആര്‍ടിപിസിആര്‍ ടെസ്റ്റ് നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് പ്രൊട്ടോക്കോള്‍ ലംഘനം കാരണം താരത്തിനെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ നിന്ന് ഒഴിവാക്കിയത്.

മേയ് 26ന് താരങ്ങള്‍ കറാച്ചിയില്‍ നിന്നും ലാഹോറില്‍ നിന്നും അബു ദാബിയിലേക്ക് പറക്കുവാനിരിക്കുന്നതിന്റെ തൊട്ടുമുമ്പാണ് താരത്തിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടില്‍ അപാകത കണ്ടെത്തിയത്. 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണമെന്ന നിയമം ഉള്ളപ്പോള്‍ താരം മേയ് 18ന് നടത്തിയ ടെസ്റ്റിന്റെ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് ലഭിച്ച വിവരം.

ഇത് കണ്ടെത്തിയ ഉടനെ താരത്തിനെ വേറെ റൂമിലേക്ക് ഐസൊലേഷനിലേക്ക് മാറ്റിയെന്നും താരത്തിനെ ഹോട്ടല്‍ റൂമില്‍ നിന്ന് റിലീസ് ചെയ്യുകയും അബു ദാബിയിലേക്ക് കൊണ്ടു പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഇന്റഡിപെന്റെന്റ് മെഡിക്കല്‍ അഡ്വൈസറിയുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് ഈ നീക്കം.

ഫവദ് അഹമ്മദ് കോവിഡ് പോസിറ്റീവ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരം നാളത്തേക്ക് മാറ്റി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മില്‍ നടക്കേണ്ട മത്സരം നാളത്തേക്ക് മാറ്റി. ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഈ മാറ്റം. രണ്ട് ദിവസം മുമ്പ് ലക്ഷണങ്ങള്‍ കാണിച്ച ഫവദിനെ ഉടനെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.

ഇരു ടീമുകളിലെയും മറ്റു താരങ്ങള്‍ നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. മത്സരം ഇന്ന് രാത്രി 9 മണിയ്ക്ക് നടത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് നാളത്തേക്ക് മാറ്റുവാന്‍ തീരുമാനിക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക് ഗെയില്‍ മടങ്ങിയെത്തുന്നു

ക്രിസ് ഗെയില്‍ വരുന്ന സീസണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരത്തെ ഡ്രാഫ്ടില്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി 20ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ടോം ബാന്റണിനൊപ്പമാകും ക്രിസ് ഗെയില്‍ ഓപ്പണിംഗ് ദൗത്യത്തിനെത്തുക.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കറാച്ചിയിലും ലാഹോറിലുമായാണ് നടക്കുക. കോവിഡ് കാരണമാണ് ഈ രണ്ട് വേദികളില്‍ മാത്രമായി പരമ്പര നടത്തുവാന്‍ തീരുമാനിച്ചത്.

Islamabad United: Shadab Khan, Alex Hales, Colin Munro, Faheem Ashraf, Hussain Talat, Asif Ali, Musa Khan, Zafar Gohar, Hasan Ali Lewis Gregory, Phil Salt, Rohail Nazir, Reece Topley, Iftikhar Ahmed, Mohammad Wasim Jr., Ahmed Saifi Abdullah, Chris Jordan, Akif Javed.

Multan Sultans: Shahid Afridi, Rilee Rossouw, Sohail Tanvir, Imran Tahir, Khushdil Shah, James Vince, Shan Masood, Usman Qadir, Chris Lynn, Sohail Khan, Mohammad Rizwan, Sohaib Maqsood, Sohaibullah, Adam Lyth, Shahnawaz Dhani, Muhammad Umar, Imran Khan Sr., Carlos Brathwaite.

Lahore Qalandars: Mohammad Hafeez, Shaheen Afridi, Fakhar Zaman, David Wiese, Haris Rauf, Ben Dunk, Dilbar Hussain, Sohail Akhtar, Rashid Khan, Samit Patel, Tom Abell, Zeeshan Ashraf, Salman Agha, Mohammad Faizan, Maaz Khan, Zaid Alam, Joe Denly, Ahmad Danyal.

Peshawar Zalmi: Wahab Riaz, Shoaib Malik, Kamran Akmal, Liam Livingstone, Haider Ali, David Miller, Mujeeb ur Rahman, Sherfane Rutherford, Amad Butt, Umaid asif, Saqib Mahmood, Imam-ul-Haq, M Imran Randhawa, Mohammad Irfan Sr., Ibrar Ahmed, Mohammad Imran, Ravi Bopara, Amir Khan.

Quetta Gladiators: Sarfaraz Ahmed, Ben Cutting, Mohammad Hasnain, Mohammad Nawaz, Azam Khan, Naseem Shah, Zahid Mehmood, Anwar Ali, Chris Gayle, Tom Banton, Usman Shinwari, Cameron Delport, Qais Ahmed, Abdul Nasir, Saim Ayub, Arish Ali Khan, Dale Steyn, Usman Khan.

Karachi Kings: Babar Azam, Mohammad Amir, Colin Ingram, Imad Wasim, Amir Yamin, Sharjeel Khan, Waqas Maqsood, Arshad Iqbal, Mohammad Nabi, Dan Christian, Chadwick Walton, Joe Clarke, Danish Aziz, Mohammad Ilyas, Zeeshan Malik, Qasim Akram, Noor Ahmad.

വാട്സണും റോയിയും ഒത്തു പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു – നദീം ഒമര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഒത്തു പോകുവാന്‍ ഷെയിന്‍ വാട്സണും ജേസണ്‍ റോയിയും ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന് ടീം ഉടമ നദീം ഒമര്‍. ഇരുവരും പരസ്പര സഹകരണത്തോടെയല്ല കളിച്ചതെന്നാണ് തനിക്ക് തോന്നിയതെന്ന് നദീം പറഞ്ഞു. റോയിയ്ക്ക് പന്ത് മിഡില്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നുവെന്നും നദീം വ്യക്തമാക്കി.

ടോപ് ഓര്‍ഡറില്‍ പരസ്പരം സഹകരിക്കുവാന്‍ വാട്സണും റോയിയും ബുദ്ധിമുട്ടി. തനിക്ക് തോന്നിയത് ഇരുവരുടെയും കേളി ശൈലിയുടെ പ്രശ്നമായിരുന്നു അതെന്നാണ്. വാട്സണ്‍ വലിയ ഷോട്ടുകള്‍ക്ക് താല്പര്യപ്പെട്ടപ്പോള്‍ വിക്കറ്റിനിടയിലെ ഓട്ടത്തിനാണ് റോയി പ്രാമുഖ്യം കൊടുത്തതെന്ന് നദീം പറഞ്ഞു.

ഇരുവരോടും ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ട് വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഓരോ കാരണം പറഞ്ഞ് അതില്‍ വിമുഖത കാണിച്ചുവെന്നും ഒമര്‍ പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായിരുന്നു ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് ഇത്തവണ അവസാന നാല് സ്ഥാനത്തില്‍ എത്തുവാന്‍ സാധിച്ചിരുന്നില്ല.

ടൂര്‍ണ്ണമെന്റില്‍ 120 റണ്‍സ് സ്ട്രൈക്ക് റേറ്റോടെ ജേസണ്‍ റോയ് എ്ടട് ഇന്നിംഗ്സില്‍ നിന്ന് 233 റണ്‍സാണ് ക്വേറ്റയ്ക്ക് വേണ്ടി നേടിയത്.

ആ പറഞ്ഞത് തെറ്റ്, തന്റെ ബാറ്റുകള്‍ തകര്‍ന്നത് മോശം കാലാവസ്ഥ മൂലം മാത്രം – ജേസണ്‍ റോയ്

ജേസണ്‍ റോയ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദവും നിരാശയും കാരണം ഡ്രസ്സിംഗ് റൂമില്‍ അഞ്ച് ബാറ്റ് തകര്‍ത്തുവെന്ന് പറഞ്ഞ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമുടമയുടെ വെളിപ്പെടുത്തല്‍ നിരസിച്ച് ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്. അഹമ്മദ് ഷെഹ്സാദിന്റെ സഹായത്തോടെ റാവല്‍പിണ്ടിയില്‍ നിന്ന് പകരം ബാറ്റുകള്‍ എത്തിയ്ക്കുകയായിരുന്നുവെന്ന് ടീം ഉടമ
നദീം ഒമര്‍ ഒരു യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

എന്നാലിപ്പോള്‍ ഇതിനെ നിരസിച്ച് റോയ് രംഗത്തെത്തിയിട്ടുണ്ട്. താന്‍ പാക്കിസ്ഥാനിലേക്ക് 3 മുതല്‍ 4 ബാറ്റാണ് കൊണ്ടു പോയതെന്നും ഒമര്‍ പറയുന്നത് പോലെ അഞ്ച് ബാറ്റ് അല്ലെന്നും റോയ് പറഞ്ഞു. പാക്കിസ്ഥാനിലെ വരണ്ട കാലാവസ്ഥ മൂലം തന്റെ മൂന്ന് ബാറ്റ് നശിച്ചുവെന്നത് സത്യമാണ്. എന്നാല്‍ അത് ടീമുടമ പറഞ്ഞത് പോലെയല്ലെന്നും റോയ് പറഞ്ഞു.

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍ 20 ഓവറില്‍ നിന്ന് നേടിയപ്പോള്‍ രണ്ട് പന്ത് അവശേഷിക്കെ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ ക്വേറ്റ മറികടക്കുകയായിരുന്നു.

കമ്രാന്‍ അക്മലും മിസ്ബ ഉള്‍ ഹക്കും 49 റണ്‍സ് വീതം നേടിയാണ് പേഷ്വാര്‍ നിരയില്‍ തിളങ്ങിയത്. മിസ്ബ പുറത്താകാതെ നിന്നപ്പോള്‍ ലിയാം ഡോസണും 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഷൊയ്ബ് മക്സൂദ് 26 റണ്‍സ് നേടി. ക്വേറ്റയ്ക്ക് വേണ്ടി മുഹമ്മദ് നവാസ് രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍, ഗുലാം മുദ്ദാസ്സര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും ഉമര്‍ അക്മലും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്നാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ അഹമ്മദ് ഷെഹ്സാദിനെ നഷ്ടമായ ക്വേറ്റയ്ക്ക് ഷെയിന്‍ വാട്സണെയും(19), റിലീ റൂസോവിനെയും(19) വേഗത്തില്‍ നഷ്ടമായി. എന്നാല്‍ ഉമര്‍ അക്മല്‍ 50 പന്തില്‍ നിന്ന് 7 ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 75 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് 37 റണ്‍സുമായി ഉമറിനു മികച്ച പിന്തുണ നല്‍കി. പുറത്താകാതെ നിന്ന ഉമര്‍ അക്മലിനൊപ്പം 11 റണ്‍സുമായി ഡ്വെയിന്‍ സ്മിത്തുമാണ് വിജയ സമയത്ത് ക്വേറ്റയ്ക്കായി ക്രീസിലുണ്ടായിരുന്നത്. പേഷ്വാറിനു വേണ്ടി വഹാബ് റിയാസ് തന്റെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് 2 വിക്കറ്റ് നേടി. വെറും 18 റണ്‍സാണ് താരം തന്റെ നാലോവറില്‍ വിട്ട് നല്‍കിയത്.

നരൈന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നഷ്ടമായേക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിന്‍ഡീസ് താരം സുനില്‍ നരൈന്‍ പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. താരത്തിനു ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായി മാറിയത്. താരം വൈദ്യ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മാത്രമാകും പങ്കെടുക്കുവാന്‍ യോഗ്യനാണോ അല്ലയോ എന്നതിനെ സംബന്ധിച്ച തീരുമാനം പുറത്ത് വരിക.

ലോഹോര്‍ ഖലന്തേഴ്സില്‍ നിന്ന് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ആണ് സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്. താരത്തിനു പങ്കെടുക്കാനാകില്ലെങ്കില്‍ അത് ടീമിനു വലിയ തിരിച്ചടിയാണ്. പകരം താരമായി സോമര്‍സെറ്റിന്റെ മാക്സ് വാല്ലറെ ഗ്ലാഡിയേറ്റേഴ്സ് ടീമിലെത്തിക്കുമെന്നാണ് അറിയുന്നത്. താരം ഇപ്പോള്‍ കരുതല്‍ താരമായാണ് ടീമിലേക്ക് വിളിച്ചിട്ടുള്ളത്.

നരൈനെ പോലെയുള്ള താരത്തിനു പകരക്കാരനെ കണ്ടെത്താനാകില്ലെന്നാണ് ക്വേറ്റയുടെ കോച്ച് മോയിന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ടീമില്‍ മികച്ച വേറെ താരങ്ങളുണ്ടെന്നാണ് മോയിന്‍ വ്യക്തമാക്കിയത്. പേഷ്വാര്‍ സല്‍മിയ്ക്കെതിരെ ഫെബ്രുവരി 15നാണ് ഗ്ലാഡിയേറ്റേഴ്സിന്റെ ആദ്യ മത്സരം.

Exit mobile version