സൂക്ക്സിന്റെ പേര് മാറ്റി, ഇനി സെയിന്റ് ലൂസിയ കിംഗ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സെയിന്റ് ലൂസിയ സൂക്ക്സിന്റെ പേര് മാറ്റി. ഐപിഎലിലെ കിംഗ്സ് ഇലവന്‍ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലള്ള ടീമിനെ ഇനി സെയിന്റ് ലൂസിയ കിംഗ്സ് എന്നാണ് അറിയപ്പെടുക.

രണ്ട് ബ്രാന്‍ഡുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുവാന്‍ വേണ്ടിയുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. KPH Dream Cricket Private Limited ആണ് ഈ രണ്ട് ഗ്രൂപ്പുകളുടെയും ഉടമസ്ഥര്‍.

 

സെയിന്റ് ലൂസിയ സൂക്ക്സിനെ ഫാഫ് ഡു പ്ലെസി നയിക്കും

ചെന്നൈ സൂപ്പർ കിംഗ്സ് താരവും ദക്ഷിണാഫ്രിക്കൻ മുൻ നായകനുമായി ഫാഫ് ഡു പ്ലെസി സെയിന്റ് ലൂസിയ സൂക്ക്സിനെ ഈ സീസൺ കരീബിയൻ പ്രീമിയർ ലീഗിള കളിക്കും. ഈ വർഷത്തെ ഡ്രാഫ്ടിലാണ് താരത്തെ ടീം സ്വന്തമാക്കിയത്. എന്നിട്ട് ദക്ഷിണാഫ്രിക്കൻ താരത്തിന് ക്യാപ്റ്റൻസി ദൌത്യം നൽകുവാൻ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

ഓഗസ്റ്റ് 28ന് ആരംഭിക്കുവാനിരിക്കുന്ന ടൂർണ്ണമെന്റ് ഈ വർഷം സെയിന്റ് കിറ്റ്സ് & നെവിസിലിാണ് നടക്കുക. ഇതിന് മുമ്പ് ഫാഫ് ഡു പ്ലെസി പാട്രിയറ്റ്സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

മിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 154 റണ്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിന്‍ബാഗോ സൂക്ക്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ റഖീം കോണ്‍വാലിനെ നഷ്ടമായെങ്കിലും മാര്‍ക്ക് ദേയാലും ആന്‍ഡ്രേ ഫ്ലെച്ചറും ചേര്‍ന്ന് സൂക്ക്സിന് മികച്ച തുടക്കം നല്‍കുകയായിരുന്നു.

8.5 ഓവറില്‍ സ്കോര്‍ 77ല്‍ നില്‍ക്കവെ ദേയാലിനെ നഷ്ടമായതിന് ശേഷം സൂക്ക്സിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 67 റണ്‍സാണ് ഫ്ലെച്ചര്‍-ദേയാല്‍ കൂട്ടുകെട്ട് നേടിയത്. 29 റണ്‍സ് നേടിയ ദേയാലിനെ ഫവദ് അഹമ്മദ് പുറത്താക്കിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിനായിരുന്നു ഫ്ലെച്ചറിന്റെ വിക്കറ്റ്.

39 റണ്‍സാണ് ഫ്ലെച്ചറുടെ സംഭാവന. 77/1 എന്ന നിലയില്‍ നിന്ന് 117/5 എന്ന നിലയിലേക്ക് ഏതാനും ഓവറുകള്‍ക്കുള്ളില്‍ ടീം വീഴുകയായിരുന്നു. റോസ്ടണ്‍ ചേസ് 22 റണ്‍സ് നേടി പൊള്ളാര്‍ഡിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഫവദ് അഹമ്മദ് മുഹമ്മദ് നബിയെ പുറത്താക്കി.

24 റണ്‍സ് നേടിയ നജീബുള്ള സദ്രാന്റെ വിക്കറ്റ് വീഴ്ത്തി പൊള്ളാര്‍ഡ് മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു. നേരത്തെ ഡാരെന്‍ സാമിയുടെ വിക്കറ്റ് അകീല്‍ ഹൊസൈന്‍ നേടിയപ്പോള്‍ ജാവെല്ലേ ഗ്ലെന്നിന്റെ വിക്കറ്റ് പൊള്ളാര്‍‍ഡ് നേടുകയായിരുന്നു.

19.1 ഓവറില്‍ ആണ് ടീം ഓള്‍ഔട്ട് ആകുന്നത്. പത്തോവറില്‍ ആധിപത്യം നേടിയ സൂക്ക്സിനെ തിരിച്ചടിച്ച് മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ ട്രിന്‍ബാഗോ നടത്തിയത്. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് നാല് വിക്കറ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 89/2 എന്ന നിലയില്‍ നില്‍ക്കുന്ന സൂക്ക്സിനെയാണ് ട്രിന്‍ബാഗോ 154 റണ്‍സില്‍ ഓള്‍ഔട്ട് ആക്കിയത്.

കിരീടം ലക്ഷ്യമാക്കി നൈറ്റ് റൈഡേഴ്സും സൂക്ക്സും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ഫൈനലില്‍ ടോസ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ടോസ് നേടിയ പൊള്ളാര്‍ഡ് സൂക്ക്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സുനില്‍ നരൈന്‍ ഇല്ലാതെയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത്. തങ്ങളുടെ 12ാം ജയവും ടൂര്‍ണ്ണമെന്റ് വിജയവുമാണ് ഇന്ന് ട്രിന്‍ബാഗോ ലക്ഷ്യമാക്കുന്നത്.

അതേ സമയം മാറ്റങ്ങളില്ലാതെയാണ് സെയിന്റ് ലൂസിയ സൂക്ക്സ് ഇറങ്ങുന്നത്.

സെയിന്റ് ലൂസിയ സൂക്ക്സ് : Rahkeem Cornwall, Mark Deyal, Andre Fletcher(w), Roston Chase, Mohammad Nabi, Najibullah Zadran, Javelle Glenn, Daren Sammy(c), Scott Kuggeleijn, Kesrick Williams, Zahir Khan

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്: Lendl Simmons, Tion Webster, Tim Seifert(w), Darren Bravo, Kieron Pollard(c), Dwayne Bravo, Sikandar Raza, Akeal Hosein, Khary Pierre, Fawad Ahmed, Ali Khan

കരീബിയന്‍ പ്രീമിയര്‍ ലീഗിലിന്ന് കലാശപ്പോരാട്ടം, ട്രിന്‍ബാഗോ കുതിപ്പിന് തടയിടുമോ സൂക്ക്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടൂര്‍ണ്ണമെന്റിലെ അപരാജിത കുതിപ്പ് നടത്തുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും മികച്ച ഓള്‍റൗണ്ട് പ്രകടനങ്ങള്‍ക്ക് പേര് കേട്ട സെയിന്റ് ലൂസിയ സൂക്ക്സുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണ്ണമെന്റിലിത് വരെ പരാജയം അറിയാത്ത ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്.

സെമിയില്‍ ഇരു ടീമുകളും ആധികാരിക വിജയവുമായാണ് ഫൈനലിലേക്ക് എത്തുന്നത്. ട്രിന്‍ബാഗോ തല്ലാവാസിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ സൂക്ക്സ് ഗയാനയെയാണ് കശക്കിയെറിഞ്ഞത്. ടോപ് ഓര്‍ഡറില്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ഫോമിലേക്ക് എത്തിയത് ട്രിന്‍ബാഗോയ്ക്ക് കരുത്തേകുമ്പോള്‍ സുനില്‍ നരൈന്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഓപ്പണിംഗ് ആരംഭിക്കുന്നത്.

കോളിന്‍ മണ്‍റോയുടെ പരിക്ക് ടീമിന് തലവേദന സൃഷ്ടിച്ചേക്കാമെങ്കിലും പകരമെത്തിയ ടിയോണ്‍ വെബ്സ്റ്റര്‍ കഴിഞ്ഞ കളിയില്‍ തിളങ്ങി ആ വിടവ് നികത്തുകയായിരുന്നു. ഡാരെന്‍ ബ്രാവോയും കീറണ്‍ പൊള്ളാര്‍ഡും ടിം സീഫെര്‍ട്ടും ഡ്വെയിന്‍ ബ്രാവോയും ട്രിന്‍ബാഗോ മധ്യനിരയ്ക്ക് കരുത്തേകുന്നു.

അകീല്‍ ഹൊസൈന്‍, ഫവദ് അഹമ്മദ്, ഖാരി പിയറി എന്നിവര്‍ അടങ്ങുന്ന ബൗളിംഗ് നിര ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നതാണ്. ഒപ്പം സുനില്‍ നരൈനും കൂട്ടിനുണ്ട്.

അതേ സമയം ഓപ്പണിംഗില്‍ ആന്‍ഡ്രേ ഫ്ലെച്ചറിലും റഖീം കോണ്‍വാലിനെയുമാണ് സൂക്ക്സ് ആശ്രയിക്കുന്നത്. ഇരുവരും ഒറ്റപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുത്തുവെങ്കിലും അത്ര പ്രഭാവമുള്ള പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല ടൂര്‍ണ്ണമെന്റില്‍. ഓള്‍റൗണ്ടര്‍മാരായ മാര്‍ക്ക് ദേയാല്‍, റോസ്ടണ്‍ ചേസ്, മുഹമ്മദ് നബി എന്നിവരാണ് ടീമിന്റെ പ്രധാന താരങ്ങള്‍. ഇവരുടെ പ്രകടനങ്ങളാണ് ഫൈനലില്‍ നിര്‍ണ്ണായകമാകുവാന്‍ പോകുന്നത്. അഫ്ഗാന്‍ താരം നജീബുള്ള സദ്രാനും പ്രധാന താരമാണ് സൂക്ക്സിനെ സംബന്ധിച്ച്.

ബൗളിംഗില്‍ സ്കോട്ട് കുജ്ജെലിന്‍ ആണ് പ്രധാന താരം. ഒപ്പം കെസ്രിക് വില്യംസും മേല്‍പ്പറഞ്ഞ ഓള്‍റൗണ്ടര്‍മാരെയും ടീം ആശ്രയിക്കുന്നു. സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാവും ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുക.

ആധികാരിക പ്രകടനവുമായി സൂക്ക്സ് ഫൈനലിലേക്ക്

സെമി ഫൈനലില്‍ ബാറ്റിംഗ് നിര കൈവിട്ടപ്പോള്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ഗയാന ആമസോണ്‍ വാരിയേഴ്സ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന വെറും 55 റണ്‍സിന് 13.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ചന്ദ്രപോള്‍ ഹേംരാജ് 25 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് പൂരനും ക്രിസ് ഗ്രീനും മാത്രമാണ് രണ്ടക്കത്തിലേക്ക് കടന്ന മറ്റു താരങ്ങള്‍. ഇരുവരും 11 റണ്‍സാണ് നേടിയത്. മാര്‍ക്ക് ദേയാല്‍, സ്കോട്ട് കുജ്ജെലിന്‍, റോസ്ടണ്‍ ചേസ്, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

4.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് 56 റണ്‍സ് നേടി സൂക്ക്സ് വിജയം കുറിച്ചത്. റഖീം കോണ്‍വാല്‍ 17 പന്തില്‍ നിന്ന് 32 റണ്‍സും മാര്‍ക്ക് ദേയാല്‍ 19 റണ്‍സുമാണ് നേടിയത്. തന്റെ ഒരോവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ മാര്‍ക്ക് ദേയാല്‍ ആണ് കളിയിലെ താരം.

ഫൈനലില്‍ ടൂര്‍ണ്ണമെന്റില്‍ പരാജയം അറിയാത്ത ഏക ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ആണ് സെയിന്റ് ലൂസിയ സൂക്ക്സിന്റെ എതിരാളികള്‍.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിച്ച് ഇന്ന് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും നാലാം സ്ഥാനക്കാരായ ജമൈക്ക തല്ലാവാസുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണ്ണമെന്റില്‍ അപരാജിത കുതിപ്പ് തുടരുന്ന ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. പത്തില്‍ പത്ത് മത്സരങ്ങളും ജയിച്ചാണ് ടീമെത്തുന്നത്. അതെ സമയം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായാണ് ജമൈക്ക തല്ലാവാസ് സെമിയില്‍ കടന്നത്. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിന്റെ ഒരു പോയിന്റുമാണ് ടീമിന് ലഭിച്ചത്.

രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരായ ഗയാന ആമസോണ്‍ വാരിയേഴ്സും മൂന്നാം സ്ഥാനക്കാരായ സെയിന്റ് ലൂസിയ സൂക്ക്സും ഏറ്റുമുട്ടും. പ്രാഥമിക ഘട്ടം അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 12 വീതം പോയിന്റ് നേടി ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും റണ്‍ റേറ്റിന്റെ ബലത്തില്‍ ഗയാനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

ട്രിന്‍ബാഗോയ്ക്ക് ഇതുവരെ പരാജയം രുചിക്കേണ്ടി വന്നിട്ടില്ലെങ്കിലും ആന്‍ഡ്രേ റസ്സല്‍ അടങ്ങുന്ന തല്ലാവാസ് നിര അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ പോന്നതാണ്. ഇനിയൊരു വീഴ്ച സംഭവിച്ചാല്‍ തന്നെ ഇതുവരെ നടത്തിയ മികവുറ്റ പ്രകടനം എല്ലാം നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് ട്രിന്‍ബാഗോയുടേത്. അതേ സമയം യാതൊന്നും നഷ്ടപ്പെടുവാനില്ലാത്ത തല്ലാവാസിന് സമ്മര്‍ദ്ദം കുറവായിരിക്കും മത്സരത്തെ സമീപിക്കുമ്പോള്‍.

ഗയാനയും സൂക്ക്സും തമ്മിലുള്ള പോരാട്ടം തുല്യ ശക്തികളുടെ പോരാട്ടമായി വിശേഷിപ്പിക്കാവുന്നതാണ്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരങ്ങള്‍ വീതമാണ് ടീമുകള്‍ വിജയിച്ചത്. അതിനാല്‍ തന്നെ മൂന്നാം തവണ ഏറ്റുമുട്ടുമ്പോള്‍ ആര് വിജയം പിടിച്ചെടുക്കുമെന്നത് ഉറ്റുനോക്കേണ്ട കാര്യം തന്നെയാണ്.

തല്ലാാസിനെതിരെ 11 റണ്‍സ് വിജയവുമായി സൂക്ക്സ്, ഇനി സെമി പോരാട്ടം

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍ ഇന്നലെ ലീഗിലെ അവസാന മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരെ വിജയം കരസ്ഥമാക്കി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടിയപ്പോള്‍ തല്ലാവാസിന് 20 ഓവറില്‍ നിന്ന് 134/9 എന്ന സ്കോറെ നേടാനായുള്ളു.

റഖീം കോണ്‍വാല്‍, റോസ്ടണ്‍ ചേസ് എന്നിവര്‍ നേടിയ 32 റണ്‍സിനൊപ്പം നജീബുള്ള സദ്രാന്‍ 35 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോളാണ് സൂക്ക്സ് 145 റണ്‍സിലേക്ക് എത്തിയത്. ജമൈക്കയ്ക്ക് വേണ്ടി മുജീബ് രണ്ട് വിക്കറ്റ് നേടി.

ഗ്ലെന്‍ ഫിലിപ്പ്സ് തല്ലാവാസ് നിരയില്‍ 49 റണ്‍സുമായി ടോപ് സ്കോറര്‍ ആയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് റണ്‍സ് വരാതിരുന്നത് ടീമിന് തിരിച്ചടിയായി. ജെര്‍മൈന്‍ ബ്ലാക്ക്വുഡ്, നിക്കോളസ് കിര്‍ട്ടണ്‍ എന്നിവര്‍ 25 വീതം റണ്‍സ് നേടിയെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സൂക്ക്സ് ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ തല്ലാവാസിന് കാലിടറുകയായിരുന്നു.

ജാവെല്ലേ ഗ്ലെന്‍, സഹീര്‍ ഖാന്‍ എന്നിവര്‍ മൂന്നും കെസ്രിക് വില്യംസ് രണ്ടും വിക്കറ്റ് നേടി സൂക്ക്സ് ബൗളര്‍മാരില്‍ തിളങ്ങി.

കരീബിയന്‍ പ്രീമിയര്‍ ലീഗ്, സെമി ലൈനപ്പ് ആയി

ടൂര്‍ണ്ണമെന്റ് ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സെമി ലൈനപ്പ് തയ്യാറായി. ബാര്‍ബഡോസ് ട്രിഡന്റ്സും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും പുറത്തായപ്പോള്‍ ഇനിയുള്ള അവശേഷിക്കുന്ന മത്സരങ്ങളുടെ ഫലം പോയിന്റ് പട്ടികയെ ബാധിക്കുവാന്‍ പോകുന്നില്ല എന്നതിനാല്‍ തന്നെ സെമി ലൈനപ്പ് നേരത്തെ തന്നെ നിശ്ചയിക്കപ്പെടുകയായിരുന്നു.

ആദ്യ സെമിയില്‍ സെപ്റ്റബര്‍ എട്ടിന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും ജമൈക്ക തല്ലാവാസും എറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഗയാന ആമസോണ്‍ വാരിയേഴ്സും സെയിന്റ് ലൂസിയ സൂക്ക്സും ഏറ്റുമുട്ടും. സെപ്റ്റംബര്‍ പത്തിനാണ് ഫൈനല്‍ നടക്കുക.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ട്രിന്‍ബാഗോ 18 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളില്‍ നിന്ന് ഗയാന ആമസോണ്‍ വാരിയേഴ്സിന് 12 പോയിന്റും 9 മത്സരങ്ങളില്‍ നിന്ന സെയിന്റ് ലൂസിയ സൂക്ക്സിന് 10 പോയിന്റുമാണുള്ളത്.

സൂക്ക്സിന്റെ അടുത്ത മത്സരം ട്രിന്‍ബാഗോയുമാണ്. അതില്‍ വിജയം കൊയ്യാനായാല്‍ 12 പോയിന്റ് നേടാനാവുമെങ്കിലും ഗയാനയെ റണ്‍റേറ്റില്‍ മറികടക്കുക ഏറെക്കുറെ പ്രയാസകരമായ കാര്യമാണ്. ജമൈക്ക തല്ലാവാസിന് 9 മത്സരത്തില്‍ നിന്ന് 7 പോയിന്റാണുള്ളത്. അവശേഷിക്കുന്നത് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സുമായുള്ള മത്സരം.

ആര് പിടിച്ചുകെട്ടും ട്രിന്‍ബാഗോയെ, സൂക്ക്സിനെ പരാജയപ്പെടുത്തി ഒമ്പതാം വിജയം

ട്രിന്‍ബാഗോ നല്‍കിയ 176 റണ്‍സ് വിജയ ലക്ഷ്യം നേടുവാന്‍ കഴിയാതെ 23 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് വിജയിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക് എത്തുവാനുള്ള അവസരമാണ് സൂക്ക്സിന് നഷ്ടമായത്.

മാര്‍ക്ക് ദേയാല്‍(40), ആന്‍ഡ്രേ ഫ്ലെച്ചര്‍ 27 പന്തില്‍ നിന്ന് 42 റണ്‍സ് എന്നിവരുടെ പ്രകടനങ്ങളുണ്ടായിട്ടും ലക്ഷ്യം മറികടക്കുവാന്‍ സൂക്ക്സിന് സാധിച്ചില്ല. പൊള്ളാര്‍ഡ് മൂന്ന് വിക്കറ്റ് നേടി ദേയാലിനെയും ഫ്ലെച്ചറിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കുകയായിരുന്നു. 17 റണ്‍സ് നേടിയ മുഹമ്മദ് നബിയെയും പൊള്ളാര്‍ഡ് പുറത്താക്കിയതോടെ സൂക്ക്സിന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.

20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സേ സെയിന്റ് ലൂസിയ സൂക്ക്സിന് നേടാനായുള്ളു. പൊള്ളാര്‍ഡിന് പുറമെ രണ്ട് വിക്കറ്റുമായി ജെയ്ഡന്‍ സീല്‍സും ഡ്വെയിന്‍ ബ്രാവോയും ട്രിന്‍ബാഗോയ്ക്ക് വേണ്ടി പോയിന്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഡാരെന്‍ ബ്രാവോയ്ക്ക് അര്‍ദ്ധ ശതകം, വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി കീറണ്‍ പൊള്ളാര്‍ഡ്

തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാനായി സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 175 റണ്‍സ് നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഡാരെന്‍ ബ്രാവോയുടെ അര്‍ദ്ധ ശതകത്തിന്റെയും കീറണ്‍ പൊള്ളാര്‍ഡ് നേടിയ 21 പന്തില്‍ നിന്നുള്ള 42 റണ്‍സിന്റെയും ബലത്തിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിന്‍ബാഗോ 175 റണ്‍സ് നേടിയത്.

ടിം സീഫെര്‍ട് 33 റണ്‍സും ടിയോണ്‍ വെബ്സ്റ്റര്‍ 20 റണ്‍സും നേടി. സൂക്ക്സ് നിരയില്‍ സ്കോട്ട് കുജ്ജെലൈന്‍

സൂക്ക്സിനെയും വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, അര്‍ദ്ധ ശതകം നേടി ഹെറ്റ്മ്യര്‍

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സെയിന്റ് ലൂസിയ സൂക്ക്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയമാണ് ടീം കരസ്ഥമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ സൂക്ക്സിനൊപ്പമെത്തിയ ഗയാന റണ്‍റേറ്റിന്റെ മികവില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. ഇരു ടീമുകള്‍ക്കും പത്ത് പോയിന്റാണുള്ളത്.

ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് വേണ്ടി ടോപ് ഓര്‍ഡറില്‍ 13 പന്തില്‍ 21 റണ്‍സുമായി റഖീം കോണ്‍വാല്‍ തിളങ്ങിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ യഥേഷ്ടം വീഴുകയായിരുന്നു. വാലറ്റത്തില്‍ ജാവെല്ലേ ഗ്ലെന്നും(23*) സ്കോട്ട് കുജ്ജെലൈനും(13*) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 33 റണ്‍സാണ് ടീമിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സിലേക്ക് നയിച്ചത്. ഗയാനയ്ക്ക് വേണ്ടി നവീന്‍ ഉള്‍ ഹക്കും കീമോ പോളും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ താഹിര്‍ തന്റെ നാലോവറില്‍ വെറും 10 റണ്‍സാണ് വിട്ട് നല്‍കിയത്. ഒരു വിക്കറ്റും നേടി.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പുറത്താകാതെ 36 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയാണ് ഗയാനയുടെ വിജയം എളുപ്പമാക്കിയത്. 13.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഗയാന വിജയം കരസ്ഥമാക്കിയത്. ചന്ദ്രപോള്‍ ഹേംരാജ് 26 റണ്‍സ് നേടി.

Exit mobile version