116 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫിയുടെ മൂന്നാം ദിവസം 11 പന്തുകള്‍ക്കുള്ളില്‍ കേരള ഇന്നിംഗ്സിനു അവസാനം. 116 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. 29 റണ്‍സ് നേടിയ സിജോമോന്‍ ജോസഫിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി കേരള ഇന്നിംഗ്സിനു രാഹില്‍ ഷാ പരിസമാപ്തി കുറിച്ചു. രാഹില്‍ മത്സരത്തില്‍ നിന്ന് 4 വിക്കറ്റും ടി നടരാജന്‍ 3 വിക്കറ്റും നേടി. 59 റണ്‍സ് നേടിയ രാഹുല്‍ പിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.

അവശേഷിക്കുന്നത് ഒരു വിക്കറ്റ്, 117 റണ്‍സ് പിന്നിലായി കേരളം, അര്‍ദ്ധ ശതകം നേടി രാഹുല്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം. തമിഴ്നാടിനെ 268 റണ്‍സിനു പുറത്താക്കിയ ശേഷം കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 151/9 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍. 28 റണ്‍സുമായി സിജോമോന്‍ ജോസഫും റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യറുമാണ് ക്രീസില്‍.. രോഹന്‍ പ്രേമിനു പകരം ടീമിലെത്തിയ രാഹുല്‍ പി നേടിയ അര്‍ദ്ധ ശതകം മാത്രമാണ് എടുത്ത് പറയാവുന്ന ബാറ്റിംഗ് പ്രകടനം. കഴിഞ്ഞ മത്സരത്തിലെ താരങ്ങളായ സച്ചിന്‍ ബേബിയും(1) വിഷ്ണു വിനോദും(0) എളുപ്പത്തില്‍ പുറത്താകുകയായിരുന്നു.

ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക്(22), അക്ഷയ് ചന്ദ്രന്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. തമിഴ്നാടിനു വേണ്ടി നടരാജനും രാഹില്‍ ഷായും മൂന്ന് വീതം വിക്കറ്റും സായി കിഷോര്‍ രണ്ട് വിക്കറ്റും നേടി.

മധുരൈ പാന്തേഴ്സിനു 26 റണ്‍സ് ജയം

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. രാഹില്‍ ഷാ മാന്‍ ഓഫ് ദി മാച്ച് ആയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധുരൈ 153/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ ഗില്ലീസ് ഇന്നിംഗ്സിന്റെ അവസാന പന്തില്‍ 127 റണ്‍സിനു ഓള്‍ഔട്ട് ആയി. മൂന്ന് വിക്കറ്റ് നേടിയ രാഹില്‍ ഷാ ആണ് കളിയിലെ താരം.

നിലേഷ് സുബ്രമണ്യം(31), ജഗദീഷന്‍ കൗശിക്(37), ഷിജിത്ത് ചന്ദ്രന്‍(37) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മധുരൈ 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 153 റണ്‍സ് നേടുകയായിരുന്നു. സൂപ്പര്‍ ഗില്ലീസിനായി മുരുഗന്‍ അശ്വിന്‍, സണ്ണി കുമാര്‍ സിംഗ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. സിദ്ധാര്‍ത്ഥിനു രണ്ട് വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെപ്പോക്കിനു വേണ്ടി എസ് കാര്‍ത്തിക്(28), ഗംഗ ശ്രീധര്‍ രാജു(24), മുരുഗന്‍ അശ്വിന്‍(22) എന്നിവരല്ലാതെ ആര്‍ക്കും 20നു മുകളിലുള്ള സ്കോര്‍ കണ്ടെത്താനായില്ല. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ടീം 127 റണ്‍സിനു ഓള്‍ഔട്ട് ആയി. രാഹില്‍ ഷായ്ക്കൊപ്പം വരുണ്‍ ചക്രവര്‍ത്തി മൂന്നും കിരണ്‍ ആകാശ് രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version