മൂന്ന് വിക്കറ്റുമായി ഷംസി, ദക്ഷിണാഫ്രിക്കയുമായുള്ള നിര്‍ണ്ണായക മത്സരത്തിൽ 135 റൺസ് നേടി വെസ്റ്റിന്‍ഡീസ്

സൂപ്പര്‍ 8 ഗ്രൂപ്പ് 2 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റിന്‍ഡീസിന് നേടാനായത് 135 റൺസ്. റോസ്ടൺ ചേസ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഓപ്പണര്‍ കൈൽ മയേഴ്സ് 35 റൺസ് നേടി ടീമിലെ രണ്ടാമത്തോ ടോപ് സ്കോറര്‍ ആയി.

മറ്റ് താരങ്ങള്‍ക്കാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. 5/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ കൈൽ മയേഴ്സ് – റോസ്ടൺ ചേസ് കൂട്ടുകെട്ട് 81 റൺസ് മൂന്നാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചുവെങ്കിലും മയേഴ്സ് പുറത്തായ ശേഷം ടീം വീണ്ടും തകര്‍ച്ച നേരിട്ടു.

86/2 എന്ന നിലയിൽ നിന്ന് ടീം പൊടുന്നനെ 97/6 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. ചേസ് 52 റൺസ് നേടി പുറത്തായപ്പോളാണ് ടീമിന് 6ാം വിക്കറ്റ് നഷ്ടമായത്. 9 പന്തിൽ 15 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ റണ്ണൗട്ട് രൂപത്തിൽ പുറത്തായതും വെസ്റ്റിന്‍ഡീസിന് അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുന്നതിൽ തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് ടീമിന് മികവ് പുലര്‍ത്തുവാന്‍ സഹായിച്ചത്.

118/8 എന്ന നിലയിൽ നിന്ന് അൽസാരി ജോസഫ് (11*) – ഗുഡകേഷ് മോട്ടി (4*) എന്നിവര്‍ ചേര്‍ന്ന് നേടിയ 17 റൺസിന്റെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ 135/8 എന്ന സ്കോറിലെത്തിച്ചത്.

കേന്ദ്ര കരാര്‍ വേണ്ടെന്ന് വെച്ച് പൂരനും ഹോള്‍ഡറും മയേഴ്സും

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മുന്നോട്ട് വെച്ച കേന്ദ്ര കരാര്‍ നിരസിച്ച് വെസ്റ്റിന്‍ഡീസ് താരങ്ങളായ നിക്കോളസ് പൂരനും കൈൽ മയേഴ്സും ജേസൺ ഹോള്‍ഡറും. 2023-24 സീസണിൽ ടി20 മത്സരങ്ങള്‍ കളിക്കുവാന്‍ ഈ താരങ്ങള്‍ തയ്യാറാണെന്ന് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

14 പുരുഷ താരങ്ങള്‍ക്കും 15 വനിത താരങ്ങള്‍ക്കുമാണ് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് കേന്ദ്ര കരാര്‍ നൽകുന്നത്. ഇതിൽ ഗുഡകേഷ് മോട്ടി, കെയ്സി കാര്‍ട്ടി, ടാഗ്നരൈന്‍ ചന്ദര്‍പോള്‍, അലിക് അത്താന്‍സേ എന്നിവര്‍ക്ക് ആദ്യമായാണ് കേന്ദ്ര കരാര്‍ ലഭിയ്ക്കുന്നത്.

പുരുഷന്മാര്‍ : Alick Athanaze, Kraigg Brathwaite, Keacy Carty, Tagenarine Chanderpaul, Joshua Da Silva, Shai Hope, Akeal Hosein, Alzarri Joseph, Brandon King, Gudakesh Motie, Rovman Powell, Kemar Roach, Jayden Seales, Romario Shepherd

വനിതള്‍‍ : Aaliyah Alleyne, Shemaine Campbelle, Shamilia Connell, Afy Fletcher, Cherry-Ann Fraser, Shabika Gajnabi, Jannillea Glasgow, Sheneta Grimmond, Chinelle Henry, Zaida James, Mandy Mangru, Hayley Matthews, Karishma Ramharack, Stafanie Taylor, Rashada Williams

മികച്ച തുടക്കത്തിൽ നിന്ന് തകര്‍ന്ന് ലക്നൗ, അന്തകനായത് മോയിന്‍ അലി, ചെന്നൈയ്ക്ക് 12 റൺസ് വിജയം

ഐപിഎലില്‍ വലിയ സ്കോര്‍ കണ്ട മത്സരത്തിൽ 12 റൺസ് വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 217 റൺസ് നേടിയപ്പോള്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 205 റൺസ് മാത്രമേ നേടാനായുള്ളു. കൈൽ മയേഴ്സ് നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം 4 വിക്കറ്റുമായി മോയിന്‍ അലിയാണ് ലക്നൗവിന്റെ താളം തെറ്റിച്ചത്.

79/0 എന്ന നിലയിൽ നിന്ന് 82/3 എന്ന നിലയിലേക്കാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് തകര്‍ന്നത്. മോയിന്‍ അലിയും മിച്ചൽ സാന്റനറും ലക്നൗ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടപ്പോള്‍ ടീം 109/4 എന്ന സ്ഥിതിയിലായി.

കൈൽ മയേഴ്സും കെഎൽ രാഹുലും 79 റൺസാണ് പവര്‍പ്ലേയ്ക്കുള്ളിൽ ഒന്നാം വിക്കറ്റിൽ നേടിയത്. മോയിന്‍ അലിയാണ് 22 പന്തിൽ 53 റൺസ് നേടിയ മയേഴ്സിനെ പുറത്താക്കിയത്. ദീപക് ഹൂഡയെ തൊട്ടടുത്ത ഓവറിൽ സാന്റനര്‍ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ 20 റൺസ് നേടിയ രാഹുലിനെ മോയിന്‍ അലി മടക്കിയയ്ച്ചു.

അതിവേഗത്തിൽ ബാറ്റ് വീശിയ മാര്‍ക്കസ് സ്റ്റോയിനിസിനെയും മോയിന്‍ അലി പുറത്താക്കിയതോടെ ലക്നൗവിന് കാര്യങ്ങള്‍ പ്രയാസമായി. മാർക്കസ് 18 പന്തിൽ 21 റൺസാണ് നേടിയത്. മോയിന്‍ തന്റെ സ്പെല്ലിൽ 4 വിക്കറ്റാണ് നേടിയത്.

18 പന്തിൽ 32 റൺസ് നേടി നിക്കോളസ് പൂരനും 11 പന്തിൽ 17 റൺസ് നേടി കൃഷ്ണപ്പ ഗൗതമും 23 റൺസുമായി ആയുഷ് ബദോനിയും 3 പന്തിൽ 10 റൺസ് നേടി മാര്‍ക്ക് വുഡും ആണ് ലക്നൗവിന്റെ തോൽവിയുടെ ഭാരം കുറച്ചത്.

കരീബിയൻ കരുത്തിൽ ലക്നൗ, ഡൽഹിയ്ക്കെതിരെ 193 റൺസ്

ഐപിഎലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഡൽഹിയ്ക്കെതിരെ 193 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎലില്‍ തന്റെ ആദ്യ മത്സരത്തിൽ തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കൈൽ മയേഴ്സ് ആണ് ലക്നൗവിനെ മുന്നോട്ട് നയിച്ചത്. 7 സിക്സ് നേടിയ താരം 38 പന്തിൽ നിന്ന് 73 റൺസാണ് നേടിയത്.

മയേഴ്സിന്റെ ക്യാച്ച് പവര്‍പ്ലേയ്ക്കുള്ളിൽ കൈവിട്ടതിന് വലിയ വിലയാണ് ഡൽഹി കൊടുക്കേണ്ടി വന്നത്. കെഎൽ രാഹുലിനെ തുടക്കത്തിൽ നഷ്ടമായ ശേഷം മയേഴ്സിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ലക്നൗ സ്കോറിനെ മുന്നോട്ട് നയിച്ചത്.  79 റൺസാണ് മയേഴ്സ് രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയോടൊപ്പം നേടിയത്. എന്നാൽ ഹൂഡയും മയേഴ്സും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ലക്നൗവിന് തിരിച്ചടിയായി.

മയേഴ്സ് പുറത്തായതിന് ശേഷ 21 പന്തിൽ 36 റൺസ് നേടി നിക്കോളസ് പൂരന്‍ ആണ്  ലക്നൗവിന്റെ തുടരുവാന്‍ സഹായിച്ചത്. പൂരന്‍ മടങ്ങിയ ശേഷം 7 പന്തിൽ 18 റൺസ് നേടിയ ആയുഷ് ബദോനിയും 13 പന്തിൽ 15 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയും ടീമിനെ 193/6 എന്ന സ്കോറിലേക്ക് എത്തിച്ചു.

അവസാന പന്ത് നേരിട്ട കൃഷ്ണപ്പ ഗൗതം സിക്സര്‍ പറത്തുകയായിരുന്നു. ഡൽഹിയ്ക്കായി ഖലീൽ അഹമ്മദും ചേതന്‍ സക്കറിയയും രണ്ട് വീതം വിക്കറ്റ് നേടി.

വെടിക്കെട്ടുമായി കൈൽ മയേഴ്സ്, കുതിപ്പ് തുടര്‍ന്ന് ബാര്‍ബഡോസ് റോയൽസ്, തുടര്‍ച്ചയായ ആറാം വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ നിലം പരിശാക്കി തുടര്‍ച്ചയായ ആറാം വിജയം നേടി ബാര്‍ബഡോസ് റോയൽസ്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയൽസിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ബാര്‍ബഡോസ് റോയൽസ്.

ട്രിന്‍ബാഗോയെ 20 ഓവറിൽ 132 റൺസിന് പുറത്താക്കിയ ശേഷം 2 വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിലാണ് ട്രിന്‍ബാഗോയുടെ എട്ട് വിക്കറ്റ് വിജയം. കൈൽ മയേഴ്സ് 36 പന്തിൽ 79 റൺസ് നേടിയാണ് ബാര്‍ബഡോസിന്റെ വിജയം വേഗത്തിലാക്കിയത്. കോര്‍ബിന്‍ ബോഷ് 33 റൺസും ക്വിന്റൺ ഡി കോക്ക് 15 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നിരയിൽ നിക്കോളസ് പൂരന്‍ 52 റൺസുമായി ടോപ് സ്കോറര്‍ ആയി. സുനി. നരൈന്‍ 30 റൺസ് നേടിയെങ്കിലും 31 പന്താണ് താരം നേരിട്ടത്. ബാര്‍ബഡോസിന് വേണ്ടി മുജീബ് 3 വിക്കറ്റ് നേടിയപ്പോള്‍ ഹോള്‍ഡര്‍, റഖീം കോൺവാൽ, ഒബേദ് മക്കോയി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

5 വിക്കറ്റ് വിജയം ന്യൂസിലാണ്ടിന്, പരമ്പരയും സ്വന്തം

വെസ്റ്റിന്‍ഡീസിനെതിരെ അവസാന ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്. വിജയത്തോടെ ന്യൂസിലാണ്ടിന് ഏകദിന പരമ്പര സ്വന്തമാക്കുവാനായി. കൈൽ മയേഴ്സ് നേടിയ 105 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 301/8 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. വിജയത്തോടെ 2-1ന് ന്യൂസിലാണ്ട് ഏകദിന പരമ്പര സ്വന്തമാക്കി.

നിക്കോളസ് പൂരന്‍ 91 റൺസും ഷായി ഹോപ് 51 റൺസും നേടിയപ്പോള്‍ മത്സരത്തിൽ വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ മികച്ച് നിന്നു. 181/2 എന്ന നിലയിൽ നിന്ന് വിന്‍ഡീസിനെ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിക്കോളസ് പൂരന്റെ ക്രീസിൽ നിന്ന് ടീമിനെ 280 റൺസിലേക്ക് എത്തിച്ചു. 6 പന്തിൽ 20 റൺസ് നേടിയ അൽസാരി ജോസഫ് ആണ് ടീമിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റ് നേടി.

ന്യൂസിലാണ്ട് നിരയിൽ നാല് താരങ്ങളാണ് അര്‍ദ്ധ ശതകം നേടിയത്. 47.1 ഓവറിലാണ് ടീമിന്റെ വിജയം. ടോം ലാഥം 69 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡാരിൽ മിച്ചൽ 49 പന്തിൽ നിന്ന് 63 റൺസ് നേടി. മാര്‍ട്ടിന്‍ ഗപ്ടിൽ 54 റൺസും ഡെവൺ കോൺവേ 56 റൺസും നേടി മികച്ച് നിന്നു.

11 പന്തിൽ 34 റൺസ് നേടിയ ജെയിംസ് നീഷത്തിന്റെ കനത്ത പ്രഹരങ്ങള്‍ വെസ്റ്റിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പുറത്താകാതെ നിന്ന നീഷം 4 സിക്സുകളാണ് നേടിയത്.

വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ച് കൈൽ മയേഴ്സിന്റെ അര്‍ദ്ധ ശതകം

ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യിൽ ** റൺസ് നേടി വെസ്റ്റിന്‍ഡീസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് ബ്രണ്ടന്‍ കിംഗിനെയും(20), നിക്കോളസ് പൂരനെയും നഷ്ടമായെങ്കിലും തകര്‍പ്പന്‍ അര്‍ദ്ധ ശതകം നേടി കൈൽ മയേഴ്സ് (50 പന്തിൽ 73 റൺസ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ആദ്യ വിക്കറ്റിൽ 57 റൺസാണ് 7.2 ഓവറിൽ വെസ്റ്റിന്‍ഡീസ് നേടിയത്. കിംഗിനെ ഹാര്‍ദ്ദിക് പുറത്താക്കിയ ശേഷം പത്തോവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് വെസ്റ്റിന്‍ഡീസ് നേടിയത്.

22 റൺസ് നേടിയ നിക്കോളസ് പൂരനെ ഭുവി മടക്കിയപ്പോള്‍ വെസ്റ്റിന്‍ഡീസ് നൂറ് കടന്നിരുന്നു. 16.2 ഓവറിൽ 128 റൺസ് നേടി നിൽക്കുമ്പോളാണ് വെസ്റ്റിന്‍ഡീസിന് മയേഴ്സിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. അവസാന ഓവറുകളിൽ റോവ്മന്‍ പവലും ഷിമ്രൺ ഹെറ്റ്മ്യറും 34 റൺസ് നേടി വെസ്റ്റിന്‍ഡീസിനെ 150 റൺസ് കടത്തുകയായിരുന്നു. പവൽ 14 പന്തിൽ 23 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 12 പന്തിൽ 20 റൺസും നേടി പുറത്തായി.

മിന്നൽ പിണര്‍ പൂരന്‍!!! മൂന്നാം ടി20യിലും വിജയം കുറിച്ച് വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരെ മികച്ച സ്കോറായ 163/5 നേടാന്‍ ബംഗ്ലാദേശിനായെങ്കിലും 5 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. 18.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് വെസ്റ്റിന്‍ഡീസ് നേടിയത്.

39 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ നിക്കോളസ് പൂരനും 38 പന്തിൽ 55 റൺസ് നേടി കൈൽ മയേഴ്സും ആണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. 43/3 എന്ന നിലയിലേക്ക് വീണ ടീമിനെ ഈ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

നേരത്തെ അഫിഫ് ഹൊസൈന്‍(50), ലിറ്റൺ ദാസ്(49) എന്നിവരുടെ ബാറ്റിംഗ് മികവാണ് ബംഗ്ലാദേശിന് 163 റൺസ് നേടിക്കൊടുത്തത്.

408 റൺസിന് ഓള്‍ഔട്ട്, ഖാലിദ് അഹമ്മദിന് 5 വിക്കറ്റ്, വെസ്റ്റിന്‍ഡീസിന് 174 റൺസ് ലീഡ്

സെയിന്റ് ലൂസിയയിൽ വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 408 റൺസില്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഖാലിദ് അഹമ്മദിന്റെ അഞ്ച് വിക്കറ്റ് നേട്ടം ആണ് വെസ്റ്റിന്‍ഡീസിന്റെ ലീഡ് 174 റൺസിലൊതുക്കിയത്.

146 റൺസ് നേടിയ കൈൽ മയേഴ്സിന്റെ ഉള്‍പ്പെടെയുള്ള വിക്കറ്റുകളാണ് ഖാലിദ് നേടിയത്. മെഹ്ദി ഹസന്‍ മൂന്നും ഷൊറിഫുള്‍ ഇസ്ലാം 2 വിക്കറ്റും നേടി.

കൈൽ മയേഴ്സ് മുന്നിൽ നയിക്കുന്നു, വെസ്റ്റിന്‍ഡീസിന്റെ ലീഡ് 142 റൺസ്

സെയിന്റ് ലൂസിയ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 376/7 എന്ന സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. ബംഗ്ലാദേശിനെ 234 റൺസിന് പുറത്താക്കിയ ശേഷം കൈൽ മയേഴ്സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ 142 റൺസ് ലീഡാണ് വെസ്റ്റിന്‍ഡീസ് നേടിയിട്ടുള്ളത്.

മയേഴ്സ് 140 റൺസ് നേടി പുറത്താകാതെ നിൽക്കുകയാണ്. 29 റൺസ് നേടിയ ജോഷ്വ ഡാ സിൽവയെയും 6 റൺസ് നേടിയ അൽസാരി ജോസഫിനെയും ആണ് ടീമിന് ഇന്ന് നഷ്ടമായത്. ബംഗ്ലാദേശിനായി ഖാലിദ് അഹമ്മദും മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് വീതം നേടി.

കൈൽ മയേഴ്സിന് ശതകം, വെസ്റ്റിന്‍ഡീസ് കുതിയ്ക്കുന്നു

131/1 എന്ന നിലയിൽ നിന്ന് 132/4 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസ് സെയിന്റ് ലൂസിയ ടെസ്റ്റിന്റെ രണ്ടാം ദിവസം അതിശക്തമായ നിലയിലേക്ക് മുന്നേറി. 106 റൺസ് ലീഡോട് കൂടി രണ്ടാം ദിവസം 340/5 എന്ന നിലയിലാണ് വെസ്റ്റിന്‍ഡീസ് അവസാനിപ്പിച്ചത്.

ആദ്യം അഞ്ചാം വിക്കറ്റിൽ കൈൽ മയേഴ്സും ജെര്‍മൈന്‍ ബ്ലാക്ക്വുഡും ചേര്‍ന്ന് 116 റൺസ് നേടി വെസ്റ്റിന്‍ഡീസിനെ തിരികെ ട്രാക്കിലെത്തിച്ചപ്പോള്‍ മയേഴ്സും ജോഷ്വ ഡാ സിൽവയും ചേര്‍ന്ന് 92 റൺസ് കൂട്ടുകെട്ടുമായി വെസ്റ്റിന്‍ഡീസിനെ അതിശക്തമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു.

ബ്ലാക്ക്വുഡ് 40 റൺസ് നേടി പുറത്തായപ്പോള്‍ കൈൽ മയേഴ്സ് 126 റൺസും ജോഷ്വ ഡാ സിൽവ 26 റൺസും നേടി ക്രീസിലുണ്ട്.

8 വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ടിന്റെ ലീഡ് വെറും 10 റൺസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 103/8 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ കൈവശം വെറും 10 റൺസിന്റെ ലീഡ് മാത്രമാണുള്ളത്.

കൈൽ മയേഴ്സ് അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ നടുവൊടിക്കുകയായിരുന്നു. താരം 13 ഓവറിൽ വെറും 9 റൺസ് മാത്രം വിട്ട് നല്‍കിയാണ് ഈ സ്കോര്‍ നേടിയത്. ആദ്യ ഇന്നിംഗ്സിലും 114/9 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ സാഖിബ് മഹമ്മൂദ് – ജാക്ക് ലീഷ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും അലക്സ് ലീസ് 31 റൺസ് നേടിയപ്പോള്‍ 22 റൺസ് നേടിയ ജോണി ബൈര്‍സ്റ്റോ ആണ് രണ്ടക്ക സ്കോറിലേക്ക് എത്തിയ മറ്റൊരു താരം.

നേരത്തെ ജോഷ്വ ഡാ സിൽവ പുറത്താകാതെ നേടിയ ശതകത്തിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 297 റൺസ് ഒന്നാം ഇന്നിംഗ്സിൽ നേടിയിരുന്നു. കെര്‍ റോച്ച്(25), ജെയ്ഡന്‍ സീൽസ്(13) എന്നിവരും താരത്തിന്റെ ശതകത്തിനായി മറുവശത്ത് നിന്ന് സഹായിച്ചു.

Exit mobile version