ഓസ്ട്രേലിയ മുന്നോട്ട്!!! ഖവാജയ്ക്ക് അര്‍ദ്ധ ശതകം

അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെ മികച്ച രീതിയിൽ ബാറ്റ് വീശി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ട്രാവിസ് ഹെഡ് – ഉസ്മാന്‍ ഖവാജ കൂട്ടുകെട്ട് 61 റൺസാണ് നേടിയത്. 32 റൺസ് നേടിയ ഹെഡിനെ അശ്വിനാണ് പുറത്താക്കിയത്. നേരത്തെ ശ്രീകര്‍ ഭരത് ഹെഡ് നൽകിയ അവസരം നഷ്ടപ്പെടുത്തിയിരുന്നു.

മാര്‍നസ് ലാബൂഷാനെയെ ഷമി പുറത്താക്കുമ്പോള്‍ ഓസ്ട്രേലിയ വെറും 72 റൺസാണ് നേടിയതെങ്കിലും പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഖവാജ – സ്മിത്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 149/2 എന്ന നിലയിലാണ്.

77 റൺസാണ് ഖവാജ – സ്മിത്ത് കൂട്ടുകെട്ട് നേടിയത്. ഖവാജ 65 റൺസും സ്റ്റീവന്‍ സ്മിത്ത് 38 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.

ഇന്ത്യയും ഈ പിച്ചിലോ ബാറ്റ് ചെയ്തത്, ഖവാജയ്ക്ക് അര്‍ദ്ധ ശതകം

ഇന്ത്യന്‍ ബാറ്റിംഗ് വെള്ളം കുടിച്ച പിച്ചിൽ അനായാസം ബാറ്റ് വീശി ഓസ്ട്രേലിയ. മത്സരത്തിൽ ഇന്ത്യയുടെ സ്കോറായ 109 റൺസിനൊപ്പം 36 ഓവറിൽ എത്തുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. രണ്ട് വിക്കറ്റാണ് ടീമിന് നഷ്ടമായത്.

ട്രാവിസ് ഹെഡിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം ഉസ്മാന്‍ ഖവാജ – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 96 റൺസ് രണ്ടാം വിക്കറ്റിൽ നേടിയാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്.

ഹെഡിനെയും 31 റൺസ് നേടിയ ലാബൂഷാനെയെയും രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. 53 റൺസാണ് ഖവാജ നേടിയത്.

ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നേടി ഇന്ത്യ, ഖവാജയ്ക്ക് ഫിഫ്റ്റി

ഡൽഹി ടെസ്റ്റിന്റെ ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഉസ്മാന്‍ ഖവാജയുടെ ഒറ്റയാള്‍ പോരാട്ടത്തിനിടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ഡേവിഡ് വാര്‍ണറെ ഷമി പുറത്താക്കിയപ്പോള്‍ ലാബൂഷാനെയെയും സ്മിത്തിനെയും അശ്വിന്‍ വീഴ്ത്തി.

ഖവാജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 94/3 എന്ന നിലയിലാണ്. 50 റൺസ് നേടിയ ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ഒരു റൺസ് നേടി ട്രാവിസ് ഹെഡ് ആണ് ക്രീസിലുള്ളത്.

അശ്വിന്‍ ട്രിക്കി ബൗളര്‍ – ഉസ്മാന്‍ ഖവാജ

ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പുകഴ്ത്തി ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. അശ്വിന്‍ ഗൺ ബൗളര്‍ ആണെന്നും ട്രിക്കി ബൗളര്‍ ആണെന്നും പറഞ്ഞ ഖവാജ താരം വളരെ പ്രതിഭാധനനാണെന്നും കൂട്ടിചേര്‍ത്തു.

തന്റെ ബൗളിംഗിൽ ഒട്ടേറെ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തുവാനും ക്രീസ് നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്ന ബൗളര്‍ ആണ് അശ്വിനെന്നും ഖവാജ പറഞ്ഞു. അദ്ദേഹം തന്റെ ഗെയിം പ്ലാന്‍ മാറ്റങ്ങള്‍ വരുത്തുന്ന ഒരു ബൗളര്‍ ആമെന്നും ഖവാജ സൂചിപ്പിച്ചു.

സ്പിന്നിംഗ് വിക്കറ്റിൽ ന്യൂ ബോള്‍ നേരിടുകയാണ് ഏറ്റവും പ്രയാസമെന്നും ഖവാജ വ്യക്തമാക്കി.

ഖവാജയുടെ ഇരട്ട ശതകം നിഷേധിച്ച ഡിക്ലറേഷനുമായി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയുടെ 6 വിക്കറ്റ് നഷ്ടം

സിഡ്നിയിൽ മഴ മാറി നാലാം ദിവസത്തെ കളി ആരംഭിച്ചപ്പോള്‍ ഉസ്മാന്‍ ഖവാജയുടെ ഇരട്ട ശതകം നിഷേധിച്ച ഡിക്ലറേഷനുമായി പാറ്റ് കമ്മിന്‍സ് ഏവരെയും ഞെട്ടിക്കുകയായിരുന്നു. ഇരട്ട ശതകത്തിന് 5 റൺസ് അകലെ 195 റൺസിൽ ഖവാജ നിൽക്കുമ്പോള്‍ മൂന്നാം ദിവസത്തെ കളി പൂര്‍ണ്ണമായും മഴ കാരണം നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്ക് വിജയത്തിനായി ദക്ഷിണാഫ്രിക്കയെ വേഗത്തില്‍ ഔട്ട് ആക്കണമെന്നതിനാലായിരുന്നു പാറ്റ് കമ്മിന്‍സിന്റെ ഈ തീരുമാനം.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ നാലാം ദിവസം 149/6 എന്ന നിലയിൽ ആണ് സന്ദര്‍ശകര്‍. 39 റൺസ് നേടിയ ഖായ സോണ്ടയാണ് ടീമിന്റെ ടോപ് സ്കോറര്‍. ടെംബ ബാവുമ 35 റൺസ് നേടി. ഓസ്ട്രേലിയയുടെ സ്കോറിന് 326 റൺസ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍.

ആതിഥേയര്‍ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹാസൽവുഡ് രണ്ടും വിക്കറ്റാണ് നേടിയത്.

ഇരട്ട ശതകത്തിനരികെ ഖവാജ, സ്മിത്തിന് ശതകം, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ സിഡ്നിയിൽ 475/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. 195 റൺസ് നേടി ക്രീസിൽ നിൽക്കുന്ന ഉസ്മാന്‍ ഖവാജയുടെ ഇരട്ട ശതകത്തിനായാണ് ഓസ്ട്രേലിയന്‍ ക്യാമ്പ് കാത്തിരിക്കുന്നത്.

സ്റ്റീവ് സ്മിത്ത് 104 റൺസ് നേടി പുറത്തായപ്പോള്‍ 59 പന്തിൽ 70 റൺസ് നേടി ട്രാവിസ് ഹെഡ് അതിവേഗ സ്കോറിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. രണ്ടാം ദിവസം മഴ കാരണം മുഴുവന്‍ സമയം കളി നടന്നിരുന്നില്ല.

ബാറ്റിംഗ് മാന്ത്രികന്‍ ലാബൂഷാനെ!!! ഓസ്ട്രേലിയ കരുത്താര്‍ന്ന നിലയിൽ

പെര്‍ത്തിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ കരുതുറ്റ നിലയിൽ ഓസ്ട്രേലിയ. ഒന്നാം ദിവസം സ്റ്റംപ്സിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 293/2 എന്ന നിലയിൽ ആണ്.

മാര്‍നസ് ലാബൂഷാനെ 154 റൺസ് നേടി നിൽക്കുമ്പോള്‍ സ്റ്റീവന്‍ സ്മിത്ത്റ 59 ൺസുമായി ഒപ്പം ക്രീസിലുണ്ട്. ഡേവിഡ് വാര്‍ണറെ വേഗത്തിൽ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ ലാബൂഷാനെ ഖവാജയുമായി ചേര്‍ന്ന് 142 റൺസാണ് നേടിയത്.

65 റൺസ് നേടിയ ഖവാജയെ കൈൽ മയേഴ്സ് ആണ് പുറത്താക്കിയത്. പിന്നീട് ലാബൂഷാനെയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 142 റൺസ് നേടി ഒന്നാം ദിവസം ഓസ്ട്രേലിയയുടെ പേരിലാക്കുകയായിരുന്നു.

ഏകദിന ക്രിക്കറ്റ് 40 ഓവറായി ചുരുക്കണം – ഉസ്മാന്‍ ഖവാജ

ഏകദിന ക്രിക്കറ്റിന് നിലവിലെ ദൈര്‍ഘ്യം കൂടുതലാണെന്ന് പറ‍ഞ്ഞ് ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. 40 ഓവറാക്കി ഏകദിന ക്രിക്കറ്റ് ചുരുക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും താരം കൂട്ടിചേര്‍ത്തു. ടി20 ക്രിക്കറ്റ് മികച്ചതാണെന്നും ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫോര്‍മാറ്റ് ടെസ്റ്റാണെന്നും പറഞ്ഞ താരം ഏകദിന ക്രിക്കറ്റിന്റെ ദൈര്‍ഘ്യം കുറച്ച് ഈ ഫോര്‍മാറ്റ് കൂടുതൽ ആവേശകരമാക്കാനാകുമെന്നും പറഞ്ഞു.

ഇംഗ്ലണ്ടിൽ താന്‍ പ്രൊ40 ടൂര്‍ണ്ണമെന്റ് ഏതാനും വര്‍ഷം മുമ്പ് കളിച്ചിട്ടുണ്ടെന്നും താന്‍ അത് ഏറെ ആസ്വദിച്ചിരുന്നുവെന്നും ഖവാജ വ്യക്തമാക്കി. താരത്തിന്റെ ഈ അഭിപ്രായത്തെ ഓസ്ട്രേലിയയുടെ അടുത്തിടെ വിരമിച്ച ഏകദിന ക്യാപ്റ്റന്‍ ആരോൺ ഫി‍ഞ്ചും അനുകൂല പ്രതികരണവുമായി എത്തിയിട്ടുണ്ട്.

Source: https://www.espncricinfo.com/story/future-of-odi-cricket-just-take-out-that-little-middle-bit-say-usman-khawaja-adam-zampa-and-aaron-finch-1339458

ഗോള്‍ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ലീഡ് 100 കടന്നു

ഗോള്‍ ടെസ്റ്റിൽ മോശം വെളിച്ചം കാരണം രണ്ടാം ദിവസത്തെ കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 313/8 എന്ന നിലയിൽ. ശ്രീലങ്കയുടെ ഇന്നിംഗ്സ് 212 റൺസിൽ അവസാനിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇപ്പോള്‍ 101 റൺസിന്റെ ലീഡാണുള്ളത്.

77 റൺസ് നേടിയ കാമറൺ ഗ്രീനും 71 റൺസ് നേടിയ ഉസ്മാന്‍ ഖവാജയും ആണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. അലക്സ് കാറെ 45 റൺസും നേടി. 26 റൺസുമായി പാറ്റ് കമ്മിന്‍സും എട്ട് റൺസ് നേടി നഥാന്‍ ലയണും ആണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്.

രമേശ് മെന്‍ഡിസ് നാലും ജെഫ്രി വാന്‍ഡെര്‍സേ രണ്ട് വിക്കറ്റും ശ്രീലങ്കയ്ക്കായി നേടി. രണ്ടാം ദിവസത്തെ കളി മഴ കാരണം വൈകിയാണ് തുടങ്ങിയത്. പിന്നീട് വെളിച്ചക്കുറവ് കാരണം കളി നേരത്തെ നിര്‍ത്തുകയും ചെയ്തു.

നഥാന്‍ ലയണിന് മുന്നിൽ കീഴടങ്ങി ശ്രീലങ്ക, 212 റൺസിന് ഓള്‍ഔട്ട്

ഗോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്കയെ 212 റൺസിന് പുറത്താക്കിയ ശേഷം ഓസ്ട്രേലിയ 98/3 എന്ന നിലയിൽ. നഥാന്‍ ലയണും മിച്ചൽ സ്വെപ്സണും ചേര്‍ന്നാണ് ശ്രീലങ്കയെ കുരുക്കിലാക്കിയത്.

59 ഓവറിൽ ടീം 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 58 റൺസ് നേടിയ നിരോഷന്‍ ഡിക്വെല്ലയാണ് ടീമിന്റെ ടോപ് സ്കോറര്‍. ആഞ്ചലോ മാത്യൂസ് 39 റൺസ് നേടിയപ്പോള്‍ പതു നിസ്സങ്ക(23), ദിമുത് കരുണാരത്നേ(28), രമേശ് മെന്‍‍ഡിസ്(22) എന്നിവരും പൊരുതി നോക്കി. ലയൺ അഞ്ചും സ്വെപ്സൺ മൂന്നും വിക്കറ്റാണ് നേടിയത്.

ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 47 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 25 റൺസ് നേടിയ വാര്‍ണറെയും 13 റൺസ് നേടിയ ലാബൂഷാനെയെയും രമേശ് മെന്‍ഡിസ് പുറത്താക്കിയപ്പോള്‍ സ്റ്റീവ് സ്മിത്ത് റണ്ണൗട്ടും ആയി.

ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ആണ് ക്രീസിൽ നില്‍ക്കുന്നത്. ശ്രീലങ്കയുടെ സ്കോറിന് 114 റൺസ് പിന്നിലാണ് ഓസ്ട്രേലിയ ഇപ്പോളും ഖവാജ 47 റൺസും ട്രാവിസ് ഹെഡ് 6 റൺസും നേടിയിട്ടുണ്ട്.

ഉസ്മാന്‍ ഖവാജ ബ്രിസ്ബെയിന്‍ ഹീറ്റിൽ

സിഡ്നി തണ്ടറിന്റെ ഏറ്റവും ഉയര്‍ന്ന റൺ സ്കോറര്‍ ആയ ഉസ്മാന്‍‍ ഖവാജ ക്ലബ് വിട്ടു. കുടുംബപരമായ കാരണങ്ങളാലാണ് താരത്തിന്റെ ഈ തീരുമാനം. താരം ബ്രിസ്ബെയിന്‍ ഹീറ്റുമായി 4 വര്‍ഷത്തെ കരാറിലെത്തിയിട്ടുണ്ട്.

ക്യൂന്‍സ്‍ലാന്‍ഡിലേക്ക് താരം മടങ്ങിയെത്തുമ്പോള്‍ തന്റെ നാട്ടിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രധാനം. വളരെ എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല ഇതെന്നും എന്നാൽ കുടുംബത്തോടൊപ്പം ചെലവഴിക്കുവാനും അവരുടെ മുന്നിൽ കളിക്കാനിറങ്ങുന്നതും സന്തോഷപ്രധാനമായ കാര്യമാണെന്നും ഖവാജ വ്യക്തമാക്കി.

വീണ്ടും ഖവാജ, പാക്കിസ്ഥാനെതിരെ താരത്തിന് ശതകം നഷ്ടമായത് 9 റൺസിന്

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 232 റൺസ്. 8/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ഉസ്മാന്‍ ഖവാജയുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും അര്‍ദ്ധ ശതകങ്ങൾ മുന്നോട്ട് നയിക്കുകയായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം 138 റൺസ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഈ സഖ്യം നേടിയത്. 59 റൺസ് നേടിയ സ്മിത്തിനെ ആണ് ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്.

അധികം വൈകാതെ 91 റൺസ് നേടിയ ഖവാജയുടെ വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. 26 റൺസ് നേടിയ ട്രാവിസ് ഹെഡ് പുറത്തായ ശേഷം ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 20 റൺസുമായി കാമറൺ ഗ്രീനും 8 റൺസ് നേടി അലക്സ് കാറെയുമാണ് ക്രീസിലുള്ളത്.

അഫ്രീദിയ്ക്ക് പുറമെ നസീം ഷായും രണ്ട് വിക്കറ്റ് നേടി. 5 വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സാജിദ് ഖാന്‍ ഒരു വിക്കറ്റ് നേടി.

Exit mobile version