റിഷി ധവാൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ഋഷി ധവാൻ പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് ആണ് അദ്ദേഹം വിരാമമിട്ടത്. 2016ൽ ഇന്ത്യയ്‌ക്കായി മൂന്ന് ഏകദിനങ്ങളും ഒരു ടി20യും കളിച്ച 34-കാരൻ വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ആണ് ഈ വാർത്ത പങ്കിട്ടത്.

എന്നിരുന്നാലും, ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി സീസൺ ഉൾപ്പെടെയുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിക്കുന്നത് അദ്ദേഹം തുടരും.

ബിസിസിഐ, ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്പിസിഎ), ഐപിഎൽ ഫ്രാഞ്ചൈസികളായ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുടെ പിന്തുണയ്‌ക്ക് ധവാൻ നന്ദി അറിയിച്ചു.

ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ആയ ധവാൻ 134 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 2906 റൺസും 186 വിക്കറ്റും നേടി, 2021-22 സീസണിൽ ഹിമാചലിൻ്റെ കന്നി വിജയ് ഹസാരെ ട്രോഫി കിരീടത്തിന് വലിയ സംഭാവന നൽകിയിരുന്നു. ആ സീസണിൽ 458 റൺസും 17 വിക്കറ്റും താരം നേടിയിരുന്നു.

ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനും മുംബൈ ഇന്ത്യൻസിനും വേണ്ടി കളിച്ച ധവാൻ 39 മത്സരങ്ങളിൽ നിന്ന് 210 റൺസ് നേടിയപ്പോൾ 25 വിക്കറ്റും വീഴ്ത്തി.

പരിക്ക്, നവ്ദീപ് സൈനി ഇന്ത്യ എ ടീമിൽ ഉണ്ടാകില്ല, പകരം ആളെ പ്രഖ്യാപിച്ചു

ഇന്ത്യ എയുടെ ന്യൂസിലൻഡിന് എതിരായ പരമ്പരയിൽ നിന്ന് നവ്ദീപ് സൈനി പുറത്തായി. നോർത്ത് സോണും സൗത്ത് സോണും തമ്മിലുള്ള ദുലീപ് ട്രോഫി സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ ദിനത്തിൽ നവദീപ് സൈനിക്ക് പരിക്കേറ്റു എന്നു ബി സി സി ഐ അറിയിച്ചു.

ഇപ്പോൾ നടക്കുന്ന ടൂർണമെന്റിൽ നിന്നും ഇന്ത്യ എയും ന്യൂസിലൻഡ് എയും തമ്മിലുള്ള വരാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്നും അദ്ദേഹം പുറത്തായി എന്നും ബി സി സി ഐ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ചികിത്സയ്ക്ക് ആയി സൈനി എൻസിഎയിലേക്ക് പോകും. സെയ്‌നിക്ക് പകരക്കാരനായി ഋഷി ധവാനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി.

മുംബൈയ്ക്ക് വേണ്ടിയുള്ള പ്രകടനത്തിന് ശേഷം തനിക്ക് മികച്ച ടീമില്‍ നിന്ന് ഓഫര്‍ വരുമെന്ന് അറിയാമായിരുന്നു

2013ല്‍ മുംബൈയ്ക്ക് വേണ്ടിയുള്ള തന്റെ പ്രകടനത്തിന് ശേഷം മികച്ച ടീമുകള്‍ തന്നെ തേടി വരുമെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ് ഋഷി ധവാന്‍. 2013ന് ശേഷം 3 കോടി രൂപയ്ക്ക് പഞ്ചാബ് സൂപ്പര്‍ കിംഗ്സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. അവിടെ മൂന്ന് വര്‍ഷം താരം ചെലവഴിച്ചു. ആ സീസണുകളില്‍ തനിക്ക് കൂടുതല്‍ അവസരം ലഭിയ്ക്കുമെന്നും നിശ്ചയമുണ്ടായിരുന്നുവെന്ന് ഋഷി ധവാന്‍ പറഞ്ഞു.

ഐപിഎലില്‍ വലിയ താരങ്ങളുടെ കൂടെ സമയം ചെലവഴിച്ചത് തന്നെ ക്രിക്കറ്റര്‍ എന്ന നിലയില്‍ മാറ്റിയിട്ടുണ്ടെന്ന് ഋഷി പറഞ്ഞു. പഞ്ചാബിന് വേണ്ടി അടുത്ത 2014 സീസണില്‍ ഫൈനലിലും കളിക്കുവാന്‍ തനിക്ക് സാധിച്ചിരുന്നു. പിന്നീട് രഞ്ജി ട്രോഫിയില്‍ ആ സീസണിലെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരവുമായി താന്‍ മാറിയെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് മുന്‍ താരം പറഞ്ഞു.

രോഹിത് കൂള്‍ ക്യാപ്റ്റന്‍ , സമ്മര്‍ദ്ദത്തിന് അടിപെടുന്നത് കാണാറില്ല – ഋഷി ധവാന്‍

രോഹിത് ശര്‍മ്മ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപെടാത്ത ഒരു ക്യാപ്റ്റനാണെന്ന് പറഞ്ഞ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ഋഷി ധവാന്‍. തന്റെ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള താരമാണ് രോഹിത് ശര്‍മ്മയെന്ന് ഋഷി ധവാന്‍ പറഞ്ഞു. തന്റെ ബൗളര്‍മാരെ അടിക്കടി മാറ്റുവാന്‍ ശ്രമിക്കാതെ പദ്ധതിയ്ക്കനുസരിച്ചാണ് രോഹിത് നീങ്ങാറെന്നും ബൗളര്‍മാര്‍ ആവശ്യപ്പെടുന്ന ഫീല്‍ഡ് സെറ്റ് നല്‍കുന്ന ക്യാപ്റ്റനാണെന്നും ധവാന്‍ പറഞ്ഞു.

രോഹിത്തിനെ അപേക്ഷിച്ച് റിക്കി പോണ്ടിംഗ് കൂടുതല്‍ ആക്രമോത്സുകത പ്രകടിപ്പിക്കുന്ന ക്യാപ്റ്റനാണെങ്കില്‍ രോഹിത് സംയമനത്തോടെയാണ് കാര്യങ്ങളെ സമീപിക്കുക എന്ന് പറഞ്ഞു. 2013ല്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം മൂന്ന് കിരീടങ്ങള്‍ ഇതുവരെ മുംബൈയ്ക്ക് നേടിക്കൊടുത്തതും ഇതിനാല്‍ തന്നെയാണെന്ന് ധവാന്‍ വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ നിയമങ്ങളുടെ ലംഘനം ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് പിഴ

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച ക്രിക്കറ്റ് താരം ഋഷി ധവാന് പിഴ. ഹിമാച്ചലില്‍ ലോക്ക്ഡൗണ്‍ ഇളവുള്ള സമയമായ രാവിലെ പത്ത് മുതല്‍ ഒരു മണി വരെ പുറത്ത് പോകുവാന്‍ ആളുകള്‍ക്ക് അനുമതിയുണ്ടെങ്കിലും അതിന് വേണ്ട പാസ് എടുക്കേണ്ടതുണ്ട്. പാസ് ഇല്ലാതെ ബാങ്കിലേക്ക് തന്റെ വാഹനത്തില്‍ യാത്ര ചെയ്ത താരത്തെ ഹിമാച്ചല്‍ പോലീസ് തടയുകയും പാസ് ആവശ്യപ്പെടുകയും ആയിരുന്നു.

എന്നാല്‍ അത് കൊടുക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ താരത്തിനെതിരെ 500 രൂപ പിഴ ചുമത്തി. ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലും കളിച്ച താരമാണ് ഋഷി ധവാന്‍.ഐപിഎലില്‍ കിംഗ്സ് ഇലവന് വേണ്ടിയും മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ജഴ്സി അണിഞ്ഞിട്ടുള്ള താരമാണ് ഋഷി ധവാന്‍.

എറിഞ്ഞ് പിടിച്ച് സിജോമോന്‍ ജോസഫ്, എന്നിട്ടും മുന്നൂറിനടുത്ത് ലീഡുമായി ഹിമാച്ചല്‍

കേരളത്തിനെതിരെ മികച്ച ലീഡ് കൈക്കലാക്കി ഹിമാച്ചല്‍ പ്രദേശ്. രണ്ടാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 52.1 ഓവറില്‍ നിന്ന് 285 റണ്‍സാണ് ടീം നേടിയത്. അതിവേഗം സ്കോറിംഗ് നടത്തുക വഴി മുന്നൂറിനടുത്ത് ലീഡോടെ മൂന്നാം ദിവസം അവസാനിപ്പിക്കുവാന്‍ ടീമിനായിട്ടുണ്ട്. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 286 റണ്‍സിനു എറിഞ്ഞിട്ട് 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കൈവശപ്പെടുത്തുവാന്‍ ഹിമാച്ചലിനു ആയിരുന്നു.

സിജോമോന്‍ ജോസഫ് മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച് നാല് വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റുമായി മികവ് പുലര്‍ത്തി. 85 റണ്‍സ് നേടിയ ഋഷി ധവാനും 64 റണ്‍സ് നേടിയ അങ്കിത് കല്‍സിയുടെയുമൊപ്പം 41 റണ്‍സ് നേടി പ്രശാന്ത് ചോപ്രയും ഹിമാച്ചല്‍ നിരയില്‍ തിളങ്ങി. ഇവരാരും തന്നെ അധികം പന്തുകള്‍ നഷ്ടപ്പെടാതെ ബാറ്റ് വീശിയപ്പോള്‍ തന്നെ വിജയമാണ് ഹിമാച്ചല്‍ ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാകുകയായിരുന്നു.

ലീഡ് വഴങ്ങി കേരളം, 286 റണ്‍സിനു ഓള്‍ഔട്ട്

ഹിമാച്ചല്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. തലേ ദിവസത്തെ സ്കോറായ 219/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു സ്കോര്‍ 268ല്‍ നില്‍ക്കെ സഞ്ജു സാംസണെ നഷ്ടമായി. അര്‍പിത് ഗുലേരിയയുടെ ബൗളിംഗിനു മുന്നില്‍ പിന്നീട് കേരളം തകരുന്ന കാഴ്ചയാണ് കാണുവാനായത്. 268/5 എന്ന നിലയില്‍ നിന്ന് 268/3 എന്ന നിലയിലേക്ക് ഓവറുകളുടെ വ്യത്യാസത്തില്‍ കേരളം തകര്‍ന്നടിയുകയായിരുന്നു. സഞ്ജു 50 റണ്‍സ് നേടി പുറത്തായപ്പോള്‍ ഋഷി ധവാന്‍ 127 റണ്‍സ് നേടിയ രാഹുലിനെ പുറത്താക്കി.

11 റണ്‍സ് അകലെ 286 റണ്‍സിനു കേരളം ഓള്‍ഔട്ട് ആവുകയായിരുന്നു. ബേസില് തമ്പി 14 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍പിത് ഗുലേരിയ 5 വിക്കറ്റും ഋഷി ധവാന്‍ മൂന്ന് വിക്കറ്റും നേടി ഹിമാച്ചല്‍ ബൗളര്‍മാരില്‍ തിളങ്ങി. ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഹിമാച്ചല്‍ വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സ് നേടിയിട്ടുണ്ട്. അങ്കുഷ് ബൈന്‍സ് 9 റണ്‍സും പ്രശാന്ത് ചോപ്ര 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

Exit mobile version