വിശ്വസിക്കുമോ!!! 15 റൺസിന് ഓള്‍ഔട്ട് ആയി സിഡ്നി തണ്ടര്‍, ബിഗ്ബാഷിൽ അവിശ്വസനീയ ബാറ്റിംഗ് തകര്‍ച്ച

ബിഗ് ബാഷിൽ ഇന്നത്തെ മത്സരത്തിൽ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി സിഡ്നി തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെ 139/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും വെറും 15 റൺസ് മാത്രമാണ് സിഡ്നി തണ്ടര്‍ നേടിയത്. 5.5 ഓവര്‍ മാത്രമാണ് ടീം ബാറ്റിംഗ് പിടിച്ച് നിന്നത്.

5 താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ അഡിലെയ്ഡിനായി ഹെന്‍റി തോര്‍ട്ടൺ അഞ്ചും വെസ് അഗര്‍ നാലും വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡിനായി ക്രിസ് ലിന്‍(36), കോളിന്‍ ഡി ഗ്രാന്‍ഡോം(33) എന്നിവരാണ് റൺസ് കണ്ടെത്തിയത്.

അഫ്ഗാന്‍ താരത്തെ സ്വന്തമാക്കി സിഡ്നി തണ്ടര്‍

അഫ്ഗാനിസ്ഥാന്‍ താരം ഫസൽഹഖ് ഫറൂഖിയെ സ്വന്തമാക്കി സിഡ്നി തണ്ടര്‍. ഡേവിഡ് വില്ലി പിന്മാറിയതിനെത്തുടര്‍ന്നാണ് ഫറൂഖിയെ ബിഗ് ബാഷ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ടീമിന്റെ ആദ്യ 9 റൗണ്ട് മത്സരങ്ങള്‍ക്ക് ഫറൂഖിയുടെ സേവനം ടീമിന് ലഭിയ്ക്കും.

അഫ്ഗാനിസ്ഥാനായി 17 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും 7 ഏകദിനങ്ങളിലും കളിച്ചിട്ടുള്ളയാളാണ് ഫസൽഹഖ് ഫറൂഖി. താരം അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഓസ്ട്രേലിയയ്ക്കെതിരെ 29 റൺസ് വിട്ട് നൽകി 2 വിക്കറ്റ് താരം നേടിയിരുന്നു. ഐപിഎലിലും പങ്കെടുത്തിട്ടുള്ളയാളാണ് ഫസൽഹഖ് ഫറൂഖി.

വാര്‍ണര്‍ ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുന്നു, സിഡ്നി തണ്ടറുമായി കരാര്‍

ഓസ്ട്രേലിയന്‍ മുന്‍ നിര താരം ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുന്നു. 9 വര്‍ഷത്തേ ഇടവേളയ്ക്ക് ശേഷം ആണ് വാര്‍ണര്‍ ബിഗ് ബാഷിലേക്ക് എത്തുന്നത്. സിഡ്നി തണ്ടറുമായി രണ്ട് വര്‍ഷത്തേ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഓസ്ട്രേലിയയുടെ സിഡ്നി ടെസ്റ്റിന് ശേഷം താരം സിഡ്നി തണ്ടറിന്റെ അഞ്ച് ലീഗ് മത്സരങ്ങള്‍ക്ക് ടീമിനൊപ്പം ഉണ്ടാകും. അതിന് ശേഷം ടെസ്റ്റ് സംഘം ഇന്ത്യയിലേക്ക് യാത്രയാകും.

2013ലാണ് വാര്‍ണര്‍ അവസാനമായി ബിഗ് ബാഷിൽ കളിച്ചത്. താരത്തിനായി യുഎഇ ടി20 ലീഗ് രംഗത്തെത്തിയെങ്കിലും ഓസ്ട്രേലിയുടെ ടി20 ലീഗായ ബിഗ് ബാഷിൽ കളിക്കുവാന്‍ താരം തീരുമാനിച്ചു.

 

Story Highlights: David Warner returns to Big Bash after 9 years, and signs a deal with Sydney Thunder.

ഉസ്മാന്‍ ഖവാജ ബ്രിസ്ബെയിന്‍ ഹീറ്റിൽ

സിഡ്നി തണ്ടറിന്റെ ഏറ്റവും ഉയര്‍ന്ന റൺ സ്കോറര്‍ ആയ ഉസ്മാന്‍‍ ഖവാജ ക്ലബ് വിട്ടു. കുടുംബപരമായ കാരണങ്ങളാലാണ് താരത്തിന്റെ ഈ തീരുമാനം. താരം ബ്രിസ്ബെയിന്‍ ഹീറ്റുമായി 4 വര്‍ഷത്തെ കരാറിലെത്തിയിട്ടുണ്ട്.

ക്യൂന്‍സ്‍ലാന്‍ഡിലേക്ക് താരം മടങ്ങിയെത്തുമ്പോള്‍ തന്റെ നാട്ടിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രധാനം. വളരെ എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല ഇതെന്നും എന്നാൽ കുടുംബത്തോടൊപ്പം ചെലവഴിക്കുവാനും അവരുടെ മുന്നിൽ കളിക്കാനിറങ്ങുന്നതും സന്തോഷപ്രധാനമായ കാര്യമാണെന്നും ഖവാജ വ്യക്തമാക്കി.

ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനൊപ്പം എത്തി സ്മൃതി മന്ഥാന, എന്നാൽ ജയം ഹര്‍മ്മന്‍പ്രീതിന്റെ ടീമിനൊപ്പം

മെൽബേൺ റെനഗേഡ്സിനെതിരെയുള്ള മത്സരത്തിൽ 64 പന്തിൽ നിന്ന് പുറത്താകാതെ 114 റൺസ് നേടിയ സ്മൃതി മന്ഥാന ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനൊപ്പമെത്തി.

2017ൽ സിക്സേര്‍സിന് വേണ്ടി സ്റ്റാറിനെതിരെ 52 പന്തിൽ 114 റൺസ് നേടിയ ആഷ്‍ലൈ ഗാര്‍ഡ്നറുടെ റെക്കോര്‍ഡിനൊപ്പമാണ് സ്മൃതി എത്തിയത്. എന്നാൽ മത്സരത്തിൽ സിഡ്നി തണ്ടര്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിംഗ് മികവിൽ 175 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 55 പന്തിൽ പുറത്താകാതെ 81 റൺസാണ് കൗര്‍ നേടിയത്. ജെസ്സ് ഡഫിന്‍(33), എവലിന്‍ ജോൺസ്(42) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

സ്മൃതി 14 ഫോറും 3 സിക്സും സഹിതം 114 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്നേ വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയത് ടീമിന് തിരിച്ചടിയായി. താഹ്‍ലിയ വിൽസൺ 38 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 171 റൺസ് മാത്രം നേടിയ സിഡ്നി 4 റൺസ് തോല്‍വിയേറ്റു വാങ്ങി.

അവസാന ഓവറിൽ 13 റൺസ് വേണ്ട ഘട്ടത്തിൽ 8 റൺസ് മാത്രമേ സ്മൃതിയ്ക്കും താഹ്‍ലിയയ്ക്കും നേടാനായുള്ളു.

ഷബ്നിം ഇസ്മൈൽ ബിഗ് ബാഷിന് ഇല്ല

ബിഗ് ബാഷിൽ ഷബ്നിം ഇസ്മൈൽ ബിഗ് ബാഷിന് ഇല്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. സിഡ്നി തണ്ടറിന് വേണ്ടിയാണ് താരം കഴിഞ്ഞ ഏതാനും സീസണിൽ കളിച്ചത്.

തണ്ടറിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ച ഷബ്നിം ഫൈനലിലെ താരവുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സിഡ്നി തണ്ടര്‍ ഷബ്നിം ഇസ്മൈലിന് പകരക്കാരിയെ പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം ഫ്രാ‍ഞ്ചൈസി സ്മൃതി മന്ഥാനയെയും ദീപ്തി ശര്‍മ്മയെയും സ്വന്തമാക്കിയിട്ടുണ്ട്.

ബിഗ് ബാഷിൽ കളിക്കാനായി സ്മൃതിയും ദീപ്തിയും, ഇരുവരെയും സ്വന്തമാക്കി സിഡ്നി തണ്ടര്‍

വനിത ബിഗ് ബാഷിൽ ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ഥാനയും ദീപ്തി ശര്‍മ്മയും കളിക്കും. സിഡ്നി തണ്ടര്‍ ആണ് ഇരു താരങ്ങളുമായി കരാറിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹീത്തര്‍ നൈറ്റ്, താമി ബ്യൂമോണ്ട് എന്നിവര്‍ക്ക് പകരമാണ് ഇന്ത്യന്‍ താരങ്ങളെ ടീമിലേക്ക് സിഡ്നി തണ്ടര്‍ എത്തിച്ചിരിക്കുന്നത്.

സ്മൃതി മന്ഥാന മുമ്പ് ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടിയും ഹോബാര്‍ട്ട് ഹറികെയിന്‍സിന് വേണ്ടിയും കളിച്ചിട്ടുള്ളപ്പോള്‍ ദീപ്തി ശര്‍മ്മ ഇതാദ്യമായാണ് ബിഗ് ബാഷിലേക്ക് എത്തുന്നത്.

ട്രെവര്‍ ബെയിലിസ്സ് ബിഗ് ബാഷിൽ കോച്ചായി എത്തുന്നു, കരാറിലെത്തിയത് സിഡ്നി തണ്ടറുമായി

മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി തണ്ടറുമായി കരാറിലെത്തി. 2019 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ടിന്റെ പരിശീലകൻ ആയിരുന്നു ബെയിലിസ്സ്. തണ്ടറുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ട്രെവര്‍ എത്തിയിരിക്കുന്നത്. നിലവിലെ കോച്ച് ഷെയിൻ ബോണ്ട് കുടുംബത്തോടൊപ്പം ചെലവഴിക്കാനായി തീരുമാനിച്ചതോടെ വന്ന ഒഴിവിലേക്കാണ് ബെയിലിസ്സ് എത്തുന്നത്.

മുമ്പ് സിഡ്നി സിക്സേഴ്സിന്റെ കോച്ചായി ട്രെവര്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ടീം കിരീടം നേടിയപ്പോളും ബെയിലിസ്സ് ആയിരുന്നു കോച്ച്. നിലവിൽ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ കോച്ചാണ് ട്രെവര്‍ ബെയിലിസ്സ്. തണ്ടര്‍ കഴിഞ്ഞ കുറച്ച് സീസണായി മികച്ച രീതിയിലാണ് ബിഗ് ബാഷിൽ കളിക്കുന്നതെന്നും കുറച്ച് കൂടി മികച്ച നിലയിൽ വരും സീസണുകളിൽ ടീമിനെ എത്തിക്കുവാനാകും താന്‍ ലക്ഷ്യം വയ്ക്കുക എന്നും ബെയിലിസ്സ് വ്യക്തമാക്കി.

സിഡ്നി തണ്ടറുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ ബോണ്ട്

സിഡ്നി തണ്ടറുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ ബോണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര നിയന്ത്രണങ്ങളുള്ളതും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് താരം ഈ തീരുമാനം എടുത്തത്.

സിഡ്നി തണ്ടറിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു ഷെയിന്‍ ബോണ്ട്. മുമ്പ് ബ്രിസ്ബെയിന്‍ ഹിറ്റിന്റെ സഹ പരിശീലകനായും ബിഗ് ബാഷില്‍ ഷെയിന്‍ ബോണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കൊപ്പവും പരിശീലകനായി ബോണ്ട് ചുമതല വഹിച്ചിട്ടുണ്ട്.

25 പന്തില്‍ 65 റണ്‍സ് നേടി ഡാനിയേല്‍ സാംസ്, സിഡ്നി തണ്ടറിന് ആദ്യ വിജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 4 വിക്കറ്റ് വിജയം നേടി സിഡ്നി തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ 178 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡാനിയേല്‍ സാംസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ തണ്ടര്‍ 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി വിജയം കുറിച്ചു.

ഒരു ഘട്ടത്തില്‍ 80/5 എന്ന നിലയിലേക്ക് വീണ തണ്ടറിനെ ബെന്‍ കട്ടിംഗ്-ഡാനിയേല്‍ സാംസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 69 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ന്നത് 29 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ് പുറത്തായപ്പോളാണ്.

എന്നാല്‍ ഏഴ് സിക്സുകളുടെ അകമ്പടിയോടെ 25 പന്തില്‍ നിന്ന് 65 റണ്‍സുമായി ഡാനിയേല്‍ സാംസ് മത്സരഗതിയെ മാറ്റി മറിയ്ക്കുകയായിരുന്നു. ഉസ്മാന്‍ ഖവാജ(17), അലെക്സ് റോസ്(34),ബാക്സ്റ്റര്‍ ഹോള്‍ട്ട്(23) എന്നിവരാണ് തണ്ടറിനായി റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ജാക്ക് വൈല്‍ഡര്‍മത്ത് മന്ന് വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളര്‍മാര്‍ക്കാര്‍ക്കും സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയത് ബ്രിസ്ബെയിന് തിരിച്ചടിയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് ക്രിസ് ലിന്‍(69), ജാക്ക് വൈല്‍ഡര്‍മത്ത്(11 പന്തില്‍ 31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 178 റണ്‍സ് നേടിയത്. ഡാനിയേല്‍ സാംസും ജോനാഥന്‍ കുക്കും രണ്ട് വീതം വിക്കറ്റും മത്സരത്തില്‍ നേടി.

മെല്‍ബേണ്‍ സ്റ്റാര്‍സിനെ എറിഞ്ഞിട്ട് സിഡ്നി തണ്ടറിന് രണ്ടാം ബിഗ് ബാഷ് കിരീടം

വനിത ബിഗ് ബാഷിലെ പുതിയ ചാമ്പ്യന്മാരായ സിഡ്നി തണ്ടര്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ സ്റ്റാര്‍സിനെ 86/9 എന്ന സ്കോറിന് പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 13.4 ഓവറില്‍ മറികടന്നാണ് സിഡ്നി തണ്ടര്‍ തങ്ങളുടെ രണ്ടാം വനിത ബിഗ് ബാഷ് കിരീടത്തിലേക്ക് നീങ്ങിയത്.

ഷബ്നിം ഇസ്മൈലും സാമി-ജോ ജോണ്‍സണും കണിശതയോടെ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സ് ബാറ്റിംഗിന്റെ താളം തെറ്റുകയായിരുന്നു. ടീമിന്റെ ടോപ് സ്കോറര്‍ 22 റണ്‍സ് നേടിയ കാത്തറിന്‍ ബ്രണ്ട് ആയിരുന്നു. അന്നാബെല്‍ സത്തര്‍ലാണ്ട് 20 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിന് വേണ്ടി ഹീത്തര്‍ നൈറ്റ്(26*), റേച്ചല്‍ ഹെയ്ന്‍സ്(21*), റേച്ചല്‍ ട്രെനാമാന്‍(23) എന്നിവരുടെ സംഭാവന ടീമിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.

ഫൈനല്‍ സ്ഥാനം കൈവിട്ട് ബ്രിസ്ബെയിന്‍ ഹീറ്റ്, സിഡ്നി തണ്ടറിന്റെ അവിശ്വസനീയ തിരിച്ചുവരവ്

3 ഓവര്‍ അവശേഷിക്കെ മൂന്ന് വിക്കറ്റ് കൈവശമുള്ള ബ്രിസ്ബെയിന്‍ ഹീറ്റിന് 15 റണ്‍സ് ആയിരുന്നു ഫൈനല്‍ ഉറപ്പിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ വാലറ്റത്തിന് ആ സമ്മര്‍ദ്ദം താങ്ങുവാനാകാതെ പോയപ്പോള്‍ ടീം 12 റണ്‍സിന്റെ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

144 റണ്‍സ് വിജയ ലക്ഷ്യം നേടിയിറങ്ങിയ ബ്രിസ്ബെയിന്‍ 131 റണ്‍സിന് 18.3 ഓവറില്‍ ഓള്‍ഔട്ട് ആയി. 17 പന്തില്‍ നിന്ന് 37 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന ലൗറ കിമ്മിന്‍സിന്റെ വിക്കറ്റ് 17ാം ഓവറിന്റെ അവസാന വിക്കറ്റില്‍ വീഴ്ത്തിയാണ് മത്സരത്തിലേക്ക് സിഡ്നി തണ്ടറിന്റെ ശക്തമായ തിരിച്ചുവരവ്.

ജോര്‍ജ്ജിയ റെഡ്മെൈന്‍(25), നദൈന്‍ ഡീ ക്ലെര്‍ക്ക്(27), ജെസ്സ് ജെനാസ്സെന്‍(19) എന്നിവരും റണ്‍സ് കണ്ടെത്തിയെങ്കിലും വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി സിഡ്നി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. 3 വിക്കറ്റുമായി ഹന്ന ഡാര്‍ലിംഗ്ടണും രണ്ട് വിക്കറ്റ് വീതം നേടി സമാന്ത ബെയ്റ്റ്സും സാമി-ജോ-ജോണ്‍സണുമാണ് തണ്ടര്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തണ്ടറിന് വേണ്ടി 48 റണ്‍സുമായി ക്യാപ്റ്റന്‍ റെയ്ച്ചല്‍ ഹെയ്‍ന്‍സ് ടോപ് സ്കോറര്‍ ആയി. താമി ബ്യൂമോണ്ട് ഓപ്പണിംഗ് ഇറങ്ങി 27 റണ്‍സ് നേടിയാണ് ടീമിന്റെ സ്കോര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിലേക്ക് എത്തിച്ചത്.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ സിഡ്നി തണ്ടറിന്റെ എതിരാളികള്‍ മെല്‍ബേണ്‍ സ്റ്റാര്‍സ് ആണ്.

Exit mobile version