15 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ, ട്രാവിസ് ഹെഡ് 72 റണ്‍സ് നേടി പുറത്തായി

ഓസ്ട്രേലിയയെ 235 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ഇന്ത്യയ്ക്ക് 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ട്രാവിസ് ഹെഡിന്റെ 72 റണ്‍സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ 235 റണ്‍സിലേക്ക് എത്തിയത്. 24 റണ്‍സുമായി നഥാന്‍ ലയണ്‍ പുറത്താകാതെ ഏറെ നിര്‍ണ്ണായകായ ഇന്നിംഗ്സ് പുറത്തെടുത്തു. തലേ ദിവസത്തെ സ്കോറായ 191/7 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിവസം 44 റണ്‍സ് കൂടി നേടി. മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ തുടങ്ങാന്‍ തന്നെ മഴ മൂലം 45 മിനുട്ടുകളോളം വൈകിയിരുന്നു.

ഹെഡിനെയും ജോഷ് ഹാസല്‍വുഡിനെയും പുറത്താക്കി മുഹമ്മദി ഷമിയാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത്. സ്റ്റാര്‍ക്കിന്റെ വിക്കറ്റ് ബുംറ നേടി. ഇന്നിംഗ്സില്‍ ബുംറയും രവിചന്ദ്രന്‍ അശ്വിനും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

നേടേണ്ടത് കൂറ്റന്‍ സ്കോര്‍, അവശേഷിക്കുന്നത് 9 വിക്കറ്റ്, ഓസ്ട്രേലിയയ്ക്ക് വമ്പന്‍ കടമ്പ

ഓസ്ട്രേലിയയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍. 282 റണ്‍സിനു ആദ്യ ഇന്നിംഗ്സില്‍ പുറത്തായ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സ് 400/9 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 537 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ പാക്കിസ്ഥാന്‍ നേടിയത്. ബാബര്‍ അസം തന്റെ ശതകത്തിനരികെ മടങ്ങിയപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് 81 റണ്‍സ് നേടി പുറത്തായി. സര്‍ഫ്രാസ് പുറത്തായ ശേഷം രണ്ട് ഓവറുകള്‍ കഴിഞ്ഞാണ് പാക്കിസ്ഥാന്‍ ഡിക്ലറേഷന്‍ തീരുമാനിക്കുന്നത്. അസാദ് ഷഫീക്ക്(44), അസ്ഹര്‍ അലി(64) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ നാലും മാര്‍നസ് ലാബൂഷാനെ 2 വിക്കറ്റും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ഉസ്മാന്‍ ഖ്വാജയ്ക്ക് പകരം ഓപ്പണറായി എത്തിയ ആരോണ്‍ ഫിഞ്ചിനെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 4 റണ്‍സാണ് താരം നേടിയത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 47/1 എന്ന നിലയിലാണ്. മിര്‍ ഹംസയ്ക്കാണ് മാര്‍ഷിന്റെ വിക്കറ്റ് ലഭിച്ചത്. 24 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 17 റണ്‍സ് നേടി ട്രാവിസ് ഹെഡുമാണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ട് ദിവസം അവശേഷിക്കെ 491 റണ്‍സ് കൂടി വിജയത്തിനായി ഓസ്ട്രേലിയ നേടേണ്ടതുണ്ട്, കൈയ്യില്‍ അവശേഷിക്കുന്നത് 9 വിക്കറ്റും.

ആദ്യ ദിവസം വീണത് 12 വിക്കറ്റ്, ഓസ്ട്രേലിയ പ്രതിരോധത്തില്‍

മുഹമ്മദ് അബ്ബാസിന്റെ ഫാസ്റ്റ് ബൗളിംഗ് സ്പെല്ലിനു മുന്നില്‍ ഓസ്ട്രേലിയയും പതറിയപ്പോള്‍ ദുബായ് ടെസ്റ്റില്‍ മികച്ച ക്രിക്കറ്റ് കാഴ്ചക്കാര്‍ക്കായി ഒരുക്കി പാക്കിസ്ഥാനും ഓസ്ട്രേലിയയും. ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്റെ 282 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 20/2 എന്ന നിലയിലാണ്. ഉസ്മാന്‍ ഖ്വാജയെയും നൈറ്റ് വാച്ച്മാന്‍ പീറ്റര്‍ സിഡിലിനെയുമാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇരു വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് അബ്ബാസ് ആണ്. 13 റണ്‍സുമായി ആരോണ്‍ ഫിഞ്ചാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദും 94 റണ്‍സ് നേടി പുറത്തായ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. മുഹമ്മദ് ഹഫീസിനെ നഷ്ടമായ ശേഷം അരങ്ങേറ്റക്കാരന്‍ ഫകര്‍ സമനും അസ്ഹര്‍ അലിയും ചേര്‍ന്ന് പാക്കിസ്ഥാനെ 57/1 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും രണ്ട് ഓവറിന്റെ വ്യത്യാസത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി നഥാന്‍ ലയണ്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. 57/5 എന്ന നിലയില്‍ നിന്ന് ലഞ്ച് വരെ പാക്കിസ്ഥാനെ ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 77/5 എന്ന സ്ഥിതിയിലെത്തിച്ചു.

രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുമെന്നും ശക്തമായ നിലയില്‍ തന്നെ ടീം ഒന്നാം ദിവസമെത്തുമെന്ന നിമിഷത്തിലാണ് ശതകത്തിന്റെ 6 റണ്‍സ് അകലെ ഫകര്‍ സമനെ ടീമിനു നഷ്ടമായത്. മാര്‍നസ് ലാബൂഷാനെയാണ് സമനെ പുറത്താക്കിയത്. 147 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ പാക്കിസ്ഥാന്‍ 282 റണ്‍സിനു പുറത്തായി.

ഫകര്‍ സമനെ പുറത്താക്കിയ ശേഷം ബിലാല്‍ ആസിഫിനെയും സര്‍ഫ്രാസ് അഹമ്മദിനെയും പുറത്താക്കിയത് ലാബൂഷാനെയായിരുന്നു. യസീര്‍ ഷാ നേടിയ 28 റണ്‍സ് പാക്കിസ്ഥാനു ഏറെ നിര്‍ണ്ണായകമായി മാറുകയായിരുന്നു. 94 റണ്‍സാണ് സര്‍ഫ്രാസും നേടിയത്. ഓസ്ട്രേലിയയ്ക്കായി ആദ്യ സെഷനില്‍ നാല് വിക്കറ്റ് നേടിയ നഥാന്‍ ലയണിനു പിന്നീട് വിക്കറ്റൊന്നും ലഭിച്ചില്ല. ലാബൂഷാനെ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനു ലഭിച്ചു.

ആദ്യ സെഷനില്‍ തകര്‍ന്ന് പാക്കിസ്ഥാന്‍, നാല് വിക്കറ്റുമായി ലയണ്‍

അബു ദാബി ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ഒന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 77/5 എന്ന നിലയിലാണ്. 27 ഓവറുകളില്‍ നിന്നാണ് പാക്കിസ്ഥാന്‍ ഈ 77 റണ്‍സ് നേടിയിരിക്കുന്നത്. ഫകര്‍ സമന്‍ 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ 3 താരങ്ങളാണ് പൂജ്യത്തിനു പുറത്തായത്.

നഥാന്‍ ലയണ്‍ നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും ഓസ്ട്രേലിയയ്ക്കായി നേടി. തന്റെ അരങ്ങേറ്റമാണെങ്കിലും മികച്ച രീതിയിലാണ് ഫകര്‍ സമന്‍ ബാറ്റ് വീശിയത്.

ലയണിന്റെ എട്ട് വിക്കറ്റുകള്‍ക്ക് ശേഷം മികച്ച തുടക്കവുമായി ഓസ്ട്രേലിയ

പാക്കിസ്ഥാന്‍ എ ടീമിനെതിരെ മികച്ച നിലയില്‍ ഓസ്ട്രേലിയ. പാക്കിസ്ഥാന്‍ സീനിയര്‍ ടീമിനു തലവേദനയാകുന്ന വാര്‍ത്തയാണ് ലയണിന്റെ ഈ ബൗളിംഗ് പ്രകടനം. 39.1 ഓവര്‍ പന്തെറിഞ്ഞ നഥാന്‍ ലയണ്‍ ആണ് പാക്കിസ്ഥാന്‍ എ ടീമിന്റെ നടുവൊടിച്ചത്. ആബിദ് അലിയാണ് 85 റണ്‍സുമായി പാക്കിസ്ഥാന്‍ എ ടീമിന്റെ ടോപ് സ്കോറര്‍ ആയത്. സാദ് അലി(36), മുഹമ്മദ് റിസ്വാന്‍(26) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 99.1 ഓവറില്‍ ഓള്‍ഔട്ട് ആയ പാക്കിസ്ഥാന്‍ എ ടീം 278 റണ്‍സാണ് നേടിയത്. ലയണ്‍ എട്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോണ്‍ ഹോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുണയായത് മാര്‍ഷ് സഹോദരന്മാരും ആരോണ്‍ ഫിഞ്ചും നേടിയ അര്‍ദ്ധ ശതകങ്ങളാണ്. 82 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷം ആരോണ്‍ ഫിഞ്ച്(54) പുറത്താകുകയായിരുന്നു. ഏതാനും ഓവറുകള്‍ക്ക് ശേഷം ഉസ്മാന്‍ ഖ്വാജ പുറത്തായി. 36 റണ്‍സാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ രണ്ടാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

103 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും ഷോണ്‍ മാര്‍ഷും നേടിയത്. ഷോണ്‍ മാര്‍ഷ് 54 റണ്‍സ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് 53 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനു വേണ്ടി വഖാസ് മക്സൂദ്, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരാണ് വിക്കറ്റ് നേടിയത്.

സിക്സേര്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം

ഡാനിയേല്‍ ഹ്യൂജ്സ്(49*), നിക് മാഡിന്‍സണ്‍(31 പന്തില്‍ 62) എന്നിവരുടെ ബാറ്റിംഗ് മികവില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സിക്സേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 8 വിക്കറ്റിനു മെല്‍ബേണ്‍ സ്റ്റാര്‍സിനെയാണ് സിക്സേര്‍സ് പരാജയപ്പെടുത്തിയത്. 92 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഹ്യൂജ്സ്-മാഡിന്‍സണ്‍ കൂട്ടുകെട്ട് നേടിയത്. 6 ബൗണ്ടറിയും 5 സിക്സും അടക്കമാണ് 62 റണ്‍സിലേക്ക് മാഡിന്‍സണ്‍ കുതിച്ചത്.

നേരത്തെ നഥാന്‍ ലയണിന്റെ ബൗളിംഗ് മികവിലാണ് സിക്സേര്‍സ് സ്റ്റാര്‍സിനെ 128 റണ്‍സില്‍ ഒതുക്കി നിര്‍ത്തിയത്. തന്റെ പ്രകടനത്തിനു ലയണ്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്റാര്‍സിനെ പിടിച്ചുകെട്ടി നഥാന്‍ ലയണും സംഘവും

പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരെന്ന പേര് ദോഷം മാറ്റാനിറങ്ങിയ മെല്‍ബേണ്‍ സ്റ്റാര്‍സിനെ വരിഞ്ഞ് കെട്ടി സിഡ്നി സിക്സേര്‍സ് ബൗളര്‍മാര്‍. നഥാന്‍ ലയണും ഷോണ്‍ അബോട്ടും അടങ്ങുന്ന ബൗളിംഗ് സംഘത്തിന്റെ ബൗളിംഗിനു മുന്നില്‍ പതറിയ സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമാണ് നേടിയത്. 28 റണ്‍സുമായി ഗ്ലെന്‍ മാക്സ്‍വെല്‍, ജെയിംസ് ഫോക്നര്‍ എന്നിവരാണ് സ്റ്റാര്‍സിന്റെ ടോപ് സ്കോറര്‍മാര്‍. ഇവാന്‍ ഗുല്‍ബിസ് 24 റണ്‍സ് നേടി.

സിക്സേര്‍സിനായി നഥാന്‍ ലയണ്‍ മൂന്നും ഷോണ്‍ അബൗട്ട് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റിനാണ് ഒരു വിക്കറ്റ്. അവസാന പന്തില്‍ ഗുല്‍ബിസ് റണ്‍ഔട്ട് ആയി പുറത്താകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഡ്നിയിലും ഓസ്ട്രേലിയന്‍ വിജയം, ജയം ഇന്നിംഗ്സിനും 123 റണ്‍സിനും

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 180 റണ്‍സിനു ഓസ്ട്രേലിയ ചുരുട്ടിക്കെട്ടിയപ്പോള്‍ ഇന്നിംഗ്സിനും 123 റണ്‍സിന്റെയും ജയം. 58 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പരിക്കേറ്റ് പിന്മാറിയതും ഇംഗ്ലണ്ടിന്റെ ചെുറത്ത് നില്പിനു തിരിച്ചടിയായി. ജോണി ബൈര്‍സ്റ്റോ 38 റണ്‍സും ടോം കുറന്‍ 23 റണ്‍സ് നേടി പുറത്താകാതെയും നിന്നു. 88.1 ഓവര്‍ പിടിച്ച് നിന്ന ഇംഗ്ലണ്ട് 180 റണ്‍സാണ് നേടിയത്.

പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ ലയണ്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഉടമയായി. ജയത്തോടെ പരമ്പര 4-0നു ഓസ്ട്രേലിയ സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരം. സ്റ്റീവന്‍ സ്മിത്തിനെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version